Wednesday, February 10, 2010

ഇതാണു ജമാ അത്തെ ഇസ്ലാമി ഏത്?....!!!!

“.....ഇന്ത്യയുടെ ശാപമായി മാറിയ ജാതിവ്യവസ്ഥ ഹിന്ദുക്കളെ മാത്രമല്ല ജാതികളില്ലാത്ത ഇസ്ലാം-ക്രിസ്തു സമുദായങ്ങളെക്കൂടി പിടി കൂടാന്‍ മാത്രം ശക്തമാണ്. അതിനാലാണ് സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാല്‍ ഇന്ത്യന്‍ മുസ്ലിംങ്ങളില്‍ ജാതികള്‍ ഉണ്ടായത്. ......
ജീവിതത്തിന്റെ താഴേ തട്ടിലുള്ളവരെ വിദ്യാഭ്യാസപരമായി ഉയര്‍ത്തിക്കൊണ്ടു വരുകയും ഒപ്പം അധികാരത്തില്‍ അവര്‍ക്ക് അര്‍ഹമായ പങ്കാളിത്തം ഉറപ്പു വരുത്തുകയുമാണ് പ്രായോഗിക നടപടി. ഇപ്പോള്‍ തന്നെ ജുഡീഷ്യറിയില്‍ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിരുന്നുവെങ്കില്‍ ഈ തരത്തില്‍ ഒരു വിധി വരുമായിരുന്നോ എന്ന് ആലോചിക്കേണ്ടതാണ്. ...”



‘സംവരണത്തിനെതിരെ കോടതി ’ എന്ന തലക്കെട്ടില്‍ ഇന്നലെ മാധ്യമം എഴുതിയ മുഖപ്രസംഗത്തില്‍ നിന്നുള്ള വരികളാണിത്.
മുസ്ലിംങ്ങള്‍ക്ക് 4% സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ആന്ധ്രാ സര്‍ക്കാരിന്റെ നടപടി റദ്ദാക്കി ആന്ധ്രാ ഹൈക്കോടതി വിധി പ്രഖ്യാപിച്ചതാണു പശ്ചാത്തലം.
മാധ്യമം എന്ന പത്രത്തിന്റെ നടത്തിപ്പുകാര്‍ ജമാ അത്തെ ഇസ്ലാമിക്കാരാണെന്നും അതിന്റെ മുഖപ്രസംഗമെഴുതുന്നത് ജമാ അത്തിന്റെ ഉന്നതശ്രേണിയിലുള്ള ബുദ്ധിജീവികളാണെന്നും നമുക്കറിയാം.
ഇന്ത്യയിലും മറ്റു ഇസ്ലാമികേതര രാജ്യങ്ങളിലും ജീവിക്കുന്ന മുസ്ലിംങ്ങള്‍ അവരുടെ ഭരണകൂടങ്ങളെ അട്ടിമറിച്ച് ഇസ്ലാമിന്റെ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണു വേണ്ടതെന്നും ദൈനംദിന ജീവിതത്തില്‍ പോലും ഇസ്ലാമികേതരഭരണവ്യവസ്ഥയുമായി സഹകരിക്കാന്‍ പാടില്ലെന്നും ശഠിക്കുന്ന പ്രസ്ഥാനമാണു ജമാ അത്തെ ഇസ്ലാമി. വിപ്ലവപ്പോരാളികളായ അനുയായികള്‍ക്കായി ആ പ്രസ്ഥാനം മുന്നോട്ടു വെക്കുന്ന പെരുമാറ്റച്ചട്ടം , ജമാ അത്തു ഭരണഘടനയില്‍ അക്കമിട്ടു നിരത്തുന്നുണ്ട്. പ്രസക്ത ഭാഗം മാത്രം ഇവിടെ ഉദ്ധരിക്കാം:

“ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ , അതിന്റെ നിയമനിര്‍മ്മാണസഭയിലെ അംഗമോ , അതിന്റെ കോടതിവ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കയ്യൊഴിക്കുക. ...
ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയുടെ ഉപകരണമോ, അതിന്റെ നിയമങ്ങളുടെ നടത്തിപ്പില്‍ സഹായിയോ ആണെങ്കില്‍ ആ അഹോവൃത്തി മാര്‍ഗ്ഗത്തില്‍ നിന്നും കഴിയും വേഗം ഒഴിവാകുക. ..
നിര്‍ബ്ബന്ധിതാവസ്ഥയിലല്ലാതെ , ഇടപാടുകളുടെ തീര്‍പ്പിനായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക.
തന്റെ അധ്വാനപരിശ്രമങ്ങളെല്ലാം ‘ഇഖാമത്തുദ്ദീന്‍ ‘ ആകുന്ന ലക്ഷ്യത്തില്‍ കേന്ദ്രീക്രിക്കുക; തന്റെ ജീവിതത്തിന്റെ സാകഷാല്‍ ആവശ്യങ്ങള്‍ക്കുള്ളതൊഴിച്ച് പ്രസ്തുത ലക്ഷ്യത്തിലേക്കെത്തുന്നതിനു സഹായകമല്ലാത്ത സകല്‍ പ്രവര്‍ത്തനങ്ങളില്‍നിന്നും വിരമിക്കുക.
ദുരാചാരികളും ദുര്‍മാര്‍ഗ്ഗികളും അല്ലാഹുവെ വിസ്മരിച്ചവരുമായി സ്നേഹ സഹകരണ ബന്ധങ്ങള്‍ മുറിച്ചു കളയുകയും ദൈവഭകതരായ സജ്ജനങ്ങളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുക...”


ഇനി നമുക്കു മാധ്യമം മുഖപ്രസംഗത്തെ വിലയിരുത്താം . വിദ്യാഭ്യാസപരമായി മുസ്ലിംങ്ങളെ മുന്നോക്കം കൊണ്ടു വരുന്നതോടൊപ്പം അധികാരത്തില്‍ അവര്‍ക്കു പങ്കാളിത്തം ഉറപ്പാക്കണം എന്നാണല്ലോ മാധ്യമം ഉപദേശിക്കുന്നത്. സ്വന്തം പ്രസ്ഥാനത്തിന്റെ ഭരണഘടന മാറ്റിയെഴുതിയിട്ടു പോരേ കൂട്ടരേ ഈ ഉപദേശം ? അധികാര സ്ഥാനങ്ങളിലും ഭരണത്തിന്റെ കുഞ്ചികസ്ഥാനങ്ങളിലും കയറി ഇരിക്കാന്‍ പാടില്ലെന്നു സ്വ സമുദായത്തെ ഉപദേശിക്കുന്നവര്‍ തന്നെ ഇപ്പോള്‍ അധികാരത്തില്‍ പങ്കാളിത്തം ചോദിക്കുന്നതിന്റെ ഗുട്ടന്‍സ് പിടി കിട്ടുന്നില്ല. അല്ല ജമാ അത്തു കാരേ നിങ്ങളുടെ പ്രത്യയ ശാസ്ത്രവും ലക്ഷ്യവും എന്താണെന്നൊന്നു പറഞ്ഞു തരാമോ?

കോടതികളില്‍ ന്യായാധിപസ്ഥാനത്തു കയറി ഇരിക്കുന്നതിനെ ശക്തിയുക്തം വിലക്കുന്ന കൂട്ടര്‍ ഇപ്പോള്‍ പറയുന്നത് ന്യായധിപസ്ഥാങ്ങളില്‍ അര്‍ഹമായ പങ്കാളിത്തം ഇല്ലാതെ പോയതുകൊണ്ടാണ് സംവരണം പോലുള്ള കാര്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നത് എന്ന് ! ഇസ്ലാമികേതര വ്യവസ്ഥയില്‍ ഉദ്യോഗങ്ങള്‍ക്കായി ക്യൂ നില്‍ക്കുന്നത് അധിക്ഷേപാര്‍ഹമാണെന്നു മൌദൂദി സിദ്ധാന്തിച്ചിട്ടുണ്ട്. ആ സിദ്ധാന്തങ്ങള്‍ വില്‍പ്പനക്കു വെച്ചിരിക്കുന്ന വര്‍ തന്നെ യാണിന്നു സംവരണം പറഞ്ഞ് തെരുവില്‍ ഇറങ്ങുന്നത്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും പൊക്കിപ്പിടിച്ച് കലക്ട്രേറ്റ് മാര്‍ച്ചു നടത്തിയ സോളിഡാരിറ്റിക്കാരോട് അന്ന് ഞാനുപദേശിച്ചത് ആ മാര്‍ച്ച് ജമാ അത്ത് ഓഫീസിലേക്കു നടത്താനാണ് ! മാധ്യമം ഒഴികെയുള്ള മുസ്ലിം പത്രങ്ങളെല്ലാം അന്ന് എന്റെ ഈ ഉപദേശം വെണ്ടക്ക നിരത്തി പ്രസിദ്ധീകരിച്ചു. മാധ്യമത്തില്‍ അബ്ദുറഹിമാന്‍ അന്ന് ഒരു മറുപടിയും കാച്ചി. അതു വായിച്ചു ജനം ചിരിക്കുകയും ചെയ്തു...!
ഇതാണു ജമാ അത്തെ ഇസ്ലാമി ഏത്?....!!!!

27 comments:

chithrakaran:ചിത്രകാരന്‍ said...

മതം എന്ന സാധനത്തെ സ്ഥാപനവല്‍ക്കരിച്ച്
സഹസ്രാബ്ധങ്ങള്‍ കൊണ്ടുനടക്കുന്നതുതന്നെ
പിശാശിന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ ഭാഗമായാണ്.
ജമാ അത്തെ ഇസ്ലാമി ഈ പിശാചിന്റെ ഏറ്റവും
പ്രഫഷണലായ വേദമോത്തുകാരന്റെ മാലാഖരൂപം ധരിച്ചത്
നമ്മുടെ നാട് കുട്ടിച്ചോറാക്കാന്‍ തന്നെ !!!

Ajith said...

From Nadeem Farooq Paracha - a progresive liberal journalist in Pakistan about the rabble rousing done by media and islamists JI on sensational issues. Much relevant to the contest of Jabbar sir's last blog about M.Gangadharan.This column is from the reputed pak newspaper "The Dawn"

"From Maududi to Aafia"

http://blog.dawn.com/2010/02/11/from-maududi-to-aafia/

Unknown said...

ജബ്ബാറിനെ ഇതു വരെയാരും കല്ലെറിഞ്ഞു കൊന്നില്ലേ... . അതിലെനിക്കല്‍ഭുതം

Sudheer said...

അതിനു ഇത് രാജ്യം വേറെ അല്ലേ ദോസാ.... കാളിദാസനു മറുപടിയില്ലെങ്കില്‍ അത് പറഞ്ഞു കൂടെ ..ഇങ്ങനെ അനുകരണം വേണോ.. ഇതൊക്കെ ഹദീസിലുള്ളതാവും ല്ലേ...

Sudheer said...

സര്‍വ്വ ശക്തനായ് അള്ളാഹുവിന്റെ സ്വന്തം കക്ഷിക്കാര്‍ ദൈവേതരമല്ലാത്ത ഒരു ഭരണ വ്യവസ്ഥയുടെ കീഴിലെ സംവരണത്തിനു വേണ്ടി കരയുന്നത് കഷ്ടം തന്നെ......

Anonymous said...

ഈ കേരളത്തില്‍ സംവരണം ഇപ്പോഴും നിലനില്‍ക്കുന്നത് മുസ്ലിം സമുദായവും അവരുടെ പത്രങ്ങളും ഉള്ളതുകൊണ്ടാണ്.മാധ്യമം അതില്‍ നിര്‍ണായകമായ പങ്കാണു വഹിച്ചിട്ടുള്ളത്. ഭരണഘടന എന്തായാലും ജമാ അത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും ഇവിടത്തെ പിന്നാക്ക സമുദായ സംവരണം അട്ടിമറിക്കപ്പെടുന്നതിനെതിരെ എക്കാലവും അതിശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. മാധ്യമം ജമാ അത്തിന്റെ മുഖപത്രമല്ലെന്ന കാര്യം മറക്കരുത്.പത്രം നടത്തുന്ന മാനേജ്മെന്റിന്റെ ഭരണഘടനയും നിയമാവലിയും നോക്കി പത്രത്തെ വിമര്‍ശിക്കുന്ന ഈ രീതി മറ്റു പത്രങ്ങള്‍ക്കും ബാധകമാക്കുമല്ലോ?

ea jabbar said...

അര നൂറ്റാണ്ടിലേറെക്കാലം തനി മൌദൂദിയന്‍ ആശയങ്ങളുമായി ഇവര്‍ ഇവിടെ പ്രവര്‍ത്തിച്ചു. ജനാധിപത്യവും മതേതരത്വവും ദേശീയതയുമൊക്കെ തനി തെമ്മാടിത്തങ്ങളാണെന്നിവര്‍ പ്രചരിപ്പിച്ചു. സര്‍ക്കാര്‍ ജോലി ഹറാമാണെന്നു വിധിച്ചു. തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതു പോലും വിലക്കി. ... അങ്ങനെ അങ്ങനെ സമുദായത്തിലും സമൂഹത്തിലും ഇവര്‍ ഒറ്റപ്പെട്ടു. അടിയന്തരാവസ്ഥക്കാല‍ത്ത് ഈ സംഘടന നിരോധിക്കപ്പെട്ടു. നേതാക്കള്‍ ജയിലിലായി. അതോടെയാണിവര്‍ക്കു ഇന്ത്യയില്‍ ജീവിക്കാന്‍ അല്‍പ്പം മുഖമൂടികളെങ്കിലും വേണമെന്ന തിരിച്ചറിവുണ്ടായത്. അതോടെ ഒളിയജണ്ടക്കു മുകളില്‍ തെളിയജണ്ട രൂപപ്പെടുത്തി കപട നാടകം തുടങ്ങി. ഇവരുടെ നിലപാടു മാറിയിട്ടുണ്ടോ? . ഇല്ല എന്നതിനു തെളിവ് അവരുടെ ഭരണഘടനയും അവര്‍ ഇന്നു വില്‍പ്പനയ്ക്കു വെച്ചിട്ടുള്ള മൌദൂദി സാഹിത്യങ്ങളും തന്നെ !

ea jabbar said...

ഇന്ത്യന്‍ കോടതികളില്‍ വ്യവഹാരത്തിനു പോകരുതെന്നും , ന്യായാധിപസ്ഥാനം സ്വീകരിക്കരുതെന്നും സ്വന്തം ഭരണഘടനയിലൂടെ അനുയായികളെ പഠിപ്പിക്കുന്നവര്‍ ന്യായാധിപരില്‍ പിന്നോക്കക്കാരില്ലാതെ പോയതില്‍ കുണ്ഠിതപ്പെടുന്നതിലെ വൈരുദ്ധ്യവും തമാശയും ആരും കാണുന്നില്ലേ?

ea jabbar said...

"From Maududi to Aafia"

സുശീല്‍ കുമാര്‍ said...

സത്യാന്വേഷി said...
"ഭരണഘടന എന്തായാലും ജമാ അത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും ഇവിടത്തെ പിന്നാക്ക സമുദായ സംവരണം അട്ടിമറിക്കപ്പെടുന്നതിനെതിരെ എക്കാലവും അതിശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. മാധ്യമം ജമാ അത്തിന്റെ മുഖപത്രമല്ലെന്ന കാര്യം മറക്കരുത്."

--മാധ്യമം കുഴപ്പമില്ല; പക്ഷേ ജമാ അത്തെ ഇസ്ലാമി സാധനം മാഷ് പറഞ്ഞതുതന്നെ, അല്ലേ സത്യാന്വേഷീ. ഭരണഘടനയില്‍ പറയുന്നത് ശരിയായ മുഖവും പുറത്തുകാണിക്കുന്നത് മറ്റൊരു മുഖവും. ഭേഷ്.

Unknown said...

എല്ലാ പത്രങ്ങള്‍ക്കും അവരവരുടേതായ അജണ്ട ഉണ്ടു ,ചിലര്‍ അത് തുറന്നു പറഞ്ഞു
എഴുതുന്നു ചിലര്‍ അവരുടെതായ സമയം വരുന്ന വരേയ്ക്കും പുരോഗമനത്തിന്റെ മുഖം മൂടികള്‍
അണിഞ്ഞു ജനങ്ങളെ പറ്റിക്കുന്നു. അത്രെയേയുള്ളൂ കാര്യം.

ഷാജി ഖത്തര്‍.

Anonymous said...

ദലിത്-പിന്നാക്ക സംവരണവിഷയത്തിലും പാര്‍ശ്വവത്കൃത ജനതകളുടെ മനുഷ്യാവകാശ പ്രശ്നങ്ങളിലും 'മതമൌലികവാദികളും പിന്തിരിപ്പന്മാരുമായ' ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക മുസ്ലിം സംഘടനകളും അവരുടെ പത്രങ്ങളും കമ്യൂണിസ്റ്റുകളും യുക്തിവാദികളും ഉള്‍പ്പെടെയുള്ള ഏതു 'പുരോഗമന'ക്കാരേക്കാളും ശക്തവും ക്രിയാത്മകവുമായാണ് ഇടപെട്ടിട്ടുള്ളത്; ഇപ്പോഴും ഇടപെട്ടുകൊണ്ടിരിക്കുന്നത്.

Ajith said...

"ദലിത്-പിന്നാക്ക സംവരണവിഷയത്തിലും പാര്‍ശ്വവത്കൃത ജനതകളുടെ മനുഷ്യാവകാശ പ്രശ്നങ്ങളിലും 'മതമൌലികവാദികളും പിന്തിരിപ്പന്മാരുമായ' ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക മുസ്ലിം സംഘടനകളും അവരുടെ പത്രങ്ങളും കമ്യൂണിസ്റ്റുകളും യുക്തിവാദികളും ഉള്‍പ്പെടെയുള്ള ഏതു 'പുരോഗമന'ക്കാരേക്കാളും ശക്തവും ക്രിയാത്മകവുമായാണ് ഇടപെട്ടിട്ടുള്ളത്; ഇപ്പോഴും ഇടപെട്ടുകൊണ്ടിരിക്കുന്നത്."

Just check Jamaat's 'interference' and compassion for these

1.marginalised sections(Dalits&OBCs)

2.'Heretical' muslims (Shia,Ahmedia,Dawoodi)

3.Relegious minorities (Chistian ,sikh ,Hindu,Buddhist,Bahais)

in Indian-Jammu and Kashmir, Pakistan, Bangladesh. It is in the same as Madhyamam & Prabhodhanam 'enlightens' keralites !!!!! is it not??

Ajith said...

The more about Jamaat's involvement with Human rights will be coming into forefront as Kerla high court is about to start the hearing for banning of JI.

1. The 'Human rights' involvement which resulted in the imprisonment of Ahmedia activists from kerala in Saudi.

2.The camgaign against Quran sunnath society ,when it was agitating for justice in Chekannur moulavi's murder. The comments against voluntary agency for muslim women, 'Nisa' of Kozhikode

.. are a few among them.
Regarding Dalits and Adivasis its the evangelists and pentacostal/ brethren church who contributed the nost vis a vis education & health care . but they stayed away from any media based propaganda as they were Apolitical and did'nt have any hidden agenda. And they never created Yousufs from Manis(Madani's prison mate)

Anonymous said...

I am not interested a debate with Ajith.Sorry.I have already explained my stand on Madhyamam in one of my posts" എന്തുകൊണ്ട് 'മാധ്യമം'?

നന്ദന said...

കാലാകാലങ്ങളിൽ അഭിപ്രായം മാറ്റി മാറ്റി പറയുന്ന ഇവരുടെയൊക്കെ വാദങ്ങൽ ആര് ചെവിക്കൊള്ളാൻ മാഷേ

കുരുത്തം കെട്ടവന്‍ said...

കാളിദാസാ ജബ്ബാറ്‍ വിമര്‍ഷിച്ചത്‌ ഹീന്ദു മതത്തെയല്ല, മകര ജ്യോതി ദര്‍ശന തട്ടിപ്പോ അല്ലെങ്കില്‍ കോടിക്കണനക്കിനുള്ള ദൈവങ്ങളെയോ അല്ല. അതു കൊണ്ട്‌ ടിയാന്‍ വിഷമിക്കണ്ട ജബ്ബാറിനെ മുസ്ളീങ്ങള്‍ തന്നെ സംരക്ഷിചു കൊള്ളും.

നിസ്സഹായന്‍ said...

ജമാത്തേയുടെയും സോളിഡാരിറ്റിയുടെയും കഴിവു കൊണ്ടൊന്നുമല്ല സംവരണം ഇവിടെ നിലനില്‍ക്കുന്നത്. ഒരു പക്ഷെ ജനാധിപത്യത്തെ അംഗീകരിച്ചു പ്രവര്‍ത്തിക്കുന്ന മുസ്ലീംലീഗിന്റെ വോട്ടുബാങ്കും സമ്മര്‍ദ്ദരാഷ്ട്രീയവുമാണെന്നു പറഞ്ഞാല്‍ അല്പം സത്യമാകും. ദളിതന്റെയും പിന്നോക്കക്കാരന്റെയും അവകാശ പോരാട്ടങ്ങളില്‍ സഹയിക്കുന്നുണ്ടെന്നത് സത്യം. അതിനു കഴിയുന്നത് ജമാത്തെയുടേയും സോളിഡാരിറ്റിയുടെയും ജനങ്ങളിലുള്ള വേരുകൊണ്ടല്ല. അവരിലൂടെ ഒഴുകിയെത്തുന്ന പെട്രോഡോളറിന്റെ ശക്തി കൊണ്ട് ചലിക്കാന്‍ സന്നദ്ധരായി നില്‍ക്കുന്ന സാംസക്കാരിക നായകളെയും തലയില്‍ വെളിച്ചമില്ലാത്ത കുറച്ചു മതമൌലികവാദികളെയും വിലയ്ക്ക് ലഭിക്കുന്നതു കൊണ്ടാണ്. ദരിദ്രരായ കീഴാളര്‍, പിടിച്ചു നില്‍ക്കാന്‍ സഹായം തരുന്നത് ഏതു ചെകുത്താ‍നാണെന്ന് നോക്കാന്‍ സാധിക്കാത്തത്ര പരിതാപകരമായ അവസ്ഥയിലുമാണ്.

Anonymous said...

@പ്രിയ നിസ്സഹായന്‍:സത്യാന്വേഷിയ്ക്കാണു മറുപടി എന്നു കരുതുന്നു."ഈ കേരളത്തില്‍ സംവരണം ഇപ്പോഴും നിലനില്‍ക്കുന്നത് മുസ്ലിം സമുദായവും അവരുടെ പത്രങ്ങളും ഉള്ളതുകൊണ്ടാണ്.മാധ്യമം അതില്‍ നിര്‍ണായകമായ പങ്കാണു വഹിച്ചിട്ടുള്ളത്."എന്നാണ് ഞാനെഴുതിയത്.ജമാ അത്ത് മാത്രം അല്ലല്ലോ മുസ്ലി സമുദായം?മെക്ക എന്ന മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ ആണ് സംവരണ വിഷയത്തില്‍ ഏറ്റവും സജീവമായ മുസ്ലിം സംഘടന.തീര്‍ച്ചയായും മുസ്ലിം ലീഗ് അധികാരത്തില്‍ പങ്കാളികളായത് നിര്‍ണായകം തന്നെ.

ഞാന്‍ കശ്മലന്‍ said...

എത്ര കാലം തുടരും ഈ സംവരണം ?

പട്ടാളത്തില്‍ ചേരാന്‍ ഈ സംവരണം ഇല്ല എന്നിട്ട് , നമ്മുടെ പട്ടാളക്കാര്‍ക്കു എന്തെങ്കിലും സംഭവിച്ചോ?

പുതിയ തലമുറ നിങ്ങളോടു ചോദിക്കുന്നു .

ഞാന്‍ കശ്മലന്‍ said...

I am so curios to know what recently changed the attitude of ' Chithrakaran ' ow a days ??

Ajith said...

One end it is a "sathianweshi" roaring for Dalits&Backward classes through Madhyamam/Prabhodhanam , now a "ഞാന്‍ കശ്മലന്‍" with overflowing sympathies for savarnas.

A nice game to watch -:) .

Anonymous said...

സാമ്പത്തിക സംവരണം=മേല്‍ജാതിസംവരണം

Ajith said...

Affirmative action became part of kerala's establishment policy well before the birth of these organisations or madhyamams .
Ample articles appeared in Chinta Varika,Kerala Shabdam,mathrubhumi weekly ,kaumudi ,Chandrika ,thelicham and also the Opinion/Editorial columns in The Hindu daily and Frontline depicting the need for affirmative actions based on SOCIAL backwardness.

Columns from Kancha Iliah,Gail Omvedt,Gopal Guru,Yogindar Sikhand,Chandrabhan Prasad appears periodicaly in all the major national dailies.
None can believe that either Left wing parties or UDF can dilute the Affirmative policies based on calls from savarna organisations such as NSS, if 'Madhyamam/Thejas' had not opposed the same .The bulk of rank and file of CPI-M belongs to the backwards communities, IUML &JSS are part of UDF .

What makes the difference with madhyamam is :

Pakistan government and its media has acknowledged about involvement of organisations like LeT based on its soil, in terrorist activities in Indian cities, In incidents such as mumbai attack investigating agencies from US,UK,Turkey,Italy,Bangladesh and France are involved as citizens from those countries were also among the victims. Its based on input from all these entities ,the United Nations (U.N) put embargo on organisations like jammat ud-Dhawa and individuals like Hafeez sayyid. So baseless conspiracy theories may not appear in mainstream media as in madhyamam/Thejas (Even not in Chandrika or Siraj).

Conspiracy theories are some times interesting to present and read , but do that need to done from a Dalit's Account !!!!!


A notice captioned "Withdraw the security forces ,and allow a UN backed referundum in Kashmir" was seen pasted in the streets and outskirts of Mancheri during August 08(during amarnath land issue)
and the posture was undersigned by a "Revolutionary group" working for Dalits and Adivasis !!!!!!!!.

Ajith said...

Madhyamam has come with an interview of MF Hussain from his home in Qatar.

Prof K.V Thomas may be a bit relieved with Jamaat e Islami's change of heart in Accepting the "freedom of Expresion". A lunch with Taslima Nasreen at kerala house turned too much for him

കുരുത്തം കെട്ടവന്‍ said...

Ajith,
തസ്ളീമയുടെ കാര്യത്തില്‍ ആവിഷ്കാര സ്വാതന്ത്യത്തിനു വേണ്ടി മുറവിളികൂട്ടിയവര്‍ എങ്ങിനേയാണു എം എഫ്‌ ഹുസൈണ്റ്റെ കാര്യം വരുംബ്ബോള്‍ കൊലവിളി നടത്തുന്നത്‌? അതാണു ചോദ്യം. രണ്ടും ഒരു പോലെ കാണാന്‍ കഴിയണ്ടേ? ഈ ഇരട്ടത്താപ്പ്‌ എവിടന്ന് കിട്ടി?

ഈ ഇരട്ടതാപ്പ്‌ വ്യക്തമാക്കാനായിരിക്കണം "മാധ്യമം" എം എഫ്‌ ഹുസൈണ്റ്റെ ഇണ്റ്റര്‍വ്യൂ ജനങ്ങളുടെ ശ്രദ്ദയില്‍ കൊണ്ടുവന്നത്‌. ആവിഷകാര സ്വാതന്ത്ര്യത്തിണ്റ്റെ പേരില്‍ തസ്ളീമയെ തലയില്‍ കേറ്റി നടക്കുന്നവരുടെ "തനി" സ്വഭാവം എം എഫ്‌ ഹുസൈനിലൂടെ കാണാന്‍ സാധിക്കുന്നുണ്ട്‌. രണ്ടു പേരും "കുറ്റം" ചെയ്തിട്ടുണ്ടെങ്കില്‍ ഒന്നാണെന്നാണു എണ്റ്റെ അഭിപ്രായം. ഒരേ കുറ്റത്തിനു "മതേതര" ഫാരതം നല്‍കുന്ന സ്താനം എന്താണെന്നു കൂടി വ്യക്തമാകാന്‍ ഈ സംഭവം ഉപകരിച്ചു, നേരത്തെ മദനിയുടെയും തൊഗാഡിയയുടെയും കാര്യത്തില്‍ സംഭവിച്ചതു പോലെ (രണ്ടു പേരും ഒരേ സ്തലത്ത്‌ ഒരേ കുറ്റം "മതവികാരം വ്യണപെടുത്തല്‍" ചെയ്തത്‌. കേസും അറസ്റ്റും മദനിക്കു മാത്രം!) എങ്ങിനെയുണ്ട്‌ "മതേതര" ഫാരതം.

Ajith said...

Dear കുരുത്തം കെട്ടവന്‍ ,

I'm in full agreement with you on The point that
Taslima & hussain should be seen through the same lens, as in the case of Madani & Togadia.

What I tried to point out is the alternate doning of "defenders of Freedom of expression cap" ie when it comes to hussain it is madhyamam/prabhodanam for Taslima it is S Pariwar media. I feel both are sides of the same coin and I think only there we differ

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.