Sunday, June 17, 2018

പ്രകൃതിയോടു മനുഷ്യന് ചെയ്ത കയ്യേറ്റം !


ഒരിക്കലും നടക്കാത്ത പാഴ്കിനാവുകളാണെന്നറിയാം. എങ്കിലും പറഞ്ഞിട്ടു പോകാമെന്നു കരുതി.
പ്രകൃതി കനിഞ്ഞു തന്ന ഹരിതോദ്യാനമാണു കേരളം. ഇത്രമാത്രം ജൈവ വൈവിധ്യങ്ങളുള്ള ഭൂപ്രദേശങ്ങള് അധികമില്ല ഭൂതലത്തില്. എന്നാല് ഈ മഹാ സൌഭാഗ്യത്തെ അതിന്റെ മൂല്യം ഉള്ക്കൊണ്ടു സംരക്ഷിക്കാനുള്ള സാമാന്യ ബോധം ഒട്ടുമില്ലാത്തവരായിപ്പോയി നമ്മള്.
വൃത്തിയായും ഭംഗിയായും നമ്മുടെ പ്രകൃതി സൌന്ദര്യത്തെ സംരക്ഷിച്ചിരുന്നുവെങ്കില് വിനോദ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റുകയും അതു വഴി തന്നെ നമ്മുടെ ജീവിതോപാധി കണ്ടെത്തുകയുമൊക്കെ ചെയ്യാമായിരുന്നു.
----------------------
പ്രകൃതിയോടു മനുഷ്യന് ചെയ്ത ഏറ്റവും ക്രൂരമായ കയ്യേറ്റം കൃഷി തന്നെയാണു. കൃഷിയുടെ കണ്ടു പിടുത്തത്തോടെയാണു മനുഷ്യജന്തു ഒരു പ്രകൃതി വിരുദ്ധ ജന്തുവായി പരിണമിച്ചത്.
-----------------------
കേരളത്തിന്റെ കിഴക്കന് മലനാടിന്റെ തനതു സൌന്ദര്യവും തനതു പ്രകൃതിയും നിലനിര്ത്താനോ സംരക്ഷിക്കാനോ നമുക്കു കഴിയാതെ പോയതും കൃഷിക്കായുള്ള വനം കയ്യേറ്റവും കുടിയേറ്റവും മൂലമാണു. അവശേഷിക്കുന്ന പച്ചപ്പെങ്കിലും നിലനിര്ത്തണമെങ്കില് നാം വളരെയേറെ ദീര്ഘ വീക്ഷണത്തോടെയും യാഥാര്ത്ഥ്യ ബോധത്തോടെയും പെരുമാറേണ്ടതുണ്ട്.
റബര്, തേയില കാപ്പി തുടങ്ങിയ മലതകര്പ്പന് കൃഷിയില് നിന്നും നമ്മള് പതുക്കെ പിന്മാറണം. മലയോരങ്ങളില് സ്വാഭാവിക വനം വളരാനുള്ള അവസരമൊരുക്കണം. ഇനിയും മലനാടിലേക്കുള്ള അധിനിവേശം തടയണം.
കൃഷി സംസ്കാരത്തില് കാലോചിതവും ശാസ്ത്രീയവുമായ മാറ്റം ഉണ്ടാകണം. മനുഷ്യര്ക്കു ജീവിക്കാന് അത്യാവശ്യം വേണ്ട ഭക്ഷ്യവിഭവങ്ങള്ക്കായുള്ള കൃഷി , അധികം ഭൂമി ചൂഷണമില്ലാതെ ഹൈ ടെക് രീതിയില് ഇടനാട്ടിലും തീരദേശങ്ങളിലും പറ്റുമെങ്കില് കടലിലും ആരംഭിക്കണം (ഫ്ലോട്ടിങ് കൃഷി ഫാമുകള് ). മട്ടുപ്പാവു കൃഷി വ്യാപകമാക്കണം.
മലനാടന് നാണ്യവിള കൃഷികള് ഉപേക്ഷിക്കുന്നവര്ക്ക് സര്ക്കാര് സഹായം നല്കണം. മറ്റു കൃഷി രീതികള്ക്കായി അവര്ക്കു പരിശീലനവും ധനസഹായവും ഉറപ്പാക്കണം.
മല നാടിനെ വീണ്ടും പ്രകൃതിക്കു വിട്ടു കൊടുത്തു കൊണ്ടു നാം നമ്മുടെ നാടിന്റെ അസ്തിത്വം സംരക്ഷിക്കണം. അതിനാവശ്യമായ സമ്പത്തു ജനങ്ങള് പ്രത്യേക നികുതിയായി നല്കണം. വരും തലമുറകള്ക്കും ഈ പച്ചത്തുരുത്തിന്റെ സൌന്ദര്യവും ആര്ദ്രതയും സമ്പത്തും ആസ്വദിക്കാനുള്ള വഴി തുറക്കണം.
കേരളത്തിലെ ജന സാന്ദ്രത ഇനിയും വര്ദ്ധിക്കാതിരിക്കാനുള്ള ശാസ്ത്രീയ പദ്ധതികളും ആലോചിക്കണം.
ഇനിയുമുണ്ടേറെ പറയാന്. പറഞ്ഞിട്ടു കാര്യമില്ലെന്നതിനാല് മതിയാക്കുന്നു !

No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.