Sunday, March 21, 2010

ഹെര്‍ണിയയും പരിണാമവും

a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ibKrDGWWL3c/S6XrHT3tQpI/AAAAAAAAAfE/Lk_W6MgY33A/s1600-h/hernia.jpg">
ഹെര്‍ണിയ റിപ്പയര്‍ ചെയ്യുന്നതിനു മുമ്പ്


റിപ്പയര്‍ ചെയ്ത ശേഷം
---------------------------------------------------------------

എനിക്ക് ഹെര്‍ണിയ ലക്ഷണങ്ങള്‍ തുടങ്ങിയിട്ട് 3 മാസത്തോളമായി. നാളെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പോവുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെയൊരു കുറിപ്പെഴുതുന്നത് എന്റെ ശാരീരികവും വ്യക്തിപരവുമായ ഒരു അനുഭവം ബ്ലോഗ് വായനക്കാരുമായി പങ്കു വെക്കാനല്ല. മറിച്ച് ഈ രോഗത്തെപ്പറ്റി കൂടുതല്‍ വായിച്ചപ്പോള്‍ ഇതിന്റെ യുക്തിപരമായ ചില പ്രസക്തിയും പ്രാധാന്യവും ശ്രദ്ധയില്‍ പെട്ടു അക്കാര്യം ചര്‍ച്ച ചെയ്യാമെന്നു കരുതുന്നു.
എന്താണു ഹെര്‍ണിയ?
വയറിന്റെ ഭിത്തിയിലുണ്ടാകുന്ന ബലം കുറഞ്ഞ ഭാഗത്തു കൂടെ കുടല്‍ തള്ളി പുറത്തേക്കു വരുന്നതാണ് ഈ രോഗം . ഇങ്ങനെ തള്ളി വരുന്ന ഭാഗത്ത് ഒരു മുഴ പോലെ പൊങ്ങി നില്‍ക്കുകയും കൈ കൊണ്ടു തള്ളിയാല്‍ കുടല്‍ ഉള്ളിലേക്കു തന്നെ കയറിപ്പോവുകയും ചെയ്യും. മലര്‍ന്നു കിടന്നാല്‍ മുഴ അപ്രത്യക്ഷമാകും. എഴുന്നേറ്റു നിന്നാല്‍ താഴേക്കു തന്നെ തൂങ്ങി വരും . ചിലപ്പോള്‍ തൂങ്ങിയ കുടല്‍ വിടവില്‍ കുടുങ്ങി കൂടുതല്‍ അപകടം സംഭവിക്കുകയും ചെയ്യും.
ശസ്ത്രക്രിയ ചെയ്ത് ശരിയാക്കുകയല്ലാതെ മറ്റു ചികിത്സകള്‍ ഇല്ല. വയറിന്റെ അടിഭാഗത്ത് കുടലിനു പ്രത്യേകം താങ്ങ് [additional support] കൊടുത്താണ് ഇത് റിപ്പയര്‍ ചെയ്യുന്നത്.
ലോകത്തേറ്റവും കൂടുതല്‍ ശസ്ത്രക്രിയ നടക്കുന്നത് ഹെര്‍ണിയ രോഗത്തിനാണ് എന്നതു തന്നെ ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് ഇത്രയധികം ആളുകള്‍ക്ക് ഈ അവസ്ഥയുണ്ടാകുന്നത്? കാരണം വ്യക്തം. മനുഷ്യന്‍ നാലു കാലില്‍ നടക്കുന്ന മൃഗങ്ങളില്‍നിന്നും പരിണമിച്ചുണ്ടായതാണ്. പ്രത്യേക സാഹചര്യത്തില്‍ കൈകള്‍ക്കു വേറെ ജോലി കിട്ടിയതു മൂലം കാലുകളില്‍ എഴുന്നേറ്റു നടക്കാന്‍ പരിശീലിച്ച മനുഷ്യന്‍ ഇരു കാലി മൃഗമായി മാറി. പക്ഷെ കുടലിന്റെ ഭാരം താങ്ങാന്‍ മനുഷ്യന്റെ വയറിന്റെ ഭിത്തി മാത്രമേ ഉണ്ടായിരുന്നുള്ളു. ഭൂഗുരുത്വാകര്‍ഷണം മൂലം കുടലിന്റെ ഭാരം നേരെ താഴോട്ടനുഭവപ്പെടുന്നുവെങ്കിലും താഴെ കുടലിനെ താങ്ങാന്‍ വേണ്ടത്ര ഉറപ്പുള്ള സംവിധാനം രൂപപ്പെട്ടില്ല. എല്ലാം മുന്‍ കൂട്ടി മനസ്സിലാക്കി ആസൂത്രണം ചെയ്യുന്ന ഒരു സര്‍വ്വജ്ഞ ദൈവമാണു മനുഷ്യനെ സൃഷ്ടിച്ചതെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. പരിണാമത്തിന്റെ പാര്‍ശ്വഫലമായി സംഭവിച്ച ഒരു ന്യൂനതയാണ് ഹെര്‍ണിയ എന്നു ചുരുക്കം . റിച്ചാര്‍ഡ് ഡോകിന്‍സ് ഉള്‍പ്പെടെയുള്ള പരിണാമശാസ്ത്രജ്ഞര്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

Monday, March 1, 2010

പ്രേമരാജന്‍ അന്തരിച്ചു.




യുക്തിവാദിസംഘം തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.പ്രേമരാജന്‍ ഇന്നലെ അന്തരിച്ചു.
കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപതിയിലും മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്ജ് അനാടമി വിഭാഗത്തിലും നല്‍കി.
അദ്ദേഹത്തിന്റെ അകാല നിര്യാണത്തില്‍ ദുഖിക്കുന്നു !

Wednesday, February 10, 2010

ഇതാണു ജമാ അത്തെ ഇസ്ലാമി ഏത്?....!!!!

“.....ഇന്ത്യയുടെ ശാപമായി മാറിയ ജാതിവ്യവസ്ഥ ഹിന്ദുക്കളെ മാത്രമല്ല ജാതികളില്ലാത്ത ഇസ്ലാം-ക്രിസ്തു സമുദായങ്ങളെക്കൂടി പിടി കൂടാന്‍ മാത്രം ശക്തമാണ്. അതിനാലാണ് സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാല്‍ ഇന്ത്യന്‍ മുസ്ലിംങ്ങളില്‍ ജാതികള്‍ ഉണ്ടായത്. ......
ജീവിതത്തിന്റെ താഴേ തട്ടിലുള്ളവരെ വിദ്യാഭ്യാസപരമായി ഉയര്‍ത്തിക്കൊണ്ടു വരുകയും ഒപ്പം അധികാരത്തില്‍ അവര്‍ക്ക് അര്‍ഹമായ പങ്കാളിത്തം ഉറപ്പു വരുത്തുകയുമാണ് പ്രായോഗിക നടപടി. ഇപ്പോള്‍ തന്നെ ജുഡീഷ്യറിയില്‍ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിരുന്നുവെങ്കില്‍ ഈ തരത്തില്‍ ഒരു വിധി വരുമായിരുന്നോ എന്ന് ആലോചിക്കേണ്ടതാണ്. ...”



‘സംവരണത്തിനെതിരെ കോടതി ’ എന്ന തലക്കെട്ടില്‍ ഇന്നലെ മാധ്യമം എഴുതിയ മുഖപ്രസംഗത്തില്‍ നിന്നുള്ള വരികളാണിത്.
മുസ്ലിംങ്ങള്‍ക്ക് 4% സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ആന്ധ്രാ സര്‍ക്കാരിന്റെ നടപടി റദ്ദാക്കി ആന്ധ്രാ ഹൈക്കോടതി വിധി പ്രഖ്യാപിച്ചതാണു പശ്ചാത്തലം.
മാധ്യമം എന്ന പത്രത്തിന്റെ നടത്തിപ്പുകാര്‍ ജമാ അത്തെ ഇസ്ലാമിക്കാരാണെന്നും അതിന്റെ മുഖപ്രസംഗമെഴുതുന്നത് ജമാ അത്തിന്റെ ഉന്നതശ്രേണിയിലുള്ള ബുദ്ധിജീവികളാണെന്നും നമുക്കറിയാം.
ഇന്ത്യയിലും മറ്റു ഇസ്ലാമികേതര രാജ്യങ്ങളിലും ജീവിക്കുന്ന മുസ്ലിംങ്ങള്‍ അവരുടെ ഭരണകൂടങ്ങളെ അട്ടിമറിച്ച് ഇസ്ലാമിന്റെ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണു വേണ്ടതെന്നും ദൈനംദിന ജീവിതത്തില്‍ പോലും ഇസ്ലാമികേതരഭരണവ്യവസ്ഥയുമായി സഹകരിക്കാന്‍ പാടില്ലെന്നും ശഠിക്കുന്ന പ്രസ്ഥാനമാണു ജമാ അത്തെ ഇസ്ലാമി. വിപ്ലവപ്പോരാളികളായ അനുയായികള്‍ക്കായി ആ പ്രസ്ഥാനം മുന്നോട്ടു വെക്കുന്ന പെരുമാറ്റച്ചട്ടം , ജമാ അത്തു ഭരണഘടനയില്‍ അക്കമിട്ടു നിരത്തുന്നുണ്ട്. പ്രസക്ത ഭാഗം മാത്രം ഇവിടെ ഉദ്ധരിക്കാം:

“ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ , അതിന്റെ നിയമനിര്‍മ്മാണസഭയിലെ അംഗമോ , അതിന്റെ കോടതിവ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കയ്യൊഴിക്കുക. ...
ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയുടെ ഉപകരണമോ, അതിന്റെ നിയമങ്ങളുടെ നടത്തിപ്പില്‍ സഹായിയോ ആണെങ്കില്‍ ആ അഹോവൃത്തി മാര്‍ഗ്ഗത്തില്‍ നിന്നും കഴിയും വേഗം ഒഴിവാകുക. ..
നിര്‍ബ്ബന്ധിതാവസ്ഥയിലല്ലാതെ , ഇടപാടുകളുടെ തീര്‍പ്പിനായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക.
തന്റെ അധ്വാനപരിശ്രമങ്ങളെല്ലാം ‘ഇഖാമത്തുദ്ദീന്‍ ‘ ആകുന്ന ലക്ഷ്യത്തില്‍ കേന്ദ്രീക്രിക്കുക; തന്റെ ജീവിതത്തിന്റെ സാകഷാല്‍ ആവശ്യങ്ങള്‍ക്കുള്ളതൊഴിച്ച് പ്രസ്തുത ലക്ഷ്യത്തിലേക്കെത്തുന്നതിനു സഹായകമല്ലാത്ത സകല്‍ പ്രവര്‍ത്തനങ്ങളില്‍നിന്നും വിരമിക്കുക.
ദുരാചാരികളും ദുര്‍മാര്‍ഗ്ഗികളും അല്ലാഹുവെ വിസ്മരിച്ചവരുമായി സ്നേഹ സഹകരണ ബന്ധങ്ങള്‍ മുറിച്ചു കളയുകയും ദൈവഭകതരായ സജ്ജനങ്ങളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുക...”


ഇനി നമുക്കു മാധ്യമം മുഖപ്രസംഗത്തെ വിലയിരുത്താം . വിദ്യാഭ്യാസപരമായി മുസ്ലിംങ്ങളെ മുന്നോക്കം കൊണ്ടു വരുന്നതോടൊപ്പം അധികാരത്തില്‍ അവര്‍ക്കു പങ്കാളിത്തം ഉറപ്പാക്കണം എന്നാണല്ലോ മാധ്യമം ഉപദേശിക്കുന്നത്. സ്വന്തം പ്രസ്ഥാനത്തിന്റെ ഭരണഘടന മാറ്റിയെഴുതിയിട്ടു പോരേ കൂട്ടരേ ഈ ഉപദേശം ? അധികാര സ്ഥാനങ്ങളിലും ഭരണത്തിന്റെ കുഞ്ചികസ്ഥാനങ്ങളിലും കയറി ഇരിക്കാന്‍ പാടില്ലെന്നു സ്വ സമുദായത്തെ ഉപദേശിക്കുന്നവര്‍ തന്നെ ഇപ്പോള്‍ അധികാരത്തില്‍ പങ്കാളിത്തം ചോദിക്കുന്നതിന്റെ ഗുട്ടന്‍സ് പിടി കിട്ടുന്നില്ല. അല്ല ജമാ അത്തു കാരേ നിങ്ങളുടെ പ്രത്യയ ശാസ്ത്രവും ലക്ഷ്യവും എന്താണെന്നൊന്നു പറഞ്ഞു തരാമോ?

കോടതികളില്‍ ന്യായാധിപസ്ഥാനത്തു കയറി ഇരിക്കുന്നതിനെ ശക്തിയുക്തം വിലക്കുന്ന കൂട്ടര്‍ ഇപ്പോള്‍ പറയുന്നത് ന്യായധിപസ്ഥാങ്ങളില്‍ അര്‍ഹമായ പങ്കാളിത്തം ഇല്ലാതെ പോയതുകൊണ്ടാണ് സംവരണം പോലുള്ള കാര്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നത് എന്ന് ! ഇസ്ലാമികേതര വ്യവസ്ഥയില്‍ ഉദ്യോഗങ്ങള്‍ക്കായി ക്യൂ നില്‍ക്കുന്നത് അധിക്ഷേപാര്‍ഹമാണെന്നു മൌദൂദി സിദ്ധാന്തിച്ചിട്ടുണ്ട്. ആ സിദ്ധാന്തങ്ങള്‍ വില്‍പ്പനക്കു വെച്ചിരിക്കുന്ന വര്‍ തന്നെ യാണിന്നു സംവരണം പറഞ്ഞ് തെരുവില്‍ ഇറങ്ങുന്നത്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും പൊക്കിപ്പിടിച്ച് കലക്ട്രേറ്റ് മാര്‍ച്ചു നടത്തിയ സോളിഡാരിറ്റിക്കാരോട് അന്ന് ഞാനുപദേശിച്ചത് ആ മാര്‍ച്ച് ജമാ അത്ത് ഓഫീസിലേക്കു നടത്താനാണ് ! മാധ്യമം ഒഴികെയുള്ള മുസ്ലിം പത്രങ്ങളെല്ലാം അന്ന് എന്റെ ഈ ഉപദേശം വെണ്ടക്ക നിരത്തി പ്രസിദ്ധീകരിച്ചു. മാധ്യമത്തില്‍ അബ്ദുറഹിമാന്‍ അന്ന് ഒരു മറുപടിയും കാച്ചി. അതു വായിച്ചു ജനം ചിരിക്കുകയും ചെയ്തു...!
ഇതാണു ജമാ അത്തെ ഇസ്ലാമി ഏത്?....!!!!

Wednesday, February 3, 2010

B. Premanand

B. Premanand in "Guru Busters"
http://www.youtube.com/watch?v=_38TBaZ8ZWA

B. Premanand in DUTCH TV PART 1
http://www.youtube.com/watch?v=eWHo_EcKtRg

B. Premanand In DUTCH TV PART 2
http://www.youtube.com/watch?v=yLKlnXycM4I

B. Premanand in MYSTRIOUS UNIVERSE Discovery TV
http://www.youtube.com/watch?v=6lzOawfI0RM

B. Premanand in God Botheres Australia TV Pt 1
http://www.youtube.com/watch?v=1PM0dvAasrU

B. Premanand in God Botheres Australia TV Pt 2
http://www.youtube.com/watch?v=Pfnx3T6CFBM

&

Guru Busters on Sai Baba Tricks
http://www.youtube.com/watch?v=IgPAAOuOBEg

Tuesday, January 19, 2010

മരണത്തിലും മാതൃകയായി സഖാവ് ജ്യോതിബസു !


സമാനതകളില്ലാതെ ബസുവിന്റെ ശരീരദാനം
കൊല്‍ക്കത്ത: മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനമേശയില്‍ നാളെ നിശ്ചലമായി കിടക്കുമ്പോഴും ജ്യോതിബസുവെന്ന മനുഷ്യസ്നേഹിയുടെ മഹത്വമേറുകയാണ്. ശരീരദാനമെന്ന  പ്രായോഗികതയിലൂടെ ലോക കമ്യൂണിസ്റ്റ് നേതാക്കളെപ്പോലും   തോല്‍പിച്ചുകളഞ്ഞു അദ്ദേഹം. മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ കാള്‍ മാക്സിന്റെ ഭൌതിക ശരീരം സംസ്കരിച്ചപ്പോള്‍  മറ്റൊരാചാര്യന്‍ ലെനിന്റേത് എംബാം ചെയ്ത് മ്യൂസിയത്തില്‍  സൂക്ഷിക്കുകയാണ് ചെയ്തത്. ജോസഫ് സ്റ്റാലിന്റേതാവട്ടെ കുറച്ചുകാലം ലെനിനിനരികെയായിരുന്നെങ്കിലും പിന്നീട്  ചെറു വിപ്ലവ നേതാക്കള്‍ക്കരികെ സംസ്കരിച്ചു.
ചൈനയുടെ ഡെംഗ്  സിയോപിങിന്റെ അവയവങ്ങള്‍ ദാനം ചെയ്തെങ്കിലും ബാക്കി ശരീരം ദഹിപ്പിച്ച്  ചാരം  കടലില്‍ വിതറുകയായിരുന്നു. മറ്റൊരു ചൈനീസ് നേതാവായിരുന്ന ചൌ എന്‍ ലായിയുടേത് ദഹിപ്പിച്ചതിനുശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മലകള്‍ക്കു മുകളില്‍ വായുവില്‍ വിതറി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കളായ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെയും  ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും ഭൌതിക ശരീരവും ദഹിപ്പിക്കുകയായിരുന്നു. എന്നാല്‍, ഇവരെയൊക്കെ മറികടന്ന്  വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ബസു തന്റെ ശരീരം ഗവേഷണത്തിന് നല്‍കാന്‍  പ്രതിജ്ഞയെടുത്തിരുന്നു.  സി.പി.എം നേതാവും മുന്‍ ഭൂവകുപ്പ് മന്ത്രിയുമായ ബിനോയ് കൃഷ്ണ ചൌധരിയും  സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി  അനില്‍ ബിശ്വാസും മരണശേഷം ശരീരം ദാനം ചെയ്തവരാണ്.
മാധ്യമം
-------
കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ ഈ മാതൃക പിന്തുടരുമോ?
മരണം വിവാഹം തുടങ്ങിയ വ്യക്തികാര്യങ്ങള്‍ക്ക് ജാതി മത ഇതരമായ ബദല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ കേരളത്തിലെ ഇടതു പക്ഷക്കാര്‍ കാണിച്ച സാംസ്കാരിക അമാന്തം തന്നെയാണിവിടെ ഇന്നും ജാതി മത ശക്തികള്‍ക്ക് കയ്യൂക്കു നല്‍കുന്നത്. ഇക്കാര്യത്തില്‍ ബംഗാളിലെ പാര്‍ട്ടിയുടെ മാതൃക അനുകരണീയം തന്നെ. അവിടെ ഒരു ലക്ഷത്തില്‍ പരം പാര്‍ട്ടി കേഡര്‍മാര്‍ ശരീരവും കണ്ണും ദാനം ചെയ്തതായി പ്രഖ്യാപിച്ചിട്ടുണ്ട്.

Saturday, January 16, 2010

ജപ്പാന്‍ കാരുടെ ഭാഗ്യം അവിടെ കമ്യൂണിസ്റ്റുകളും മുസ്ലിംങ്ങളും ഇല്ല എന്നതാണ്.

“.....ചരിത്രബോധമുള്ള , മൂല്യങ്ങളെ ആദരിക്കുന്ന ഒരു തലമുറ ഇന്നില്ലാതായിരിക്കുന്നു. ഇന്ന് വൈകുന്നേരങ്ങളില്‍ ടി വി പരംബരകള്‍ക്കാണു സ്ഥാനം. നിലവിളക്കിനല്ല. നമ്മുടെ നല്ല ആചാരങ്ങളും പാരമ്പര്യമൂല്യങ്ങളും ജീവിതത്തില്‍ അനുഷ്ഠിക്കാന്‍ ശ്രമമുണ്ടാകണം. അടിസ്ഥാനം തകരുകയാണിന്ന്. ഹിന്ദു മതം ഒരു തുറന്ന മതമാണ്. അന്യമതവിദ്വേഷമല്ല. നമ്മുടെ മതത്തെ കുറിച്ചു ധാരണയുണ്ടാവണം. ബോധതലത്തില്‍ ഉയരാന്‍ കഴിയണം. മൂല്യങ്ങളെ കുറിച്ച് അറിവുണ്ടാകണം. മാധവിക്കുട്ടിയെപ്പോലും കബളിപ്പിക്കാന്‍ കഴിഞ്ഞ സാഹചര്യം വിലയിരുത്തപ്പെടണം.

സെമിറ്റിക് മതങ്ങളുടെ സ്വഭാവമാണ് ഇവാഞ്ചലൈസേഷന്‍ .മതപരിവര്‍ത്തനം നടത്തിയാലും അവിശ്വാസിയെ കൊന്നാലും സ്വര്‍ഗ്ഗം ലഭിക്കുമെന്ന വിശ്വാസം പ്രചരിപ്പിക്കപ്പെടുന്നു. ഇതാണു ജിഹാദ്. കേരളത്തിലെ മുസ്ലിം സമുദായം വളര്‍ന്നത് ഏറെയും മത പരിവര്‍ത്തനത്തിലൂടെയാണ്. 15-ആം നൂറ്റാണ്ടില്‍ സാമൂതിരിയെ മതപരിവര്‍ത്തനം ചെയ്യാന്‍ പേര്‍ഷ്യയില്‍നിന്ന് അബ്ദുല്‍ റസാഖ് എന്നയാള്‍ വന്നിരുന്നു. കോഴിക്കോടിനെ കുറിച്ച് വിശദമായ വിവരണം അദ്ദേഹത്തിന്റെ എഴുത്തിലുണ്ട്. 14,15 നൂറ്റാണ്ടില്‍ യമനില്‍ നിന്നും മലേഷ്യ ഇന്‍ഡോനേഷ്യ എന്നിവിടങ്ങളിലേയ്ക്ക് മതപരിവര്‍ത്തനത്തിന് ആളുകള്‍ വന്നു. ആ യാത്രയ്ക്കിടയില്‍ കേരളം വഴിയാണവര്‍ പോയത്. 15,16 നൂറ്റാണ്ടോടെ ആ രാജ്യങ്ങള്‍ പൂര്‍ണമായും ഇസ്ലാമീകരിക്കപ്പെട്ടു. അക്കാല‍ത്ത് കേരളത്തിലും ഇത്തരം ശ്രമങ്ങള്‍ നടന്നിരുന്നു. വിജയിച്ചില്ല. ഹിന്ദു സ്വാധീനമുണ്ടായിരുന്ന ചോള രാജ വാഴ്ച്ചയായിരുന്നു അന്നിവിടെ. ഇന്ത്യന്‍ സമൂഹത്തെ മുഴുവനായും മതപരിവര്‍ത്തനം നടത്താന്‍ കഴിയാതിരുന്നത് ഇവിടെ നില നിന്നിരുന്ന ജാതി അധിഷ്ഠിത സാമൂഹ്യ വ്യവസ്ഥകൊണ്ടായിരുന്നു. വളരെ ശക്തമായ സാമൂഹ്യ ബന്ധം ഇതിനുള്ളിലുണ്ടായിരുന്നു. ഇന്ന് അത്തരമൊരു ബന്ധം നിലനില്‍ക്കുന്നില്ല.

വിവാഹം സെക്യുലര്‍ ആയിരിക്കണം. ഈയടുത്ത് ഞാന്‍ ജപ്പാനില്‍ പോയിരുന്നു. അവിടെ ഒരേ വീട്ടില്‍ , ഒരേ കുടുംബത്തില്‍ തന്നെ വ്യത്യസ്ത മതവിശ്വാസികള്‍ കഴിയുന്നു. ഷിന്റോ, ബുദ്ധ, ക്രിസ്ത്യന്‍ വിശ്വാസികള്‍ . ജപ്പാന്‍ കാരുടെ ഭാഗ്യം അവിടെ കമ്യൂണിസ്റ്റുകളും മുസ്ലിംങ്ങളും ഇല്ല എന്നതാണ്. നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ”

ഇത് ഒരു സംഘ്പരിവാര്‍ വാരികയില്‍ അടുത്തായി വന്ന അഭിമുഖത്തില്‍ നിന്നും ഉദ്ധരിച്ചതാണ്. ആരുടെയാണ് ഈ വാക്കുകള്‍ എന്ന് ഊഹിച്ചു പറയാമോ?
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.