Tuesday, February 22, 2011

എം എ ജോണിനെ കുറിച്ച് കുരീപ്പുഴ :-


കേരളം കണ്ട തീര്‍ത്തും വ്യത്യസ്തനായ ഒരു രാഷ്ട്രീയക്കാരനായിരുന്നു എം.എ.ജോണ്‍. വിപുലമായ വായന അദ്ദേഹത്തിന്റെ സമ്പത്തായിരുന്നു. അതുകൊണ്ടുതന്നെ ഒന്നിനും പൊരുത്തപ്പെടാനാകാതെ ആ രാഷ്ര്ട്രീയജീവിതം അവസാനിച്ചു. പനമ്പിള്ളി ഗോവിന്ദമേനോനും സി. കേശവനും ശേഷം യുക്തിബോധം ഉണ്ടായിരുന്ന അപൂര്‍വം ദേശീയപ്രസ്ഥാനക്കാരനായിരുന്നു അദ്ദേഹം. മകരജ്യോതി ഒരു തട്ടിപ്പാണെന്ന് തുറന്നുപറഞ്ഞ ഏക ഖദര്‍ ധാരി. ഈയിടെ കൊല്ലത്ത് നടന്ന യുക്തിവാദി സെമിനാറില്‍ ദേവസ്വം ബോര്‍ഡും മറ്റ് സര്‍ക്കാര്‍വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന ഈ കബളിപ്പിക്കലിനെ അദ്ദേഹം തുറന്നുകാട്ടി.
കോളജ് വിദ്യാഭ്യാസകാലത്ത് എം.എ.ജോണിനെ എനിക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹം നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് പരിവര്‍ത്തനവാദികള്‍ എന്ന സംഘടന അടിയന്തരാവസ്ഥയെ നിശിതമായി എതിര്‍ത്തു. ആ സംഘടനയിലെ ആയിരത്തിലധികം പ്രവര്‍ത്തകര്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. ഇരുപതിനപരിപാടി, ഇലക്ഷന്‍ തട്ടിപ്പ്, ഇന്ദിരയുടെ അടിയന്തരം തുടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യുകവഴി അടിയന്തരാവസ്ഥക്കെതിരെ പ്രവര്‍ത്തിക്കാനും ഒളിവില്‍ കഴിയാനുമുള്ള സന്ദര്‍ഭമുണ്ടായത് അഭിമാനകരമായ ഒരു ജീവിതാധ്യായമായി ഞാന്‍ കരുതുന്നു. ഈ ലഘുലേഖ തയാറാക്കിയത് എം.എ.ജോണും പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി.രാജനും അഭിഭാഷകന്‍ വി.രാമചന്ദ്രനും ആയിരുന്നു. കോണ്‍ഗ്രസ് പരിവര്‍ത്തനവാദികള്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് നയിച്ച അന്നത്തെ ഇടതുപക്ഷമുന്നണിയില്‍ അംഗവുമായിരുന്നു.
എം.എ.ജോണിന്റെ കുര്യനാട്ടുള്ള വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്. ആ വീട്ടിലെ ഗ്രന്ഥശേഖരം വിദ്യാര്‍ഥിയായിരുന്ന എന്നെ അദ്ഭുതപ്പെടുത്തുകയുണ്ടായി. എം.എ.ജോണും മറ്റ് ദേശീയ നേതാക്കന്മാരും ചൈനയെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും മറ്റും ക്ലാസുകള്‍ എടുത്തിരുന്ന സമയത്ത് ഞാന്‍ ആ ലൈബ്രറിയില്‍ ഇരുന്ന് അഭിജ്ഞാനശാകുന്തളത്തിലെ ഒരു ശ്ലോകം കാണാതെ പഠിച്ചു.
കാന്താംഗി നാലടി നടന്നു നിന്നുകൊണ്ടാള്‍
കാലില്‍ തറച്ചിതു കുശാങ്കുരം എന്ന് കാന്തേ
ക്ഷീരത്തവൃക്ഷ നിടപത്തില്‍ ഉടക്കിയല്ലെന്നാലും
വിടര്‍ത്തുവതിനായി മുഖവും തിരിച്ചാള്‍
ഇതായിരുന്നു ഇപ്പോഴും എന്റെ ഓര്‍മയിലുള്ള ആ ശ്ലോകം . ഒരു രാഷ്ട്രീക്കാരന്റെ വീട്ടില്‍നിന്ന് അഭിജ്ഞാന ശാകുന്തളം കണ്ടെത്തുക ഇപ്പോഴും അദ്ഭുതകരമായ ഒരു കാര്യമാണ്.
യുക്തിവാദിസംഘത്തിന്റെ യോഗങ്ങളില്‍ വലതുപക്ഷ രാഷ്ട്രീയക്കാരെ സാധാരണ കാണാറില്ല. എന്നാല്‍ എം.എ.ജോണ്‍ യുക്തിവാദി സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും ജാതി-മത-ദൈവ രഹിതമായ തന്റെ ജീവിതനിലപാട് ഉറപ്പിച്ചു പറയുകയും ചെയ്തിരുന്നു. സമൂഹത്തെ രക്ഷിക്കാന്‍ ഒരു ദൈവം ഉണ്ടായിരുന്നെങ്കില്‍ രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്ന് എം.എ.ജോണ്‍ പറഞ്ഞിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആശയങ്ങളെ പിന്തുടരാന്‍ ബാധ്യതയുള്ള ഖദര്‍ധാരികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തനാകുന്നു മതം രോഗവും, വര്‍ഗീയത രോഗലക്ഷണവുമാണെന്ന് വിശ്വസിച്ചിരുന്ന എം.എ.ജോണ്‍.
[കടപ്പാട് : മാധ്യമം ]

Wednesday, February 9, 2011

ബുദ്ധി തന്ന ദൈവം അഢീഷനല്‍ ബുദ്ധിയുപദേശിക്കുമോ? ലതീഫേ?

മനുഷ്യനെ നന്മയും തിന്മയും സത്യവും അസത്യവും മനസ്സിലാക്കാന്‍ സഹായിക്കുന്നുവെന്ന് താങ്കളും അംഗീകരിക്കുമല്ലോ. മനുഷ്യനെ മൃഗങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്ന ഈ കഴിവ് നല്‍കുകുയും അവന്റെ മുമ്പില്‍ സത്യം എന്താണെന്ന് പറഞ്ഞുകൊടുക്കാന്‍ പ്രവാചകന്‍മാരെ നിയോഗിച്ചുകൊണ്ട് സത്യത്തിലേക്ക് അവന് സ്വയം നടന്നടുക്കാനും അസത്യത്തില്‍നിന്ന് അകലാനും കഴിവും അറിവും നല്‍കിയതില്‍ എന്ത് അനീതിയാണ് ദൈവം കാണിച്ചത്. ഒരു പിശാചോ നൂറ് പിശാചോ ഉണ്ടായിക്കൊള്ളട്ടേ. എന്തിന് ഭയപ്പെടണം. മനുഷ്യരില്‍ ഒരു വിഭാഗം സ്വന്തം ബുദ്ധി ഉപയോഗിച്ചുതന്നെ സത്യം മനസ്സിലാക്കുന്നതായി താങ്കള്‍ കാണുന്നുണ്ടല്ലോ.
---------------------------------------------------------------------
മലപ്പുറം ജില്ലയിലെ സീനിയര്‍ യുക്തിവാദികളെ ആദരിച്ച പരിപാടിയെ കുറിച്ചുള്ള എന്റെ ചെറിയ കുറിപ്പില്‍ ഞാന്‍ , മരണാസന്നരായിട്ടും യുക്തിവാദികള്‍ വളരെ മനസ്സമാധാനത്തോടെ ജീവിക്കുന്നു എന്നും വിശ്വാസികള്‍ ഭയവും സംഘര്‍ഷവുമായി വാര്‍ധക്യത്തില്‍ വല്ലാതെ അസ്വസ്ഥരായാണു കാണപ്പെടാറ് എന്നും സൂചിപ്പിച്ചിരുന്നു. നമ്മുടെ ലതീഫും മറ്റു ചില സുഹൃത്തുക്കളും അതില്‍ തൂങ്ങിപ്പിടിച്ച് ചര്‍ച്ച വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്നു. ലതീഫിന്റെ ഇമ്മിണി വലിയ ഒരു പ്രതികരണവും കണ്ടു. അതില്‍നിന്നുള്ള ആദ്യ ഖണ്ഡികയാണു മുകളില്‍ ഉദ്ധരിച്ചത്.
മനുഷ്യനു നന്മയും തിന്മയും തിരിച്ചറിയാന്‍ കഴിയുന്നത് കുറെ പ്രവാചകന്മാര്‍ വന്ന് അതൊക്കെ പറഞ്ഞു തന്നതുകൊണ്ടാണെന്നും അതു മനസ്സിലാക്കാന്‍ ദൈവം ബുദ്ധി തന്നതുകൊണ്ടാണെന്നുമാണ് ലതീഫിന്റെ വിശ്വാസം. ഇത് ലതീഫിന്റെ മതം അന്ധമായി അടിച്ചേല്‍പ്പിക്കുന്ന ഒരു വിഡ്ഢിത്തം മാത്രമാണെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ അങ്ങനെയൊരഭിപ്രായത്തില്‍ എ‍ത്തിച്ചേര്‍ന്നതിന്റെ സാഹചര്യവും ചരിത്രവും മുമ്പു പലതവണ പല വിഷയങ്ങളിലായി വ്യക്തമാക്കിയതാണ്.
ലതീഫിന്റെ ദൈവവും പ്രവാചകനും പറഞ്ഞു തന്ന “നന്മതിന്മ”കളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവിധം എന്റെ ധാര്‍മ്മിക ചിന്തകള്‍ കുറേ കൂടി വളര്‍ന്നു പോയി എന്നതാണു ലതീഫേ പ്രശ്നം. എന്റെ മതനിഷേധം തുടങ്ങുന്നതു തന്നെ നിങ്ങളുടെ ദൈവത്തിന്റെ കിതാബ് വായിക്കുന്നതോടെയാണെന്നു ഞാന്‍ പല തവണ പറഞ്ഞു കഴിഞ്ഞതാണ്.
മനുഷ്യന്‍ മനുഷ്യനെ അടിമയാക്കുന്നതും സ്ത്രീകളെ അടിമകളാക്കി ലൈംഗിക ചൂഷണം നടത്തുന്നതും സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ക്കു മേല്‍ കത്തി വെക്കുന്നതും അനാവശ്യമായി മനുഷ്യരെ പരസ്പരം കഴുത്തറുപ്പിക്കുന്നതും മനുഷ്യന്റെ ഏറ്റവും മൌലികമായ ജനാധപത്യ അവകാശങ്ങളെയും വ്യക്തി സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്രയത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയും മറ്റും ക്രൂരമായി ഹനിക്കുന്നതും ....മറ്റും മറ്റും ഒരു ദൈവം തമ്പുരാന്റെ അരുളപ്പാടുകളായി കാണാന്‍ എന്റെ നീതിബോധം എന്നെ അനുവദിക്കുന്നില്ല. നിങ്ങള്‍ എന്തൊക്കെ ലൊട്ടുലൊടുക്കു ന്യായങ്ങള്‍ അവതരിപ്പിച്ചാലും ശരി നേരും നെറിയുമുള്ള ഒരു ദൈവം കുര്‍ ആന്‍ പോലെയൊരു ചവറു കിതാബുമായി മനുഷ്യരെ നന്മ പഠിപ്പി്ക്കാന്‍ ഇറങ്ങി എന്നു വിശ്വസിക്കാന്‍ എനിക്കിനി ഈ ജന്മം സാധ്യമല്ല. !!!
എനിക്കു കിട്ടിയ ബുദ്ധി ഏതെങ്കിലും മന്ദബുദ്ധികളോ മനോരോഗികളോ വന്നു ജല്‍പ്പിച്ച മണ്ടത്തരങ്ങള്‍ വിശ്വസിച്ചു പാഴക്കാന്‍ ഞാന്‍ തയ്യാറല്ല. അവര്‍ എഴുന്നള്ളിച്ച കാര്യങ്ങള്‍ക്കൊന്നും യാതൊരു തെളിവും ഇല്ല. മറിച്ച് മുഹമ്മദ് ഒരു പ്രവാചകനോ ദൈവം പറഞ്ഞയച്ച ദൂതനോ ആയിരുന്നില്ല എന്നതിനു പകല്‍ വെളിച്ചം പോലെ തെളിഞ്ഞ നൂറു നൂറു തെളിവുകള്‍ ഞാന്‍ നിരത്താം. അതൊന്നും ചര്‍ച്ച ചെയ്യാതെ പ്രപഞ്ചത്തിനപ്പുറത്തെ ദൈവത്തിന്റെ കാര്യം പറഞ്ഞു തടി തപ്പുകയാണു ലതീഫും ആലിക്കോയയും മറ്റും ചെയ്യുന്നത്.
ദൈവമാണു മനുഷ്യനു ബുദ്ധി തന്നത് എന്ന വാദം അംഗീകരിച്ചാല്‍ ലതീഫ് പറയുന്ന പ്രവാചക വാദം മഹാമണ്ടത്തരമായി മാറും. കാരണം കാര്യങ്ങള്‍ [ദൈവാസ്തിത്വവും നന്മതിന്മകളുമൊക്കെ] മനസ്സിലാക്കാനുള്ള ബുദ്ധി മനുഷ്യനുണ്ടെങ്കില്‍ പിന്നെ അഡീഷനല്‍ ആയി കുറെ സന്ദേശം അയക്കേണ്ട യാതൊരു കാര്യവും ഇല്ല. മനുഷ്യമനസ്സില്‍ തന്നെ ആവശ്യമുള്ള അറിവും യുക്തിയും ധാര്‍മ്മികബോധവുമൊക്കെ തെളിഞ്ഞു വരുമല്ലോ. അതിനല്ലേ ബുദ്ധി തന്നത്? ഇനി സന്ദേശം അനിവാര്യമാണെങ്കില്‍ തന്നെ അതിനു അല്പമെങ്കിലും വിശ്വാസ്യതയുള്ള ഒരു മാര്‍ഗ്ഗം അല്ലേ ദൈവം സ്വീകരിക്കുകയുള്ളു? ആയിരക്കണക്കിനു മനുഷ്യ വെളിച്ചപ്പാടന്മാരും മനുഷ്യ ദൈവങ്ങളും കള്ള അവതാരങ്ങളും മനുഷ്യ പ്രവാചകരുമൊക്കെ നാട്ടില്‍ വിലസുന്ന ഒരു കാലത്ത് ഈ വ്യാജന്മാരുടെ അതേ ടെക്നോളജി ഉപയോഗിച്ചു കൊണ്ട് സാമാന്യ ബുദ്ധിയുള്ള ഒരു ദൈവം മനുഷ്യനോട് ആശയവിനമയത്തിനു മുതിരുമോ? മറ്റെന്തെല്ലാം മാര്‍ഗ്ഗമുണ്ട് മനുഷ്യര്‍ക്കു കാര്യം ബോധ്യപ്പെടും വിധം ആശയവിനിമയം നടത്താന്‍ .മൂപ്പര്‍ക്കറിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞു കൊടുക്കാം. ! മനുഷ്യന്റെ നാക്കു വാടകക്കെടുത്താണോ സര്‍വ്വശക്തനായ ദൈവം മനുഷ്യരോടു സംസാരിക്കുക? മനുഷ്യന്റെ ആയിരക്കണക്കിനു ഭാഷകളില്‍ ഒരു പ്രാദേശിക ഭാഷ കടം കൊണ്ടാണോ പ്രപഞ്ച നാഥന്‍ മനുഷ്യരാശിയോടു സംവദിക്കുക? ഈ കാരണങ്ങള്‍ കൊണ്ടല്ലേ മുഹമ്മദിനെ സ്വന്തം ജനത തള്ളിക്കളഞ്ഞത്? അതല്ലേ അദ്ദേഹത്തിനു വിദ്വേഷവും പ്രതികാരവും നുരഞ്ഞു വരാന്‍ കാരണമായത്? പിന്നെ വാളു കൊണ്ടല്ലേ മതം പ്രചരിപ്പിച്ചത്? സര്‍വ്വശകതനും നീതിമാനുമായ ഒരു മഹാദൈവം മനുഷ്യരോടു വാളും കുന്തവുമെടുത്തു യുദ്ധത്തിനു പുറപ്പെട്ടു എന്നു വിശ്വസിക്കുന്നവരെ ഞാന്‍ വിഡ്ഢികള്‍ എന്നല്ലാതെ മറ്റെന്താണു സുഹൃത്തേ വിളിക്കേണ്ടത്?
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.