Wednesday, December 29, 2010

മീര നന്ദ -ഒരു പരിചയപ്പെടുത്തല്‍




ഡോ. സി. വിശ്വനാഥന്‍

സയന്‍സ് ട്രസ്റ്റ് , കോഴിക്കോട് 2011 ജനുവരി 30 ന്‌ കോഴിക്കോട് ടൌണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന ബി. പ്രേമാനന്ദ് അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുന്നത്, ചിന്തകയും എഴുത്തുകാരിയുമായ മീര നന്ദ യാണ്. അവരുടെ പ്രസിദ്ധമായ "prophets facing backwards" എന്ന ഗ്രന്ഥം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, കേരളീയ പൊതുസമൂഹത്തിനു അത്രയ്ക്ക് പരിചിതമായ ഒരു പേരല്ല, മീരയുടേത്. ശ്രദ്ധേയയായ ഈ ചിന്തകയെ പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഈ കുറിപ്പ്.

ചാണ്ടിഗഡില്‍ ജനിച്ചുവളര്‍ന്ന മീര, പഞ്ചാബ് യൂണിവെഴ്സിടിയില്‍നിന്നു മൈക്രോ ബയോളജി യില്‍ M.Sc ബിരുദവും (1978 ) ദല്‍ഹി IIT യില്‍ നിന്നു ബയോടെക്നോളജി യില്‍ PhD യും (1983 ) നേടി. 1985 വരെ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ശാസ്ത്രലേഖികയായി പ്രവര്‍ത്തിച്ചു. പിന്നീട് അമേരിക്കയിലേക്ക് പോയി. ആദ്യകാലത്ത് പത്ര പ്രവര്തനതിലെര്‍പ്പെട്ടു. ന്യൂയോര്‍ക്കിലെ പ്രശസ്തമായ രെന്‍സിലിയെര്‍ ഇന്‍സ്ടിടിയുട്ടില്‍ നിന്നു Science and Technology Studies ല്‍ രണ്ടാമതൊരു PhD ബിരുദം കൂടി നേടിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള അനേക ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുള്ള മീര നന്ദയുടെ രചനാ ലോകത്ത് നിന്നു തിരഞ്ഞെടുത്ത ഏതാനും ആശയങ്ങള്‍:
പ്രതിലോമ ആധുനികത ഇന്ത്യയില്‍ (Reactionary modernism in India )
അമേരിക്കന്‍ സോഷ്യോളജി അസോസിയെഷന്റെ 2000 ത്തിലെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍, ഇന്ത്യയില്‍ പ്രചരിക്കുന്ന പ്രതിലോമ ആധുനികതയെക്കുറിച്ച് മീര പ്രതിപാദിക്കുന്നു. നവോത്ഥാനത്തിന്റെ മൂല്യങ്ങളെയും നൈതികതയെയും നിരാകരിക്കുകയും അതേ സമയം ആധുനിക ശാസ്ത്രത്തെയും സാങ്കേതികതയെയും സ്വീകരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെയാണ് നാമിവിടെ കാണുന്നത്. മതേതരത്വത്തിന്റെയും തുറന്ന ജനാധിപത്യത്തിന്റെയും മൂല്യങ്ങളാല്‍ തങ്ങളുടെ പരമ്പരാഗത വിശ്വാസങ്ങളെ ചോദ്യം ചെയ്യപ്പെടുകയെന്ന 'അപകട' തില്‍ നിന്നു ഒഴിഞ്ഞുമാറിനിന്നുകൊണ്ടുതന്നെ ആധുനിക സാങ്കേതിക വികാസങ്ങള്‍ സ്വായത്തമാക്കുന്നു, പ്രതിലോമ ആധുനികത. ഈ വിചിത്രഅവസ്ഥയുടെ ആശയ അടിത്തറയാവാന്‍, ഉത്തരാധുനിക ചിന്തകള്‍ക്കു സാധിക്കുന്നതെങ്ങിനെ എന്ന് മീര വിശദീകരിക്കുന്നുണ്ട്.

ഇന്ത്യ യിലെ പ്രതിലോമ ആധുനികതയെക്കുറിച്ചു മൂന്നു നിരീക്ഷണങ്ങള്‍ അവര്‍ മുന്നോട്ടു വെക്കുന്നു.
1 - ശാസ്ത്രത്തെ മത സങ്കല്പ്പങ്ങളിലേക്ക് ഉള്‍ചേര്‍ക്കുവാനുള്ള (വിജയകരമായ) ശ്രമങ്ങള്‍. ശാസ്ത്രം ഇന്നു കണ്ടെത്തുന്നതെല്ലാം വേദ പ്രോക്തമാണെന്നും , ആധുനിക ശാസ്ത്രമെന്നത് തന്നെ വൈദിക 'സത്യങ്ങള്‍ക്ക് ' പാശ്ചാത്യര്‍ നല്‍കുന്ന സ്ഥിരീകരണങ്ങള്‍ മാത്രമാണെന്നുമുള്ള (കള്ള) പ്രചരണം വ്യാപകമാണ്.
2 - പോസ്റ്റ്‌ മോഡെണ്‍ , പോസ്റ്റ്‌ കൊളോണിയല്‍ ചിന്തകള്‍ ഉളവാക്കിയ അപകടങ്ങള്‍ :
"There must be scepticism against science (because) modern science is the basic model of domination of our times and is the ultimate justification for all institutionalized violence" (Ashis Nandy)
മുകളില്‍പ്പറഞ്ഞ ശാസ്ത്ര- മിത്ത്‌ സഹയോജനത്തിനു ന്യായീകരണവും സാധുത്വവും നല്‍കാനുള്ള അടിസ്ഥാന തത്വ ശാസ്ത്ര വാദങ്ങള്‍ അണി നിരത്തുന്നത്, വലതുപക്ഷ ഹിന്ദുത്വ ആശയക്കാരല്ല ; മറിച്ചു സ്വയം പുരോഗമന വാദി കളെന്നും ഇടത്‌പക്ഷക്കാരെന്നും അവകാശപ്പെടുന്നവരാണ് എന്നതാണ് വിചിത്രം. ആധുനിക ശാസ്ത്രത്തെ 'ന്യൂനവല്‍ക്കരണ' ത്തിന്റെ (reductionism) മുദ്ര പേറുന്ന കേവലം ഒരു 'ബ്രിഹദാഖ്യാനം' (metanarrative ) ആയും, പ്രകൃതി, മൂന്നാം ലോക പൌരര്‍, സ്ത്രീകള്‍ ഇവര്‍ക്കുമേല്‍ ആധിപത്യം ചെലുത്താനുള്ള ഒരു ഉപാധിയായും കണക്കാക്കുന്ന ഉത്തരാധുനിക ചിന്തകള്‍ പങ്കിടുന്നവരാണ് ഈ ബുദ്ധി ജീവികള്‍. ജ്ഞാനോദയത്തെയും (enlightenment ) ശാസ്ത്രത്തെയും സദ്‌ സമൂഹത്തിന്റെ സൃഷ്ടിയ്ക്കു വലിയ തടസ്സങ്ങളായാണ് ഇവര്‍ വീക്ഷിക്കുന്നത് . നിയോ- ഗാന്ധിയന്‍ ആധുനിക വിരുദ്ധരായ ആശിഷ് നന്ദി, വന്ദന ശിവ, ക്ലോഡ് അല്‍വാരിസ് ഇവര്‍ ഉദാഹരണം. ശാസ്ത്രാധിഷ്ടിത വികസനം പാര്‍ശ്വ വല്‍കൃത ജനങ്ങള്‍ക്ക്‌ ദുരിതകാരണമാവുന്നുവെന്നും ആയതിനാല്‍, ആധുനിക ശാസ്ത്രത്തിന്റെ യുക്തി തന്നെ ചോദ്യം ചെയ്യപ്പെടെണ്ടതാണ് എന്നും ഇവര്‍ വാദിക്കുന്നു. ശാസ്ത്രം എന്നത് സാര്‍വ ലൌകിക സാധുതയുള്ള ഒന്നല്ലെന്നും, പാശ്ചാത്യ സമൂഹത്തിന്റെ ഒരു സാമൂഹ്യപ്പടപ്പു മാത്രമാണെന്നും ഇവര്‍ വാദിച്ചു. സാമ്രാജ്യത്വം എന്നത്, മനസ്സിനെ കോളനി വല്‍ക്കരിക്കുക എന്നത് കൂടിയാണെന്നും, പാശ്ചാത്യ സംസ്കാരത്തിന്റെ പടപ്പായ പാശ്ചാത്യശാസ്ത്രത്തിന്റെ സ്വാധീനം സമൂഹത്തിന്റെ പൊതുബോധത്തില്‍ നിന്നു തുടച്ചു മാറ്റേണ്ടതാണ് എന്നുമായി പ്രചരണം. ജ്ഞാനോദയത്താലും യുക്തിചിന്തയാലും കളങ്കിതരാവാതെ പരമ്പരാഗത ജീവിതം നയിക്കുന്ന ഇന്ത്യന്‍ ഗ്രാമീണരാണ് യഥാര്‍ത്ഥ പുരോഗമന വാദികള്‍ എന്ന് കരുതപ്പെട്ടു. 'ശാസ്ത്രീയത' , 'യുക്തിബോധം' തുടങ്ങിയ സംജ്ഞകള്‍ പരിഹാസ്യമായിതീര്‍ന്നു. "യുക്തിവാദി' എന്നു വിളിക്കപ്പെടുന്നത് ബുദ്ധിജീവികള്‍ക്ക് അപമാനമായിതീരുന്ന അവസ്ഥയായി.
ശാസ്ത്രവും മിത്തും തമ്മിലും, പ്രത്യശാസ്ത്രവും ശാസ്ത്രജ്ഞാനവും തമ്മിലും വ്യത്യാസങ്ങളില്ല എന്ന വാദം ഫലത്തില്‍, ഹൈന്ദവ "ശാസ്ത്ര"ങ്ങളും ശാസ്ത്രവും ഒന്നു തന്നെയെന്ന വാദത്തെ ഊട്ടിയുറപ്പിക്കാന്‍ സഹായിച്ചു. പാരിസ്ഥിതിക, ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ ആശയ അടിത്തറ തന്നെ പോസ്റ്റ്‌ മോഡെണ്‍ , പോസ്റ്റ്‌ കൊളോണിയല്‍ ചിന്തകള്‍ അട്ടിമറിച്ചു വെന്നതാണ് മറ്റൊരു ദുരന്തം.
3 - അവൈദികവും വസ്തു നിഷ്ടവുമായ ; ആധുനിക ശാസ്ത്ര രീതിയോടിണങ്ങുന്ന ചില പരമ്പരാഗത ചിന്താരീതികള്‍ ഇന്ത്യയിലുണ്ടായിട്ടുണ്ട്. (ലോകായതം, ബുദ്ധ ദര്‍ശനങ്ങള്‍ തുടങ്ങിയവ ) ഉത്തരാധുനികര്‍ നിര്‍ദ്ദേശിക്കുന്നതുപോലെ , 'തദ്ദേശീയ വിജ്ഞാനം' ആധുനിക ശാസ്ത്രത്തിനു ബദലായിതീരുക എന്നതല്ല, ആധുനിക ശാസ്ത്രം മര്‍ദ്ദിതരുടെ നിലപാടുതറ ആയിത്തീരുക എന്നതാണ് അഭികാമ്യമായ കാര്യം.
ജ്നാനോദയവും ഇന്ത്യന്‍ അവസ്ഥയും
"I am a child of the Enlightenment. Those irreverent, spirited and courageous man and women of French salons, English coffee houses, learned academies and public lecture halls are my brothers and sisters in spirit. I came to share their heretical project long before I had ever heard their names , or read their works. My provincial ,mid-middle class, Punjabi upbringing gave me good reasons to fight against the patriarchal, upper-caste Hindu traditions that threatened to snuff out all that I held precious." -Meera Nanda
യൂറോപ്പിയന്‍ ജ്ഞാനോദയത്തിന്റെ സ്രഷ്ടാക്കള്‍, പുരാതന ഗ്രീസിലെ ഭൌതിക, മാനവികതാ വാദചിന്തകളെ കണ്ടെത്തി, ഇത്തരം ചിന്തകളുടെ പിന്‍ബലത്തോടെ, സമകാലീന ജീര്‍ണതകളെ താങ്ങി നിര്‍ത്തുന്ന മതാധിഷ്ടിത ചിന്തകളെ നിശിതമായി വിമര്‍ശിച്ചു. എന്നാല്‍ ബംഗാളില്‍ പിറവിയെടുത്ത ഇന്ത്യന്‍ ജ്ഞാനോദയത്തിന്റെ സ്വഭാവം, ദൌര്‍ഭാഗ്യവശാല്‍ മറ്റൊന്നായിരുന്നു. രാജാറാം മോഹന്‍ റോയ്, ബങ്കിം ചന്ദ്രചതോപാധ്യായ, വിവേകാനന്ദന്‍, എന്നിവരൊക്കെയും തങ്ങളുടെ പരമ്പരാഗത വിശ്വാസങ്ങളെ നിഷ്കൃഷ്ടമായി വിമര്‍ശിക്കുന്നതില്‍ നിന്നു പിന്‍വാങ്ങി നിലകൊണ്ടു. തൊട്ടുകൂടായ്മ തുടങ്ങിയ 'അനാചാരങ്ങളെ' അപലപിക്കുംപോഴും വര്‍ണാശ്രമ ധര്‍മങ്ങളടക്കമുള്ള വേദ പാരമ്പര്യത്തെ വിമര്‍ശനാതീതമായി അവര്‍ നിലനിര്‍ത്തി. യുക്തിചിന്തക്കുപരിയായി ദേശീയാഭിമാനത്തിന് മുന്‍‌തൂക്കം കിട്ടി. സമകാലീന അനാചാരങ്ങള്‍ 'യഥാര്‍ത്ഥ' മത തത്വങ്ങളില്‍ നിന്നുവ്യതിചലിച്ചത് കൊണ്ട് സംഭവിച്ചതാണെന്നും അടിസ്ഥാന ധര്‍മ ശാസ്ത്രങ്ങള്‍ പവിത്രവും കളങ്കരഹിതവുമാണെന്നും വിശ്വസിക്കപ്പെട്ടു. സമകാലീന ച്യുതികള്‍ക്കുള്ള പരിഹാരം പാരമ്പര്യത്തെ പുനരുദ്ധരിക്കുകയാണ് എന്ന സന്ദേശമാണ് ബംഗാളി നവോദ്ധാനം പടര്‍ത്തിയത്‌ . ഭൌതിക- മാനവീയ സ്വഭാവങ്ങളുള്ള ബുദ്ധന്റെയും മറ്റും പാരമ്പര്യത്തിന് നേരെ കണ്ണടച്ചുകൊണ്ട്, പ്രപഞ്ചാസ്തിത്വത്തെ നിരാകരിക്കുന്ന , തീര്‍ത്തും അയുക്തികമായ 'വേദാന്ത' ത്തെയാണ്‌ തങ്ങളുടെ 'യഥാര്‍ത്ഥ' പാരമ്പര്യമായി ഇവര്‍ സ്വീകരിച്ചത് എന്നത് മറ്റൊരു ദുരന്തം!
ബുദ്ധന്‍ പ്രതിനിധീകരിച്ച ഭൌതിക ലോകവീക്ഷണത്തെ പിന്‍പറ്റി, ആധുനിക ശാസ്ത്ര ധാരണകളെ ഉള്‍ക്കൊണ്ടു കൊണ്ട്, ഇന്ത്യന്‍ ജ്ഞാനോദയത്തിന് ബദല്‍ രൂപം നല്‍കാന്‍ ശ്രമിച്ചു; ഫുലെ,ഇ.വി.ആര്‍, അംബേദ്‌കര്‍ തുടങ്ങിയവര്‍. ഇന്ത്യന്‍ ജ്ഞാനോദയത്തിന്റെ ഈ ധാരയുടെ പ്രേരക ശക്തി, തങ്ങള്‍ കാലാകാലമായി അനുഭവിച്ചുപോന്ന സാമൂഹ്യമായ അവമതികള്‍ക്കെതിരെ, മര്‍ദ്ദിത ജാതികളില്പ്പെട്ടവരുടെ പ്രതിഷേധമായിരുന്നു. വര്‍ഗ വിശകലനത്തിന്റെ മാര്‍ഗത്തിലൂ ടെ ഇന്ത്യന്‍ ജ്ഞാനോദയത്തെ മനസ്സിലാക്കാനാവില്ലെന്നു മീര വാദിക്കുന്നു. നിലനിന്നുപോന്ന ധര്‍മവിധികള്‍ക്കെതിരെ സാംസ്കാരികരംഗത്ത് കീഴാള ജാതിക്കാര്‍ നടത്തിയ കഠിനയുദ്ധങ്ങളെ, കേവലം സാമ്പത്തിക പ്രചോദനങ്ങള്‍ കൊണ്ടു വിശദീകരിക്കുക സാധ്യമല്ല.
ഇന്ത്യന്‍ ജ്ഞാനോദയ യജ്ഞം അപൂര്‍ണമായിത്തളര്‍ന്നു പോയെന്നുള്ളതാണ് പക്ഷെ ദൌര്‍ഭാഗ്യകരം. മതമുക്തമായൊരു സമൂഹം, പ്രകൃതി പ്രതിഭാസങ്ങളെ 'ദൈവിക' മായിക്കാണുന്ന പുരാതന പൊതു ബോധത്തില്‍ നിന്നുള്ള മോചനം; ഇത്യാദി ജ്ഞാനോദയ സംഭാവനകളുടെ അഭാവമാണ് ഇന്ത്യന്‍ ജനാധിപത്യത്തിനു ഇന്നു കാണുന്ന ദൌര്ബ്ബല്യങ്ങളുടെ അടിസ്ഥാന കാരണം എന്നു മീര ചൂണ്ടിക്കാട്ടുന്നു. ഒരു സമൂഹത്തിന്റെ ആധുനികവല്‍ക്കരണമെന്നത് , 'ദൈവ'ത്തെ പ്രകൃതിയില്‍ നിന്നും, ലോക ജീവിത മണ്ഡലത്തില്‍ നിന്നും ഉച്ചാടനം ചെയ്യാത്തിടത്തോളം സാധ്യമാവില്ല. യഥാര്‍ത്ഥ മതേതരത്വം -'സര്‍വ ധര്‍മ സമഭാവന'യല്ല- പുലരാതിടത്തോളം മതമേധാവികളും മത രാഷ്ട്രീയക്കാരും ജനങ്ങള്‍ക്കുമേല്‍ അവിഹിത സ്വാധീനം തുടരുക തന്നെ ചെയ്യും. മതേതര സംസ്കാരം നിലവില്‍ വരാത്തിടത്തോളം കാലം മതേതര നിയമങ്ങള്‍ നില നില്ക്കുന്നുവെങ്കിലും രാജ്യം മതേതരമാവില്ല. മനുഷ്യരെയും പ്രകൃതിയെയും 'ദൈവ' ത്തെയും കുറിച്ചുള്ള നമ്മുടെ 'സാമാന്യബോധ' ത്തെ ശാസ്ത്ര വസ്തുതകളും ശാസ്ത്രീയ ചിന്താരീതിയും നിര്‍ണയിക്കുമ്പോള്‍ മാത്രമേ നമ്മുടെ സംസ്കാരം മതേതരമാവുകയുള്ളൂ.
ഇന്ത്യന്‍ ബുദ്ധി ജീവികള്‍ ഇന്നും ബ്രിട്ടീഷ്‌ രാജിനെതിരെ യുദ്ധം ചെയ്യുകയാണ്! സ്ത്രീകള്‍ക്കും ദളിതര്‍ക്കുമെതിരെ ഇന്ത്യന്‍ മത പാരമ്പര്യങ്ങളുടെ പിന്‍ബലത്തില്‍ നടന്നുപോരുന്ന പീഡനങ്ങള്‍ അവരുടെ ശ്രദ്ധയില്‍പ്പെടുന്നില്ല. സാമ്രാജ്യത്ത വിരുദ്ധത യുള്‍ച്ചേരുന്ന ദേശീയതാ ബോധം, ഭൌതിക സാഹചര്യങ്ങളെ ആദ്യം മാറ്റുകയെന്നതാണ് പരമ പ്രധാനമെന്ന മാര്‍ക്സിസ്റ്റ്‌ വിശ്വാസം, ജാതി സത്വബോധം, ഉത്തരാധുനികത പോലുള്ള പാശ്ചാത്യ അക്കാഡമിക ഫാഷനുകള്‍ക്ക് മേലുള്ള അമിതാശ്രിതത്വം എന്നിവയൊക്കെ , മര്‍ദ്ദനങ്ങളില്‍ മതത്തിനുള്ള പങ്കിനെ മറച്ചു പിടിക്കുന്നൊരു അന്ധബിന്ദു സൃഷ്ടിക്കുന്നതില്‍ പങ്കു വഹിക്കുന്നുണ്ട്.
ഇന്ത്യന്‍ നഗര മധ്യവര്‍ഗത്തിന്റെ വര്‍ധിച്ചുവരുന്ന മതാത്മകത
ആധുനിക ശാസ്ത്ര സാങ്കേതികതകളുടെ ഗുണഭോക്താക്കളായ ഇന്ത്യന്‍ മധ്യവര്‍ഗം, തങ്ങളുടെ നിലനില്‍പ്പിനു തന്നെ അടിസ്ഥാനമായ ആധുനിക ശാസ്ത്രത്തിന്റെ ലോകവീക്ഷണത്തിന് കടക വിരുദ്ധമായി, ഭൌതികാതീത ശക്തികളിലാണ് വിശ്വാസമര്‍പ്പിക്കുന്നത്. നഗരങ്ങളില്‍ ഇന്നു, ഗ്രാമങ്ങളിലേക്കാളധികമായാണ് മതാത്മകത വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. ഉന്നത- മധ്യവര്‍ഗ സമൂഹത്തിനു ഇന്നു കൂടുതല്‍ പ്രിയതരമായിരിക്കുന്നത്, തങ്ങളുടെ പ്രാര്‍ത്ഥനകളോട് പ്രതികരിക്കുകയും അഭീഷ്ടങ്ങള്‍ സാധിച്ചുതരികയും ചെയ്യുന്ന 'ഉണര്‍ന്നിരിക്കുന്ന' ദൈവങ്ങളത്രേ. ദേവാലയങ്ങളിലും പൊതുസ്ഥലത്തും നടത്തുന്ന പരസ്യമത ചടങ്ങുകളില്‍ മുഴുകാന്‍ ഇന്നിവര്‍ക്ക് തെല്ലും വൈമനസ്യമില്ല. അനുഷ്ടാനങ്ങള്‍ വിപുലമാവുക, മുന്‍കാലങ്ങളില്‍ ഗ്രാമീണരുടെയും കീഴ്ജാതിക്കാരുടെതുമായിരുന്ന പല ദൈവങ്ങള്‍ക്കും നാഗരികവല്‍ക്കരണവും പ്രചുരപ്രചാരവും സാധ്യമാവുക; എന്നീ സാമൂഹ്യ പ്രതിഭാസങ്ങള്‍ കൂടി ശ്രദ്ധേയമാണ്.
വ്യവസായ വല്‍ക്കരണവും സാമ്പത്തിക പുരോഗതിയും വ്യക്തികളെ മതാത്മകതയില്‍ നിന്നും മതേതര ചിന്തയിലേക്ക് നയിക്കുമെന്നാണ്‌ പൊതുവേ നിരീക്ഷിച്ചു പോന്നിട്ടുള്ളത്. ഇന്ത്യന്‍ അനുഭവം പക്ഷെ മറിച്ചാണ്. അന്യവല്‍ക്കരണവും ഏകാന്തതയും നല്‍കുന്ന നിരാശ ബോധത്തില്‍ നിന്നുള്ള മോചനോപാധി യായാണ്‌ ഇന്ത്യന്‍ മധ്യവര്‍ഗസമൂഹം മതത്തിലേക്ക് തിരിയുന്നത് എന്നു വാദിച്ചു കണ്ടിട്ടുണ്ട്. ഇത് ശരിയാണെന്ന് തോന്നുന്നില്ല. പൊതുവേ ഇന്നു ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ അവസ്ഥ അന്യവല്‍ക്കരണത്തിന്റെയും നിരാശയുടെതുമല്ല, പ്രത്യുത ശുഭാപ്തി വിശ്വാസത്തിന്റെതാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
തങ്ങള്‍ പുതുതായി നേടിയ സമ്പത്തിനോടുള്ള സമ്മിശ്രവികാരങ്ങളാവം (ambivalence ) നവ മധ്യ- സമ്പന്ന സമൂഹത്തിന്റെ വര്‍ധിച്ച മതാത്മകതയുടെ ഒരു കാരണമെന്ന് മീര അഭിപ്രായപ്പെടുന്നു. 'സംപന്നരാവുന്നത് ദിവ്യമാണ്' എന്ന മാതൃകയില്‍ മൊഴിയുന്ന ദിവ്യന്മാര്‍, ഈ പുതുസംപന്നരെ അനുഗൃഹീതരും കുറ്റബോധ വിമുക്തരുമാക്കുന്നു. 'പാശ്ചാത്യ' കണ്‍സ്യൂമറിസത്തിന്റെ 'കര്‍മ ബാധ്യതകള്‍' ബാലന്‍സ് ചെയ്യാന്‍ പൂജകളും മറ്റു മതാനുഷ്ടാനങ്ങളും മതിയാകുമെന്ന ധാരണ പ്രചരിക്കപ്പെടുന്നു. ഷോപ്പിങ്ങിനുള്ള ചികിത്സ കൂടുതല്‍ ഷോപ്പിങ്ങാണെന്നു പറയുന്നത് പോലെ, ഗുരുക്കന്മാരുടെയും പുരോഹിതന്മാരുടെയും പക്കലുള്ള ആത്മീയ ചരക്കുകള്‍ വാങ്ങാന്‍ നവധനികര്‍ തിരക്കിട്ടോടുന്നു.
പരസ്യ മത പ്രദര്‍ശനപരത ഫാഷന്‍ ആവുന്നതിന്റെ മറ്റൊരു കാരണം, നവ സമ്പന്നര്‍ക്കിടയില്‍ പ്രചരിക്കുന്ന വിജയീ ഭാവവും (triumphalism ) 'ദേശീയതാ ബോധ'വുമാണ് . സര്‍വ ലോകത്തിലേക്കും മികച്ചത് ഇന്ത്യന്‍ സംസ്കാരമാണെന്ന ധാരണ ഇന്ത്യന്‍ മധ്യ വര്‍ഗത്തില്‍ അതിപ്രബലമാണ്. ഹിന്ദു മത സൂചകങ്ങളും പ്രതീകങ്ങളുമാണ് ഇന്ത്യന്‍ സംസ്കാരത്തിന്റെ കാതലെന്ന ധാരണ സര്‍വവ്യാപിയായിരിക്കെ, 'ഇന്ത്യയുടെ വിജയം' , 'ഹിന്ദു മൂല്യ' ങ്ങളുടെ വിജയമാണെന്ന ടെലി -യോഗി കളുടെയും ഗുരുക്കന്മാരുടെയും പ്രചരണം വ്യാപകമായി സ്വീകരിക്കപ്പെടുന്നു. വളരുന്ന ഹിന്ദു മതാത്മകത എന്നത്, വളരുന്ന ഹിന്ദു തീവ്ര ദേശീയത തന്നെയത്രേ. ജനങ്ങളുടെ 'പൊതു ബോധത്തെ' പരുവപ്പെടുത്തുന്നതിലൂടെ യാണ് ഈ തീവ്ര ദേശീയത നിലയുറപ്പിക്കുന്നത്.

Wednesday, December 22, 2010

ഇസ്ലാമും അമ്മിഞ്ഞയും !!!!!

Adult Breastfeeding Establishes "Maternal Relations"...

Sounds to Me Like Some Countries Have Mommy Issues...



As many of us know, women and men in Saudi Arabia must be careful not to mingle, as the insanely strict Islamic law bans mixing between the sexes who are not related. Recently, the Saudis have issued a fatwa that forces women who come into contact with unrelated men on a regular basis to breastfeed them so that they can be considered “relatives” and not potential lovers. The strangest part is, this isn’t the actual issue at hand. The issue is, how do the men get the milk? I know, it just gets weirder.
According to the Gulf News, Sheikh Al Obeikan, a consultant to the Ministry of Justice and an adviser to the royal court stated, “the man should take the milk, but not directly from the breast of the woman. He should drink it and then becomes a relative of the family, a fact that allows him to come in contact with the woman without breaking Islam’s rules about mixing.”

This fatwa applies to men who regularly come into contact with the same woman, or men who live in the same house with a woman. The woman has to pump her breast milk into a glass and give it to the unrelated male. Doesn’t that sound appetizing?

But, not all agree with giving the milk in such a way. Oh, no. Another high-profile sheik, Abi Ishaq Al Huwaini, believes that the men should suckle the breast milk directly from the woman’s breast. Now we are talking! How is it that you can get close enough to suckle, though, without getting thrown in jail? If the genders aren’t allowed to mix, how could you do this without the religious police on your ass? This is serious stuff! Under this strict Islamic law, women aren’t allowed to vote, drive, or leave the country without the consent of a male “guardian”.

For example, in March 2009, a 75 years old Syrian widow named Khasmisa Mohammad Sawadi---I repeat---75 years old---was sent to jail for six months and given forty lashes after the religious police found out that two men (who were not her relatives) were in her home, delivering bread. Now, did they really think she was getting it on with these two delivery boys? Give me a break! And, even if she was, who cares? Why the obsession over what goes on behind closed doors between consenting adults?

In order to escape punishment, one of the two men, Fahd, explained to police that Sawadi had breast-fed him as an infant, so he was allowed to be there. But, later, the judge ruled that it couldn’t be proven that he was her “breast milk son.” He was given forty lashes and received four months in jail. His friend received sixty lashes and six months in the slammer. Sounds like this judge needs his mommy. Someone’s a wittle cranky.

But, how did this whole breast milk controversy start, anyway? The originator of the adult breast-feeding fatwa was issued in Egypt three years ago. Ezzat Attiya, an Egyptian scholar, was expelled from al-Azhar University (one of the top Sunni Islam universities) for advocating breast-feeding of men as a way to get around not being able to mingle with the opposite sex. Clever, clever. A year later, he was reinstated.

Soon after the fatwa was issued in Saudi Arabia, a woman threatened to file a lawsuit against a bus driver in the country’s Eastern Region after he reportedly told her that he wanted to suckle milk from her breast. Great, just what the women of Saudi Arabia need. More men thinking they own the rights to women’s bodies, specifically, breasts.

Under Islamic law, women are told to breast-feed their babies until they are two years old. It is common for sisters to breast feed their nephews so that they and their daughters will not have to cover their faces in front of them when they get older. The snazzy term for this is called “breast milk sibling.”

However, breast milk siblings must be breast fed five times before the age of two for this to hold water...or in this case...milk. Islam forbids sexual relations between a woman and man that she breast fed as an infant. They can be alone together because he isn’t considered a potential mate. What’s with all the crazy rules inside of rules? No wonder people are constantly fighting and confused over there! They don’t even know which end is up!

Blogger Eman Al Nafjan said that many in Saudi Arabia are disgusted by this fatwa.

“The whole issue just shows how clueless men are. All this back and forth between sheiks and not one bothers to ask a woman if it’s logical, let alone possible to breastfeed a grown man five fulfilling breast milk meals.” She blogs.

“Moreover, the thought of a huge hairy face at a woman’s breast does not evoke motherly or even brotherly feelings. It could go from the grotesque to the erotic but definitely not maternal.”

Al Nafjan goes on to say to AOL News Friday, “We have many important issues that need discussing. It’s ridiculous to spend time talking about adult breast-feeding.”

Thank you, Al Nafjan for pointing out the “glitch” in this absurd plan! How would breast feeding a grown man create a non-sexual relation? Have any of these sheiks ever watched porn? Men love breasts! They want to kiss them, lick them, suckle them, motorboat them...to assume that this would create a maternal feeling towards a grown man leaning down and sucking on a non-related woman’s breast is creepy.

Not only does this new rule disturb me as a woman, it is also logistically impossible to implement and keep track of. First off, not all women breast feed. You have to have just had a baby to do that, usually. Some women are incapable of producing breast milk. And, perhaps, oddly enough, they don’t want to share this sacred moment between mother and child with random, grown men who have teeth! Yikes!

When will the madness stop? Just another way to control women’s bodies, and confuse men into believing that women are nothing more than vessels to be used whenever they see fit.

If this was a fictional novel, one of the saucier female characters would invite a high and mighty sheik to suckle her breast, but secretly she would coat her nipple with a poisonous, undetectable salve. Then, boom! One sheik down! Who’s next? My guess is that would stop the invasion of the boobie-sucklers.

-----------------------------------------------------------

“സൈനബ് ബിന്ത് ഉമ്മുസല്‍മയില്‍നിന്നും ഉദ്ധരിക്കുന്നു. :ഉമ്മുസല്‍മ ആയിശയോടു പറഞ്ഞു: നിങ്ങളുടെ സമീപം യുവാക്കളായ ഭൃത്യന്മാര്‍ പ്രവേശിക്കുന്നു. അത്തരക്കാര്‍ എന്റെ അടുത്തു വരുന്നതു ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ആയിശ ചോദിച്ചു: ‘നിങ്ങള്‍ക്കു നബിയില്‍ ഉത്തമ മാതൃകയില്ലേ?’ അവര്‍ തുടര്‍ന്നു .അബൂഹുദൈഫയുടെ ഭാര്യ നബിയോടു പറഞ്ഞു: സാലിം എന്റെ അടുത്തു പ്രവേശിക്കുന്നു. അവന്‍ ഒരു യുവാവാണ്. അബൂഹുദൈഫക്ക് ഇതത്ര രുചിക്കുന്നില്ല.’ നബി പറഞ്ഞു: “നിന്റെ സമീപത്തു വരുന്നത് അനുവദനീയമാകാന്‍ അവന്നു നീ മുല കൊടുക്കുക.”
‘നബി സുഹൈലിന്റെ പുത്രി സഹ്ലയോട് സാലിമിനു മുലയൂട്ടാന്‍ കല്‍പ്പിക്കുകയും അവര്‍ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. അങ്ങനെ അവര്‍ സാലിമിനെ പുത്രനായി കണക്കാക്കി. ... പിന്നീട് ആയിശയും തന്റെ അരികില്‍ പ്രവേശിക്കാന്‍ ഇഷ്ടപ്പെടുന്ന പുരുഷന്മാരോട് ഈ രീതി അനുവര്‍ത്തിക്കാന്‍ തുടങ്ങി
അവര്‍ തന്റെ സഹോദരി ഉമ്മുകുത്സൂമിനോടും അവരുടെ സഹോദരീ പുത്രികളോടും തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ അരികില്‍ പ്രവേശിപ്പിക്കുവാന്‍ ഇതേ മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ നിര്‍ദേശിക്കുകയും ചെയ്തു. “ (ഫിഖ് ഹുസ്സുന്ന- പേ. 93,94. IPH)
സൌദി അറേബ്യയില്‍ സ്ത്രീകള്‍ക്കു ഡ്രൈവിങ് നിഷിദ്ധമാണ്. വീട്ടില്‍ രക്തബന്ധമില്ലാത്തവരെ ഡ്രൈവര്‍മാരായി നിയമിക്കുന്നതും നിയമവിരുദ്ധമാണ്. ഇത് പ്രായോഗിക ജീവിതത്തില്‍ വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ പ്രശ്നത്തിന് ഇസ്ലാമിക ശരീ അത്തു നിര്‍ദേശിക്കുന്ന പരിഹാരമാണ് ഡ്രൈവര്‍മാര്‍ക്ക് അമ്മിഞ്ഞ കൊടുക്കുക എന്നത് !
കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് എന്റെ “ഇസ്ലാമിന്റെ വര്‍ഗ്ഗവും ലിംഗവും” എന്ന പുസ്തകത്തില്‍ ഒരു അദ്ധ്യായം എഴുതിയിട്ടുണ്ട്. അതു പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്.
സ്വന്തം ദത്തു പുത്രന്റെ ഭാര്യയോട് കാമാസക്തി തോന്നി എന്ന ഒറ്റക്കാരണത്താല്‍ ദത്തു സമ്പ്രദായം അനാചാരമാക്കി നിരോധിച്ച ഒരു "ദൈവദൂതനാണ് " ആ കാലത്തെ വൃത്തി കെട്ട ഈ ഗോത്ര സമ്പ്രദായത്തിനു അനുകൂലമായി വിധി നല്‍കിയത്. ഈ കാലത്തും “നബിചര്യ” മാത്രം അവലംബമാക്കി ഇത്തരം വഷളത്തരങ്ങള്‍ക്കു ഫത്വ നല്‍കുന്ന മനുഷ്യക്കോലങ്ങളെയോര്‍ത്തു ലജ്ജിക്കാം !!!

Thursday, December 9, 2010

മനുഷ്യാവകാശങ്ങള്‍ മാനിക്കപ്പെടണമെങ്കില്‍ മതവിശ്വാസം ഇല്ലാതാകണം

ഇന്ന് മനുഷ്യാവകാശദിനം !

രാജവാഴ്ച്ചക്കും സര്‍വ്വാധിപത്യങ്ങള്‍ക്കും താങ്ങും തണലുമായി വര്‍ത്തിച്ച മതവും പൌരോഹിത്യവും മനുഷ്യത്വപരമായ നന്മകളെ നിരാകരിക്കുക മാത്രമല്ല, നിഷ്ഠൂരമായ നരമേധങ്ങള്‍ക്കും പീഢനങ്ങള്‍ക്കും കാര്‍മ്മികത്വം വഹിക്കുകയും ചെയ്തുവെന്നാണു ചരിത്രം. മതാധിപത്യത്തിന്റെ തുറുങ്കറകളില്‍നിന്ന് മനുഷ്യന്റെ മോചനം സാധ്യമാക്കിയത് പതിനെട്ടാം നൂറ്റാണ്‍ടോടെ യൂറോപ്പിലാഞ്ഞടിച്ച ചിന്താവിപ്ലവത്തിന്റെ കൊടുംകാറ്റാണ്. സ്വാതന്ത്ര്യം സമത്വം സമാധാനം തുടങ്ങിയ മാനവമൂല്യങ്ങള്‍ക്ക് അടിത്തറയൊരുക്കിയത് ചങ്ങലകളില്ലാത്ത സ്വതന്ത്ര ചിന്തയാണ്. ജനാധിപത്യം മതനിരപേക്ഷത മനുഷ്യാവകാശങ്ങളെ സംബന്ധിച്ച നൂതന ചിന്തകള്‍ തുടങ്ങിയവ നവോഥാനപോരാട്ടങ്ങളുടെ പ്രധാന സംഭാവനകളാണ്. അടിമത്തത്തിനെതിരായ പോരാട്ടത്തില്‍ പങ്കു ചേരാന്‍ ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍ക്കും സ്വാതന്ത്ര്യ ദാഹികള്‍ക്കും ഇതു പ്രചോദനമേകി.

1948ല്‍ ഐക്യരാഷ്ട്രസഭ Universal Declaration Of Human Rights എന്ന പേരില്‍ പ്രഖ്യാപിച്ച മനുഷ്യാവകാശ രേഖ ലോക നാഗരികതയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവാണ്. മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ഏതൊരു ചര്‍ച്ചയിലും ഒരു കരട് എന്ന നിലയില്‍ ഈ രേഖ അവലംബമാക്കാവുന്നതാണ്. “പാശ്ചാത്യ ചിന്തയുടെ ഉല്‍പ്പന്നം” എന്ന അപഖ്യാതി ഉയര്‍ത്തി മനുഷ്യാവകാശ രേഖയെ അവമതിക്കുന്നവരുണ്ട്. എന്നാല്‍ ഇത് മനുഷ്യാവകാശങ്ങളെ സംബന്ധിച്ച അന്തിമ പ്രമാണമല്ല. സ്വതന്ത്രമായ നിരൂപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കാവുന്നതും മാറ്റങ്ങള്‍ നിര്‍ദേശിക്കപ്പെടാവുന്നതുമാണ്.

മതത്തിന്റെ വക്താക്കള്‍ മനുഷ്യാവകാശങ്ങളെ വില കുറച്ചു കാണാന്‍ ശ്രമിക്കുന്നത് മതാന്ധതയുടെ മതില്‍കെട്ടുകള്‍ക്കകത്തെ സ്വാതന്ത്ര്യ നിഷേധത്തെയും അവകാശ ലംഘനത്തെയും മറച്ചു പിടിക്കാനും മതദര്‍ശനങ്ങളുടെ മനുഷ്യത്വ വിരുദ്ധ മൂല്യങ്ങളെ ന്യായീകരിക്കാനും വേണ്ടിയാണ്.
യുക്തിവാദികള്‍ പൊതുവെ മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച സ്വതന്ത്ര നിലപാടുകളെ അംഗീകരിക്കുന്നു. ഒടുക്കത്തെ കിതാബ് എന്ന നിലക്കല്ല; ചര്‍ച്ചക്കും വിശകലനത്തിനും ഒരു കരടു രേഖ എന്ന നിലക്ക്.
ഇന്ത്യന്‍ ഭരണ ഘടനയും തത്വത്തില്‍ മനുഷ്യാവകാശരേഖയെ അംഗീകരിച്ചിട്ടുണ്ട്.

മനുഷ്യരായി ജനിക്കുന്ന എല്ലാവര്‍ക്കും തുല്യമായ അന്തസ്സും അവകാശങ്ങളും ഉണ്ടെന്നും അതിനാല്‍ പരസ്പരം ആദരിക്കാനും സാഹോദര്യഭാവേന പെരുമാറാനും എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും മനുഷ്യാവകാശരേഖയുടെ ആമുഖത്തില്‍ പറയുന്നു. (ആര്‍ടിക്കിള്‍ -1)
മതം, വംശം, വര്‍ണം, ലിംഗം , ഭാഷ, ദേശം ആദിയായ ഭിന്നതകള്‍ക്കതീതമായി എല്ലാ വ്യക്തികള്‍ക്കും സമാനമായ അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതുണ്ടെന്നും രാഷ്ട്രങ്ങളുടെ പരമാധികാരം സംബന്ധിച്ച എന്തൊക്കെ പരിമിതികളുണ്ടെങ്കിലും പൌരാവകാശങ്ങളില്‍ വിവേചനം അരുത് എന്നും ഈ രേഖ (ആര്‍ടിക്കിള്‍ -2) അടിവരയിട്ടു പ്രഖ്യാപിക്കുന്നു.

മതമാകട്ടെ മനുഷ്യരുടെ തുല്യത എന്ന സങ്കല്‍പ്പത്തെ പാടേ നിരാകരിക്കുകയും അവര്‍ക്കിടയില്‍ അനാവശ്യമാ‍യ ശത്രുതയും വിഭാഗീയതയും സൃഷ്ടിക്കുകയുമാണു ചെയ്യുന്നത്.

ഖുര്‍ ആനില്‍നിന്നു തന്നെയുള്ള ചില സാമ്പിളുകള്‍ ഇതാ :-

يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُوۤاْ آبَآءَكُمْ وَإِخْوَانَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّواْ ٱلْكُفْرَ عَلَى ٱلإِيمَانِ وَمَن يَتَوَلَّهُمْ مِّنكُمْ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ
സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും വിശ്വാസത്തേക്കാള്‍ നിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളില്‍ നിന്ന്‌ ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ്‌ അക്രമികള്‍ ‍. [9-23]

يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِنَّمَا ٱلْمُشْرِكُونَ نَجَسٌ فَلاَ يَقْرَبُواْ ٱلْمَسْجِدَ ٱلْحَرَامَ بَعْدَ عَامِهِمْ هَـٰذَا وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ ٱللَّهُ مِن فَضْلِهِ إِن شَآءَ إِنَّ ٱللَّهَ عَلِيمٌ حَكِيمٌ
വിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. [9-28 ] .

يٰأَيُّهَا ٱلَّذِينَ آمَنُواْ قَاتِلُواْ ٱلَّذِينَ يَلُونَكُمْ مِّنَ ٱلْكُفَّارِ وَلْيَجِدُواْ فِيكُمْ غِلْظَةً وَٱعْلَمُوۤاْ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ
വിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന നിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123

അന്യമതവിശ്വാസികള്‍ അശ്ലീലങ്ങളും ശത്രുക്കളുമാണെന്നു പ്രഖ്യാപിക്കുന്ന ഖുര്‍ ആന്‍ മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന സത്തയെത്തന്നെ നിഷേധിക്കുന്നുവെന്നു ചുരുക്കം.

എല്ലാ മനുഷ്യര്‍ക്കും സുരക്ഷിതമായും നിര്‍ഭയമായും ജീവിക്കാന്‍ അവകാശമുണ്ടായിരിക്കണമെന്ന് രേഖ (ആര്‍ടിക്കിള്‍ 3)നിര്‍ദേശിക്കുന്നു.

ഇസ്ലാമിന്റെ രാഷ്ട്രസങ്കല്‍പ്പത്തില്‍ മുസ്ലിംവിശ്വാസികള്‍ക്കല്ലാത്തവര്‍ക്കൊന്നും തന്നെ നിര്‍ഭയരായി ജീവിക്കാന്‍ അവകാശമില്ല. അവര്‍ മതം മാറും വരെയോ മതഭരണത്തിനു കീഴടങ്ങും വരെയോ സമാധാനജീവിതം അര്‍ഹിക്കുന്നില്ല.

وَقَاتِلُوهُمْ حَتَّىٰ لاَ تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ للَّهِ فَإِنِ ٱنْتَهَواْ فَلاَ عُدْوَانَ إِلاَّ عَلَى ٱلظَّالِمِينَ

ഫിത്ന ഇല്ലാതാവുകയും, മതം അല്ലാഹുവിന്‌ വേണ്ടിയാവുകയും ചെയ്യുന്നത്‌ വരെ നിങ്ങളവരോട്‌ യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ ( യുദ്ധത്തില്‍ നിന്ന്‌ ) വിരമിക്കുകയാണെങ്കില്‍ ( അവരിലെ ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട്‌ യാതൊരു കയ്യേറ്റവും പാടുള്ളതല്ല.[2-193]
And fight them until sedition, idolatry, is, exists, no more and religion is all for God, alone, none other being worshipped; then if they desist, from unbelief, surely God sees what they do, and will requite them for it.(ജലാലൈന്‍)

ഫിത്ന അവസാനിച്ച് ദീന്‍ പൂര്‍ണമായി അല്ലഹുവിനാകും വരെ യുദ്ധം ചെയ്യുക എന്ന വാക്യത്തിന് നബി നേരിട്ടു നല്‍കിയ വിശദീകരണം ബുഖാരിയുടെ ഹദീസിലുള്ളത് ഇപ്രകാരമാണ്:

“അല്ലാഹുവല്ലാതെ യാതൊരു ഇലാഹുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുകയും ,നമസ്കാരം കൃത്യമായി നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകുകയും ചെയ്യുന്നതു വരെ ജനങ്ങളോടു യുദ്ധം ചെയ്യാന്‍ എനിക്കു കല്പന ലഭിച്ചിരിക്കുന്നു. അത്രയും അവര്‍ ചെയ്തു കഴിഞ്ഞാല്‍ അവരുടെ രക്തവും ധനവും അവര്‍ക്ക് എന്നില്‍ നിന്നും സുരക്ഷിതമായിക്കിട്ടി ”.

മൌദൂദി സഹിബ് ഈ ഖുര്‍ആന്‍ വാക്യത്തിനു കൊടുത്ത വിശദീകരണം കൂടി കാണുക:

“ദീന്‍ [അനുസരണം] അല്ലാഹുവിനു പകരം മറ്റാര്‍ക്കെങ്കിലും ആവുക എന്ന അവസ്ഥയാണ് ഇവിടെ ‘ഫിത്ന’ കൊണ്ടുള്ള വിവക്ഷ………’ഫിത്ന’യുടെ സ്ഥാനത്ത് മനുഷ്യന്‍ ദൈവത്തിന്റെ നിയമത്തെ മാത്രം അനുസരിക്കുന്നവനായിത്തീരുക എന്ന അവസ്ഥ സംജാതമാവുകയാണ് ഇസ്ലാമിക യുദ്ധത്തിന്റെ ലക്ഷ്യമെന്നും ദീനിന്റെ ഈ വിശദീകരണത്തില്‍ നിന്നു വ്യക്തമാകുന്നുണ്ട്.”[ തഫ്ഹീമുല്‍ കുര്‍ ആന്‍ ‍]
യുദ്ധത്തടവുകാരായ സ്ത്രീകളോടും കുട്ടികളോടും പോലും എത്ര ക്രൂരമായാണു പ്രവാചകനും കൂട്ടരും പെരുമാറിയിരുന്നതെന്നു നാം മുമ്പു ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രതികാരത്തിന്റെ പേരില്‍ നിരപരാധികളെ കൊല്ലാന്‍ കല്‍പ്പിക്കുന്ന ദൈവിക വെളിപാടും നമ്മള്‍ കണ്ടു.

ക്രൂരവും അപമാനകരവുമായ ശിക്ഷാമുറകളും പെരുമാറ്റവും ഉപേക്ഷിക്കണമെന്നാണു മനുഷ്യാവകാശരേഖ (ആര്‍ടിക്കിള്‍ 5) ആവശ്യപ്പെടുന്നത്.

നിസ്സാരമായ കുറ്റങ്ങള്‍ക്കു പോലും കൈകാലുകള്‍ വെട്ടാനും കല്ലെറിഞ്ഞു കൊല്ലാനും ചാട്ടവാറുകൊണ്ടടിക്കാനും സ്ത്രീകളെ കിടപ്പറയില്‍ കെട്ടിയിട്ടു തല്ലാനും ഉപദേശിക്കുന്ന ഇസ്ലാമിന്റെ ദൈവീക നിയമം ഇന്നും മനുഷ്യത്വത്തെ പല്ലിളിച്ചുകാടുന്നു.കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന ജൂതായിസമാണ് ഇസ്ലാമിനും പ്രിയം

മനുഷ്യാവകാശപ്രഖ്യാപനം (ആര്‍ടിക്കിള്‍ 21) പൌരന്റെ ജനാധിപത്യാവകാശങ്ങള്‍ക്ക് അടിവരയിടുന്നു.

ഭരണത്തില്‍ പങ്കാളിയാവാന്‍ എല്ലാ പൌരനും അവകാശമുണ്ട്. സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരവും വ്യക്തികള്‍ക്കുണ്ടായിരിക്കണം. ജനഹിതമായിരിക്കണം ഭരണസംവിധാനങ്ങള്‍ക്ക് അടിത്തറയാകേണ്ടത്. കാലികമായ തെരഞ്ഞെടുപ്പുകളിലൂടെ ജനഹിതം പരിശോധിക്കപ്പെടണം. സ്വതന്ത്രവും നീതിയുക്തവുമായിരിക്കണം തെരഞ്ഞെടുപ്പ്. രഹസ്യമായും സ്വതന്ത്രമായും വോട്ടു ചെയ്യാന്‍ ജനങ്ങള്‍ക്കവസരമുണ്ടാകണം.

ഇസ്ലാമില്‍ രാജവാഴ്ചക്കു സമാനമായ ഏകാധിപത്യഭരണ സംവിധാനമല്ലാതെ ജനാധിപത്യത്തിന്റെ അടിസ്ഥാന്ത്തിലുള്ള ഒരു ഭരണ സംവിധാനം ഇല്ല. സമ്പൂര്‍ണ വെളിപാടു പുസ്തകമായ കുര്‍ ആനില്‍ ഭരണാധികാരിയെ തെരഞ്ഞെടുക്കേണ്ട രീതിയെന്തെന്നോ അതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്നോ വിശദമാക്കുന്ന യാതൊരു പരാമര്‍ശവുമില്ല. പ്രവാചകന്‍ മരിച്ചാല്‍ അദ്ദേഹത്തിന്റെ ഭാര്യമാരെ മറ്റാരും കല്യാണം കഴിക്കരുത് എന്നു ഉപദേശിച്ച ദൈവം അദ്ദേഹത്തിന്റെ മരണ ശേഷം ആരെയാണു ഖലീഫയാക്കേണ്ടതെന്നോ ഖലീഫയെ എങ്ങനെയാണു തെരഞ്ഞെടുക്കേണ്ടതെന്നോ പറഞ്ഞു കൊടുക്കാന്‍ മറന്നു പോയി. ഫലമോ? നബിയുടെ മയ്യത്തു പോലും സംസ്കരിക്കാതെ അധികാരത്തിനായുള്ള ഉപജാപങ്ങളിലേര്‍പ്പെട്ടു അനുയായികള്‍ ! ഈ ഉപജാപങ്ങള്‍ വര്‍ണനാതീതമായ അഭ്യന്തര യുദ്ധങ്ങളിലേക്കും വിഭാഗീയതകളിലേക്കും നയിച്ചു. ഇന്നും ആ കുടിപ്പകയാണു ഇസ്ലാമിന്റെ തെരുവുകളിലും പള്ളികള്‍ക്കകത്തും ചാവേര്‍ ബോംബുകളായി പൊട്ടിച്ചിതറിക്കൊണ്ടിരിക്കുന്നത്.

നബിക്കു ശേഷമുള്ള ആദ്യത്തെ നാലു ഖലീഫമാരും നാലു വിധത്തിലാണു തെരഞ്ഞെടുക്കപ്പെട്ടത്. ദീര്‍ഘമായ ഗൂഡാലോചനകള്‍ക്കും ഉപജാപങ്ങള്‍ക്കും ഇടയില്‍ ഏതാനും പ്രമാണിമാര്‍ ചേര്‍ന്നു അബൂബക്കറിനെ ആദ്യ ഖലീഫയായി വാഴിച്ചു. രണ്ടാം ഖലീഫ ഉമറിനെ, പിന്‍ ഗാമിയായി അബൂബക്കര്‍ തന്നെ നോമിനേറ്റ് ചെയ്തു. ഇസ്ലാമിക ജനാധിപത്യത്തിന്റെ മറ്റൊരു ഉത്തമ മാതൃകയായിരുന്നു മൂന്നാം ഖലീഫയുടെ തെരഞ്ഞെടുപ്പ്. അബൂബക്കറിനെ ഒന്നാം ഖലീഫയാക്കിയതില്‍ ജനങ്ങള്‍ക്കിടയിലുണ്ടായ അസംതൃപ്തി പരിഗണിച്ചുകൊണ്ടാണ് ,വെട്ടേറ്റ് പരിക്കു പറ്റി മരണശയ്യയില്‍ കിടക്കുന്ന ഉമ്മറിനോട് ആയിശ ഇപ്രകാരം പറഞ്ഞത് : “ഇസ്ലാമിക സമൂഹത്തെ ഒരു നാഥനില്ലാത്ത നിലയില്‍ അങ്ങ് ഇട്ടേച്ചു പോകരുത്. ഒരു ഖലീഫയെ അങ്ങു തന്നെ നിര്‍ദേശിക്കണം. അല്ലാത്ത പക്ഷം വലിയ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്നു ഞാന്‍ ഭയപ്പെടുന്നു ” [നഹ്ജുല്‍ ബലാഗ ]
ഉമര്‍ പക്ഷെ തന്റെ പിന്‍ ഗാമിയെ തെരഞ്ഞെടുക്കാന്‍ ഒരു ആറംഗ സമിതിയെ നിയോഗിക്കുകയാണുണ്ടായത്. ഈ സമിതിക്കു മുമ്പില്‍ അവതരിപ്പിക്കപ്പെട്ട ചട്ടങ്ങള്‍ വിചിത്രമായിരുന്നു.

1.ആറു പേരും ഒരാളെത്തന്നെ നിര്‍ദേശിച്ചാല്‍ അയാള്‍ ഖലീഫയാകും.
2.ഏകകണ്ഠമായ തീരുമാനമില്ലെങ്കില്‍ അബ്ദുറഹിമാനുബ്നു ഔഫും അദ്ദേഹത്തെ അനുകൂലിക്കുന്നവരും വോട്ടു ചെയ്യുന്നയാള്‍ തെരഞ്ഞെടുക്കപ്പെടും.
3. അഞ്ചു പേര്‍ ഒരാളെ നിര്‍ദേശിക്കുകയും ഒരാള്‍ മാത്രം എതിര്‍ക്കുകയും ചെയ്താല്‍ എതിര്‍ക്കുന്നയാളെ ഉടന്‍ വധിക്കണം.
4. നാലു പേര്‍ ഒരാളെ അനുകൂലിക്കുകയും രണ്ടു പേര്‍ എതിര്‍ക്കുകയുമാണെങ്കില്‍ ആ രണ്ടു പേരെയും കൊല്ലണം.
5.മൂന്നു പേര്‍ വീതം തുല്യ നില പാലിച്ചാല്‍ ഉമറിന്റെ മകന്‍ അബ്ദുല്ലയുടെ കാസ്റ്റിങ് വോട്ടു പ്രകാരമായിരിക്കും തീരുമാനം.
ഈ ചട്ടമനുസരിച്ചു നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നു പേര്‍ ഉസ്മാനെയും മൂന്നു പേര്‍ അലിയെയും അനുകൂലിച്ചു. തുടര്‍ന്ന് അബ്ദുറഹിമാന്‍ തന്ത്രപൂര്‍വ്വം ഉസ്മാനെ ഖലീഫസ്ഥാനത്തവരോധിക്കുകയാണു ചെയ്തത്. [അവലംബം-നഹ്ജുല്‍ ബലാഗ]

ആദ്യ ഖലീഫമാരില്‍ അബൂബക്കറൊഴികെയുള്ള മൂന്നു പേരും സ്വന്തം പ്രജകളുടെ കയ്യാല്‍ വധിക്കപെടുകയായിരുന്നു ! അഴിമതി ദൂര്‍ത്ത്, സ്വജനപക്ഷപാതം തുടങ്ങിയ ഭരണ ദൂഷ്യങ്ങള്‍ ഈ ഖലീഫമാരുടെ പേരില്‍ ആരോപിക്കപ്പെട്ടിരുന്നു എന്നതും സ്മരണീയമാണ്. ഇതെല്ലാം മറച്ചു പിടിച്ചുകൊണ്ടാണ് ഈ ഖലീഫമാരുടെ കാലം ഇസ്ലാമിന്റെ സുവര്‍ണ കാലം എന്നൊക്കെ ഇക്കാലത്തു ചിലര്‍ അവകാശപ്പെടുന്നത്. നാലാം ഖലീഫ അലിയും പ്രവാചകപത്നി ആയിശയും തമ്മിലുള്ള കുടിപ്പകയാണ് ഇസ്ലാമിനെ ശിയായെന്നും സുന്നിയെന്നും രണ്ടു സെക്ടായി പിളര്‍ത്തിയത്. പാകിസ്ഥാനിലും ഇറാക്കിലും മറ്റും വെള്ളിയാഴ്ച്ച തോറും പള്ളികളില്‍ മനുഷ്യമാംസം ചിതറിത്തെറിക്കുന്നതും കത്തിക്കരിയുന്നതും ഈ പഴയ കുടിപ്പകയുടെ തിരു ശേഷിപ്പാണ്.
ഭരണാധികാരം ആര്‍ക്ക് , എങ്ങനെ എന്ന പരമപ്രധാനമായ ഒരു പ്രശ്നത്തിന് അല്ലാഹുവിന്റെ കിതാബില്‍ വ്യക്തവും യുക്തവുമായ ഒരു തീര്‍പ്പുണ്ടായിരുന്നെങ്കില്‍ ഇസ്ലാമിന്റെയും ലോകത്തിന്റെ തന്നെയും ചരിത്രം മറ്റൊന്നാകുമായിരുന്നു. ഇസ്ലാമിന്റെ ഈറ്റില്ലങ്ങളില്‍ പോലും സ്വേഛാധിപത്യ രാജഭരണത്തിനെതിരെ പ്രതിഷേധത്തിന്റെ ചെറുവിരലനക്കാന്‍ പോലും കഴിയാതെ വിനീതവിധേയരായി കഴിഞ്ഞു കൂടാന്‍ വിധിക്കപ്പെട്ടിരിക്കുകയാണു ആ നാടുകളിലെ മുസ്ലിം ജനത.

ജനാധിപത്യമെന്നത് കേവലം ഭരണാധികാരത്തിന്റെയോ തെരഞ്ഞെടുപ്പിന്റെയോ മാത്രം പ്രശ്നമല്ല. ചിന്താസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, വിശ്വാസസ്വാതന്ത്ര്യം ,വിജ്ഞാന‍ സമ്പാദനത്തിനും സ്വതന്ത്രമായ ആശയവിനിമയത്തിനുമുള്ള സ്വാതന്ത്ര്യം , എന്നിങ്ങനെ എല്ലാതരം സാമൂഹ്യ വ്യവഹാര സാധ്യതകളും ഉറപ്പു നല്‍കുന്നതും വൈവിധ്യമാര്‍ന്ന ചിന്തകളും ആവിഷ്കാരങ്ങളും സ്നേഹപൂര്‍വ്വം പങ്കു വെക്കപ്പെടുന്നതുമായ ഒരു ഉദാത്ത സംസ്കാരമാണു ജനാധിപത്യം. മതനിരപേക്ഷതയും മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധതയും ജനാധിപത്യത്തിന്റെ ഒഴിച്ചു കൂടാനാവാത്ത അനുബന്ധങ്ങളാണ്.

മനുഷ്യാവകാശപ്രഖ്യാപനരേഖ (ആര്‍ടിക്കിള്‍ 18 മുതല്‍ 22 വരെ) പൌരന്റെ ജനാധിപത്യാവകാശങ്ങള്‍ വിവരിക്കുന്നു.

ഇസ്ലാം അവിശ്വാസികള്‍ക്കും അടിമകള്‍ക്കും സ്ത്രീകള്‍ക്കും ജനാധിപത്യപ്രക്രിയയില്‍ പങ്കാളിത്തം നിഷേധിക്കുന്നു. പൊതുരംഗം പ്രമാണിമാരായ ഒരു പിടി പുരുഷന്മാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ചിന്താസ്വാതന്ത്ര്യത്തെ ഇസ്ലാം പൂര്‍ണമായും നിരാകരിക്കുന്നു. വിശ്വാസം സ്വമേധയാ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരില്‍ അതു വാളു കൊണ്ട് അടിച്ചേല്‍പ്പിക്കാന്‍ മതം ഉപദേശിക്കുന്നു.

ദിമ്മികളുടെ പദവി

ഇസ്ലാമിന്റെ രാഷ്ട്രവ്യവസ്ഥക്കു കീഴില്‍ ജീവിക്കാന്‍ അനുവദിക്കപ്പെടുന്ന അമുസ്ലിം പ്രജകളാണു ‘ദിമ്മികള്‍ ’.

قَاتِلُواْ ٱلَّذِينَ لاَ يُؤْمِنُونَ بِٱللَّهِ وَلاَ بِٱلْيَوْمِ ٱلآخِرِ وَلاَ يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُ وَلاَ يَدِينُونَ دِينَ ٱلْحَقِّ مِنَ ٱلَّذِينَ أُوتُواْ ٱلْكِتَابَ حَتَّىٰ يُعْطُواْ ٱلْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ

Fight those who do not believe in God, nor in the Last Day, for, otherwise, they would have believed in the Prophet (s), and who do not forbid what God and His Messenger have forbidden, such as wine, nor do they practise the religion of truth, the firm one, the one that abrogated other religions, namely, the religion of Islam — from among of those who (min, ‘from’, explains [the previous] alladhīna, ‘those who’) have been given the Scripture, namely, the Jews and the Christians, until they pay the jizya tribute, the annual tax imposed them, readily (‘an yadin is a circumstantial qualifier, meaning, ‘compliantly’, or ‘by their own hands’, not delegating it [to others to pay]), being subdued, [being made] submissive and compliant to the authority of Islam.[9:29]

വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.

മൌദൂദി:-
പത്തൊമ്പതാം നൂറ്റാണ്ടിലെ അധഃപതന കാലഘട്ടത്തില്‍ മുസ്ലിംകള്‍ വളരെ ക്ഷമാപണ സ്വരത്തില്‍മാത്രം പരാമര്‍ശിച്ചിരുന്ന ഒരു പ്രശ്നമാണ് ജിസ്യ. ആ കാലഘട്ടത്തിന്റെ സ്മാരകമായി ഇന്നും ചില ആളുകളുണ്ട്. മാപ്പിന്റെയും ക്ഷമാപണത്തിന്റെയും ശൈലി ഇപ്പോഴുമവര്‍ തുടരുന്നു. എന്നാല്‍ ദൈവത്തിന്റെ ദീനിന് ദൈവധിക്കാരികളോട് ക്ഷമാപണം ബോധിപ്പിക്കേണ്ടുന്ന യാതൊരാവശ്യവുമില്ല. അതില്‍നിന്നെത്രയോ ഉന്നതവും ഉല്‍കൃഷ്ടവുമാണത.് ഈ പ്രശ്നത്തിലടങ്ങിയ വ്യക്തവും ലളിതവുമായ വസ്തുതയിതാണ്: ദൈവികദീനിനെ തിരസ്കരിക്കുകയും തങ്ങളോ തങ്ങളെപ്പോലുള്ളവരോ കെട്ടിച്ചമച്ച അബദ്ധ ജീവിതരീതികളവലംബിക്കുകയും ചെയ്യുന്നവര്‍ പരമാവധി അര്‍ഹിക്കുന്നത് സ്വയം അബദ്ധം ചെയ്യാനുള്ള സ്വാതന്ത്യ്രം മാത്രമാണ്. അതിലുപരി, ഭൂമിയുടെ ഭരണച്ചെങ്കോല്‍ കൈയിലേന്തി തങ്ങളുടെ അപഥ സഞ്ചാരങ്ങള്‍ക്കും അബദ്ധ ചെയ്തികള്‍ക്കും അനുരൂപമായി മാനവ ജീവിതവ്യവസ്ഥ സ്ഥാപിച്ചു നടത്തുവാന്‍ ഒരവകാശവും അവര്‍ക്കില്ല. അത് ലോകത്തെവിടെ സംഭവിച്ചാലും കുഴപ്പം അനിവാര്യമാണ്. അതിനാലവരെ ഭൂമിയിലെ ആധിപത്യത്തില്‍നിന്ന് പുറംതള്ളാനും ദൈവിക ജീവിതവ്യവസ്ഥിതിക്ക് വിധേയരാക്കാനും സത്യവിശ്വാസികള്‍ ശ്രമിക്കേണ്ടതാകുന്നു. അതവരുടെ നിര്‍ബന്ധ കര്‍ത്തവ്യമാണ്. എന്തിനുള്ള വിലയാണീ ജിസ്യ എന്ന ചോദ്യമാണിനി അവശേഷിക്കുന്നത്. തങ്ങളുടെ ദുഷിച്ച ജീവിതരീതികളില്‍ നിലകൊള്ളാന്‍ ദൈവികാധിപത്യത്തിന് കീഴില്‍ നല്‍കപ്പെടുന്ന `സ്വാതന്ത്യ്രത്തിന്റെ വില` എന്നാണ് മറുപടി. ഈ സ്വാതന്ത്യ്രം അനുവദിച്ചുകൊടുക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന ഉത്തമ വ്യവസ്ഥിതിയുടെ നടത്തിപ്പിനും ക്രമസമാധാന പാലനത്തിനുമാണത് വിനിയോഗിക്കപ്പെടുക. ദൈവമാര്‍ഗത്തില്‍ സകാത്ത് നല്‍കാന്‍ അവസരം നഷ്ടപ്പെടുകയും ദുര്‍മാര്‍ഗത്തില്‍ ജീവിക്കാനുള്ള സ്വാതന്ത്യ്രത്തിന് വില നല്‍കുകയും ചെയ്യേണ്ടിവരുന്നത് എത്ര വലിയ നിര്‍ഭാഗ്യമാണെന്ന് ആണ്ടുതോറും ജിസ്യ നല്‍കുമ്പോള്‍ ചിന്തിക്കാനവസരം ലഭിക്കുന്നുവെന്നത് ജിസ്യയുടെ മറ്റൊരു ഫലമാണ്.


മറ്റൊരു വ്യാഖ്യാതാവിന്റെ അഭിപ്രായമനുസരിച്ച് , ഓരോ ദിമ്മിയും സ്വന്തം കയ്യാല്‍തന്നെ നികുതിപ്പണം ബന്ധപ്പെട്ട അധികാരികളെ ഏല്‍പ്പിക്കണം. മറ്റൊരാള്‍ വശം കൊടുത്തയച്ചുകൂടാ. നികുതിയടക്കാന്‍ വരുന്ന ദിമ്മി വാഹനത്തില്‍ കയറിയല്ല നടന്നാണു വരേണ്ടത്. നികുതിയുമായി വരുന്നവനെ ആട്ടും തൊഴിയുമായി മാത്രമേ സ്വീകരിക്കാവൂ. കഴുത്തിനു പിടിച്ചു തള്ളുകയും പണം തട്ടിപ്പറിച്ചു വാങ്ങുകയുമാണു വേണ്ടത്. ഒന്നോ രണ്ടോ തവണത്തെ ‘നികുതിദാനം’ കൊണ്ടു തന്നെ ഏതൊരാളും ഇസ്ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിക്കൊള്ളും എന്നതാണത്രെ ഇതിന്റെ യുക്തി. [കശ്ശാഫ് എന്ന വ്യാഖ്യാന കൃതി നോക്കുക ]

മനുഷ്യാവകാശരേഖ (ആര്‍ടിക്കിള്‍ 6,7) നിയമത്തിനു മുമ്പില്‍ എല്ലാ പൌരന്മാര്‍ക്കും തുല്യത ഉറപ്പു നല്‍കണമെന്നു നിഷ്കര്‍ഷിക്കുന്നു.

ഇസ്ലാമിനു കീഴില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട അമുസ്ലിംകള്‍ക്കു പക്ഷെ തുല്യമായ നിയമസംരക്ഷണം ഒരു മരീചിക മാത്രമാണ്.
ദിമ്മികള്‍ക്കുള്ള പദവിയും അവകാശങ്ങളും എന്തൊക്കെയെന്ന് കുര്‍ ആനിലോ ഹദീസിലോ കൃത്യമായി വ്യവസ്ഥ ചെയ്തു കാണുന്നില്ല. പ്രവാചകനും തുടര്‍ന്നു ഭരണമേറ്റ ഖലീഫമാരും ഇക്കാര്യത്തില്‍ സന്ദര്‍ഭാനുസരണം നിലപാടുകള്‍ മാറ്റിക്കൊണ്ടിരുന്നതായി കാണാം. ദിമ്മികള്‍ക്കു വേണ്ടി ആദ്യമായി ഒരു വ്യവസ്ഥാപിതമായ ഉടമ്പടി തയ്യാറാക്കുന്നത് ഉമര്‍ രണ്ടാമന്‍ എന്നറിയപ്പെടുന്ന ഉമറുബ്നു അബ്ദുല്‍ അസീസിന്റെ ഭരണകാലത്താണ്. (എ ഡി 715-720) തന്റെ മുന്‍ ഗാമികളെ അപേക്ഷിച്ച് അമുസ്ലിം പ്രജകളോട് വളരെയേറെ ഉദാരമായ സമീപനം സ്വീകരിച്ച ഭരണാധികാരിയായിരുന്നുവത്രേ ഉമര്‍ .

Pact of Umer എന്നറിയപ്പെടുന്ന പ്രസ്തുത ഉടമ്പടിയിലെ വ്യവസ്ഥകള്‍ പരിശോധിച്ചാല്‍ ഇസ്ലാമിന്റെ ഏറ്റവും ഉദാരമായ സമീപനം എന്തെന്നു വിലയിരുത്താം. ഇസ്ലാമിന്റെ അധിനിവേശത്തിനു കീഴടങ്ങിയ ഡമസ്കസിലെ ക്രിസ്ത്യാനികള്‍ ഉമറിന്റെ മുമ്പില്‍ എഴുതി സമര്‍പ്പിച്ച സമ്മതപത്രത്തിന്റെ ചുരുക്കം താഴെ പറയും പ്രകാരമായിരുന്നു.

“ഞങ്ങളുടെ നഗരത്തിലോ പ്രാന്തപ്രദേശങ്ങളിലോ ചര്‍ച്ചുകളോ മൊണാസ്ട്രികളോ മഠങ്ങളോ മറ്റു ആരാധനാലയങ്ങളോ സ്ഥാപിക്കുകയില്ല. നിലവിലുള്ളവ പുതുക്കിപ്പണിയുകയോ കേടുപാടുകള്‍ തീര്‍ക്കുകയോ ചെയ്യുന്നതല്ല. ഞങ്ങളുടെ തെരുവുകള്‍ എല്ലായിപ്പോഴും മുസ്ലിംങ്ങള്‍ക്കായി തുറന്നിടും. മുസ്ലിംങ്ങള്‍ ആരു വന്നാലും മൂന്നു ദിവസത്തെ താമസവും ഭക്ഷണവും നല്‍കി ആദരിക്കും.
ഞങ്ങളുടെ വീടുകളിലോ പള്ളികളിലോ ചാരന്മാരായി ആരെയെങ്കിലും പാര്‍പ്പിക്കുകയോ മുസ്ലിംങ്ങളില്‍നിന്നും ആരെയെങ്കിലും ഒളിപ്പിക്കുകയോ ചെയ്യുന്നതല്ല..
ഞങ്ങളുടെ കുട്ടികളെ ഖുര്‍ ആന്‍ പഠിപ്പിക്കുകയില്ല.
പരസ്യമായി മതചടങ്ങുകള്‍ നടത്തുകയില്ല. കുരിശോ വേദപുസ്തകങ്ങളോ പ്രദര്‍ശിപ്പിക്കുകയില്ല.പള്ളികളിലെ എല്ലാ ചടങ്ങുകളും പുറത്തു കേള്‍ക്കാത്ത വിധം നിശ്ശബ്ദമായിരിക്കും. ശവസംസ്കാരത്തില്‍ പോലും ശബ്ദം വെളിവാകാതെ ശ്രദ്ധിക്കും.
ആരെയും മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയില്ല. തങ്ങളുടെ ബന്ധുമിത്രാദികള്‍ ആരെങ്കിലും ഇസ്ലാമിലേക്കു മതം മാറാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ അതിനു തടസ്സം നില്‍ക്കുകയില്ല.
മുസ്ലിംങ്ങളോടു ഞങ്ങള്‍ ബഹുമാനപൂര്‍വ്വം മാത്രമേ പെരുമാറൂ. അവര്‍ക്ക് ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കുകയും അവരുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ എഴുന്നേറ്റു നില്‍ക്കുകയും ചെയ്യും. മുസ്ലിംങ്ങളോട് ഒരു തരത്തിലും ഞങ്ങള്‍ സാദൃശ്യപ്പെടാന്‍ ശ്രമിക്കുകയില്ല. അവര്‍ ധരിക്കുന്നതുപോലുള്ള തൊപ്പിയോ വസ്ത്രങ്ങളോ ധരിക്കുകയില്ല. ഞങ്ങള്‍ കുതിരപ്പുറത്തു സവാരി ചെയ്യുകയില്ല. ഞങ്ങള്‍ വാളോ പടയങ്കിയോ മറ്റായുധങ്ങളോ ധരിക്കുകയില്ല. മദ്യം വില്‍ക്കുകയില്ല.
മുസ്ലിം വീടുകളെക്കാള്‍ ഉയരത്തില്‍ ഞങ്ങള്‍ വീടുകള്‍ നിര്‍മ്മിക്കുകയില്ല.
അബദ്ധത്തില്‍ ആളെ തിരിച്ചറിയാതെ ബഹുമാനിക്കപ്പെടുന്നത് ഒഴിവാക്കാന്‍ ദിമ്മികള്‍ കമ്പിളി കൊണ്ടുള്ള ഒരു വടം അരയില്‍ കെട്ടണമെന്നും പിന്നീട് കല്‍പ്പിക്കപ്പെട്ടു. വീട്ടു വാതില്‍ക്കലെത്തുന്ന ഭികഷാടകരും മറ്റും അവിശ്വാസികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഇടവരാതിരിക്കാനായി അവിശ്വാസികള്‍ വീടുകള്‍ക്കു മുകളില്‍ പ്രത്യേകം അടയാളം സ്ഥാപിക്കാനും നിര്‍ദേശങ്ങളുണ്ടായി.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടപ്പില്‍ വരുത്തിയ പരിഷ്കാരങ്ങള്‍ ഇസ്ലാമികം തന്നെയായിരുന്നു എന്നര്‍ത്ഥം !
മുസ്ലിംങ്ങള്‍കു മേല്‍ ഒരു തരത്തിലുള്ള അധികാരസ്ഥാനവും വഹിക്കാന്‍ അമുസ്ലിംങ്ങള്‍ക്കവകാശമില്ല. എന്ന് ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നു.

മൌദൂദിയുടെ വാക്കുകള്‍ കൂടി കാണുക :-
“പ്രവാചകന്റെയോ നീതിമാന്മാരായ ഖലീഫമാരുടെയോ ഭരണകാലത്ത് ഒരു ദിമ്മിയെ ഏതെങ്കിലും ഉപദേശകസമിതിയിലോ ഗവര്‍ണര്‍ പദവിയിലോ ന്യായാധിപനായോ സൈനികത്തലവനായോ നിയമിച്ചതിനു യാതൊരു തെളിവുമില്ല. ഖലീഫമാരുടെ കാലത്ത് അവരുടെ എണ്ണം കോടികളായിരുന്നിട്ടു കൂടി” [ഇസ്ലാമീ റിയാസത് -ലാഹോര്‍ ]
കോടതിയില്‍ ദിമ്മിയുടെ സാക്ഷ്യം സ്വീകരിക്കപ്പെടുകയില്ല. സിവില്‍ ക്രിമിനല്‍ നിയമങ്ങളിലും മനുഷ്യത്വഹീനമായ വിവേചനം നിലനില്‍ക്കുന്നു. കൊലപാതകത്തിനു ശിക്ഷ വിധിക്കുമ്പോള്‍ “കൊന്നവനും കൊല്ലപ്പെട്ടവനുമുണ്ടായിരുന്ന നിലവാരത്തെ പരിഗണിക്കേണമെന്നുള്ളത് നിബന്ധനയാകുന്നു. ഇസ്ലാം മതവിശ്വാസത്താലോ, സ്വതന്ത്രതയാലോ , നേതൃത്വത്താലോ ഘാതകന്‍ മൃതനെ അപേക്ഷിച്ച് നിലവാരം കുറഞ്ഞവനാകുന്ന പക്ഷം കൊലക്കുറ്റത്തിനു ഘാതകന്‍ വധിക്കപ്പെടേണ്ടതാകുന്നു. അപ്പോള്‍ അമുസ്ലിമിനെ വധിച്ച മുസ്ലിം കൊലക്കുറ്റത്തിനു ശിക്ഷയെന്ന നിലയില്‍ കൊല്ലപ്പെടരുത്. ആ ഘാതകന്‍ വ്യഭിചാരം തുടങ്ങിയ കുറ്റങ്ങള്‍ക്ക് കൊല്ലപ്പെടുവാന്‍ അര്‍ഹനായിരുന്നാലുംശരി. , അവനു പ്രസ്തുത കൊലക്കു വധശിക്ഷ നല്‍കരുത്. അടിമയെ വധിച്ച സ്വതന്ത്രനെയും വധശിക്ഷയ്ക്കു വിധേയനാക്കരുത്. പിതാവിനെ വധിച്ച പുത്രന്‍ കൊല്ലപ്പെടേണ്ടവനാണ്. [ഫത് ഹുല്‍ മുഈന്‍ ]

മുര്‍തദ്ദിന്റെ മനുഷ്യാവകാശം.

ഗോത്രാചാരങ്ങളെ ലംഘിക്കുന്നവരെ കൊന്നുകളയുകയോ നാടു കടത്തുകയോ ചെയ്യുക എന്നതായിരുന്നു ഗോത്രകാല നീതി. മതം ഉപേക്ഷിക്കുന്നവര്‍ക്കു വധശിക്ഷ നല്‍കണമെന്നാണ് ഇസ്ലാമിന്റെയും നിലപാട്.

അല്ലാഹുവില്‍ വിശ്വസിച്ച ശേഷം ആ വിശ്വാസം ഉപേക്ഷിച്ചു പോകുന്നവരാരോ അവരുടെ നേരെയാണല്ലാഹുവിന്റെ കോപം. അവര്‍ക്കാണു കഠിനമായ ശിക്ഷയും [16-106]

അല്ലാഹുവിന്റെ കോപം അല്ലാഹുവിന്റെ പ്രതിനിധികളായ മതാധികാരികളെയും പ്രകോപിതരാക്കുന്നതു സ്വാഭാവികം. ശിക്ഷ പരലോകത്തേക്കു മാറ്റി വെക്കാന്‍ അവര്‍ക്കാവില്ലല്ലോ. പ്രവാചകനും ഖലീഫമാരും മതപരിത്യാഗികളെ വെറുതെ വിടുകയുണ്ടായില്ല. ഇതാ തെളിവ് :

“ഇബ്നു അബ്ബാസ് പറയുന്നു: ഒരു സംഘം ആളുകളെ അലി തീയിലിട്ടു കൊന്നുകളഞ്ഞ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഇബ്നു അബ്ബാസ് പറഞ്ഞു. അലിയുടെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവരെ തീയിലിട്ടു കൊല്ലുകയില്ലായിരുന്നു. വല്ലവനും തന്റെ മതം മാറിയാല്‍ അവനെ കൊന്നു കളയുക എന്നു തിരുമേനി അരുളിയതനുസരിച്ച് അവരെ ഞാന്‍ മറ്റു വിധത്തില്‍ കൊലപ്പെടുത്തുകയാണു ചെയ്യുക. അല്ലാഹു ശിക്ഷിക്കും പോലെ തീ കൊണ്ട് ആരെയു ശിക്ഷിക്കരുതെന്ന് തിരുമേനി കല്‍പ്പിച്ചിട്ടുണ്ട്.” [ബുഖാരി-1256 സി എന്‍ ]

“ അബൂ മൂസ പറയുന്നു. തിരുമേനി എന്നെയും മുആദിനെയും യമനിലേക്ക് ഗവര്‍ണര്‍മാരായി അയച്ചു. ഓരോരുത്തരെയും ഓരോ സ്റ്റേറ്റിലേക്കാണ് അയച്ചത്. യമന്‍ അന്നു രണ്ടു സ്റ്റേറ്റുകളായിരുന്നു. ...ഒരിക്കല്‍ മുആദ് എന്റെ സംസ്ഥാനത്തുകൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ കോവര്‍കഴുതയുടെ പുറത്തു കയറിക്കൊണ്ട് എന്റെ അടുക്കല്‍ വന്നു. ഞാന്‍ ഇരിക്കുകയായിരുന്നു. ജനങ്ങള്‍ ചുറ്റും സമ്മേളിച്ചിട്ടുണ്ട്. ഒരു മനുഷ്യനെ കൈകള്‍ രണ്ടും കഴുത്തിലേക്കു ചേര്‍ത്തു കട്ടി നിര്‍ത്തിയിട്ടുണ്ട്. മുആദ് ചോദിച്ചു അബൂ മൂസാ ആരാണീ മനുഷ്യന്‍? ഞാന്‍ പറഞ്ഞു. ‘ഇയാള്‍ ഇസ്ലാം സ്വീകരിച്ച ശേഷം വീണ്ടും കാഫിറായിരിക്കുകയാണ്’ . മുആദ് പറഞ്ഞു. ‘അവനെ കൊന്നിട്ടല്ലാതെ ഞാന്‍ ഈ കഴുതപ്പുറത്തുനിന്ന് ഇറങ്ങുകയില്ല’. ഞാന്‍ പറഞ്ഞു ‘അവനെ അതിനു വേണ്ടിത്തന്നെയാണു കൊണ്ടു വന്നിട്ടുള്ളത്. താങ്കള്‍ ഇറങ്ങിക്കൊള്ളു.’ മുആദ് പറഞ്ഞു ‘ഇല്ല; അവനെ കൊന്നിട്ടല്ലാതെ ഞാനിറങ്ങില്ല’. ഞാന്‍ കല്‍പ്പിച്ചതനുസരിച്ച് ആ മനുഷ്യന്‍ വധിക്കപ്പെട്ടു. പിന്നീട് മുആദ് വാഹനത്തില്‍നിന്നിറങ്ങി....”[ബുഖാരി-1632]

വിശ്വാസ സ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും വ്യക്തിയുടെ മൌലികാവകാശമാണെന്നാണ് പരിഷ്കൃത സമൂഹതന്റെ നിലപാട്. വിശ്വാസം ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാന്‍ പറ്റുന്ന ഒരു പ്രവൃത്തിയല്ല. വിശ്വാസവും അവിശ്വാസവും സ്വയം ഒരാള്‍ക്കു ബോധ്യപ്പെടുന്നതിന്റെ ഫലമായി സ്വാഭാവികമായുണ്ടാകേണ്ടതാണ്. അന്ധമായി അടിച്ചേല്‍പ്പിക്കപ്പെട്ട വിശ്വാസങ്ങള്‍ യുക്തിപരമായ പരിശോധനകളാല്‍ തെറ്റെന്നു ബോധ്യപ്പെടാവുന്നതും അതോടെ അയാളുടെ വിശ്വാസം നഷ്ടപ്പെടാവുന്നതുമാണ്. ബോധ്യപ്പെടാത്തതു കണ്ണടച്ചു വിശ്വസിക്കണമെന്നു പറയുന്നത് എത്രത്തോളം യുക്തിസഹമാണ്? ബോധ്യപ്പെടാത്ത കാര്യം വിശ്വസിക്കാതിരിക്കുന്നത് എങ്ങനെയാണു വധശിക്ഷയര്‍ഹിക്കുന്ന ക്രിമിനല്‍ കുറ്റമാകുന്നത്?

മനുഷ്യാവകാശങ്ങലുടെ അടിസ്ഥാനസത്തക്കു തന്നെ നിരക്കാത്ത ഇത്തരം അസംബന്ധങ്ങല്‍ക്കാണു മതം എന്നു പറയുന്നത്. !

Tuesday, November 16, 2010

നരബലിപ്പെരുന്നാള്‍ !!!!




നരബലിയുടെ ഓര്‍മ്മയ്ക്കായി മൃഗബലി നടത്തുന്ന പ്രാകൃത സംസ്കാരം !
അതാണു ബലി പെരുന്നാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.



ഇബ്രാഹിം ദൈവകല്‍പ്പനയനുസരിച്ച് തന്റെ പുത്രന്റെ കഴുത്തറുക്കാന്‍ മുതിര്‍ന്നതിന്റെ ത്യാഗസ്മരണ യാണത്രേ ഈ കൂട്ടക്കശാപ്പ് !
മുഹമ്മദിന്റെ പിതാവായ അബ്ദുല്ല മക്കയിലെ ഹുബല്‍ ദൈവത്തിനായി ബലിയറുക്കപ്പെടേണ്ടതായിരുന്നു. തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. നൂറ് ഒട്ടകങ്ങളെ ദൈവത്തിനു പകരം നല്‍കിയാണത്രെ അദ്ദേഹത്തെ കശാപ്പില്‍ നിന്നും ഒഴിവാക്കിയത് !
നരബലിയില്‍ നിന്നും മൃഗബലിയിലേക്കു മനുഷ്യര്‍ മാറിച്ചിന്തിച്ചു തുടങ്ങിയ ഒരു കാലത്താണു സെമിറ്റിക് മതങ്ങള്‍ രൂപപ്പെട്ടത് എന്ന് ഊഹിക്കാം .

നബി ജനിക്കുന്നതിനും സഹസ്രാബ്ദം മുമ്പ് ഇവിടെ ബുദ്ധന്‍ മൃഗബലി കാടത്തമാണെന്നു തിരിച്ചറിഞ്ഞിരുന്നു എന്നതും ഇതിനോടു ചേര്‍ത്തു വായിക്കാം.

കഴുത്തറുക്കലാണോ ആരാധന ????????

Saturday, October 30, 2010

മതം മരിച്ചു വീഴുന്നു; നമ്മുടെ കണ്‍ മുന്നില്‍ തന്നെ !!!


“മുസ്ലിം വനിതകള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയമുള്‍പ്പെടെ പൊതുരംഗത്തേക്കു വരുന്നതിന്റെ ഗുണദോഷ വിശകലനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പൊതുരംഗപ്രവേശം ഏറെക്കുറെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിം വനിതകള്‍ക്ക് വിശദമായ പെരുമാറ്റച്ചട്ടം നിര്‍ദേശിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് അതാവാം എന്നു തന്നെയാണല്ലോ ബന്ധപ്പെട്ടവര്‍ സമ്മതിക്കുന്നത്. പെരുമാറ്റച്ചട്ടം സ്ത്രീകള്‍ക്കു മാത്രം മതിയോ , പുരുഷന്മാര്‍ക്കും വേണ്ടതില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാണ്.

തദ്ദേശ സ്വയംഭരണ സമിതികളിലും മറ്റും സ്ത്രീ പ്രാതിനിധ്യമാവാമെങ്കില്‍ , പള്ളി മഹല്ലു കമ്മിറ്റികളിലും മറ്റും മിതമായ രീതിയിലെങ്കിലും സ്ത്രീ പ്രാതിനിധ്യമനുവദിക്കുന്ന കാര്യം ഖാദിമാരും സമുദായ നേതൃത്വവും സജീവമായി പരിഗണിക്കണം. നികാഹ് തലാഖ് തുടങ്ങിയ പല പ്രശ്നങ്ങളും സ്ത്രീകളെക്കൂടി ബാധിക്കുന്നതാണല്ലോ. വഖഫ് ബോഡ് , ഹജ്ജ് കമ്മിറ്റി, പോലുള്ള സംവിധാനങ്ങളിലും വനിതാപ്രാതിനിധ്യം ഉണ്ടാകുന്നത് ഗുണകരമായിരിക്കും. ”

ജമാ അത്തു നേതാവും വഖഫ് ബോറ്ഡ് അംഗവുമായ അബ്ദുറഹ്മാന്‍ പെരിങ്ങാടി ഇക്കഴിഞ്ഞ 26-10-2010നു മാധ്യമത്തില്‍ എഴുതിയ കുറിപ്പാണു മുകളില്‍ ഉദ്ധരിച്ചത്.

ഇനി ഇതേ വ്യക്തി ഒരു വ്യാഴവട്ടക്കാലത്തിനു മുമ്പ് ഇതേ പംക്തിയില്‍ എഴുതിയ ഏതാനും വരികള്‍ കൂടി കാണുക :

“...ഓഫീസുകളില്‍നിന്നും പണിശാലകളില്‍നിന്നും കമ്പോളങ്ങളില്‍നിന്നും വനിതകളെ തിരിച്ചു വിളിച്ച് പുരുഷന്മാര്‍ക്കു തൊഴില്‍ നല്‍കുകയാണെങ്കില്‍ ഒട്ടു വളരെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും......സ്ത്രീയെ തിരിച്ചു വിളിക്കുക. സമൂഹത്തിന്റെ അടിസ്ഥാനമായ കുടുമ്പത്തെ സമൂല നാശത്തില്‍നിന്നും രക്ഷിക്കുക.” [1998-മാര്‍ച് 15 ]

ഈ കുറിപ്പിനു പിന്‍ബലമേകാനായി തൊട്ടടുത്ത ദിവസം ‘മാധ്യമം ‘ പ്രസിദ്ധീകരിച്ച മറ്റൊരു പ്രതികരണം ഇങ്ങനെയായിരുന്നു: “..സ്ത്രീകള്‍ ഉന്നത ബിരുദങ്ങള്‍ നേടുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. പഠിപ്പ് കൂടുമ്പോള്‍ അവര്‍ക്ക് ഉദ്യോഗത്തിനു പോകാനുള്ള പ്രലോഭനമുണ്ടാകും. അതിനാല്‍ ആദ്യമായി നാം ചെയ്യേണ്ടത് സ്ത്രീകള്‍ പഠിക്കുന്നത് എങ്ങനെയെങ്കിലും തടയുകയാണ്. തുടക്കമെന്ന നിലയില്‍ ബിരുദാനന്തര കോഴ്സുകള്‍ക്ക് പെണ്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുക്കരുതെന്ന് നിയമം കൊണ്ടു വരണം. .. ക്രമേണ പെണ്‍ പള്ളിക്കൂടങ്ങള്‍ അടച്ചു പൂട്ടി അവിടെയൊക്കെ ആണ്‍ കുട്ടികള്‍ക്കു പ്രവേശനം നല്‍കുകയുമാവാം. .” [എം ഇബ്രാഹിം. മാധ്യമം 1998 ഏപ്രില്‍ 4]

ജമാ അത്തെ ഇസ്ലാമി ഇക്കാര്യത്തില്‍ അവരുടെ നിലപാടില്‍ വരുത്തുന്ന മാറ്റം ശ്രദ്ധേയമാണ്. പ്രബോധനം 2009 ഒക്ടോബര്‍31 ലക്കത്തില്‍ ‘സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം അവകാശം മാത്രമല്ല; അനിവാര്യത’ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ സാക്ഷാല്‍ മൌദൂദിയെ നിഷ്കരുണം തള്ളിപ്പറയുന്നു:-

“...എന്നാല്‍ മൌലാന അബുല്‍ അ അലാ മൌദൂദി പാകിസ്ഥാനു വേണ്ടി തയ്യാറാക്കിയ ഇസ്ലാമിക ഭരണഘടനയില്‍ ശൂറ/ജനപ്രതിനിധി സഭയിലെ അംഗത്വത്തിന് പുരുഷനായിരിക്കുക എന്നത് ഉപാധിയായി എഴുതിച്ചേര്‍ത്തിട്ടുണ്ട്. രാഷ്ട്ര നായകത്വത്തിനു വേണ്ടി സ്ത്രീ മത്സരിക്കുന്ന കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.’പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്’ എന്ന കുര്‍ ആനിക വചനവും ‘തങ്ങളുടെ കാര്യം സ്ത്രീയെ ഏല്‍പ്പിച്ച ഒരു സമൂഹവും വിജയിക്കുകയില്ല’ എന്ന പ്രവാചകവചനവുമാണ് അദ്ദേഹം തെളിവായി ഉദ്ധരിക്കുന്നത്. രാഷ്ട്രനായകത്വമോ മന്ത്രി പദവിയോ പ്രതിനിധി സഭയിലെ അംഗത്വമോ മറ്റു ഗവണ്മെന്റ് പദവികളോ സ്ത്രീകള്‍ക്കു നല്‍കരുത് എന്നതിന് ഈ രണ്ടു വാക്യങ്ങളും ഖണ്ഡിതമായ തെളിവായി അദ്ദേഹം വാദിക്കുന്നു. രാഷ്ട്രീയവും ഭരണവും സ്ത്രീയുടെ പ്രവര്‍ത്തനവൃത്തത്തിനു പുറത്താണ്. ഇതേ അഭിപ്രായം തന്നെ അല്‍ അഷര്‍ യൂണിവേഴ്സിറ്റിയിലെ ഫത് വാ സമിതിയും കുവൈത്തിലുള്ള മറ്റൊരു സമിതിയും പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ സ്ത്രീ പങ്കാളിയാവാനേ പാടില്ല എന്ന് കുവൈത്തിലെ ഫത് വാ സമിതി വിലക്കുന്നു.

ജനപ്രതിനിധി സഭയിലും ഉയര്‍ന്ന ഭരണകൂട തസ്തികകളിലുമുള്ള സ്ത്രീ അംഗത്വത്തെ കുറിച്ച് മൌലാനാ മൌദൂദി പ്രകടിപ്പിച്ച അഭിപ്രായത്തെ നമുക്ക് ചോദ്യം ചെയ്യാതെ നിവൃത്തിയില്ല. സ്ത്രീകള്‍ക്ക് അവരുടെ യോഗ്യതകള്‍ക്കനുസരിച്ച് സര്‍വ്വ മേഖലകളിലും പങ്കാളിത്തം അനുവദിക്കുകയാണ് സമുദായ നവോഥാനത്തിനും സ്ത്രീശാക്തീകരണത്തിനും അനിവാര്യമായി വേണ്ടത് എന്നു നാം കരുതുന്നതിനാല്‍ ഇത്തരം മാര്‍ഗ്ഗ തടസ്സങ്ങള്‍ നീക്കേണ്ടതുണ്ട്. ”

ഈ മാറ്റങ്ങളൊക്കെ തീര്‍ച്ചയായും സ്വാഗതാര്‍ഹം തന്നെ. ഞങ്ങള്‍ കേരളത്തിലെ മതേതരവാദികളും യുക്തിവാദികളും പതിറ്റാണ്ടുകള്‍ക്കു മുമ്പു മുതലേ ഈ കാര്യങ്ങളൊക്കെയാണു പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. അന്നൊക്കെ ഞങ്ങളെ പുഛിക്കുകയും പരിഹസിക്കുകയും ചെയ്ത അതേ ആളുകളാണിന്ന് ഇതൊക്കെ മാറ്റിപ്പറയാന്‍ തയ്യാറാകുന്നത് എന്നത് ഞങ്ങള്‍ക്ക് അഭിമാനകരവും ആശക്കു വക നല്‍കുന്നതുമാണ്.

വിമര്‍ശനങ്ങള്‍ കൊള്ളേണ്ടതുപോലെ കൊള്ളേണ്ടിടത്ത് കൊള്ളുന്നു എന്നും അതനുസരിച്ച് മത മൌലികവാദികളുടെ ചിന്തയില്‍ പോലും പരിവര്‍ത്തനങ്ങളുണ്ടാകുന്നു എന്നതും ഞങ്ങളുടെ ലക്ഷ്യം അകലെയല്ല എന്നതിന്റെ സൂചകമാണ്.

മതത്തിന് അതിന്റെ തനിമയോടെ ഇനിയുള്ള കാലം നിലനില്‍ക്കാനാവില്ല എന്ന് മതവാദികള്‍ തന്നെ നന്നായി തിരിച്ചറിയുന്നു എന്നത് മതവിമര്‍ശകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. ഇവിടെ നാം വായിച്ച ഈ കരണം മറിച്ചിലുകളൊന്നും സത്യസന്ധമായ മതവിശ്വാസത്തെയല്ല സൂചിപ്പിക്കുന്നത്. കപടവിശ്വാസത്തിന്റെ പ്രത്യക്ഷപ്രകടനമാണിതെന്നു വ്യക്തം. സ്ത്രീകളുടെ സാക്ഷ്യത്തിനു പോലും പുരുഷന്റെ പകുതിയാണു കുര്‍ ആന്‍ മൂല്യം കല്‍പ്പിക്കുന്നത്. കൈകാര്യകര്‍തൃത്വം പുരുഷനാണെന്നതു അര്‍ഥശങ്കക്കിടമില്ലാതെ പറഞ്ഞു വെച്ചിട്ടുമുണ്ട്. എന്നാല്‍ ഈ പ്രാകൃതദര്‍ശനം ആധുനിക കാലത്ത് മതത്തിന്റെ തന്നെ സര്‍വ്വനാശത്തിനു വഴി വെക്കുമെന്ന ഭയമായിരിക്കാം ഇപ്പോള്‍ ഇവരെ ഇങ്ങനെയൊരു നിലപാടു മാറ്റത്തിലേക്കു നയിച്ചത്.

ഒരു പത്തു വര്‍ഷം മുമ്പ് ഇവര്‍ക്ക് ആലോചിക്കാന്‍ പോലും പറ്റുന്നതായിരുന്നില്ല ഇതൊന്നും . അതിനും പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കു മുമ്പാണെങ്കില്‍ പെണ്‍ കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്നതു പോലും കടുത്ത മതവിരുദ്ധതയായാണു കണ്ടിരുന്നത്. ഇനിയും മാറും ഒരു പാട് ! അടുത്ത ഏതാനും പതിറ്റാണ്ടുകള്‍ കൂടി പിന്നിടുമ്പോള്‍ ഇന്നു കാണുന്ന മതം അപ്രത്യക്ഷമാകും . തീര്‍ച്ച !

Sunday, October 24, 2010

അല്ലാഹുവും ലൈംഗിക സദാചാരവും !

ആദം നബിയെ മണ്ണു കുഴച്ചുണ്ടാക്കിയ ശേഷം ഹവ്വയ്ക്കും ആദമിനും മക്കളുണ്ടായതു മനസ്സിലായി. പക്ഷേ ആ മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അമ്മയെ വേള്‍ക്കുകയായിരുന്നോ? അതോ പെങ്ങളെ കെട്ടിയോ?
എന്തേ ഈ ദൈവത്തിനന്നു അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സദാചാരബോധം ഇല്ലാതെ പോയത്?

യുക്തിവാദികളുടെ സദാചാരം തുടര്‍ന്നു ചര്‍ച്ച ചെയ്യാം.
ഇസ്ലാമികവാദികളുടെ മറുപടി വരട്ടെ !

Monday, October 11, 2010

കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!!!!!

ഖദ്രും ഖളായും ചര്‍ച്ചയ്ക്കു വെക്കാനുദ്ദേശിച്ചല്ല ഞാന്‍ ഈ പോസ്റ്റിട്ടിരുന്നത്. കുര്‍ ആനില്‍ വൈരുദ്ധ്യങ്ങളേയില്ല എന്നും അതു കുര്‍ ആന്റെ ദൈവീകതയ്ക്കു തെളിവാണെന്നുമുള്ള ലതീഫിന്റെ വാദം [കുര്‍ ആന്റെ തന്നെ അവകാശവാദം] പൊള്ളയാണെന്നും ആ ഗ്രന്ഥത്തില്‍ പ്രകടമായിത്തന്നെ ധാരാളം വൈരുധ്യങ്ങളുണ്ടെന്നും തെളിയിക്കാനായിരുന്നു മുഖ്യമായും ഉദ്ദേശിച്ചത്. ഇത് വിശ്വാസികളായ മതപണ്ഡിതന്മാര്‍ക്കറിയാമെങ്കിലും അവര്‍ വ്യാഖ്യാനാഭ്യാസങ്ങള്‍ കൊണ്ട് അതൊക്കെ വൈരുദ്ധ്യരഹിതമാക്കി മാറ്റുകയാണെന്നും ഞാന്‍ ആദ്യമേ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റിന്റെ തലവാചകം തന്നെ “കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍” എന്നായിരുന്നല്ലോ. കാലു ചെത്താന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളും രീതികളുമാണ് ഇവര്‍ അവലംബിക്കുന്നതെന്ന് ഈ ചര്‍ച്ച വായിച്ചവര്‍ക്കൊക്കെ മനസ്സിലാവുകയും ചെയ്തു. !

വിധിവിശ്വാസം ഇസ്ലാമില്‍ എക്കാലവും വലിയ വിവാദങ്ങളുണ്ടാക്കിയ ഒന്നാണ്. ഒരു പാടു മഹാപണ്ഡിതന്മാര്‍ക്ക് ഇതില്‍ ആശയക്കുഴപ്പം നേരിട്ടിട്ടുമുണ്ട്. ഇസ്ലാമിക തത്വചിന്താരംഗത്ത് ഏറ്റവുമധികം വിവാദങ്ങള്‍ക്കും വ്യതിയാനങ്ങള്‍ക്കും കാരണമായ ഒന്നാണിത്. പിശാച് ദൈവത്തിന്റെ സൃഷ്ടിയല്ലെന്നും അതു മറ്റൊരു സമാന്തര ശക്തിയാണെന്നും വാദിച്ച ചിന്താശാഖകള്‍ വന്നിട്ടുണ്ട്. നന്മയും തിന്മയും ഒരേ ദൈവത്തിനു സൃഷ്ടിക്കാനാവില്ല എന്ന യുക്തിചിന്തയില്‍നിന്നാണ് ദ്വിത്വ വാദം [DUALISM] ഉടലെടുത്തത്. പൈശാചികതയും ദൈവീകതയും അഥവാ നന്മയും തിന്മയും ഒരാള്‍ തന്നെ സൃഷ്ടിച്ചു എന്ന വാദം യുക്തിക്കോ നീതിക്കോ നിരക്കുന്നതല്ല എന്നു കണ്ട ചിന്തകരാണ് ഈ വൈരുദ്ധ്യത്തില്‍ നിന്നും ദൈവത്തെയും മതത്തെയും രക്ഷിക്കാന്‍ പിശാചിന്റെ അസ്തിത്വം സ്വതന്ത്രമാണെന്നു വ്യാഖ്യാനിച്ചത്. പക്ഷെ അതുകൊണ്ടും വൈരുദ്ധ്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. സര്‍വ്വശക്തനായ ദൈവത്തിനു പിശാചിനെ പൂര്‍ണമായും നശിപ്പിക്കാനോ നിയന്ത്രിക്കാനോ കഴിവില്ല എന്നു വരുന്നതും മറ്റൊരു വൈരുദ്ധ്യത്തിലേക്കു നയിക്കും.

ഖദ്ര് വാദത്തെ ന്യായികരിക്കാനും വ്യാഖ്യാനിച്ചൊപ്പിക്കാനും മൌദൂദി മാത്രമല്ല ഒരു പാടു പേര്‍ ശ്രമിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങള്‍ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് ലഭ്യമാണ്. അതൊക്കെ വളരെക്കാലം മുമ്പു തന്നെ വായിച്ചിട്ടുണ്ട്. മൌദൂദിയുടേതായി ആലിക്കോയ ഇവിടെ ഉദ്ധരിച്ചതൊക്കെ പതിറ്റാണ്ടുകള്‍ക്കു മുമ്പേ വായിച്ചതാണ്. പക്ഷെ മൌലികമായി ഈ സിദ്ധാന്തത്തില്‍ അടങ്ങിയ വൈരുദ്ധ്യം, എന്തൊക്കെ മലക്കം മറിയല്‍ നടത്തിയാലും മറച്ചു വെക്കാന്‍ കഴിയില്ല.

മനുഷ്യനെ വഴി പിഴപ്പിക്കുന്നത് അല്ലാഹുതന്നെയാണെന്ന് കുര്‍ ആന്‍ വ്യക്തമായിത്തന്നെ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നുണ്ട്. അതു മനുഷ്യര്‍ സ്വയം പിഴച്ചതുകൊണ്ടാണ് എന്ന് വ്യാഖ്യാനിച്ചാലും അല്ലാഹുവിന്റെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം പൂര്‍ണമായും നീങ്ങുന്നില്ല. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും നേര്‍മാര്‍ഗ്ഗത്തിലാകുമായിരുന്നു എന്നു പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. അല്ലാഹു അങ്ങനെയൊരു നന്മ ആഗ്രഹിച്ചിട്ടേയില്ല. എല്ലാവരും നന്മയുള്ളവരാകണമെന്ന് അല്ലാഹു ആഗ്രഹിച്ചിട്ടില്ല. ഭൂരിഭാഗം പേരും വഴി പിഴപ്പിക്കപ്പെട്ട് നരകത്തില്‍ വീഴണം എന്നേ ദൈവം ആഗ്രഹിച്ചിട്ടുള്ളു. ദൈവം സ്വയം നന്മയുള്ളവനായിരുന്നെങ്കില്‍ ഇങ്ങനെയൊരു നിലപാടു സ്വീകരിക്കുമായിരുന്നില്ല. അതല്ല ദൈവം നന്മ ആഗ്രഹിച്ചിട്ടും അതു മറ്റു കാരണങ്ങളാല്‍ നടക്കാതെ പോവുന്നു എന്നാണെങ്കില്‍ ദൈവം നിസ്സഹായനുമാണ്. സര്‍വ്വശക്തന്‍ നിസ്സഹായനാവുക സാധ്യമല്ല.

കരുതിക്കൂട്ടി സ്വന്തം സൃഷ്ടികളെ വഴി പിഴപ്പിച്ച് നരകത്തില്‍ തള്ളി അത് ആസ്വദിക്കുന്നവനാണു ദൈവമെങ്കില്‍ ആ ദൈവം കാരുണ്യവാന്‍ എന്ന വിശേഷണം അര്‍ഹിക്കുന്നില്ല. ക്രൂരവിനോദക്കാരന്‍ എന്നേ പറയാന്‍ പറ്റൂ. എങ്ങിനെ നോക്കിയാലും വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര തന്നെ !

നിങ്ങളില്‍ സ്വയം ഉദ്ദേശിക്കുന്നവര്‍ക്കു നേര്‍മാര്‍ഗ്ഗം പ്രാപിക്കാം , പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല എന്ന വാക്യം എങ്ങനെയൊക്കെ ഉരുണ്ടു മറിഞ്ഞു വ്യാഖ്യാനിച്ചാലും വിരോധാഭാസമായിത്തന്നെ നിലനില്‍ക്കും. കാരണം മനുഷ്യന്റെ ഇച്ഛ സ്വതന്ത്രമല്ല, അത് അല്ലാഹുവിന്റെ ഇച്ഛയാല്‍ നിര്‍ണയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു എന്നു വ്യക്തം. ആ ഇച്ഛകള്‍ നാം ഓരോരുത്തരും ജനിക്കും മുമ്പേ നിര്‍ണയിക്കപ്പെട്ടതാണെന്നും രേഖപ്പെടുത്തി വെച്ചതാണെന്നും ഏറ്റവും ആധികാരികമെന്നു പറയപ്പെടുന്ന ഹദീസില്‍ വിവരിക്കുന്നുണ്ട്. ഓരോരുത്തരും അമ്മമാരുടെ ഗര്‍ഭത്തില്‍ നാല മാസം പ്രായമായിരിക്കെ ഒരു മലക്ക് റൂഹ് ഊതാന്‍ വരുമെന്നും ആ മലക്ക് , ജനിക്കാന്‍ പോകുന്ന വ്യക്തിയുടെ വിധി രേഖപ്പെടുത്തുമെന്നുമാണു പറയുന്നത്. ആ വിധി രേഖയില്‍ നമ്മുടെ എല്ലാ പ്രവൃത്തികളും വള്ളിപുള്ളി തെറ്റാതെ രേഖപ്പെടുത്തിയിരിക്കും.

എന്നു വെച്ചാല്‍ നാം എന്തൊക്കെ ഇച്ഛിക്കുമെന്ന കാര്യം നേരത്തേ ദൈവം തന്റെ ഇച്ഛയാല്‍ തീരുമാനിച്ചു വെച്ചിട്ടുണ്ടെന്നു സാരം. ഒരു ഉദാഹരണം പറയാം: എന്റെ കാര്യം തന്നെയെടുക്കാം. ഞാന്‍ 17 വയസ്സുള്ളപ്പോള്‍ ഖുര്‍ ആന്‍ പരിഭാഷ വായിക്കുമെന്നും അതോടെ എന്റെ മതവിശ്വാസം പമ്പ കടക്കുമെന്നും പിന്നീട് ഞാന്‍ നാടാകെ നടന്നു മതവിരുദ്ധപ്രചാരണം നടത്തുമെന്നും അല്ലാഹുവിനു നേരത്തേ അറിയുക മാത്രമല്ല, അല്ലാഹു തന്നെ തന്റെ ഇച്ഛയാല്‍ അപ്രകാരം തീരുമാനിച്ച് അതു രേഖപ്പെടുത്തി വെക്കുകയും ചെയ്തിട്ടുണ്ട്. ഇനി എനിക്ക് ആ ഉദ്യമത്തില്‍ നിന്നും പിന്തിരിയാന്‍ സാധ്യമല്ല. സാധ്യമാകണമെങ്കില്‍ അല്ലാഹുവിന്റെ വിധി പുസ്തകത്തില്‍ അതും ഉണ്ടായിരിക്കണം. ഞാന്‍ ബ്ലോഗില്‍ പോസ്റ്റു ചെയ്ത കുറിപ്പുകളെല്ലാം തന്നെ വെറും സിറോക്സ് കോപ്പി മാത്രം. അതിന്റെയൊക്കെ ഒറിജിനല്‍ കോപ്പി മലക്കിന്റെ കിതാബിലുണ്ട്. അല്ലാഹു തന്നെയാണതിന്റൊയൊക്കെ യഥാര്‍ത്ഥ രചയിതാവ്.

അതേ അല്ലാഹു അതേ കാരണം പറഞ്ഞ് എന്നെ നരകത്തിലിട്ടു കരിച്ചുകൊണ്ടിരിക്കും ; അനന്തകാലം !

ഇനി ആലിക്കോയയും ലതീഫും മൌദൂദിയുമൊക്കെ പറയുമ്പോലെ ഈ കാര്യത്തില്‍ ഞാന്‍ തന്നെയാണ് ഉത്തരവാദി എന്നും അല്ലാഹു ഇതൊക്കെ മുങ്കൂട്ടി അറിയുക മാത്രമേ ചെയ്യുന്നുള്ളു എന്നും സമ്മതിച്ചാലോ? പ്രശ്നം പരിഹരിക്കപ്പെടുമോ? ഞാന്‍ ഇച്ഛിച്ചാല്‍ എനിക്ക് ഇതൊക്കെ വിട്ട് സത്യമാര്‍ഗ്ഗത്തിലേക്കു തിരിച്ചു വരാം. പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ ഞാന്‍ ഇച്ഛിക്കുകയില്ലല്ലോ? അങ്ങനെയാണെങ്കില്‍ അല്ലാഹുവിനോട് എല്ലാവരും കൂടി പ്രാര്‍ത്ഥിച്ചപേക്ഷിച്ചു എന്നു സങ്കല്‍പ്പിക്കുക. അല്ലാഹു നേരത്തെ എഴുതി വെച്ചതു മായ്ക്കുമോ? മാറ്റിയെഴുതുമോ? അങ്ങനെ മാറ്റിയെഴുതിയാല്‍ അല്ലാഹുവിന്റെ മുന്നറിവ് ശരിയാകുമോ? അതു തെറ്റിപ്പോകില്ലേ? സര്‍വ്വജ്ഞാനം അതോടെ വെള്ളത്തിലാകും ! അപ്പോള്‍ പ്രാര്‍ത്ഥന എന്നത് വെറും പാഴ്വേലയാണെന്നു വ്യക്തമായി. പ്രാര്‍ത്ഥന കോണ്ട് ഒരു കാര്യവും മാറ്റി വിധിക്കാന്‍ അല്ലാഹുവിനാകില്ല. അഥവാ മാറ്റി വിധിച്ചാലോ? അതോടെ അല്ലാഹു സര്‍വ്വജ്ഞാനിയല്ലാതാകും !

മനുഷ്യരെല്ലാം നല്ലവരാകണമെന്ന് എന്തായാലും ദൈവം ആഗ്രഹിക്കുന്നില്ല.

അങ്ങനെ ആഗ്രഹിക്കുന്നു എങ്കില്‍ അതു സാധ്യമാക്കാന്‍ ദൈവത്തിനു നിഷ്പ്രയാസം കഴിയും.

പക്ഷെ ദൈവം മനുഷ്യരെ “വഴി പിഴപ്പിക്കാനും” നരകത്തിലിടാനുമാണു തീരുമാനിച്ചിരിക്കുന്നത്.

ദൈവം കാരുണ്യവാനുമാണ്.

മനുഷ്യനു സ്വതന്ത്രമായി തീരുമാനമെടുക്കാം. പക്ഷെ അവന്‍ എന്തു തീരുമാനിക്കണമെന്ന് ദൈവം ആദ്യമേ തീരുമാനിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്.

വൈരുദ്ധ്യമില്ലെന്നു ലതീഫും ആലിക്കോയയും പറയുന്നു. ഇനി ഈ ചര്‍ച്ച മുന്നോട്ടു പോകുമെന്നു തോന്നുന്നില്ല.

ഇനി നമുക്കു വിഷയത്തിലേക്കു വരാം. കുര്‍ ആനില്‍ ഇതു മാത്രമാണോ വൈരുദ്ധ്യം?

ഞാന്‍ ചൂണ്ടിക്കാണിച്ച ഉദാഹരണം എങ്ങനെയാണു നമ്മുടെ വിശ്വാസി സുഹൃത്തുക്കള്‍ ചെത്തിപ്പാകമാക്കിയതെന്നു നാം കണ്ടു. നരകത്തില്‍ കാഞ്ഞിരക്കായ അല്ലാതെ മറ്റൊന്നും ആഹാരമായി ലഭിക്കില്ല; എന്ന് ഒരിടത്തും , നരകത്തില്‍ കാട്ടു ചേന മാത്രമേ തിന്നാന്‍ കിട്ടൂ എന്നു മറ്റൊരിടത്തും, നരകത്തില്‍ നിങ്ങള്‍ക്ക് ഉമ്മത്തും കായ തിന്നാന്‍ തരും എന്നു വേറൊരിടത്തും പറയുന്നു. [അറേബ്യന്‍ സാധനങ്ങള്‍ക്കു പകരം അല്പം കേരള ടച്ച് വരുത്തി എന്നേയുള്ളു]

ഈ പറഞ്ഞതില്‍ വൈരുദ്ധ്യമുണ്ടെന്നു യുക്തിവാദികള്‍ക്കു തോന്നുന്നു. എന്നാല്‍ വിശ്വാസി പറയുന്നത് കാഞ്ഞിരക്കായയുടെ കയ്പും കാട്ടു ചേനയുടെ ചൊറിയും ഉമ്മത്തുംകായുടെ വിഷവും ചേര്‍ന്ന വേറൊരു സാധനമാണത്, അതിനാല്‍ വൈരുദ്ധ്യമില്ല എന്ന് ! നരകക്കാര്യമായതിനാല്‍ മനുഷ്യര്‍ക്കു മനസ്സിലാവുകയില്ലെന്നും !

അല്ലാഹുവിന് ആ കാര്യം ഇങ്ങനെ പറയാമായിരുന്നു : “നിങ്ങള്‍ക്ക് നരകത്തില്‍ കാഞ്ഞിരക്കായയും ഉമ്മത്തും കായയും കാട്ടു ചേനയുമല്ലാതെ മറ്റൊന്നും ആഹാരമായി കിട്ടുകയില്ല.”

എങ്കില്‍ ആരും വൈരുദ്ധ്യം ആരോപിക്കുമായിരുന്നില്ല.

ഏതായാലും കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി. ഒപ്പം മറ്റൊന്നു കൂടി മനസ്സിലായി; വൈരുദ്ധ്യം എന്നൊരു സംഗതി പ്രപഞ്ചത്തിലേയില്ല. നിഘണ്ടുവില്‍നിന്നും ആ പദം തന്നെ ഇനി എടുത്തു മാറ്റാം. വൈരുദ്ധ്യമില്ലായ്മയാണു ഒരു ഗ്രന്ഥത്തിന്റെ ദൈവീകതയ്ക്കു നിദാനമെങ്കില്‍ ദുനിയാവിലുള്ള എല്ലാ പുസ്തകങ്ങളും ദൈവീകമാണെന്ന് നിസ്സംശയം ഇനി പറയാം ! ഞാനും വെല്ലു വിളിക്കുന്നു. ഞാന്‍ എഴുതുന്നതൊക്കെ ദൈവീകമാണ് എന്തുകൊണ്ടെന്നാല്‍ അതില്‍ നിങ്ങള്‍ക്കു യാതൊരു വൈരുദ്ധ്യവും കാണാന്‍ സാധ്യമല്ല. . നിങ്ങള്‍ അങ്ങനെയൊരെണ്ണം കാണിച്ചു തന്നാല്‍ നിഷ്പ്രയാസം അതു ഞാന്‍ ചെത്തി ശരിപ്പെടുത്തിക്കാണിക്കാം !

Wednesday, October 6, 2010

യുക്തിവാദി സംഘം നിലമ്പൂരില്‍ നടത്തിയ ‘ഇരകളുടെ സംഗമം’ പരിപാടിയില്‍നിന്ന്-




സദസ്സ്.
















പ്രശസ്ത നാടക കൃത്ത് പി എം ആന്റണിയുടെ ഉദ്ഘാടനപ്രസംഗം.















വേദി.

Sunday, October 3, 2010

കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍

ഒരു കഥ പറയാം:-
ഒരാള്‍ക്ക് പ്രിയപ്പെട്ടവനായി ഒരു മകന്‍ മാത്രമേ ഉണ്ടായരന്നുള്ളു. ഒരു ദിവസം മകന്‍ കളിക്കുന്നതിനിടെ മറ്റൊരു കുട്ടിയുമായി കൂട്ടിമുട്ടി ബോധക്ഷയം വന്നു. അച്ഛന്‍ അതു കണ്ട് അലറി വിളിച്ചു: “എന്റെ മോന്‍ മരിച്ചേ ! ” ആളുകള്‍ ഓടിക്കൂടി അയാളെ ആശ്വസിപ്പിച്ചു. “ഒന്നും പറ്റിയിട്ടില്ല, നമുക്ക് ആശുപത്രിയില്‍ കൊണ്ടു പോകാം “ . അവര്‍ പറഞ്ഞു. “ഇല്ല; എന്റെ മോന്‍ മരിച്ചേ !” അയാള്‍ വീണ്ടും അലറി വിളിച്ചു . ആളുകള്‍ അവനെ ആശുപത്രിയിലേക്കു കൊണ്ടു പോയി. അച്ഛനും പോയി. ഡോക്ടര്‍ പരിശോധിച്ച ശേഷം പറഞ്ഞു. “കുഴപ്പമൊന്നുമില്ല, കുറച്ചു കഴിയുമ്പോള്‍ ശരിയാകും. ” അതൊന്നും ആ അച്ഛനു ബോധ്യം വന്നില്ല. അയാള്‍ വിളിച്ചു കൂവി “ ഇല്ല, ഡോക്ടര്‍ എന്നെ ആശ്വസിപ്പിക്കാന്‍ കള്ളം പറയുകയാണ്. എന്റെ മോന്‍ മരിച്ചേ ...”
ഡോക്ടര്‍ അയാളുടെ കയ്യു പിടിച്ച് മകന്റെ ഹൃദയമിഡിപ്പും, ശരീരോഷമാവുമൊക്കെ ബോധ്യപ്പെടുത്താന്‍ നോക്കി. “ഇല്ല, ഡോക്ടര്‍ നുണ പറയുകയാണേ, എന്റെ മോന്‍ മരിച്ചിരിക്കുന്നു ” അയാള്‍ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു. ഇയാളെ കാര്യം ബോധ്യപ്പെടുത്താന്‍ ഇനി എന്തു ചെയ്യും? ഡോക്ടര്‍ ആലോചിച്ചു. അദ്ദേഹം അയാളെ മോര്‍ച്ചറിയിലേക്കു കൊണ്ടു പോയി. അവിടെ മരിച്ചു കിടക്കുന്ന കുട്ടിയുടെ ശരീരത്തില്‍ തൊടുവിച്ചു വ്യത്യാസം മനസ്സിലാക്കാന്‍ ശ്രമിച്ചു. അതും ഫലിച്ചില്ല. അപ്പൊഴും അയാള്‍ പഴയതുപോലെ അലറി വിളിക്കുകയായിരുന്നു. ഡോക്ടര്‍ ഒരു ബ്ലേഡ് കൊണ്ടു വന്ന് മോര്‍ച്ചറിയിലെ ശവത്തിന്‍റെ വിരലില്‍ ഒരു മുറിവുണ്ടാക്കി കാണിച്ചു. രക്തം വരുന്നുണ്ടോ എന്നു നോക്കാന്‍ പറഞ്ഞു. ഇല്ല എന്നയാള്‍ സമ്മതിച്ചു. പിന്നീട് അയാളുടെ മകന്റെ വിരലിലും അതേ പോലെ ഒരു മുറിവുണ്ടാക്കി ചോര വരുന്നതു കാണിച്ചുകൊണ്ട് ഡോക്ടര്‍ ചോദിച്ചു “ ഇപ്പോള്‍ കാര്യം മനസ്സിലായോ? ” അയാള്‍ കരഞ്ഞു വിളിച്ചു കൊണ്ടു പറഞ്ഞു “ മരിച്ചാലും ചോര വരുമെന്നു മനസ്സിലായേ ... എന്റെ മോന്‍ മരിച്ചേ.. !”
--------
ഈ കഥ ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കാരണം നമ്മുടെ സി കെ ലതീഫിന്റെ ബ്ലോഗില്‍ ഞാനിട്ട കമന്റിന് അദ്ദേഹം നല്‍കിയ മറുപടി യാണ്. കുര്‍ ആന്‍ ദൈവികമാണെന്നതിനു തെളിവായി കുര്‍ ആനില്‍ വൈരുദ്ധ്യങ്ങളില്ല എന്ന അവകാശവാദമായിരുന്നു പോസ്റ്റിലെ വിഷയം. കുര്‍ ആനില്‍ നൂറുകണക്കിനു വൈരുദ്ധ്യങ്ങളുണ്ടെന്നു പറഞ്ഞുകൊണ്ട് ഞാന്‍ ഒരു ലളിതമായ ഉദാഹരണം ചൂണ്ടിക്കാണിച്ചിരുന്നു. ആ കമന്റും ലതീഫിന്റെ മറുപടിയും ഇതാ :-

ea jabbar പറഞ്ഞു...
കുര്‍ ആനില്‍ നൂറുകണക്കിനു വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
വ്യാഖ്യാനാഭ്യാസങ്ങള്‍ കൊണ്ട് അതൊക്കെ വൈരുദ്ധ്യങ്ങളല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നേയുള്ളു.
ഒരു ഉദാഹരണം മാത്രം പറയാം:-
നരകവാസികള്‍ക്ക് എന്താണു ഭക്ഷണം ?
കുര്‍ ആന്‍ മൂന്നു വിധത്തില്‍ പരസ്പരവിരുദ്ധമായി പ്രസ്താവിക്കുന്നതു നോക്കൂ:-
لَّيْسَ لَهُمْ طَعَامٌ إِلاَّ مِن ضَرِيعٍ
ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല. 88-6
(No food for them) in those abysmal pits (save bitter thorn fruit) the shabraq plant which grows in the roads of Mecca, which is eaten by camels when it is soft but when it is hard it becomes like the claws of cats.
وَلاَ طَعَامٌ إِلاَّ مِنْ غِسْلِينٍ
ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല. 69-36
(Nor any food) in the Fire (save filth) that which spills from the bellies and skins of the people of the Fire of puss, blood and fluids
فَإِنَّهُمْ لآكِلُونَ مِنْهَا فَمَالِئُونَ مِنْهَا ٱلْبُطُونَ
തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന്‌ തിന്ന്‌ വയറ്‌ നിറക്കുന്നവരായിരിക്കും. 37-66
(And lo! They) i.e. the people of Mecca as well as all the disbelievers (verily must eat thereof) of the tree of Zaqqum, (and fill (their) bellies therewith) and fill their bellies of it.

CKLatheef പറഞ്ഞു...
ഖുര്‍ആനില്‍ വൈരുദ്ധ്യങ്ങള്‍ ഇല്ല എന്നാണെങ്കില്‍ എന്നാല്‍ കണ്ടിട്ടുതന്നെ കാര്യം എന്ന് പ്രഖ്യാപിച്ച് ചില സൂക്തങ്ങളിലില്‍ വൈരുദ്ധ്യം ആരോപിക്കാറുണ്ട് ഖുര്‍ആന്‍ വിമര്‍ശകര്‍. മുന്‍കൂറായി ഇസ്‌ലാമിന്റെ വക്താക്കള്‍ അത് വ്യാഖ്യാനിച്ച് ഒപ്പിക്കുകയാണ് എന്ന ജാമ്യവും എടുക്കും. പലതും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ചൂണ്ടികാണിക്കുന്ന സൂക്തങ്ങള്‍ തന്നെയായിരിക്കും. അതിലൊന്നാണ് ജബ്ബാര്‍ മാഷ് ഇവിടെ നല്‍കിയിരിക്കുന്നത്.

വൈരുദ്ധ്യമെന്ന് പറയുന്ന വസ്തുകള്‍ ഒന്ന് ഭക്ഷണമായി നല്‍കുന്നതും മറ്റേത് പാനീയവുമാണ് ആ നിലക്ക് തന്നെ അതില്‍ വൈരുദ്ധ്യമില്ല. മൗദൂദിയുടെ വ്യഖ്യാനം കൂടി കാണുക.

'നരകവാസികള്‍ക്കു തിന്നാനായി `സഖൂം` നല്‍കപ്പെടുമെന്നാണ് ഖുര്‍ആന്‍ ചിലയിടത്ത് പ്രസ്താവിച്ചിട്ടുള്ളത്. ചിലയിടത്തു പറഞ്ഞിട്ടുള്ളത് അവര്‍ക്ക് غِسْلِين (വ്രണങ്ങളില്‍നിന്നുള്ള ദുര്‍നീര്) അല്ലാതെ മറ്റൊന്നും ഭുജിക്കാന്‍ കൊടുക്കില്ലെന്നാണ്. മുള്ളുള്ള ഉണക്കപ്പുല്ലല്ലാതൊന്നും അവര്‍ക്ക് ഭക്ഷിക്കാനുണ്ടാവില്ല എന്നാണ് ഇവിടെ പറയുന്നത്. ഈ പ്രസ്താവനകള്‍ തമ്മില്‍ വൈരുധ്യമൊന്നുമില്ല. അതിന്റെ താല്‍പര്യം ഇതാകാം: നരകത്തില്‍ പല ക്ളാസുകളുണ്ട്. വിവിധ കുറ്റവാളികളെ അവരുടെ കുറ്റങ്ങളുടെ ഗൌരവമനുസരിച്ച് നരകത്തിന്റെ വ്യത്യസ്ത ക്ളാസുകളിലാണ് തള്ളുക. അവര്‍ക്ക് നല്‍കപ്പെടുന്നത് വ്യത്യസ്ത ദണ്ഡനങ്ങളുമായിരിക്കും. താല്‍പര്യം ഇങ്ങനെയുമാകാവുന്നതാണ്: അവര്‍ സഖൂം തീറ്റയില്‍നിന്നു രക്ഷപ്പെട്ടാല്‍ ദുര്‍നീരായിരിക്കും കിട്ടുക. അതില്‍നിന്നും രക്ഷപ്പെട്ടാല്‍ മുള്ളു നിറഞ്ഞ ഉണക്കപ്പുല്ലല്ലാതൊന്നും കിട്ടുകയില്ല. അഭിലഷണീയമായ ഒരു ഭക്ഷണവും ഏതായാലും ലഭിക്കുകയില്ല.' (Thafheemul Quran 88:6)

വളരെ ചെറിയ ഒരു വ്യവഹാരത്തില്‍ പോലും വിധിയില്‍ വരുത്തുന്ന വൈരുദ്ധ്യങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നല്ലോ. എന്നിരിക്കെ അതി സങ്കീര്‍ണമായ അനിന്തരാവകാശ നിയമങ്ങളും സാമൂഹിക സാമ്പത്തിക നിയമങ്ങളും കൈകാര്യം ചെയ്യുന്ന ഒരു ഗ്രന്ഥത്തില്‍ അതുമായിബന്ധപ്പെട്ട അബദ്ധങ്ങളുടെ കൂമ്പാരം കാണപ്പെടേണ്ടതായിരുന്നു. പക്ഷെ അതിനൊന്നും സാധ്യമല്ലാത്തതുകൊണ്ടാണ് ഇത്തരം നിസ്സാര പദപ്രയോഗങ്ങളെയും മറ്റും വൈരുദ്ധ്യമായി പൊക്കികാണിക്കേണ്ടി വരുന്നത്.


CKLatheef പറഞ്ഞു...
ഇത്രയൊക്കെ വ്യക്തമായ തെളിവുകള്‍ നല്‍കപ്പെട്ടിട്ടും അത് അവഗണിച്ചുകൊണ്ട് യുക്തിയോ ചിന്തയോ ഉപയോഗിക്കാതെ അഹങ്കാര പൂര്‍വം സത്യത്തെ നിഷേധിക്കുന്നവരുടെ ശിക്ഷകളെക്കുറിച്ചാണ് ജബ്ബാര്‍ മാഷ് സൂചിപ്പിച്ചത്. ഈ സൂക്തങ്ങള്‍ പോലും നിഷേധിക്കാനുള്ള തെളിവാക്കുന്നവരുടെ കാര്യം കഷ്ടം തന്നെ.

---------------
ഇവിടെ രണ്ടു സൂക്തങ്ങളിലും طَعَامٌ ഭക്ഷണം എന്ന വാക്കു തന്നെയാണുള്ളത്. എന്നിട്ടും ലതീഫ് പറയുന്നത് ഒന്നു കട്ടിയാഹാരവും മറ്റേതു പാനീയവുമാണെന്നാണ്! നരകവാസികളുടെ ചോരയും ചലവും വിസര്‍ജ്ജ്യങ്ങളുമല്ലാതെ മറ്റൊന്നും ആഹാരമായി കിട്ടില്ല എന്നൊരിടത്തും ضَرِيعല്‍നിന്നല്ലാതെ [ മക്കയിലെ റോഡരികില്‍ വളരുന്ന ഒരു തരം വിഷവൃക്ഷത്തിന്റെ കയ്പ്പുള്ള മുള്ളന്‍ പഴം] മറ്റൊന്നും തിന്നാന്‍ തരില്ലെന്നു മറ്റൊരിടത്തും
ٱلزَّقُّومِ [അറേബ്യന്‍ മരുഭൂമിയില്‍ ചെയ്താന്‍ തല പോലെ കാണപ്പെട്ടിരുന്ന ഒരു മരം] വൃക്ഷത്തില്‍ നിന്നല്ലാതെ തിന്നാനുണ്ടാവില്ല എന്നു വേറൊരു സ്ഥലത്തും പറയുന്നതില്‍ വ്യക്തവും പ്രകടവുമായ വൈരുദ്ധ്യം കാണാം. ഏതു മന്ദബുദ്ധിക്കും ഇതു വൈരുദ്ധ്യമാണെന്നു ബോധ്യപ്പെടും.

മൌദൂദി ഇവിടെ അദ്ദേഹത്തിന്റെ ഊഹം മാത്രമാണ് അവതരിപ്പിക്കുന്നത്.
അതിന്റെ താല്‍പര്യം ഇതാകാം: നരകത്തില്‍ പല ക്ളാസുകളുണ്ട്. വിവിധ കുറ്റവാളികളെ അവരുടെ കുറ്റങ്ങളുടെ ഗൌരവമനുസരിച്ച് നരകത്തിന്റെ വ്യത്യസ്ത ക്ളാസുകളിലാണ് തള്ളുക. അവര്‍ക്ക് നല്‍കപ്പെടുന്നത് വ്യത്യസ്ത ദണ്ഡനങ്ങളുമായിരിക്കും. താല്‍പര്യം ഇങ്ങനെയുമാകാവുന്നതാണ്: അവര്‍ സഖൂം തീറ്റയില്‍നിന്നു രക്ഷപ്പെട്ടാല്‍ ദുര്‍നീരായിരിക്കും കിട്ടുക. അതില്‍നിന്നും രക്ഷപ്പെട്ടാല്‍ മുള്ളു നിറഞ്ഞ ഉണക്കപ്പുല്ലല്ലാതൊന്നും കിട്ടുകയില്ല. അഭിലഷണീയമായ ഒരു ഭക്ഷണവും ഏതായാലും ലഭിക്കുകയില്ല.' (Thafheemul Quran 88:6)

കുര്‍ ആനില്‍ പറഞ്ഞതിന്റെ അര്‍ത്ഥം തോന്നുമ്പോലെ മൌദൂദിക്കും ലതീഫിനുമൊക്കെ ഊഹിക്കാം. ഞാന്‍ ചരിത്ര വസ്തുതകളുടെ പിന്‍ബലത്തില്‍ ഊഹിച്ചു പറഞ്ഞത് വലിയ ക്രിമിനല്‍ കുറ്റമാണെന്നു വാദിച്ചവര്‍ ഈ ഊഹത്തെകുറിച്ചെന്തു പറയുന്നു? ഇവിടെ ദൈവത്തിന്റെ തെറ്റു തിരുത്താന്‍ ഊഹത്തെ ആശ്രയിക്കേണ്ടി വന്ന ഗതികേടിനെകുറിച്ചെന്തു പറയുന്നു?

വൈരുദ്ധ്യമില്ലായ്മ ദൈവീകതയ്ക്കു ദൃഷ്ടാന്തമായി അവതരിപ്പിക്കുന്ന ലതീഫ് സ്വന്തം ലൊട്ടു ലൊടുക്കു വ്യാഖ്യാനം കൊണ്ട് വൈരുദ്ധ്യം വൈരുദ്ധ്യമല്ല എന്നങ്ങു പ്രഖ്യാപിച്ചു കൊണ്ടാണ് ദൈവത്തിന്റെ രക്ഷക്കെത്തുന്നത്. ഇതാണു വിശ്വാസികളുടെ ഒരു രീതി. തങ്ങള്‍ അള്ളിപ്പിടിച്ചിരിക്കുന്ന മൂഡ വിശ്വാസത്തെ എങ്ങനെയെങ്കിലും സ്ഥാപിച്ചെടുക്കാനല്ലാതെ അതിലെ അശാസ്ത്രീയതയോ വിരോധാഭാസമോ എത്ര പ്രകടമായി കണ്ടാലും വിശ്വാസം വിടാന്‍ അവര്‍ ഒരുക്കമല്ല. ആറാം നൂറ്റാണ്ടില്‍ ഉണ്ടാക്കി വെച്ച കുട്ടിച്ചെരുപ്പിനു പാകമാക്കാന്‍ അവര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പെരുംകാല്‍ ചെത്തിച്ചെറുതാക്കുകയാണ്. !!

ഇനി കുര്‍ ആനിലെ മറ്റൊരു വൈരുദ്ധ്യം മൌദൂദിയും കൂട്ടരും എങ്ങനെ ഒപ്പിച്ചെടുത്തു എന്നതിനുള്ള ഒരു ഉദാഹരണം പഴയ ഒരു പോസ്റ്റില്‍ നിന്നും ഉദ്ധരിക്കാം :-
പ്രപഞ്ചസൃഷ്ടിക്കു മൊത്തം ആറു ദിവസം എടുത്തു എന്നാണ് ഖുര്‍ ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത്. (50:38,25:59,32:4) എന്നാല്‍ വിശദാംശങ്ങള്‍ വിവരിക്കവെ അത് എട്ടു ദിവസമായി വര്‍ദ്ധിക്കുന്ന വൈരുദ്ധ്യവും കാണാം. ഭൂമിയുണ്ടാക്കിയത് രണ്ടു ദിവസം കൊണ്ടാണെന്നും (41:9) അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു. പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിയുകയും (41:11) രണ്ടു ദിവസങ്ങളിലായി ആകാശത്തിന്റെ കാര്യം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്.(41:12)
സൃഷ്ടിവിവരണത്തിലെ ഈ പൊരുത്തക്കേടും വൈരുദ്ധ്യവും ഖുര്‍ ആന്‍ വ്യാഖ്യാതാക്കളിലുണ്ടാക്കിയ ആശയക്കുഴപ്പം മൌദൂദി തന്നെ വിവരിക്കുന്നതു കാണുക:
“ഇവിടെ മുഫസ്സിറുകള്‍ പൊതുവില്‍ ഒരു സങ്കീര്‍ണ്ണതയെ അഭിമുഖീകരിക്കുന്നു. എന്തെന്നാല്‍ ഭൂമിയുടെ സൃഷ്ടിക്ക് രണ്ടു ദിവസം , അതില്‍ പര്‍വ്വതങ്ങളുറപ്പിക്കാനും അനുഗ്രഹങ്ങളും ആഹാരവിഭവങ്ങളും ഒരുക്കാനും നാലു ദിവസം. ഇത് അംഗീകരിച്ചാല്‍ ഇനി വരുന്ന ആകാശത്തിന്റെ സൃഷ്ടിക്ക് രണ്ടു ദിനം എന്ന പരാമര്‍ശം കൂടി പരിഗണിക്കുമ്പോള്‍ ആകെ സൃഷ്ടിനാളുകള്‍ എട്ടാകുന്നു. എന്നാലോ, ആകാശഭൂമികളുടെ സൃഷ്ടി ആറു നാളുകളിലാണെന്നു ഖുര്‍ ആന്‍ പലയിടത്തും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടുതാനും. അതിനാല്‍ ഈ നാലു ദനം ഭൂമിയുടെ സൃഷ്ടിക്കുള്ള രണ്ടു ദിവസവുംകൂടി അടങ്ങിയതാണെന്ന് ഏതാണ്ട് എല്ലാ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നു. അതായത് രണ്ടു ദിനം ഭൂമിയുടെ സൃഷ്ടിക്കും രണ്ടു ദിനം മുകളില്‍ പറഞ്ഞ മറ്റു കാര്യങ്ങളുണ്ടാക്കാനും. ഇതു പ്രകാരം ഭൂമിയുടെ സൃഷ്ടി നാലു നാളുകൊണ്ട് അതിലെ സകല വസ്തുക്കളോടും കൂടി പൂര്‍ത്തിയായി. പക്ഷെ ഇതു ഖുര്‍ ആനിലെ പദങ്ങളില്‍നിന്നു പ്രത്യക്ഷമാകുന്നതിനെതിരാണ്. പ്രശ്നം പരിഹരിക്കാന്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ ആവശ്യമാണെന്ന് അവര്‍ക്കു തോന്നുന്ന സങ്കീര്‍ണ്ണത തന്നെ കേവലം ഭാവനാസ്പദമാണെന്നതാണു യാഥാര്‍ത്ഥ്യം. ഭൂമിയുടെ സൃഷ്ടിക്കെടുത്ത രണ്ടു ദിവസംതന്നെ പ്രപഞ്ചസമുച്ചയത്തിന്റെ സൃഷ്ടിക്കെടുത്ത ആറു ദിവസങ്ങളില്‍നിന്ന് അന്യമല്ല എന്നതാണു വസ്തുത. ഇനി വരുന്ന സൂക്തങ്ങള്‍ പരിശോധിച്ചുനോക്കുക. അവയില്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയെ ഒരുമിച്ചു പരാമര്‍ശിച്ചിരിക്കുന്നു. പിന്നെ അല്ലാഹു രണ്ടു ദിനം കൊണ്ട് ഏഴാകാശങ്ങളെ സൃഷ്ടിച്ചുവെന്നു പറഞ്ഞിരിക്കുന്നു. ഈ ഏഴാകാശംകൊണ്ടു വിവക്ഷ മുഴുവന്‍ പ്രപഞ്ചം തന്നെയാണ്. അതിന്റെ ഒരു ഭാഗം തന്നെയാണു നമ്മുടെ ഭൂമിയും. അനന്തരം പ്രപഞ്ചത്തിലെ കണക്കറ്റ ഗോളങ്ങളെപ്പോലെ ഈ ഭൂമിയും രണ്ടു നാള്‍ കൊണ്ട് ഒരു ഒറ്റപ്പെട്ട ഗോളത്തിന്റെ സ്വഭാവം സ്വീകരിച്ചപ്പോള്‍ അലാഹു അതിനെ സചേതനസൃഷ്ടിക്കുവേണ്ടി സജ്ജമാക്കാന്‍ തുടങ്ങി. നാലു നാളു കൊണ്ട് ഉപര്യുക്ത സൂക്തത്തില്‍ പറഞ്ഞ സകല സാധന സാമഗ്രികളും അതില്‍ ഉണ്ടാക്കിവെച്ചു. “ (തഫ് ഹീമുല്‍ ഖുര്‍ ആന്‍ ‍. വാള്യം 4. പേജ് 409)

6 ദിവസം കൊണ്ട് പ്രപഞ്ചനിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദൈവം തന്റെ സൃഷ്ടികര്‍മ്മത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചു വന്നപ്പോള്‍ മൊത്തം 8 ദിവസങ്ങളായി എന്നതാണു മുഫസ്സിറുകളെ കുഴപ്പത്തിലാക്കിയത്. ഈ വൈരുദ്ധ്യം പരിഹരിക്കാന്‍ ഖുര്‍ ആന്‍ പണ്ഡിതന്മാര്‍ ഇതു വരെയും സ്വീകരിച്ചു വന്ന വ്യാഖ്യാനങ്ങളെ അട്ടി മറിച്ചുകൊണ്ട് മൌദൂദി ഇവിടെ ഒരു പുതിയ സൂത്രം കണ്ടു പിടിച്ചിരിക്കുകയാണ്. ഭൂമി സൃഷ്ടിക്കാനെടുത്ത രണ്ടു ദിവസവും അതില്‍ വിഭവങ്ങളൊരുക്കാന്‍ ചെലവഴിച്ച നാലു ദിവസവും വെവ്വേറെ എണ്ണേണ്ടതില്ല എന്ന നിലപാടായിരുന്നു പൊതുവെ പണ്ഡിതന്മാര്‍ സ്വീകരിച്ചു വന്നത്. എന്നാല്‍ ഭൂമിയെ ആകാശത്തിന്റെ ഭാഗമാക്കി ആധുനിക ശാസ്ത്രത്തോട് യോജിപ്പിക്കാമെന്നു കണക്കുകൂട്ടിയ മൌദൂദിക്ക് അതിലും വലിയ അബദ്ധമാണു സംഭവിച്ചത്.

അനന്തവിശാലമായ ഈ പ്രപഞ്ചം മുഴുവന്‍ സംവിധാനിക്കാന്‍ രണ്ടു ദിവസം കൊണ്ടു സാധ്യമായ അല്ലാഹുവിന് ഭൂമിയിലെ മനുഷ്യര്‍ക്ക് ആഹാരമൊരുക്കാന്‍ മാത്രം നാലു ദിവസം പണിയെടുക്കേണ്ടി വന്നു എന്ന മഹാവൈരുദ്ധ്യം അദ്ദേഹം കാണാതെ പോയി! ”
----
വിശ്വാസം ശരിയെന്നങ്ങ് ഉറപ്പിച്ച ശേഷം അതിനൊപ്പിച്ചു മറ്റെല്ലാം വളച്ചു മറിക്കുന്ന അന്ധവിശ്വാസികളോട് ആശയ പരമായ സംവാദം നടത്തുന്നത് പാഴ്വേലയാണെന്നു ഞാന്‍ മുമ്പേ മനസ്സിലാക്കിയ കാര്യമാണ്. എങ്കിലും ഇത്തരം മൂഡവിശ്വാസികള്‍ക്കിടയില്‍ ജീവിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. എണ്ണത്തില്‍ ന്യൂനപക്ഷമാണെങ്കിലും ചിന്താശീലരും സംശയാലുക്കളുമായ അത്തരക്കാര്‍ക്കു പ്രയോജനപ്പെടും എന്നതിനാല്‍ മാത്രമാണു സംവാദങ്ങള്‍ തുടരുന്നത്.

Saturday, October 2, 2010

ലൌ ജിഹാദ് ; ഇങ്ങനെയും !

എന്റെ നാട്ടില്‍ നടന്ന ഒരു ‘ലൌ [വിരുദ്ധ ]ജിഹാദി‘ന്റെ കഥയാണിത്.

ഒരു പാവപ്പെട്ട ഹിന്ദു യുവാവ് അയല്‍ക്കാരിയായ മുസ്ലിം പെണ്‍ കുട്ടിയുമായി അടുപ്പത്തിലായിരുന്നു. അതറിഞ്ഞ വീട്ടുകാര്‍ അവനെ ഭീഷണിപ്പെടുത്തി അതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ബന്ധമുണ്ടെന്നു സംശയിച്ചതിനാലാണത്രെ ഇന്നലെ ആ യുവാവിനെ അതിക്രൂരമായി നടു റോട്ടില്‍ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് നഗ്നനാക്കി മര്‍ദ്ദിക്കുകയും നാട്ടുകാര്‍ നോക്കി നില്‍ക്കെ നഗ്നനാക്കി തെരുവില്‍ നടത്തികുകയും ചെയ്തു. പെണ്‍ കുട്ടിയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ചപ്പോള്‍ ഓടി പുഴയില്‍ ചാടി നീന്തി അക്കരെ പറ്റിയ യുവാവിനെ ഇരുപതോളം ഇസ്ലാം സംരക്ഷക സേനക്കാര്‍ വളഞ്ഞിട്ടു പിടിച്ചു കൈകാര്യം ചെയ്തു. നാട്ടില്‍ നിയമം കയ്യിലെടുക്കാനും സദാചാരം നടപ്പാക്കാനും ഈ കൂട്ടര്‍ക്കാരാണധികാരം നല്‍കിയത്? പോലീസ് വേണ്ട രീതിയിലല്ല പ്രശ്നം കൈകാര്യം ചെയ്യുന്നതെന്ന സംശയവുമുണ്ട്.

ഇന്നത്തെ മാതൃഭൂമിയില്‍ വന്ന വാര്‍ത്ത താഴെ:-

യുവാവിനെ നടുറോഡിലൂടെ നടത്തി കെട്ടിയിട്ടു മര്‍ദ്ദിച്ചു; രണ്ട്‌പേര്‍ അറസ്റ്റില്‍

മഞ്ചേരി: യുവാവിനെ സംഘം ചേര്‍ന്ന് പട്ടാപ്പകല്‍ നടുറോഡിലൂടെ നടത്തി വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി.

കടമ്പോട്ട് മഞ്ചേരിപ്പറമ്പില്‍ അയ്യപ്പന്റെ മകന്‍ ബിജു(25)വിനെ മര്‍ദ്ദിച്ചതായാണ് പരാതി. ദേഹമാസകലം പരിക്കുകളോടെ ഇയാളെ മഞ്ചേരി ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കപ്പിക്കുഴി അലവിക്കുട്ടി(48), സമിര്‍(27) എന്നിവരെ പാണ്ടിക്കാട് പോലീസ് അറസ്റ്റുചെയ്തു.

കടമ്പോട്ട് ഫര്‍ണിച്ചര്‍ കടയില്‍ ജീവനക്കാരനായ ബിജുവിന് നാട്ടില്‍ ഒരു പെണ്‍കുട്ടിയുമായുണ്ടായ പ്രണയ ബന്ധമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് സൂചന.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ചികിത്സയില്‍ കഴിയുന്ന ബിജു പറയുന്നതിപ്രകാരമാണ്.

പന്തല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞദിവസം പൂര്‍വ്വവിദ്യാര്‍ഥികളുടെ സ്‌പോര്‍ടസ് മത്സരത്തില്‍ പങ്കെടുത്ത്മടങ്ങവേ കടമ്പോടുവെച്ച് ഉച്ചയ്ക്ക് 1.30ന് രണ്ട്‌പേര്‍ സെക്കിളിലെത്തി തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. അവിടെ നിന്ന് കടലുണ്ടിപ്പുഴയില്‍ ചാടിരക്ഷപ്പെട്ട് പയ്യനാട് മുക്കം ചുണ്ടവണ്ണയില്‍ എത്തിയപ്പോള്‍ എട്ടുബൈക്കുകളിലായി എത്തിയ സംഘം അവിടെ നിര്‍ത്തിയിരുന്ന ഓട്ടോയില്‍ കയറ്റിയിരുത്തി മര്‍ദ്ദിച്ചു. സംഘത്തില്‍ ഇരുപതോളം പേരുണ്ടായിരുന്നു. പിന്നീട് മൂന്നുകിലോമീറ്റര്‍ ദൂരെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഷര്‍ട്ടും മറ്റും ഊരി മാറ്റി കൈകള്‍ പിന്നില്‍ ചേര്‍ത്തുകെട്ടി ഒന്നരക്കിലോമീറ്ററോളം നടത്തി. തെക്കേക്കരയില്‍ വൈദ്യുതി തൂണില്‍ കെട്ടിയിട്ടു. തുടര്‍ന്നും മര്‍ദ്ദിച്ചു. ഒടുവില്‍ പാണ്ടിക്കാട് പോലീസ് സ്ഥലത്തെത്തിയാണ് അഴിച്ചുവിട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഇതുമായി ബന്ധപ്പെട്ട് ഒരു ബ്ലോഗര്‍ ഇട്ട പോസ്റ്റ് കൂടി കാണുക



Friday, September 24, 2010

ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!

മക്കയില്‍ തന്റെ പ്രവാചകത്വം അംഗീകരിക്കപ്പെടില്ല എന്നുറപ്പായതോടെ മുഹമ്മദ് മറ്റു മാര്‍ഗ്ഗങ്ങള്‍ അന്യേഷിക്കാന്‍ തുടങ്ങി . ഓരോ വര്‍ഷവും അന്യ ദേശങ്ങളില്‍നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിനായി മക്കയിലെത്തുന്ന വിവിധ ഗോത്രക്കാരുമായി അദ്ദേഹം ബന്ധം സ്ഥാപിക്കാനും അഭയം ചോദിക്കാനും തുടങ്ങി. തായിഫിലെയും മറ്റും പലഗോത്രക്കാരെയും നേരിട്ടു കണ്ടുവെങ്കിലും ഫലമുണ്ടായില്ല. മദീനയിലെ നിരവധി ഗോത്രങ്ങളെ സ്വാധീനിക്കാനും ശ്രമം നടന്നു. ഒടുവില്‍ ഔസ് ഖസ്രജ് എന്നീ ഗോത്രക്കാര്‍ മുഹമ്മദിനെ പിന്തുണയ്ക്കാന്‍ സമ്മതിച്ചു. അവരുമായി മൂന്നു വര്‍ഷം നീണ്ടു നിന്ന ഗൂഡാലോചനകള്‍ക്കൊടുവിലാണു മുഹമ്മദും അനുയായികളും മദീനയിലേക്കു പുറപ്പെട്ടത്.

മക്കയിലെ മര്‍ദ്ദനം സഹിക്കവയ്യാതെ ഒരു ദിവസം നാടകീയമായും യാദൃച്ഛികമായും ഹിജ്ര പോയി എന്നൊക്കെയാണു സാധാരണ മുസ്ലിംങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കാറെങ്കിലും, ചരിത്ര രേഖകള്‍ നിരത്തുന്ന വസ്തുതകള്‍ വ്യത്യസ്ഥമായ ഒരു ചിത്രമാ‍ണു നല്‍കുന്നത്. ഹിജ്രയ്ക്കു പശ്ചാത്തലമൊരുക്കിയ ഗൂഡാലോചനകളുടെ ചിത്രം ഇതാ: ‌-

“....ആണ്ടു തോറും മക്കയില്‍ ഹജ്ജിനു വരുന്ന അറബികള്‍ ശവ്വാല്‍ മാസത്തില്‍ തന്നെ ഉക്കാള്‍ എന്ന സ്ഥലത്തെത്തിച്ചേരും .അവിടെ വെച്ചാണു വാര്‍ഷികമേള നടക്കുക. ആ മേള കഴിഞ്ഞാല്‍ മജ്നത്ത് എന്ന ചന്തസ്ഥലത്ത് അവര്‍ മൂന്നാഴ്ച്ചകളോളം കഴിച്ചുകൂട്ടും. ഹജ്ജിന്റെ ദിവസം അടുക്കുമ്പോള്‍ , അവിടെനിന്ന് അവര്‍ ദുല്‍ മജാസിലേക്കു യാത്ര തിരിക്കും. തിരുമേനി മേല്‍പ്പറഞ്ഞ മൂന്നു സ്ഥലങ്ങളിലും ചെന്ന് തംബുകള്‍ തോറും കയറിയിറങ്ങി ഓരോ ഗോത്രക്കാരെയും ഇസ്ലാമിലേക്കു ക്ഷണിച്ചു വന്നു. .
ബനൂ ആമിര്‍ , മുഹാരിബ്, ഹസാറത്, മുറത്, ഗസ്സാന്‍ , ഹനീഫ, ബനൂസുലൈം , ബനൂ അബസ്, ബനൂ നളര്‍ , ബകാഅ, കന്തത്, കഅബ്, ഹാരിസ്, ഹദ്രത്, ഹളാരിമത്, എന്നീ പതിനഞ്ചു ഗോത്രക്കാരില്‍ പ്രത്യേക ശ്രദ്ധ പതിച്ചുകൊണ്ടാണ് തിരുന്മേനി പ്രബോധനപ്രവര്‍ത്തനം നടത്തിയത്. അവര്‍ തിരുമേനിയെ വിശ്വസിച്ചില്ല. ...മിനായിലെ ജഹതുല്‍ അഖബ എന്ന സ്ഥലത്തു വെച്ച് ഔസ് ഖസ്രജ് എന്ന രണ്ടു ഗോത്രക്കാരെ തിരുമേനി കണ്ടുമുട്ടി. തിരുമേനി അവരെ ഇസ്ലാമിലേക്കു ക്ഷണിക്കുകയും ഖുര്‍ ആന്‍ ഓതിക്കേള്‍പ്പിക്കുകയും ചെയ്തു. അവര്‍ ഈ വിഷയത്തില്‍ പരസ്പരം ഒരു കൂടിയാലോചന നടത്തി. തല്‍ഫലമായി , ഖസ്രജ് ഗോത്രക്കാരായ അബൂ ഉമാമത്, ഔഫുബിനുല്‍ ഹറസ്, റാഫി ഇബ്നുല്‍ മാലിക, ഖുത്ബതുബ്നു ആമിര്‍ ,ഉഖബതിബ്നു ആമിര്‍ , ജാബിറുബ്നു അബ്ദുല്ല , എന്നിവര്‍ ഇസ്ലാം മതം സ്വീകരിച്ചു. നിങ്ങളോടൊപ്പം ഞാനും നിങ്ങളുടെ നാട്ടിലേക്കു വരട്ടെയോ എന്നു തിരുമേനി അവരോടു അന്യേഷിച്ചപ്പോള്‍ , യുഗാസ് യുദ്ധം ഹേതുവായി നാട്ടുകാര്‍ പരസ്പരം ഭിന്നിച്ചു നില്‍ക്കുകയായിരുന്നു. അതുകൊണ്ട് ഇപ്പോള്‍ ഞങ്ങള്‍ മാത്രമായി പോവട്ടെ, അടുത്ത വര്‍ഷം ഇതേ സ്ഥലത്തു വെച്ചു ഞങ്ങള്‍ കണ്ടുകൊള്ളാം എന്നവര്‍ മറുപടി നല്‍കി.
അടുത്ത വര്‍ഷം മദീനക്കാരായ പന്ത്രണ്ടു പേര്‍ അഖബായില്‍ വെച്ചു തിരുമേനിയെ കാണുകയും സംസാരിക്കുകയും ചെയ്തു. അവരില്‍ പത്തു പേര്‍ ഖസ്രജ് കാരും രണ്ടു പേര്‍ ഔസ് കാരുമായിരുന്നു. അവര്‍ അഖബാ കുന്നിന്മേല്‍ വെച്ച് തിരുമേനിയുമായി ഒരു ഉടംബടിയില്‍ ഏര്‍പ്പെട്ടു..... സന്തോഷകാലത്തും സന്താപകാലത്തും തങ്ങള്‍ തിരുമേനിയെ അനുസരിക്കും എന്ന് അവര്‍ സമ്മതിച്ചു. തിരുമേനി അരുളി “ ഈ ഉടംബടി വ്യക്തമായും പൂര്‍ണ്ണമായും പാലിച്ചാല്‍ നിങ്ങള്‍ക്കു സ്വര്‍ഗ്ഗം ലഭിക്കും. ഈ ഉടമ്പടിയെ നിങ്ങളില്‍നിന്നു ആരെങ്കിലും ലംഘിക്കുന്ന പക്ഷം , അയാളുടെ കാര്യം അല്ലാഹുവിന്റെ കരങ്ങളിലത്രേ. അവന്‍ രക്ഷിച്ചെങ്കില്‍ രക്ഷപ്പെടും . ഇല്ലെങ്കില്‍ ശിക്ഷ തന്നെ .

അഖബായില്‍ വെച്ചു നടന്ന ഒന്നാമത്തെ ഉടമ്പടിയില്‍ യുദ്ധത്തെ സംബന്ധിച്ച വ്യവസ്ഥകളൊന്നും ഉണ്ടായിരുന്നില്ല. കാരണം അന്നു ജിഹാദ് നിര്‍ബന്ധമാക്കപ്പെട്ടിരുന്നില്ല. ...
അടുത്ത വര്‍ഷം മദീനക്കാരായ അഞ്ഞൂറോളം ആളുകള്‍ ഹജ്ജിന്നായി മക്കയിലേക്കു വന്നു. മിസ് അബും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരില്‍ എഴുപത്തഞ്ചു പേര്‍ തിരുമേനിയെ സന്ദര്‍ശിച്ച് കുശലപ്രശ്നം നടത്തുകയും അയ്യാമുത്തശ്രീഖിന്റെ മൂന്നാം രാവില്‍ അഖബയില്‍ വെച്ച് കാര്യങ്ങള്‍ രഹസ്യമായി സംസാരിക്കാമെന്ന് പറഞ്ഞുറക്കുകയും ചെയ്തു. അതനുസരിച്ച് കൂട്ടുകാരെല്ലാം ഉറങ്ങിക്കഴിഞ്ഞപ്പോള്‍ ,മുസ്ലിംങ്ങളായ എഴുപത്തഞ്ചു പേര്‍ നിശ്ചയമനുസരിച്ച് അഖബയിലേക്കു പുറപ്പെട്ടു. അപ്പോഴേക്കും തിരുമേനി അവിടെ എത്തിക്കഴിഞ്ഞിരുന്നു. ...അലിയും അബൂബക്കറും അഖബയുടെ പ്രവേശനകവാടത്തില്‍ കാവല്‍ നിന്നു. മദീനക്കാര്‍ തിരുമേനിക്കു ചുറ്റുമായി ഇരുന്നു. അബ്ബാസ് അവരെ അഭിമുഖീകരിച്ചുകൊണ്ടു പറഞ്ഞു. “എന്റെ സഹോദരപുത്രനും മക്കക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ നല്ലവണ്ണം അറിയുമല്ലോ. ഇസ്ലാം വിശ്വസിക്കുക വഴി നിങ്ങള്‍ ആപത്തുകളെ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. തിരുമേനിയെ നിങ്ങള്‍ നിങ്ങളുടെ നാട്ടിലേക്കു ക്ഷണിക്കുന്നുണ്ട്. നിങ്ങള്‍ ഏറ്റെടുപ്പാന്‍ ഒരുങ്ങുന്ന ഉത്തരവാദിത്തത്തിന്റെ ഗൌരവം നിങ്ങള്‍ അറിയണം. നിങ്ങള്‍ അദ്ദേഹവുമായി ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ പോവുകയാണ്. ആ ഉടമ്പടി തികച്ചും പാലിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമെന്നു നിങ്ങള്‍ക്കുറപ്പുള്ള പക്ഷം നിങ്ങള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുന്നതില്‍ വിരോധമില്ല. നേരെ മറിച്ച് അദ്ദേഹവുമായുള്ള ബന്ധത്താല്‍ ആപത്തു സംഭവിക്കുന്ന പക്ഷം അദ്ദേഹത്തെ കയ്യൊഴിയാന്‍ ഇടവരുമെന്നു തോന്നുന്നുവെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകാതിരിക്കുന്നതാണു നല്ലത്. ”
അനന്തരം , അല്ലാഹുവിനും അല്ലാഹുവിന്റെ റസൂലിനും വേണ്ടി വ്യക്തമായ ഒരു ഉടമ്പടി അരുളുവാന്‍ അവര്‍ തിരുമേനിയോടപേക്ഷിച്ചു. തിരുമേനി ഖുര്‍ ആനില്‍ നിന്നും ചില ആയത്തുകള്‍ ഓതുകയും ഇസ്ലാമിന്റെ അനുഗ്രഹങ്ങളെ വിവരിക്കുകയും അവരെയെല്ലാവരെയും ഇസ്ലാമിലേക്കു ക്ഷണിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന്, അല്ലാഹുവൊഴികെ മറ്റൊന്നിനെയും ആരാധിക്കുകയില്ലെന്നും ഇസ്ലാമിന്റെ നിയമങ്ങളെ അനുസരിച്ചു ജീവിക്കുമെന്നും നബി തിരുമേനിയെ എല്ലാ കാര്യങ്ങളിലും അനുസരിക്കുമെന്നും തങ്ങളുടെ സ്വന്തം സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതുപോലെ തിരുമേനിയെ കാത്തുരകഷിക്കുമെന്നും ഉള്ള പഴയ ഉടംബടി ആവര്‍ത്തിക്കപ്പെട്ടു.
യുദ്ധം അനിവാര്യമായി വരുമ്പോള്‍ അറബികളെന്നോ അനറബികളെന്നോ ഉള്ള പരിഗണന പാടില്ലെന്നു തിരുമേനി പറഞ്ഞപ്പോള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ മരിക്കുന്നതിനുള്ള പ്രതിഫലമെന്തായിരിക്കുമെന്ന് ഇബ്നു റവാഹത് ചോദിച്ചു. ‘സ്വര്‍ഗ്ഗം’ എന്നു തിരുമേനി മറുപടി നല്‍കി.
“ എങ്കില്‍ അതി മഹത്തായ ഈ ലാഭക്കച്ചവടത്തില്‍ നിന്നു ഞങ്ങള്‍ ഒരിക്കലും പിന്‍ വാങ്ങുകയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ബറാഉബ്നു മ അദൂര്‍ തിരുമേനിയുടെ കൈ പിടിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു:- “ഈ ദീനുമായി താങ്കളെ നിയോഗിച്ച അല്ലാഹുവാണെ സത്യം. ഞങ്ങളുടെ സ്വന്തം ശരീരങ്ങളെയും ഭാര്യമക്കളെയും കാത്തു രക്ഷിക്കുന്നതുപോലെ , താങ്കളെ ഞങ്ങള്‍ കാത്തു രക്ഷിക്കും. ഞങ്ങള്‍ യുദ്ധ ശാലികളാകുന്നു. ഞങ്ങളുടെ ആയുധങ്ങള്‍ ഞങ്ങളുടെ പൂര്‍വ്വീകരില്‍ നിന്നും അനന്തരാവകാശമായി ഞങ്ങള്‍ക്കു സിദ്ധിച്ച കൈമുതലുകളാകുന്നു. ആ അവകാശത്തെ ഞങ്ങള്‍ കയ്യൊഴിക്കുകയില്ല. യോദ്ധാക്കളുടെ മക്കളാണു ഞങ്ങള്‍ . യുദ്ധത്തില്‍ അകപ്പെട്ടാല്‍ ഒന്നുകില്‍ ജയിക്കുക, അല്ലെങ്കില്‍ മരിക്കുക, അതാണു ഞങ്ങളുടെ പതിവ്. പിന്തിരിയുക എന്നത് ഞങ്ങള്‍ക്കു പരിചയമില്ലാത്ത കാര്യമാണ്. ..”
പക്ഷെ “ശുഭകാലം വരുമ്പോള്‍ താങ്കള്‍ ഞങ്ങളെ ഉപേക്ഷിച്ച് സ്വന്തക്കരിലേക്കു തിരിഞ്ഞു കളയുമോ” എന്ന സംശയം കൂടി ഉന്നയിക്കപ്പെട്ടു. “ഇല്ല; ഒരിക്കലുമില്ല .നിങ്ങളുടെ രക്തം എന്റെയും രക്തമാണ്. ഞാന്‍ നിങ്ങളുടേതാണ്. നിങ്ങള്‍ എന്റേതും “ എന്നു തിരുമേനി പുഞ്ചിരി തൂകിക്കൊണ്ടു അവര്‍ക്കുറപ്പു കൊടുത്തു. അവരിലോരോരുത്തരും തിരുമേനിയുടെ തൃക്കരത്തില്‍ കൈ വെക്കുകയും ഉടംബടി അംഗീകരിച്ചു പ്രതിജ്ഞ ചെയ്യുകയും ചെയ്തു.”
[താരീഖുല്‍ ഇസ്ലാം ]


ഈ വിവരണം സസൂക്ഷമം നിരീക്ഷിച്ചാല്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്ന ചില വസ്തുതകള്‍ ഇതാണ്: -


* രാവിന്റെ മറവില്‍ നടന്ന ഈ ഗൂഡാലോചനയാണ് ഇസ്ലാം ചരിത്രത്തില്‍ വഴിത്തിരിവായത്.
* മൂന്നു കൊല്ലം നീണ്ട ആസൂത്രിത ഗൂഡാലോചനയുടെ പര്യവസാനമായിരുന്നു ഈ ഉടമ്പടിയും പാലായനവും .
* കൃഷിയും കച്ചവടവും മറ്റു മാന്യമായ തൊഴിലും സ്വീകരിച്ചു ജീവിച്ചിരുന്ന ഗോത്രക്കാരാരും മുഹമ്മദിനെ അംഗീകരിക്കാനോ അദ്ദേഹത്തിനു അഭയം നല്‍കാനോ തയ്യാറായില്ല.
* സ്വന്തം രക്തബന്ധുക്കളായ മക്കക്കാരെ ആക്രമിച്ചു കീഴ്പ്പെടുത്തണമെന്ന വ്യക്തമായ ഉദ്ദേശ്യം മുഹമ്മദിനുണ്ടായിരുന്നു.
* അതിനായി കൊള്ളയും യുദ്ധവും കുലത്തൊഴിലായി സ്വീകരിച്ചിരുന്ന രണ്ടു അപരിഷ്കൃത ഗോത്രങ്ങളുമായി മുഹമ്മദ് കൂട്ടു കൂടി.
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.