Sunday, April 4, 2010

കുര്‍ ആനിലെ അന്യ മതനിന്ദയും അസഹിഷ്ണുതയും

ഇസ്ലാമില്‍ വിശ്വസിക്കാത്തവരെയെല്ലാം കടുത്ത ശത്രുക്കളും നികൃഷ്ട ജന്തുക്കളും നരകത്തിലേക്കുള്ള വിറകു കഷ്ണങ്ങളുമൊക്കെയായി ചിത്രീകരിക്കുന്ന നിരവധി “ദിവ്യ വെളിപാടു”കള്‍ കുര്‍ ആനിലുണ്ട്. പരുഷമായി മാത്രമേ അവരോടു പെരുമാറാവൂ എന്നും ആയുധമെടുത്തവരെ ആക്രമിക്കണമെന്നും ദൈവം നിരന്തരം ആഹ്വാനം ചെയ്യുകയാണ്. ഏതാനും സാമ്പിളുകള്‍ ഇതാ : -


يٰأَيُّهَا ٱلَّذِينَ آمَنُواْ قَاتِلُواْ ٱلَّذِينَ يَلُونَكُمْ مِّنَ ٱلْكُفَّارِ وَلْيَجِدُواْ فِيكُمْ غِلْظَةً وَٱعْلَمُوۤاْ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123

يٰأَيُّهَا ٱلنَّبِيُّ جَاهِدِ ٱلْكُفَّارَ وَٱلْمُنَافِقِينَ وَٱغْلُظْ عَلَيْهِمْ وَمَأْوَاهُمْ جَهَنَّمُ وَبِئْسَ ٱلْمَصِيرُ

(O Prophet! Strive against the disbelievers) with the sword (and the hypocrites) with words! (Be harsh) be tough (with them) with both parties with words and actions. (Their ultimate abode is hell) their destiny is hell, (a hapless journey's end) they shall come to.

നബിയേ, കാഫറുകളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.9-73


قَاتِلُواْ ٱلَّذِينَ لاَ يُؤْمِنُونَ بِٱللَّهِ وَلاَ بِٱلْيَوْمِ ٱلآخِرِ وَلاَ يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُ وَلاَ يَدِينُونَ دِينَ ٱلْحَقِّ مِنَ ٱلَّذِينَ أُوتُواْ ٱلْكِتَابَ حَتَّىٰ يُعْطُواْ ٱلْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ


(Fight against such of those who have been given the Scripture) the Jews and Christians (as believe not in Allah nor the Last Day) nor in the bliss of Paradise, (and forbid not) in the Torah (that which Allah hath forbidden by His messenger, and follow not the religion of truth) do not submit themselves to Allah through confession of Allah's divine Oneness, (until they pay the tribute readily) standing: from hand to hand, (being brought low) abased.

വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ. 9-29


مَا كَانَ لِلْمُشْرِكِينَ أَن يَعْمُرُواْ مَسَاجِدَ اللهِ شَاهِدِينَ عَلَىٰ أَنْفُسِهِمْ بِالْكُفْرِ أُوْلَئِكَ حَبِطَتْ أَعْمَالُهُمْ وَفِي ٱلنَّارِ هُمْ خَالِدُونَ
(It is not for the idolaters) the idolaters ought not (to tend Allah's sanctuaries, bearing witness against themselves) through their calling (of disbelief. As for such, their works are vain) their works are thwarted for as long as they remain disbelievers (and in the Fire they will abide) never to die or leave it.

ബഹുദൈവവാദികള്‍ക്ക്‌, സത്യനിഷേധത്തിന്‌ സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്‌ അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും.9-17


يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُوۤاْ آبَآءَكُمْ وَإِخْوَانَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّواْ ٱلْكُفْرَ عَلَى ٱلإِيمَانِ وَمَن يَتَوَلَّهُمْ مِّنكُمْ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ
സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളില്‍ നിന്ന്‌ ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ്‌ അക്രമികള്‍. 9-23


لاَّ تَجِدُ قَوْماً يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُ وَلَوْ كَانُوۤاْ آبَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ أُوْلَـٰئِكَ كَتَبَ فِي قُلُوبِهِمُ ٱلإِيمَانَ وَأَيَّدَهُمْ بِرُوحٍ مِّنْهُ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَا رَضِيَ ٱللَّهُ عَنْهُمْ وَرَضُواْ عَنْهُ أُوْلَـٰئِكَ حِزْبُ ٱللَّهِ أَلاَ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത്‌ നീ കണ്ടെത്തുകയില്ല. അവര്‍ ( എതിര്‍പ്പുകാര്‍ ) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട്‌ അവന്‍ അവര്‍ക്ക്‌ പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.58-22


إِنَّ ٱلَّذِينَ كَفَرُواْ مِنْ أَهْلِ ٱلْكِتَابِ وَٱلْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَآ أَوْلَـٰئِكَ هُمْ شَرُّ ٱلْبَرِيَّةِ
തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍.98-6


يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِنَّمَا ٱلْمُشْرِكُونَ نَجَسٌ فَلاَ يَقْرَبُواْ ٱلْمَسْجِدَ ٱلْحَرَامَ بَعْدَ عَامِهِمْ هَـٰذَا وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ ٱللَّهُ مِن فَضْلِهِ إِن شَآءَ إِنَّ ٱللَّهَ عَلِيمٌ حَكِيمٌ
സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. 9-28


يَا أَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُواْ ٱلْكَافِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ أَتُرِيدُونَ أَن تَجْعَلُواْ للَّهِ عَلَيْكُمْ سُلْطَاناً مُّبِيناً
സത്യവിശ്വാസികളേ, നിങ്ങള്‍ കാഫറുകളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? 4-144


لاَّ يَتَّخِذِ ٱلْمُؤْمِنُونَ ٱلْكَافِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ وَمَن يَفْعَلْ ذٰلِكَ فَلَيْسَ مِنَ ٱللَّهِ فِي شَيْءٍ إِلاَّ أَن تَتَّقُواْ مِنْهُمْ تُقَـٰةً وَيُحَذِّرُكُمُ ٱللَّهُ نَفْسَهُ وَإِلَىٰ ٱللَّهِ ٱلْمَصِيرُ
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്‌. 3-28


يَـٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُواْ ٱلْيَهُودَ وَٱلنَّصَارَىٰ أَوْلِيَآءَ بَعْضُهُمْ أَوْلِيَآءُ بَعْضٍ وَمَن يَتَوَلَّهُمْ مِّنكُمْ فَإِنَّهُ مِنْهُمْ إِنَّ ٱللَّهَ لاَ يَهْدِي ٱلْقَوْمَ ٱلظَّالِمِينَ
സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 5-51


അന്യ മതസ്തരുടെ വിശ്വാസങ്ങളെ കുര്‍ ആന്‍ അതി ക്രൂരമായി നിന്ദിക്കുന്നു . ക്രിസ്ത്യാനികളെപ്പറ്റി പറയുന്നതു കാണുക :


وَقَوْلِهِمْ إِنَّا قَتَلْنَا ٱلْمَسِيحَ عِيسَى ٱبْنَ مَرْيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمْ وَإِنَّ ٱلَّذِينَ ٱخْتَلَفُواْ فِيهِ لَفِي شَكٍّ مِّنْهُ مَا لَهُمْ بِهِ مِنْ عِلْمٍ إِلاَّ ٱتِّبَاعَ ٱلظَّنِّ وَمَا قَتَلُوهُ يَقِيناً
അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. 4-157


وَمِنَ ٱلَّذِينَ قَالُواْ إِنَّا نَصَارَىٰ أَخَذْنَا مِيثَاقَهُمْ فَنَسُواْ حَظّاً مِّمَّا ذُكِرُواْ بِهِ فَأَغْرَيْنَا بَيْنَهُمُ ٱلْعَدَاوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَامَةِ وَسَوْفَ يُنَبِّئُهُمُ ٱللَّهُ بِمَا كَانُواْ يَصْنَعُونَ
ഞങ്ങള്‍ ക്രിസ്ത്യാനികളാണ്‌ എന്ന്‌ പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങുകയുണ്ടായി. എന്നിട്ട്‌ അവര്‍ക്ക്‌ ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്ന്‌ ഒരു ഭാഗം അവര്‍ മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരേക്കും ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു. അവര്‍ ചെയ്ത്കൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ പറഞ്ഞറിയിക്കുന്നതാണ്‌. 5-14


لَّقَدْ كَفَرَ ٱلَّذِينَ قَآلُوۤاْ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ قُلْ فَمَن يَمْلِكُ مِنَ ٱللَّهِ شَيْئاً إِنْ أَرَادَ أَن يُهْلِكَ ٱلْمَسِيحَ ٱبْنَ مَرْيَمَ وَأُمَّهُ وَمَن فِي ٱلأَرْضِ جَمِيعاً وَللَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلأَرْضِ وَمَا بَيْنَهُمَا يَخْلُقُ مَا يَشَآءُ وَٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. ( നബിയേ, ) പറയുക: മര്‍യമിന്‍റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ്‌ കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത്‌ അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.5-17


وَإِذْ قَالَ ٱللَّهُ يٰعِيسَى ٱبْنَ مَرْيَمَ أَأَنتَ قُلتَ لِلنَّاسِ ٱتَّخِذُونِي وَأُمِّيَ إِلَـٰهَيْنِ مِن دُونِ ٱللَّهِ قَالَ سُبْحَانَكَ مَا يَكُونُ لِيۤ أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ تَعْلَمُ مَا فِي نَفْسِي وَلاَ أَعْلَمُ مَا فِي نَفْسِكَ إِنَّكَ أَنتَ عَلاَّمُ ٱلْغُيُوبِ
അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക്‌ ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത്‌ ഞാന്‍ പറയാവതല്ലല്ലോ? ഞാനത്‌ പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത്‌ അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത്‌ നീ അറിയും. നിന്‍റെ മനസ്സിലുള്ളത്‌ ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്‌ അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. 5-116


وَقَالَتِ ٱلْيَهُودُ وَٱلنَّصَارَىٰ نَحْنُ أَبْنَاءُ ٱللَّهِ وَأَحِبَّاؤُهُ قُلْ فَلِمَ يُعَذِّبُكُم بِذُنُوبِكُم بَلْ أَنتُمْ بَشَرٌ مِمَّنْ خَلَقَ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ وَللَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلأَرْضِ وَمَا بَيْنَهُمَا وَإِلَيْهِ ٱلْمَصِيرُ
യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും അവന്ന്‌ പ്രിയപ്പെട്ടവരുമാകുന്നു എന്ന്‌. ( നബിയേ, ) പറയുക: പിന്നെ എന്തിനാണ്‌ നിങ്ങളുടെ കുറ്റങ്ങള്‍ക്ക്‌ അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്‌? അങ്ങനെയല്ല; അവന്‍റെ സൃഷ്ടികളില്‍ പെട്ട മനുഷ്യര്‍ മാത്രമാകുന്നു നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക്‌ തന്നെയാണ്‌ മടക്കം. 5-18


وَقَالَتِ ٱلْيَهُودُ يَدُ ٱللَّهِ مَغْلُولَةٌ غُلَّتْ أَيْدِيهِمْ وَلُعِنُواْ بِمَا قَالُواْ بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَآءُ وَلَيَزِيدَنَّ كَثِيراً مِّنْهُم مَّآ أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَاناً وَكُفْراً وَأَلْقَيْنَا بَيْنَهُمُ ٱلْعَدَاوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَامَةِ كُلَّمَآ أَوْقَدُواْ نَاراً لِّلْحَرْبِ أَطْفَأَهَا ٱللَّهُ وَيَسْعَوْنَ فِي ٱلأَرْضِ فَسَاداً وَٱللَّهُ لاَ يُحِبُّ ٱلْمُفْسِدِينَ
അല്ലാഹുവിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്‌ എന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക്‌ കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്‍റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന്‍ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികം പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്‌. അവര്‍ യുദ്ധത്തിന്‌ തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത്‌ കെടുത്തിക്കളയുന്നു. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്‌. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. 5-64


إِنَّ ٱلَّذِينَ كَفَرُواْ مِنْ أَهْلِ ٱلْكِتَابِ وَٱلْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَآ أَوْلَـٰئِكَ هُمْ شَرُّ ٱلْبَرِيَّةِ
Truly the disbelievers from among the People of the Scripture and the idolaters shall be in the fire of Hell, to abide therein (khālidīna: an implied circumstantial qualifier, in other words, it will be decreed for them by God, exalted be He, to abide therein) — those are the worst of creatures.
തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ വെച്ച് ഏറ്റവും നികൃഷ്ടര്‍ ‍. 98-6


إِنَّ شَرَّ ٱلدَّوَابِّ عِندَ ٱللَّهِ ٱلَّذِينَ كَفَرُواْ فَهُمْ لاَ يُؤْمِنُونَ
തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ച്‌ ഏറ്റവും മോശപ്പെട്ടവര്‍ കാഫറുകളാകുന്നു. ആകയാല്‍ അവര്‍ വിശ്വസിക്കുകയില്ല. 8-55


مَثَلُ ٱلَّذِينَ ٱتَّخَذُواْ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتاً وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ لَوْ كَانُواْ يَعْلَمُونَ
അല്ലാഹുവിന്‌ പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത്‌ പോലെയാകുന്നു. അത്‌ ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച്‌ ഏറ്റവും ദുര്‍ബലമായത്‌ എട്ടുകാലിയുടെ വീട്‌ തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍! 29-41


നമ്മുടെ നാട്ടില്‍ അയ്യപ്പനെയും ആറ്റുകാലമ്മയേയും ഗുരുവായൂര്‍ കണ്ണനെയുമൊക്കെ ആരാധിക്കുന്ന ഹിന്ദുക്കള്‍ ഈ പരിഹാസം കലര്‍ന്ന സംഭാഷണം വായിച്ചാല്‍ എങ്ങനെയിരിക്കും :-


ٱحْشُرُواْ ٱلَّذِينَ ظَلَمُواْ وَأَزْوَاجَهُمْ وَمَا كَانُواْ يَعْبُدُونَ
( അപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പനയുണ്ടാകും; ) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക. 37-22

مِن دُونِ ٱللَّهِ فَٱهْدُوهُمْ إِلَىٰ صِرَاطِ ٱلْجَحِيمِ
അല്ലാഹുവിനു പുറമെ. എന്നിട്ട്‌ അവരെ നിങ്ങള്‍ നരകത്തിന്‍റെ വഴിയിലേക്ക്‌ നയിക്കുക. 37-23

وَقِفُوهُمْ إِنَّهُمْ مَّسْئُولُونَ
അവരെ നിങ്ങളൊന്നു നിര്‍ത്തുക. അവരോട്‌ ചോദ്യം ചെയ്യേണ്ടതാകുന്നു. 37-24

مَا لَكُمْ لاَ تَنَاصَرُونَ
നിങ്ങള്‍ക്ക്‌ എന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ എന്ന്‌ 37-25

بَلْ هُمُ ٱلْيَوْمَ مُسْتَسْلِمُونَ
അല്ല, അവര്‍ ആ ദിവസത്തില്‍ കീഴടങ്ങിയവരായിരിക്കും. 37-26

وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ
അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞ്‌ പരസ്പരം ചോദ്യം ചെയ്യും.37-27

قَالُوۤاْ إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ ٱلْيَمِينِ
അവര്‍ പറയും: തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളുടെ അടുത്ത്‌ കൈയ്യൂക്കുമായി വന്ന്‌ ( ഞങ്ങളെ സത്യത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കുകയായിരുന്നു. ) 37-28

قَالُواْ بَلْ لَّمْ تَكُونُواْ مُؤْمِنِينَ
അവര്‍ മറുപടി പറയും: അല്ല, നിങ്ങള്‍ തന്നെ വിശ്വാസികളാവാതിരിക്കുകയാണുണ്ടായത്‌. 37-29

وَيَوْمَ يَحْشُرُهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ فَيَقُولُ أَأَنتُمْ أَضْلَلْتُمْ عِبَادِي هَؤُلاَءِ أَمْ هُمْ ضَلُّوا ٱلسَّبِيلَ
അവരെയും അല്ലാഹുവിന്‌ പുറമെ അവര്‍ ആരാധിക്കുന്നവയെയും അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. ) എന്നിട്ടവന്‍ ( ആരാധ്യരോട്‌ ) പറയും: എന്‍റെ ഈ ദാസന്‍മാരെ നിങ്ങള്‍ വഴിപിഴപ്പിച്ചതാണോ അതല്ല അവര്‍ തന്നെ വഴിതെറ്റിപ്പോയതാണോ? 25-17

قَالُواْ سُبْحَانَكَ مَا كَانَ يَنبَغِي لَنَآ أَن نَّتَّخِذَ مِن دُونِكَ مِنْ أَوْلِيَآءَ وَلَـٰكِن مَّتَّعْتَهُمْ وَآبَآءَهُمْ حَتَّىٰ نَسُواْ ٱلذِّكْرَ وَكَانُواْ قَوْماً بُوراً
അവര്‍ ( ആരാധ്യര്‍ ) പറയും: നീ എത്ര പരിശുദ്ധന്‍! നിനക്ക്‌ പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിക്കുക എന്നത്‌ ഞങ്ങള്‍ക്ക്‌ യോജിച്ചതല്ല. പക്ഷെ, അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും നീ സൌഖ്യം നല്‍കി. അങ്ങനെ അവര്‍ ഉല്‍ബോധനം മറന്നുകളയുകയും, നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തു.25-18

فَقَدْ كَذَّبُوكُمْ بِمَا تَقُولُونَ فَمَا تَسْتَطِيعُونَ صَرْفاً وَلاَ نَصْراً وَمَن يَظْلِم مِّنكُمْ نُذِقْهُ عَذَاباً كَبِيراً
അപ്പോള്‍ ബഹുദൈവാരാധകരോട്‌ അല്ലാഹു പറയും: ) നിങ്ങള്‍ പറയുന്നതില്‍ അവര്‍ നിങ്ങളെ നിഷേധിച്ചു തള്ളിക്കഴിഞ്ഞിരിക്കുന്നു. ഇനി ( ശിക്ഷ ) തിരിച്ചുവിടാനോ വല്ല സഹായവും നേടാനോ നിങ്ങള്‍ക്ക്‌ സാധിക്കുന്നതല്ല. അതിനാല്‍ ( മനുഷ്യരേ, ) നിങ്ങളില്‍ നിന്ന്‌ അക്രമം ചെയ്തവരാരോ അവന്ന്‌ നാം ഗുരുതരമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌. 25-19


قَالَ أَفَتَعْبُدُونَ مِن دُونِ ٱللَّهِ مَا لاَ يَنفَعُكُمْ شَيْئاً وَلاَ يَضُرُّكُمْ
അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക്‌ യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? 21-66

أُفٍّ لَّكُمْ وَلِمَا تَعْبُدُونَ مِن دُونِ ٱللَّهِ أَفَلاَ تَعْقِلُونَ
നിങ്ങളുടെയും, അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? 21-67

അന്യരുടെ ദൈവങ്ങളെയൊക്കെ അല്ലാഹു കത്തിച്ചു കളയുമെന്ന് :


إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ
തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക്‌ വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌. 21-98

لَوْ كَانَ هَـٰؤُلاۤءِ آلِهَةً مَّا وَرَدُوهَا وَكُلٌّ فِيهَا خَالِدُونَ
ഇക്കൂട്ടര്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ ഇവര്‍ അതില്‍ ( നരകത്തില്‍ ) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്‍ നിത്യവാസികളായിരിക്കും.21-99

മതം മാറി മിശ്രവിവാഹം ചെയ്യുന്നത് അല്ലാഹുവിനു ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. !


وَلاَ تَنْكِحُواْ ٱلْمُشْرِكَاتِ حَتَّىٰ يُؤْمِنَّ وَلأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْ وَلاَ تُنْكِحُواْ ٱلْمُشِرِكِينَ حَتَّىٰ يُؤْمِنُواْ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ أُوْلَـٰئِكَ يَدْعُونَ إِلَى ٱلنَّارِ وَٱللَّهُ يَدْعُوۤاْ إِلَى ٱلْجَنَّةِ وَٱلْمَغْفِرَةِ بِإِذْنِهِ وَيُبَيِّنُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ
ബഹുദൈവവിശ്വാസിനികളെ - അവര്‍ വിശ്വസിക്കുന്നത്‌ വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ്‌ ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്‌. അവള്‍ നിങ്ങള്‍ക്ക്‌ കൌതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക്‌ അവര്‍ വിശ്വസിക്കുന്നത്‌ വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച്‌ കൊടുക്കുകയും ചെയ്യരുത്‌. സത്യവിശ്വാസിയായ ഒരു അടിമയാണ്‌ ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്‌. അവന്‍ നിങ്ങള്‍ക്ക്‌ കൌതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ്‌ ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്‍റെഹിതമനുസരിച്ച്‌ സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി തന്‍റെതെളിവുകള്‍ അവര്‍ക്ക്‌ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.2-221


ٱلزَّانِي لاَ يَنكِحُ إِلاَّ زَانِيَةً أَوْ مُشْرِكَةً وَٱلزَّانِيَةُ لاَ يَنكِحُهَآ إِلاَّ زَانٍ أَوْ مُشْرِكٌ وَحُرِّمَ ذٰلِكَ عَلَى ٱلْمُؤْمِنِينَ
വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.24-3


--------------------------
ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര മനുഷ്യന്റെ സംസ്കാരവും നിലവാരവും മാത്രം കൈമുതലായുള്ള ഒരു നികൃഷ്ട ദൈവത്തെയാണിന്നും മുസ്ലിംങ്ങള്‍ തലച്ചോറില്‍ പേറുന്നത്. അതു കൊണ്ടു തന്നെയാണ് ഈ സമുദായം തടിയന്റവിട നസീറുമാരിലും ഉസാമ ലാദന്മാരിലും അഭിമാനം കൊള്ളുന്നതും ലോകമെമ്പാടും ഈ മതത്തിനായി ചാവേറുകാളുണ്ടാകുന്നതും.
ലോകത്തു ശാന്തിയും സമാധാനവും മനുഷ്യത്വവും പുലരണമെങ്കില്‍ മനുഷ്യ മസ്തിഷ്കത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഇത്തരം പ്രാകൃത ദൈവങ്ങളെ യുക്തിചിന്തയാകുന്ന വാള്‍മുനകള്‍ കൊണ്ടു കുത്തിക്കീറി കൊല്ലുക തന്നെ വേണം !

മുഹമ്മദ് എന്നോ അള്ളാ എന്നോ കേള്‍ക്കുമ്പോഴേക്കും മതവികാരം വ്രണപ്പെട്ട് പൊട്ടിയൊലിക്കുന്നു എന്നു വിലപിക്കുന്നവര്‍ ഇവരുടെ ദൈവീക വേദഗ്രന്ഥം തന്നെ എത്ര മാത്രം അന്യമത നിന്ദയും അസഹിഷ്ണുതയും നികൃഷ്ടതയും കുത്തി നിറച്ചിരിക്കുന്നു എന്ന് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ഈ ദൈവത്തെയും വെളിപാടു പുസ്തകത്തെയും ചുമലില്‍ പേറിക്കൊണ്ട് മതസൌഹാര്‍ദ്ദവും സമാധാനവും പ്രസംഗിക്കുന്നത് കാപട്യമല്ലാതെ മറ്റെന്താണ്?

429 comments:

1 – 200 of 429   Newer›   Newest»
ea jabbar said...

സ്വന്തം മതത്തെ മോശമായി ചിത്രീകരിക്കുന്ന എന്തെങ്കിലുമൊന്നു ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ മതവികാരം മതവികാരം എന്നും പറഞ്ഞു തെരുവിലിറങ്ങുന്ന മുസ്ലിം സുഹൃത്തുക്കള്‍ തല്‍ക്കാലത്തേക്കെങ്കിലും അന്യമതവിശ്വാസിയുടെ മനസ്സൊന്നു കടമെടുത്ത് തങ്ങളുടെ മതവേദ പുസ്തകങ്ങള്‍ ഒരാവര്‍ത്തി വായിച്ചിരുന്നെങ്കില്‍ !

ea jabbar said...

കഴുത്തറുപ്പന്‍ ആയത്തുകളുടെ ലിസ്റ്റ് ഇവിടെയും കാണുക

ea jabbar said...

ലോകമെമ്പാടുമുള്ള നല്ലവരായ മുസ്ലിം പണ്ഡിതന്മാരോ‍ട് ഒരു അഭ്യര്‍ത്ഥന :
നാം ജീവിക്കുന്ന കാലഘട്ടത്തിനു യോജിക്കാത്തതും അപ്രസക്തമായതും ; അതേ സമയം വളരെയേറെ അപകടകരവും ജുഗുപ്സാവഹവുമായ ഇത്തരം വെളിപാടു വാക്യങ്ങള്‍ ഇനിയും കുര്‍ ആനില്‍ നില നിര്‍ത്തണോ എന്ന കാര്യം ഗൌരവ പൂര്‍വ്വം ആലോചിക്കാന്‍ തയ്യാറാവുക. കാലോചിതമല്ലാത്ത ഇത്തരം വാക്യങ്ങള്‍ ഒഴിവാക്കി, ഇന്നത്തെ ലോകത്തിനു സ്വീകാര്യമായ നല്ല നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി കുര്‍ ആന്‍ റീ എഡിറ്റ് ചെയ്യാനും നിലവിലുള്ള എല്ലാ കോപ്പികളും ഉസ്മാന്റെ കാലത്തു ചെയ്ത പോലെ കത്തിച്ചു കളയാനും തയ്യാറായാല്‍ മാത്രമേ മുസ്ലിം സമൂഹത്തെ ഭീകരവാദത്തിന്റെയും അസഹിഷ്ണുതയുടെയും ഇരുട്ടില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയൂ !
ഒറ്റ നോട്ടത്തില്‍ ഈ പറഞ്ഞത് പ്രകോപനമായി തോന്നാമെങ്കിലും ഏതാനും പതിറ്റാണ്ടുകള്‍ കൂടി പിന്നിടുമ്പോഴേക്കും ഇതും യാഥാര്‍ത്ഥ്യമാകുമെന്ന് എനിക്കുറപ്പുണ്ട്.

വിചാരം said...

മാഷേ ഇതൊക്കെ ഡൂപ്ലി കുറാനിലെ വചനങ്ങളണന്നാ ഇപ്പോഴത്തെ വാദം അതായത് ഒരു മുസ്ലിമായ വ്യക്തിപോലും ഇതൊന്നും അംഗീകരിക്കാനാവില്ലാന്ന് അവര്‍ തന്നെ പറയുന്നു.

ea jabbar said...

വിചാരം !

കുര്‍ ആന്‍ എഴുതിയതു ദൈവമാണെന്നു വിശ്വസിക്കാന്‍ ഇക്കാലത്തും വിധിക്കപ്പെട്ടവരുടെ പ്രതിസന്ധി...!

നിലവാരമില്ലാത്ത ദൈവങ്ങളെ ഉപേക്ഷിക്കാന്‍ കഴിയാതെ പാവം വിശ്വാസികള്‍ ...!!

ea jabbar said...

അല്ലാഹു എന്ന ദൈവത്തിന്റെ ‘പ്രതിപക്ഷബഹുമാനം‘ കാണണമെങ്കില്‍ ഇതൊന്നു വായിച്ചു നോക്കൂ

ബിജു ചന്ദ്രന്‍ said...

tracking

നന്ദന said...

ഇത്രയധികമോ?

Abdul Azeez Vengara said...

ഒരോ സൂക്തങ്ങൾക്കും അവതരണ പക്ഷാതലം ഉള്ളതും കൂടി രേഖപ്പെടുത്താതെ ഈ ആയത്തുകളൊക്കെ എങ്ങനെ പൂർണ്ണമാവും. അമ്മയെ തല്ലിയാൽ ഏതെങ്കിലും ഒരു പക്ഷം ശരിയുണ്ടാവുമല്ലോ.

വാർത്താ മാധ്യമങ്ങളെ പോലെ വീഡിയോ ക്ലിപ്പിട്ട് ഏഷണിയും പരദൂശണവും പറയുന്നതിനു ഇതിനെക്കാളും മാന്യതയുണ്ട്.

Abdul Azeez Vengara said...

ഒ മോഡറേഷൻ ഇല്ലെ? മുൻപ് ഞാൻ എഴുതിയ പല മറുപടിയും പ്രസിദ്ധീകരിച്ചിട്ടില്ല. ഇതേതാലും നന്നായിൽ.വൈകി ബുദ്ധി ഉദിച്ചാൽ ഇനിയും മഞക്കണ്ണട വെക്കുമോ? വെക്കാതിരിക്കട്ടെ

ഗള്‍ഫുകാരന്‍ said...

ചര്‍ച്ച വീക്ഷിക്കുന്നു..

പുള്ളുവൻ said...

സാർ ഒരപേക്ഷ കൂടി,
സ്വന്തം ബന്ധുജനങ്ങളെയും സഹോദരന്മാരെയും കൊല്ലിക്കുവാൻ അർജുനന് ഉപദേശം നൽകി പഠിച്ച പണി പതിനെട്ടും പയറ്റുന്ന ആ ഭഗവത്ഗീത് കൂടി നിരോധിക്കുവാൻ അങ്ങുന്ന് ആജ്ഞ പുറപ്പെടുവിക്കണം. ബൈബിളിലും എന്തൊക്കെയോ ‘മേലങ്കി വിറ്റും പടവാള് വാങ്ങണമെന്നോ മറ്റോ പറയുന്നുണ്ട്. അടിയങ്ങളുടെ ഒരു അപേക്ഷയാണ്. ലോകം രക്ഷപ്പെടാൻ ഇത്തരം പുസ്തകങ്ങൾ മൊത്തത്തിൽ നിരോധിക്കുന്നതാവും നല്ലത്. താങ്കൾക്ക് ബിസിയാണെങ്കിൽ ഘട്ടം ഘട്ടമായി നിരോധിച്ചാലും മതി.

ബയാന്‍ said...

@ പള്ളിക്കുളം : ഒരു ഹൈന്ദവനായി ജനിക്കാത്തതില്‍ ദു:ഖിക്കുന്നവനാണ് ഞാനെന്ന് മുന്നെ ലതീഫിനോട് പറഞ്ഞിരുന്നു. ഇസ്ലാമില്‍ മുര്‍ത്തദ്ദായവനെ (മതഭ്രഷ്ടനായവനെ) എങ്ങിനെയാ ഖുറാന്‍ കൈകാര്യം ചെയ്യാന്‍ പറയുന്നെ ?

2010, ഏപ്രില്‍ 4 11:05 am


പള്ളിക്കുളം.. പറഞ്ഞു...
അയാള്‍ രാജ്യത്തിനും ഭരണത്തിനും ഭരണ ഘടനക്കും ഭീഷണി ആയാല്‍ വധിക്കപ്പെടും. ഇല്ലെങ്കില്‍ വെറുതെ വിടും.

abdul azees vengara : ഖുറാന്റെ ഈ വിധിയുടെ ‘അവതരണ പശ്ചാതലം’ ഒന്നു വ്യക്തമാക്കാമോ ? ഇന്നു ലത്തീഫിന്റെ ‘തൊടുപുഴ’ പോസ്റ്റിലെ കമെന്റിനു എനിക്കു മറുപടി കിട്ടിയതാണിത്. “ ഇല്ലെങ്കില്‍ വെറുതെവിടും” എന്ന പദം ഞാന്‍ ആരുടേയോ ഔദാര്യത്തില്‍ ജീവിക്കുന്ന എന്ന തോന്നല്‍ എന്നിലുണ്ടാക്കുന്നു. എന്റെ സ്വാതന്ത്ര്യബോധം എന്നെയിത് ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഇന്ത്യയിലെങ്ങാനും ഇസ്ലാമീക ശെരീ‌അത്തായിരുന്നെങ്കില്‍....

സുശീല്‍ കുമാര്‍ said...

"വിളിക്കുമ്പോള്‍ അപ്പോള്‍ തന്നെ ദൈവം ഇടപ്പെട്ട് തീര്‍പ്പാക്കുമെങ്കില്‍ പിന്നെ ഒരു ന്യായ വിധി നാളിന്റെ ആവശ്യം എന്ത് ? ഈ പ്രപഞ്ച സൃഷ്ടിപ്പിനും , ,പരസ്പരം യോജിച്ചു ഒന്നായി പ്രവര്‍ത്തിക്കുന്ന സങ്കീര്‍ണ്ണമായ അവയവ വ്യവസ്ഥകളോട് കൂടിയ , മനുഷ്യനടക്കമുള്ള ജീവികളുടെ സൃഷ്ടിപ്പിനും പിന്നില്‍ ഒരു മഹാ ശക്തിയുണ്ടെന്ന് പേര് കേട്ട പല യുക്തിവാദികളും രഹസ്യമായും പരസ്യമായും സമ്മതിക്കുന്നുണ്ട് "
------------------------------------------------
> ഫൈസല്‍ കുണ്ടോട്ടി എന്റെ പോസ്റ്റില്‍ അവതരിപ്പിച്ച ആ മഹാശക്തിതന്നെയാണോ മാഷേ ഈ 'മഹാശക്തിയും'. മുഖഛായ കണ്ടിട്ട് ഒട്ടും സാമ്യം തോന്നുന്നില്ല.
------------------------------------------------

അബ്ദുല്‍ അസീസ് വേങ്ങര said...
"ഒരോ സൂക്തങ്ങൾക്കും അവതരണ പക്ഷാതലം ഉള്ളതും കൂടി രേഖപ്പെടുത്താതെ ഈ ആയത്തുകളൊക്കെ എങ്ങനെ പൂർണ്ണമാവും. അമ്മയെ തല്ലിയാൽ ഏതെങ്കിലും ഒരു പക്ഷം ശരിയുണ്ടാവുമല്ലോ."

>ഏത് പശ്ചാത്തലത്തിലായാലും ഒരു 'ദൈവം' ഇത്രയും വെളിവുകേട് വിളിച്ചുപറയുമോ അസീസേ?
ഒന്നുമില്ലെങ്കിലും മുസ്ലിംകളെ മാത്രമല്ല മറ്റ് മതക്കാരെയും 'താന്‍ തന്നെയാണ്‌ സൃഷ്ടിച്ചതന്ന' സാമാന്യ ബോധമെങ്കിലും ഒരു 'ദൈവ'ത്തിനില്ലാതെ വരുമോ? ഈ അസൂയക്കാരനും കുശുമ്പുകാരനും അന്യമത വിദ്വേഷിയുമായ ദൈവത്തെയാണോ "ഈ പ്രപഞ്ച സൃഷ്ടിപ്പിനും , ,പരസ്പരം യോജിച്ചു ഒന്നായി പ്രവര്‍ത്തിക്കുന്ന സങ്കീര്‍ണ്ണമായ അവയവ വ്യവസ്ഥകളോട് കൂടിയ , മനുഷ്യനടക്കമുള്ള ജീവികളുടെ സൃഷ്ടിപ്പിനും പിന്നില്‍ ഒരു മഹാ ശക്തി"യായി കെട്ടിയെഴുന്നെള്ളിച്ചുകൊണ്ടു നടക്കുന്നത്? നാണക്കേട്. അല്ലാതെന്തുപറയാന്‍!!!!!!!!!!!!!!!!

Unknown said...

ബഹുദൈവാരാധകനായ ഒരു ഹിന്ദു അല്ലെങ്കില്‍ യഹോവയിലും യേശുവിലും കന്യാമറിയത്തിലും മറ്റു നിരവധിപുണ്യാളന്മാരെയും ആരാധിക്കുന്ന ഒരു ക്രിസ്ത്യാനി ഇസ്ലാമിന്റെ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ പോവുക ?

ea jabbar said...

അസീസേ!
അവതരണ പശ്ചാതലം കൂടി വിശദീകരിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാവുകയേ ഉള്ളു.
കുര്‍ ആന്‍ മുഴുവനായി അവതരണ പശ്ചാതലത്തോടെ ഒന്നു വായിക്കാന്‍ അസ്സീസുള്‍പ്പെടെയുള്ള ഇസ്ലാമിന്റെ വക്താക്കള്‍ ഒരു ശ്രമം നടത്തിയാല്‍ നിങ്ങളും എന്നോടൊപ്പം ഒരു മതവിരോധിയായിത്തീരും എന്ന കാര്യത്തില്‍ എനിക്കു സംശയമില്ല.
പിന്നെ, ഉദ്ധരിക്കുന്ന കുര്‍ ആന്‍ വാക്യങ്ങള്‍ക്കെല്ലാം അവതരണ പശ്ചാതലം വേണമെന്ന ശാഠ്യം ഇസ്ലാമിന്റെ ആളുകള്‍ക്കു കൂടി ബാധകമാക്കണമെന്നൊരഭ്യര്‍ത്ഥന കൂടി. പോട്ടെ ഉദ്ധരിക്കുന്ന കുറാന്‍ വാക്യത്തിനും ഹദീസുകള്‍ക്കും ഒരു നംബറും മേല്‍ വിലാസവുമെങ്കിലും റഫറന്‍സിനു കൊടുത്താലും മതിയായിരുന്നു.

ചിന്തകന്‍ said...

ദൈവത്തിന് കീഴൊതുങ്ങി ജീവിച്ചവരെല്ലാം സ്വര്‍ഗ്ഗത്തില്‍ പോകും എന്നാണ് അരുണെ മുസ്ലീങ്ങളുടെ വിശ്വാസം...അരുസരണകേട് കാട്ടിയവരെല്ലാം നരകത്തിലും...

ദൈവം പറഞ്ഞത് വെളിവ് കേടാണെന്ന് സുശീല്‍ കുമാര്‍ മനസിലാക്കിയത് എങ്ങനെയെന്ന് ഒന്ന് വിവരിച്ച് തന്നാല്‍ കൊള്ളാമായിരുന്നു.

ea jabbar said...

ഏത് പശ്ചാത്തലത്തിലായാലും ഒരു 'ദൈവം' ഇത്രയും വെളിവുകേട് വിളിച്ചുപറയുമോ അസീസേ?
ഒന്നുമില്ലെങ്കിലും മുസ്ലിംകളെ മാത്രമല്ല മറ്റ് മതക്കാരെയും 'താന്‍ തന്നെയാണ്‌ സൃഷ്ടിച്ചതന്ന' സാമാന്യ ബോധമെങ്കിലും ഒരു 'ദൈവ'ത്തിനില്ലാതെ വരുമോ? ഈ അസൂയക്കാരനും കുശുമ്പുകാരനും അന്യമത വിദ്വേഷിയുമായ ദൈവത്തെയാണോ "ഈ പ്രപഞ്ച സൃഷ്ടിപ്പിനും , ,പരസ്പരം യോജിച്ചു ഒന്നായി പ്രവര്‍ത്തിക്കുന്ന സങ്കീര്‍ണ്ണമായ അവയവ വ്യവസ്ഥകളോട് കൂടിയ , മനുഷ്യനടക്കമുള്ള ജീവികളുടെ സൃഷ്ടിപ്പിനും പിന്നില്‍ ഒരു മഹാ ശക്തി"യായി കെട്ടിയെഴുന്നെള്ളിച്ചുകൊണ്ടു നടക്കുന്നത്? നാണക്കേട്. അല്ലാതെന്തുപറയാന്‍!!!!!!!!!!!!!!!!

--------------------
സുശീലിന്റെ ഈ അഭിപ്രായത്തിന്
എന്റെ ഒരു കയ്യൊപ്പ്!!

ea jabbar said...

അരുണ്‍ / Arun said...

ബഹുദൈവാരാധകനായ ഒരു ഹിന്ദു അല്ലെങ്കില്‍ യഹോവയിലും യേശുവിലും കന്യാമറിയത്തിലും മറ്റു നിരവധിപുണ്യാളന്മാരെയും ആരാധിക്കുന്ന ഒരു ക്രിസ്ത്യാനി ഇസ്ലാമിന്റെ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ പോവുക ?
----------
എന്താ സംശയം ? അവരും അവരാല്‍ ആരാധിക്കപ്പെട്ട ദൈവങ്ങളും അനന്ത കാലം നരകത്തില്‍ കത്തിയെരിയും !!!

Unknown said...

എല്ലാ മതക്കാരും കരുതുന്നത് ദൈവത്തിനു കീഴൊതുങ്ങിയാണ് താന്താങ്ങള്‍ ജീവിക്കുന്നതെന്നാണല്ലോ . അപ്പോ മതവിശ്വാസത്തിന്റെ പേരില്‍ ആരും നരകത്തില്‍ പോവൂല അല്ലേ.

ea jabbar said...

ദൈവത്തിന് കീഴൊതുങ്ങി ജീവിച്ചവരെല്ലാം സ്വര്‍ഗ്ഗത്തില്‍ പോകും എന്നാണ് അരുണെ മുസ്ലീങ്ങളുടെ വിശ്വാസം..
-------
അന്യ ദൈവങ്ങള്‍ക്കും അന്യ മതവിശ്വാസികള്‍ക്കും നേരെ പുറം തിരിഞ്ഞു നില്‍ക്കുന്ന അല്ലാഹു എന്ന കുട്ടിത്തേവാങ്ക് പോലുള്ള ഒരു കുട്ടിദൈവത്തിനു കീഴൊതുങ്ങണമെന്നു മാത്രം !

Unknown said...

>>>>>>>>>>>>>>

നിലവിലുള്ള എല്ലാ കോപ്പികളും ഉസ്മാന്റെ കാലത്തു ചെയ്ത പോലെ കത്തിച്ചു കളയാനും തയ്യാറായാല്‍ മാത്രമേ

<<<<<<<<<<<<<<<<

ജബ്ബാര്‍മാഷ് സംഭവം ഒന്നുകൂടെ വിശദമാക്കുമോ ?

ചിന്തകന്‍ said...

അപ്പോ മതവിശ്വാസത്തിന്റെ പേരില്‍ ആരും നരകത്തില്‍ പോവൂല അല്ലേ.

ആര് സ്വര്‍ഗ്ഗത്തില്‍/നരകത്തില്‍ പോകും/പോകില്ല എന്ന് തിരുമാനിക്കുക അവരവരുടെ കര്‍മ്മ ഫലമാണ്. അത് തീരുമാനിക്കാന്‍ മനുഷ്യര്‍ക്ക് സാധ്യമേ അല്ല... ആ തീരുമാനം ദൈവത്തിങ്കലാണെന്നാണ് മുസ്ലീങ്ങളുടെ വിശ്വാസം.

ജബ്ബാര്‍ മഷ് പറയുന്നത് ‘യുക്തി‘വാദികള്‍ എന്നവകാശപെടുന്നവരുടെ വിശ്വാസമാണ് :)
ദൈവത്തിങ്കല്‍ അന്യമതക്കാര്‍ എന്നൊരു വകുപില്ല.... വകുപ്പ് തീര്‍ക്കുന്നവര്‍ ‘യുക്തി‘ വാദികള്‍ തന്നെ .

ഒന്നുകില്‍ അനുസരിക്കുന്നവര്‍ അല്ലെങ്കില്‍ അനുസരിക്കാത്തവര്‍ ഇങ്ങനെ രണ്ട് വിഭാഗം മനുഷ്യര്‍ മാത്രമേ ദൈവത്തിന് മുമ്പിലുള്ളൂ..

പള്ളിക്കുളം.. said...

@യരലവ..
ഹഹഹ..താങ്കൾ താങ്കളുടെ മഹാ സംശയം അത് ഉന്നയിച്ച ബ്ലോഗിൽ ചോദിക്കാതെ ജബ്ബാറിൽ അഭയം തേടുന്നതെന്തേ..?

ജബ്ബാറിനും ഭക്തന്മാരായിത്തുടങ്ങി. ഈ പോസ്റ്റുകൾ കുത്തിക്കെട്ടി ഒരു ഗ്രന്ധം അവരും ഉണ്ടാക്കിയേക്കും. എങ്കിൽ ഏറ്റവും വലിയ ഭീഷണികളും, ചന്തസമാനമായ പദപ്രയോഗങ്ങളും, പരസ്പര വിരുദ്ധമായ ആശയങ്ങളും, കള്ളവും നുണയും വഞ്ചനാപരമായ പ്രസ്ഥാവനകളും അടങ്ങിയ ഒരു ‘യുക്തിഗീതം’ ആവും അത്. മതവിശ്വാസികളോട് അധർമ്മയുദ്ധത്തിനു ആഹ്വാനം ചെയ്യുന്ന യുക്തിവചനങ്ങൾ മൂലമായി ലക്ഷക്കണക്കിനു ആളുകൾ കൊല്ലപ്പെടുവാനും നാടുകടത്തപ്പെടുവാനും ഇടയുണ്ട്. ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും വിജയം പ്രാപിക്കാൻ കഴിയാത്തവരായി ദൈവം അവരെ ഈ ഭൂമിയിൽ അലയാൻ വിട്ടിട്ടുള്ളതിനാൽ മാത്രം ഭക്തരായ ഞങ്ങളുടെ തൊണ്ടക്കുഴിയിൽ അല്പം അനക്കമുണ്ട്. അംഗബലമുണ്ടായിരുന്നെങ്കിൽ ആയുധബലം ഏറ്റവും കൂടുതൽ ഉണ്ടാവുക ‘യുക്തിഗീതത്തിന്റെ’ ഭജനപ്പാട്ടുകാരുടെ കൈവശമായിരുന്നേനെ. യുക്തിബാബമാരുടെ ഓരോ വാക്കിനോടൊപ്പവും വാളിന്റെ സീൽക്കാരമുണ്ട്..
തൽക്കാലം സീൽക്കാരം കൊണ്ട് തൃപ്തിപ്പെടുക..

യാരാലാവാ.. രാജ്യദ്രോഹികൾ ഏതെങ്കിലും രാജ്യത്ത് ജീവിച്ചിരിക്കുന്നെങ്കിൽ ആ രാജ്യത്തിന്റെ ഔദാര്യം കൊണ്ടു മാത്രമാണ്. അഭിമാനമാണ് വലുതെങ്കിൽ തക്കൊലൈ പണ്ണുങ്കോ..

Muhammed Shan said...

നബിയുടെ കാലത്ത് അറാബിയായില്‍ ഒരുപാട് ക്രിസ്ത്യാനികളും ജൂതന്‍ മാരും ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു...
എന്നാല്‍ ഇന്നത്തെ സൌദി അറാബിയായില്‍ മുസ്ലിമല്ലാത്ത ഒരു പൌരനെ ആര്‍ക്കെങ്ങിലും കാണിച്ചു തരാനാകുമോ?
.....................മുസ്ലിങ്ങള്‍ ഈ കാര്യം അഭിമാനത്തോടു കൂടിയാണ് പറയുന്നത് എന്നതാണ് ഏറ്റവും നാണം കേട്ട ഏര്‍പ്പാടായി എനിക്ക് തോനുന്നത് ....
സമുദായത്തില്‍ ജനിച്ചത്‌ കൊണ്ട് സമുദായത്തോട് സ്നേഹം ഉണ്ട് (സ്നേഹം മാത്രം) എന്നാല്‍ മതം എന്നാ ഏര്‍പ്പാടിനോട് വെറുപ്പ്‌ മാത്രം
അത് യുക്തിവാദി ആയതു കൊണ്ട് മാത്രം അല്ല പ്രഥാനമായും മനുഷ്യ സ്നേഹി ആയതു കൊണ്ട് മാത്രമാണ് ....

kaalidaasan said...

നബിയുടെ കാലത്ത് അറാബിയായില്‍ ഒരുപാട് ക്രിസ്ത്യാനികളും ജൂതന്‍ മാരും ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു...
എന്നാല്‍ ഇന്നത്തെ സൌദി അറാബിയായില്‍ മുസ്ലിമല്ലാത്ത ഒരു പൌരനെ ആര്‍ക്കെങ്ങിലും കാണിച്ചു തരാനാകുമോ?



ഇസ്ലാമൊഴികെ മറ്റേതു മതത്തില്‍ വിശ്വസിച്ചാലും കഴുത്തു വെട്ടിക്കൊല്ലുമെങ്കില്‍ പിന്നെ എന്തു ചെയ്യും? ജീവനില്‍ കൊതിയുള്ളവര്‍ ഇസ്ലാം സ്വീകരിച്ചു പോകും.


സൌദി അറേബ്യ മത സ്വാതന്ത്ര്യം അനുവദിച്ചാല്‍ കാണാം എത്ര പേര്‍ ഈ അസംബന്ധത്തില്‍ തുടര്‍ന്നും വിശ്വസിക്കുമെന്ന്.

prashanth said...

ചര്‍ച്ച വീക്ഷിക്കുന്നു........

Unknown said...

ഗുരുവായൂരമ്പലത്തിന്റെ അരികില്‍ താമസിച്ചിരുന്ന ഒരു കൃഷ്ണഭക്തനെ നമുക്ക് ഉദാഹരണമാക്കാം. അയാള്‍ ജീവിതകാലം മുഴുവന്‍ കൃഷ്ണനെ ആരാധിക്കുകയും കൃഷ്ണാരാധന പ്രചരിപ്പിക്കുകയും ചെയ്തു. ഖുര്‍ ആനിലോ നബിയിലോ അള്ളാഹുവിലോ അയാള്‍ വിശ്വസിച്ചിരുന്നില്ല. ആയത്ത് എന്നോ കഅബ എന്നോ അയാള്‍ കേട്ടിട്ടുപോലുമില്ല. അയാള്‍ക്ക് മതവിശ്വാസത്തിന്റെ പേരില്‍ സ്ഥാനം സ്വര്‍ഗത്തിലോ നരകത്തിലോ

Unknown said...

ചിന്തകന്‍ said...

ദൈവത്തിന് കീഴൊതുങ്ങി ജീവിച്ചവരെല്ലാം സ്വര്‍ഗ്ഗത്തില്‍ പോകും എന്നാണ് അരുണെ മുസ്ലീങ്ങളുടെ വിശ്വാസം...അരുസരണകേട് കാട്ടിയവരെല്ലാം നരകത്തിലും...

April 4, 2010 10:20 AM

ആര് സ്വര്‍ഗ്ഗത്തില്‍/നരകത്തില്‍ പോകും/പോകില്ല എന്ന് തിരുമാനിക്കുക അവരവരുടെ കര്‍മ്മ ഫലമാണ്. അത് തീരുമാനിക്കാന്‍ മനുഷ്യര്‍ക്ക് സാധ്യമേ അല്ല... ആ തീരുമാനം ദൈവത്തിങ്കലാണെന്നാണ് മുസ്ലീങ്ങളുടെ വിശ്വാസം.

April 4, 2010 11:08 AM


ചെറിയ വ്യത്യാസം രണ്ടഭിപ്രായം തമ്മില്‍ ഉള്ളത് ശ്രദ്ധിച്ചുകാണുമല്ലോ . അല്പം കൂടി വിശദമാക്കാമോ ?

ea jabbar said...

ഞാന്‍ ഒരു “നായീന്റെ” മോനാണെന്ന് കുര്‍ ആന്‍ !

وَٱتْلُ عَلَيْهِمْ نَبَأَ ٱلَّذِي ۤ ءَاتَيْنَاهُ ءَايَاتِنَا فَٱنْسَلَخَ مِنْهَا فَأَتْبَعَهُ ٱلشَّيْطَانُ فَكَانَ مِنَ ٱلْغَاوِينَ
നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട്‌ അതില്‍ നിന്ന്‌ ഊരിച്ചാടുകയും, അങ്ങനെ പിശാച്‌ പിന്നാലെ കൂടുകയും, എന്നിട്ട്‌ ദുര്‍മാര്‍ഗികളുടെ കൂട്ടത്തിലാവുകയും ചെയ്ത ഒരുവന്‍റെ വൃത്താന്തം നീ അവര്‍ക്ക്‌ വായിച്ചുകേള്‍പിച്ചു കൊടുക്കുക. 7-175

وَلَوْ شِئْنَا لَرَفَعْنَاهُ بِهَا وَلَـٰكِنَّهُ أَخْلَدَ إِلَى ٱلأَرْضِ وَٱتَّبَعَ هَوَاهُ فَمَثَلُهُ كَمَثَلِ ٱلْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث ذَّلِكَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُواْ بِآيَاتِنَا فَٱقْصُصِ ٱلْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ ( ദൃഷ്ടാന്തങ്ങള്‍ ) മൂലം അവന്ന്‌ ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയലേക്ക്‌ ( അത്‌ ശാശ്വതമാണെന്ന ഭാവേന ) തിരിയുകയും അവന്‍റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ്‌ ചെയ്തത്‌. അപ്പോള്‍ അവന്‍റെ ഉപമ ഒരു നായയുടെത്‌ പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത്‌ നാവ്‌ തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത്‌ നാവ്‌ തൂക്കിയിടും. അതാണ്‌ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച്‌ തള്ളിയവരുടെ ഉപമ. അതിനാല്‍ ( അവര്‍ക്ക്‌ ) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന്‌ വരാം. 7-176

سَآءَ مَثَلاً ٱلْقَوْمُ ٱلَّذِينَ كَذَّبُواْ بِآيَاتِنَا وَأَنفُسَهُمْ كَانُواْ يَظْلِمُونَ
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളുകയും, സ്വദേഹങ്ങള്‍ക്ക്‌ തന്നെ ദ്രോഹം വരുത്തിക്കൊണ്ടിരിക്കുകയും ചെയ്ത ആളുകളുടെ ഉപമ വളരെ ചീത്ത തന്നെ. 7-177

مَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِي وَمَن يُضْلِلْ فَأُوْلَـٰئِكَ هُمُ ٱلْخَاسِرُونَ
അല്ലാഹു ഏതൊരാളെ നേര്‍വഴിയിലാക്കുന്നുവോ അവനാണ്‌ സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍. അവന്‍ ആരെ പിഴവിലാക്കുന്നുവോ അവരാണ്‌ നഷ്ടം പറ്റിയവര്‍. 7-178

وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيراً مِّنَ ٱلْجِنِّ وَٱلإِنْسِ لَهُمْ قُلُوبٌ لاَّ يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لاَّ يُبْصِرُونَ بِهَا وَلَهُمْ آذَانٌ لاَّ يَسْمَعُونَ بِهَآ أُوْلَـٰئِكَ كَٱلأَنْعَامِ بَلْ هُمْ أَضَلُّ أُوْلَـٰئِكَ هُمُ ٱلْغَافِلُونَ
ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന്‌ വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ മനസ്സുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക്‌ കാതുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ്‌ ശ്രദ്ധയില്ലാത്തവര്‍. 7-179
-------------------

എന്റെ “മതേതര വികാരം” വ്രണപ്പെടുന്നു !
എന്നെയും എന്നെപ്പോലെയുള്ള മതനിഷേധികളെയുമാണിവിടെ ഈ ദൈവം “നായിന്റെ മക്കള്‍” എന്നു വിളിച്ചിരിക്കുന്നത്.
ഈ ദൈവത്തെയും ദൈവദൂതനെയും ഞങ്ങള്‍ തിരിച്ചും അങ്ങനെ വിളിച്ചാല്‍ നിങ്ങളുടെ “മതവികാരം” വ്രണപ്പെടും അല്ലേ ? ഞങ്ങള്‍ മനുഷ്യരാണ്. ഞങ്ങളെ നായീന്റെ മക്കള്‍ എന്നു വിശേഷിപ്പിക്കുന്നത് പ്രപഞ്ച സ്രഷ്ടാവായ ദൈവവും ! ആരാ ഭേദം?

ഇനി ഈ ആയത്തുകളുടെ അവതരണ പശ്ചാതലവും ആരെയുദ്ദേശിച്ചാണീ പറഞ്ഞതെന്നുമൊക്കെ നമ്മുടെ അസീസ് വിശദീകരിക്കട്ടെ. ആധികാരിക മുഫസ്സിറുകള്‍ ഇരുട്ടില്‍ തപ്പുകയാണു ചെയ്യുന്നത്.

ea jabbar said...

ന്യൂമാന്‍ കോളേജിലെ ചോദ്യപ്പേപ്പറ് തയ്യാറാക്കിയ മാഷ് കുര്‍ ആന്‍ വായിച്ചു കാണും !

ea jabbar said...

കുര്‍ ആനിലെ മണ്ടത്തരങ്ങള്‍ വിശ്വസിക്കാത്തവരെയാണ് 179 ആം വാക്യത്തില്‍ “കന്നാലികള്‍” എന്നു വിളിക്കുന്നത്. കന്നാലി !

ea jabbar said...

ഇത്രയും നിലവാരം കുറഞ്ഞ ഒരു ദൈവത്തെ വേറെ കാണിച്ചു തരാമോ?

V.B.Rajan said...

"ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന്‌ വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌."

അള്ളാഹൂ എത്ര മഹാന്‍. നരകം മത്രമല്ല കത്തിക്കാന്‍ വിറകും അദ്ദേഹം തന്നെ സൃഷ്ടിച്ചു. ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാന്‍ മുന്‍‌കരുതല്‍ എടുത്ത മഹാനായ ദൈവത്തെ വാഴ്‌ത്താം.

V.B.Rajan said...

അരുണ്‍ കൃഷ്ണഭക്തന്‍ മാത്രമല്ല കൃഷ്ണനും (അള്ളാ അല്ലാത്ത മറ്റെല്ലാ ദൈവങ്ങളും) നരകത്തിലെ വിറക് തന്നെ.

ചിന്തകന്‍ said...

അരുണ്‍
ഒന്നാമത്തെ സ്റ്റേറ്റ്മെന്റും രണ്ടാമത്തെ സ്റ്റേറ്റ്മന്റും തമ്മില്‍ വൈരുദ്ധ്യമൊന്നുമില്ല.
ഒന്നാമത്തെ സ്റ്റേറ്റുമെന്റ്: കീഴൊതുങ്ങി ജീവിച്ചവര്‍ സ്വര്‍ഗ്ഗത്തില്‍....
രണ്ടാമത്തെ സ്റ്റേറ്റ്മെന്റ്: ആരാണ് യഥാര്‍ത്ഥത്തില്‍ കീഴൊതുങ്ങി ജീവിച്ചത് എന്ന് തീരുമാനിക്കുന്നത് ദൈവമാണ്.(എന്ന് വെച്ചാല്‍, ഒരാള്‍ കീഴൊതുങ്ങി ജീവിച്ചോ എന്ന് തീരുമാനിക്കുന്നത് അയാള്‍ ചെയ്ത കര്‍മ്മമാണ്. ആ കര്‍മ്മം ഫലവത്തായോ എന്ന് തീരുമാനിക്കുന്നത് ദൈവവും.)

Abdul Azeez Vengara said...

നബി(സ)യുടെ ബാപ്പാന്റെ പേര് അബ്ദുല്ല(അല്ലാഹുവിന്റെ അടിമ). മോൻ വന്ന് ബാപ്പാക് പേരിട്ടതല്ല.

Abdul Azeez Vengara said...

178 അല്ലാഹു ഏതൊരാളെ നേര്‍വഴിയിലാക്കുന്നുവോ അവനാണ്‌ സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍. അവന്‍ ആരെ പിഴവിലാക്കുന്നുവോ അവരാണ്‌ നഷ്ടം പറ്റിയവര്‍.

179 ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന്‌ വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ മനസ്സുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക്‌ കാതുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ്‌ ശ്രദ്ധയില്ലാത്തവര്‍.

180 അല്ലാഹുവിന്‌ ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും.

Abdul Azeez Vengara said...

>>>അള്ളാഹൂ എത്ര മഹാന്‍. നരകം മത്രമല്ല കത്തിക്കാന്‍ വിറകും അദ്ദേഹം തന്നെ സൃഷ്ടിച്ചു. ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാന്‍ മുന്‍‌കരുതല്‍ എടുത്ത മഹാനായ ദൈവത്തെ വാഴ്‌ത്താം<<<

അല്ലാഹുവിനു മനുഷ്യന്റെ ഭാവി ഭൂതം ബർത്തമാനം ഒന്നുമറിയില്ല എന്ന് സമ്മതിച്ചാൽ പിന്നെ അത് അല്ലാഹുവിന്റെ കുറവ്(പോരായ്മ) ആവില്ലെ? അല്ലാഹു എല്ലാ കാര്യത്തിലും പരിപൂർണ്ണനാണ്.

Abdul Azeez Vengara said...

കുര്‍ ആനിലെ ജബ്ബാറിന്റെ ഭാഷയിലെ മണ്ടത്തരങ്ങള്‍ വിശ്വസിക്കാത്തവരെയാണ് 179 ആം വാക്യത്തില്‍ “കന്നാലികള്‍” എന്നു വിളിക്കുന്നത്. കന്നാലി ! എന്ന് പറഞ്ഞത് ശരിയല്ല. ഖുർ‌ആൻ പറഞ്ഞത് “കന്നുകാലികളെക്കാൾ മോശമാണെന്നാണ്”. കാരണം കന്നുകാലികൾക്ക് എന്തെങ്കിലും മാനസിക വിശമം തോന്നിയാലോ. :)

അപ്പൊകലിപ്തോ said...

ea jabbar : ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര മനുഷ്യന്റെ സംസ്കാരവും നിലവാരവും മാത്രം കൈമുതലായുള്ള ഒരു നികൃഷ്ട ദൈവത്തെയാണിന്നും മുസ്ലിംങ്ങള്‍ തലച്ചോറില്‍ പേറുന്നത്.

ശരി .. മറ്റ്‌ ദൈവങ്ങളുടെ നിലവാരം ഒന്നു വ്യക്തമാക്കൂ.. മറ്റ്‌ ദൈവങ്ങള്‍ ആറാം നൂറ്റാണ്ടിനും അപ്പുറമുള്ളവരാണല്ലോ.. അതും കേള്‍ക്കട്ടെ ..

ഖുര്‍-ആണ്റ്റെ എല്ലാ സൂറകളും തുടങ്ങുന്നതു "സര്‍വ്വ കാരുണ്യവാനും കരുണാ നിധിയും എന്നാണു". അതായത്‌ മറ്റെന്തിനെക്കാളും അല്ലാഹിവില്‍ മികച്ച്‌ നില്‍ക്കുന്നത്‌ കാരുണ്യം എന്ന അവസ്തയാണെന്നര്‍ഥം. അല്ലാഹു സ്വന്തം സൃഷ്ടികളെ കുറിച്ച്‌ താക്കീത്‌ നല്‍കുന്നത്‌ "അന്യമത നിന്ദ" എന്ന്‌ വക്രീകരിച്ചാല്‍ അതെങ്ങനെ ശുദ്ധമാകും.

(ഒരു ഉദാഹരണം. തമാശയായി കാണുക)

നിങ്ങളുടെ പിതാവിണ്റ്റെ ചിലവില്‍ നിങ്ങള്‍ കഴിയുകയും അദ്ധേഹത്തെ പിതാവെന്ന് അംഗീകരിക്കാതെ മറ്റൊരാളെ പിതാവെന്ന് വിളിക്കുകയും ചെയ്താല്‍ നിങ്ങളുടെ പിതാവ്‌ കുറഞ്ഞ പക്ഷം നിങ്ങളെ "തേവിടിശ്ശീടെ മോനെ" എന്നെങ്കിലും വിളിക്കും.

ഇവിടെ ഒരു ഉപമ സ്വന്തം സൃഷ്ടികളെ കുറിച്ച്‌ പറഞ്ഞിരിക്കുന്നതില്‍ എന്ത്‌ അപാകതയുണ്ടെന്ന് മനസ്സിലാവുന്നില്ല..

അപ്പൊകലിപ്തോ said...

ea jabbar : അതു കൊണ്ടു തന്നെയാണ് ഈ സമുദായം തടിയന്റവിട നസീറുമാരിലും ഉസാമ ലാദന്മാരിലും അഭിമാനം കൊള്ളുന്നതും ലോകമെമ്പാടും ഈ മതത്തിനായി ചാവേറുകാളുണ്ടാകുന്നതും

അപ്പോല്‍ സിക്ക്‌ മതത്തില്‍ ചാവേരുകള്‍ ഇല്ലെ .. ക്രിസ്തുമതത്തില്‍ കുരിശു യുദ്ദകാര്‍ ഇല്ലെ. ക്രിസ്തുമതത്തില്‍ തന്നെ ഹിറ്റ്ലറും മുസ്സോളിനിയും ഇല്ലെ. ഹിന്ദുമതത്തില്‍ ഇന്നത്തെ ഏറ്റവും വലിയ വശവെറിയന്‍ മോഡി ഇല്ലെ ... സംഘപരിവാര്‍ ഭീകരര്‍ ഇല്ലെ..

ഇനി ശ്രീ ജബ്ബാറിണ്റ്റെ മതക്കാരായ സ്റ്റാലിനും പോള്‍പ്പോട്ടും കൊന്നൊടുക്കിയത്‌ പോലെ മാറ്റാരെങ്കിലും കൊന്നൊടുക്കിയോ.. യുക്തിവാദം വെറും കെട്ടു കാഴ്ചയാക്കല്ലെ ശ്രീ ജബ്ബര്‍ .

മതത്തിണ്റ്റെ പേരില്‍ ലാദനെയും തടിയണ്റ്റവിടനെയും ആരെങ്കിലും ന്യായീകരിച്ചിരുന്നെങ്കില്‍ നിങ്ങളുടെ വാദത്തിനു ഒരു "യുക്തി" ഉണ്ടായേനെ.

അപ്പൊകലിപ്തോ said...

ea jabbar : ലോകത്തു ശാന്തിയും സമാധാനവും മനുഷ്യത്വവും പുലരണമെങ്കില്‍ മനുഷ്യ മസ്തിഷ്കത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഇത്തരം പ്രാകൃത ദൈവങ്ങളെ യുക്തിചിന്തയാകുന്ന വാള്‍മുനകള്‍ കൊണ്ടു കുത്തിക്കീറി കൊല്ലുക തന്നെ വേണം !


ആ ഹാ ... അപ്പോല്‍ യുക്തിവാദികള്‍ക്കും വാളുകളുണ്ട്‌.. മതത്തില്‍ ഒരു പിച്ചാത്തിയും പാടില്ല ... നല്ല തങ്കപെട്ട മനുഷ്യന്‍...

അപ്പൊകലിപ്തോ said...

ea jabbar : മുഹമ്മദ് എന്നോ അള്ളാ എന്നോ കേള്‍ക്കുമ്പോഴേക്കും മതവികാരം വ്രണപ്പെട്ട് പൊട്ടിയൊലിക്കുന്നു എന്നു വിലപിക്കുന്നവര്‍ ഇവരുടെ ദൈവീക വേദഗ്രന്ഥം തന്നെ എത്ര മാത്രം അന്യമത നിന്ദയും അസഹിഷ്ണുതയും നികൃഷ്ടതയും കുത്തി നിറച്ചിരിക്കുന്നു എന്ന് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ?

അയ്യോ.. ഇതൊക്കെ അന്യമത വിദ്വേഷങ്ങളോ..
നേരായ മാര്‍ഗ്ഗത്തില്‍ ക്ഷണിക്കുന്നത്‌ എപ്പടി അന്യമത വിദ്വേശമായി "യുക്തി വാതം" കാണുന്നു. ഇവിടെ ഏതെങ്കിലും ദൈവത്തിണ്റ്റെ പേരു പറഞ്ഞോ.. മതത്തിണ്റ്റെ പേരു പറഞ്ഞു ആക്ഷേപിച്ചോ..

അപ്പൊകലിപ്തോ said...

ea jabbar : ഈ ദൈവത്തെയും വെളിപാടു പുസ്തകത്തെയും ചുമലില്‍ പേറിക്കൊണ്ട് മതസൌഹാര്‍ദ്ദവും സമാധാനവും പ്രസംഗിക്കുന്നത് കാപട്യമല്ലാതെ മറ്റെന്താണ്?

"മാനസികാടിമത്തത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുക എന്നതു മാത്രമാണ് ഈ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം" - ഇങ്ങനെയാണു താങ്കളുടെ ബ്ളോഗില്‍ "ആപ്തവാക്യ"മായി കാണുന്നത്‌. അങ്ങനെ ഒരാള്‍ വെറുപ്പുകൊണ്ട്‌ ഇത്ര അടിമപ്പെട്ട്‌ കീഴാളനായി പോകുന്നത്‌ കഷ്ടം തന്നെ.. !

ബയാന്‍ said...

>>>ഹഹഹ..താങ്കൾ താങ്കളുടെ മഹാ സംശയം അത് ഉന്നയിച്ച ബ്ലോഗിൽ ചോദിക്കാതെ ജബ്ബാറിൽ അഭയം തേടുന്നതെന്തേ..?>>>>

@പള്ളീക്കുളം : ത്ന്റെ സുഹൃത്ത് ലത്തീഫ് ; കടയടച്ച് വാഴയ്ക്കു വെള്ളമൊഴിക്കാന്‍ പോയത് അറിയില്ലായിരുന്നോ

"മതവിശ്വാസികളോട് അധർമ്മയുദ്ധത്തിനു ആഹ്വാനം ചെയ്യുന്ന യുക്തിവചനങ്ങൾ മൂലമായി ലക്ഷക്കണക്കിനു ആളുകൾ കൊല്ലപ്പെടുവാനും നാടുകടത്തപ്പെടുവാനും ഇടയുണ്ട് "

"യാരാലാവാ.. രാജ്യദ്രോഹികള്‍ ഏതെങ്കിലും രാജ്യത്ത് ജീവിച്ചിരിക്കുന്നെങ്കിള്‍ ആ രാജ്യത്തിന്റെ ഔദാര്യം കൊണ്ടു മാത്രമാണ്. അഭിമാനമാണ് വലുതെങ്കില്‍ തക്കൊലൈ പണ്ണുങ്കോ."

പള്ളിക്കുളത്തിന്റെ താങ്കളുടെ ഈ കമെന്റ് അത്യന്തം പ്രകോപിതമാണ്. താന്കള്‍ ഒരിന്ത്യന്‍ പൌരനാണെങ്കില്‍ ശ്രദ്ധിക്കുക. സ്വയം അപകടപ്പെടാത്തില്‍ ചാടാതിരിക്കുക സഹോദരാ.

പള്ളിക്കുളം.. said...

യരലവ പറഞ്ഞു..
>>>> ഇല്ലെങ്കില്‍ വെറുതെവിടും” എന്ന പദം ഞാന്‍ ആരുടേയോ ഔദാര്യത്തില്‍ ജീവിക്കുന്ന എന്ന തോന്നല്‍ എന്നിലുണ്ടാക്കുന്നു.<<<<

ഈ കമന്റിനു ഉള്ള മരുപടിയാന്‍ സുഹൃത്തേ.. ഇതുപോലെ തന്നെയാണ് ജബ്ബാര്‍ ഖുറാന്‍ വ്യാഖ്യാനിക്കുന്നതും. ഞാന്‍ താങ്കളോട് പറഞ്ഞത് എന്തെന്ന് മനസ്സിലാകണമെങ്കില്‍ നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ മറ്റൊരു ബ്ലോഗില്‍ നല്‍കിയ ഉത്തരവും താങ്കളുടെ ഈ ബ്ലോഗിലെ തുടര്‍ ചോദ്യവും കൂട്ടി വായിക്കണം. ഗുരുവിനെപ്പോലെ സന്ദര്‍ഭത്തില്‍ നിന്ന് അടര്തരുത് .. :)

SimhaValan said...

"Blogger അബ്ദുല്‍ അസീസ് വേങ്ങര said...

178. അല്ലാഹു ഏതൊരാളെ നേര്‍വഴിയിലാക്കുന്നുവോ അവനാണ്‌ സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍. അവന്‍ ആരെ പിഴവിലാക്കുന്നുവോ അവരാണ്‌ നഷ്ടം പറ്റിയവര്"

അപ്പോൾ ഈ സ്വർഗ്ഗ നരകങൾക്ക്‌ എന്തു പ്രസക്തി?
അല്ലാഹു ആരെ പിഴവിലാക്കുന്നുവോ അവരാണ്‌ നഷ്ടം പറ്റിയവര് എന്ന്‌ പറയുന്നു.
അല്ലാഹു പിഴവിൽ ആക്കിയതു കൊണ്ടല്ലേ അവര് തെറ്റു ചെയ്യുന്നത്‌.

അവരെ പിടിച്ച്‌ നരകത്തിൽ ഇടുന്നത്‌ എന്തിന്..?

പള്ളിക്കുളം.. said...

ഇതിനു ഇന്ത്യയുമായി ബന്ധമില്ല. ഇസ്ലാമിക രാജ്യവുംയെ ബന്ധമുള്ളൂ യരലവാ..

Abdul Azeez Vengara said...

മുസ്ലിം മനസ്സുകളിൽ ആഴത്തിൽ നൊംബരങ്ങളുണ്ടാക്കിയ പ്രവാചകന്റെ കാർട്ടൂൺ വിവാദത്തിൽ ലോകത്തിലെ ന്യൂനപക്ഷം മുസ്ലിങ്ങൾ എടുത്ത പ്രതികരണ രീതികളോട് ഒരു യഥാർത്ത മുസ്ലിമിനു യോജിക്കാൻ കഴിയില്ല.

പതാകൾ കത്തിച്ചതോ, എംബസികൾ അഗ്നിക്കിരയാക്കിയതോ, നിരപരാതികളായ 10 ക്രസ്ത്യാനികളെ കൊന്നൊടുക്കി, ഒരു മന്ത്രി പറഞ്ഞു തല അരിഞ്ഞു എന്റെ അടുക്കൽ കൊണ്ടുവന്നൽ 51 കോടി നൽകാമെന്ന്, യഥാർത്ഥ മുസ്ലിം ഈ പ്രതികരണങ്ങൾ ശരിയാണോ എന്ന് വിലയിരുത്തിക്കഴിഞ്ഞു. തിന്മയെ നന്മകൊണ്ട് നേരിട്ടാൽ നിന്റെ കഠിന ശത്രു പോലും ആത്മമിത്രമായി മാറുമെന്ന ഖുർ‌ആൻ വചനമുൾകൊണ്ട് പ്രവർത്തിക്കുന്നവരുടെ പ്രതികരണം എപ്രകാരമാവണം?

ea jabbar said...

എന്റെ “മതേതര വികാരം” വ്രണപ്പെടുന്നു !

ea jabbar said...

അങ്ങനെ ഒരാള്‍ വെറുപ്പുകൊണ്ട്‌ ഇത്ര അടിമപ്പെട്ട്‌ കീഴാളനായി പോകുന്നത്‌ കഷ്ടം തന്നെ.. !
--------------

തീര്‍ച്ചയായും വെറുപ്പുണ്ട്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതമായ ഇസ്ലാമിനോടും ആ മതത്തിന്റെ ദൈവമായ അല്ലാഹുവിനോടും !
മനുഷ്യത്വത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഈ മതത്തെ വെറുക്കാതിരിക്കാന്‍ കഴിയില്ല !!

പള്ളിക്കുളം.. said...

ea jabbar said...

>>>>>ഞാന്‍ ഒരു “നായീന്റെ” മോനാണെന്ന് കുര്‍ ആന്‍ !<<<<<<<

സ്വയം നായ ആയിട്ട് അവരോധിക്കപ്പെടണം എങ്കില്‍ ആയിക്കോ.. പക്ഷെ ഞങ്ങളുടെ ഒരു സഹോദരനെ അങ്ങനെ വിളിക്കരുത്.
നിങ്ങളുടെ പിതാവ് ഞങ്ങളുടെ ഒരു സഹോദരനാവാനാണ് സാധ്യത.
നുട്രലില്‍ ഞങ്ങള്‍ക്കിട്ടു തന്നെ പണിയുകയാ അല്ലെ കള്ളാ..

പള്ളിക്കുളം.. said...
This comment has been removed by the author.
അപ്പൊകലിപ്തോ said...

ea jabbar : തീര്ച്ച യായും വെറുപ്പുണ്ട്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതമായ ഇസ്ലാമിനോടും ആ മതത്തിന്റെ ദൈവമായ അല്ലാഹുവിനോടും ! മനുഷ്യത്വത്തെ സ്നേഹിക്കുന്ന ആര്ക്കും ഈ മതത്തെ വെറുക്കാതിരിക്കാന്‍ കഴിയില്ല !!


-------------------------------------


കണ്ടോ കണ്ടോ വെറുപ്പ്‌ കേറി മുറുകുന്നത്‌ കണ്ടോ... ഇതുതന്നെയാണു യുക്തിവാദികള്‍ വെറുക്കപ്പെട്ടവരായി മറ്റുള്ളവര്‍ക്ക്‌ തോന്നുന്നതു.. യുക്തിവാദം വെറുപ്പിണ്റ്റെ ചലമായി ഒഴുകുന്നത്‌ കൊണ്ടാണല്ലോ അത്‌ ബ്ളോഗ്‌ ലോകത്തും മലത്തിണ്റ്റെ നാറ്റം പരത്തുന്നത്‌...

അനുഷ്യത്വത്തെ സ്നേഹിക്കാത്ത ചില പ്രമുഖരുടെ ലിസ്റ്റ്‌ ഇതാ..


• kamala surayya
• a.r rahman
• Ahmad Thomson - British barrister and writer
• Alexander Russell Webb - American journalist
• André Carson - former Baptist
• Daniel Moore - poet
• Franck Ribéry- a French football player.
• Hedley Churchward - English painter
• Ilie II Rareş - prince of Moldavia.
• Ingrid Mattson - Canadian scholar
• Iyasu V - Ethiopian emperor.
• C. Jack Ellis - Mayor of Macon, Georgia
• Kevin Barrett - university lecturer
• Mario Scialoja - Italian ambassador
• Michael Wolfe the American director.
• Mohammed Knut Bernström - Swedish ambassador to Venezuela
• Murad Wilfred Hofmann - NATO official, converted From Catholicism
• Omar Bongo - Gabonese, President of Gabon
• Roger Garaudy - French philosopher
• Yusuf Estes - Former preacher and federal prison chaplain
• Yvonne Ridley - British journalist
• Malik Kafur - Indian military general.
• Charles le Gai Eaton - British diplomat and writer.
• Jeffrey Lang - American Professor
• Martin Lings - an atheist, and later converted to Islam
• Mohammed Knut Bernström - Swedish ambassador
• H. Rap Brown - civil rights activisit.


ഇസ്ളാമിലേക്ക്‌ വന്നു മനുഷ്യത്വത്തെ വെറുത്തവരുടെ ലിസ്റ്റ്‌ എഴുതി കൈ കുഴയുന്നതിനാല്‍ നിര്‍ത്തുന്നു ..

പക്ഷേ മനുഷ്യ സ്നേഹത്തിണ്റ്റെ ഉത്തുംഗ സിംഹാസനത്തില്‍ ഉപവിഷ്ടരായിരിക്കുന്ന രണ്ട്‌ മഹാന്‍മാരെ ഇന്നു വരെ ലോകം നൊന്ത്‌ പ്രസവിച്ചിട്ടുള്ളൂ.. ആ ലിസ്റ്റ്‌ ഇതാ ..

• ea jabbar
• ck baabu

എന്ത്‌ നല്ല ജോഡി...

ea jabbar said...

ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കൊച്ചു കുഞ്ഞായിരുന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവം പങ്കു വെക്കാം: അന്നത്തെ എന്റെ ലോകം വളരെ ചെറുതാണ്. വീട് സ്കൂള്‍ മദ്രസ സഹപാഠികള്‍ അധ്യാപകര്‍ വീട്ടുകാര്‍ .. ഇത്രയും ഉള്‍ക്കൊള്ളുന്ന ആ ലോകത്ത് ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തി സ്കൂളിലെ എന്റെ ക്ലാസ് അധ്യാപകനായിരുന്നു. നാന്നായി പഠിപ്പിക്കുകയും കവിത ചൊല്ലുകയും മനോഹരമായി ചിത്രം വരക്കുകയും കുട്ടികളെ ഒരിക്കലും വടി കൊണ്ടു ശിക്ഷിക്കാതിരിക്കുകയും ചെയ്യുന്ന കുഞ്ഞിരാമന്‍ മാഷ്. ആ സ്കൂളിലെ മറ്റെല്ലാ അധ്യാപകരും തല്ലുന്നവരും മോശമായി പഠിപ്പിക്കുന്നവരും ഒരു സര്‍ഗ്ഗാത്മക കഴിവും പ്രകടിപ്പിക്കാത്തവരുമായിരുന്നു. അതിലൊരാള്‍ എന്റെ ബാപ്പ തന്നെ ! മറ്റുള്ളവര്‍ അബു മാഷ്, അബ്ദുറഹിമാന്‍ മാഷ് , സൈദാലി മാഷ്... മദ്രസയിലും ചൂരല്‍ പ്രയോഗം മാത്രം. സ്വാഭാവികമായും ഞാന്‍ എന്റെ കുഞ്ഞിരാമന്‍ മാഷില്‍ ഒരു മാതൃകാ മനുഷ്യനെ കണ്ടു. അളവറ്റ സ്നേഹവും ആദരവും അദ്ദേഹത്തോടു തോന്നി.
അങ്ങനെയിരിക്കെയാണ് മദ്രസയില്‍നിന്നും ഞാന്‍ ആ ഭീകര സത്യം മനസ്സിലാക്കുന്നത്. ഹിന്ദുക്കളെല്ലാം നരകത്തിലായിരിക്കും. ഉസ്താദിനക്കാര്യത്തില്‍ നമ്മുടെ ചീന്തകനെപ്പോലെയുള്ള സന്ദേഹമൊന്നും ഉണ്ടായിരുന്നില്ല. നിറകണ്ണുകളോടെ ഞാന്‍ ക്ലാസില്‍ എഴുന്നേറ്റുനിന്നു ചോദിച്ചു: “ അപ്പോ നമ്മുടെ കുഞ്ഞിരാമന്‍ മാഷും നരകത്തില്‍ പോകുമോ? ” ഉസ്താദിന് എന്റെ അവസ്ഥ മനസ്സിലായി. അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞ മറുപടി ഇങ്ങനെ: “അല്ലാഹു വേണ്ടുക വെച്ചാല്‍ അദ്ദേഹവും നാളെ ദീനില്‍ വിശ്വസിച്ചു കൂടായ്കയില്ല. നമുക്ക് ദു ആ ചെയ്യാം ”
എനിക്കല്‍പ്പം ആശ്വാസമായെങ്കിലും എന്റെ കുരുന്നു മനസ്സ് അന്നു തൊട്ട് നീറാന്‍ തുടങ്ങി. രാത്രിയില്‍ ഞാന്‍ ഉറക്കം വരാതെ കരഞ്ഞു. അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു. ആത്മാര്‍ത്ഥമായി ; അല്ലാഹുവേ എന്റെ കുഞ്ഞിരാമന്‍ മാഷെ ദീനില്‍ ചേര്‍ത്ത് നരകത്തില്‍ നിന്നും രക്ഷിക്കണേ? .... പക്ഷെ അതു സംഭവിച്ചില്ല. ഒരു നല്ല മനുഷ്യനായി ജീവിച്ച് അദ്ദേഹം അടുത്ത കാലത്തായി മരിച്ചു.
ഞാന്‍ ഉറങ്ങാതെ കിടന്നു കരയുന്നതു കണ്ട് എന്റെ ഉമ്മയും കാര്യം തിരക്കി. ഉമ്മയോടും ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. ഉമ്മ എന്നെ തലോടി ഉറക്കിയിരുന്നത് ഇപ്പോഴും ഓര്‍ക്കുന്നു !
ഒരു പക്ഷെ എന്റെ മതനിഷേധത്തിന്റെ ആദി ബീജം ഈ അനുഭവമായിരിക്കാമെന്നു ഞാന്‍ ചിലപ്പോള്‍ ചിന്തിച്ചിട്ടുണ്ട്.

അപ്പൊകലിപ്തോ said...

ea jabbar : ആ സ്കൂളിലെ മറ്റെല്ലാ അധ്യാപകരും തല്ലുന്നവരും മോശമായി പഠിപ്പിക്കുന്നവരും ഒരു സര്ഗ്ഗാിത്മക കഴിവും പ്രകടിപ്പിക്കാത്തവരുമായിരുന്നു. അതിലൊരാള്‍ എന്റെ ബാപ്പ തന്നെ !

അപ്പോല്‍ അദ്ധേഹമിട്ട വിത്താണു ഈ "ദുരന്ത"ത്തിനു മൂല കാരണം ... :)

പള്ളിക്കുളം.. said...

യുക്തിവാദമെന്ന അസത്യ-അസംബന്ധ വാദത്തില്‍ വിശ്വസിക്കാത്ത മത വിശ്വാസികലെയൊക്കെ കരിച്ചു കളയണം എന്ന് ജബ്ബാറിന് വാദിക്കാമെങ്കില്‍ പിന്നെ ദൈവത്തിന്റെ സത്യവാദത്തെ അറിഞ്ഞിട്ടും ധിക്കരിക്കുനവരുടെ കാര്യം പറയാനുണ്ടോ?

ea jabbar said...

വിശ്വാസികളെ കരിച്ചു കളയാന്‍ ആരു പറഞ്ഞു? വിശ്വാസികളെ ഞാന്‍ സ്നേഹിക്കുന്നു അങ്ങേയറ്റം. പകഷെ അവരുടെ വിശ്വാസം അവരെ ബാധിച്ച രോഗമാണ്. ആ രോഗത്തെ ഞാന്‍ വെറുക്കുന്നു.
ഈ പേജിനു താഴെ സ്ക്രോള്‍ ചെയ്യുന്ന വാക്യം ഒന്നു നോക്കൂ.

MUSLIMS ARE THE VICTIMS OF ISLAM !

അപ്പൊകലിപ്തോ said...

ea jabbar : MUSLIMS ARE THE VICTIMS OF ISLAM !

വളരെ സന്തോഷം... ഇനി തിരിച്ച്‌ പറയില്ലല്ലോ ... ഇതിവിടെ കാണണം...

ea jabbar said...

ഞാന്‍ പൊരുതുന്നത് ഇസ്ലാമിനെതിരെയാണ് ; മുസ്ലിംങ്ങള്‍ക്കെതിരെയല്ല !


ഇത് എത്രയോ തവണ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്.

അപ്പൊകലിപ്തോ said...

ea jabbar : കുരുന്നു മനസ്സ് അന്നു തൊട്ട് നീറാന്‍ തുടങ്ങി. രാത്രിയില്‍ ഞാന്‍ ഉറക്കം വരാതെ കരഞ്ഞു. അല്ലാഹുവിനോടു പ്രാര്ത്ഥി ച്ചു. ആത്മാര്ത്ഥപമായി ; അല്ലാഹുവേ എന്റെ കുഞ്ഞിരാമന്‍ മാഷെ ദീനില്‍ ചേര്ത്ത് നരകത്തില്‍ നിന്നും രക്ഷിക്കണേ? .... പക്ഷെ അതു സംഭവിച്ചില്ല. ഒരു നല്ല മനുഷ്യനായി ജീവിച്ച് അദ്ദേഹം അടുത്ത കാലത്തായി മരിച്ചു.

------------------------------------

"കുരുന്നു മനസ്സ്‌" കലങ്ങണ്ട ..
അദ്ധേഹം നല്ലത്‌ പ്രവര്‍ത്തിക്കുകയും തന്നെ സൃഷ്ടിച്ചദൈവത്തിനു നന്ദികേട്‌ കാണിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അയാളുടെ സല്‍ക്കര്‍മ്മങ്ങള്‍ നഷ്ടപ്പെടുകേല... കേട്ടോ...


( മുഹമ്മദ് നബിയില്‍ ) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ു. അവര്‍ക്ക് ഭയപ്പെടേണുതില്ല. അവര്‍ ദുഃഖിക്കേണുി വരികയുമില്ല. (khuraan 2:62)

CKLatheef said...

"നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട്‌ അതില്‍ നിന്ന്‌ ഊരിച്ചാടുകയും, അങ്ങനെ പിശാച്‌ പിന്നാലെ കൂടുകയും, എന്നിട്ട്‌ ദുര്‍മാര്‍ഗികളുടെ കൂട്ടത്തിലാവുകയും ചെയ്ത ഒരുവന്‍റെ വൃത്താന്തം നീ അവര്‍ക്ക്‌ വായിച്ചുകേള്‍പിച്ചു കൊടുക്കുക." 7-175.

എന്തിനാണ് സ്വയം ഇത്തരം സ്ഥലത്തൊക്കെ അവരോധിതനാകുന്നത്. ഇതിലൊന്നും പറയുന്നത് നല്ലകാര്യമല്ലല്ലോ. ഇത്തരമൊരു ആളെക്കുറിച്ചല്ലേ നായയോട് ഉപമിച്ചത്. നായിന്റെ മോനായിട്ടല്ല കേട്ടോ. സാക്ഷാല് നായ തന്നെ. താങ്കളുദ്ധരിച്ച സുക്തങ്ങളുടെ ശരിയായ വ്യാഖ്യാനം ഇവിടയുണ്ട്.

Abdul Azeez Vengara said...
This comment has been removed by the author.
Abdul Azeez Vengara said...

മനുഷ്യനെ പരീക്ഷിക്കുന്നതിനുവേണ്ടി മാത്രമാണ്‌ സൃഷ്ടിച്ചതെന്നാണ്‌ അല്ലാഹു പറയുന്നത്‌. എന്നാൽ സകലതും മുൻകൂട്ടി അറിയുന്നവനായ പടച്ചവനെ സംബന്ധിച്ചിടത്തോളം ഈ പരീക്ഷണത്തിന്‌ എന്തർഥമാണുള്ളത്‌? ഒരുവൻ എന്താകും എന്താകില്ലായെന്ന വസ്തുത അല്ലാഹുവിന്‌ ആദ്യമേ അറിയുമല്ലോ? പിന്നെയെന്തിനാണ്‌ ഈ പരീക്ഷണം?


!ഒരു കുട്ടിയുടെ ബുദ്ധിപരമായ കഴിവുകൾ എത്രത്തോളമുണ്ട്‌ എന്നറിയുന്ന അധ്യാപകൻ എന്തിനാണ്‌ അവനെക്കൊണ്ട്‌ പരീക്ഷയെഴുതിക്കുന്നത്‌? സാമാന്യ ബുദ്ധിയുള്ളവർക്കെല്ലാം അറിയാവുന്നതാണ്‌ഇതി​‍ന്റെ ഉത്തരം. കുട്ടികളുടെ കഴിവുകൾ പടിപടിയായി വികസിപ്പിക്കുകയാണ്‌ പരീക്ഷകളുടെ ലക്ഷ്യം. പരമകാരുണികനായ ദൈവംമന​‍ുഷ്യരെ പലതരം പരീക്ഷകൾക്ക്‌ വിധേയരാക്കുന്നതി​‍ന്റെ ലക്ഷ്യവുംഇതിൽനിന്ന്‌ വ്യത്യസ്തമല്ല. ആ പരീക്ഷകളുടെനേരെ ശരിയായ സമീപനം സ്വീകരിക്കുന്നവർക്ക്‌ അവ വികാസവും വിജയവുംനേടിക്കൊടുക്കും. മാഷിന്‌ ഉത്തരം അറിയാമെന്നിരിക്കെ എന്നെബുദ്ധിമുട്ടിക്കുന്നതെന്തിന്‌ എന്ന്‌ ചോദിക്കുന്ന തലതിരിഞ്ഞപയ്യന്റേതുപോലുള്ള നിലപാട്‌ സ്വീകരിച്ചാൽ ഫലമെന്തായിരിക്കുമെന്ന്‌ഊഹിക്കാവുന്നതാണ്‌.അല്ലാഹു നമുക്ക്‌ പ്രതിഫലവും ശിക്ഷയും നിശ്ചയിച്ചിട്ടുള്ളത്‌നമ്മുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്‌.നന്മയും തിന്മയും തെരഞ്ഞെടുക്കാനുള്ള മനുഷ്യരുടെ സ്വാതന്ത്ര്യംമുൻവിധി മുഖേന അല്ലാഹു നിഷേധിച്ചിട്ടില്ല എന്ന കാര്യം ഖുർആൻകൊണ്ട്‌ തെളിഞ്ഞിട്ടുള്ളതും അനുഭവങ്ങൾകൊണ്ട്‌ വ്യക്തമാകുന്നതുമാണ്‌. ഞങ്ങൾ അവിശ്വാസികളോ അധർമകാരികളോ ആകണമെന്ന്‌ അല്ലാഹു നേരത്തെ നിശ്ചയിച്ചതുകൊണ്ടല്ലേ അങ്ങനെ സംഭവിക്കുന്നതെന്ന്‌ മുമ്പേ പലരും ചോദിച്ചിരുന്നു. വിശുദ്ധ ഖുർആനിൽഅല്ലാഹു അതിനെക്കുറിച്ച്‌ എന്ത്‌ പറയുന്നുവേന്ന്‌ നോക്കുക:

"ആ ബഹുദൈവാരാധകർ പറഞ്ഞേക്കും; അല്ലാഹു ഉദ്ദേശിച്ചിരു​‍െന്നങ്കിൽ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ (അല്ലാഹുവിനോട്‌)പങ്ക്‌ ചേർക്കുമായിരുന്നില്ല; ഞങ്ങൾ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല എന്ന്‌. ഇതേ പ്രകാരം അവരുടെ മുൻഗാമികളുംനമ്മുടെ ശിക്ഷ ആസ്വദിക്കുന്നതുവരെ നിഷേധിച്ച്‌ കളയുകയുണ്ടായി. പറയുക: നിങ്ങളുടെ പക്കൽ വല്ല വിവരവുമുണ്ടോ? എങ്കിൽഞങ്ങൾക്ക്‌ നിങ്ങൾ അതൊന്ന്‌ വെളിപ്പെടുത്തിത്തരൂ. ഊഹത്തെമാത്രമാണ്‌ നിങ്ങൾ പൈന്തുടരുന്നത്‌. നിങ്ങൾ അനുമാനിക്കുകമാത്രമാണ്‌ ചെയ്യുന്നത്‌" (വി.ഖു. 6:148).

അല്ലാഹുവി​‍ന്റെ പൂർവജ്ഞാനവും പൂർവനിശ്ചയവും നമ്മുടെഅറിവി​‍ന്റെ പരിധിയിൽ വരുന്ന കാര്യങ്ങളല്ല. എന്നാൽ ദുഷിച്ചചിന്തകളുടെയും വാക്കുകളുടെയും പ്രവൃത്തികളുടെയും പ്രലോഭനങ്ങളിൽ അകപ്പെടുന്ന മനുഷ്യർ അനുഭവിക്കുന്ന ദുഷ്ഫലങ്ങൾഒരളവോളം നാം ഇവിടെത്തന്നെ കാണുന്നുണ്ട്‌. ശാശ്വതമായ പരലോകത്താകട്ടെ അത്യന്തം വ്യാപകമായ ഭവിഷ്യത്തുകളായിരിക്കുംനേരിടേണ്ടിവരിക. വാഗ്‌വിചാര കർമങ്ങളെ വിവേകപൂർവം നന്മയിൽ ഉറപ്പിച്ച്‌ നിർത്തുന്ന സദ്‌വൃത്തർ അനുഭവിക്കുന്ന സദ്ഫലങ്ങളും ഒരളവോളം നമുക്ക്‌ കണ്ടറിയാൻ കഴിയുന്നു. ഈ രണ്ട്‌ അവസ്ഥ കളും തിരിച്ചറിയാൻ ഉതകുന്ന ദൈവിക പരീക്ഷയുടെ പ്രസക്തി ചിന്താശീലർക്ക്‌ സുഗ്രാഹ്യമാകുന്നു.

അപ്പൊകലിപ്തോ said...

ea jabbar : ഞാന്‍ പൊരുതുന്നത് ഇസ്ലാമിനെതിരെയാണ് ;

-----------------------------------------------------------

പെരുത്ത്‌ സന്തോഷം... നിങ്ങളെ അല്ലാഹു ഒരു ഒന്നൊന്നര പോരാളിയായി നിലനിര്‍ത്തട്ടെ !!!

"നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്കി യിട്ട്‌ അതില്‍ നിന്ന്‌ ഊരിച്ചാടുകയും, അങ്ങനെ പിശാച്‌ പിന്നാലെ കൂടുകയും, എന്നിട്ട്‌ ദുര്മായര്ഗിംകളുടെ കൂട്ടത്തിലാവുകയും ചെയ്ത ഒരുവന്റെ് വൃത്താന്തം നീ അവര്ക്ക്ന‌ വായിച്ചുകേള്പിയച്ചു കൊടുക്കുക." 7-175

ഇതൊക്കെ ശ്രീ ജബ്ബറിനു കേല്‍പ്പിച്ച്‌ കൊടുക്കേണ്ട കാര്യമുണ്ടോ.. ഖുര്‍-ആന്‍ കലക്കി കുടിച്ചിരിക്കുകയല്ലെ .

ഊരി ഊരി ചാടട്ടെ ... "ചാട്‌ രാമാ .. ചാടടാ രാമാ " എന്നാണല്ലൊ പ്രമാണം...

Abdul Azeez Vengara said...

കുഞിരാമൻ മാഷ് മുസ്ലിമായിട്ടില്ല, നരകത്തിൽ പോവും എന്ന് അതീന്ദ്രജ്ഞാനം(കറാമത്ത്) ജബ്ബാറ് മാഷിനെവിടന്ന് കിട്ടി.

ഏതൊരാളെയും സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ പറഞ്ഞയക്കുന്നത് അല്ലാഹുവല്ലെ? അണുമണി തൂക്കം നന്മ ചെയ്തവർക്ക് സ്വർഗ്ഗം വാഗ്ദാനം ചെയ്തിട്ടുണ്ട്.

പാപമുക്തരായ പുണ്യാത്മാക്കളെയും നരകത്തിലേക്ക് പറഞ്ഞയക്കാൻ പടച്ചവനു അധികാരമുണ്ടെന്ന് വിശ്വസിച്ചാലെ വിശ്വാസം പൂർണ്ണമാവൂ.

ഒരാൾ ജീവിതത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ല.ധാരാളം നന്മകൾ ചെയ്തു. അല്ലാഹുവിന്റെ കല്പനപ്രകാരം മരണം വരെ ജീവിച്ചു. എന്നാലും അല്ലാഹുവിനു അവനെ നരകത്തിലെറിഞ്ഞുകൂടെ. എറിയാം അല്ലാഹുവിൻ അതിനുള്ള അധികാരമുണ്ട്.


നബിയോ സഹാബാക്കളോ അന്നവിടെയുണ്ടായിരുന്ന ജൂതന്മാരെയോ ക്രസ്ത്യാനികളെയോ , ഡാ മുഷ്രിക്കെ, കാഫിറെ, മുർതദ്ദേ എന്നൊന്നും വിളിച്ചിട്ടില്ല.

എല്ലാ സ്ഥലത്തും പ്രതിപക്ഷ ബഹുമാനം കാത്തു സൂക്ഷിച്ചിട്ടുണ്ട്.

വ്യക്തികളെ പേരെടുത്ത് സത്യ നിഷേധികളും വിശ്വാസികളും ആക്കുന്ന ഏർപ്പാട് ഇസ്ലാമിലില്ല.

Abdul Azeez Vengara said...

ജബ്ബാർ എതൊ ഒരു ബ്ലോഗിൽ അല്ലാഹു സൃഷ്ടികളെ തെറിവിളിച്ചു എന്ന് പറയുന്നുണ്ട്. എന്നിട്ട് ജബ്ബാർ പറയുന്നു അല്ലാഹു ഇത്ര തരം താഴരുതായിരിന്നു.

സഹോദരാ ഒരു മുസ്ലിം വിശ്വസിക്കുന്നത് ഒരാളെ ജനിപ്പിക്കുന്നതും മരിപ്പിക്കുന്നതും അല്ലാഹുവാണ് എന്നാണ്. മരണം എന്നാൽ മനുഷ്യ ശരീരത്തിൽ നിന്നും ആത്മാവിനെ ഇല്ലാതാക്കുന്നു. ജബ്ബാറിതിനെ കൊല എന്ന് വ്യാഖ്യാനിക്കുമോ?

തെറിവിളിക്കുന്നതിനെക്കാൾ മോശമായ “കൊല” .ലോകത്തിലെ എല്ലാ മനുഷ്യരെയും യാതൊരു കാര്യുണ്യവുമില്ലാതെ കൊല ചെയ്യുന്ന ദൈവം എന്ന് ജബ്ബാറല്ലാതെ മറ്റാരെങ്കിലും പറയുമോ?

അപ്പൂട്ടൻ said...

അല്ലാഹുവിലും പ്രവാചകനിലും അന്ത്യനാളിലും വിശ്വാസിക്കാത്തവർ സത്യവിശ്വാസികൾ അല്ലെന്നല്ലേ ഇസ്ലാം വിശ്വാസം. സ്വാഭാവികമായും ദൈവവിശ്വാസി ആണെങ്കിൽപ്പോലും മേൽപ്പറഞ്ഞ മൂന്നിലും വിശ്വസിക്കാത്തവൻ നരകത്തിൽ തന്നെയല്ലേ പോകുക.

അബ്ദുൽ അസീസിനോട്‌...
പരീക്ഷ നടത്തുന്നത്‌ കുട്ടിയുടെ കഴിവുകൾ വികസിപ്പിക്കാനല്ല, മറിച്ച്‌ കഴിവ്‌ എത്രത്തോളം വികസിച്ചു എന്നറിയുന്നതിനായാണ്‌. കഴിവു വികസിപ്പിക്കുന്നത്‌ പാഠങ്ങളിലൂടെയാണ്‌. കൂടാതെ ഒരേ പാഠം പഠിക്കുന്ന നിരവധി കുട്ടികൾക്കിടയിൽ നിന്നും മികച്ചവരെ തിരഞ്ഞെടുക്കാൻ കൂടി വേണ്ടിയാണ്‌ പരീക്ഷയും ഗ്രേഡിങ്ങും. അത്‌ ആ അദ്ധ്യാപകന്‌ അറിയാൻ വേണ്ടി മാത്രമല്ല, ഭാവിയിൽ മറ്റു അദ്ധ്യാപകർക്കും വിലയിരുത്തുന്നവർക്കും ഉള്ള ഒരു ഗൈഡ്‌ലൈൻ കൂടിയാണ്‌ പരീക്ഷാഫലം.
ഇവിടെ അല്ലാഹു എന്നൊരു അദ്ധ്യാപകൻ മാത്രമേയുള്ളു. നിരവധി പേർ പരീക്ഷയിലൂടെ കടന്നുപോവുകയും ചെയ്തു. പിന്നെയും എന്തിനാണ്‌ പരീക്ഷണം?

ദൈവസങ്കൽപം എന്നത്‌ കപിൽദേവിന്റെ ക്യാപ്റ്റൻസി പോലെയാണ്‌. ഒരു ഗ്യാപ്പിലൂടെ ബാറ്റ്സ്‌മാൻ ഫോറടിച്ചാൽ അവിടെ ഒരാളെ നിർത്തും. അപ്പോൾ ഒഴിവായ ഗ്യാപ്പിലൂടെ അടുത്ത ഫോർ. അവസാനം എല്ലാം ദൈവത്തിനുവിടുക എന്നതേ ചെയ്യാനുള്ളു. ദൈവസങ്കൽപവും അതുപോലെ തന്നെ.

CKLatheef said...

>>>ഏതൊരാളെയും സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ പറഞ്ഞയക്കുന്നത് അല്ലാഹുവല്ലെ? അണുമണി തൂക്കം നന്മ ചെയ്തവർക്ക് സ്വർഗ്ഗം വാഗ്ദാനം ചെയ്തിട്ടുണ്ട്.<<<

ആരെങ്കിലും അണുമണിതൂക്കം നന്മചെയ്താല്‍ അതവന്‍ കാണും എന്നാണ്. ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. സ്വര്‍ഗലബ്ധിക്ക് തിന്‍മയെക്കാള്‍ നന്മ മുന്‍കടക്കണം. അല്ലാതെ അണുമണിത്തൂക്കം നന്മ ചെയ്യാത്തവര്‍ മനുഷ്യരിലുണ്ടാകുമോ.

Abdul Azeez Vengara said...

നരകത്തിൽ കടന്നവരൊന്നുമേ ഒരു കാലത്തും ശിക്ഷ കഴിഞ്ഞ് സ്വർഗ്ഗത്തിൽ പോവില്ല എന്നല്ലല്ലോ. ഓരോരുത്തർക്കും അതിന്റെ കണക്കനുസരിച്ച് കിട്ടും

ea jabbar said...

ആരൊക്കെ വിശ്വസിക്കണം; അവിശ്വസിക്കണം എന്നൊക്കെ അല്ലാഹു നേരത്തേ തീരുമാനിച്ചുറപ്പിച്ചതാണ്. പിന്നെ എന്തോന്ന് പരീക്ഷണം ?

“അവരുടെ അടുക്കലേക്കു നാം മലക്കുകളെ ഇറക്കുകയും മരിച്ചവര്‍ അവരോട് സംസാരിക്കുകയും സകല വസ്തുക്കളേയും കൂട്ടം കൂട്ടമായി നാം അവരുടെ മുന്നില്‍ ഹാജറാക്കുകയും ചെയ്താലും അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവര്‍ വിശ്വസിക്കുകയില്ല”.[6:111]

“അല്ലാഹു ഇഛിക്കുന്നവരെ അവന്‍ വഴി പിഴപ്പിക്കുന്നു. അവനിഛിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു.”[6:39]

“അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും സന്മാര്‍ഗ്ഗം സ്വീകരിക്കുമായിരുന്നു.പക്ഷേ മനുഷ്യരെയും ജിന്നുകളെയും കൊണ്ട് നരകം നിറയ്ക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്.”[32:13]

“എല്ലാ പ്രവാചകന്മാര്‍ക്കും നാം ശത്രുക്കളെ ഏര്‍‍പ്പെടുത്തിയിരിക്കുന്നു. അതായത് മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ; അവരില്‍ ചിലര്‍ ചിലരോട് വഞ്ചനയായി മോടിവാക്കുകള്‍ സ്വകാര്യബോധനം നല്‍കിക്കൊണ്ടിരിക്കുന്നു. നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല.”[6:112]

“അപ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങള്‍ പ്രയോഗിക്കാനായി ദുഷ്ടന്മാരില്‍ പ്രധാനികളെത്തന്നെ ഞാന്‍ നിയോഗിച്ചിരിക്കുന്നു.”[6:123]

Abdul Azeez Vengara said...

ഈ ചോദ്യം ഇക്കാലം വരെ ആർക്കും തിരിഞ്ഞില്ല എന്നാണോ? ഇതിനൊക്കെ വ്യക്തമായ മറുപടി ഖുറാനിൽ തന്നെ ഉള്ളത് ഞാൻ ഉദ്ദരിച്ചില്ലെ.

ea jabbar said...

لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ
for those of you who (li-man shā’a minkum is a substitution for li’l-‘ālamīna, ‘for all worlds’, using the same preposition) wish to go straight, by following the truth;

وَمَا تَشَآءُونَ إِلاَّ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَالَمِينَ
but you will not [wish], to go straight along the [path of] truth, unless God, the Lord of the Worlds, [of all] creatures, wills, that you should go straight along it.

നിങ്ങള്‍ ഇച്ഛിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു നേര്‍മാര്‍ഗ്ഗം സ്വീകരിക്കാം; പക്ഷെ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.

ea jabbar said...

മനുഷ്യന്റെ ഇഛ അലാഹുവിന്റെ ഇഛയാല്‍ നിയന്ത്രിക്കപ്പെടുന്നുവെങ്കില്‍ എന്നെ യുക്തിവാദിയാക്കിയതും ആ അല്ലാ‍ഹു തന്നെ !
യുക്തിവാദിസംഘത്തിന്റെ സ്ഥാപകനും അല്ലാഹു തന്നെ !!
അതിന്റെ പേരില്‍ എന്നെ നാളെ നരകത്തിലിട്ടു കരിക്കാന്‍ കോപ്പു കൂട്ടി കാത്തിരിക്കുന്നതും ടിയാന്‍ തന്നെ!!!
പരമകാരുണികനും കരുണാവാരിധിയും .... മറ്റും മറ്റുമായ അല്ലാഹു !!!!

ea jabbar said...

എല്ലാവരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുന്നതില്‍ നിന്നും ഈ ദൈവത്തെ തടഞ്ഞത് ഏതു പെരും പിശാചാണ്?

ea jabbar said...

ഒരാള്‍ ഹിമാലയത്തോളം നന്മ ചെയ്തു കൂട്ടിയാലും , അയാള്‍ ആരാധിച്ച ദൈവം അല്ലാഹു അല്ലെങ്കില്‍ [വേറെ ദൈവമാണെങ്കില്‍] ആ നന്മ നിഷ്ഫലമാണെന്നും അയാള്‍ നരകത്തില്‍ നിന്ന് ഒരിക്കലും കര കയറുകയില്ലെന്നുമാണ് ഇസ്ലാമിന്റെ അടിസ്ഥാന സിദ്ധാന്തം . ഇവിടെ ലതീഫും അസീസും ആളെ പൊട്ടന്‍ കളിപ്പിക്കുകയാ...!

ea jabbar said...

നന്മ ചെയ്തവര്‍ക്കൊക്കെ സ്വര്‍ഗ്ഗം കിട്ടുമെങ്കില്‍ പിന്നെ മതം മാറിയവരുടെ ലിസ്റ്റും പൊക്കി വരുന്നതെന്തിന്? മതം മാറിയാലേ രക്ഷയുള്ളു എന്നു വിശ്വസിക്കുന്നവര്‍ അതു തുറന്നു പറയാന്‍ മടിക്കുന്നതെന്തിന്?

ea jabbar said...

ജബ്ബാറിതിനെ കൊല എന്ന് വ്യാഖ്യാനിക്കുമോ?
----------
അല്ലാഹു നേരിട്ടു കൊല്ലുന്നതു മാത്രമല്ല , മനുഷ്യര്‍ ചെയ്യുന്ന കൊലപാതകം പോലും അല്ലാഹുവിന്റെ ഇഛയാല്‍ നടക്കുന്നതു തന്നെ !

അതുകൊണ്ട് കൊലപാതകത്തിനും മനുഷ്യരെ ശിക്ഷിക്കുന്നത് ശരിയല്ല !
ചേകനൂര്‍ വധത്തെ കുറിച്ച് ഇങ്ങനെ ഒരു മുസല്യാര്‍ പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. “...അല്ലാഹുവിന്റെ വിധിയാണു ചേകനൂര്‍ അങ്ങനെ മരിക്കണം എന്നത് ...!”

പള്ളിക്കുളം.. said...

>>>>ഈ ചോദ്യം ഇക്കാലം വരെ ആർക്കും തിരിഞ്ഞില്ല എന്നാണോ? ഇതിനൊക്കെ വ്യക്തമായ മറുപടി ഖുറാനിൽ തന്നെ ഉള്ളത് ഞാൻ ഉദ്ദരിച്ചില്ലെ.<<<<

അബ്ദുൽ അസീസ് വേങ്ങര,
ഖുർ‌ആനിലുള്ള ആ നായയുടെ ഉപമ എത്ര കണ്ണിംഗ് ആണെന്നു നോക്കൂ.. ചില ആളുകൾ അതുപോലെയാണ് ഓടിയാലും അണച്ചുകൊണ്ടിരിക്കും നിന്നാലും അണച്ചുകൊണ്ടിരിക്കും.. ഉത്തരം കൊടുത്താലും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കും.. ഉത്തരം പറഞ്ഞില്ലെങ്കിലും അതുതന്നെ പതിവ് ആരോപണങ്ങൾ തന്നെ..

ഉദാഹരണ സഹിതം പറഞ്ഞപ്പോൾ പ്രസ്തുത ഖുർ‌ആൻ വാക്യത്തിൽ എന്താണ് ഉദ്ദേശിച്ചതെന്ന് ചില വായനക്കാർക്കെങ്കിലും മനസ്സിലായിക്കാണും..

"പട്ടിക്കൊട്ട് നിക്കാൻ നേരവുമില്ല, പട്ടി ഓടിയിട്ട് ഒരു കാര്യവുമില്ല” എന്ന മലയാളം ചൊല്ലും, “നായയുടെ വാൽ പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും നിവരില്ല“ എന്ന 42 ഭാഷകളിൽ തർജമ ചെയ്യപ്പെട്ട മറ്റൊരു ചൊല്ലും ഞാൻ ഇവിടെ ഓർത്തുപോവുകയാണ്.

പള്ളിക്കുളം.. said...

ദൈവമില്ലെന്നും സ്വർഗമില്ലെന്നും വാദിക്കുകയും, ഉണ്ടെന്നു പറഞ്ഞാൽ തട്ടിക്കേറുകയും ചെയ്യുന്നവർ, “മരിച്ചു ചെന്നാൽ ഞങ്ങൾക്കും സ്വർഗം കിട്ടില്ലേ?” എന്നു ചോദിച്ചാൽ എന്തു പറയാനാണ്?

Unknown said...

പന്തീരാണ്ടുകാലം പട്ടി......
ആഹാ എന്തൊരു ഉപമ
ഉപമാ പള്ളിക്കുളസ്യ എന്നു വേണം പറയാന്‍ !

ചത്ത് ചെന്നാല്‍ സ്വര്‍ഗംകിട്ടുമോ അവിടത്തെ അപ്സരസ്സുകളെയും ഹൂറികളെയും കിട്ടുമോ എന്നോന്നും ഞാന്‍ ആലോചിക്കുന്നില്ല. അതൊക്കെ വിചാരിച്ച് വായില്‍ നിന്നും വെള്ളമൊലിപ്പിച്ച് പാഞ്ഞുനടക്കുന്ന യമരാജനന്ദനസ്വര്‍ഗാരോഹണസഖികള്‍
ലോകത്ത് ധാരാളം വേറെ ഉണ്ടല്ലോ.

ചിന്തകന്‍ said...

നാം ഉദ്ദേശിക്കുന്നത് നടക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അത് നടക്കുകയില്ല.

നമ്മള്‍ ഉദ്ദേശിച്ച എല്ലാകാര്യവും അതേപോലെ നടക്കുക അസാധ്യമാണ്. മനുഷ്യന്റെ ഇച്ഛ ദൈവത്തിന്റെ ഇച്ഛക്ക് അധീനമാണ്/അതീതമല്ല

നേര്‍മാര്‍ഗ്ഗത്തിലാവാന്‍ സ്വയം ഒരാള്‍ വിചാരിച്ചാലും ദൈവം വിചാരിക്കാതെ അയാള്‍ക്ക് നേര്‍മാര്‍ഗ്ഗത്തിലാവാന്‍ കഴിയില്ല.

Abdul Azeez Vengara said...
This comment has been removed by the author.
ബയാന്‍ said...

അബ്ദുല്‍ അസീസ് വേങ്ങര said...
നരകത്തിൽ കടന്നവരൊന്നുമേ ഒരു കാലത്തും ശിക്ഷ കഴിഞ്ഞ് സ്വർഗ്ഗത്തിൽ പോവില്ല എന്നല്ലല്ലോ. ഓരോരുത്തർക്കും അതിന്റെ കണക്കനുസരിച്ച് കിട്ടും

@ അബ്ദുല്‍ അസീസ് : നരകത്തില്‍ പരോള്‍ അനുവദിക്കാറുണ്ടോ ?

Abdul Azeez Vengara said...

>>>>ഒരാള്‍ ഹിമാലയത്തോളം നന്മ ചെയ്തു കൂട്ടിയാലും , അയാള്‍ ആരാധിച്ച ദൈവം അല്ലാഹു അല്ലെങ്കില്‍ [വേറെ ദൈവമാണെങ്കില്‍] ആ നന്മ നിഷ്ഫലമാണെന്നും <<<<

അങ്ങനെ അല്ല. ഒരാൾ ഹിമാലയത്തോളം നന്മ ചെയ്താലും നാമെല്ലാം വിശ്വാസിക്കുന്ന ആ ശക്തിയുണ്ടല്ലോ (അറബികളായ ഹിന്ദുകളും ക്രസ്ത്യാനികളും മുസ്ലിങ്ങളും ഒക്കെ പറയുന്ന അല്ലാഹു) അതിനൊഴികെ മറ്റാരെങ്കിലും ആരാധിച്ചാൽ അല്ലെങ്കിൽ അല്ലാഹുവിനെ ആരാധിച്ചു, കൂടെ മറ്റു സൃഷ്ടികളെയും(ഉദാഹരണം:യേശു, കന്യാമറിയം, മബർത്ത തങ്ങൾ, ബദരീങ്ങൾ,ഗുരുവായൂരപ്പൻ) ആരാധിച്ചു എന്നാൽ അവർ ചെയ്ത നന്മകളൊക്കെ നിശ്ഫലമായി.

ea jabbar said...

യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ അവതരിച്ച സൂക്തങ്ങള്‍ അവയുടെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് സാദാസന്ദര്‍ഭങ്ങളിലേക്ക് ഫിറ്റ് ചെയ്യുമ്പോള്‍, അത്തരം സന്ദര്‍ഭത്തില്‍ നിഷേധികളോടും അവിശ്വാസികളോടും മാന്യമായും മനുഷ്യത്വപരമായും അവിടുന്നും കടന്ന് മാതാപിതാക്കളോട് ഗുണം ചെയ്യുന്ന പ്രകാരം ഗുണം ചെയ്യാനും പറയുന്ന സൂക്തങ്ങളെ (60:7,8) എവിടെ കൊണ്ടുപോയി ഫിറ്റാക്കും. യുദ്ധസന്ദര്‍ഭത്തിലേക്കോ?.
----------------
ഇത് ലതീഫിന്റെ മറുപടി പോസ്റ്റില്‍നിന്ന്:-
ഞാന്‍ അവിടെ കമന്റിട്ടാല്‍ അദ്ദേഹം റിജക്റ്റ് ചെയ്യും. ഇവിടെ ലിങ്കുമായി വരുകയും ചെയ്യും. അതു പോകട്ടെ
--
പ്രപഞ്ചം സൃഷ്ടിക്കും മുമ്പേ തയ്യാറാക്കി വെച്ച ഒരു മഹാഗ്രന്ഥത്തിലെ വരികളാണു കുര്‍ ആന്‍ എന്നും അതില്‍ പറയുന്ന കാര്യങ്ങള്‍ ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും വള്ളി പുള്ളി കുത്തു കോമാ വ്യത്യാസമില്ലാതെ അനുസരിക്കാനുള്ളതാണെന്നും സിദ്ധാന്തിക്കുന്നവര്‍ തന്നെയാണിവിടെ യുദ്ധസന്ദര്‍ഭത്തിലേക്കു മാത്രം എന്ന വാദമുന്നയിക്കുന്നത്. എങ്കില്‍ അപ്രസക്തമായ കാര്യങ്ങള്‍ പ്രത്യേകിച്ച് ഞാനുദ്ധരിച്ച പോലുള്ളവ എന്തിനു കുര്‍ ആനില്‍ ഉള്‍പ്പെടുത്തി? എല്ലാ കാല‍ത്തും ജൂതന്മാരെയും ക്രിസ്ത്യാനികളെയും ശത്രുക്കളായി കാണണോ? വേണ്ട എങ്കില്‍ പിന്നെ കുര്‍ ആനില്‍ എന്തിനിതൊക്കെ എഴുതിപ്പിടിപ്പിച്ചു? മതത്തിന്റെ പേരില്‍ ശത്രുത സൃഷ്ടിക്കാന്‍ മാത്രം ഉപകരിക്കുന്ന ഇത്തരം വാചകങ്ങള്‍ ഒഴിവാക്കേണ്ടതല്ലേ? സന്ദര്‍ഭം നോക്കിയാണു കുര്‍ ആന്‍ മനസ്സിലാക്കേണ്ടതെങ്കില്‍ സന്ദര്‍ഭം കൂടി കുര്‍ ആനില്‍ തന്നെ പറയണ്ടേ? അതുണ്ടോ? പല വാക്യങ്ങളുടെയും സന്ദര്‍ഭം ലഭ്യമല്ല. വൈരുദ്ധ്യങ്ങളും നിലനില്‍ക്കുന്നു. ഇങ്ങനെയിഒക്കെയാണോ ഒരു ദൈവം വേദഗ്രന്ഥം തയ്യാറാക്കേണ്ടത്?

Abdul Azeez Vengara said...

>>>@ അബ്ദുല്‍ അസീസ് : നരകത്തില്‍ പരോള്‍ അനുവദിക്കാറുണ്ടോ ?<<<
പരോൾ ഇല്ല. ശിക്ഷ കഴിഞ്ഞിട്ടെ ഇറക്കി വിടൂ. ചിലരുടെ സങ്കേതം എന്നെനും അവിടെ തന്നെ.

ബയാന്‍ said...

@ abdul asees :
“പ്രവാചകരേ, ജനങ്ങളെ സന്മാര്‍ഗത്തിലെത്തിക്കേണ്ട ഉത്തരവാദിത്തം താന്കള്‍ക്കില്ല. അല്ലാഹു അവനിച്ഛിക്കുന്നവരെ സന്മാരഗ്ഗത്തിലാക്കുന്നു - അല്ലാഹു 2 : 272

“അല്ലാഹു അവനിച്ഛിക്കുന്നവരെ സന്മാരഗ്ഗത്തിലാക്കുന്നു - (അല്ലാഹു 2 : 272)

Abdul Azeez Vengara said...

ഖുർ‌ആൻ മാത്രമല്ല ഇസ്ലാമിക പ്രമാണങ്ങൾ.
ഖുർ‌ആൻ, ഹദീസ്, ഇജ്മാഇ്, ഖിയാസ്

പള്ളിക്കുളം.. said...

>>>>എങ്കില്‍ അപ്രസക്തമായ കാര്യങ്ങള്‍ പ്രത്യേകിച്ച് ഞാനുദ്ധരിച്ച പോലുള്ളവ എന്തിനു കുര്‍ ആനില്‍ ഉള്‍പ്പെടുത്തി? <<<
ഹഹഹ.. സത്യത്തിൽ ചിരിപ്പിച്ചു കളഞ്ഞൂട്ടോ..
ഇത്തിരീംകൂടെ ലോജിക് ആവാം..

ഇന്ത്യാ മഹാരാജ്യത്ത് പത്തു പതിനഞ്ച് കൊല്ലത്തേക്ക് കൊലപാതകങ്ങൾ ഒന്നും നടക്കുന്നില്ല എന്നു വെക്കുക. ഇന്ത്യൻ പീനൽ കോഡിലെ കൊലക്കുറ്റ വകുപ്പുകളൊക്കെ ) എടുത്തുമാറ്റുമോ? എന്താണ് ചേട്ടാ ഇങ്ങനെ?

താങ്കൾ പറഞ്ഞപോലെ എന്നെന്നേക്കും വേണ്ടിയാണ് ഖുർ‌ആൻ. അതുകൊണ്ട് അതിലെ നിർദ്ദേശങ്ങളും എല്ലാക്കാലത്തും നിലനിൽക്കേണ്ടതുണ്ട്.

ചില തീവ്ര വാദികൾ ചെയ്യുന്ന പോലെ യുദ്ധകാലത്തേക്കുള്ള സൂക്തങ്ങളെ ടുത്ത് സമാധാന കാലത്തേക്ക് ചാർത്താതിരുന്നാൽ മതി..

പള്ളിക്കുളം.. said...

സത്യത്തിൽ ‘യുക്തിവാദി’ ലത്തീഫാണ് . അയാൾ തുടർന്നു പറയുന്നത് നോക്കൂ....

“ ഇവിടെ ചിലര്‍ ഞങ്ങളോട് പറയാന്‍ ശ്രമിക്കുന്ന പോലെ. അഹിംസാദര്‍ശനത്തിലുള്ളത് പോലെ കാല്‍പനികരസം നല്‍കുന്ന തത്വങ്ങള്‍ ആവിഷ്‌കരിക്കുക ദൈവത്തിന് ഒട്ടും പ്രയാസമുള്ള കാര്യമായിരുന്നില്ല. തന്റെ അമാനുഷികവും വശ്യവുമായ വചനത്തിലൂടെ അതവതരിപ്പിച്ചുകൊണ്ട് ലോകത്തിന്റെ ബുദ്ധിയെ വിസ്മയിപ്പിക്കാനും അവന് കഴിയുമായിരുന്നു. പക്ഷെ പ്രപഞ്ചനാഥന്റൈ ലക്ഷ്യം പ്രഭാഷണത്തിന്റയോ തത്വശാസ്ത്രത്തിന്റെയോ പ്രകടനമായിരുന്നില്ല. മറിച്ച്, അനുധാവനം ചെയ്യുകയും ശിരസാവഹിക്കുകയും ചെയ്തുകൊണ്ട് തങ്ങളുള്‍കൊള്ളുന്ന ദര്‍ശനവും നാടും നന്നാക്കി തീര്‍ക്കാനുതകുന്ന ഋജുവും സുവ്യക്തവുമായ ഒരു പ്രായോഗിക പദ്ധതി തന്റെ അടിയാറുകള്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഒരാത്മാവിനോയും കൊല്ലരുത് (ലാ തഖ്തുലുന്നഫ്‌സ)എന്ന് പറഞ്ഞവസാനിപ്പിക്കാതെ ന്യായമില്ലാതെ (ഇല്ലാ ബില്‍ ഹഖ്ഖി) എന്നവാക്കുകൂടി ചേര്‍ത്ത് അതിന് പ്രായോഗികതയുടെ മൂര്‍ത്ത രൂപം നല്‍കി.“

ബയാന്‍ said...

>>>>. ശിക്ഷ കഴിഞ്ഞിട്ടെ ഇറക്കി വിടൂ. ചിലരുടെ സങ്കേതം എന്നെനും അവിടെ തന്നെ. >>>

@ അസീസ് : അപ്പോള്‍ ഒരിക്കലും ശിക്ഷ തീരില്ലേ ; ഒരിക്കലും തീരാത്ത ശിക്ഷ ഏതു പാപത്തിനാ ; അതോ നരകം പൂട്ടിപ്പോകാതിരിക്കാനാണോ ചിലരെ അതില്‍ സ്ഥിരതാമസമാക്കുന്നത് ?

പള്ളിക്കുളം.. said...

യരാലാവാ, തീരില്ല. നരകം ഇഷ്ടമുള്ളവർക്ക് അതു നൽകുന്നതിൽ എന്താ തെറ്റ്? നിങ്ങൾക്ക് സ്വർഗം വേണ്ടാല്ലോ.. അപ്പൊ പിന്നെ എന്തിനാ ഈ പരാതി? ആരോടാ ഈ പരാതി? ദൈവത്തിന്റെ യുക്തിയെ ഉൾക്കൊള്ളാൻ നിങ്ങൾക്കോ എനിക്കോ ആവില്ല. രാത്രിയിൽ ടെറസിനു മുകളിൽ മലർന്നു കിടന്നു നോക്കൂ.. അനന്തമായ ആകാശം നിങ്ങളുടെ കണ്മുന്നിൽ. കണ്മുന്നിലുള്ള അനന്തതയെ നിങ്ങൾക്ക് ഉൾക്കൊള്ളാനാവില്ലെങ്കിൽ നിങ്ങൾ കാണാത്ത ദൈവത്തിന്റെ യുക്തിയെ നിങ്ങൾ എങ്ങനെ ഉൾക്കൊള്ളും. വിശ്വാസിക്ക് അതിന്റെ കിടപ്പുവശം അറിയാം. അതിനാൽ അവൻ വിശ്വസിക്കുന്നു. ദൈവത്തിന്റെ യുക്തിയിലും സ്വർഗത്തിലും നരകത്തിലും വിശ്വസിക്കുന്നു. ഇതിലൊന്നിലും വിശ്വസിക്കാത്ത നിങ്ങൾ എന്തിന് അതേക്കുറിച്ച് ചുമ്മാ ബേജാറാവണം?

Abdul Azeez Vengara said...

>>>>കുറിച്ച് ഇങ്ങനെ ഒരു മുസല്യാര്‍ പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. “...അല്ലാഹുവിന്റെ വിധിയാണു ചേകനൂര്‍ അങ്ങനെ മരിക്കണം എന്നത് ...!”<<<<<<<

ആളെ നോക്കണ്ട തെളിവ് നോക്കൂ.

ഏതെങ്കിലും പാളകിതാബോ ആരെങ്കിലും പറഞ്ഞ കാല കീല കളോ കണ്ടും കേട്ടും വിശ്വസിക്കാതെ. ഖുർ‌ആനിലേക്കും സുന്നത്തിലേക്കും മടങ്ങൂ.

Abdul Azeez Vengara said...

അബ്ദുൽ അസീസിനോട്‌...
>>>പരീക്ഷ നടത്തുന്നത്‌ കുട്ടിയുടെ കഴിവുകൾ വികസിപ്പിക്കാനല്ല, മറിച്ച്‌ കഴിവ്‌ എത്രത്തോളം വികസിച്ചു എന്നറിയുന്നതിനായാണ്‌. <<<
പെട്ടൊന്നുമനസ്സിലാക്കാനുള്ള ഒരു ലളിത ഉദാഹരണം പറഞ്ഞു എന്ന് മാത്രം.
അല്ലാഹുവിനെ ഒരു സൃഷ്ടിയോടും ഉപമിക്കാൻ കഴില്ല. ഒരു മാഷിനും കുട്ടിയെ കുറിച്ച് എല്ലാ കാര്യവും അറിയില്ലല്ലോ. പ്രോഗ്രസ്സ് കാർഡിൽ കള്ള ഒപ്പിട്ട് ഏല്പിക്കുന്ന കുട്ടികളുമുണ്ട്. അല്ലാഹു എല്ലാം അറിയുന്നവനാണ്


>>>കഴിവു വികസിപ്പിക്കുന്നത്‌ പാഠങ്ങളിലൂടെയാണ്‌. കൂടാതെ ഒരേ പാഠം പഠിക്കുന്ന നിരവധി കുട്ടികൾക്കിടയിൽ നിന്നും മികച്ചവരെ തിരഞ്ഞെടുക്കാൻ കൂടി വേണ്ടിയാണ്‌ പരീക്ഷയും ഗ്രേഡിങ്ങും. അത്‌ ആ അദ്ധ്യാപകന്‌ അറിയാൻ വേണ്ടി മാത്രമല്ല, ഭാവിയിൽ മറ്റു അദ്ധ്യാപകർക്കും വിലയിരുത്തുന്നവർക്കും ഉള്ള ഒരു ഗൈഡ്‌ലൈൻ കൂടിയാണ്‌ പരീക്ഷാഫലം.
ഇവിടെ അല്ലാഹു എന്നൊരു അദ്ധ്യാപകൻ മാത്രമേയുള്ളു. നിരവധി പേർ പരീക്ഷയിലൂടെ കടന്നുപോവുകയും ചെയ്തു. പിന്നെയും എന്തിനാണ്‌ പരീക്ഷണം?<<<

നിരവധിപേർ പരീക്ഷയിലൂടെ കടന്നു പോയിട്ടും സ്കൂളിൽ പിന്നെയും പരീക്ഷയുണ്ടല്ലോ.

>>>
ദൈവസങ്കൽപം എന്നത്‌ കപിൽദേവിന്റെ ക്യാപ്റ്റൻസി പോലെയാണ്‌. ഒരു ഗ്യാപ്പിലൂടെ ബാറ്റ്സ്‌മാൻ ഫോറടിച്ചാൽ അവിടെ ഒരാളെ നിർത്തും. അപ്പോൾ ഒഴിവായ ഗ്യാപ്പിലൂടെ അടുത്ത ഫോർ. അവസാനം എല്ലാം ദൈവത്തിനുവിടുക എന്നതേ ചെയ്യാനുള്ളു. ദൈവസങ്കൽപവും അതുപോലെ തന്നെ.<<<
ഇതിനുള്ള മറുപടിയാണ് അപ്പൂട്ടാ ഇത് “അല്ലാഹുവി ​‍ന്റെ പൂർവജ്ഞാനവും പൂർവനിശ്ചയവും നമ്മുടെഅറിവി​‍ന്റെ പരിധിയിൽ വരുന്ന കാര്യങ്ങളല്ല.“

അദ്ധ്യാപകന്റെ എല്ലാ കാര്യങ്ങളും കുട്ടികളറിയാറില്ല.

ആ ചോദ്യവും ഉത്തരവും ഒന്നൂടെ അപൂട്ടൻ വായിച്ച് ലളിതമായി ഒന്നൂടെ മറുപടി തരൂ. പ്ലീസ്

Zebu Bull::മാണിക്കൻ said...

മുഴുവൻ കമന്റുകളൊന്നും വായിച്ചില്ല; സ്ഥിരം ലിസ്റ്റുകളൊക്കെ ഉണ്ടെന്നു കണ്ടു [പ്രശസ്തരായ ഇസ്ലാമിക വിശ്വാസികൾ മുതലായവ]

ഒരു കാര്യം വ്യക്തമാക്കാൻ മാത്രമാണ് ഇത് - നിരീശ്വരവാദി എന്നതുകൊണ്ടു മാത്രം ഒരാൾ കമ്മ്യൂണിസ്റ്റുകാരനാണെന്ന് അർത്ഥമില്ല. സി കെ ബാബുവിന്റെയും ഇ എ ജബ്ബാറിന്റെയും കാര്യം എനിക്കറിയില്ല, പക്ഷേ മതഗ്രന്ഥങ്ങളും, ദൈവവിശ്വാസവും, കമ്മ്യൂണിസവും ഒരുപോലെ കാലഹരണപ്പെട്ട കാര്യങ്ങളാണെന്നു വിചാരിക്കുന്നവരും ഉണ്ട് -- ഉദാഹരണം ഞാൻ. അതുകൊണ്ട് ഖുർ‌ ആൻ എന്നു പറയുമ്പോഴേക്കും സ്റ്റാലിൻ, പോൾ പോട്ട് എന്നൊന്നും പറയുന്നതിലൊന്നും വലിയ അർത്ഥമില്ല. ‘അരിയെത്ര’ എന്നതാണു ചോദ്യം :) പയറിന്റെ കണക്ക് നമുക്കു പിന്നെ പറയാം.

പള്ളിക്കുളം.. said...

ഇതിലെ ഏറ്റവും വലിയ രസം മറ്റൊന്നാണ് .
‘കൊല്ലാൻ ആഹ്വാനം ചെയ്യുന്ന‘ നിരവധി സൂക്തങ്ങളുടെ പ്രയോഗ വത്കരണത്തെ സംബന്ധിച്ച് ജബ്ബാർ ഒരക്ഷരം മിണ്ടുന്നില്ല. ഈ ലോകത്തെ പലജാതി ഇസങ്ങളുടെ ചരിത്രം നമ്മൾ പഠിച്ചിട്ടുള്ളതാണ്. ക‌മ്യൂണിസം, നാസ്തികവാദം, നാസിസം, ഫാസിസം, ക്രിസ്ത്യാനിസം അങ്ങനെ പലതും. ഇത്തരം പ്രമുഖ ഇസങ്ങൾക്കുള്ളതുപോലെ ‘ഒരു വംശഹത്യാപാരമ്പര്യം’ ഇസ്ലാമിനില്ല.

11 മില്യൺ ആൾക്കാരെയാണ് പകുതി നിരീശ്വരനും പകുതി ക്രിസ്ത്യാനിയുമായ (നമ്മുടെ സികെ ബാബുവിനെപ്പോലെ) ഹിറ്റ്ലർ കൊന്നൊടുക്കിയത്. 11 മില്യൺ. 1.1 കോടി ആളുകൾ. ഹൊ.!

ദൈവമില്ലാത്ത സ്റ്റാലിൻ തൊഴിലാളികൾക്കുവേണ്ടി കൊന്നു കൂട്ടിയത് 20 മില്യൺ ജീവനുകളെയാണെന്ന് കണക്കാക്കപ്പെടുന്നു. 2 കോടി ആളുകൾ. അന്ന് കേരളത്തിലെ ജനസംഖ്യ അത്രയും ഉണ്ടാകുമായിരുന്നിരിക്കില്ല.

ഇനിയും മറ്റൊരു നിരീശ്വര വാദിയായ മുസ്സോളിനി കൊന്നത് 3 ലക്ഷം ആൾക്കാരെ..

ഇത്തരം മനം‌പുരട്ടുന്ന കൊള്ളരുതായ്മകൾ കാണിക്കുവാൻ ഒരു മുസ്ലിമിനും ഇന്നേവരെ കഴിഞ്ഞിട്ടില്ല. നിരീശ്വര വാദിക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയും ഇവറ്റയൊക്കെ തലപൊക്കുമായിരിക്കും. ഇവറ്റകളെപ്പോലെയുള്ള ചെറ്റകളെ അടിച്ചിരുത്തുവാനാണ് ഇനിയും ഖുർ‌ആനിൽ ആ വാക്യങ്ങളുള്ളത് ജബ്ബാർ.. എല്ലാവിധ നുകങ്ങളിൽ നിന്നും സ്വതന്ത്രരാകുവാൻ അല്ലാഹു ഞങ്ങൾക്കേകിയ അനുഗ്രഹമാണ് ഖുർ‌ആൻ. ആ വചനങ്ങൾ ശ്രവിച്ചതു മുതൽ ഞങ്ങൾ സ്വതന്ത്രരാണ്. ഞങ്ങളാരും ഇസ്ലാമിന്റെ ഇരകളല്ല. മറ്റാരെങ്കിലും ഞങ്ങളെ ഇരകളാക്കുന്നതിൽ നിന്ന് ഖുർ‌ആനിലെ ആ വചനങ്ങൾ ഞങ്ങളെ സംരക്ഷിക്കുന്നു. ഇന്ന് ലോകത്ത് മാനവികതക്കുവേണ്ടി ഏതെങ്കിലും ഒരു തത്വശാസ്ത്രം കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നുവെങ്കിൽ അത് ഇസ്ലാം മാത്രമാണ് ജബ്ബാർ..

CKLatheef said...

@ea Jabbar,

'അല്ലാഹു നേരിട്ടു കൊല്ലുന്നതു മാത്രമല്ല , മനുഷ്യര്‍ ചെയ്യുന്ന കൊലപാതകം പോലും അല്ലാഹുവിന്റെ ഇഛയാല്‍ നടക്കുന്നതു തന്നെ !'

ദൈവേഛയും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും വായിക്കുക കുറച്ച് വെളിച്ചം കിട്ടുമെന്ന് തോന്നുന്നു.

ബയാന്‍ said...

ജബ്ബാര്‍ മാഷിനോട് ഒരു എളിയ അഭ്യര്‍ത്ഥന :

മുകളിലെ ലതീഫിന്റെ ലിങ്ക് നല്‍കിയ കമെന്റ് ഡിലീറ്റിയാല്‍ വളരെ സൌകര്യമാവും; ഇസ്ലാമിക് റിലേറ്റഡ് ഇഷ്യൂസ് എവിടെ ചര്‍ച്ച ചെയ്യുമ്പോഴും അതു പറിച്ചു തന്റെ ബ്ലോഗിലാക്കി ഒടുക്കം കമെന്റ് ഡിലീഷനും മോഡറേഷനുമായി ബ്ലോഗ് മാധ്യമത്തെ വ്യഭിചരിക്കുന്ന ലതീഫിനെ കരുതിയിരിക്കുക.

CKLatheef said...

'കഴുത്തറുപ്പന്‍ സൂക്തങ്ങളുടെ' ലിസ്റ്റ് ഇതാ ഇവിടെയുമുണ്ട്.

CKLatheef said...

@ea jabbar,

'ഇത് ലതീഫിന്റെ മറുപടി പോസ്റ്റില്‍നിന്ന്:-
ഞാന്‍ അവിടെ കമന്റിട്ടാല്‍ അദ്ദേഹം റിജക്റ്റ് ചെയ്യും. ഇവിടെ ലിങ്കുമായി വരുകയും ചെയ്യും. അതു പോകട്ടെ'

ജബ്ബാര്‍ മാഷ്,

ഞാന്‍ പലതവണ പറഞ്ഞതാണ്. നിങ്ങള്‍ മാന്യമായി ഇടപെട്ട ഒരു ചര്‍ചയില്‍ നിന്നും ഞാന്‍ താങ്കളുടെ കമന്റ് ഡിലീറ്റ് ചെയ്തിട്ടില്ല. ആരുടെയും ചെയ്തിട്ടില്ല. പക്ഷെ മറ്റുള്ളവര്‍ക്ക് ബാധകമാക്കിയ കാര്യങ്ങള്‍ നിങ്ങള്‍ക്കും ബാധകമാണ്. വെറുതെ ഏതെങ്കിലു പോസ്റ്റിലേക്ക് ലിങ്ക് ഇട്ടാലും ഞാന്‍ നീക്കം ചെയ്യും. ആവശ്യമെങ്കില്‍ നിങ്ങളുടെ പോസ്റ്റിലേക്ക് ഞാന്‍ തന്നെ ലിങ്കിടുകയും ചെയ്യും. പുതിയ പോസ്റ്റില്‍ നിങ്ങളിലേക്കുള്ള ലിങ്ക് ശ്രദ്ധിച്ചിരിക്കുമല്ലോ. സഭ്യമല്ലാത്ത കമന്റുകള്‍ തല്‍കാലം ആരില്‍ നിന്നും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറല്ല. യരലവ ആവശ്യപ്പെട്ട പ്രകാരം എന്റെ ലിങ്കുകള്‍ താങ്കള്‍ക്കും നീക്കം ചെയ്യാം. പക്ഷെ യരലവ പറഞ്ഞ കാരണം തീരെ ബാലിശമായി പോയി എന്ന് പറയാതെ വയ്യ.

ബയാന്‍ said...

@പള്ളിക്കുളം, അബ്ദുല്‍ അസീസ്:

നരകത്തെ കുറിച്ച് ഒരു ബേജാറുമില്ല; നിങ്ങളെ പോലെയുള്ള ആത്മവിശ്വാസമില്ലാത്ത കുഞ്ഞുങ്ങളെ നരകത്തിലിടും; കോക്കായി വരും, എന്നൊക്കെ പറഞ്ഞ് മുഹമ്മദിന് പേടിപ്പിക്കാനായി.

മുസ്ലിമാകാതെ സ്വര്‍ഗ്ഗത്തിലേക്കുള്ള പാസ് കിട്ടില്ല; സ്വര്‍ഗ്ഗവും നരകവും അല്ലാത്ത ഒരിടത്തെ കുറിച്ച് ഖുറാന്‍ പറയുന്നുണ്ട്; അവിടെ സ്വിമ്മിങ്ങ് പൂളുണ്ടാവുമോ..?

ബയാന്‍ said...

ലതീഫ് : താങ്കള്‍ ഈ ലിങ്കിലൂടെ ഇപ്പോള്‍ ഞാന്‍ പോയി വന്നതേയുള്ളൂ ; ഒരിടത്ത് അപ്പൂട്ടനുമായും , മറ്റിടത്ത് രാജനുമായും ഉടക്കി കമെന്റ് മോഡറേഷന്‍ വെച്ചിരിക്കുകയാണ്. കഴിഞ്ഞ ‘തൊടുപുഴ” ചര്‍ച്ചയില്‍ എന്റേയും വിചാരത്തിന്റേയും പേരുപറഞ്ഞും മോഡറേഷനിട്ടു. അവിടെ അവസാനമയി ഇങ്ങിനെ ഒരു കമെന്റ് ഇന്നലെ വെച്ചിരുന്നു. ഇന്നും വെളിച്ചം കണ്ടില്ല. ഏതു പടച്ചോനേയും പേടിക്കാം ലത്തീഫെ ; പക്ഷെ ഇങ്ങിനെ പേടിച്ച് ഓടരുത്.

---------------------
മറ്റു ബ്ലോഗില് നടക്കുന്ന ഇസ്ലാമിക് റിലേറ്റഡ് ചര്ച്ചകള് ത്ന്റെ ബ്ലോഗിലേക്ക് പറിച്ചു നട്ട്; ചര്ച്ച പാതിവഴിക്കുവെച്ചു മോഡറേറ്റ് ചെയ്യുന്നതിലൂടെ മുന്നേയിട്ട പലകമെന്റുകളും തെറ്റിദ്ധരിക്കപ്പെടും ; അതിനു വരുന്ന മറുകമെന്റുകള് വിശദീകരിക്കാന് പറ്റാതെ പോവും; പിന്നെ വിശദീകരണവും മറുപോസ്റ്റുമായി കറങ്ങിക്കളിക്കേണ്ടിവരും. രാജനും, അപ്പൂട്ടനും, വിചാരത്തിനും, എനിക്കും, സംഭവിക്കുന്ന ആശയക്കുഴപ്പമാണ്; ഇനിയെങ്കിലും ഉറങ്ങാന് പോവുമ്പോള് ‘കട’ പൂട്ടി പോവുന്ന ഏര്പ്പാട് നിര്ത്തുക.

താങ്കളെ കുറിച്ചു ജബ്ബാര്മാഷിന്റെ ബ്ലോഗില് ബിജു ചന്ദ്രന്റെ കമെന്റ് ഒരു പുനരാലൊചനയ്ക്കുവേണ്ടി ഇവിടെ പകര്ത്തുന്നു :

ബിജു ചന്ദ്രന് said...
ജബ്ബാര് മാഷിന് സ്വാഗതം. മാഷിന്റെ അഭാവത്തില് ഇവിടെ മത പ്രബോധന ബ്ലോഗ് ഫാക്ടറി തന്നെ തുടങ്ങിയിരുന്നു ചിലര് .(പേര് കൊന്നാലും പറയില്ല ) ദിവസം ഒന്നെന്ന കണക്കില് പൊത്തകം അടിസ്ഥാനമാക്കിയുള്ള ബ്ലോഗുകളുടെ പെരുമഴ. പരസ്പരം പ്രോത്സാഹിപ്പിച്ചും ആശ്വസിപ്പിച്ചും വിമര്ശകരെ "യുക്തി വാദ മതക്കാര് " എന്നൊക്കെ ആക്ഷേപിച്ചും വിമര്ശന കമന്റുകളെ വിഷയവുമായി ബന്ധമില്ലാത്തത് , വഴി തെറ്റിക്കുന്നത് എന്നൊക്കെ ആരോപിച്ചു ഡിലീറ്റ് ചെയ്തും അങ്ങനെയങ്ങനെ... (ഇടയ്ക്ക് പേടിയോടെ ബാബു , ജബ്ബാര് , ജബ്ബാറിന്റെ ശിഷ്യന് , എന്നൊക്കെ അടക്കം പറഞ്ഞും)
കൂടുതല് പോസ്റ്റുകള് പ്രതീക്ഷിക്കുന്നു...

April 2, 2010 8:07 PM
---------------------------------

CKLatheef said...

@Yaralava

"എനിക്കും, സംഭവിക്കുന്ന ആശയക്കുഴപ്പമാണ്; ഇനിയെങ്കിലും ഉറങ്ങാന് പോവുമ്പോള് ‘കട’ പൂട്ടി പോവുന്ന ഏര്പ്പാട് നിര്ത്തുക."

മാന്യമായി വിഷയവുമായി ബന്ധപ്പെട്ട് ചര്‍ചയില്‍ പങ്കെടുത്തവരാരും താങ്കളുടെ ഈ പരാതി ഉന്നയിച്ചിട്ടില്ല. ഇതുപൊലുള്ള അസംബന്ധം നിറഞ്ഞ കമന്റുകള്‍ ഡീലീറ്റ് ചെയ്യുന്നതിലൂടെ എന്റെ വായനക്കാരെ ബഹുമാനിക്കുകയും അവരുടെ സമയത്തെ വിലമതിക്കുകയും ചെയ്യുകയാണ് ഞാന്‍.

Abdul Azeez Vengara said...

9:17,9:23,9:29,9:73,9:123 ഒൻപതാം അദ്ധ്യായത്തിന്റെ ആയത്തുകളാണല്ലോ കൂടുതൽ കൊടുത്തിട്ടുള്ളത്. വിശദീകരണം കമാന്റിലൊതുങ്ങില്ല . മലയാളത്തിലുള്ള സൂറഃ തൌബയുടെ വിവർത്തനം ഇവിടെ കാണാം

ബയാന്‍ said...

ലതീഫ്: നാലുവര്‍ഷത്തെ ബ്ലോഗ് പരിചയത്തിനിടെ ഇന്നേവരെ മാന്യത കൈവിട്ടിട്ടില്ല; ഇന്നലെ പള്ളിക്കുളം ‘മതഭ്രഷ്ടന്റെ വധിക്കപ്പെടും’ എന്ന കമെന്റിനു എനിക്കു മറുകമെന്റ് പറയാന്‍ ജബ്ബാര്‍മാഷിന്റെ ബ്ലോഗിലേക്ക് വരേണ്ടി വന്നതില്‍ ലജ്ജയുണ്ടായിരുന്നു; താന്‍ ഒരുളുപ്പുമില്ലാതെ തോന്നുമ്പം തോന്നുമ്പം കമെന്റ് സ്വിച്ച് ഓഫ് ചെയ്യുന്ന തെണ്ടിത്തരം കാണിക്കുന്നത്കൊണ്ടാണിത്. താങ്കള്‍ മാന്യനാണെങ്കില്‍ താന്കളുടെ ബ്ലോഗ് പ്രകടനത്തെ കുറിച്ച് താങ്കളെ ‘ബഹുമനിക്കുകയും വിലമതിക്കുകയും’. ചെയ്യുന്ന വായനക്കാര്‍ക്കിടയില്‍ ഒരു സര്‍വ്വേ നടത്തി നോക്കൂ.

ജബ്ബാറ് മാഷ്; എന്നോടു ക്ഷമിക്കുക; താങ്കളേയും താങ്കളുടെ പരിശ്രമങ്ങളേയും ഞാന്‍ ബഹുമാനിക്കുന്നു. ഈ കമെന്റ് ഇവിടെ എഴുതുന്നതില്‍ പരിതപിക്കുന്നു.

Unknown said...

@ അബ്ദുല്‍ അസീസ് വേങ്ങര.

അതിനൊഴികെ മറ്റാരെങ്കിലും ആരാധിച്ചാൽ (ഉദാഹരണം:ഗുരുവായൂരപ്പൻ)അവർ ചെയ്ത നന്മകളൊക്കെ നിശ്ഫലമായി.
April 5, 2010 7:57 AM

സന്തോഷം. പണ്ട് കുറേക്കാലം ഗുരുവായൂര് ഭജനമിരുന്നതുകൊണ്ട് നരകത്തിലേയ്ക്ക് ഒരു ഫ്രീ പാസ് കിട്ടിയല്ലോ.

@ പള്ളിക്കുളം

താങ്കള്‍ക്ക് നക്ഷത്രമെണ്ണുന്ന ശീലമുണ്ടല്ലേ . എനിക്കും ഉണ്ട് ആ ശീലം. . രാത്രിയിൽ ടെറസിനു മുകളിൽ മലർന്നു കിടന്നു കണ്മുന്നിലുള്ള അനന്തതയെ ഉൾക്കൊള്ളാന്‍ നിന്തിരുവടി തൃച്ചേവടി പുളിവടിദൈവത്തിന്റെ ആരാധകനാവണം എന്നൊന്നും ഇല്ല. കൌതുകമുള്ള ഒരു മനസ്സ് മാത്രം മതി.
നക്ഷത്രനിരീക്ഷണം തുടങ്ങിയതിനുശേഷമാണ് എന്റെ ദൈവവിശ്വാസം ഇടിഞ്ഞുപൊളിഞ്ഞു വീണത്

@ ലത്തീഫ്
:‌-)

ravi said...

അസീസും ലത്തീഫും ഇപ്പോഴും എഴാംനൂട്ടണ്ടില്‍ തന്നെയനുല്ലതെന്നു തോന്നും. കാരണം സ്വര്‍ഗ്ഗവും നരകവുമൊക്കെ ശരിക്കും ഉള്ളതുപോലെയാണ് അവരുടെ സംസാരം. എന്നാല്‍ സ്വര്‍ഗ്ഗവും നരകവും ഇല്ലെങ്കില്‍ പിന്നെ ഇസ്ലാമിക ദര്‍ശനങ്ങള്‍ക്ക് തന്നെ നിലനില്‍പ്പില്ലാതാവുകയും ചെയ്യും. തന്റെ വെളിപാടുകള്‍ (ഡോ: എന്‍.എം.മുഹമ്മദ്‌ അലിയുടെ ഖുര്‍ ആന്‍: ഒരു മനശാസ്ത്ര പഠനം എന്ന ഗ്രന്ഥം നോക്കുക) മറ്റുള്ളവരെകൊണ്ട്‌ അംഗീകരിപ്പിക്കാന്‍ വേണ്ടിയാവാം നബി സ്വര്‍ഗത്തിന്റെ വിലോഭനീയതയും നരകത്തിന്റെ കടോരതയും വര്നിച്ചത്. അതിനു മുമ്പ് സ്വര്‍ഗനരക വിശ്വാസങ്ങള്‍ ഇല്ല എന്നല്ല പറഞ്ഞത്. കൂടുതല്‍ ചര്‍ച്ചക്ക് എന്റെ ബ്ലോഗ്‌ നോക്കുക : nireeswaravadam.blogspot.com

CKLatheef said...

@Yaralava,

'പോസ്റ്റ്‌ നീണ്ടാൽ, പോസ്റ്റ്‌ കുറുകിയാൽ, ലിങ്ക്‌ നൽകിയാൽ, ലിങ്ക്‌ നൽകാതിരുന്നാൽ, പേരു് വച്ചെഴുതിയാൽ, പേരു് വയ്ക്കാതെ എഴുതിയാൽ, കമന്റിനു് മറുപടി നൽകിയാൽ, നൽകാതിരുന്നാൽ, കമന്റ്‌ മോഡറേഷൻ വച്ചാൽ, വയ്ക്കാതിരുന്നാൽ, അനോണിമസ്‌ കമന്റുകൾ അനുവദിച്ചാൽ, അനുവദിക്കാതിരുന്നാൽ... അവയെല്ലാം ഭയങ്കര അപരാധങ്ങളാണു്. മലയാളികൾ എന്ന ആത്മാരാധനാരോഗികൾ ആദ്യം ചെയ്യേണ്ടതു് അവർക്കു് വേണ്ടതെന്തെന്നു് സ്വയം ചിന്തിച്ചു് തിരിച്ചറിയുകയാണു്. പക്ഷേ, ഭ്രാന്തു് പിടിച്ച ഒരു സമൂഹത്തിനു് ചിന്തിക്കാനാവില്ല. ആദിമുതലേ ആ സമൂഹത്തിനു് ഉണ്ടായിരുന്ന ഈ മുഴുഭ്രാന്തു് തിരിച്ചറിയുകയും തുറന്നു് പറയുകയും മാത്രമേ വിവേകാനന്ദൻ ചെയ്തുള്ളു. വിവേകാനന്ദന്റെ കാലത്തു് ബ്ലോഗില്ലാതിരുന്നതുകൊണ്ടു് അതു് നീണ്ടു് നീണ്ടു് പോകുന്ന ഒരു 'ചർച്ചാറബ്ബർ' ആയില്ല എന്നതു് അങ്ങേരുടെ ഭാഗ്യം.'

മഹാനായ സി.കെ ബാബുവിന്റെ മേല്‍കമന്റില്‍ താങ്കള്‍ക്കുള്ള മരുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. രണ്ടുമൂന്ന് തവണ ആവര്‍ത്തിച്ചു വായിക്കുക. അല്‍പം കൂടി ബുദ്ധിതെളിയുകയും, ക്ഷോഭം അടങ്ങുകയും, വിഷയത്തിലൊന്നും പറയാനില്ലാത്ത വ്യക്തിപരമായ പരാമര്‍ശമുള്ള കമന്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പേസ്റ്റ് ചെയ്ത് മലീമസമാക്കുന്നതില്‍നിന്നും ഈ ബ്ലോഗ് രക്ഷപ്പെടുകയും ചെയ്യും. എല്ലാവിധ നന്മകളും നേരുന്നു.

വിചാരം said...

അസീസ് സാറേ..
മുഹമദിനേക്കാള്‍ നന്മ ചെയ്ത ഒരു മഹദ് വനിതയാണ് മദര്‍ തെരേസ, അവര്‍ കന്യാമറിയത്തേയും യേശുവിനെയെല്ലാമാണ് വിശ്വസിച്ചത് ആയതിനാല്‍ ആ മഹദ് വനിതയും നരഗത്തില്‍ പോകും അല്ലേ ?

അപ്പൊകലിപ്തോ said...

vichaaram : മുഹമദിനേക്കാള്‍ നന്മ ചെയ്ത ഒരു മഹദ് വനിതയാണ് മദര്‍ തെരേസ, അവര്‍ കന്യാമറിയത്തേയും യേശുവിനെയെല്ലാമാണ് വിശ്വസിച്ചത് ആയതിനാല്‍ ആ മഹദ് വനിതയും നരഗത്തില്‍ പോകും അല്ലേ ?
------------------------------------------

മദര്‍ തെരേസ മുഹമ്മദിനേക്കാല്‍ നന്‍മ ചെയ്തു എന്ന്‌ എത്ര കുളിര്‍മയോടെ പറയുന്നെന്ന്‌ നോക്കിക്കേ ... അതേ അര്‍ഥത്തില്‍ അവര്‍ ആരാധിച്ചിരുന്ന യേശുവിനെക്കാളും നന്‍മ ചെയ്തിരുന്നെന്ന്‌ പറയാതെ പറയുകയാണു മാന്യന്‍.

ഉപ്പിലിട്ടത്‌ ഉപ്പിനേക്കാല്‍ വലുതാക്കുന്നതാണു യുക്തി.. ഇസ്ളാം വിരുദ്ധോക്തി.. !!

വിചാരം said...

അപ്പോക്ക്ലിപ്തോ..
തീര്‍ച്ചയായും യേശുവിനേക്കാളും മുഹമദിനേക്കാളും ആയിരമിരട്ടി നന്മ ചെയ്തൊരു മഹദ് വനിതയാണ് മദര്‍ തെരേസ, ജാതി മത ചിന്താതീതമായിരിന്നു അവരുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനം.

അപ്പൊകലിപ്തോ said...

ea jabbar : നന്മ ചെയ്തവര്ക്കൊ ക്കെ സ്വര്ഗ്ഗം കിട്ടുമെങ്കില്‍ പിന്നെ മതം മാറിയവരുടെ ലിസ്റ്റും പൊക്കി വരുന്നതെന്തിന്? മതം മാറിയാലേ രക്ഷയുള്ളു എന്നു വിശ്വസിക്കുന്നവര്‍ അതു തുറന്നു പറയാന്‍ മടിക്കുന്നതെന്തിന്?

----------------------------------

കമ്മ്യൂണിസ്റ്റ്‌ അനുഭാവിയേക്കാല്‍ അതില്‍ അംഗത്വമുള്ളവനു നന്നായി പ്രവര്‍ത്തിക്കാനും ആ പ്രത്യശാസ്ത്ര തത്വങ്ങള്‍ സ്വജീവിതത്തില്‍ പ്രയോഗിക വല്‍ക്കരിക്കാനും സാധിക്കുമെന്നതു കൊണ്ടാണു അംഗത്വം എന്ന അവസ്ത വരുന്നത്‌.

ബി.ജെ.പി യില്‍ നിന്നു കൊണ്ട്‌ എങ്ങനെ സോഷ്യലിസം ആചരിക്കാനാവും. !!!

വിചാരം said...

എന്റെ ക്രൂരന്‍,സാഡിസ്റ്റ് എന്ന പുതിയ പോസ്റ്റ് വായിക്കാന്‍ താല്പര്യപ്പെടുന്നു.
http://vichaaaram.blogspot.com/

അപ്പൊകലിപ്തോ said...

വിചാരം : തീര്ച്ച യായും യേശുവിനേക്കാളും മുഹമദിനേക്കാളും ആയിരമിരട്ടി നന്മ ചെയ്തൊരു മഹദ് വനിതയാണ് മദര്‍ തെരേസ, ജാതി മത ചിന്താതീതമായിരിന്നു അവരുടെ നിസ്വാര്ത്ഥദ പ്രവര്ത്തമനം.
---------------------------------------

അപ്പോല്‍ ഉപ്പിലിട്ടത്‌ തന്നെയാണു താരം. ഇതാണു ക്രൂരത.. സാഡിസം

Abdul Azeez Vengara said...

>>>>
മുഹമദിനേക്കാള്‍ നന്മ ചെയ്ത ഒരു മഹദ് വനിതയാണ് മദര്‍ തെരേസ, അവര്‍ കന്യാമറിയത്തേയും യേശുവിനെയെല്ലാമാണ് വിശ്വസിച്ചത് ആയതിനാല്‍ ആ മഹദ് വനിതയും നരഗത്തില്‍ പോകും അല്ലേ ? <<<< വിശ്വസിച്ചത് എന്ന് പറഞ്ഞാലെന്താണ്. എനിക്ക് മനസ്സിലായില്ല. അവരെയാണ് ആരാധ്യനാക്കിയത് എന്നാണോ? എങ്കിൽ ഈ മദർ തെരേസ ഇനി മുഹമ്മദ്(സ)യിൽ വിശ്വസിച്ചാലും,അദ്ദേഹത്തെ ആരാധ്യനാക്കിയാലും പിഴച്ചു പോയവൾ തന്നെ. ഏതൊരാളുടെയും വിശ്വാസം മനസ്സിലായിരിക്കുമല്ലോ? ഏത് കുഞ്ഞിരാമന്‍ മാഷ് ആയാലും അയാൾ വിശ്വാസി ആണോ അവിശ്വാസിയാണോ എന്ന് മനസ്സ് മാന്തി പൊളിച്ച് നോക്കാൻ പറ്റില്ലല്ലോ.

അപ്പൂട്ടൻ said...

അബ്ദുൽ അസീസ്‌
പെട്ടൊന്നുമനസ്സിലാക്കാനുള്ള ഒരു ലളിത ഉദാഹരണം പറഞ്ഞു എന്ന്‌ മാത്രം.
അല്ലാഹുവിനെ ഒരു സൃഷ്ടിയോടും ഉപമിക്കാൻ കഴില്ല. ഒരു മാഷിനും കുട്ടിയെ കുറിച്ച്‌ എല്ലാ കാര്യവും അറിയില്ലല്ലോ. പ്രോഗ്രസ്സ്‌ കാർഡിൽ കള്ള ഒപ്പിട്ട്‌ ഏൽപിക്കുന്ന കുട്ടികളുമുണ്ട്‌. അല്ലാഹു എല്ലാം അറിയുന്നവനാണ്‌


ആ ലളിതഉദാഹരണം പോലെയാണോ ദൈവത്തിന്റെ പരീക്ഷണവും എന്നുതന്നെയാണ്‌ ഞാൻ ചോദിച്ചതും. താങ്കൾ ആദ്യകമന്റിൽ ചോദിച്ചതിതാണ്‌

ഒരു കുട്ടിയുടെ ബുദ്ധിപരമായ കഴിവുകൾ എത്രത്തോളമുണ്ട്‌ എന്നറിയുന്ന അധ്യാപകൻ എന്തിനാണ്‌ അവനെക്കൊണ്ട്‌ പരീക്ഷയെഴുതിക്കുന്നത്‌?

ഒരു കുട്ടിയെക്കൊണ്ട്‌ പരീക്ഷയെഴുതിക്കുന്നത്‌ അവൻ എത്ര പഠിച്ചു എന്നറിയാനാണ്‌ (ഉദാത്തമായി ചിന്തിച്ചാൽ, പക്ഷെ സത്യത്തിൽ നടക്കുന്നത്‌ ഒരു filtering-cum-memory test ആണെന്നത്‌ സത്യം) എന്നാണ്‌ ഞാൻ പറഞ്ഞത്‌. പരീക്ഷയില്ലാതെ അദ്ധ്യാപകന്‌ അതറിയാനാവില്ല. വിദ്യാർത്ഥിയെക്കുറിച്ച്‌ അദ്ധ്യാപകന്‌ പ്രസക്തമായ ഒന്നും അറിയില്ലെന്നർത്ഥം. താങ്കൾ പറഞ്ഞ "അദ്ധ്യാപകന്‌ അറിയാത്ത വസ്തുതയായ പ്രോഗ്രസ്‌ കാർഡിലെ കള്ളയൊപ്പ്‌" വരുന്നതുപോലും ഈ പരീക്ഷയുടെ അനന്തരഫലമാണ്‌. ഇനി അഥവാ അദ്ധ്യാപകന്‌ അറിയുമെങ്കിൽത്തന്നെ ആ വിദ്യാർത്ഥിയെ പിന്നീട്‌ വിലയിരുത്താൻ വേറെയും അദ്ധ്യാപകർ (അല്ലെങ്കിൽ തൊഴിൽദാതാക്കൾ) ഉണ്ടാവും, അവർക്ക്‌ വിദ്യാർത്ഥിയെക്കുറിച്ച്‌ അറിയാനുള്ള പ്രാഥമികാധാരം ആണ്‌ ഈ അദ്ധ്യാപകൻ നടത്തുന്ന പരീക്ഷാഫലം.

ഇവിടെ, ദൈവസങ്കൽപപ്രകാരം, ഒരു അദ്ധ്യാപകനെയുള്ളു. വിദ്യാർത്ഥിയുടെ കഴിവുകൾ അറിയാം, വിലയിരുത്താൻ മറ്റൊരാളും ഇല്ലതാനും. പിന്നെന്തിന്‌ പരീക്ഷണം?

നിരവധിപേർ പരീക്ഷയിലൂടെ കടന്നു പോയിട്ടും സ്കൂളിൽ പിന്നെയും പരീക്ഷയുണ്ടല്ലോ.

ആയിക്കോട്ടെ, ഓരോ കൊല്ലവും നമ്മുടെ തൊഴിലവസരങ്ങളും വരുന്നുണ്ടല്ലൊ. അതിനാൽ ഒഴിവുകൾ നികത്തപ്പെടണമെങ്കിൽ തീർച്ചയായും പുതിയ "പരീക്ഷാജേതാക്കൾ" വേണം. സ്വർഗ്ഗത്തിൽ അന്ത്യനാളിൽ എല്ലാവരും ഒന്നിച്ചല്ലേ പോകുന്നത്‌, റിട്ടയർമെന്റും ഇല്ല. പിന്നെന്തിന്‌ കൂടുതൽക്കൂടുതൽ ആളുകൾ പരീക്ഷയ്ക്കിരിക്കുന്നു?

ഇതിനുള്ള മറുപടിയാണ്‌ അപ്പൂട്ടാ ഇത്‌ “അല്ലാഹുവിന്റെ പൂർവജ്ഞാനവും പൂർവനിശ്ചയവും നമ്മുടെഅറിവിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളല്ല.“

ഇസ്ലാമിന്റെ ദൈവസങ്കൽപം മാത്രമല്ല ഞാനിവിടെ ഉദ്ദേശിച്ചതെന്ന്‌ പറയട്ടെ. എല്ലാ ദൈവസങ്കൽപങ്ങളിലും ഗ്യാപ്പുകൾ ഉണ്ട്‌. ചിലതെല്ലാം മുസ്ലിം സുഹൃത്തുക്കൾ തന്നെ തപ്പിയെടുക്കുന്നുമുണ്ട്‌.

ഈ പൂർവ്വജ്ഞാനവും പൂർവ്വനിശ്ചയവും ഉണ്ടെന്ന്‌ എങ്ങിനെയാണ്‌ മനസിലായത്‌ എന്നുചോദിച്ചാൽ ദൈവം പറഞ്ഞു എന്നൊരു ഉത്തരമല്ലേയുള്ളു. ഒരുപാട്‌ ambiguity വെച്ചാണ്‌ ദൈവം സ്വയം പരിചയപ്പെടുത്തിയത്‌ എന്നേ ഇതിനർത്ഥം വരുന്നുള്ളു. മുഹമ്മദിന്‌ ദൈവവിശ്വാസമില്ലാത്തവരിൽ നിന്നുള്ള ചോദ്യങ്ങൾ നേരിടേണ്ടിവന്നിട്ടില്ല, അതിനാൽ തന്നെ കേട്ടവർ ഈ വിശദീകരണങ്ങളിൽ സംതൃപ്തരായി, അത്രമാത്രം. ഇന്ന്‌ സ്ഥിതി അതല്ല, സ്വാഭാവികമായും ഗ്യാപ്പുകൾ അടയ്ക്കുന്ന മുറയ്ക്ക്‌ കൂടുതൽ ഗ്യാപ്പുകൾ വരും.

ആ ചോദ്യവും ഉത്തരവും ഒന്നൂടെ അപൂട്ടൻ വായിച്ച്‌ ലളിതമായി ഒന്നൂടെ മറുപടി തരൂ. പ്ലീസ്‌

എന്റെ കമന്റിന്‌ ഹേതുവായ താങ്കളുടെ കമന്റാണോ താങ്കൾ ഉദ്ദേശിച്ചത്‌. താങ്കളുടെ ഉദാഹരണം തെറ്റാണെന്നാണ്‌ ഞാൻ പറഞ്ഞത്‌, അപ്പോൾ ബാക്കി വിശദീകരിക്കണോ. വേണമെങ്കിൽ ആവാം. ഒഴിവിനനുസരിച്ച്‌ എഴുതാം.

അപ്പൊകലിപ്തോ said...

ea jabbar : ഇങ്ങനെയിഒക്കെയാണോ ഒരു ദൈവം വേദഗ്രന്ഥം തയ്യാറാക്കേണ്ടത്?

------------------------------------------------
അല്ല. ഇങ്ങനെയല്ല തയ്യാറാക്കെണ്ടത്‌. ഇടമറുക്‌ , കോവൂറ്‍, കലാനാഥന്‍, രാമന്‍ കുട്ടി, പവനന്‍, ഗംഗന്‍, പനംപിള്ളി , ജബ്ബര്‍ കുട്ടി മുതലായവരായിരുന്നു തയ്യാറാക്കേണ്ടിയിരുന്നതു. കുറഞ്ഞപക്ഷം വള്ളി പുള്ളികല്‍ എങ്ങനെ മാറ്റണമെന്ന് അല്ലാഹുവിനു ഇവരോട്‌ വിദഗ്ദ അഭിപ്രായമെങ്കിലും ചോദിക്കാമായിരുന്നു. !!

ഒരാള്‍ തേങ്ങ വീണ്‍ കുഞ്ഞ്‌ മരിച്ച കഥയുമായി ഇറങ്ങിയിട്ടുണ്ട്‌. അങ്ങനെ കൊല്ലാന്‍ പാടില്ലായിരുന്നും, ഉറുമ്പിനെ കൊണ്ട്‌ കടിപ്പിച്ച്‌ കൊല്ലാമായിരുന്നു എന്നാണു ആവശ്യം...

യേശുവിനെ പത്താണി അടിപ്പിച്ച്‌ ക്രൂരമായി കൊന്നെന്നാണു ക്രിസ്തീയ സഹോദരര്‍ വിശ്വസിക്കുന്നത്‌. ദൈവത്തിണ്റ്റെ സാഡിസത്തിണ്റ്റെ ഇരയാണു ദൈവത്തിണ്റ്റെ പ്രിയപ്പെട്ട യേശു എന്ന്‌ ഇതേവരെ അവര്‍ക്ക്‌ തോന്നിയിട്ടില്ല. ഇനി യുക്തിവാദികള്‍ക്ക്‌ തോന്നുന്നെങ്കില്‍ "ഇങ്ങനെയിഒക്കെയാണോ ഒരു ദൈവം വേദഗ്രന്ഥം തയ്യാറാക്കേണ്ടത്?" എന്ന ചോദ്യങ്ങല്‍ക്ക്‌ ആവര്‍ത്തിക്കും...

ea jabbar said...

താങ്കൾ പറഞ്ഞപോലെ എന്നെന്നേക്കും വേണ്ടിയാണ് ഖുർ‌ആൻ. അതുകൊണ്ട് അതിലെ നിർദ്ദേശങ്ങളും എല്ലാക്കാലത്തും നിലനിൽക്കേണ്ടതുണ്ട്.

ചില തീവ്ര വാദികൾ ചെയ്യുന്ന പോലെ യുദ്ധകാലത്തേക്കുള്ള സൂക്തങ്ങളെ ടുത്ത് സമാധാന കാലത്തേക്ക് ചാർത്താതിരുന്നാൽ മതി..



---=----
കുഴപ്പം തീവ്രവാദികളുടേതല്ല സുഹൃത്തേ !
കുര്‍ ആനിന്റേതു തന്നെ. അതെഴുതിയത് ദൈവമാണെങ്കില്‍ ആദൈവം തന്നെയാണീ കുഴപ്പത്തിനൊക്കെ കാരണക്കാരന്‍. ജൂതന്‍ മാരും ക്രിസ്ത്യാനികളും നെറി കെട്ടവരാണെന്നും അവരെ ശത്രുക്കളായി കാണണമെന്നും നിര്‍ദേശിക്കുന്നേടത്ത്, നബിയെ ഉപദ്രവിച്ച ചില ഗോത്രക്കാരെ മാത്രമാണുദ്ദേശിക്കുന്നതെങ്കില്‍ ആ ഗോത്രത്തിന്റെ പേര്‍ പറയുകയോ അല്ലെങ്കില്‍ പറഞ്ഞത് ഒരു പ്രത്യേക ഗോത്രത്തെ ഉദ്ദേശിച്ചു മാത്രമാണെന്ന് വ്യക്തമാക്കുകയോ ചെയ്യണമായിരുന്നു. രണ്ടു മത സമുദായങ്ങളെ പേര്‍ പറഞ്ഞു കൊണ്ട് ഒരു പൊതു നിര്‍ദേശമാണെന്ന് ഒറ്റ നോട്ടത്തിലേ തോന്നും വിധം ഇക്കാര്യം അവതരിപ്പിച്ചത് തികഞ്ഞ നെറികേടായിപ്പോയി. ലോകാവസാനം വരേയും മുസ്ലിംങ്ങള്‍ ജൂതരെയും ക്രിസ്ത്യാനികളെയും സംശയദൃഷ്ടിയോടെ മാത്രം വീക്ഷിക്കാന്‍ ഈ നിലപാടു കാരണമായിട്ടുണ്ട് എന്നത് ഒരു ചരിത്ര വസ്തുതയാണ്.

ആനക്കയത്തുകാരനായ ലതീഫ് എന്റെ കുടുംബത്തെ ഉപദ്രവിച്ച ആളാണെന്നു കരുതുക. ഞാന്‍ എന്റെ കുടുംബത്തിലുള്ളവരോടും വരും തലമുറയോടും ഇങ്ങനെ നിര്‍ദേശിക്കുന്നു “ ആനക്കയത്തുകാര്‍ നമ്മുടെ ശത്രുക്കളാണ്. അവരുമായി ഒരു സൌഹൃദവും പാടില്ല. “ ഇത് ഞാന്‍ ഒരു തറവാട്ടു രേഖയായി എഴുതിയും വെക്കുന്നു. എന്റെ കുടുംബത്തില്‍ പിറക്കുന്ന ഭാവി തലമുറ പോലും ഈ രേഖ വായിച്ച് ആനക്കയത്തുകാരെ മുഴുവന്‍ കുടുംബ ശത്രുക്കളായി വിലയിരുത്തില്ലേ? നേരെ മറിച്ച് ഇന്ന കുടുംബത്തിലെ ആ ലതീഫ് എന്ന ചങ്ങാതി എന്നോട് ഇന്ന ഇന്ന ഉപദ്രവങ്ങള്‍ ചെയ്തിട്ടുണ്ട് . അതിനാല്‍ അവനെ ആരും കൂട്ടുകാരനാക്കരുത് എന്നാണു പറഞ്ഞിരുന്നെങ്കിലോ? ഒരു ദൈവമൊക്കെയാകുമ്പോള്‍ ഇത്തിരി സാമാന്യ വിവേകമെങ്കിലും കാണിക്കണ്ടേ ?

ea jabbar said...

പക്ഷേ മതഗ്രന്ഥങ്ങളും, ദൈവവിശ്വാസവും, കമ്മ്യൂണിസവും ഒരുപോലെ കാലഹരണപ്പെട്ട കാര്യങ്ങളാണെന്നു വിചാരിക്കുന്നവരും ഉണ്ട് -- ഉദാഹരണം ഞാൻ. അതുകൊണ്ട് ഖുർ‌ ആൻ എന്നു പറയുമ്പോഴേക്കും സ്റ്റാലിൻ, പോൾ പോട്ട് എന്നൊന്നും പറയുന്നതിലൊന്നും വലിയ അർത്ഥമില്ല. ‘അരിയെത്ര’ എന്നതാണു ചോദ്യം :) പയറിന്റെ കണക്ക് നമുക്കു പിന്നെ പറയാം.
-----
ഞാനും !

ea jabbar said...

Blogger യരലവ~yaraLava said...

ജബ്ബാര്‍ മാഷിനോട് ഒരു എളിയ അഭ്യര്‍ത്ഥന :

മുകളിലെ ലതീഫിന്റെ ലിങ്ക് നല്‍കിയ കമെന്റ് ഡിലീറ്റിയാല്‍ വളരെ സൌകര്യമാവും; ഇസ്ലാമിക് റിലേറ്റഡ് ഇഷ്യൂസ് എവിടെ ചര്‍ച്ച ചെയ്യുമ്പോഴും അതു പറിച്ചു തന്റെ ബ്ലോഗിലാക്കി ഒടുക്കം കമെന്റ് ഡിലീഷനും മോഡറേഷനുമായി ബ്ലോഗ് മാധ്യമത്തെ വ്യഭിചരിക്കുന്ന ലതീഫിനെ കരുതിയിരിക്കുക.

-----------
ഇത് ഒരു ലതീഫിന്റെ മാത്രം നിലപാടല്ല. ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകള്‍ ഇതു തന്നെയാണു ചെയ്യുന്നത്. ഇസ്ലാമിനെ വിമര്‍ശിക്കുന്ന പ്രധാന്‍ വെബ്സൈറ്റുകളില്‍ നോക്കൂ. അവര്‍ ഇസ്ലാം സൈറ്റുകളിലേക്കു ലിങ്ക് നല്കിയാണു മറുപടി പറയുന്നത്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കാനായി ഉണ്ടാക്കിയ ഇസലാം സൈറ്റുകള്‍ പോലും വിമര്‍ശക സൈറ്റുകളിലേക്കു ലിങ്ക് കൊടുക്കുകയില്ല. മാത്രമല്ല. അത്തരം സൈറ്റുകളെല്ലാം മുസ്ലിം രാജ്യങ്ങള്‍ തടയുകയും ചെയ്യുന്നു.
ഇവര്‍ക്ക് സ്വന്തം പ്രത്യയശാസ്ത്രത്തില്‍ അത്രയ്ക്കുണ്ട് ആത്മവിശ്വാസം ! ഭീരുക്കളാണിവര്‍ .!!

Bava said...

ഇവിടെ കമന്റുന്ന മുസ്ലിം സഹോദരന്മാരോട്..

നിങ്ങള്‍ തെളിവുകള്‍ നിരത്തി സംസാരിച്ചിട്ടും ജബ്ബാറും കൂട്ടരും അതൊന്നും അംഗീകരിക്കുന്നില്ല.

ദൈവമില്ലന്നും പ്രവാചകന്‍ മോശപ്പെട്ടവനെന്നും തീര്‍ത്തും പറഞ്ഞു കഴിഞ്ഞ അവര്‍ക്കായി പിന്നെന്തിനു ഇവിടെ വീണ്ടും കമന്റുന്നു.

ഇതെല്ലാം വെറും വേസ്റ്റ്. ജബ്ബാറിന് മറ്റു ചില ലക്ഷ്യങ്ങളുണ്ട്‌.

നിങ്ങള്‍ ഇവിടെ കമന്റുന്നത് കൊണ്ടാണ് ജബ്ബാറും കൂട്ടരും വീണ്ടും വീണ്ടും പ്രവാചകനെ അവഹേളിച്ചു നിങ്ങള്‍ക്ക് മറുപടി നല്‍കുന്നത്..

നിങ്ങള്‍ പിന്മാറിയാല്‍ അയാള്‍ അവഹേളനം നിര്‍ത്തും..

പ്രവാചകന്റെ ഇളയാപ്പയുടെ കാര്യത്തിലെ ഖുര്‍ആന്റെ നിലപാട് ജബ്ബാറിന് ബാധകമാണ് കൂട്ടരെ....ജാഗ്രതൈ

ലത്തീഫും, അസീസും കൂട്ടരും ഇക്കാര്യം ശ്രദ്ദിക്കുമല്ലോ.

എല്ലാവര്‍ക്കും നല്ല ബുദ്ധി വരട്ടെ.

അപ്പൊകലിപ്തോ said...

ea jabbar : ലോകാവസാനം വരേയും മുസ്ലിംങ്ങള്‍ ജൂതരെയും ക്രിസ്ത്യാനികളെയും സംശയദൃഷ്ടിയോടെ മാത്രം വീക്ഷിക്കാന്‍ ഈ നിലപാടു കാരണമായിട്ടുണ്ട് എന്നത് ഒരു ചരിത്ര വസ്തുതയാണ്.


അതൊരു അസംബന്ധ, ചരിത്രവായനയില്ലാത്ത, ഒരു യുക്തി വിചാരവമില്ലാത്ത വാദമാണു. കാരണം ഇന്ന്‌ ംസുലിംകളേക്കാള്‍ ക്രിസ്ത്യാനികളും ജൂതരുമാണു സംശയത്തോടെ മുസ്ളിംകളെ കാണുന്നതു. അതിനു ഏതേതൊക്കെ നാടുകളുടെ പേരുകള്‍ എടുത്ത്‌ പറയേണ്ടതില്ലല്ലൊ. എന്നാലും ചിലത്‌.. ഫ്രാന്‍സ്‌ , ജര്‍മ്മനി സ്വിറ്റ്സര്‍ലാണ്റ്റ്‌, അമേരിക്ക, ഡെന്‍മാര്‍ക്ക്‌ ഇസ്രായീല്‍ ... ലിസ്റ്റ്‌ നീളും

ഇവിടങ്ങളില്‍ ഖുര്‍-ആന്‍ സംശയിച്ചത്‌ മാതിരി തന്നെയല്ലെ അവര്‍ മുസ്ളിംകളൊട്‌ പെരുമാറുന്നതു.

"യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ (Qur-aan 2:120)"

ഇതിനു ഇന്ന് ഓരോ മുസ്ളിമും സാക്ഷി..

ea jabbar : ഒരു ദൈവമൊക്കെയാകുമ്പോള്‍ ഇത്തിരി സാമാന്യ വിവേകമെങ്കിലും കാണിക്കണ്ടേ ?

ഇപ്പോല്‍ മനസ്സിലായില്ലെ സാമാന്യ ബുദ്ധിയില്ലാത്തവരാണു "യുക്തിവാതക്കാര്‍" എന്നു..

അപ്പൊകലിപ്തോ said...

Zebu & jabbar : പക്ഷേ മതഗ്രന്ഥങ്ങളും, ദൈവവിശ്വാസവും, കമ്മ്യൂണിസവും ഒരുപോലെ കാലഹരണപ്പെട്ട കാര്യങ്ങളാണെന്നു വിചാരിക്കുന്നവരും ഉണ്ട് -- ഉദാഹരണം ഞാൻ. അതുകൊണ്ട് ഖുർ‌ ആൻ എന്നു പറയുമ്പോഴേക്കും സ്റ്റാലിൻ, പോൾ പോട്ട് എന്നൊന്നും പറയുന്നതിലൊന്നും വലിയ അർത്ഥമില്ല. ‘അരിയെത്ര’ എന്നതാണു ചോദ്യം :) പയറിന്റെ കണക്ക് നമുക്കു പിന്നെ പറയാം.

--------------------------

ഇതു അരിയുടെ കണക്ക്‌ തന്നെയാണു. പയറെന്ന്‌ പറയുന്നതു ഇവിടെ ശ്രീ ജബ്ബറും കൂട്ടരുമാണു. പോല്‍ പോട്ടും സ്റ്റാലിനും എന്നൊക്കെ പറയുമ്പോല്‍ ശ്രീനിവാസന്‍ "സന്ദേശ"ത്തില്‍ പോളണ്ടിനെ കുറിച്ച്‌ പറയരുത്‌ എന്നു പറയുന്നതു പോലെയാണു ഈ നിലപാട്‌. ഇസ്ളാമിനെ കുറിച്ച്‌ പറയുമ്പോല്‍ അത്‌ സമ്മതിച്ച്‌ കൊടുക്കണം. ഇസ്ളാമാണു കൊലയ്ക്ക്‌ ഉത്തരവാദി. സ്റ്റാലിനും നിരീശ്വര വാദികളുമാവുമ്പോല്‍ കൊലകള്‍ മനുഷ്യ സ്നേഹത്തിലും സമൂഹ സേവനത്തിണ്റ്റെ കണക്കിലുമെഴുതണം.

നിങ്ങളല്ലേ പയറിണ്റ്റെ കണക്ക്‌ പറയുന്നത്‌. യുക്തിവാദമെന്നത്‌ വിഡ്ഡിത്തമെന്നാണോ മനസ്സിലാക്കെണ്ടത്‌.

അപ്പൊകലിപ്തോ said...

ea jabbar : ഒരു ദൈവമൊക്കെയാകുമ്പോള്‍ ഇത്തിരി സാമാന്യ വിവേകമെങ്കിലും കാണിക്കണ്ടേ ?

----------------------------


ഏതെങ്കിലും ഗോത്രത്തിണ്റ്റെ പേരു പറഞ്ഞ്‌ മറ്റുള്ളവരെ വിമര്‍ഷിച്ചില്ല എന്നാണൂ ശ്രീ ജബ്ബറിണ്റ്റെ വാദം.

അങ്ങനെയെകില്‍ മുകളില്‍ പറഞ്ഞ രാജ്യങ്ങള്‍ , മുസ്ളിം നിന്ദ നടത്തുന്ന സമൂഹങ്ങള്‍ ഏത്‌ ഗോത്ര സമൂഹത്തില്‍ പരിമിതപ്പെടുത്താനൊക്കും. അപ്പോല്‍ വിവേകമില്ലാത്തത്‌ ആര്‍ക്കാണു. സര്‍വ്വകാലത്തിനുമുള്ളതാണു എന്ന്‌ അവകശപ്പെടുന്ന ഗ്രന്ഥം രണ്ട്‌ ഗോത്രങ്ങളുടെ പേരു പറഞ്ഞെങ്കില്‍ ദൈവത്തിനു വിവേകമുണ്ടായേനെ എന്ന തുറിപ്പ്‌ ചീട്ട്‌ ഇറക്കുന്നതു നിങ്ങളുടെ തന്നെ മറവി രോഗത്തിനു മരുന്ന്‌ കഴിക്കാതെയാണോ. അന്നത്തെ രണ്ട്‌ ഗോത്രത്തിണ്റ്റെ പേരു പറഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ക്ക്‌ കൂടുതല്‍ സൌകര്യകരമാകുമായിരുന്നു അതൊരു അന്നത്തെ ഗോത്രമതമാണു എന്ന്‌ വിളിക്കാന്‍. ഇപ്പോല്‍ ഇങ്ങനെയും. ഇവിടെ യുക്തിവാദം ഭ്രാന്താവുകയാണു. വള്ളി പുള്ളി മാറ്റാവുന്ന ഒരു ഗ്രന്ഥം യുക്തിവാദികളൊക്കെ ചേര്‍ന്ന്‌ കൊണ്ടുവരൂ.. കാണട്ടെ. നമുക്ക്‌ വീശ്വസിക്കാം...

ബയാന്‍ said...

>>>
“ഇവര്‍ക്ക് സ്വന്തം പ്രത്യയശാസ്ത്രത്തില്‍ അത്രയ്ക്കുണ്ട് ആത്മവിശ്വാസം ! ഭീരുക്കളാണിവര്‍ .!! >>>>


ജബ്ബാര്‍മാഷെ : ‘അപ്പൊകലിതോ ‘വിനെ പോലെ മുഖം‌മൂടിയിട്ട് കമെന്റുന്നവറ്ക്ക് വേണ്ടി മതവിശ്വാസികളുടെ ആത്മവിശ്വാസത്തെകുറിച്ച് ചിത്രകാരന്‍ ചാണക്യന്റെ പോസ്റ്റില്‍ പതിച്ച ഒരു കമെന്റ് ഇവിടെയിടുന്നു.

chithrakaran:ചിത്രകാരന്‍ said...
ജനനത്തിലും,മരണത്തിലും,വിവാഹത്തിലും നാം ശത്രുവിന്റെ അഭിവാദ്യം പോലും സ്വീകരിക്കും.

ഈ വിടവിലൂടെയണ് സമൂഹത്തിലെ സ്വാര്‍ത്ഥതയുടെ ഇരുണ്ട അധികാരത്തിന്റെ ചങ്ങലകള്‍ .... മതത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍ സ്നേഹത്തിന്റേയും നന്മയുടേയും റോസാപുഷ്പ്പങ്ങളുമായി നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുക.
അവര്‍ പിന്നീട് നമ്മുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങും.
ആചാരങ്ങളുടെ കാര്‍മ്മികനായും,ഉപദേശിയായും,ജീവിത ക്രമമായും,സമൂഹവുമായി കുടുംബത്തെ ഇണക്കിച്ചേര്‍ക്കുന്ന നമ്മുടെ മാതാപിതാക്കളായും,രക്ഷാധികാരികളായും,അവസാനംനമ്മേ മേച്ചു നടക്കുന്ന ആട്ടിടയനായും, പുരോഹിതനായും,തന്ത്രിയായും നമ്മുടെ ആത്മാഭിമാനത്തിലേക്ക് അവരുടെ വേരുകള്‍ ആഴത്തില്‍ താഴ്ത്തിക്കൊണ്ടിരിക്കും.
, നമ്മള്‍ എന്തുടുക്കണം?, എങ്ങിനെ ചിന്തിക്കണം?,ഭാര്യാഭര്‍ത്താക്കന്മാര്‍ എങ്ങിനെ സംസാരിക്കണം,ശാരീരിക ബന്ധം എങ്ങിനെ ആകാം എങ്ങിനെ ആകാതിരിക്കാം... എങ്ങനെ,എത്ര കുട്ടികളുണ്ടാക്കണം... എന്നിങ്ങനെയുളള നമ്മുടെ ആത്മാഭിമാനം കൊണ്ട് നിയന്ത്രിക്കപ്പെടുന്ന വ്യക്തി ജീവിതത്തിന്റെ വിവേചന ശേഷി അവര്‍ കവര്‍ന്നെടുക്കുന്നു.
അതോടെ നാം സ്വന്തം കാര്യം നോക്കാന്‍ കഴിവില്ലാത്ത അടിമയാകുന്നു.ആത്മാഭിമാനമില്ലാത്ത മനുഷ്യരാകുന്നു.
അങ്ങനെ നമ്മേ മത വിശ്വാസി എന്നു വിളിക്കാം. ആത്മാഭിമാനമില്ലാ‍ത്ത മനുഷ്യര്‍ക്ക് ആകെയുള്ള ആശ്വാസം തന്റെ കൂടെയുള്ള വിശ്വാസി സമൂഹമാണ്.
ഭീരുത്വവും മതത്തിന്റെ പൌരുഷവും മാത്രമാണ് അവരുടെ ആകെയുള്ള ശക്തി.

ആ ശക്തി മൃദുവായ വിശ്വാസമായും,മതാഭിമാനം മുതല്‍ അതിഭീകരനായ മത മൌലീകവാദി വരെയുള്ള അടിമത്വത്തിന്റെ തീവ്രത വ്യതിയാനമായി... സാന്ദ്രതാ വ്യത്യാസമായി നമ്മളില്‍ കുടിയിരിക്കുന്നു.

ആത്മാഭിമാനത്തിന് വൈറസ് ബാധിച്ച
മനസ്സിനുടമകളാണ് ഓരോ മത വിശ്വാസിയും.

ചാണക്യാ... ക്ഷമിക്ക്.
ചിത്രകാരന്‍ സ്ത്രീ ശരീരപൂട്ടിന്റെ താക്കോല്‍ ധ്വാരത്തിലൂടെ മനുഷ്യന്റെ മനസ്സിലൊന്നു കടന്ന് പരിശോധിച്ചു നോക്കിയതാണ്.
എല്ലാ മനുഷ്യ സഹോദരങ്ങള്‍ക്കും
ചിത്രകാരന്റെ സ്നേഹ പൂര്‍ണ്ണമായ പ്രണാമം.

November 8, 2009 5:30 PM (http://chaanakyan.blogspot.com/2009/10/blog-post.html
)

അപ്പൂട്ടൻ said...

അപ്പോകലിപ്തോ
ഞാനെന്റെ യുക്തിവാദിയെന്നത്‌ വട്ടപ്പേരോ എന്ന പോസ്റ്റിൽ പറഞ്ഞകാര്യം ഇവിടെയെഴുതട്ടെ.

തങ്ങൾക്ക്‌ എതിർപ്പുള്ള പലരേയും, പല സംഭവങ്ങളേയും യുക്തിവാദവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങളും കാണാറുണ്ട്‌. മുതലാളിത്തവും ഫാസിസവും കമ്മ്യൂണിസവും എന്നുവേണ്ടാ, ഈ ലോകത്തുള്ള സകല സംഭവങ്ങളും യുക്തിവാദികൾ ഏറ്റെടുക്കേണ്ടിവരുന്നു. ബുഷും സ്റ്റാലിനും ഹിറ്റ്ലറും ഒന്നിച്ച്‌, ഒരേ പോസ്റ്റിൽ, യുക്തിവാദികളായി അവതരിച്ചിട്ടുണ്ട്‌

അതുപോട്ടെ, നമുക്ക്‌ അരിമണികൾ തന്നെയെടുക്കാം. താങ്കൾ ഹിറ്റ്ലർ, സ്റ്റാലിൻ, പോൾപോട്ട്‌ എന്നിവരുടെ കാര്യമൊക്കെ പറഞ്ഞു (സദ്ദാമിനെ ഒഴിവാക്കിയതെന്തുകൊണ്ടെന്നറിയില്ല), അവരുടെ കാര്യം തന്നെയായിക്കോട്ടെ. ഖുർആൻ കാരണം നടത്തപ്പെട്ടിട്ടുള്ള അക്രമങ്ങളും ഈ so-called നിരീശ്വരവാദികളുടേയും പ്രവൃത്തികളും സമമാണെന്നാണല്ലൊ താങ്കൾ പറഞ്ഞുവരുന്നത്‌.

എന്റെ സംശയങ്ങൾക്കുകൂടി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

1. ഇപ്പറഞ്ഞവരെല്ലാം മനുഷ്യരാണ്‌, ഏകാധിപതികളാണ്‌.
2. അധികാരമോഹമുള്ളവരും അധികാരം നിലനിർത്താനോ പ്രത്യേകവിഭാഗങ്ങളോടുള്ള വെറുപ്പിനാലോ ആണ്‌ ഇവർ ഇപ്പറഞ്ഞ Ethnic cleansing നടത്തിയിട്ടുള്ളത്‌.
3. അവർക്ക്‌ കൈയ്യാളുകളായി കുറേപ്പേർ ഉണ്ടായിരുന്നു, ഈ നരനായാട്ട്‌ നടത്താനായി.
4. സ്വയം percieve ചെയ്ത വ്യക്തികളെ അല്ലെങ്കിൽ സമൂഹങ്ങളെയാണവർ കൊന്നൊടുക്കിയത്‌. തന്റെ വരുതിയിൽ നിൽക്കാത്തവരും തന്റെ അധികാരത്തിന്‌ തടസമാകുമെന്ന് അവർക്ക്‌ തോന്നിയവരും ഒക്കെ കൊലചെയ്യപ്പെട്ടിട്ടുണ്ട്‌.
5. സ്വന്തം കാലത്തിനപ്പുറം ഒരു legacy, ഇക്കാര്യത്തിലെങ്കിലും, ഉണ്ടാക്കിയെടുക്കാൻ അവർക്കായിട്ടില്ല.

വേറെയും കാര്യങ്ങളുണ്ടാവാം, എന്റെ ബുദ്ധിയിൽ തൽക്കാലം ഇത്രയേ വരുന്നുള്ളു.


ഇതൊക്കെത്തന്നെയാണോ ഖുർആൻ അവതരിപ്പിച്ചതിലൂടെ ദൈവവും ചെയ്തത്‌?

1. ദൈവം മാനുഷികചേതനകളുള്ള ഏകാധിപതിയാണോ?
2. എന്തധികാരം നിലനിർത്താനാണ്‌, അല്ലെങ്കിൽ എന്ത്‌ വെറുപ്പിന്റെ കാരണത്താലാണ്‌ ഖുർആനിലൂടെ യുദ്ധം നടത്തപ്പെട്ടിട്ടുള്ളത്‌?
3. ദൈവത്തിന്റെ പേരിൽ യുദ്ധം ചെയ്യുന്നവർ ദൈവത്തിന്റെ ലക്ഷ്യങ്ങൾ നേടിക്കൊടുക്കാനുള്ള കയ്യാളുകളാണോ?
4. ദൈവത്തിനും ശത്രുക്കളെക്കുറിച്ച്‌ perception മാത്രമാണോ ഉണ്ടായിരുന്നത്‌? തന്നെ വണങ്ങാത്തവരെ വെറുക്കണമെന്നോ, worse, വധിക്കണമെന്നോ പറയാൻ ദൈവത്തിന്‌ എന്തായിരുന്നു ആവശ്യം?
5. ആ legacy കാലഹരണപ്പെട്ടുപോയോ? അങ്ങിനെയെങ്കിൽ ഇപ്പറഞ്ഞ വചനങ്ങളെല്ലാംതന്നെ കാലഹരണപ്പെട്ടതല്ലെ? അത്‌ നിലനിർത്തേണ്ട കാര്യമെന്താണെന്നു തന്നെയല്ലെ ജബ്ബാർ മാഷും ചോദിക്കുന്നത്‌?

അപ്പൊകലിപ്തോ said...

അപ്പൂട്ടന് : താങ്കൾ ഹിറ്റ്ലർ, സ്റ്റാലിൻ, പോൾപോട്ട്‌ എന്നിവരുടെ കാര്യമൊക്കെ പറഞ്ഞു (സദ്ദാമിനെ ഒഴിവാക്കിയതെന്തുകൊണ്ടെന്നറിയില്ല), അവരുടെ കാര്യം തന്നെയായിക്കോട്ടെ. ഖുർആൻ കാരണം നടത്തപ്പെട്ടിട്ടുള്ള അക്രമങ്ങളും ഈ so-called നിരീശ്വരവാദികളുടേയും പ്രവൃത്തികളും സമമാണെന്നാണല്ലൊ താങ്കൾ പറഞ്ഞുവരുന്നത്‌

----------------------------

സദ്ദാമിനെ ഒഴിവാക്കിയത്‌ ഞാനാണോ.. സദ്ധാം ഇസ്ളാമിക ഭീകരതയുടെ അപ്പോസ്തലനല്ലെ. അങ്ങനെ അവതരിപ്പീക്കുമ്പ്പൊഴല്ലെ സ്റ്റാലിനും പോള്‍ പോട്ടും കടന്ന് വരുന്നത്‌. ഒരു സദ്ധാമായാല്‍ മതത്തിണ്റ്റെ പേരില്‍ വച്ച്‌ കെട്ടി ഹൂര്‍ളീങ്ങള്‍ക്ക്‌ വേണ്ടി പൊരുതുന്നവനും നിരീശ്വരനാവുമ്പോല്‍ മനുഷ്യസ്നേഹിയുമാക്കുന്ന കാപഠ്യമാണല്ലോ ഞാണുണര്‍ത്തിയത്‌.

അപ്പൂട്ടന്‍ തന്നെയല്ലെ ഇങ്ങനെ പറഞ്ഞതു."തങ്ങൾക്ക്‌ എതിർപ്പുള്ള പലരേയും, പല സംഭവങ്ങളേയും യുക്തിവാദവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങളും കാണാറുണ്ട്‌. " ഇതില്‍ കുറച്ച്‌ എന്തെങ്കിലും യുക്തിവാദികള്‍ എന്നറിയപ്പെടുന്ന വെറിവാദികള്‍ വിശ്വാസികളുടെ കാര്യത്തില്‍ എടുക്കാറുണ്ടോ.. നിങ്ങളുടെ സൌകര്യം മാത്രമാണോ നിയമങ്ങളും മനുഷ്യസ്നേഹവുമാകേണ്ടതു..

സദ്ദാമായാലും ലാദനായാലും സ്റ്റാലിനായാലും ഞാന്‍ അങ്ങനെ തന്നെ കരുതാനാണു ആഗ്രഹിക്കുന്നതു. പക്ഷേ നിങ്ങള്‍ തന്നെ എഴുതിയതു പോലെ "ഇപ്പറഞ്ഞവരെല്ലാം മനുഷ്യരാണ്‌, ഏകാധിപതികളാണ്‌" ..വിശ്വാസിയാവുമ്പോല്‍ അവര്‍ മനുഷ്യരല്ലാതാവുന്നു സംഘടിത അക്രമത്തിണ്റ്റെ വക്താവുമാവുന്നു . ഈ കാപഠ്യയുക്തിവെറികളാണു തിരിച്ചറിയണമെന്ന് പറയുന്നത്‌.

ഇപ്പോല്‍ നിങ്ങളുടെ സംശയങ്ങള്‍ അസ്താനത്തും മറുപടിക്ക്‌ തികയാത്തതുമാണെന്നു ഞാന്‍ കരുതുന്നു.


എങ്കിലും ...ചിലതിനു ചില മറുചോദ്യങ്ങള്‍ തന്നെയാണു ഉത്തരം

അപ്പൂട്ടന് : എന്റെ സംശയങ്ങൾക്കുകൂടി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതൊക്കെത്തന്നെയാണോ ഖുർആൻ അവതരിപ്പിച്ചതിലൂടെ ദൈവവും ചെയ്തത്‌?

1. ദൈവം മാനുഷികചേതനകളുള്ള ഏകാധിപതിയാണോ?

ദൈവം മനുഷ്യനോട്‌ സംവദിക്കുമ്പോല്‍ ഏത്‌ ചേതനയോട്‌ കൂടി സംസാരിക്കണമെന്നാണു നിങ്ങള്‍ ആഗ്രഹിക്കുന്നത്‌. ആനയുടെ ചേതനമതിയോ .. ? ഏകാധിപതി എന്ന് എങ്ങനെ നിങ്ങള്‍ വിലയിരുത്തും. വീണ്ടും തിരിച്ച്‌, മനുഷ്യ ചേതനകൊണ്ട്‌ ദൈവ ചേതനയെ അളക്കാനുള്ള മാപിനി താങ്കളുടെ കയ്യിലുണ്ടോ. ??

2. എന്തധികാരം നിലനിർത്താനാണ്‌, അല്ലെങ്കിൽ എന്ത്‌ വെറുപ്പിന്റെ കാരണത്താലാണ്‌ ഖുർആനിലൂടെ യുദ്ധം നടത്തപ്പെട്ടിട്ടുള്ളത്‌?

വിശ്വസിച്ചവരുടെ നിലനില്‍പ്പിനല്ലാതെ , നീതി നിര്‍വ്വഹണത്തിനു വേണ്ടിയല്ലാതെ , വെറുപ്പിനു വേണ്ടി നടത്തപ്പെട്ട ഒരു യുദ്ധത്തിണ്റ്റെ പേരു പറയൂ, പ്രവാചകണ്റ്റെ കാലത്ത്‌ നിന്നും. നിങ്ങളുടെ ഈ നിലപാട്‌ വെറുപ്പിണ്റ്റെതല്ലെ എന്ന് സംശയിച്ചാല്‍ നിങ്ങള്‍ എങ്ങനെ മറുപടി തരും ??

3. ദൈവത്തിന്റെ പേരിൽ യുദ്ധം ചെയ്യുന്നവർ ദൈവത്തിന്റെ ലക്ഷ്യങ്ങൾ നേടിക്കൊടുക്കാനുള്ള കയ്യാളുകളാണോ?

ഇത്ര ബാലിശമായ അഭിപ്രായം രൂപപ്പെട്ടതിണ്റ്റെ ഉറവിടം എന്താണു.? ദൈവത്തിനെ സംരക്ഷിക്കാനാണു യുദ്ധം നടത്തുന്നതെന്ന് ശ്രീ ജബ്ബറിണ്റ്റെ വിടുവായത്തമല്ലാതെ മറ്റെവിടെനിന്നെങ്കിലും ഔദ്യോഗികമായി നിങ്ങള്‍ കേട്ടിട്ടുണ്ടോ. ? ഇസ്ളാമില്‍ നടത്തപ്പെട്ട യുദ്ധങ്ങലെല്ലാം മനുഷ്യണ്റ്റെ പ്രശനങ്ങള്‍ക്കൂം പരിഹാരത്തിമല്ലാതെ ഇങ്ങനെ ഒരു ലക്ഷ്യമുണ്ടായിന്നെന്നു നിങ്ങള്‍ തന്നെ തെളിയിക്കണം. ലാദണ്റ്റെ കാര്യമാണെങ്കില്‍ അതു ശ്രീ ജബ്ബറിനോട്‌ തന്നെ ചോദിച്ച്‌ പറയുക. !

4. ദൈവത്തിനും ശത്രുക്കളെക്കുറിച്ച്‌ perception മാത്രമാണോ ഉണ്ടായിരുന്നത്‌? തന്നെ വണങ്ങാത്തവരെ വെറുക്കണമെന്നോ, worse, വധിക്കണമെന്നോ പറയാൻ ദൈവത്തിന്‌ എന്തായിരുന്നു ആവശ്യം?

ദൈവത്തില്‍ വിശ്വസിക്കാത്ത ഒറ്റ കാരണം കൊണ്ട്‌ വധിക്കണമെന്ന ആവശ്യം നിങ്ങല്‍ എവിടെയാണു നേര്‍ക്ക്‌ നേര്‍ വായിച്ചത്‌. ??

5. ആ legacy കാലഹരണപ്പെട്ടുപോയോ? അങ്ങിനെയെങ്കിൽ ഇപ്പറഞ്ഞ വചനങ്ങളെല്ലാംതന്നെ കാലഹരണപ്പെട്ടതല്ലെ? അത്‌ നിലനിർത്തേണ്ട കാര്യമെന്താണെന്നു തന്നെയല്ലെ ജബ്ബാർ മാഷും ചോദിക്കുന്നത്‌?

മുകളിലെ നാലെണ്ണത്തിനും ഉത്തരമായല്‍ ഇതിണ്റ്റെ ഉത്തരമാവും ... !!

Abdul Azeez Vengara said...

>>>>അത്തരം സൈറ്റുകളെല്ലാം മുസ്ലിം രാജ്യങ്ങള്‍ തടയുകയും ചെയ്യുന്നു.
ഇവര്‍ക്ക് സ്വന്തം പ്രത്യയശാസ്ത്രത്തില്‍ അത്രയ്ക്കുണ്ട് ആത്മവിശ്വാസം ! ഭീരുക്കളാണിവര്‍ .!!
<<<

ഇന്ത്യയിൽ ചൈനയിലും മറ്റും ഭീഷണിയായ സൈറ്റുകൾ ബ്ലോക്ക് ചെയ്തിട്ടില്ലെ? അത് ഭീരുവായിട്ടാണോ? സൌദിയിൽ സെക്സ് സൈറ്റുകൾ മുഴുവൻ ബ്ലോക്ക്, തീവ്രവാദ സൈറ്റുകൾ മുഴുവൻ ബ്ലോക്ക് അത് ഭീരുക്കളായിട്ടാണോ? എത്ര രാജ്യങ്ങളിൽ യുട്യൂബ്, ഓർക്കൂട്ട് ഒക്കെ ബ്ലോക്ക് ചെയ്യുന്നില്ലെ. അൺ ബ്ലോക്ക് ചെയ്യാനുള്ള കാര്യം ബോധ്യപ്പെടുത്തിയാൽ അൺ ബ്ലോക്ക് ചെയ്തോളും.

ഇതൊന്നും ഭീരുത്വത്തിന്റെ അടയാളമല്ല.

Abdul Azeez Vengara said...

>>>നിങ്ങള്‍ ഇച്ഛിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു നേര്‍മാര്‍ഗ്ഗം സ്വീകരിക്കാം; പക്ഷെ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. <<<

ഇവിടെ നാം ഇച്ഛിക്കുന്ന ഒരു കാലവും ഇച്ഛപോലെ സംഭവിക്കുകയും സംഭവിക്കാതിരിക്കുകയും ചെയ്യുന്ന വേറെ ഒരു കാലവും ഒക്കെ ഉണ്ടല്ലോ. സർവ്വശക്തനായ അല്ലാഹുവിനു ഇങ്ങനെ വല്ല കാലവുമുണ്ടോ സഖാവെ?

CKLatheef said...

@Bava,

അഞ്ചെട്ടുമാസം മുമ്പ് ഞാനാദ്യമായി ഇതിലിടപെട്ടത് ജബ്ബാര്‍മാഷിനെ ഉദ്ദേശിച്ചായിരുന്നില്ല. ഇത് വായിച്ച് പോകുന്ന ഇസ്‌ലാമിനെക്കുറിച്ചറിയാത്തവര്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിക്കരുതെന്ന് കരുതിയാണ്. എന്നാല്‍ താമസിയാതെ എനിക്ക് മനസ്സിലായി ഇവിടെ വരുന്നവര്‍ക്കോ കമന്റിടുന്നവര്‍ക്കോ മാന്യമായ ഒരു ചര്‍ചയോ അതില്‍ നിന്ന് എന്തെങ്കിലും കാര്യം മനസ്സിലാക്കലോ ഉദ്ദേശ്യമല്ല എന്ന്. എങ്കിലും ആദ്യമായി വരുന്ന ചിലര്‍ അതേ ഗൗരവത്തില്‍ ചര്‍ചയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു. അതിലൊരാളാണ് അസീസെന്ന് തോന്നുന്നു. താമസിയാതെ അദ്ദേഹത്തിന് മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു. ബാക്കിയുള്ളവരെല്ലാം ഒരു ടൈംപാസിന് വേണ്ടി മാത്രമാണ് കമന്റുന്നതെന്നാണ് അവ വായിക്കുമ്പോള്‍ മനസ്സിലാകുന്നത്. പിന്നെ എന്റെ പേര് ആവശ്യമില്ലാതെ ജബ്ബാറും യരലവയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ് ഞാനിതില്‍ സജീവമായി പങ്കെടുക്കുന്നു എന്ന ധാരണ സൃഷ്ടിക്കപ്പെട്ടത്. അസീസ് ഒരബദ്ധം പറഞ്ഞപ്പോള്‍ മാതമാണ് ഞാന്‍ കാര്യത്തില്‍ ഒരു കമന്റ് ഇട്ടത്. യരലവയും ജബ്ബാര്‍മാഷും ഇതില്‍ അബദ്ധമല്ലാത്തത് പറഞ്ഞാലാണ് അത്ഭുതം.

Bava said...

ലത്തീഫും കൂട്ടരും കാര്യങ്ങള്‍ മനസ്സിലാക്കിയതിനു നന്ദി.. ജബ്ബാറുകളുടെ ലക്‌ഷ്യം നിങ്ങളെ ഇവിടെ തളച്ചിടലാണ്..അതില്‍ അവര്‍ വിജയിക്കുന്നുമുണ്ട്.

Abdul Azeez Vengara said...

>>>>ഇവിടെ, ദൈവസങ്കൽപപ്രകാരം, ഒരു അദ്ധ്യാപകനെയുള്ളു. വിദ്യാർത്ഥിയുടെ കഴിവുകൾ അറിയാം, വിലയിരുത്താൻ മറ്റൊരാളും ഇല്ലതാനും. പിന്നെന്തിന്‌ പരീക്ഷണം?<<<

നിങ്ങളുടെ ഭാഷയിലുള്ള ആ സംങ്കല്പപ്രകാരം ദൈവത്തിനു പരീക്ഷയുടെ ലക്ഷ്യം നമ്മളെ അറിയിക്കേണ്ട ആവശ്യമില്ലല്ലോ. ലക്ഷ്യം അറിയിച്ചാൽ തന്നെ മനുഷ്യനെ രൂപപ്പെടുത്തിയ ബുദ്ധിയിൽ മനുഷ്യനതുൾകൊള്ളാൻ കഴിയില്ല എന്ന് ദൈവത്തിനറിയാമല്ലോ. സൂചന തന്നേക്കാം.

അല്ലാഹുവിലുള്ള വിശ്വാസം എന്നാൽ അന്തമായിട്ടുള്ള വിശ്വാസം തന്നെയാണ്. അല്ലാഹും സിംഹാസനത്തിൽ ഇരിക്കുന്നു എന്ന് പറഞ്ഞാൽ ഇരിക്കുന്നു എന്ന് തന്നെ. അതിനു അർത്ഥം പറയാനോ വ്യാഖ്യാനിക്കാനോ അതെങ്ങനെ എന്ന് ചിന്തിക്കാനോ യാതൊരു കല്പനയുമില്ല. ഇച്ഛക്കനുസരിച്ചു തീരുമാനമെടുക്കാൻ കഴിയാത്ത സൃഷ്ടിക്കളാണ് മാലാഖമാർ. അതും അല്ലാഹുവിന്റെ സൃഷ്ടി തന്നെ.

Abdul Azeez Vengara said...

നന്ദി ലത്തീഫ്.

വാദിക്കാൻ വേണ്ടി വാദിക്കാതെ ഒരു വിഷയത്തിൽ മാത്രമൊതുങ്ങി ചർച്ച ചെയ്താൽ കൂടുതൽ പ്രയോജനപ്രദമാവും. അതിൽ കമാന്റിടുന്നവർ തമ്മിലുള്ള സംവദാം ഡിലീറ്റ് ചെയ്താൽ പടിപടിയായി ഓരൊ കാര്യംവും ചർച്ച ചെയ്താൽ എല്ലാവർക്കും പ്രയോജനപ്പെടും.

ഇവിടെ ആർക്കും പിടിവാശിയില്ല. ജബ്ബാറിന്റെ വാദഗതി തെളിയിച്ച് നമ്മളെ ആ നേരായ വഴിയിൽ നടത്താൻ ജബ്ബാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വ്യക്തമായി കാര്യങ്ങളെഴുതൂ.

ഇതെന്റെ മാത്രം അഭിപ്രായം

ബയാന്‍ said...

അസീസേ: എല്ലാം ദൈവത്തിന്റെ കൃപ. അവന്‍ നമ്മെ സൃഷ്ടിച്ചു. ഭക്ഷണം തരുന്നു, മരിപ്പിക്കുന്നു, സ്വര്‍ഗ്ഗത്തിലിടുന്നു അല്ലെങ്കില്‍ നരകത്തിലിടുന്നു അല്ലെങ്കില്‍ ഇതിന് രണ്ടിന്നുമ്മിടയിലിടുന്നു. പടച്ചോന്റെ ആഗ്രഹങ്ങളല്ലേ; നടക്കട്ടെ.

അപ്പൂട്ടൻ said...

അപ്പോകലിപ്തോ,
രണ്ടും അരിയും പയറും പോലെയല്ല, അരി തന്നെയാണെന്ന്‌ പറഞ്ഞതിനാണ്‌ ഞാനും മറുപടി ചോദിച്ചുകൊണ്ടെഴുതിയത്‌. താങ്കളുടെ കാഴ്ചപ്പാടിൽ വിശ്വാസത്തിന്റെ പേരിൽ നടന്ന കൊലകളുടെ പാരലൽ ആയി അവതരിപ്പിക്കാവുന്നതാണ്‌ ഹിറ്റ്ലറുടേയും പോൾപോട്ടിന്റേയും സ്റ്റാലിന്റേയും ഒക്കെ കൂട്ടക്കുരുതികളെങ്കിൽ അവർ ചെയ്തതുപോലെയാണോ ഇതും എന്ന്‌ ചോദിച്ചെന്നേയുള്ളു. അവിടെ അരിയും അരിയും ആണെങ്കിൽ എല്ലായിടത്തും അങ്ങിനെതന്നെയാകേണ്ടതല്ലേ? ദൈവമായതുകൊണ്ടുമാത്രം ഒരു ഘടകവും ഒഴിവാക്കേണ്ടതില്ലല്ലൊ. ഈ വാദമുന്നയിക്കുന്നവർ അതുകൂടി ഒന്ന്‌ ചിന്തിച്ചാൽ നന്നായിരുന്നു എന്നു തോന്നിയതിനാലാണ്‌ ഞാൻ ചോദിച്ചത്‌. മറുപടികൾ കണ്ടെത്തേണ്ടത്‌ ഞാനല്ല, കാരണം എനിക്കിതൊന്നും പ്രസക്തമേയല്ല.

മനുഷ്യൻ പരിചയപ്പെടുത്തിയിട്ടുള്ള ദൈവത്തെ അളക്കാനുള്ള ഒന്നും എന്റെ കയ്യിലില്ല, അങ്ങിനെയൊന്നുണ്ടെങ്കിലേ അളക്കേണ്ടതുള്ളു. മനുഷ്യൻ ചെയ്യുന്നതിൽ/പറയുന്നതിൽ നിന്നും വ്യത്യസ്തമായി ഒന്നും തന്നെ ഈ രണ്ടുകാര്യത്തിലുമില്ല, അതിനാൽ തന്നെ ഒന്നിനുമാത്രം ദൈവീകത്വം നൽകേണ്ട കാര്യവുമില്ല. That's all.

സദ്ദാമിനെ ഒഴിവാക്കിയത്‌ താങ്കൾ തന്നെയാണ്‌, താങ്കളുടെ ലിസ്റ്റ്‌ മാത്രമല്ലേ ഞാനിവിടെ എഴുതിവെച്ചതും. താങ്കൾ പറഞ്ഞ ഏകാധിപതികളുടെ ലിസ്റ്റിൽ സദ്ദാം ഇല്ലായിരുന്നു എന്നാണ്‌ ഞാൻ പറഞ്ഞത്‌. ഒരു ഏകാധിപതിയായാണ്‌ താങ്കൾ സദ്ദാമിനെ കാണുന്നതെങ്കിൽ ആ പേരും ലിസ്റ്റിൽ വരേണ്ടതല്ലേ, അതെന്തേ വിട്ടുകളഞ്ഞൂ?

വിശ്വാസികൾ തന്നെയാണ്‌ ദൈവീകമാർഗ്ഗത്തെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചും മതവിശ്വാസപരമായ കാര്യങ്ങളെക്കുറിച്ചും പറയുന്നത്‌. എന്തു ചെയ്യുന്നതും വിശ്വാസത്തിനുവേണ്ടി, സമുദായത്തിനു വേണ്ടി എന്ന്‌ പറയുന്നതും അവർ തന്നെ. ന്യായീകരിക്കേണ്ട യാതൊരു ആവശ്യവുമില്ലാത്ത കാര്യങ്ങൾ വരെ കാരണങ്ങൾ നിരത്തി പ്രതിരോധിക്കുമ്പോൾ എന്താണ്‌ മനസിലാക്കേണ്ടത്‌?

ഉദാഹരണത്തിന്‌... സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌ എന്ന വചനം താങ്കൾ ജീവിതത്തിൽ കൊണ്ടുനടക്കുന്നയാളാണോ. അങ്ങിനെയല്ലെങ്കിൽ ഈ വചനത്തെ സപ്പോർട്ട്‌ ചെയ്യേണ്ട കാര്യമുണ്ടോ? ഇതൊന്നും എനിക്ക്‌ ബാധകമല്ല എന്ന്‌ പറയാനുള്ള ധൈര്യമുണ്ടൊ?

കാര്യങ്ങൾ ഇത്രയേയുള്ളു അപ്പോകലിപ്തോ. സ്വന്തം ജീവിതത്തിൽ പ്രാവർത്തികമക്കണമെന്ന്‌ തോന്നുന്ന കാര്യങ്ങൾക്കുമാത്രമേ പ്രാധാന്യം കൽപിക്കേണ്ടതുള്ളു. അതിനുമപ്പുറം ദൈവവചനമാണെന്ന്‌ വിശ്വാസം കാരണം മാത്രം ഇതെല്ലാം പാരായണം ചെയ്യേണ്ടതും നിത്യസത്യമെന്ന്‌ വിശ്വസിക്കേണ്ടതുമായ ബാധ്യതകൾ സ്വയം എടുത്തുവെക്കുമ്പോഴാണ്‌ പ്രശ്നങ്ങൾ തുടങ്ങുന്നത്‌. അവ ചോദ്യം ചെയ്യപ്പെടണം, അതല്ലേ വേണ്ടത്‌?

താങ്കൾ ഇവിടെയിട്ട കമന്റുകളിൽ നിന്നു തന്നെയാണ്‌ ഞാൻ എന്റെ ചോദ്യങ്ങൾ ചോദിച്ചത്‌, എന്റെ അഭിപ്രായങ്ങളായല്ല. ചോദ്യങ്ങൾ അസ്ഥനത്താണെങ്കിൽ അത്‌ താങ്കളുടെ വാദഗതിയുടെ പ്രശ്നം കാരണമാണ്‌.

അപ്പൊകലിപ്തോ said...

അപ്പൂട്ടന് : താങ്കളുടെ കാഴ്ചപ്പാടിൽ വിശ്വാസത്തിന്റെ പേരിൽ നടന്ന കൊലകളുടെ പാരലൽ ആയി അവതരിപ്പിക്കാവുന്നതാണ്‌ ഹിറ്റ്ലറുടേയും പോൾപോട്ടിന്റേയും സ്റ്റാലിന്റേയും ഒക്കെ കൂട്ടക്കുരുതികളെങ്കിൽ അവർ ചെയ്തതുപോലെയാണോ ഇതും എന്ന്‌ ചോദിച്ചെന്നേയുള്ളു.
-----------------------------------

കൊലകളുടെ സമാന്തര പാതകള്‍ തട്ടിയെടുത്തല്ല എന്ന്‌ ഞാന്‍ പറഞ്ഞു കഴിഞ്ഞു. വിശ്വാസത്തിണ്റ്റെ മേല്‍ ചില കൊലകള്‍ കൊണ്ട്‌ തട്ടുമ്പോല്‍ സമാനമായ കൊലകള്‍ മറ്റ്‌ പ്രത്യശാസ്ത്രത്തിലും നടന്നിട്ടുണ്ടല്ലൊ എന്ന്‌ പറഞ്ഞത്‌ ഇസ്ളാം മതത്തിണ്റ്റെ പേരില്‍ കൊലകള്‍ നടത്താന്‍ ദൈവം വിശ്വാസികളെ വിട്ടിരിക്കുന്നു എന്ന് നിങ്ങള്‍ മനപ്പൂറ്‍വ്വം ആഗ്രഹിച്ച്‌ വിശ്വസിക്കുന്നത്‌ കൊണ്ട്‌ അത്‌ അപ്രകാരമല്ല എന്ന് പറയേണ്ടി വന്നതിനാലാണു സ്റ്റാലിനും പോല്‍ പോട്ടും കടന്ന് വന്നത്‌. പക്ഷേ ഇവര്‍ വളരെ കൃത്യമായും പ്രത്യശാസ്ത്ര കൊലകള്‍ നടത്തിയവരുമാണു. സദ്ദാം നടത്തിയത്‌ അധികാരത്തിണ്റ്റെ മേധവും. ഇനി ലാദനാണെങ്കില്‍ ഇസ്ളാമിണ്റ്റെ എതിര്‍ ചേരിയിലും.

"നിരപരാധിയായ ഒരാളെ ആരെങ്കിലും വധിച്ചാല്‍ അയാള്‍ മനുഷ്യ സമുദായത്തെ മുഴുവനും വധിച്ചവനാണു" എന്ന ഖുര്‍-ആനിണ്റ്റെ വചനം നിങ്ങള്‍ എവിറ്റെയെങ്കിലും കേട്ടിരിക്കാന്‍ സാധ്യതയുണ്ടല്ലോ. ഇതാണല്ലോ പ്രഖ്യാപിത ഇസ്ളാമിക നയം.

പിന്നെയും വിശ്വാസത്തിണ്റ്റെ പേരിലുള്ള കൂട്ടക്കൊലയെന്നൊക്കെ ചുറ്റിക്കളിച്ച്‌ ശര്‍ദ്ധിക്കുന്നതു ബോധമുള്ളവര്‍ക്ക്‌ ചേര്‍ന്നതാണോ. ??



അപ്പൂട്ടന് : സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌ എന്ന വചനം താങ്കൾ ജീവിതത്തിൽ കൊണ്ടുനടക്കുന്നയാളാണോ. അങ്ങിനെയല്ലെങ്കിൽ ഈ വചനത്തെ സപ്പോർട്ട്‌ ചെയ്യേണ്ട കാര്യമുണ്ടോ?


"സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌ "
എന്ന വചനം അത്‌ നേര്‍ക്ക്‌ നേരെയുള്ള പൊതു ബന്ധത്തെക്കുറിച്ചല്ല അതിണ്റ്റെ അവതരണ ലക്ഷ്യവും സന്ദര്‍ഭവും മറ്റും വേറെയാണു എന്നൊക്കെ പറഞ്ഞാല്‍ നിങ്ങള്‍ക്ക്‌ എന്തെങ്കിലും വിശ്വാസമാറ്റം ഉണ്ടാവുമോ ...

ഈ സൂക്തത്തിണ്റ്റെ കൃത്യമായ വ്യാഖ്യാനം (5:57-58)-ല്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക്‌ അതിണ്റ്റെ സത്യാവസ്തയില്‍ വിശ്വസിക്കാന്‍ എന്തെങ്കിലും സൌകര്യം പുതുതായി ഉണ്ടാവാനുള്ള സാധ്യതയുണ്ടോ.

മറ്റു മതസ്തരൊട്‌ മാത്രമല്ല ആശയപരമായ ഈ അടവു നയം എടുക്കുന്നതു, സ്വന്തം ബന്ധുക്കളോടും അപ്രകാരം തന്നെ. അതില്‍ ബന്ധങ്ങള്‍ മുറിയുന്നു എന്ന അവസ്തയും ശത്രുതയുമില്ല. അതിനു പ്രവാചക ജീവിതം തന്നെ സാക്ഷി.

പള്ളിക്കുളം.. said...

ജബ്ബാർ,
യേശുവിനെ കുരിശിൽ തറച്ചത് ജൂതന്മാരാണെന്ന് ബൈബിളിൽ പറയുന്നു. എന്നു മാത്രമല്ല സവിസ്തരം പറയുന്നു. ഈ ഒരു കഥ കൃസ്ത്യാനികളൊക്കെ ഞായറാഴ്ച്തോറും ഉരുവിട്ടു പഠിക്കുന്നു. ജൂതന്മാരുടെ അക്കാര്യത്തിലെ ഗൂഢാലോചനയോർത്ത് നസ്രാണികൾ രോഷാകുലരാകുന്നു. സങ്കടപ്പെടുന്നു. പ്രാർഥിക്കുന്നു. ഈയൊരവസ്ഥയിൽ ജൂതന്മാരോടുള്ള വെറുപ്പ് മുസ്ലീങ്ങളെക്കാൾ അധികം കൃസ്ത്യാനികൾക്കാവാനാണ് സാധ്യത. കാരണം എങ്ങനെയൊക്കെ നോക്കിയാലും മുഹമ്മദിനെ അവർ ആരും കുരിശിൽ തറച്ചിട്ടില്ല. ഈ ഒരു അപകടം മുൻ നിർത്തി, ബൈബിൾ പരിഷ്കരിക്കണം, ജൂതന്മാർക്കു പകരം യേശു സ്വയം കുരിശിൽ കൈവെച്ച് ആണിയടിക്കുകയായിരുന്നു എന്ന് കഥ തിരുത്തണം, എന്നൊന്നും ജബ്ബാർ ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല. ജൂതന്മാർ എണ്ണത്തിൽ കുറവായതുകൊണ്ട് അവർക്കെതിരെ എന്ത് കഥയും ആവാമെന്നാണോ?

ജബ്ബാറേ, യാഥാർത്ഥ്യത്തെ യാഥാർഥ്യം പോലെ കാണാനാണ് എല്ലാവർക്കും ഇഷ്ടം. മുഹമ്മദ് നബി സത്യപ്രബോധനം നടത്തിയപ്പോൾ ആരൊക്കെയാണോ അതിനെ തകർക്കാൻ കൈകോർക്കുകയും ഗൂഢാലോചനകൾ നടത്തുകയും ചെയ്തത് അവരെ സൂക്ഷിക്കുവാൻ സത്യമതത്തിന്റെ ഗ്രന്ഥത്തിൽ പറഞ്ഞുവെങ്കിൽ എന്താണ് തെറ്റ്?

അവരൊക്കെ അക്കാലഘട്ടത്തിൽ ശത്രുക്കളോടൊപ്പം നിന്നതിനാൽ അവരുടെ പേരു പറഞ്ഞു. ഇക്കാല ഘട്ടത്തിൽ ശത്രുക്കൾ ചിലപ്പോൾ വേറെ ആവും . ചിലപ്പോൾ ശത്രുക്കൾ ഇല്ലാത്ത ഘട്ടവും വരും. മുസ്ലിങ്ങളോടൊപ്പം തോളോടു തോൾ ചേർന്ന് ധർമ്മ സമരം നയിച്ച കൃസ്ത്യാനികളും ചരിത്രത്തിലുണ്ട്.

ആരോണോ സത്യമതത്തിനെതിരെ കലിതുള്ളി അവരുടെ തലകൊയ്യാൻ വരുന്നത്, അവന്റെ കയ്യിലെ വാളിനെ കരുതിയിരിക്കാൻ ഖുർ‌ആൻ ആഹ്വാനം ചെയ്തെങ്കിൽ അത് ധർമ്മ സമരത്തിനുള്ള ആഹ്വാനം മാത്രമാണ്.

ഇത്രയും മനസ്സിലാക്കാൻ ഉപ്പനുപ്പാപ്പമാരുടെ ആധാരത്തിലെഴുതിയ കള്ളക്കണക്കിന്റെ ഉപമയൊന്നും വേണ്ട.

പള്ളിക്കുളം.. said...

മറ്റൊരു കാര്യംകൂടി പറഞ്ഞേക്കാം..

മുഹമ്മദ് നബി മരിക്കുമ്പോൾ തന്റെ പടയങ്കി ജൂതനായ ഒരാളുടെ കയ്യിൽ പണയത്തിലായിരുന്നു എന്ന് ഞങ്ങൾ മുസ്ലിങ്ങൾ വളരെ അഭിമാനത്തോടെ ഓർക്കുന്നു. അന്യമതസ്ഥരുമായുള്ള കൊടുക്കൽ വാങ്ങലുകളുടെ ദിശകാട്ടുന്ന അടയാളം പോലെ ഇന്നും ആ സംഭവം ഞങ്ങൾ അനുസ്മരിക്കുന്നു.

വേണമെങ്കിൽ നിങ്ങൾക്ക് പറയാം കടം വാങ്ങാൻ വേണ്ടി ഒരു ജൂതനെ മുഹമ്മദ് അവിടെ നില നിർത്തിയെന്ന്. അത്രയും യുക്തിയേ ജബ്ബാറിൽ നിന്നും പ്രതീക്ഷിക്കുന്നുമുള്ളൂ..

പള്ളിക്കുളം.. said...

അപ്പൂട്ടൻ,

സദ്ദാം ഹുസൈനെ വിട്ടുപോയതല്ല, കോടികളുടെ കണക്കു പറയുമ്പോൾ നാണയത്തുട്ടുകളെ കണക്കാക്കിയില്ലെന്നുമാത്രം. സദ്ദാം ഹുസൈൻ ഒള്ള കൊള്ളരുതായ്മകളൊക്കെ കാണിക്കുമ്പോൾ പുള്ളിയെ സോഷ്യലിസ്റ്റാക്കി കൊണ്ടു നടന്നവരെ വേദനിപ്പിക്കേണ്ട എന്നും വെച്ചു.

ea jabbar said...

മുഹമ്മദ് നബി മരിക്കുമ്പോൾ തന്റെ പടയങ്കി ജൂതനായ ഒരാളുടെ കയ്യിൽ പണയത്തിലായിരുന്നു
-----------
ഇതൊന്നുമല്ല പ്രശ്നം. ഒരു ദൈവത്തിന്റെ ഗ്രന്ഥത്തില്‍ എന്തിനിതുപോലുള്ള മതവിദ്വേഷത്തിന്റെ ആക്രോശങ്ങള്‍ ഉള്‍പ്പെടുത്തി? സര്‍വ്വകാലപ്രസക്തിയുണ്ടോ കുര്‍ ആനിലെ എല്ലാ വചനങ്ങള്‍ക്കും? അതോ മുഹമ്മദിന്റെ ജിവിതകാലത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് അന്നത്തെ ആളുകളോടു മാത്രം പറഞ്ഞ മുഹമ്മദന്‍ വെളിപാടുകള്‍ മാത്രമല്ലേ ഈ കുര്‍ ആന്‍ ? ഇതിനാണു മറുപടി വേണ്ടത്.

ea jabbar said...

മഞ്ചേരിയില്‍ മുമ്പു നടന്ന ഒരു മതസംവാദത്തില്‍ സ്വാമി ചിദാനന്ദപുരിയുടെ മുമ്പില്‍ ശ്രീ എം എം അക്ബര്‍ അക്ഷരാര്‍ത്ഥത്തില്‍ മൂക്കു കുത്തി വീണത് ഈ ചോദ്യങ്ങള്‍ക്കു മുമ്പിലാണ് !

പള്ളിക്കുളം.. said...

ഖുർ‌ആനിൽ രേഖപ്പെടുത്തിയിരിക്കുന്നത് മത വിദ്വേഷമാണോ എന്ന് പറയേണ്ടത് അതിന്റെ ഇന്നുവരെയുള്ള ചരിത്രമാണ്. ഇറാന്റെ പ്രധാന രാഷ്ട്രീയ ശത്രുവാണ് ഇസ്രയേൽ. നിങ്ങളുടെ കാഴ്ചപ്പാടിൽ മത ശത്രുവും. ഈ ഇരട്ട ശത്രുത്വം ഉണ്ടായിട്ടും ആ രാജ്യത്ത് കാലാ കാലങ്ങളായി ജൂതന്മാർ താമസിക്കുന്നുണ്ട്. വെറും ഇരുപത്തയ്യായിരം പേർ എന്നു കണക്ക്. നൂറ്റാണ്ടുകളായി ജീവിക്കുന്നു. ഒരു പോറലും ഇല്ലാതെ.

വംശ ശുദ്ധീകരണത്തെ ലക്ഷ്യ്ം വെക്കുന്ന, നേരത്തെ സൂചിപ്പിച്ചമാതിരിയുള്ള ഏതെങ്കിലും നിരീശ്വര സ്വേഛാതിപതിക്ക് രാത്രിലത്തെ അത്താഴത്തിന് തൊട്ടുകൂട്ടാനുള്ള അച്ചാറ് പോലുമല്ല ഈ 25000 ആളുകൾ എന്നറിയാമല്ലോ?

പള്ളിക്കുളം.. said...

>>>>ഇതൊന്നുമല്ല പ്രശ്നം. ഒരു ദൈവത്തിന്റെ ഗ്രന്ഥത്തില്‍ എന്തിനിതുപോലുള്ള മതവിദ്വേഷത്തിന്റെ ആക്രോശങ്ങള്‍ ഉള്‍പ്പെടുത്തി?<<<<

ബൈബിളിന്റെ ഉപമയിലൂടെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. യാത്ഥാർഥ്യത്തെ യാഥാർഥ്യമായി കാണുന്ന വേദ ഗ്രന്ധമാണ് ഖു‌ർ‌ആൻ. അല്ലാതെ അത് പഞ്ച തന്ത്രം കഥയല്ല.

ea jabbar said...

പഞ്ചതന്ത്രം കഥയില്‍ ഗുണപാഠങ്ങളെങ്കിലും ഉണ്ട്.
കഴുത്തറുക്കിന്‍, ഞാനും സഹായിക്കാം എന്നു പറയുന്ന ഒരു ദൈവത്തിന് ആ നിലവാരം പോലും ഇല്ല !!

പള്ളിക്കുളം.. said...

പഞ്ചതന്ത്രം കഥ ലോകത്ത് വിപ്ലവം ഉണ്ടാക്കിയിട്ടില്ല, എന്നത് ഞാൻ വിട്ടുകളയുന്നു.

എന്നാൽ പഞ്ച തന്ത്രം കഥയിൽ പോലും ഉണ്ട് ‘വലയിലായ പാമ്പിനെ രക്ഷിക്കുന്ന കഥയും, വലയിലായ പാമ്പിനെ കൊല്ലാൻ വിട്ടുപോരുന്ന കഥയും. രണ്ടിലും ഗുണപാഠമുണ്ട് ജബ്ബാർ. അത് അതിന്റെ സാഹചര്യം അനുസരിച്ചു മനസ്സിലാക്കണമെന്നു മാത്രം.

ഒരു പഞ്ചതന്ത്രം കഥയെങ്കിലും താങ്കളെ സ്വാധീനിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുകയാണ്. എങ്കിൽ അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്ന രാജ്യദ്രോഹത്തിന് നിങ്ങൾ മുതിരില്ലായിരുന്നു എന്ന് തന്നെയാണെന്റെ വിശ്വാസം.

ea jabbar said...

കുര്‍ ആന്‍ ഉണ്ടാക്കി വെച്ച വിപ്ലവം ലോകത്തു തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഇന്നലെ പാകിസ്താനില്‍ നൂറെണ്ണം ചത്തു. ബാഗ്ദാദില്‍ അമ്പതു പേരും. എല്ലാ വെള്ളിയാഴ്ച്ചയും പള്ളിയില്‍ തന്നെ ബോംബു പൊട്ടുന്നു. ഇസ്ലാം എവിടെയുണ്ടോ അവിടെയൊക്കെ മനുഷ്യമാംസം ചിതറിത്തെറിച്ചു കൊണ്ടേയിരിക്കുന്നു. !!!
സമാധാനത്തെന്റെ മതം !!!!

ea jabbar said...

നിങ്ങള്‍ എറിയുമ്പോള്‍ ഏറു കൊള്ളിക്കുന്നതു ഞാനാണ് നിങ്ങളല്ല, നിങ്ങള്‍ കുന്തം കൊണ്ടു കുത്തുമ്പോള്‍ കുത്തു കൊള്ളിക്കുന്നതു ഞാനാണ്....
കുര്‍ ആനിലെ ദൈവം പറഞ്ഞു കൊണ്ടേയിരിക്കുന്നു...!
അതിപ്പോള്‍ ഇങ്ങനെ മാറ്റിക്കാണും : നിങ്ങള്‍ പൊട്ടിക്കുമ്പോള്‍ ചിതറിപ്പിക്കുന്നത് ഞാനാണ്, നിങ്ങള്‍ കാഞ്ചി വലിക്കുമ്പൊള്‍ ഉണ്ട കൊള്ളിക്കുന്നത് ഞാനാണ് ...

ea jabbar said...

فَلَمْ تَقْتُلُوهُمْ وَلَـٰكِنَّ ٱللَّهَ قَتَلَهُمْ وَمَا رَمَيْتَ إِذْ رَمَيْتَ وَلَـٰكِنَّ ٱللَّهَ رَمَىٰ وَلِيُبْلِيَ ٱلْمُؤْمِنِينَ مِنْهُ بَلاۤءً حَسَناً إِنَّ ٱللَّهَ سَمِيعٌ عَلِيمٌ

എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ്‌ അവരെ കൊലപ്പെടുത്തിയത്‌. ( നബിയേ, ) നീ എറിഞ്ഞ സമയത്ത്‌ നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ്‌ എറിഞ്ഞത്‌. തന്‍റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌. [8-17]

വിചാരം said...

പള്ളികുളം സാറിന്റെ തമാശ വായിച്ചപ്പോള്‍ ചിരിക്കാതിരിക്കാന്‍ വയ്യ . എന്നെ കൊല്ല്.. അദ്ദേഹത്തിന്റെ തിരുമൊഴികള്‍ “എങ്കിൽ അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്ന രാജ്യദ്രോഹത്തിന് നിങ്ങൾ മുതിരില്ലായിരുന്നു എന്ന് തന്നെയാണെന്റെ വിശ്വാസം.“
അന്യമതത്തെ ഇത്ര അസഹഷ്ണതയോടെ കാണുന്ന മതവിഭാഗത്തിന്റെ ആളുകളാണിതൊക്കെ പറയുന്നത് മാത്രമല്ല കാശ്മീരില്‍ കൊലചെയ്യപ്പെട്ടത് കേരളത്തിലെ രാജ്യദ്രോഹികളായ മുസ്ലിംങ്ങളാണന്നതും മറച്ചു വെച്ച്.

Unknown said...

അപ്പൊകലിപ്തോ..,

"നിരപരാധിയായ ഒരാളെ ആരെങ്കിലും വധിച്ചാല് അയാള് മനുഷ്യ സമുദായത്തെ മുഴുവനും വധിച്ചവനാണു"

ഈ വാക്യത്തിന്റെ റഫറൻസ് നംബറൊന്നു തരുമോ ?

അപ്പൊകലിപ്തോ said...

രമണിക മലപ്പുറം :

അപ്പൊകലിപ്തോ..,"നിരപരാധിയായ ഒരാളെ ആരെങ്കിലും വധിച്ചാല് അയാള് മനുഷ്യ സമുദായത്തെ മുഴുവനും വധിച്ചവനാണു"
ഈ വാക്യത്തിന്റെ റഫറൻസ് നംബറൊന്നു തരുമോ ?



അത്‌ കിട്ടിക്കഴിഞ്ഞാല്‍ നിങ്ങളുടെ നിലപാട്‌ എന്തായിരിക്കും. !!

അപ്പൊകലിപ്തോ said...

ea jabbar : കുര്‍ ആന്‍ ഉണ്ടാക്കി വെച്ച വിപ്ലവം ലോകത്തു തുടര്ന്നു കൊണ്ടേയിരിക്കുന്നു. ഇന്നലെ പാകിസ്താനില്‍ നൂറെണ്ണം ചത്തു. ബാഗ്ദാദില്‍ അമ്പതു പേരും. എല്ലാ വെള്ളിയാഴ്ച്ചയും പള്ളിയില്‍ തന്നെ ബോംബു പൊട്ടുന്നു. ഇസ്ലാം എവിടെയുണ്ടോ അവിടെയൊക്കെ മനുഷ്യമാംസം ചിതറിത്തെറിച്ചു കൊണ്ടേയിരിക്കുന്നു. !!!
സമാധാനത്തെന്റെ മതം !!!!



UN ‍-ണ്റ്റെ ക്രൈം സര്‍വേ അനുസരിച്ച്‌ ലോകത്തില്‍ നടക്കുന്ന കൊലപാതകങ്ങളുടെ ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റിക്സ്‌ അനുസരിച്ച്‌ top 20 രാജ്യങ്ങളുടെ ലിസ്റ്റ്‌ താഴെ..


• Colombia : 0.617847/ 1,000 people
• South Africa : 0.496008 per 1,000 people
• Jamaica : 0.324196 per 1,000 people
• Venezuela : 0.316138 per 1,000 people
• Russia : 0.201534 per 1,000 people
• Mexico : 0.130213 per 1,000 people
• Estonia : 0.107277 per 1,000 people
• Latvia : 0.10393 per 1,000 people
• Lithuania : 0.102863 per 1,000 people
• Belarus : 0.0983495 per 1,000 people
• Ukraine : 0.094006 per 1,000 people
• Papua Guinea : 0.0838593 per 1,000 people
• Kyrgyzstan : 0.0802565 per 1,000 people
• Thailand : 0.0800798 per 1,000 people
• Moldova : 0.0781145 per 1,000 people
• Zimbabwe : 0.0749938 per 1,000 people
• Seychelles : 0.0739025 per 1,000 people
• Zambia : 0.070769 per 1,000 people
• Costa Rica : 0.061006 per 1,000 people
• Poland : 0.0562789 per 1,000 people

അതില്‍ അധികവും ക്രിത്യന്‍ രാജ്യങ്ങള്‍, ചിലത്‌ ദൈവത്തെ തള്ളിക്കളഞ്ഞ ശ്രീ ജബ്ബറിണ്റ്റെ അനുഭാവ രാജ്യക്കാര്‍.. ഇസ്ളാം വെറി തിമിരം ബാധികവര്‍ക്ക്‌ മുകളിലെ കണക്ക്‌ തന്നെ ധാരാളം. ഈ കണക്കനുസരിച്ചാണെങ്കില്‍ ക്രിസ്തുമതത്തിണ്റ്റെ ഭീകരത്‌ എത്രത്തോളമായിരിക്കും..

പക്ഷേ ഈ കൊലപാതക പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ആളുകല്‍ മരിക്കുന്നത്‌ (total number of killing) ഇന്ത്യയിലാണു. ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ഹിന്ദുക്കള്‍ അപ്പോല്‍ എത്രമാത്രം ക്രൂരന്‍മാരും ഭീകരരുമായും നാം കാണേണ്ടിവരും, ഇതൊക്കെ മതത്തിണ്റ്റെ പേരില്‍ തട്ടിയാല്‍ ...


പാക്കിസ്താനിലെയും ഇറാഖിലെയും ബോംബു പൊട്ടലുകളെ കുറിച്ച്‌ മുസ്ളിംകള്‍ക്ക്‌ ഒരു സംശയവുമില്ല, ഇതെല്ലാം ഇസ്ളാമിണ്റ്റെ പേരിലല്ല നടക്കുന്നതെന്ന്‌. അവിടങ്ങളില്‍ ഭൂരിഭാഗം മുസ്ളിംകളാണു. അവര്‍ പരസ്പരമാണു ചാവുന്നതു. അതില്‍ രാഷ്ട്രീയ കാരണമല്ലാതെ ഒന്നുമില്ല.

ഇതില്‍ ക്രിസ്ത്യന്‍ രാജ്യങ്ങളുടെ ചെന്നായ തന്ത്രങ്ങല്‍ എത്രത്തോളമുണ്ടെന്ന് യുക്തിവാദ ചളിഞ്ഞ ബുദ്ധിയുള്ളവര്‍ക്ക്‌ മനസ്സിലാവണമെന്നില്ല. കാരണം അവര്‍ക്ക്‌ ബാധിച്ചിരിക്കുന്നതു, ലതീഫ്‌ പരഞ്ഞതു പോലെ, തിമിരമാണു.. അതു കണ്ണുകള്‍ക്കല്ല, മനസ്സിനാണു. അതിനു ചികിത്സ ചങ്ങലക്കിട്ട്‌ മാറ്റിപ്പാര്‍പ്പിക്കലാണു...

അപ്പൊകലിപ്തോ said...

ea jabbar : പഞ്ചതന്ത്രം കഥയില്‍ ഗുണപാഠങ്ങളെങ്കിലും ഉണ്ട്.
കഴുത്തറുക്കിന്‍, ഞാനും സഹായിക്കാം എന്നു പറയുന്ന ഒരു ദൈവത്തിന് ആ നിലവാരം പോലും ഇല്ല !!



ഇതു ഏത്‌ ദൈവത്തെ കുറിച്ചാണു.. രാമനോ കൃഷ്ണനോ... ???

Unknown said...

ആവശ്യത്തിനുള്ള വിശദീകരണം സി.കെ-യുടെ ഈ പോസ്‌റ്റില്‍ ഉണ്ട്.

കണ്ണുപൊട്ടന്‍ ആനയെ കണ്ട കഥയാണ്‌ ജബ്ബാര്‍ മാഷിന്റെ എഴുത്തുകുത്തുകള്‍ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്. മുപ്പതോളം ഭാഗങ്ങളിലായി, 114 അധ്യായങ്ങളിലായി ആറായിരത്തിലധികം വാക്യങ്ങളുള്ള ഒരു ഗ്രന്ഥത്തില്‍ നിന്നും ആകെ ഇത്രയും വാക്യങ്ങള്‍ മാത്രമേ ജബ്ബാര്‍ മാഷിനു കിട്ടിയുള്ളൂ?

ഖുര്‍‌ആനിനെ കുറിച്ച് പൊതുവായ ചില യാഥാര്‍ഥ്യങ്ങളുണ്ട്. മനുഷ്യജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലേക്കുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്‌ ഖുര്‍‌ആനിലുള്ളത്. ഖുര്‍‌ആനിന്റെ വിശദീകരണമാണ്‌ പ്രവാചകവചനങ്ങള്‍. അതുപോലെ തന്നെ, ഖുര്‍‌ആനിന്റെ അവതരണപാശ്ചാത്തലത്തെ രണ്ടൂ ഘട്ടങ്ങളായി തിരിച്ചിട്ടുമുണ്ട്. ഖുര്‍‌ആനില്‍ ചില കാര്യങ്ങള്‍ വ്യക്തികളെ അഭിസംബോധന ചെയ്യുന്നതാണ്‌. ചിലത് ഭരണകൂടത്തിന്റെ കടമകളിലേക്ക് വിരല്‍ ചൂണ്ടുന്നു. ചിലത് സാമൂഹ്യബാധ്യതകളായി പറയുന്നു. ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോഴാണ്‌ ഖുര്‍‌ആന്‍ പൂര്‍‌ണ്ണമാകുന്നത്. ഓരോ സാഹചര്യങ്ങള്‍ക്കനുസരിച്ച് ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് വ്യവസ്ഥാപിതമയി വീവരിച്ചിരിക്കുന്ന ഒരു ഗ്രന്ഥത്തില്‍ നിന്നും കുറച്ച് ഭാഗങ്ങള്‍ മാത്രം അടര്‍ത്തിമാറ്റുന്ന സ്വഭാവം ഒഴിവാക്കുക എന്നത് ചര്‍ച്ചയുടെ ഒരു സാമാന്യമര്യാദയാണ്‌. അപ്പോള്‍, ഖുര്‍‌ആനെ വായിക്കുന്നതിനു മുമ്പ് എന്താണ്‌ ഖുര്‍‌ആന്‍ എന്നറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. 'ഖുര്‍‌ആന്‍ പഠനത്തിനു ഒരു മുഖവുര' എന്ന ഗ്രന്ഥം ഇവിടെ ലഭിക്കും

പൂര്‍ണ്ണതയിലെത്താത്ത വായന മനുഷ്യരെ തെറ്റിദ്ധാരണയിലേക്ക് നയിക്കും എന്ന സിദ്ധാന്തമാണ്‌ ജബ്ബാര്‍ മാഷ് അദ്ദേഹത്തിന്റെ ബ്ലോഗുകളില്‍ പയറ്റുന്നത്. ഉദാ: 'അവന്‍ പട്ടിയെ എറിഞ്ഞു' എന്നത് 'അവന്‍ പട്ടി' എന്നു മാത്രം വായിച്ചാല്‍ എന്താകും സ്ഥിതി? അതു തന്നെ.

അപ്പൊകലിപ്തോ said...

ഡ്രിസില് : 'അവന്‍ പട്ടിയെ എറിഞ്ഞു' .. എന്നത് 'അവന്‍ പട്ടി' അതു തന്നെ.

അങ്ങനെ വിളിക്കണോ അദ്ധേഹത്തെ... പാവം .. യുക്തി തിന്ന് ജീവിക്കുന്ന ആളല്ലെ .. വെറുതെ വിടൂ.. !!!

----------------------------------
(ഇങ്ങനെയും വെട്ടിമാറ്റി കമണ്റ്റാം..ഇതിണ്റ്റെ ഗുരു ശ്രീ ജബ്ബറിനു നമോ.. )

Abdul Azeez Vengara said...
This comment has been removed by the author.
Abdul Azeez Vengara said...

നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍നിന്നാണ്വ ന്ന് ഭവിക്കുന്നത് എന്ന് ഖുര്‍ആനില്‍തന്നെ അല്ലാഹു വ്യക്തമാക്കിയിരി ക്ക മനുഷ്യര്‍ ചെയ്യുന്ന നന്മക്കും തിന്മക്കും എങ്ങനെയാണ് മനുഷ്യര്‍ ഉത്തരവാദിയാകുന്നത്. എല്ലാം അല്ലാഹുവിന്റെ വിധിക്കനുസരിച്ച് മാത്രം നടക്കുന്നതല്ലേ? അല്ലാഹുവിന്റെ വിധിക്കനുസരിച്ച് ചെയ്യുന്ന പ്രവര്‍ത്തി കള്‍ക്ക് മനുഷ്യനെ അവന്‍ ശിക്ഷിക്കുകയാണെങ്കില്‍ എന്തൊരു നീതിയാണുള്ളത്?


! അല്ലാഹു ഏറ്റവും നല്ല സ്രഷ്ടാവാണ് (വി. ഖു. 23:14). അവന്‍ സൃഷ്ടിച്ചതെല്ലാം അവന്‍ നന്മയുള്ളതാക്കിയിരിക്കുന്നു (വി.ഖു. 32:7). മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് ഏറ്റവും നല്ല ഘടനയോട് കൂടി യാകുന്നു (വി.ഖു. 95:4). "നിനക്ക് വന്നുഭവിച്ച ഏത് നന്മയും അല്ലാഹു വിങ്കല്‍ നിന്നുള്ളതാകുന്നു. നിനക്ക് വന്നുഭവിച്ച ഏത് തിന്മയും നിന്റെ പക്കല്‍നിന്ന് തന്നെയുള്ളതാകുന്നു (വി.ഖു. 4:79). അല്ലാഹു വിന്റെ സൃഷ്ടിപ്പും പരിപാലനവും ശിക്ഷയും മരിപ്പിക്കലുമെ ല്ലാം അവനെ അപേക്ഷിച്ച് നല്ലതും ന്യായവുമായ നടപടികളാകുന്നു. മനുഷ്യന് ചിന്തിക്കാനും വിവേചിക്കാനും ഇഷ്ടമുള്ളത് തെരഞ്ഞെ ടുക്കാനും അല്ലാഹു സ്വാതന്ത്യ്രം നല്‍കിയതും അവന്റെ ന്യായമായ നടപടികളിലൊന്നാകുന്നു. ഇതിലൊന്നും അല്ലാഹുവിന്റെ ഭാഗ ത്തുനിന്ന് യാതൊരു അനീതിയും ഉണ്ടായിട്ടില്ല. "അടിയന്മാരോട് അനീതി കാണിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല (വി.ഖു. 40:31).

പ്രപഞ്ചംമുഴുവന്‍ അല്ലാഹു സൃഷ്ടിച്ചതാണ്. പ്രപഞ്ചത്തിലെസൂ ക്ഷ്മവും സ്ഥൂലവുമായ വ്യവസ്ഥകളെല്ലാം അവന്‍ നിശ്ചയി ച്ചതാണ്. മനുഷ്യന്‍ പ്രപഞ്ചത്തിന്റെ ഭാഗമായതുകൊണ്ട് ഈ നിശ് ചയം അവന്കൂടെ ബാധകമാണ്. എന്നാല്‍ അല്ലാഹു വിപുലമായ ഇച്ഛാസ്വാതന്ത്യ്രം നല്‍കിയിട്ടുള്ളതിനാല്‍ ഏത് കാര്യത്തിലും ന്യായമോ അന്യായമോ ശരിയോ തെറ്റോ ആയ നിലപാടുകള്‍ തെര ഞ്ഞടുക്കാന്‍ മനുഷ്യന് കഴിയും. ഒരു ഉദാഹരണത്തിലൂടെ ഇക്കാ ര്യം വ്യക്തമാക്കാം. ലൈംഗികാവയവങ്ങള്‍ അതീവസൂക്ഷ്മമായവ്യ വസ്ഥകളോടെ സംവിധാനിച്ചത് അല്ലാഹുവാണ്. ലൈംഗികവികാ രം അല്ലാഹുവിന്റെ വിശിഷ്ട ദാനങ്ങളിലൊന്നാണ്. മനുഷ്യ ജീവിതത്തിന്റെ വിവിധതലങ്ങളെ സ്നിഗ്ധവും സുരഭിലവുമാക്കു ന്ന വൈകാരിക സാഫല്യവും വംശവര്‍ധനയും ലൈംഗികതയുടെസ ല്‍ഫലങ്ങളാണ്. മനുഷ്യന് നന്മകളുടെ നിറവാണ് നല്ലവനായ സ്രഷ്ടാവ് ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. സിഫിലിസും എയ്ഡ്സും മുഖേന മനുഷ്യനെ പീഡിപ്പിക്കുകയല്ല ലൈംഗിക(തുടരും....)

Abdul Azeez Vengara said...

വ്യവസ്ഥസം വിധാനിച്ചതിന്റെ ലക്ഷ്യം. എന്നാല്‍ ലൈംഗികതയുടെ നേരെതെ റ്റായ നിലപാട് സ്വീകരിച്ചാല്‍ ഗുരുതരമായ ഗുഹ്യരോഗങ്ങള്‍ ഉള്‍പ്പെടെ പല ദുഷ്ഫലങ്ങളും മനുഷ്യന്‍ അനുഭവിക്കേണ്ടിവരും.കര്‍മസ്വാതന്ത്യ്രം ദുരുപയോഗപ്പെടുത്തുന്ന മനുഷ്യന്‍ മാത്രമാണ് ഈ ദുരവസ്ഥക്ക് ഉത്തരവാദി. ലൈംഗികാവയവങ്ങള്‍ സൃഷ്ടിച്ച അല്ലാഹുവെ കുറ്റപ്പെടുത്തുന്നതിന് യാതൊരു ന്യായവുമില്ല. അല്ലാ ഹു അവന്റെ വിധിമുഖേന ആരെയും അവിഹിത ലൈംഗിക വേഴ് ചക്ക് നിര്‍ന്ധിതനാക്കുന്നില്ലെന്നാണ്, അഥവാ ദൈവവിധി നിമി ത്തം നല്ലതും ചീത്തയും തെരഞ്ഞെടുക്കാനുള്ള മനുഷ്യന്റെ സ്വാ തന്ത്യ്രം നഷ്ടപ്പെടുന്നില്ലെന്നാണ് പല ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്.


"പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു.അതിനാല്‍ (വിശ്വസിക്കാന്‍) ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. (അവിശ്വസിക്കാന്‍) ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക്നാം നരകാഗ്നി ഒരുക്കിവെച്ചിട്ടുണ്ട് (വി. ഖുര്‍ആന്‍ 18:29). മനുഷ്യര്‍ സ്വതന്ത്രമായി വിശ്വാസമോ അവിശ്വാസമോ തെരഞ്ഞെ ടുക്കണമെന്നും അതിന്റെ സ്വാഭാവിക ഫലം അവര്‍ അനുഭവിക്കണമെ ന്നുമാണ് അല്ലാഹുവിന്റെ വിധി എന്നത്രെ ഈ വചനത്തില്‍നിന്ന് ഗ്രഹിക്കാവുന്ന ത്. ഞങ്ങ ള്‍ തെറ്റായ വിശ്വാസ മാ കര്‍മ മാ സ്വീകരി ക്കണമെന്ന് അല്ലാഹു വിധിച്ചതുകൊണ്ടല്ലേ അങ്ങനെ സംഭവിച്ചത് എന്ന് വല്ലവരും ചോദിച്ചേക്കാം. പക്ഷേ, അല്ലാഹു ആ ന്യായം അംഗീ കരിക്കുകയില്ലെന്ന് വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. "ആ ബഹുദൈവാരാധകര്‍ പറഞ്ഞേക്കും; അല്ലാഹു ഉദ്ദേശിച്ചിരു ന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ ശിര്‍ക്ക് (ബഹുദൈ വാരാധന) ചെയ്യുമായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധ മാക്കുമായിരുന്നുമില്ല എന്ന്. അതുപോലെ അവരുടെ മുന്‍ഗാമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നതുവരെ നിഷേധിച്ചുകളയുകയു ണ്ടായി. പറയുക: നിങ്ങളുടെപക്കല്‍ വല്ല വിവരവുമുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അതൊന്ന് വെളിപ്പെടുത് തിത്തരൂ. ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത്. നിങ്ങള്‍ അനുമാനിക്കുക മാത്രമാ ണ് ചെയ്യുന്നത് (വി.ഖു: 6:148).

roop/രൂപ് said...

അപ്പൊകലിപ്തോ സ്വന്തം ഐഡിയില്‍ ഇവിടെ സംസാരിക്കാന്‍ മുട്ടുവിറയാണല്ലേ.

അപ്പൊകലിപ്തോ said...

roop : അപ്പൊകലിപ്തോ സ്വന്തം ഐഡിയില്‍ ഇവിടെ സംസാരിക്കാന്‍ മുട്ടുവിറയാണല്ലേ.

ങ്‌ ഹാ.... വിറയ്ക്കാന്‍ നല്ല രണ്ട്‌ വലിയ "മുട്ടു"ള്ള ആളാണല്ലോ ഇതു ... സ്വന്തം ഐ.ഡി മുട്ടിനിടയില്‍ മൂത്രം നനഞ്ഞ്‌ ചീര്‍ത്ത്‌ കിടക്കുകയാണോ .. :) ???

roop/രൂപ് said...

അപ്പോകലിപ്തോ
നീ ഇസ്ലാമിന് വേണ്ടി ശക്തമായി പൊരുതിക്കൊണ്ടിരിക്കുന്നത് സ്വന്തം ഐഡിയിലായാല്‍ നിന്റെ പേര് പ്രശസ്തിയാകും എന്ന് വിചാരം കൊണ്ട് പറഞ്ഞതാണ് പൊന്നേ, നല്ല ഭാഷ, നല്ല പ്രതികരണം, നബിചര്യ ഇങ്ങിനെ പ്രാവര്‍ത്തികമാക്കണം.

അപ്പൊകലിപ്തോ said...

roop : >> നീ ഇസ്ലാമിന് വേണ്ടി ശക്തമായി പൊരുതിക്കൊണ്ടിരിക്കുന്നത് സ്വന്തം ഐഡിയിലായാല്‍ നിന്റെ പേര് പ്രശസ്തിയാകും എന്ന് വിചാരം കൊണ്ട് പറഞ്ഞതാണ് പൊന്നേ <<

എണ്റ്റെ പ്രശസ്തി ക്ഷയത്തില്‍ ഇത്രമാത്രം ഖേദിക്കല്ലെ വെള്ളീ ...

roop : >> നല്ല ഭാഷ, നല്ല പ്രതികരണം, നബിചര്യ ഇങ്ങിനെ പ്രാവര്ത്തിഴകമാക്കണം <<

അപ്പോല്‍ കപ്പലിലെ കള്ളന്‍ തന്നെ അല്ലെ .. !!!

ea jabbar said...

അത്‌ കിട്ടിക്കഴിഞ്ഞാല്‍ നിങ്ങളുടെ നിലപാട്‌ എന്തായിരിക്കും. !!

---
അവതരണ പശ്ചാതലം അറിയണം, പിന്നെ ആ ആയത്തിന്റെ പ്രായോഗിക ഫലം ലോകത്താകെ പരിശോധിച്ചു കണ്ടെത്തണം . അതൊക്കെ കഴിഞ്ഞേ അതു കുര്‍ ആനില്‍ പറഞ്ഞതു തന്നെയാണോ എന്നുറപ്പിക്കാന്‍ പറ്റൂ. !
വിമര്‍ശനങ്ങള്‍ക്കു മാത്രം ഈ പറഞ്ഞൊതൊക്കെ വേണം, അല്ലാത്തവ്യ്ക്കു റഫരന്‍സ് നംബര്‍ പോലും വേണ്ട എന്ന നിലപാടു ശരിയല്ല.

Unknown said...
This comment has been removed by the author.
Unknown said...

അപ്പൊകലിപ്തോ..,"നിരപരാധിയായ ഒരാളെ ആരെങ്കിലും വധിച്ചാല് അയാള് മനുഷ്യ സമുദായത്തെ മുഴുവനും വധിച്ചവനാണു"
ഈ വാക്യത്തിന്റെ റഫറൻസ് നംബറൊന്നു തരുമോ ?

-----------------------------------

അത് കിട്ടിക്കഴിഞ്ഞാല് നിങ്ങളുടെ നിലപാട് എന്തായിരിക്കും. !
-----------------------------------

ഇതിനിതാണോ മറുപടി സഹോദരാ…?
എന്റെ നിലപാടുകൾ ഒരു റഫറൻസ് നമ്പർ കിട്ടുമ്പോഴേക്കും മാറുകയൊന്നുമില്ല.

ea jabbar said...


إِذْ يُوحِي رَبُّكَ إِلَى ٱلْمَلاۤئِكَةِ أَنِّي مَعَكُمْ فَثَبِّتُواْ ٱلَّذِينَ آمَنُواْ سَأُلْقِي فِي قُلُوبِ ٱلَّذِينَ كَفَرُواْ ٱلرُّعْبَ فَٱضْرِبُواْ فَوْقَ ٱلأَعْنَاقِ وَٱضْرِبُواْ مِنْهُمْ كُلَّ بَنَانٍ


നിന്‍റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക്‌ ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ ഹൃദയങ്ങളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.8-12

---------

അവരുടെ ഹൃദയങ്ങളില്‍ ? അല്പം ഈമാനും സല്‍ബുദ്ധിയും ഇട്ടു കൊടുക്കാന്‍ ഈ ദൈവത്തിനു തോന്നിയില്ല. ...!
കഴുത്തറുപ്പിക്കലാണല്ലോ മൂപ്പര്‍ക്ക് ഒരു രസം !

ea jabbar said...

കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല; അത് എല്ലാ കാല‍ത്തേക്കുമുള്ള സദുപദേശങ്ങളുമല്ല; അതു മാറ്റാന്‍ പാടില്ലാത്ത ശാശ്വത സത്യങ്ങളുമല്ല.
മുഹമ്മദ് എന്ന മനുഷ്യന്‍ തന്റെ ജീവിത സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും മാറുന്നതിനനുസരിച്ചു തന്റെ ചിന്തയില്‍നിന്നും ആവിഷ്കരിച്ച ബാലിശമായ വാചകക്കസര്‍ത്തുകളുടെ ഒരു ശിഥില സമാഹാരം മാത്രമാണത്. വിശ്വാസമാകുന്ന അന്ധത ബാധിച്ചവരോട് പക്ഷെ ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ല. അവര്‍ ചിന്തയുടെ ജാലകങ്ങള്‍ കൊട്ടിയടച്ച മൂഢരത്രേ !

ea jabbar said...

ഈ ചര്‍ച്ച ഇനി തുടരണമെന്നില്ല. വ്യക്തി ഹത്യയിലേക്കും തെറിവിളിയിലേക്കും നീങ്ങിത്തുടങ്ങി...

ea jabbar said...

ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി !

അപ്പൊകലിപ്തോ said...

ea jabbar : അവതരണ പശ്ചാതലം അറിയണം, പിന്നെ ആ ആയത്തിന്റെ പ്രായോഗിക ഫലം ലോകത്താകെ പരിശോധിച്ചു കണ്ടെത്തണം . അതൊക്കെ കഴിഞ്ഞേ അതു കുര്‍ ആനില്‍ പറഞ്ഞതു തന്നെയാണോ എന്നുറപ്പിക്കാന്‍ പറ്റൂ. !

----------------------------


ഐവ... കണ്ടോ മെലിഞ്ഞുണങ്ങിയ പ്രായോഗിക പരപരപ്പ്‌ വടിഞ്ഞൊഴുകുന്നതു... "നിരപരാധിയെ കൊല്ലുന്നതു മനുഷ്യ വംശത്തെ മുഴുവന്‍ കൊന്നതിനു തുല്യം" എന്ന് ഖുര്‍-ആന്‍ പറഞ്ഞതു ശരിവയ്ക്കണമെങ്കില്‍ എന്തെല്ലാമറിയണമെന്നു നോക്കിക്കേ 'യുക്തിവാത'ക്കാര്‍ക്ക്‌..

പശ്ചാത്തലം , ലോകത്തില്‍ എന്ത്‌ മാറ്റം കൊണ്ടുവന്ന് എന്ന് ലാബില്‍ കൊടുത്ത്‌ അതിണ്റ്റെ ഡി.എന്‍.എ പരിശോധിക്കണം. പിന്നെ അതിണ്റ്റെ ശുക്ളാംഷ കൌണ്ട്‌ നല്ലതോതിലാണൊ എന്തെല്ലാമറിയണം ..


പക്ഷേ ഈ സൂക്തം ( 8-12 ) "കഴുത്തറുപ്പിക്കലാണല്ലോ മൂപ്പര്ക്ക്റ ഒരു രസം " എന്നാണു മനസ്സിലാക്കേണ്ടതെന്നാണു ബഹുമാന്യനായ വ്യാഖ്യാന ശ്രീ ജബ്ബറിനു പറവാനുള്ളതു.

ഇരട്ടത്താപ്പിനും കൂട്ടിക്കൊടുപ്പിനും ഇതില്‍ കൂടുതല്‍ വേറെ തെളിവുകല്‍ എവിടെ അന്വേഷിച്ച്‌ പോകും. !!

അപ്പൊകലിപ്തോ said...

രമണിക മലപ്പുറം : എന്റെ നിലപാടുകൾ ഒരു റഫറൻസ് നമ്പർ കിട്ടുമ്പോഴേക്കും മാറുകയൊന്നുമില്ല.

പിന്നെ ഒരു രഫറന്‍സ്‌ നമ്പര്‍നെ കഷ്ടപ്പെടുത്താതിരിക്കാന്‍ എനിക്ക്‌ ശ്രമിക്കാമല്ലൊ .. !!

അപ്പൊകലിപ്തോ said...

പുതിയ "ആയത്ത്‌" ഇറങ്ങി .. എല്ലാരും ആമേന്‍ പറയുവിന്‍ ...

------------------------


ea jabbar : കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല; അത് എല്ലാ കാലത്തേ ക്കുമുള്ള സദുപദേശങ്ങളുമല്ല; അതു മാറ്റാന്‍ പാടില്ലാത്ത ശാശ്വത സത്യങ്ങളുമല്ല.
മുഹമ്മദ് എന്ന മനുഷ്യന്‍ തന്റെ ജീവിത സാഹചര്യങ്ങളും സന്ദര്ഭതങ്ങളും മാറുന്നതിനനുസരിച്ചു തന്റെ ചിന്തയില്നിനന്നും ആവിഷ്കരിച്ച ബാലിശമായ വാചകക്കസര്ത്തുികളുടെ ഒരു ശിഥില സമാഹാരം മാത്രമാണത്. വിശ്വാസമാകുന്ന അന്ധത ബാധിച്ചവരോട് പക്ഷെ ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ല. അവര്‍ ചിന്തയുടെ ജാലകങ്ങള്‍ കൊട്ടിയടച്ച മൂഢരത്രേ !


---------------

ആമേന്‍ ..

ea jabbar said...

സര്‍വ്വശക്തനായ ഒരു ദൈവം നിസ്സാരജീവികളായ മനുഷ്യരെ കഴുത്തറുപ്പിക്കാനും അവരെ കുന്തം കൊണ്ടു കുത്താനുമൊക്കെ സഹായിച്ചു എന്നൊക്കെ പറയുന്നത് ഏതു സന്ദര്‍ഭത്തിലായാലും ദൈവമെന്ന സങ്കല്‍പ്പത്തിനു തന്നെ അപമാനകരമല്ലേ?

അപ്പൊകലിപ്തോ said...

ea jabbar : സര്വ്വങശക്തനായ ഒരു ദൈവം നിസ്സാരജീവികളായ മനുഷ്യരെ കഴുത്തറുപ്പിക്കാനും അവരെ കുന്തം കൊണ്ടു കുത്താനുമൊക്കെ സഹായിച്ചു എന്നൊക്കെ പറയുന്നത് ഏതു സന്ദര്ഭകത്തിലായാലും ദൈവമെന്ന സങ്കല്പ്പെത്തിനു തന്നെ അപമാനകരമല്ലേ?


സര്‍വ്വ ശക്തനായ ദൈവം എന്നും നിസ്സാരനായ മനുഷ്യന്‍ എന്നും വിവേചിച്ചറിയാനുള്ള സ്വബോധം താങ്കള്‍ക്കുണ്ടല്ലോ അത്രം കാര്യം എളുപ്പം. നിസ്സാരനായ മനുഷ്യനെ സൃഷ്ടിച്ചതും ദൈവം എന്നു മനസ്സിലാക്കാനുള്ള ഉള്‍വിളി ഉണ്ടായല്ലോ അതും കാര്യം എളുപ്പമാക്കും. ഇങ്ങനെ നിസ്സാരനായ മനുഷ്യര്‍ തമ്മില്‍ യുദ്ധം നടക്കുമ്പോല്‍ അന്ന് ആ നിസ്സാര മനുഷ്യര്‍ക്ക്‌ യുദ്ധസന്ദര്‍ഭത്തില്‍ കയ്യില്‍ കരുതിയിരിക്കുന്ന ആയുധങ്ങല്‍ വച്ച്‌ പരിധി ലംഗിക്കാതെ, സ്ത്രീകളെ ആക്രമിക്കാതെ , വൃദ്ദരെ ആക്രമിക്കാതെ , കുട്ടികളെയും മത നേതാക്കളെയും ആക്രമിക്കാതെ എങ്ങനെ ഒരു "റ്റാറ്റിക്സ്‌" രൂപപ്പെടുത്തണമെന്ന് ദൈവം പറഞ്ഞു കൊടുക്കുന്നതില്‍ മാത്രം യുക്തികാണാതെ പോകുന്ന യുക്തി വിചാരക്കാരുടെ തലച്ചോറിണ്റ്റെ പഴകിയ മണം ആര്‍ക്കും സഹിക്കാനൊക്കാത്ത രീതിയില്‍ ആഞ്ഞു വീശുന്നതു എന്തേ നിങ്ങല്‍ മാത്രം മനസ്സിലാക്കുന്നില്ല..

നിങ്ങളുടെ ഒരു വാക്ക്‌ നിങ്ങളുടെ മേല്‍ തന്നെ പ്രയോഗിക്കാന്‍ ഞാനും കടമെടുക്കട്ടെ , " അന്ധത ബാധിച്ചവരോട് പക്ഷെ ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ല. അവര്‍ ചിന്തയുടെ ജാലകങ്ങള്‍ കൊട്ടിയടച്ച മൂഢരത്രേ "

ea jabbar said...

അവരുടെ ഹൃദയങ്ങളില്‍ ? അല്പം ഈമാനും സല്‍ബുദ്ധിയും ഇട്ടു കൊടുക്കാന്‍ ഈ ദൈവത്തിനു തോന്നിയില്ല. ...!

ea jabbar said...

ഒന്നാം ക്ലാസിലെ കുട്ട്യോള് പെന്‍സില്‍ പൊട്ടിച്ച കേസില്‍ ഇടപെട്ടുകൊണ്ട് ഹെഡ്മാഷ് കുട്ടിയോട് പറയുന്നു. “ജ്ജ് ന്നാ ഈ കത്തി കൊണ്ട് ഓന്റെ പള്ളക്കങ്ങട്ട് കുത്തിക്കാളാ. കുത്തീറ്റ് കേര്‍ണില്ലെങ്കി ഞാനും കൂടിത്തരാം ”
കുട്ടി അങ്ങനെ ചെയ്യുണു. മാഷും സഹായിക്കുണു. മറ്റേ കുട്ടി ചാകുന്നു. സ്വന്തം കുട്ട്യോളോട് ഇങ്ങനെ ചെയ്യുന്ന ഈ ഹെഡ്മാഷോട് എനിക്ക് ബഹുമാനം തോന്നുന്നില്ല. സ്വന്തം സൃഷ്ടികളായ പാവം മനുഷ്യരോട് ഇങ്ങനെ പറയണ ഈ അള്ളാനോടും !

Abdul Azeez Vengara said...

പെൻസിൽ പൊട്ടിച്ചത് കേക്കുംബം കാക്ക ഞെട്ടും. ഓന്റെ നെറു തലേല് പെൻസില് ബെച്ച് ഹലാക്കിന്റെ ഒരു ബാള് ഇടത്താണ് ആ പഹയനാ പെൻസില് മുറ്ച്ചത്.

Muhammed Shan said...

ഇനി തെറിവിളിയിലെക്കും അടി പിടിയിലെക്കും പോകണ്ട ....
ചിന്ടിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തം ഉണ്ടല്ലോ നന്നായി ചിന്തിക്കുക .........ചിന്തിക്കുക....വിശ്വാസം കൊണ്ട് യുക്തിയെ അളക്കാന്‍ ശ്രമിക്കരുത്...കാരണം
വിശ്വാസത്തില്‍ നിന്നും പുറത്തു വന്നു ചിന്തിചാലല്ലാതെ ഒരു വിശ്വാസിക്കും യുക്തിയെന്താണെന്ന് മനസ്സിലാക്കാന്‍ പോലും കഴിയില്ല..
വിശ്വാസത്തില്‍ നിന്നും പുറത്തു വരാന്‍ വിശ്വാസം ഒരു വിശ്വാസിയേയും അനുവദിക്കുകയുമില്ല...
എല്ലാവര്ക്കും നന്മകള്‍ നേരുന്നു ........

Abdul Azeez Vengara said...

>>വിശ്വാസം കൊണ്ട് യുക്തിയെ അളക്കാന്‍ ശ്രമിക്കരുത്...<< ബ്ലോഗ് നമ്മടെ മതവും യുക്തി നമ്മളുടെ ദൈവമൊന്നുമല്ലല്ലോ. വളയമില്ലാത്ത ചാട്ടം ചാടല്ലീ. വിശ്വാസത്തിൽ നിന്നു പുറത്ത് പോരുകയൊന്നും വേണ്ട. ചെരിപ്പിനൊപ്പിച്ച് കാൽ വെട്ടാഞ്ഞാൽ മതി.

കാക്കാ കാരണവന്മാർ പറയുന്നത് അപ്പടി തുടരാതെ, മുൻ‌വിധിയില്ലാതെ ചിന്തിക്കുക.

Abdul Azeez Vengara said...
This comment has been removed by the author.
ബയാന്‍ said...

അബ്ദുല്‍ അസീസ് വേങ്ങര :

താങ്കള്‍ ‘അല്ലാഹു’ എന്നെ ഇസ്ലാം ബ്രാന്റഡ് ദൈവത്തില്‍ വിശ്വസിക്കുന്ന ആളാണെന്ന വിശ്വാസത്തോടെ ചോദിക്കട്ടെ.

എന്തിനാണ് താങ്കള്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് ?

എന്തിനാണ് ഈ കുഞ്ഞു ജീവിതത്തില്‍ സങ്കല്പത്തിലുള്ള ഒരു ദൈവത്തിനോടു പ്രാര്‍ത്ഥിച്ചു സമയം കളയുന്നേ ?

താങ്കളുടെ സൃഷ്ടിപ്പ് ‘അല്ലാഹു’വിന്റെ തീരുമാനമാണെങ്കില്‍ പിന്നെ താങ്കള്‍ക്കെന്ത് ഉത്തരവാദിത്തമാണുള്ളത്.

Abdul Azeez Vengara said...

ഒരു നിശ്ചിതക്രമത്തില്‍ മാത്രമുള്ള അവന്റെ ജീവിതത്തിന്റെ അല്ലെങ്കില്‍ ആരാധനയുടെ പ്രേര കമെന്ത്? ചുറ്റുമുള്ള ജീവികളെ അപേക്ഷിച്ച് താരതമ്യേന പുരോഗമിച്ച ജീവിയെന്ന നിലയില്‍ തനിക്ക് ചുറ്റുമുള്ളവര്‍ക്ക്കൂടി ആഹാരം, വസ്ത്രം, പാര്‍പ്പിടം മുതലായ പ്രാഥമിക ഉപാധികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനമ ല്ലവേണ്ടത്? അതല്ലേ ഏറ്റവുംഉത്തമം?


!ഗ്യാലക്സികള്‍ മുതല്‍ പരമാണുക്കളും അവയുടെ ഘടകങ്ങളും വരെ സകല ചരാചരങ്ങളും അതിസൂക്ഷ്മമായ വ്യവസ്ഥയനുസരി ച്ചാണ് വര്‍ത്തിക്കുന്നത്. അവയുടെ ഉല്‍പത്തിയും വികാസവും വിനാശ വുമെല്ലാം അലംഘ്യമായ ഭൌതിക നിയമങ്ങള്‍ക്ക് വിധേയമാണ്. ഈ വ്യവസ്ഥയും ക്രമവും ഏതെങ്കിലും ഭൌതികവസ്തു സ്വയം ആവിഷ്കരിച്ചതാണെന്ന് സാമാന്യബുദ്ധിയുള്ള ആരും കരു താനിടയില്ല. മറ്റു ചരാചരങ്ങളില്‍നിന്ന് വ്യത്യസ്തമായി വിശേഷ ബുദ്ധിയും പ്രവര്‍ത്തന സ്വാതന്ത്യ്രവുംകൊണ്ട് അനുഗൃഹീതനായമനുഷ്യന്റെ അത്യന്തം സങ്കീര്‍ണമായ അസ്തിത്വമാകട്ടെ അതു ല്യപ്രഭാവിയായ ഒരു സ്രഷ്ടാവിന്റെ സാന്നിധ്യം വ്യക്തമായിവിളിച്ചോതുന്നു. തന്റെ ബുദ്ധിയുടെയും പഞ്ചേന്ദ്രിയങ്ങളുടെയും പരിധിയില്‍ വരുന്ന ഭൌതിക വസ്തുക്കളെ സ്വതന്ത്രമായി കൈകാര്യം ചെയ്യുന്ന മനുഷ്യന്‍ അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവരിക്കുകയും അപരിഹാര്യമായ കെടുതികള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ദുര്‍വി കാരങ്ങളാലും ദുര്‍മോഹങ്ങളാലും നയിക്കപ്പെടുന്ന മനുഷ്യര്‍ സൃഷ് ടിക്കുന്ന മാനവിക പ്രശ്നങ്ങളാണ് ഇന്ന് മനുഷ്യരാശിയെ ഏറെ ദുരിതങ്ങളിലാഴ്ത്തുന്നത്. മനസ്സിനെ സ്വച്ഛവും നിര്‍മലവുമാക്കുന്ന ഉദ്ബോധനങ്ങളിലൂടെയല്ലാതെ ഈ ദുരവസ്ഥക്ക് മാറ്റമുണ്ടാക്കാന്‍ കഴിയില്ല. വൈജ്ഞാനിക വിസ്ഫോടനം നടന്ന നാടുകളിലും മനുഷ്യ ത്വം ക്ഷയോന്മുഖമായിക്കൊണ്ടേയിരിക്കുന്നതിനാല്‍ ദൈവികമാര്‍ഗദര്‍ശനത്തെ പിന്തുടരുകയല്ലാതെ മനുഷ്യന്‍ നന്നാകാന്‍ മറ്റൊരു മാര്‍ഗവും അവശേഷിക്കുന്നില്ല. മനുഷ്യരെല്ലാം ദൈവത്തെ അനുസരിച്ചാലും അതുകൊണ്ട് അവന് പ്രത്യേക നേട്ടമൊന്നും ഉണ്ടാകാനില്ല. മുഴുവന്‍ മനുഷ്യരുംകൂടി ധിക്കാരികളും ദുര്‍നടപടിക്കാരുമായി മാറിയാലും ദൈവത്തിന് ഒരു നഷ്ടവും സംഭവിക്കുകയുമില്ല. നേട്ടവും കോട്ടവും മനുഷ്യര്‍ക്ക് തന്നെയാകുന്നു. മനുഷ്യജീവിതം ആത്യന്തികമായി നഷ്ടമാകാതിരിക്കാന്‍ വേണ്ടി പരമകാരുണികനായ ദൈവം മാര്‍ഗദര്‍ശനം നല്‍കു ന്നു എന്ന്മാത്രം.(cont..)

Abdul Azeez Vengara said...

അല്ലാഹു പറഞ്ഞതായി മുഹമ്മദ് നബി (സ) ഉദ്ധരിക്കുന്നു: "എന്റെ ദാസന്മാരേ, നിങ്ങളിലെ പൂര്‍വികരും പില്‍ ക്കാലക്കാരും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളില്‍ ഏറ്റവും ഭക്തനായ ഒരാളുടെ മനസ്ഥിതിയോടെ വര്‍ത്തിച്ചാലും അത് എന്റെ അധികാരത്തില്‍ യാതൊരു വര്‍ദ്ധനവും വരുത്തുകയില്ല. എന്റെ ദാസന്മാരേ, നിങ്ങളിലെ പൂര്‍വികരും പില്‍ക്കാലക്കാരും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളില്‍ ഏറ്റവും ദുഷ്ടനായ ഒരാളുടെ മനസ് ഥിതിയോടെ വര്‍ത്തിച്ചാലും അത് എന്റെ അധികാരത്തില്‍ യാതൊരു കുറവും വരുത്തുകയില്ല. എന്റെ ദാസന്മാരേ, നിങ്ങളിലെ പൂര്‍വി കരും പില്‍ക്കാലക്കാരും മനുഷ്യരും ജിന്നുകളുമെല്ലാം ഒരു വേദിയി ല്‍ ഒരുമിച്ചുനിന്നിട്ട് എന്നോട് ചോദിക്കുകയും അവര്‍ക്കെല്ലാം അവര്‍ ചോദിച്ചത് ഞാന്‍ നല്‍കുകയും ചെയ്താലും എന്റെ പക്കലുള്ളതില്‍ യാതൊരു കുറവും അതുകൊണ്ട് ഉണ്ടാവുകയില്ല; സൂചി കടലില്‍ മുക്കിയെടുത്താല്‍ അത് മൂലം കടലിലെ വെള്ളത്തില്‍ കുറവുണ്ടാകുന്നതുപോലെയല്ലാതെ (മുസ്ലിം ഉദ്ധരിച്ചത്). ഭൂമിയുടെയും മനുഷ്യന്റെയും നിസ്സാരതയെ സംന്ധിച്ച ചിലരുടെ ധാരണ ഒട്ടൊക്കെ ശരിയാണെങ്കിലും ഏത് നിസ്സാര കാര്യത്തിലും പൂര്‍ണശ്രദ്ധ ചെലുത്തുന്ന പരമകാരുണികനായ രക്ഷിതാവിനെ സംബന്ധിച്ച ധാരണ കൂടുതല്‍ സൂക്ഷ്മവും അന്യൂനവും ആകേണ്ടതുണ്ട്.

മനുഷ്യനെ കുറെ മൂലകങ്ങളുടെ സമുച്ചയം മാത്രമായി കണ്ടാല്‍ പോര. ദശലക്ഷക്കണക്കിന് ജന്തുവര്‍ഗങ്ങള്‍ക്കൊന്നുമില്ലാത്ത വിശേഷുദ്ധിയും അസ്തിത്വ സ്വാതന്ത്യ്രവും നല്‍കി അനുഗ്രഹിക്കപ്പെട്ട സവിശേഷ സൃഷ്ടിയാണ് മനുഷ്യന്‍. അവന് തന്റെ അസ്തിത്വത്തിന്റെ സാധ്യതകള്‍ക്കനുസരിച്ച് സ്രഷ്ടാവിനോട് വലിയ ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്ത നിര്‍വഹണത്തിലൂടെയാണ് മനുഷ്യന് നശ്വരവും അനശ്വരവുമായ ജീവിതങ്ങളില്‍ വിജയംകൈ വരുന്നത്. മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങളില്‍ അവരെ സഹായിക്കുന്നതും ദൈവത്തോടുള്ള ബാധ്യതകളുടെ ഒരു ഭാഗംതന്നെയാണ്. മനുഷ്യരെ പാരതന്ത്യ്രത്തില്‍നിന്നും പട്ടിണിയില്‍നിന്നും മോചിപ്പിക്കേണ്ടത് മാനവിക പ്രതിസന്ധി തരണം ചെയ്യുന്നതിനും മോക്ഷം ലഭി ക്കുന്നതിനും അനിവാര്യമായ കാര്യമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ വിലയിരുത്തുന്നത്. "എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കയറിയില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുകയോ പട്ടിണിയുള്ള നാളില്‍ കുടും ബന്ധമുള്ള ഒരു അനാഥയ്ക്കോ കടുത്തദാരിദ്യ്രമുള്ള ഒരു സാധുവിനോ ഭക്ഷണം കൊടു ക്കുകയോ ചെയ്യുകയത്രെ അത്. പുറമെ, വിശ്വസിക്കുകയും ക്ഷമകൊണ്ടും കാരുണ്യംകൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ് തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക (വി.ഖു. 90:11-17).



അല്ലാഹു ഒരു കുല ദൈവത്തിന്റെ പേരല്ല.

പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...

>>>> ഇന്നലെ പാകിസ്താനില്‍ നൂറെണ്ണം ചത്തു. ബാഗ്ദാദില്‍ അമ്പതു പേരും. എല്ലാ വെള്ളിയാഴ്ച്ചയും പള്ളിയില്‍ തന്നെ ബോംബു പൊട്ടുന്നു. <<<<

ജബ്ബാർ, നിങ്ങലെപ്പോലെ തന്നെ ഖുർ‌ആൻ വ്യാഖ്യാനിക്കുന്നവരാണ് നിങ്ങൽ പറയുന്ന തീവ്രവാദികൾ. നിങ്ങൾക്കും ഒരു കൈ നോക്കാവുന്നതാണ്. ഇങ്ങനെ വ്യാഖ്യാനിച്ച് ചിതറിക്കുന്നവരെ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാർക്ക് ആവശ്യമുണ്ട്. ദുർവ്യാഖ്യാനത്തിന്റെ ഇരകളാണ് പാകിസ്ഥാനിൽ പൊലിഞ്ഞത്. മാവോയിസ്റ്റുകൾ ഇന്നലെ ഇന്ത്യയിൽ 75 പോലീസുകാരെ വധിച്ചു. അതും ദുർവ്യാഖ്യാനമാവാം. നിങ്ങളെപ്പോലെയുള്ള ദുർവ്യാഖ്യാതക്കൾ ജീവിച്ചിരിക്കുവോളം കാലം അക്രമങ്ങൾ നടന്നുകൊണ്ടേയിരിക്കും..

ചുമ്മാ ഗീർവാണം വിടും മുമ്പ് ഓർക്കുക, ഇസ്ലാം സെപ്റ്റംബർ 11ന് ശേഷം ആവിർഭവിച്ച മതമല്ല.

ഒരു ഓഫ് (എല്ലാം ഇവിടെ ഓഫാണ് എങ്കിലും.): ആളുകൾ മരിക്കുമ്പോൾ “ ചത്തു “ എന്നു പറയരുത്. മരണപ്പെട്ടെന്നു പറയുക. അതാണ് സംസ്കാരമുള്ള ഭാഷ.

ea jabbar said...

അസീസേ ഇതൊക്കെ പതിനായിരം തവണ നിങ്ങള്‍ ആവര്‍ത്തിച്ച കാര്യങ്ങളാണ്. ഞങ്ങള്‍ക്കറിയേണ്ടത് പക്ഷെ ഈ പറഞ്ഞ വിവരങ്ങളൊക്കെ നിങ്ങള്‍ എങ്ങനെ അറിഞ്ഞു എന്നതാണ്. ആ അറിവു ലഭിച്ച സ്രോതസ്സിന്റെ ആധികാരികത്യ്ക്കുള്ള തെളിവാണു വേണ്ടത്.
കാരണം അസീസിന്റെ വേര്‍ഷനല്ല ജോസഫിന്റേത്. ക്രിഷ്ണന്‍ പറയുന്നത് തീര്‍ത്തും വ്യത്യസ്തം. എന്തു മാനദണ്ഡപ്രകാരം സത്യം വേര്‍തിരിച്ചറിയും ?

അനില്‍@ബ്ലോഗ് // anil said...

കുറച്ചു ദിവസത്തെ തിരക്കുകള്‍ കാരണം ഇന്നാണ് ഈ പോസ്റ്റ് വായിക്കാനായത്.
മാഷിന്റെ സഹന ശക്തിക്ക് ഒരു നമസ്കാരം പറയുന്നു.
:)

Bava said...
This comment has been removed by the author.
Bava said...

അനിലേ, നമസ്കാരം മാത്രമാക്കണ്ട ബ്ലോഗു അക്കാദമിയുടെ പേരില്‍ ഒരവാര്‍ഡുതന്നെ ജബ്ബാറിന് കൊടുത്തോളൂ..

മലയാള ബ്ലോഗു ലോകത്ത് നിക്ഷപക്ഷത ചമയുന്നവരാണല്ലോ ഇപ്പോള്‍ ഏറ്റവും വലിയ ഇസ്ലാം വിരോധികള്‍ :):)

പള്ളിക്കുളം.. said...

ea jabbar said...
ഈ ചര്‍ച്ച ഇനി തുടരണമെന്നില്ല. വ്യക്തി ഹത്യയിലേക്കും തെറിവിളിയിലേക്കും നീങ്ങിത്തുടങ്ങി..

1. തൊടുപുഴയിലെ സാറിന്റെ തെറിവിളിയെ ന്യായീകരിക്കാൻ എഴുതിയതാണ് ജബ്ബാർ ഈ പോസ്റ്റ്.
2. സമൂഹ ഹത്യയാണ് ഇതിന്റെ ലക്ഷ്യം. വ്യക്തികൾ ചേരുന്നതാണല്ലോ സമൂഹം.

എന്നിട്ടിപ്പോ പറയുന്നു തെറിവിളിയിലേക്ക് നീങ്ങിയെന്ന്.. ഇതൊക്കെ ഏതു യുക്തിവെച്ച് ചിന്തിച്ചാൽ ദഹിച്ചു കിട്ടും?

ഈ പോസ്റ്റ് ‘അർഹിക്കുന്ന കമന്റ് സാഹിത്യം’ ഇതിൽ വന്നിട്ടുണ്ട്. അതിൽ പരിതപിച്ചിട്ട് എന്തുകാര്യം?

പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...

ബൂലോകത്തെ മതവിശ്വാസികളെല്ലാം പറയുന്നു ഖുർ‌ആനിൽ പറയുന്നതെന്ന് ജബ്ബാർ പറയുന്ന കാര്യങ്ങൾ ഖുർ‌ആനിൽ അയാൾ പറയുന്ന പ്രകാരമല്ല ഉദ്ദേശിച്ചിട്ടുള്ളതെന്ന്. ഞങ്ങൾ അത് ഇങ്ങനെയിങ്ങനെയൊക്കെയാണ് മനസ്സിലാക്കിയിട്ടുള്ളത് എന്നും അവർ കരുതുന്നു. ജബ്ബാർ പറയുന്നു അവർ അങ്ങനെയല്ല മനസ്സിലാക്കിയത് ഇങ്ങനെയാണെന്ന്. മനസ്സിലാക്കിയവരുടെ മനസ്സിലാക്കലുകളെ ഖണ്ഡിച്ച് ജബ്ബാർ സ്ഥാപിക്കാൻ ശ്രമിക്കുന്നത് എന്താണാവോ? മറ്റുള്ളവരുറ്റെ മനസ്സിലാക്കലുകൾക്ക് (പണ്ഡിതൻ മുതൽ പാമരൻ വരെയുള്ളവരുടെ) അവർതന്നെ സാക്ഷിപറയുമ്പോൾ ജബ്ബാർ മറുകൂട്ടിൽ നിന്ന് പിറുപിറുക്കുന്നു: “ അത് അങ്ങനെയല്ല ഇങ്ങനെ“ യെന്ന്.

ഖുർ‌ആന്റെ അവതരണകാലം മുതൽ അതിനെ മനസ്സിലാക്കിയവർ ചരിത്രത്തിൽ രേഖപ്പെട്ടുകിടക്കുന്നു. അവരുടെ കയ്യിലൊക്കെ ഓരോ ചുരിക പിടിപ്പിച്ചുകൊടുക്കാൻ ജബ്ബാർ പെടുന്ന പാടുകാണുമ്പോൾ ‘ചിരിയാണോ കരച്ചിലാണോ‘ വരുന്നതെന്ന് എനിക്കൊരു പിടുത്തവുമില്ലെന്റെ പടച്ചോനേ..

മുക്കുവന്‍ said...

അതോ മുഹമ്മദിന്റെ ജിവിതകാലത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് അന്നത്തെ ആളുകളോടു മാത്രം പറഞ്ഞ മുഹമ്മദന്‍ വെളിപാടുകള്‍(നിത്യാനന്ദ ചിന്തകള്‍!!) മാത്രമല്ലേ ഈ കുര്‍ ആന്‍ ?..

ദ്ദാണ് ശരീ... പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത പുണ്യപുരുഷന്റെ ലീലാവിലാസങ്ങള്‍ എന്നാണു വിളിക്കേണ്ടത്!

പള്ളിക്കുളം.. said...

മുക്കുവന്‍,

ഒരു 12 കാരിയുടെ കഥ ഇവിടെയും വായിക്കാം ഞാന്‍ അതില്‍ തെറ്റൊന്ന്നും കാണുന്നുമില്ല.

വിചാരം said...

പള്ളികുളം ..
എന്റെ ഉമ്മൂമയുടെ കഥ ലിങ്കായി കൊടുത്തതില്‍ സന്തോഷം, പള്ളികുളത്തിനതില്‍ തെറ്റായി തോന്നാത്തത് എനിക്കും എന്റെ ഉമ്മൂമയ്ക്കും ഇപ്പോഴും ആ സംഭവം തെറ്റ് തന്നെയാണ് കാരണം പാവം എന്റെ ഉമ്മൂമയ്ക്ക് എന്തന്നറിയാത്ത പ്രായത്തില്‍ നടന്ന വിവാഹത്തെ സംബന്ധിച്ച് പറയുന്നത് ഇഷ്ടമല്ല, എന്റെ വല്യുപ്പ മരിച്ചിട്ട് 30 വര്‍ഷം കഴിഞ്ഞു എന്റെ വല്യുമ്മ ഇപ്പോഴും ഉണ്ട് ഭര്‍ത്താവില്ലാതെ 30 വര്‍ഷം .... എന്റെ വല്യുപ്പ തികഞ്ഞ ഇസ്ലാമത വിശ്വാസിയായതിനാല്‍ അദ്ദേഹം ചെയ്ത വലിയപാതകം തെറ്റായി തോന്നിയിട്ടില്ലായിരിക്കാം പക്ഷെ അദ്ദേഹത്തിന്റെ മരണം വരെ എന്റെ വല്യുമ്മ മനസ്സറിഞ്ഞ് സ്നേഹിച്ചിട്ടില്ല എന്ന വലിയ സത്യമാണ്. ഏറ്റരും നീച്ചവും നിന്ദ്യവുമായ ഒരു സംസ്ക്കാരമാണ് കൊച്ചുകുട്ടിയെ വലിയവര്‍ കല്യാണം കഴിക്കുക എന്നത്.

അപ്പൊകലിപ്തോ said...

ea jabbar : അവരുടെ ഹൃദയങ്ങളില്‍ ? അല്പം ഈമാനും സല്ബു ദ്ധിയും ഇട്ടു കൊടുക്കാന്‍ ഈ ദൈവത്തിനു തോന്നിയില്ല. ...!

ഇയാളെന്താണു.. തറ റ്റിക്കറ്റ്‌ എടുത്ത്‌ പൃഥീ രാജിനെ സ്ക്രീനില്‍ കാണിക്കുമ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സുകള്‍ കൂവുന്നത്‌ പോലെ കൂവുന്നതു...

അപ്പൊകലിപ്തോ said...

ea jabbar : ഒന്നാം ക്ലാസിലെ കുട്ട്യോള് പെന്സി ല്‍ പൊട്ടിച്ച കേസില്‍ ഇടപെട്ടുകൊണ്ട് ഹെഡ്മാഷ് കുട്ടിയോട് പറയുന്നു. “ജ്ജ് ന്നാ ഈ കത്തി കൊണ്ട് ഓന്റെ പള്ളക്കങ്ങട്ട് കുത്തിക്കാളാ. കുത്തീറ്റ് കേര്ണിനല്ലെങ്കി ഞാനും കൂടിത്തരാം ”
കുട്ടി അങ്ങനെ ചെയ്യുണു. മാഷും സഹായിക്കുണു. മറ്റേ കുട്ടി ചാകുന്നു. സ്വന്തം കുട്ട്യോളോട് ഇങ്ങനെ ചെയ്യുന്ന ഈ ഹെഡ്മാഷോട് എനിക്ക് ബഹുമാനം തോന്നുന്നില്ല. സ്വന്തം സൃഷ്ടികളായ പാവം മനുഷ്യരോട് ഇങ്ങനെ പറയണ ഈ അള്ളാനോടും !


----------------------------------

ഒരു ഉദാഹരണം കൂടി.
ശ്രീ ജബ്ബറിണ്റ്റെ അയല്‍ വാസിയായ ഒരു യുവതിയെ ഒരാള്‍ ബലാത്സംഘം ചെയ്യുന്നു. നാട്ടുക്കാര്‍ ഇടപെടുന്നു. അപ്പോല്‍ പോലീസും വന്ന് രണ്ട്‌ പറ്റിക്കുന്നു. ഇവിടെ ശ്രീ ജബ്ബറിണ്റ്റെ അഭിപ്രായത്തില്‍ ബലാത്സംഘം പൂര്‍ത്തീകരിക്കാത്തതില്‍ അരിശവും നല്ല നയന മനോഹാര കാഴ്ച്ച നഷ്ടപ്പെട്ടതിലുള്ള വ്യസനവും. കൂടാതെ ശ്രീ ജബ്ബറിണ്റ്റെ വക പോലീസിനു തള്ളക്ക്‌ വിളിയും.

ഇതാണു ഞരമ്പ്‌ രോഗാവസ്ത.

അപ്പൊകലിപ്തോ said...

pallikkulam : ഒരു ഓഫ് (എല്ലാം ഇവിടെ ഓഫാണ് എങ്കിലും.): ആളുകൾ മരിക്കുമ്പോൾ “ ചത്തു “ എന്നു പറയരുത്. മരണപ്പെട്ടെന്നു പറയുക. അതാണ് സംസ്കാരമുള്ള ഭാഷ.
-------------------

മാഷാ അല്ലാ... താങ്കള്‍ ആരോടാണു വേദം ഓതുന്നതു .... !!!!
സംസ്കാരമോ അതു എന്താ അതു .. "യുക്തി" വച്ച്‌ അളക്കാവുന്ന വല്ലതു മാണോ .. ???

«Oldest ‹Older   1 – 200 of 429   Newer› Newest»
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.