Thursday, November 26, 2009

ഇന്ന് ബലി പെരുന്നാള്‍

ഇന്ന് ബലി പെരുന്നാള്‍

ദൈവവിശ്വാസത്തിന്റെ പേരില്‍ ലോകത്ത് നടന്നു വരുന്ന ഏറ്റവും ഭീകരമായ അത്യാചാരം !
15 ലക്ഷത്തോളം മൃഗങ്ങള്‍ കൂട്ടത്തോടെ കഴുത്തറുക്കപ്പെടുന്ന കരിദിനം !!
നരബലിയാണു ദൈവത്തിനേറ്റവും പ്രിയപ്പെട്ട പുണ്യ കര്‍മ്മം എന്ന് ഓര്‍മ്മിപ്പിക്കപ്പെടുന്ന ദുര്‍ദിനം !!!
വിശ്വാസം മനുഷ്യനെ ഭ്രാന്തരാക്കുന്നതെങ്ങനെയെന്ന് ചിന്താശേഷിയുള്ളവര്‍ക്കെല്ലാം വ്യക്തമാക്കിത്തരുന്ന അന്ധകാര യുഗസ്മരണ!!!!


--------------------------------------------------------------------------

കിരാതരുടെ ആരാധനാമൂര്‍ത്തികളായ മിക്ക ദൈവങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ട അനുഷ്ഠാനം നരബലി തന്നെയായിരുന്നു. മനു‍ഷ്യര്‍ക്കു ദൈവസന്നിധിയില്‍ സമര്‍പ്പിക്കാവുന്നതില്‍ വെച്ച് ഏറ്റവും പുണ്യമേറിയ ത്യാഗാര്‍പ്പണമായി സെമിറ്റിക് മതങ്ങളും വാഴ്തിപ്പാടുന്നത് മനുഷ്യക്കുരുതി തന്നെയാണെന്നത് യാദൃച്ഛികമല്ല. അബ്രഹാമിന്റെ പുത്രബലിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വെളിപാടുകള്‍ ഖുര്‍ ആനിലും ബൈബിളിലും ഏതാണ്ട് ഒരേ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്. (ബലി നല്‍കാന്‍ കൊണ്ടുപോയത് ഇസ് ഹാകിനെയെന്നു ക്രിസ്ത്യാനികളും ഇസ്മായിലിനെയെന്നു മുസ്ലിങ്ങളും തര്‍ക്കിക്കുന്നുണ്ടെന്ന വ്യത്യാസമേയുള്ളു.)

“ഇബ്രാഹീമിനു നാം സഹനശീലനായ ഒരു പുത്രന്റെ സുവാര്‍ത്ത നല്‍കി. ആ പുത്രന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രായമായപ്പോള്‍ ഇബ്രാഹീം മകനോടു പറഞ്ഞു: `മകനേ നിന്നെ അറുക്കാന്‍ എനിക്കു സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു. നിന്റെ അഭിപ്രായമെന്ത്?`
മകന്‍ പരഞ്ഞു.: `പിതാവേ, കല്‍പ്പിക്കപ്പെട്ടതു ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിച്ചാല്‍ എന്നെ ക്ഷമാശിലരില്‍പ്പെട്ട ഒരുവനായി അങ്ങേക്കു കാണാം.` അങ്ങനെ ഇരുവരും ദൈവത്തിനു കീഴടങ്ങിക്കൊണ്ട് ,ഇബ്രാഹീം പുത്രനെ കമഴ്ത്തിക്കിടത്തിയപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു.:`ഓ ഇബ്രാഹീം ! താങ്കള്‍ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു...ഇതൊരു പരീക്ഷണം തന്നെ. നാം മഹത്തായ ഒരു ബലി മൃഗത്തെ ആ ബാലനു പകരം തെണ്ടം നല്‍കി.”[37:100-107]

ഇസ്ലാമിന്റെ ആവിര്‍ഭാവകാലത്ത് അറേബ്യയില്‍ നരബലി അസാധാരണമല്ലാത്ത ഒരു അനുഷ്ഠാനമായിരുന്നു. ദൈവങ്ങള്‍ക്കായി നേര്‍ച്ചകള്‍ നേരുന്നവര്‍ ഉദ്ദിഷ്ട ഫലം ലഭിച്ചു കഴിഞ്ഞാല്‍ എത്ര കടുത്ത ത്യാഗവും ചെയ്യാന്‍ തയ്യാറായിരുന്നു. പ്രവാചകനായ മുഹമ്മെദിന്റെ പിതാവു തന്നെ ഒരു നേര്‍ച്ചക്കുരുതിയില്‍നിന്ന് തലനാരിഴക്കാണു രക്ഷപ്പെട്ടത് എന്നു ചരിത്രം പറയുന്നു.


നരബലിയില്‍നിന്നു മൃഗബലിയിലേക്കുള്ള ഒരു പരിണാമദശയിലായിരുന്നു സെമിറ്റിക് മതങ്ങളുടെ ആവിര്‍ഭാവം എന്നനുമാനിക്കാവുന്ന ധാരാളം തെളിവുകളുണ്ട്. പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് മൂഡവിശ്വാസികളായ അപരിഷ്കൃതജനതയെക്കൊണ്ട് ഇത്തരം അത്യാചാരങ്ങള്‍ ചെയ്യിച്ചത്. തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ചിന്താലേശമന്യേ ഇന്നും തുടരുന്ന മനുഷ്യര്‍ ഇന്ന് ഇതിനൊക്കെ മുടന്തന്‍ ന്യായങ്ങള്‍ കണ്ടെത്തി `ശാസ്ത്രീയത` സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.

അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട ആചാരം നരബലിയാണെങ്കിലും അതൊരു നിര്‍ബന്ധ അനുഷ്ഠാനമാക്കിയില്ല എന്നത് ആശ്വാസകരം തന്നെ! എങ്കിലും മൃഗബലി ഏറെ പുണ്യമുള്ള ചടങ്ങുകളിലുള്‍പ്പെടുത്തിയിരിക്കുന്നു. ഹജ്ജിനോടനുബന്ധിച്ച് മിണ്ടാപ്രാണികളുടെ കൂട്ടക്കുരുതിയാണു നടത്തപ്പെടുന്നത്. ഒരു തീര്‍ത്ഥാടകന്‍ ഒരു ആടിനെ അല്ലെങ്കില്‍ ഏഴു പേര്‍ ചേര്‍ന്ന് ഒരു ഒട്ടകത്തെ എന്ന കണക്കിനാണു ബലികര്‍മ്മം നടത്തേണ്ടത്. 25 ലക്ഷത്തോളം പേര്‍ ആണ്ടു തോറും ഹജ്ജിനെത്തുന്നു എന്നാണു പറയപ്പെടുന്നത്. ഓരോ തീര്‍ത്ഥാടകനും ഏതാണ്ട് 4000 രൂപക്കു തുല്യമായ സംഖ്യ നല്‍കണം. മൊത്തം 1000കോടിയീളം രൂപ ഈ ഇനത്തില്‍ സൌദി സ്ര്ക്കാരിനു കിട്ടുന്നു. ദശലക്ഷക്കണക്കിനു മൃഗങ്ങളെയാണിപ്രകാരം കൂട്ടക്കശാപ്പിനിരയാക്കുന്നത്. അവയുടെ മൃതശരീരങ്ങള്‍ മരുഭൂമിയില്‍ കൂട്ടിയിട്ട് ഉണക്കി നശിപ്പിക്കുകയാണു ചെയ്തുകൊണ്ടിരുന്നത്. അടുത്ത കാലത്ത് ഫഹദ് രാജാവിന്റെ ഭരണകാലത്താണ് ഈ ബലിമാംസത്തില്‍നിന്നും അല്പഭാഗം സംസ്കരിച്ച് ആഫ്രിക്കയിലേക്കും മറ്റും എത്തിക്കാനുള്ള ഏര്‍പ്പാടുണ്ടായത്. എന്നിട്ടും മാംസത്തിന്റെ പകുതിയിലേറെ നശിപ്പിക്കേണ്ടി വരുന്നുവെന്നാണു പത്രവാര്‍ത്തകളില്‍നിന്നും മനസ്സിലാകുന്നത്.

പരിഷ്കൃതലോകം ഉപേക്ഷിച്ചു കഴിഞ്ഞതും ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും നിയമം മൂലം നിരോധിച്ചതുമായ ജന്തുബലി ഇസ്ലാമില്‍ ഇന്നും തുടരുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ നമ്മുടെ മുസ്ലിം ബുദ്ധിജീവികള്‍ അതിനും ഒരു ഞൊണ്ടിന്യായം കണ്ടെത്തി.! ബലി നടത്തുന്നത് പോഷകാഹാരവിതരണം ലക്ഷ്യമാക്കിയാണ് എന്നതാണു ന്യായം. ബലിമാംസം ഭക്ഷിക്കാമെന്നതു ശരിതന്നെ. പ്രാകൃത ജനവിഭാഗങ്ങളും തങ്ങളുടെ ദൈവങ്ങള്‍ക്കായി കുരുതി ചെയ്ത ജീവികളെ ഭക്ഷിച്ചിരുന്നു. എന്നാല്‍ ബലി നടത്തുന്നത് ഭക്ഷണത്തിനല്ല. ദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള ഒരനുഷ്ഠാനം എന്ന നിലക്കാണ്.
ഖുര്‍ ആന്‍ പ്രസ്താവിക്കുന്നു:

“എല്ലാ സമുദായങ്ങള്‍ക്കും അവര്‍ക്ക് അവന്‍ നല്‍കിയതില്‍നിന്ന് കന്നുകാലികളുടെ മേല്‍ അവര്‍ അല്ലാഹുവിന്റെ നാമം കീര്‍ത്തനം ചെയ്യാന്‍ വേണ്ടി നാം ഓരോ കര്‍മ്മാനുഷ്ഠാനങ്ങല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.”[22:34]

“ബലിയൊട്ടകങ്ങളെയാകട്ടെ, നാം അവയെ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. അതിനാല്‍ വരിവരിയായി നിര്‍ത്തി അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം കീര്‍ത്തനം ചെയ്യുവീന്‍ . അങ്ങനെ അവയുടെ ഉദരപാര്‍ശ്വങ്ങള്‍ നിലം പതിച്ചാല്‍ അവയില്‍നിന്നു തിന്നുകയും തിന്നാന്‍ കൊതിച്ചു വരുന്നവര്‍ക്കു കൊടുക്കുകയും ചെയ്യുവിന്‍ ”[22:36]

പാഗന്‍ അറബികള്‍ അവരുടെ ഗോത്രദൈവങ്ങള്‍ക്കായി അനുഷ്ഠിച്ചിരുന്ന കിരാതമായ ആചാരങ്ങള്‍ എപ്രകാരമാണ് ഇസ്ലാം സ്വന്തമാക്കിയത് എന്ന്, ഈ ഖുര്‍ ആന്‍ സൂക്തത്തിനു വ്യാഖ്യാനക്കുറിപ്പെഴുതവെ മൌദൂദി തന്നെ തുറന്നു പറയുന്നതു കാണുക:
“ഈ സൂക്തത്തില്‍നിന്നു രണ്ടു കാര്യങ്ങള്‍ ഗ്രഹിക്കാം. ഒന്ന് മൃഗബലി എല്ലാ ദൈവീക ശരീഅത്തുകളിലും ആരാധനാ സമ്പ്രദായത്തിന്റെ ഒരനിവാര്യഘടകമായിരുന്നു. മനുഷ്യന്‍ ഏതെല്ലാം രൂപങ്ങളില്‍ അല്ലാഹുവേതരന്മാര്‍ക്ക് അടിമപ്പെടുന്നുവോ ആ രൂപങ്ങളെല്ലാം അല്ലാഹുവേതരര്‍ക്കു വിലക്കുകയും അല്ലാഹുവിനു മാത്രമായി അനുഷ്ഠിക്കുകയും ചെയ്യേണ്ടത് ഇബാദത്തുകളിലെ തവ്ഹീദിന്റെ അടിസ്ഥാന താല്‍പ്പര്യങ്ങളില്‍പ്പെട്ടതത്രേ. ഉദാഹരണമായി മനുഷ്യന്‍ അല്ലാഹുവേതരന്മാര്‍ക്കു തല കുനിക്കുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തിരുന്നു. ദൈവീക ശരീഅത്തുകള്‍ അവ അല്ലാഹുവിനു മാത്രം ചെയ്യുന്ന കര്‍മ്മങ്ങളായി നിശ്ചയിച്ചു. മനുഷ്യന്‍ അല്ലാഹുവേതര ശക്തികളുടെ മുന്മ്പില്‍ സാമ്പത്തിക നേര്‍ച്ചകള്‍ സമര്‍പ്പിച്ചിരുന്നു.ദൈവീക ശരീഅത്തുകള്‍ അതെല്ലാം വിലക്കുകയും സകാത്തും സദഖയും അല്ലാഹുവിനു മാത്രമായിരിക്കേണ്ടത് നിര്‍ബ്ബന്ധമാണെന്നു വിധിക്കുകയും ചെയ്തു. മനുഷ്യന്‍ നിരവധി മിഥ്യാദൈവങ്ങളുടെ ആസ്ഥാനങ്ങളെ വിശുദ്ധമന്ദിരങ്ങളും പുണ്യഗേഹങ്ങളുമായി ഗണിച്ചിരുന്നു. ദൈവീക ശരീഅത്തുകള്‍ ചില പ്രത്യേക സ്ഥാനങ്ങളെ പുണ്യസ്ഥലങ്ങളും ദൈവിക മന്ദിരങ്ങളുമായി നിശ്ചയിക്കുകയും അവിടെ തീര്‍ഥാടനം നടത്താനും പ്രദക്ഷിണം ചെയ്യാനും കല്‍പ്പിക്കുകയും ചെയ്തു. മനുഷ്യന്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ വ്രതമനുഷ്ഠിച്ചിരുന്നു. ദൈവിക ശരീഅത്തുകള്‍ വ്രതാനുഷ്ടാനവും അല്ലാഹുവിനു വേണ്ടി മാത്രമാക്കി. ഇപ്രകാരം മനുഷ്യര്‍ തങ്ങളുടെ സ്വയം നിര്‍മ്മിത ദൈവങ്ങള്‍ക്കു വേണ്ടി മൃഗബലിയും നടത്തിയിരുന്നു. ദൈവീക ശരീഅത്തുകള്‍ അതും അല്ലാഹുവല്ലാത്തവര്‍ക്കു വിലക്കുകയും അല്ലാഹുവിനു വേണ്ടി നിര്‍ബ്ബന്ധമാക്കുകയും ചെയ്തു.”(തഫ്ഹീമുല്‍ ഖുര്‍ ആന്‍ )

മുഹമ്മദ് ജനിക്കുന്നതിനും 1200 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഹിംസാത്മകമായ ദുരാചാരത്തിനെതിരെ അഹിംസയുടെ മതവും കൊണ്ടു വന്ന ശ്രീബുദ്ധനെക്കുറിച്ചോ ബുദ്ധമതതത്വങ്ങളെക്കുറിച്ചോ ഒന്നും ഈ അല്ലാഹു കേട്ടിട്ടേ ഇല്ല!! എല്ലാ മതങ്ങളിലും ബലിയുണ്ടെന്നാണ് അറേബ്യയുടെ ഠ വട്ടം മാത്രം കണ്ടിട്ടുള്ള ഈ സര്‍വ്വജ്ഞാനി പറയുന്നത്!!

ജാഹിലിയ്യാ മുശ്രിക്കുകളുടെ ഗോത്ര മര്യാദകളെയും പെരുമാറ്റച്ചട്ടങ്ങളെയും പവിത്രവല്‍ക്കരിച്ചുകൊണ്ടുള്ള മറ്റൊരു വെളിപാടു നോക്കുക;
“സത്യവിശ്വാസികളേ, അല്ലാഹുവിന്റെ ചിഹ്ന്നങ്ങളേയും ആദരണീയ മാസങ്ങളേയും , ബലിക്കായി കൊണ്ടുപോകുന്ന മൃഗത്തെയും അതിന്റെ കഴുത്തില്‍ കെട്ടിയ അടയാളങ്ങളേയും അല്ലാഹുവിന്റെ അനുഗ്രഹം തേടി പുണ്യഭവനത്തിലേക്കു പോകുന്നവരേയും നിങ്ങള്‍ അനാദരിക്കരുത്.”[5:3]

ഇതിന്റെ വ്യാഖ്യാനം കൂടി കാണുക;
“സത്യവിശ്വാസികള്‍ അനാദരിക്കുവാന്‍ പാടില്ലാത്ത അഥവാ അവര്‍ പവിത്രമായി കരുതി ആദരിച്ചു പോരേണ്ടുന്ന-അഞ്ചു കാര്യങ്ങളെയാണ് അല്ലാഹു ഈ വചനത്തില്‍ എടുത്തു കാട്ടിയിരിക്കുന്നത്. ...ഹജ്ജ് ഉമ്ര കര്‍മ്മങ്ങളോടും ,മക്കാ ഹറമിനോടും ബന്ധപ്പെട്ട ചിഹ്നങ്ങളാണ് ഇവിടെ പ്രധാനമായും ഉദ്ദേശ്യമെന്നു സന്ദര്‍ഭം കൊണ്ടു മനസ്സിലാക്കാം. അതാതില്‍ പാലിക്കപ്പെടേണ്ടുന്ന മര്യാദകളും ആദരവുകളും ലംഘിക്കാതെ അതിന്റെ പവിത്രത സൂക്ഷിക്കല്‍ നിര്‍ബ്ബന്ധമാണ്....ഹറാമായ മാസം ദുല്‍ഖാ്ദ, ദുല്‍ഹിജ്ജ,മുഹറം,റജബ് എന്നിവയാണ്. ...ഈ മാസങ്ങളില്‍ യുദ്ധം നിരോധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അക്കാലത്തു യുദ്ധം നടത്തുന്നത് അതിനെ അനാദരിക്കലായിരിക്കും....ബലി കര്‍മ്മത്തിനായി കാ്ബയുടെ അടുത്തേക്കു കൊണ്ടുപോകുന്ന മൃഗങ്ങളും അവയുടെ പ്രത്യേക അടയാളങ്ങളായിക്കൊണ്ട് അവയുടെ കഴുത്തില്‍ കെട്ടിത്തൂക്കിയ വസ്തുക്കളും -കാ്ബയുടെ അടുക്കലേക്കു ബലിമൃഗങ്ങളെ കൊണ്ടുപോകുമ്പോള്‍ അവയുടെ കഴുത്തില്‍ ചെരിപ്പോ മരത്തൊലിയോ ഒരടയാളമായി കെട്ടിത്തൂക്കുന്ന പതിവ് മുന്‍ കാലത്തുണ്ടായിരുന്നു. ഹജ്ജിനും ഉമ്രക്കും പോകുന്ന ആളുകളും അതുപോലെ ചില അടയാളങ്ങള്‍ സ്വീകരിക്കലും പതിവുണ്ടായിരുന്നു..-അന്യരുടെ കയ്യേറ്റത്തില്‍നിന്നും അനാദരവില്‍നിന്നും സുരക്ഷിതത്വം ലഭിക്കുകയായിരിക്കും ഇതിന്റെ ഉദ്ദേശ്യം....മേല്പറഞ്ഞ അഞ്ചു കാര്യങ്ങളും ഏറെക്കുറെ മുശ്രിക്കുകളും അംഗീകരിച്ചു വന്നിരുന്നു. ആ നല്ല കാര്യങ്ങള്‍ മുസ്ലിംങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ജാഹിലിയ്യാ സമ്പ്രദായങ്ങളെന്നു വെച്ച് അവയെ അവഗണിച്ചുകൂടാ....”(ഖുര്‍ ആന്‍ വിവരണം, അമാനിമൌലവി)

കൊല്ലത്തില്‍ നാലു മാസം കൊള്ള ചെയ്യരുത് എന്നത് അക്കാലത്തെ അറബികളുടെ ഒരു ഗോത്ര മര്യാദയായിരുന്നു. കൊള്ളയും പിടിച്ചുപറിയും കുലത്തൊഴിലാക്കിയിരുന്ന ഗോത്രക്കാര്‍ പോലും ഈ മര്യാദകള്‍ കൃത്യമായി പാലിച്ചിരുന്നു. തീര്‍ഥാടനകാലം സമാധാനകാലവും മറ്റു മാസങ്ങള്‍ യുദ്ധകാലവുമായി കണക്കാക്കിയിരുന്ന ആ പ്രാകൃത സമൂഹത്തിന്റെ നിയമങ്ങല്‍ ഒരു ദൈവം ഏറ്റു പിടിക്കാന്‍ പോയതെന്തിനാണെന്നു മനസ്സിലാകുന്നില്ല.? ഇക്കാലത്ത് കൊള്ളയും യുദ്ധവും നാലുമാസം നിഷിദ്ധവും എട്ടു മാസം അനുവദനീയവും എന്നാരും പറയുകയില്ലല്ലോ!!

ആദ്യം പിറക്കുന്ന കുഞ്ഞിനെ ബലിയറുക്കുന്ന പതിവും അറബികള്‍ക്കുണ്ടായിരുന്നു. പിന്നീടതിനു പകരം മൃഗബലിയും `മുടി കളയലും` നടത്തുന്ന ആചാരം വന്നു. നരബലിയുടെ തുടര്‍ ശേഷിപ്പായ ഈ ആചാരം ഇന്നും മുസ്ലിങ്ങള്‍ അനുഷ്ഠിച്ചു വരുന്നുണ്ട്.

ഒട്ടകത്തെ ബലിയറുക്കേണ്ടതെങ്ങനെയെന്ന് മൌദൂദി തന്റെ തഫ്ഹീമില്‍ വിവരിക്കുന്നുണ്ട്:
“ഒട്ടകങ്ങളെ നിറുത്തിയാണ് ബലി നടത്തുക എന്നതു പ്രസിദ്ധമാണല്ലോ. അതിന്റെ ഒരു കാല്‍ ബന്ധിച്ച ശേഷം തൊണ്ടയില്‍ മൂര്‍ച്ചയേറിയ കുന്തം കൊണ്ട് അതിശക്തിയായി കുത്തുന്നു. ആ മുറിവിലൂടെ രക്തം ചീറ്റി ഒഴുകുന്നു. രക്തം ഒഴുകിക്കഴിയുന്നതോടെ അതു നിലത്തു വീഴുന്നു.”

ഹജ്ജില്‍ പങ്കു കൊള്ളുന്നവര്‍ മാത്രമല്ല മൃഗക്കുരുതി ചെയ്യേണ്ടത്.
“കഴിവുള്ള എല്ലാ മുസ്ലിങ്ങള്‍ക്കും അവര്‍ എവിടെയായിരുന്നലും ബാധകമായ ഒരു വിധിയാണിത്. ജന്തുക്കളെ അധീനപ്പെടുത്തിത്തന്നതിന് അല്ലാഹുവിന് ശുക്ര് ചെയ്യുക്യും വന്ദിക്കുകയും താന്താങ്ങളുടെ പ്രദേശങ്ങളില്‍ വെച്ച് ഹാജിമാരോട് പങ്കു ചേരുന്ന ഒരവസ്ഥ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. ഹജ്ജ് ചെയ്യുക എന്ന മഹാഭാഗ്യത്തിന് അവസരം ലഭിക്കാത്ത മുസ്ലിങ്ങള്‍ ഹാജിമാര്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയെങ്കിലും വേണം. തിരുമേനി അരുളിയിട്ടുണ്ട്:“കഴിവുണ്ടായിട്ടും ബലികര്‍മ്മം നടത്താത്തവന്‍ നമ്മുടെ ഈദ് ഗാഹിലേക്ക് അടുക്കരുത്.”(തഫ്ഹീമുല്‍ ഖുര്‍ ആന്‍ )

സ്വന്തം സൃഷ്ടികളായ മിണ്ടാപ്രാണികളുടെ കഴുത്ത് കുത്തിക്കീറുന്നതും ചോര തെറിച്ചവ പിടഞ്ഞു വീഴുമ്പോള്‍ തന്റെ നാമം പ്രകീര്‍ത്തിക്കുന്നതും കണ്ട് പുളകം കൊള്ളുന്ന ഈ `ദൈവം ` കിരാതമനുഷ്യരുടെ ഭാവനയില്‍ ജന്മം കൊണ്ട ഒരു പ്രാകൃതസങ്കല്‍പ്പമല്ലാതെ മറ്റെന്താണ്?ഹജ്ജിന്റെ പേരില്‍ നടക്കുന്ന ക്രൂരവും മനുഷ്യസംസ്കാരത്തിനു യോജിക്കാത്തതുമായ ഈ അത്യാചാരം നിര്‍ത്തുന്നതിനെക്കുറിച്ചും പകരം ആ പണം കൊണ്ട് വല്ല ഭക്ഷ്യധാന്യങ്ങളും വാങ്ങി ആഫ്രിക്കയിലെയും മറ്റും പട്ടിണിപ്പാവങ്ങള്‍ക്കു നല്‍കുന്നതിനെക്കുറിച്ചും മുസ്ലിം സമൂഹത്തിലെ ചിന്താശീലരായ നല്ല മനുഷ്യര്‍ പോലും ആലോചിക്കാത്തത് അതിശയകരം തന്നെ.!!!! ആറാം നൂറ്റാണ്ടിലെ ഒരപരിഷ്കൃത ഗോത്രജനതയുടെ വിശ്വാസങ്ങളും ഹീനാചാരങ്ങളുമായി എത്ര കാലം ഈ സമൂഹത്തിന് ഇനിയും മുന്നോട്ടു പോകാനാവും??? ആരാധനയ്ക്ക് അല്‍പ്പം കൂടി നെറിയും നന്മയുമുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലേ?
ചിന്താശേഷി പൂര്‍ണ്ണമായും മരവിച്ചിട്ടില്ലാത്ത വല്ലവരും ഉണ്ടെങ്കില്‍ ചിന്തിക്കുക!!!

28 comments:

ea jabbar said...

Ralminov റാല്‍മിനോവ് said...

പകരം നമുക്കു് മനുഷ്യരുടെ കഴുത്തറക്കാം, അല്ലേ സഖാവേ ?

ഇന്നു് മാത്രമല്ല, എല്ലാ ദിവസവും ലോകത്തിന്റെ പല ഭാഗങ്ങളിലായി മൃഗങ്ങള്‍ ഭക്ഷണത്തിനായി ഉപയോഗിക്കപ്പെടുന്നുണ്ടു്.
മനുഷ്യന്‍ സസ്യഭുക്കായി മാറിയിട്ടു് പോരേ ഈ ഹിംസ നിറുത്തുന്നതിനെപ്പറ്റി വാചാലനാകാന്‍ ?

ജീവന്റെ സോഫ്റ്റു്വെയറുള്ളതു് ജന്തുക്കള്‍ക്കു് മാത്രമല്ല, സസ്യങ്ങള്‍ക്കുമുണ്ടു്.

മതത്തിന്റെ ജീര്‍ണ്ണതയ്ക്കെതിരെയാണു് പോരാട്ടമെന്നാണു് വാദം .
ഞാന്‍ കാണുന്നതു് പ്രോഗ്രാം പ്രോഗ്രാമറുടെ ലോജിക് അളക്കാന്‍ ശ്രമിക്കുന്ന പാഴ്​വേലയായാണു്.
ഒരു ശരാശരി സോഫ്റ്റുവെയറുണ്ടാക്കാന്‍ പാടുപെടുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്കു് മനുഷ്യന്റെ സോഫ്റ്റു്വെയറിനു് ഒരു സ്രഷ്ടാവില്ലെന്നു് ചിന്തിക്കാന്‍ യുക്തി അനുവദിക്കുന്നില്ല, സര്‍. അല്ലെങ്കില്‍ ഞാനും കൂടിയേനേ ബലേഭേഷ് കൂട്ടത്തില്‍ !

ea jabbar said...

പ്രകൃതിക്ക് വിവേകമില്ല; തിരിച്ചറിവില്ല; നീതിബോധവുമില്ല. അതുകൊണ്ടു തന്നെ പ്രകൃതിയില്‍ കാണുന്നതെല്ലാം നീതിയാണെന്നു പറയാനാവില്ല. മനുഷ്യന്‍ സാമൂഹ്യജീവിയായതുകൊണ്ടും ചിന്തിക്കുന്ന ജീവിയായതുകൊണ്ടും അവനു നീതിബോധത്തോടെ പെരുമാറാന്‍ ശ്രമിക്കുന്നു. നിലനില്‍പ്പിനു‍ ഒഴിച്ചു കൂടാത്ത സാഹചര്യത്തിലൊഴികെ മറ്റൊരു ജീവിയെയും ഹിംസിച്ചു കൂടാ എന്നു തന്നെയാണ് മനുഷ്യത്ത്വത്തിന്റെ മതം. മുഹമ്മദ് നബി ജനിക്കുന്നതിനും 1200 വര്‍ഷം മുമ്പ് ഇന്‍ഡ്യയില്‍ ജീവിച്ച ബുദ്ധന്‍ മൃഗബലി പോലുള്ള അനാചാരങ്ങളില്‍ മനം മടുത്താണ് അഹിംസയുടെ മതവുമായി രംഗത്തു വന്നത്. സ്വതന്ത്ര ചിന്തകരായതിനു ശേഷം മാംസാഹാരം ഉപേക്ഷിച്ച പല മഹാന്മാരും ഉണ്ട്. അറബി കവികളായിരുന്ന അബുല്‍ അലാ അല്‍ മ അര്രി, അബൂ നുവാസ് എന്നീ യുക്തിവാദികള്‍‍ ഇക്കൂട്ടത്തില്‍ പെടും.
അനിവാര്യമായ ചില സന്ദര്‍ഭങ്ങളില്‍ നമ്മുടെ നിലനില്‍പ്പിനപകടകാരികളായ ചില ജീവികളെ നമുക്ക് നശിപ്പിക്കേണ്ടി വരുന്നു . അതു നമ്മുടെ കുറ്റം കൊണ്ടല്ല. രോഗാണുക്കള്‍ കൊതുകുകള്‍ മുതലായവ ഉദാഹരണം. എന്നാല്‍ വെറും വിനോദത്തിന്റെ പേരിലും അന്ധവിശ്വാസത്തിന്റെ പേരിലും അന്യജീവികളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും തെറ്റു തന്നെയാണ്. ആഹാരത്തിനായി നമുക്കു ജന്തുക്കളെയും സസ്യങ്ങളെയും നശിപ്പിക്കേണ്ടി വരുന്നു എന്നത് നാം ചെയ്യുന്ന അനാവശ്യ ഹിംസയ്ക്കു ന്യായീകരണമല്ല.
മക്കയില്‍ കൂട്ടക്കൊല ചെയ്യപ്പെടുന്ന ലക്ഷക്കണക്കിനു മൃഗങ്ങളുടെ മൃതശരീരം മരുഭൂമിയില്‍ വലിച്ചെറിഞ്ഞു നശിപ്പിക്കുകയാണു ചെയ്യുന്നത്. അല്‍പ്പ ഭാഗം മാത്രമാണ് ഭക്ഷ്യ് യോഗ്യമാക്കി സംസ്കരിക്കുന്നത് എന്നാണറിയാന്‍ കഴിഞ്ഞത്. അതും അടുത്തകാലത്താണു തുടങ്ങിയത്.

ea jabbar said...

ജന്തുക്കളെ ക്രൂരമായി കൂട്ടക്കൊല ചെയ്യുന്ന അനാചാരം ഒഴിവാക്കി പകരം ആ പണത്തിനു വല്ല ഭക്ഷ്യധാന്യവും സമാഹരിച്ച് ആഫ്രിക്കയിലെ പാവങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ അതെത്ര നന്നായിരുന്നു!
മനുഷ്യന്‍ ഈ പ്രകൃതിയിലെ ഒരു ജീവി മാത്രമാണ്. മറ്റു ജീവികള്‍ക്കും ഇവിടെ ജീവിക്കാനും നിലനില്‍ക്കാനും അര്‍ഹതയും അവകാശവുമുണ്ട്. അതുകൊണ്ട് കഴിയുന്നത്ര ഇതരജീവികളെയും പ്രകൃതിയെയും ഉപദ്രവിക്കാതെ നോക്കേണ്ടത് സംസ്കാരസമ്പന്നരായ മനുഷ്യന്റെ കടമയാണ് എന്നു തന്നെയാണ് എന്റെ വനീതമായ അഭിപ്രായം. പക്ഷെ പ്രാകൃത യുഗത്തിലെ മൂഡവിശ്വാസങ്ങളില്‍ മുങ്ങിത്തപ്പുന്നവരോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം!

ea jabbar said...

കാടാമ്പുഴയില്‍ `മുട്ട്` തീര്‍ക്കാന്‍ നാളികേരം എറിഞ്ഞുടയ്ക്കാറുണ്ട്. കൊട്ടിയൂരില്‍ ഇളനീര്‍ വെട്ടി പുഴയിലൊഴുക്കും. ശബരിമലയില്‍ ടണ്‍ കണക്കിനു നെയ്യ് കത്തിച്ചു കളയുന്നു. ഇതിന്റെയൊക്കെ യുക്തിയെന്ത് എന്നു ചോദിക്കുമ്പോള്‍ , യുക്തിവാദികള്‍ തേങ്ങാപ്പൂള് തിന്നാറില്ലേ?; ഇളനീരു കുടിക്കാറില്ലേ?; നെയ്യു കൂട്ടാറില്ലേ? എന്നൊക്കെ മറു ചോദ്യം ചോദിച്ചാല്‍ , ഉത്തരം മുട്ടുകയല്ലാതെ നിവൃത്തിയില്ല.!

ea jabbar said...

പാല്‍ കുടിയും ഇറച്ചിതീറ്റയുമല്ല ഇവിടെ വിഷയം.
ഒരു ജീവി മറ്റൊരു ജീവിയുടെ കഴുത്തറുക്കുമ്പോള്‍ സന്തോഷിക്കുന്നവനോ നമ്മുടെ ‘പ്രോഗ്രാമര്‍’ എന്നതാണു വിഷയം. എന്തേ അങ്ങനെ?
എന്റെ നിഗമനം ഇതാണ്: മനുഷ്യന്‍ തന്റെ ‘പ്രോഗ്രാമറെ‘ ഡിസൈന്‍ ചെയ്തപ്പോള്‍ അത് അവന്റെ നിലവാരത്തിലായിപ്പോയതാണ്.

സുശീല്‍ കുമാര്‍ said...

ദൈവവിശ്വാസത്തിന്റെ പേരില്‍ ലോകത്ത് നടന്നു വരുന്ന ഏറ്റവും ഭീകരമായ അത്യാചാരം !
15 ലക്ഷത്തോളം മൃഗങ്ങള്‍ കൂട്ടത്തോടെ കഴുത്തറുക്കപ്പെടുന്ന കരിദിനം !!

--ദൈവത്തിന്റെ പേരിലാകുമ്പോള്‍ ഏത് അന്ധവിശ്വാസത്തിനും ശാസ്ത്രീയ മറുപടി റെഡിയാക്കുവെച്ചിട്ടുണ്ടാകും ദൈവ സംരക്ഷകര്‍. അത് ഉടന്‍ പ്രതീക്ഷിക്കാം.

Unknown said...

Jabbar Mashe
I recently started reading your blogs. Thanks a lot. Jaanorikkalum oru viswasi ayirunnilla. Pakshe naraga shishayum okke alochiche yeppazhum pedi ayirunoo. Reading of your posting helped me lot to convince myself. Keep on your good works and take care always. Once again thanks..shakeel

Unknown said...

Jabbar Maashe
You announced some time ago that you are writing about "love jihad".
If wrote pls give the blog id.
thanks
shakeel

നിസ്സഹായന്‍ said...

ഇതൊന്നും വിശ്വാസികളോട് പറഞ്ഞിട്ട് കാര്യമില്ല മാഷേ !
അവരുടെ വിശ്വാസത്തില്‍ ദൈവം ഈ ഭൂമി മനുഷ്യനു വേണ്ടി സൃഷ്ടിച്ചു. സസ്യങ്ങളും പക്ഷി മൃഗാദികളും ഭക്ഷണത്തിനും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടു. ആകാശവും
നക്ഷത്രങ്ങളും ചന്ദ്രനുമെല്ലാം പെടുന്ന പ്രപഞ്ചം സൃഷ്ടാവ് മനുഷ്യനു വേണ്ടി നിര്‍മ്മിച്ച ഭോഗ്യവസ്തുക്കളാണ്. അതിനാല്‍ ദൈവത്തോട് അദമ്യമായ ഭക്തിയും വിശ്വാസവും പുലര്‍ത്തികൊണ്ട്, അവനെ സ്തുതിച്ചുകൊണ്ട് എല്ലാം ഭോഗിച്ചു ജീവിക്കുക എന്നതാണ് മനുഷ്യന്റെ കടമ. ജീവജാലങ്ങളുടെ വംശഹത്യയൊ അമിതഭോഗത്വര കൊണ്ടും മലിനീകരണം ഉണ്ടാകാവുന്ന പാ‍രിസ്ഥിതിക തകര്‍ച്ചയും വിഭവ ദൌര്‍ലഭ്യവുമൊന്നും തന്നെ വിശ്വാസികളെ അലട്ടേണ്ട പ്രശ്നങ്ങളല്ല. ഉത്തമ ഭക്തരായി ദൈവഭയത്തോടെ ജീവിച്ചാല്‍ എല്ലാം അദ്ദേഹം നോക്കിക്കൊള്ളും. അതാണ് വിശ്വാസികളുടെ മാര്‍ഗ്ഗം. അതിനാല്‍ കാരുണ്യവും സ്നേഹവും സ്വന്തം വിശ്വാസി സമൂഹത്തിലുള്ളവരോടു മാത്രം കാണിക്കേണ്ട മതമൂല്യങ്ങളത്രേ ! അന്യ മതസ്ഥരോ മൃഗങ്ങളോ അതിനര്‍ഹരല്ല. (ഒരു പക്ഷേ അന്യമതക്കാര്‍ അസത്യ വിശ്വാസികളായതു കൊണ്ട് തങ്ങളുടെ മാര്‍ഗ്ഗത്തിലേക്ക് വരാത്തിടത്തോളം അവരേയും മൃഗങ്ങള്‍ക്കൊപ്പം പരിഗണിച്ചു കൊണ്ട് കൊല്ലുകയോ അടിമകളാക്കുകയോ ചെയ്യാം.)

CKLatheef said...

സുശീല്‍ കുമാറും നിസ്സഹായനും 100% സസ്യബുക്കുകളാകുമെന്ന് കരുതുന്നു. നല്ലത്. ജബ്ബാര്‍ മാഷ് മെയിന്‍ ഇറച്ചിതീറ്റയല്ല എന്ന് മുന്‍കൂര്‍ ജാമ്യവും എടുത്തിട്ടുണ്ട്. സൂശീല്‍ ദൈവസംരക്ഷകര്‍ എന്ന ഒരു വിഭാഗമില്ല. ഇസ്്‌ലാമിന്റെ പക്ഷത്ത് നിന്ന് മറുപടി എഴുതുന്നവരെക്കുറിച്ചാണുദ്ദേശ്യമെങ്കില്‍ ഒന്നു പറഞ്ഞുകൊള്ളട്ടേ. ആരുടെയും സംരക്ഷണം ദൈവത്തിന്‍ ആവശ്യമില്ല അവന്‍ രക്ഷിതാവും സര്‍വലോക പാലകനുമാണ് എന്നതാണ് ദൈവത്തെക്കുറിച്ചുള്ള ഞങ്ങള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന പ്രാഥമിക ജ്ഞാനം. നിസ്സാഹയനോട് സഹതപിക്കാനെ കഴിയൂ. ഇസ്‌ലാമിന്റെ ബാലപാഠം പോലും മനസ്സിലാക്കാന്‍ കഴിയാത്തവിധം താങ്കള്‍ നിസ്സാഹായനായി പോയത് ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ കറങ്ങിതിരിയുന്നത് കൊണ്ടാകാനേ തരമുള്ളൂ.

'ഭൂമി മനുഷ്യനു വേണ്ടി സൃഷ്ടിച്ചു. സസ്യങ്ങളും പക്ഷി മൃഗാദികളും ഭക്ഷണത്തിനും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടു.'

ഈ രണ്ടു വാചകങ്ങള്‍ മാത്രമേ താങ്കളുടെ കമന്റില്‍ സത്യമായിട്ടുള്ളു. പിന്നീടുള്ളത് അസത്യവും അവസാനം പറഞ്ഞത് തികഞ്ഞ അജ്ഞതയും മാത്രം. നന്‍മ നേരുന്നു.

നിസ്സഹായന്‍ said...

പ്രിയ ലത്തീഫ്,
ഞാന്‍ പറഞ്ഞതില്‍, താങ്കള്‍ എന്റെ അജ്ഞതയും തെറ്റുമായി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍, മത ഗ്രന്ഥങ്ങളിലുണ്ടെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. അത് എന്റെ നിരീക്ഷണത്തില്‍, പൊതുവേ മതവിശ്വാസികള്‍ ഈ ലോകത്തോടും ജീവിതത്തോടും വെച്ചു പുലര്‍ത്തുന്ന മനോഭാവമാണ്. താങ്കള്‍ക്ക് അത് നിഷേധിക്കാം.

CKLatheef said...

പ്രിയ നിസ്സഹായന്‍,

താങ്കളുടെ കമന്റ് വളരെയധികം ചര്‍ചയര്‍ഹിക്കുന്നതായതുകൊണ്ട് അവ മുഴുവനായി ഞാനെന്റെ ബ്ലോഗില്‍ ഒരു പോസ്റ്റായി ചേര്‍ത്തിട്ടുണ്ട്. മാഷിന്റെ ബ്ലോഗില്‍ പലരും ഇസ്്‌ലാമിനോടുള്ള തങ്ങളുടെ കെറുവ് തീര്‍ക്കുന്ന കൂട്ടത്തില്‍ ഞാന്‍ താങ്കളെ കാണുന്നില്ല. ഇവിടെ സൂചിക്കപ്പെട്ടതുപോലെയാണ് മതവിശ്വാസികളുടെ മനോഭാവമെങ്കില്‍ അത് ഇസ്്‌ലാമികമായി തന്നെ തെറ്റാണ് എന്ന് എനിക്കുറപ്പിച്ച് പറയാന്‍ കഴിയും. വിശ്വാസിയെന്ന നിലയില്‍ എന്റെ അനുഭവം താങ്കളുടെ വാദത്തെ പിന്താങ്ങുന്നില്ല. കേവലം എന്റെ നിഷേധംകൊണ്ട് അവസാനിപ്പിക്കാവുന്ന പ്രശ്‌നമല്ല താങ്കളുന്നയിച്ചത്. അതിനാല്‍ താല്‍പര്യമുണ്ടെങ്കില്‍ ഇവിടെ
ചര്‍ചയില്‍
പങ്കെടുക്കുക.

ea jabbar said...

മുമ്പ് പോസ്റ്റ് ചെയ്ത കുറിപ്പ് കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചിരിക്കുന്നു.

ea jabbar said...

ഭൂമി മനുഷ്യനു വേണ്ടി സൃഷ്ടിച്ചു. സസ്യങ്ങളും പക്ഷി മൃഗാദികളും ഭക്ഷണത്തിനും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടു.'
---------------

കൊതുകുകൾ വിചാരിക്കുന്നത് ഭൂമിയും അതിൽ മനുഷ്യനും സൃഷ്ടിക്കപ്പെട്ടത് തങ്ങൾക്കു ചോര കുടിക്കാനാണെന്ന്!!

അപ്പൂട്ടൻ said...

ഭൂമിയുടെ മുക്കാൽഭാഗത്തിലധികം മനുഷ്യന്‌ ആവസയോഗ്യമല്ല. ഏറിയപങ്ക്‌ ജീവജാലങ്ങളും മനുഷ്യന്റെ ജീവിതവുമായി യാതൊരുതരത്തിലും ബന്ധപ്പെടുന്നുമില്ല. പ്രപഞ്ചത്തിന്റെ കാര്യമെടുത്താൽ പറയാനുമില്ല.
എന്നിട്ടും ഭൂമിയും അതിലെ ജീവജാലങ്ങളും മനുഷ്യനുവേണ്ടി സൃഷ്ടിച്ചതാണെന്ന് പറയുന്നതിന്റെ ലോജിക്‌ എനിക്കിതുവരെ മനസിലായിട്ടില്ല.

Unknown said...

ഡാനിയല്‍ ക്വിന്നിന്റെ ഇഷ്മായേല്‍(http://en.wikipedia.org/wiki/Ishmael_(novel)), എന്റെ ഇഷ്മായേല്‍ (http://en.wikipedia.org/wiki/My_Ishmael) എന്നീ പുസ്തകങ്ങള്‍ വായിക്കുന്നതിനു തൊട്ടുമുമ്പു വരെ “ഭൂമി മനുഷ്യനു വേണ്ടി സൃഷ്ടിച്ചു. സസ്യങ്ങളും പക്ഷി മൃഗാദികളും ഭക്ഷണത്തിനും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടു.”എന്ന വിവരക്കേട് എനിക്കുമുണ്ടായിരുന്നു. ദിനാസറുകളും ഭീമന്‍ ആമക്കളും നിയാണ്ടര്‍ താലുകളും പീക്കിംഗ് മനുഷ്യരും ഞാന്‍ ഞാന്‍ എന്ന് അഹങ്കരിച്ച രാജാക്കന്മാരും എല്ലാം വിചാരിച്ചത് ഇത് തന്നെയാണ്. എന്നിട്ട് അവരെല്ലാം എവിടെ ? മറ്റു ജീവികളെ ആശ്രയിച്ചു മാത്രം നിലനില്‍ക്കുന്ന ഒരു പരാദജീവിയാണ് മനുഷ്യന്‍ എന്നും എനിക്ക് ചിലപ്പോള്‍ തോന്നാറുണ്ട്.

CKLatheef said...

'ഭൂമി മനുഷ്യനു വേണ്ടി സൃഷ്ടിച്ചു. സസ്യങ്ങളും പക്ഷി മൃഗാദികളും ഭക്ഷണത്തിനും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടു.'

ഇത് ഖുര്‍ആന്‍ സൂക്തമല്ല. നിസ്സാഹായന്റെ അഭിപ്രായം മാത്രം. അദ്ദേഹം പറഞ്ഞതില്‍ ഏറെകുറെ സത്യത്തോട് അടുത്ത് നില്‍ക്കുന്നത് ആ വരികള്‍ മാത്രമാണ് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ആ വരികളില്‍ പിടിച്ച് ചര്‍ചമുന്നേറുന്നതിനാല്‍ എന്റെ മുസ്‌ലികളല്ലാത്ത സുഹൃത്തുക്കള്‍ക്ക് വേണ്ടി പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇവിടെ നല്‍കുന്നു.

'നിങ്ങള്‍ അല്ലാഹുവിനെ നിഷേധിക്കുന്നതെങ്ങനെ? നിര്‍ജീവരായിരുന്ന നിങ്ങള്‍ക്കവന്‍ ജീവന്‍ തന്നു. പിന്നീട് അവന്‍തന്നെ നിങ്ങളെ മരിപ്പിക്കുകയും പിന്നേയും ജീവിപ്പിക്കുകയും ചെയ്യുന്നു. അനന്തരം അവങ്കലേക്കുതന്നെ നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നതുമാകുന്നു. ഭുവനത്തിലുള്ളതെല്ലാം നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചുവച്ചത് അവനാകുന്നു. എന്നിട്ടവന്‍ ഉപരിലോകത്തിലേക്ക് തിരിഞ്ഞു. അതിനെ സപ്തവാനങ്ങളായി സംവിധാനിച്ചു. അവന്‍ സര്‍വസംഭവങ്ങളും അറിയുന്നവനത്രെ.' (2:28,29)

നിസ്സഹായന്‍ said...

പ്രിയപ്പെട്ട ലത്തീഫ്,
മനുഷ്യനേയും മൃഗങ്ങളെയും ദൈവം സൃഷ്ടിച്ചതെങ്കില്‍ രണ്ടിന്റേയും അവകാശി അദ്ദേഹം തന്നെ. എല്ലാത്തിന്റേയും ഉടമായ ദൈവം, മനുഷ്യനു മുന്‍പില്‍ പ്രീതിപ്പെടാന്‍, ഒരു മൃഗത്തിന്റെ ജീവന്‍ ബലിയായി സ്വീകരിക്കാന്‍ മാത്രം നിസ്സാരനോ?
യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍ക്ക് ആത്മാര്‍ത്ഥമായ ഭക്തി ദൈവത്തോട് ഉണ്ടെങ്കില്‍ അവനവനെ സ്വയം ബലി കഴിച്ച് ദൈവത്തെ പ്രീതിപ്പെടുത്താന്‍ നോക്കണം. നിങ്ങളുടെ ഭക്തിയും ആത്മസമര്‍പ്പണവും, ആത്മാര്‍ത്ഥവും സത്യസന്ധവുമാണെങ്കില്‍, ദൈവം എന്ന ‘ഒന്ന് ’ ഉണ്ടെങ്കില്‍, നിങ്ങളുടെ ജീവന്‍ ദൈവം നിങ്ങള്‍ക്കു തിരിച്ചു തരും. ഇതിനുള്ള ധൈര്യം ഏതെങ്കിലും വിശ്വാസിക്കുണ്ടോ, വെല്ലു വിളിക്കുന്നു. നിങ്ങളുടെ സ്വത്തായി കരുതുന്ന മൃഗത്തെയല്ല ബലി കൊടുക്കേണ്ടത്, നിങ്ങള്‍ക്ക് അതിനേക്കാള്‍ പ്രിയങ്കരമായ സ്വജീവനെയാണ് ബലിയര്‍പ്പിക്കേണ്ടത്. ഇത്തരം ബലി, വിശ്വാസികള്‍ അര്‍പ്പിച്ചാല്‍ ഞങ്ങളെ പോലുള്ള അവിശ്വാസികള്‍ക്ക്, ദൈവം ഉണ്ടെന്നു ബോദ്ധ്യപ്പെടുകയും ചെയ്യും. കാരണം നിങ്ങളുടെ ജീവന്‍ ദൈവത്തിനു സമര്‍പ്പിച്ചിട്ടും നിങ്ങള്‍ വീണ്ടും ജീവിപ്പിക്കപ്പെടുന്നത്/രക്ഷിക്കപ്പെടുന്നത് ദൈവമുണ്ടെന്നതിന്റെ ദൃഷ്ടാന്തമല്ലേ ! നിങ്ങള്‍ ബലിയര്‍പ്പിക്കുന്ന മൃഗം, അതിനെ ദൈവത്തിനു വേണ്ടി കൊല്ലുവാന്‍ നിങ്ങള്‍ക്ക് അനുമതി തരുന്നുണ്ടോ ? ബലി ദൈവത്തിനു വേണ്ടിയാകുന്നതു കൊണ്ട്, അതിനു ഭയവും വേദനയും ഉണ്ടാകുന്നില്ലേ ?
Continue..

നിസ്സഹായന്‍ said...

ദൈവത്തില്‍ നിന്നും എന്തെങ്കിലും നേടാന്‍ അല്ലെങ്കില്‍ മനുഷ്യന്റെ പ്രയോജനത്തിനു വേണ്ടി, മറ്റൊരു ജീവിയെ വേദനിപ്പിക്കുന്നത് ശരിയാണോ ? നീതിമാനായ ദൈവം(ഉണ്ടെങ്കില്‍) ഇത് അംഗീകരിക്കുമോ ? സന്തോഷ പൂര്‍വ്വമാണോ മൃഗം, ദൈവത്തിനു വേണ്ടി കൊലചെയ്യപ്പെടാന്‍ നിന്നു തരുന്നത് ? ദൈവത്തെ കുറിച്ചും അദ്ദേഹത്തെ പ്രീതിപ്പെടുത്താന്‍ ബലി ആവശ്യമെന്നും വാദിക്കുന്ന താങ്കളും ചിന്തകനും മറ്റുള്ളവരും ഈ ബലിപ്പെരുന്നാളിന് ആത്മബലി അര്‍പ്പിച്ച് ദൈവപ്രീതി പിടിച്ചു പറ്റി സ്വന്തം ജീവാന്‍ തിരിച്ചു വാങ്ങുന്നത് കാണാനും അതു വഴി ദൈവത്തെ അറിയുവാനും ഞങ്ങള്‍ക്ക് അവസരമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇത് മൃഗബലിയില്‍ വിശ്വാസമുള്ള എല്ലാ മതങ്ങളോടുമുള്ള എന്റെ അഭിപ്രായമാണ്. ഇസ്ലാമത്തെ മാത്രം ഉദ്ദേശിച്ചു പറയുന്നതല്ല. (നരബലി ബ്രിട്ടീഷുകാരും മൃഗബലി ഇന്ത്യന്‍ സര്‍ക്കാരും നിരോധിച്ചിട്ടുണ്ടെന്നാണ് എന്റെ അറിവ്. അതിനാല്‍ നരബലിക്കോ ആത്മഹത്യക്കൊ പ്രേരിപ്പിച്ചു എന്നു പറഞ്ഞ് ആരും എന്നെ അകത്താക്കല്ലേയെന്നും ആത്മബലി നടത്തുന്നത് എന്റെ പ്രേരണയാലല്ലെന്നും ദൈവത്തിനു വേണ്ടി സ്വന്തം ഇഷ്ടപ്രകാരം മാത്രമാണെന്നും, ബലിക്ക് തയ്യാറാകുന്ന ലത്തീഫും മറ്റും കത്തെഴുതി വെയ്ക്കണമെന്നും അപേക്ഷിക്കുന്നു.)

അപ്പൂട്ടൻ said...

ലതീഫ്‌,
നിസ്സഹായൻ പറഞ്ഞത്‌ താങ്കൾ അംഗീകരിക്കുന്നുണ്ട്‌ എന്നതിനാലാണ്‌ ഞാനതേക്കുറിച്ച്‌ എന്റെ സംശയം പ്രകടിപ്പിച്ചത്‌. അത്‌ ഖുർആൻ വചനമാണോ അല്ലയോ എന്നതിലുപരി ഖുർആൻ അനുസരിക്കുന്നവർ വിശ്വസിക്കുന്ന ആശയമാണോ എന്നതേ ഞാൻ നോക്കുന്നുള്ളു. താങ്കൾക്ക്‌ അത്‌ സ്വീകാര്യമായതിനാൽ തന്നെ ഖുർആനിൽ അതേ വാചകങ്ങൾ പ്രയോഗിച്ചില്ലെങ്കിലും പ്രത്യക്ഷത്തിൽ ഈ അർത്ഥത്തിൽ വരാൻതക്കവണ്ണം പ്രസ്താവിക്കുന്നുണ്ട്‌ എന്നാണ്‌ ഞാൻ മനസിലാക്കിയത്‌. അന്നിലയ്ക്ക്‌ ഉത്തരം പറയേണ്ടത്‌ താങ്കളാണ്‌, പറയാൻ ഉദ്ദേശ്യമുണ്ടെങ്കിൽ മാത്രം.

CKLatheef said...

പ്രിയ അപ്പൂട്ടന്‍,

താങ്കളുടെ കമന്റില്‍ മറുപടിപറയാന്‍ മാത്രമുള്ള പ്രശ്‌നം എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് അത് ഞാനെന്റെ ബ്ലോഗിലേക്ക് എടുത്ത് ചേര്‍ത്തത്. ഭൂമിയുടെ മുക്കാല്‍ ഭാഗം ആവാസയോഗ്യമല്ല എന്നുള്ളത് എങ്ങനെയാണ് ഞാന്‍ പറഞ്ഞതിന്റെ നിഷേധമാകുന്നത്. മനുഷ്യന് ജീവിക്കാവുന്നവിധം ഭൂമി വിശാലമാണോ എന്നേ നോക്കേണ്ടതുള്ളൂ. നിങ്ങളുടെ പറമ്പിന്റെ ഒരു ഭാഗം ഉപയോഗശൂന്യമെങ്കില്‍ അത് നിങ്ങള്‍ക്കുള്ളതല്ല എന്ന് പറയാമോ. മുഴുവന്‍ ജീവജാലങ്ങളും മനുഷ്യര്‍ക്ക് നേര്‍ക്ക് നേരെകാണാനും ഉപയോഗപ്പെടുത്താനും കഴിയേണ്ടതുണ്ട് എന്നും ആരും വാദിച്ചിട്ടില്ല. പ്രപഞ്ചത്തിന്റെ മൊത്തം കാര്യം ഇവിടെ വരുന്നുമില്ല. സംശയം ബാലിശമാണ് അതിനാല്‍ മറുപടിയിലും അത് പ്രതിഫലിക്കും.

ea jabbar said...

ഏറ്റവും വിലപ്പെട്ട സമ്പത്തു തന്നെ ത്യാഗപൂര്‍വ്വം ദൈവപ്രീതിക്കായി ബലി നല്‍കുക എന്നാണു പ്രാകൃത മനുഷ്യര്‍ ചിന്തിച്ചിട്ടുണ്ടാവുക. സ്വന്തം മക്കള്‍ തന്നെ ബലിക്കായി തെരഞ്ഞെടുക്കപ്പെടാന്‍ കാരണം അതാണ്. പിന്നെ വിലപ്പെട്ട സമ്പാദ്യം വളര്‍ത്തു മൃഗങ്ങളായിരുന്നു. അവയെയും അവര്‍ ദൈവത്തിനര്‍പ്പിച്ചു.
ബലിയര്‍പ്പിക്കപ്പെടുന്ന മക്കള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നോ മൃഗങ്ങളും വേദനയും ജീവനുമുള്ള സഹജീവികളാണെന്നോ ചിന്തിക്കാന്‍ മാത്രം അവരുടെ ചിന്തയും മനസ്സും വികസിച്ചിരുന്നില്ല.
ആ പ്രാകൃതരെ കുറ്റം പറഞ്ഞു കൂടാ. പക്ഷെ ഇക്കാലത്തും അതൊക്കെ അന്ധമായി അനുകരിക്കുകയും അതിനൊക്കെ ന്യായീകരണം കണ്ടെത്തി പരിഹാസ്യരാവുകയും ചെയ്യുന്നവരെ വിഡ്ഢികള്‍ എന്നു വിളിക്കാതിരിക്കാന്‍ ആവില്ല !

അപ്പൂട്ടൻ said...

ഭൂമി മാത്രമോ പ്രപഞ്ചം മുഴുവനുമോ എന്ന് ചിന്തിച്ച്‌ തലപുകയ്ക്കേണ്ട കാര്യമൊന്നുമില്ല. മതങ്ങളുടെ പ്രാരംഭഘട്ടങ്ങളിൽ ഭൂമിയെക്കുറിച്ചുമാത്രമല്ലെ അറിവുണ്ടായിരുന്നുള്ളു, ഭൂമി തന്നെയായിരുന്നു പ്രപഞ്ചം. Judgement Day എന്നോ അന്ത്യനാൾ എന്നോ പറയപ്പെടുന്ന ആ ദിനം ഭൂമിയുടെയും ആകാശത്തിന്റേയും കാര്യം മാത്രമല്ലെ പറയുന്നുള്ളു. ഭൂമിക്ക്‌ പുറത്തുള്ള കാര്യങ്ങളെക്കുറിച്ച്‌ അറിവുണ്ടായിരുന്നെങ്കിൽ അത്തരം സങ്കൽപങ്ങൾക്ക്‌ സ്ഥാനമുണ്ടാകുമായിരുന്നോ ആവോ.

Contd...

അപ്പൂട്ടൻ said...

എനിക്കുവേണ്ടി എന്ന് പറയുമ്പോൾ കിട്ടുന്ന സാധനത്തിലെ നല്ലൊരു പങ്കും എന്റെ നിയന്ത്രണത്തിലായിരിക്കണം. എന്റെ പറമ്പിന്റെ സിംഹഭാഗവും ഉപയോഗശൂന്യമാണെങ്കിൽപ്പോലും ഒരു പരിധിവരെയെങ്കിലും അതെന്റെ നിയന്ത്രണത്തിലായിരിക്കണം, എന്നാലേ അത് എന്റേതാണെന്ന് പറയുന്നതിൽ കാര്യമുള്ളു. (അല്ലെങ്കിൽ വേറെ ആമ്പിള്ളേർ അതിരുകെട്ടും)
ഇവിടെ മനുഷ്യന് പ്രാപ്യം പോലുമല്ല ഭൂമിയിലെ ഭൂരിഭാഗവും. കരഭാഗം പോലും കുറേയേറെ സ്ഥലത്ത് മനുഷ്യന് ജീവിക്കാനാവില്ല. ജീവിക്കാനായേക്കുന്ന ചിലയിടങ്ങൾ കാര്യമായി ഉപയോഗിക്കാതെ വിട്ടിട്ടുണ്ടാവാം, താങ്കൾ പറഞ്ഞ പറമ്പിന്റെ ഉദാഹരണം അവിടെവരെ മാത്രമേ നിൽക്കൂ. തൃശൂർ ജില്ലയിൽ കുറച്ച് സ്ഥലവും ഒരു വീടും ഉണ്ടെന്നുകരുതി തൃശൂർ ജില്ല, പോട്ടെ, ആറ്റൂർ പഞ്ചായത്ത് പോലും, എന്റേതാണെന്ന് പറയാൻ എനിക്കാവില്ല. അത് എന്റേത് മാത്രമല്ല, മറ്റു പലരുടേതും കൂടിയാണ്. എനിക്ക് കഴിവുണ്ടെങ്കിൽ കുറച്ചുകൂടി സ്ഥലം വാങ്ങി എന്റെ അധികാരപരിധി കുറച്ചു കൂട്ടാം, അത്രമാത്രം.
ഭൂമിയിലെ മനുഷ്യന്റെ സ്ഥാനവും അത്തരത്തിൽ തന്നെയാണ്. നമുക്കെന്നപോലെ എല്ലാ ജീവികൾക്കും ഇവിടെ ഇടവും അധികാരവുമുണ്ട്. നമ്മുടെ കഴിവുകൾക്കനുസരിച്ചുമാത്രം നമ്മുടെ Area of domination കണ്ടെത്തുന്നു. അത് എല്ലാ ജീവികളും ചെയ്യുന്നതാണുതാനും. നമുക്ക് അടക്കാനായ ജീവികളെ നാം അടക്കി. ചിന്തിക്കാനാവുന്നതിനാൽ, ആശയസംവേദനക്ഷമതയുള്ളതിനാൽ, അവയെ സ്വന്തം ആവശ്യത്തിനായി പരിപാലിച്ചു. പരിപാലനം സാധ്യമല്ലാത്തതിനാൽ മറ്റുജീവികൾ ശാരീരികമായ ആധിപത്യം സ്ഥാപിച്ചു, അത്രമാത്രം.
മനുഷ്യനുണ്ടായതിന്റെ എത്രയോ മടങ്ങ് കാലം ഇവിടെ മറ്റുജീവികൾ ജീവിച്ചിട്ടുണ്ട് എന്നുകൂടി ചിന്തിക്കുമ്പോൾ "മനുഷ്യനുവേണ്ടി" എന്ന വാദത്തിന്റെ പൊള്ളത്തരം പൂർണമാവും.

അപ്പൂട്ടൻ said...

സ്രഷ്ടാവിലുള്ള വിശ്വാസം നിലനിർത്തിക്കൊണ്ടുതന്നെ മനസിലാക്കാവുന്ന കാര്യങ്ങളെ ഉള്ളു ഇതിൽ. എന്റെ സംശയം ബാലിശമാകുന്നതിനു കാരണം അതിനാധാരമായ സങ്കൽപം അതിലധികം ബാലിശമാണ് എന്നതിനാലാണ്.

Unknown said...

നരബലിയും ധനബലിയും എന്ന പേരില്‍ ബലിയെ പറ്റി എന്റെ ചില ചിന്തകള്‍ ഈ വിലാസത്തിലുണ്ട്.

http://itavazhi.blogspot.com/


മനുഷ്യനു ശേഷം വന്നേക്കാവുന്ന അതിമാനുഷന്മാര്‍ ദേവപ്രീതിയ്ക്കായി നരബലി നടത്തുമ്പോള്‍ നമുക്ക് മോക്ഷം കിട്ടും എന്നാണ് എനിക്ക് തോന്നുന്നത്

ea jabbar said...

നിസ്സഹായന്‍ പറഞ്ഞ പോലെ , ഇവര്‍ യഥാര്‍ത്ഥ ത്യാഗികളാണെങ്കില്‍ മക്കളെയും ആരാന്റെ മക്കളെയും പാവം മിണ്ടാപ്രാണികളെയും കഴുത്തറുക്കുന്നതിനു പകരം സ്വന്തം കഴുത്തറുത്ത് ദൈവത്തെ പ്രീതിപ്പെടുത്തട്ടെ!

CKLatheef said...

@ea jabbar

നിസ്സഹായന് അങ്ങനെ പറയാം കാരണം ഇസ്്‌ലാമില്‍ ഒരു വിശ്വാസി കര്‍മ്മങ്ങള്‍ ചെയ്യുന്നത് തോന്നിയത് പോലെയല്ല എന്ന കാര്യം അദ്ദേഹത്തിനറിയില്ല. താങ്കളും അതുതന്നെ പറയുന്നതിലാണത്ഭുതം

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.