Monday, June 18, 2018

പഞ്ചറൊട്ടിക്കാൻ അള്ളുവെക്കുന്ന അള്ളാഹു !

“അള്ളാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള് ഇഛിക്കുകയില്ല” 81-28
മനുഷ്യന്റെ ഇച്ഛ അള്ളാഹുവിന്റെ ഇച്ഛ തന്നെയാണു എന്ന് പറയുകയും മറ്റൊരിടത്ത് നമ്മുടെ ഇച്ഛ സ്വതന്ത്രമാണു എന്നു പറയുകയും ചെയ്താല് അതിന്റെ പേരു വൈരുദ്ധ്യം എന്നാണു. ഇവിടെ വൈരുദ്ധ്യം ഇല്ലാതാക്കാനുള്ള ഉരുളലും മറിയലുമെല്ലാം പാഴായിപ്പോകും.
ഉദാഹരണമായി എന്റെ അവിശ്വാസം തന്നെയെടുക്കാം. എനിക്കു സ്വതന്ത്രമായി വിശ്വാസം തെരഞ്ഞെടുക്കാം. പക്ഷെ ഞാനെന്തു തെരഞ്ഞെടുക്കണം എന്നതു അള്ളാഹുവിന്റെ ഇഛയ്ക്കനുസരിച്ചു മാത്രമേ നടക്കൂ, കാരണം അള്ളാഹു സര് വ്വശക്തനും സര് വ്വജ്ഞാനിയുമാണു. അല്ലാഹുവിന്റെ ഇച്ഛ ഞാന് ഒരു അവിശ്വാസിയായി ജീവിച്ചു മരിക്കണം എന്നാണെങ്കില് ആ ഇച്ഛയെ എനിക്കു മറികടക്കാനാവില്ല. അങ്ങനെ ഞാന് എന്റെ സ്വതന്ത്ര ഇച്ഛയാല് മറി കടക്കുന്നുവെങ്കില് ആ നിമിഷം അള്ലാഹു സര് വ്വശക്തനും സര് വ്വജ്ഞാനിയും അല്ലാതാകും .സ്വന്തം ഇച്ഛയ്ക്കു വിരുദ്ധമായി കാര്യം നടന്നു എന്നു വരുന്നതോടെ അളാഹു ദൈവമല്ലാതാകും.
ഇവിടെ അള്ലാഹു ദൈവമാകലും ഞാന് സ്വന്തന്ത്രനാകലും കൂടി ഒരു കലത്തില് വേവില്ല, പരസ്പരവിരുദ്ധമാകും. ഇതു സാമാന്യയുക്തിയുടെ അടിസ്ഥാനത്തില് ബോധ്യമാകുന്ന കാര്യമാണു.
പക്ഷെ ഈ വൈരുദ്ധ്യം തലയില് പേറാന് നിര്ബന്ധിതരാണു വിശ്വാസികള്. അതിനവര് മുട്ടു ന്യായം തേടി അലയുകയാണു.
ഈ പ്രശ്നം എക്കാലവും ഇസ്ലാമിനെ കുഴക്കീട്ടുണ്ട്. നബിയോടു മക്കാക്കാര് തന്നെ ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. അതിനു കുര് ആന് നല്കുന്ന ഉതതരം ഇന്നത്തെ കോയമാരുടെ ഉത്തരങ്ങളുടെ നിലവാരം പോലും പുലര്ത്തുന്നുമില്ല :-
"( അല്ലാഹുവോട്‌ ) പങ്കാളികളെ ചേര്ത്തരവര്‍ പറഞ്ഞു: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കന്മാ്രോ അവന്നു പുറമെ യാതൊന്നിനെയും ആരാധിക്കുമായിരുന്നില്ല. അവന്റെത കല്പ ന കൂടാതെ ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയും ഇല്ലായിരുന്നു. അത്‌ പോലെത്തന്നെ അവര്ക്കു മുമ്പുള്ളവരും ചെയ്തിട്ടുണ്ട്‌. എന്നാല്‍ ദൈവദൂതന്മാെരുടെ മേല്‍ സ്പഷ്ടമായ പ്രബോധനമല്ലാതെ വല്ല ബാധ്യതയുമുണ്ടോ ?." 16:35
"ആ ബഹുദൈവാരാധകര്‍ പറഞ്ഞേക്കും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ, ഞങ്ങളുടെ പിതാക്കളോ ( അല്ലാഹുവോട്‌ ) പങ്കുചേര്ക്കു മായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല എന്ന്‌. ഇതേ പ്രകാരം അവരുടെ മുന്ഗാധമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നത്‌ വരെ നിഷേധിച്ചു കളയുകയുണ്ടായി. പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ? എങ്കില്‍ ഞങ്ങള്ക്ക്ി‌ നിങ്ങള്‍ അതൊന്ന്‌ വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ്‌ നിങ്ങള്‍ പിന്തുടരുന്നത്‌. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.." 6-148,
"പറയുക: ആകയാല്‍ അല്ലാഹുവിനാണ്‌ മികച്ച തെളിവുള്ളത്‌. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ മുഴുവന്‍ അവന്‍ നേര് വഴിയിലാക്കുക തന്നെ ചെയ്യുമായിരുന്നു.." 6-149
.
കുര് ആനില് ഇങ്ങനെയൊരു വൈരുദ്ധ്യം വന്നു പെടാന് തന്നെ കാരണം മക്കക്കാരുടെ യുക്തിവാദങ്ങള്ക്കു മുന്നില് ഉത്തരം മുട്ടിയപ്പോള് അവരെ കൊഞ്ഞനം കാട്ടാനായി ഈ മഹാമണ്ടത്തരം മാത്രമേ മരുന്നായി മുഹമ്മദിനു ലഭിച്ചുള്ളു എന്നതാണു.
ഇതാ കുര് ആനില് നിന്നുള്ള തെളിവ്. .:-
"നാം അവരിലേക്ക്‌ മലക്കുകളെ ഇറക്കുകയും, മരിച്ചവര്‍ അവരോട്‌ സംസാരിക്കുകയും, സര് വ്വവസ്തുക്കളെയും നാം അവരുടെ മുമ്പാകെ കൂട്ടം കൂട്ടമായി ശേഖരിക്കുകയും ചെയ്താലും അവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല. അല്ലാഹു ഉദ്ദേശിച്ചെങ്കിലല്ലാതെ. എന്നാല്‍ അവരില്‍ അധികപേരും വിവരക്കേട്‌ പറയുകയാകുന്നു.." 6-111,
"നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്മാര്ഗത്തിലാക്കുകയും ചെയ്യും.." 6-39.
" ( നബിയേ, ) അവര്‍ സന്മാര്ഗ ത്തിലായിത്തീരുവാന്‍ നീ കൊതിക്കുന്നുവെങ്കില്‍ ( അത്‌ വെറുതെയാകുന്നു. കാരണം ) താന്‍ വഴികേടിലാക്കുന്നവരെ അല്ലാഹു നേര് വഴിയിലാക്കുന്നതല്ല; തീര്ച്ച. അവര്ക്ക് ‌ സഹായികളായി ആരും ഇല്ല താനും.." 16-37.
"നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്ക്കും തന്റെത സന്മാര്ഗം നാം നല്കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്റെ പക്കല്‍ നിന്നുള്ള വാക്ക്‌ സ്ഥിരപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു. ."32-13.
"അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്‌. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്ബോ.ധനം ചെയ്യുന്നു. നിന്റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത്‌ ചെയ്യുമായിരുന്നില്ല. അത്‌ കൊണ്ട്‌ അവര്‍ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക.." 6-112,
"അതേ പ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാന്‍ അവിടത്തെ കുറ്റവാളികളുടെ തലവന്മാ്രെ നാം ഏര്പെരടുത്തിയിട്ടുണ്ട്‌. എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത്‌ അവര്ക്കെ തിരില്‍ തന്നെയാണ്‌. അവര്‍ ( അതിനെപ്പറ്റി ) ബോധവാന്മാ്രാകുന്നില്ല.." 6-123.

"നീ ഖുര്ആന്‍ പാരായണം ചെയ്താല്‍ നിന്റെ്യും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ ദൃശ്യമല്ലാത്ത ഒരു മറ നാം വെക്കുന്നതാണ്‌.
• അവരത്‌ ഗ്രഹിക്കുന്നതിന്‌ ( തടസ്സമായി ) അവരുടെ ഹൃദയങ്ങളിന്മേവല്‍ നാം മൂടികള്‍ വെക്കുന്നതും, അവരുടെ കാതുകളില്‍ നാം ഒരു തരം ഭാരം വെക്കുന്നതുമാണ്‌. ഖുര്ആ ന്‍ പാരായണത്തില്‍ നിന്റെര രക്ഷിതാവിനെപ്പറ്റി മാത്രം പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത്‌ പുറം തിരിഞ്ഞ്‌ പോകുന്നതാണ്‌. ."
17-45,46
ചുരുക്കത്തില് എല്ലാം അള്ളാഹുവിന്റെ കപടനാടകമാണു എന്ന്.!
യേശു കുരിശില് തൂങ്ങി മരിക്കുന്നതിനെ ദൈവം മരിക്കുമോ? ദൈവം രക്ഷതേടി നിലവിളിക്കുമോ? എന്നൊക്കെ യുക്തി കൊണ്ടു ചോദ്യം ചെയ്യാന് ആവേശം കാട്ടുന്നവരാണു മുസ്ലിം ദ അവക്കാര്.
ഇവിടെ അള്ലാഹു തന്നെ ഇരു തലയും കത്തിച്ചു കളിക്കുന്ന കപടനാടകത്തില് അവര്ക്കു അയുക്തി കാണാനാവുന്നുമില്ല.
ഈ വൈരുദ്ധ്യം പരിഹരിക്കാന് ഒരേയൊരു മാര്ഗ്ഗമേയുള്ളു എന്നു ഇസ്ലാമിക തത്വ ചിന്തയിലെ തന്നെ ബുദ്ധിയുള്ളവര് കണ്ടെത്തിയിട്ടുണ്ട്. വൈരുദ്ധ്യം വന്നു പെടാനുണ്ടായ കാരണം പരിഹരിക്കുകയേ മാര്ഗ്ഗമുള്ളു. എന്താ കാരണം? ദൈവത്തിന്റെ ഏകത്വം എന്ന വിഡ്ഢിത്തം തന്നെ !. ഏകനാണു ദൈവം എന്ന ശാഠ്യമാണു ഈ വിഡ്ഢിത്തം വന്നു പെടാന് കാരണമായത്. അതു മാറ്റി ദൈവവും പിശാചും രണ്ടു സ്വതന്ത്ര ശക്തികളാണെന്ന വാദം അംഗീകരിക്കുക. രണ്ടാളെയും “സര്വ്വശക്തര്” എന്ന പദവിയില് നിന്നും ഒഴിവാക്കുക. തുല്യ ശക്തികളായിക്കോട്ടെ. അവര് തമ്മിലുള്ള പോരാട്ടമാണു നടക്കുന്നത്. രണ്ടു ഇച്ഛകളും തമ്മിലുള്ള ഏറ്റുമുട്ടലില് നമ്മുടെ ഇച്ഛ ആര്ക്കൊപ്പം നില്ക്കുന്നോ അതനുസരിച്ചാകും നമ്മുടെ മോക്ഷവും വിധിയും.
ഇവിടെയും പ്രശ്നം പൂര്ണമായി പരിഹരിക്കപ്പെടില്ല. എങ്കിലും വളരെ പ്രത്യക്ഷമായ വൈരുദ്ധ്യത്തിനു ഒരു മുട്ടുശാന്തിയെങ്കിലുമാകും.
ആധുനിക കോയമാര് ഇപ്പോള് കണ്ടു പിടിച്ചിട്ടുള്ള ന്യായവാദങ്ങളൊന്നും യുക്തിയല്ല, ന്യായവുമല്ല. കാരണം എങ്ങനെ മലക്കം മറിഞ്ഞാലും ദൈവം സര്വ്വശക്തനാകുന്നതോടെ അതൊക്കെ വീണ്ടും അപ്രസക്തമാകും. ഞാന് വിശ്വാസിയാകണമെന്നു ദൈവം ഇച്ഛിച്ചാല് ഞാന് വിശ്വാസിയാകും. സര്വ്വശക്തനായ ദൈവത്തിനു അതു സാധ്യവുമാകും. പക്ഷെ ദൈവം മറിച്ചാണു ഇച്ഛിക്കുന്നതെങ്കില് എനിക്ക് ആ ഇച്ഛയനുസരിച്ച് അവിശ്വാസത്തില് തുടരാനേ സാധിക്കൂ. അതിനാല് ദ അവക്കാര് വന്നു ഉപദേശം നടത്തുന്നതു ഫലത്തില് പാഴ് വേല തന്നെയാണു. ആ ദ അവയും ദൈവേച്ഛയാണു എന്നു വന്നാലും ഫലം മിഥ്യയും ഞാന് നിരപരാധിയും തന്നെ. അങ്ങനെയുള്ള ദൈവേഛയുടെ ഇരകളെ ദൈവം തന്നെ ശിക്ഷിക്കുകയാണെങ്കില് ദൈവം കൊടും ക്രൂരനായ ഒരു കപടനും മനോരോഗിയും ആകുന്നു. !
മക്കയിലെ വലീദ്, അബൂലഹബ് തുടങ്ങിയ ഖുറൈശി പ്രമാണിമാര് ഇസ്ലാം വിശ്വസിക്കരുതെന്നും അവര് മുഹമ്മദിന്റെ ശത്രുക്കളായിരിക്കണമെന്നും അള്ലാഹുവാണുദ്ദേശിച്ചത് എന്നു കുര് ആനില് അര്ത്ഥശങ്കക്കിടമില്ലാതെ ആവര്ത്തിക്കുന്നു. അവര് ദീനില് വിശ്വസിക്കാത്തതിനാല് ഖിന്നനായി അള്ളാഹു അവരെ പൂരത്തെറി വിളിക്കുകയും ഭീഷണി മുഴക്കുകയും മറ്റും ചെയ്യുന്നുമുണ്ട്. തന്റെ ഇച്ഛയ്ക്കു വിരുദ്ധമായി അവര് പ്രവര്ത്തിക്കുന്നതിനാലായിരിക്കണമല്ലോ ഈ കോപവും ശുണ്ഠിയുമൊക്കെ. അതോ കപടനാട്യമോ? രണ്ടായാലും അള്ലാഹു വെറും “പൊള്ളാഹു“ തന്നെ. കാപട്യമാണെങ്കില് തന്റെ കപടനാടകത്തില് തന്റെ ഇച്ഛപ്രകാരം ഇരയായവരെ ശിക്ഷിച്ച് അതു കണ്ടാസ്വദിക്കുന്നതു ക്രൂരവിനോദമാണു. അതിനാല് അള്ലാഹു കാരുണ്യവാനല്ല. അതല്ല തന്റെ ഇഛയും അബൂലഹബിന്റെ പ്രവൃത്തിയുമൊന്നും പൊരുത്തപ്പെടാത്തതിനാല് ശരിക്കും ദേഷ്യം വന്നാണു തെറിവിളിയെങ്കില് അള്ളാഹു സര് വ്വശക്തനുമല്ല, സര് വ്വജ്ഞാനിയുമല്ല, ദൈവവുമല്ല.
മുഹമ്മദിന്റെ മനോവിഭ്രാന്തി മാത്രം !
---------
പഞ്ചറൊട്ടിക്കാൻ അള്ളുവെക്കുന്ന അള്ളാഹു !
---------

No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.