Wednesday, June 15, 2011

ആനയ്ക്കും പട്ടിക്കും കാട്ടു പോത്തിനും ധാര്‍മ്മികത ഉണ്ടായതെങ്ങനെ ?

ആനയ്ക്കും പട്ടിക്കും കാട്ടു പോത്തിനും ധാര്‍മ്മികത ഉണ്ടായതെങ്ങനെ ?


ഫെയ്സ്ബുക്കിലെ ചര്‍ച്ച ഇവിടെ

പൂച്ച സ്വന്തം കുഞ്ഞിനെ തിന്നാറില്ല. കാരണം അങ്ങനെ തിന്നരുത് എന്നു “ദൈവം” പൂച്ചയോടു പറഞ്ഞിട്ടുണ്ട്. കോഴി തന്റെ കുഞ്ഞുങ്ങള്‍ക്കു സ്വയം പര്യാപ്തത എത്തും വരെ അവരെ സംരക്ഷിക്കുന്നു. പ്രായപൂര്‍ത്തിയാകുന്നതോടെ കൊത്തിയോടിച്ച് അടുത്ത തലമുറയെ ഉണ്ടാക്ക...ാന്‍ നോക്കുന്നു. കാരണം “ദൈവം” കോഴിയോട് അങ്ങനെയാണ് അരുളിയിട്ടുള്ളത്. കാക്ക തന്റെ വഗ്ഗത്തിലൊരാള്‍ക്ക് ആപത്തു സംഭവിച്ചാല്‍ സഹായിക്കാന്‍ കൂട്ടത്തോടെ പറന്നെത്തുന്നു. വലിയ എന്തെങ്കിലും ഭക്ഷണസാധനം കിട്ടിയാല്‍ തന്റെ സഹജീവികളെ കൂടി വിളിച്ചു വരുത്തി അതു പങ്കു വെക്കുന്നു. കാരണം “ദൈവം “ അവയ്ക്കു നല്‍കിയ നിര്‍ദേശം അങ്ങനെയാണ്. മനുഷ്യര്‍ക്ക് പൊതുവില്‍ തങ്ങളുടെ മാതാവിനെയോ മക്കളെയോ വ്യഭിചരിക്കാന്‍ തോന്നാറില്ല. . സഹോദരിയോടും ലൈഗികാകര്‍ഷണം തോന്നാറില്ല.സ്ത്രീകളാണെങ്കില്‍ സ്വന്തം പുത്രനോട് അമ്മയ്ക്കു വാത്സല്യം മാത്രമ്മേ തോന്നാറുള്ളു. അച്ഛനോടു മകള്‍ക്കും ലൈംഗിക വികാരം തൊന്നാറില്ല. ചില നബിമാര്‍ക്കൊഴികെ ! അപവാദങ്ങള്‍ എല്ലാ കാര്യത്തിലുമുണ്ട് ചെറിയൊരു ശതമാനം. മനുഷ്യര്‍ ഇറച്ചി തിന്നാറുണ്ടെങ്കിലും മനുഷ്യമാംസം തിന്നാന്‍ അര്‍ക്കു തോന്നുന്നില്ല. ഇതിനൊക്കെ കാരണം മനുഷ്യരോട് “ദൈവം “ അങ്ങനെയൊക്കെയാണു പറഞ്ഞു കൊടുത്തിട്ടുള്ളത്. ദൈവം ഇതെല്ലാം “പറഞ്ഞത്’ ഏതെങ്കിലും ദല്ലാളെ പറഞ്ഞയച്ച് കിതാബിറക്കി വാളെടുത്തു വെട്ടി മതമുണ്ടാക്കി... ഒന്നുമല്ല. പിന്നെയോ ? “ദൈവ”ത്തിന്റെ സ്വന്തം ഭാഷയില്‍ നേരിട്ടു പറയുകയാണു ചെയ്തത്.

ദൈവത്തിനു തന്റെ സൃഷ്ടികളോടു ആശയവിനിമയം നടത്താന്‍ സ്വന്തമായ ഭാഷയുണ്ട് എന്നു ഞാന്‍ മുമ്പൊരു പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു. ഭാഷ എന്ന എന്റെ പ്രയോഗത്തിന്റെ അര്‍ത്ഥം പോലും മനസ്സിലാകാത്ത കുറേ പേര്‍ അന്ന് എന്ന കൂവിവിളിച്ചു . ഇവിടെ ഞാന്‍ “ദൈ...വം” എന്നു പറഞ്ഞത് പ്രകൃതി എന്ന അര്‍ത്ഥത്തിലാണ്. അല്ലാതെ ആകാശത്തു മീശയും പിരിച്ച് കണ്ണുരുട്ടിക്കാട്ടി കള്ളിത്തുണിയുടുത്ത് മലപ്പുറം കത്തി കാട്ടി കസേരയില്‍ കുത്തിയിരുന്ന് കാര്യസ്ഥന്മാരെ അയച്ചു പ്രപഞ്ചം ഭരിക്കുന്ന ആ ഇറച്ചി വെട്ടുകാരന്‍ അദൃമാന്‍ സ്റ്റൈല്‍ ദൈവം അല്ല !

പ്രകൃതി എല്ലാ ജീവജാലങ്ങളിലും അവയുടെ നിലനില്‍പ്പിനാ വശ്യമായ “ധാര്‍മ്മികത” അവയുടെ ജൈവ രാസഘടനയില്‍ തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നൈസര്‍ഗ്ഗികമായ ജന്മവാസനകളാലാണു നാം സ്നേഹം ദയ, സഹജീവികളോടുള്ള സഹാനുഭൂതി തുടങ്ങിയ ഒട്ടേറെ മൂല്യങ്ങള്‍ ആര്‍ജ്ജിക്ക...ുന്നത്. മനുഷ്യരെ സംബന്ധിച്ചേടത്തോളം ഈ കേവല ജന്മവാസനകള്‍ക്കപ്പുറം അനുഭവങ്ങളിലൂടെ വികസിച്ചു വന്ന ഉയര്‍ന്ന തരം സാമൂഹ്യ മൂല്യങ്ങളും കൂടി ചേരുന്നു. അങ്ങനെയാണു മനുഷ്യര്‍ പരിഷ്കൃത സദാചാര ജീവികളായി മാറിയത്.. !

[ ഫെയ്സ്ബുക്കിലെ ഒരു ചര്‍ച്ചയില്‍ നിന്ന് ]


Sunday, June 12, 2011

എം എഫ് ഹുസൈനും ഇസ്ലാമും !

പ്രബോധനം മെയ് 7 ചോദ്യോത്തര പംക്തിയിലെ ഒരു ചോദ്യവും ഉത്തരവും നോക്കുക :-
ഞാന്‍ ഒരു വിദ്യാര്‍ത്ഥിനിയാണ്. എനിക്കു ചിത്രം വരക്കാന്‍ വളരെ ഇഷ്ടമാണ്. പക്ഷെ എന്റെ മദ്രസയിലെ ടീച്ചര്‍ പറയുന്നു എല്ലാ ചിത്രം വരക്കുന്നവരും നരകത്തിലാണെന്ന്. ഇതു ശരിയാണോ? പി അസ്ന, പച്ചാട്ടിരി.

ഉത്തരം :- “ജീവികളുടെ കോലങ്ങള്‍ നിര്‍മ്മിക്കുന്നത് നബി നിരോധിച്ചതായി ഹദീസുകളില്‍ കാണാം. എന്നാല്‍ ചിത്രം വരക്ക് ഈ നിരോധനം ബാധകമാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. ...ചെടി പൂവ് നദി പോലുള്ള അചേതന വസ്തുക്കളുടെ ചിത്രം അനുവദനീയമാണ്.”
ഇവിടെ മുജീബ് യഥാര്‍ത്ഥത്തില്‍ ഉരുണ്ടു കളിക്കുകയാണ്. ചിത്രം വരക്കാന്‍ പാടില്ല എന്നു വ്യക്തമായും പറയുന്ന മതപ്രമാണങ്ങള്‍ ഉണ്ട്. ജീവികളെ വരച്ചാല്‍ പരലോകത്ത് മലക്കുകള്‍ വന്ന് അവയ്ക്ക് ജീവന്‍ നല്‍കാന്‍ പറയും. അതു സാധ്യമാകും വരെ പീഢിപ്പിക്കും എന്ന് ഹദീസിലുണ്ട്.
എം എഫ് ഹുസൈനെ ആഘോഷിച്ച ‘മാധ്യമങ്ങള്‍’ . അദ്ദേഹത്തിന്റെ ചിത്രകല ഇസ്ലാമികമായി ശരിയോ തെറ്റോ എന്നു ചര്‍ച്ച ചെയ്തില്ല.
എന്റെ കുട്ടിക്കാലത്തെ ഒരു തിക്താനുഭവം ഓര്‍മ്മിക്കുന്നതു സന്ദര്‍ഭോചിതമാകുമെന്നു തോന്നുന്നു. .
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ മാഷ് ഒരു തവളയുടെ ചിത്രം വരച്ചു തന്നു. സ്ലേറ്റില്‍ അതു ഭംഗിയായി വരച്ചതിന് മാഷ് എനിക്കു ചോക്ക് സമ്മാനം തന്നു. ഞാന്‍ ഏറ്റവും സന്തോഷിച്ച നിമിഷമായിരുന്നു അത്. പിറ്റേന്ന് ആ സ്ലേറ്റ് ചിത്രം മായ്ക്കാതെ മദ്രസയില്‍ കൊണ്ടു പോയി. ഉസ്താദ് അതു കണ്ടതും പുളി വടി കൊണ്ട് നാലു വീക്ക് ! ചന്തി പൊട്ടി വേദനകൊണ്ടു പുളഞ്ഞു. അതിലേറെ വേദനിച്ചത് മനസ്സ്. ഞാന്‍ പിന്നെ ജീവിതത്തില്‍ ചിത്രം വരച്ചിട്ടില്ല !!

എം എഫ് ഹുസൈന്‍ ചിത്രം വരക്കുക എന്ന തെറ്റു മാത്രമല്ല ചെയ്തത്., ജീവനുള്ള ജന്തുക്കളെ വരച്ചു. മനുഷ്യരെ വരച്ചു ; മനുഷ്യരെ നഗ്നരായും വരച്ചു. തീര്‍ത്തും ഹറാമായ പണിയായിരുന്നില്ലേ അതൊക്കെ ? എന്നിട്ടും ഇസ്ലാമിക മാധ്യമങ്ങള്‍ അദ്ദേഹത്തെ വാഴ്ത്തിയത് ഹിന്ദു വര്‍ഗ്ഗിയവാദികള്‍ അദ്ദേഹത്തെ വേട്ടയാടിയതിന്റെ പശ്ചാതലം മുതലാക്കാന്‍ മാത്രമായിരുന്നു !
ചിത്രവും ശില്പവും സംഗീതവും കവിതയും കഥയും കളികളുമെല്ലാം പൈശാചികവൃത്തികളായാണു ഇസ്ലാമിന്റെ പ്രമാണങ്ങള്‍ ചിത്രീകരിക്കുന്നത്. മനുഷ്യര്‍ സന്തോഷിക്കുന്നത് വരട്ടു ദൈവങ്ങള്‍ക്ക് ഇഷ്ടമല്ല.
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.