Saturday, July 3, 2010

ജോസഫിനെ വെട്ടി നുറുക്കി

-------



------


അദ്ദേഹം ചയ്ത തെറ്റ് എന്താ?
എന്റെ മുന്‍ പോസ്റ്റ്‌ ഒരിക്കല്കൂടി വായിക്കുക


ന്യൂമാന്‍ കോളേജില്‍ വിവാദ ചോദ്യപ്പേപ്പറ് തയ്യാറാക്കിയ ജോസഫ് സാറുമായി ഞാന്‍ ഇന്നലെ വിശദമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തെ നേരില്‍ പരിചയമില്ല. അദ്ദേഹം പലരും പ്രചരിപ്പിക്കുന്നതു പോലെ ഒരു യുക്തിവാദിയല്ല. തികഞ്ഞ ഈശ്വരവിശ്വാസിയും പള്ളിയിലെ മോറല്‍ ക്ലാസ്സിനു പാഠം തയ്യാറാക്കുന്ന വ്യക്തിയുമാണ്.

വിവാദമായ ചോദ്യം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ:
ബീകോം രണ്ടാം സെമസ്റ്റെര്‍ ഇന്റേനല്‍ പരീക്ഷയ്ക്ക് മലയാളത്തിന്റെ ചോദ്യം തയ്യാറാക്കാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. പനി കാരണം ആ ജോലി ചെയ്യാന്‍ ഒരു ദിവസം മാത്രമേ കിട്ടിയിരുന്നുള്ളു. പെട്ടെന്ന് തയ്യാറാക്കിയപ്പോള്‍ വേണ്ടത്ര റഫറന്സിനൊന്നും സമയം ലഭിച്ചില്ല. ചിഹ്ന്നനം എന്ന വ്യാക്രണപ്രശ്നം നല്‍കുന്നതിനായി ഒരു പാസേജ് കണ്ടെത്തേണ്ടതുണ്ടായിരുന്നു. അധികം ആലോചിച്ച് ചെയ്യാന്‍ സമയം കിട്ടാത്തതിനാല്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വന്ന ഒരു സംഭാഷണം തെരഞ്ഞെടുത്തു. ആ സംഭാഷണം ഒരു സറ്റയര്‍ എന്ന നിലയില്‍ മുമ്പ് പലപ്പോഴും ക്ലാസ്സുകളില്‍ പഠിപ്പിച്ചിരുന്നു.

പി എം ബിനുകുമാര്‍ തയ്യാറാക്കിയ ‘തിരക്കഥകളുടെ രീതിശാസ്ത്രം ’എന്ന പുസ്തകത്തില്‍ നിന്നാണ് ആ സംഭാഷണം ഉദ്ധരിച്ചിട്ടുള്ളത്. ഭാഷാ ഇന്‍സ്റ്റിട്യൂട് പ്രസിദ്ധീകരിച്ച ഈ പുസ്തകം എം എ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനുണ്ട്. തിരക്കഥാകൃത്തുക്കളായ പ്രമുഖരുടെ ലേഖനങ്ങളും അനുഭവവിവരണങ്ങളുമാണ് ഉള്ളടക്കം. 'തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന പേരില്‍ പിടി കുഞ്ഞിമുഹമ്മദ് എഴുതിയ ഒരു അനുഭവക്കുറിപ്പ് ഈ കൃതിയിലുണ്ട്.[പ്രസ്തുത പേജ്: മുകളിലെ ഇമേജ് നോക്കുക] ‘ഗര്‍ഷോം’ എന്ന തന്റെ സിനിമയില്‍ മുരളി അവതരിപ്പിച്ച കഥാപാത്രം ദൈവവുമായി സംസാരിക്കുന്ന ഒരു രംഗത്തിന്റെ വിവരണം ആ ലേഖനത്തിലുണ്ട്. ഈ കഥാപാത്രത്തെ അദ്ദേഹം കണ്ടെത്തിയതെങ്ങനെയെന്നു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്. സ്ഥിരമായി ഒറ്റക്കെവിടെയെങ്കിലും ഇരുന്ന് ദൈവത്തെ വിളിക്കും “പടച്ചോനേ .. പടച്ചോനേ.. ” ദൈവം “എന്താടാ നായിന്റെ മോനേ” എന്നു മറുപടി പറയുന്നു. സംഭാഷണം ഇങ്ങനെ തുടരുന്നു: “ഒരു അയില; അതു മുറിച്ചാല്‍ എത്ര കഷണമാകും ? ” ദൈവത്തിന്റെ മറുപടി : “മൂന്നു കഷണമാകും എന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ ”

ആക്ഷേപ ഹാസ്യരൂപത്തിലുള്ള ഈ സംഭാഷണത്തിന് മതനിന്ദ യെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്ന് പി ടി തന്നെ പറയുന്നു. ജോസഫ് സാര്‍ അതില്‍ കഥാപാത്രത്തിനു ഒരു പേരു നല്‍കി എന്നതു മാത്രമാണ് പ്രശ്നം. അദ്ദേഹം പറയുന്നത് ഈ കഥ നടക്കുന്ന നാട്ടില്‍ 10% മുസ്ലിം പുരുഷന്മാര്‍ക്കും പേര് മുഹമ്മദ് എന്നാണ്. സ്വാഭാവികമായും ഒരു മുസ്ലിം പേര്‍ ആലോചിച്ചപ്പോള്‍ അത് മുഹമ്മദ് എന്നായിപ്പോയി. അതല്ലാതെ ഇത് മുഹമ്മദ് നബിയും ദൈവവും തമ്മിലുള്ള സംഭാഷണമല്ല. എല്ലാ ചിഹ്ന്നങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പാസേജ് എന്ന നിലയിലാണ് ഇതു തെരഞ്ഞെടുത്തത്.

ഈ കാര്യങ്ങള്‍ ബന്ധപ്പെട്ടവരോടൊക്കെ വിശദീകരിച്ചു. പത്രക്കാരോടും പറഞ്ഞു. പക്ഷെ എല്ലാവരും കൂടി തന്നെ തെറ്റിദ്ധരി‍ക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണു ചെയ്തത്.

ഈ വിശദീകരണം തൃപ്തികരമായി തോന്നി.


-----


മുഹമ്മദ് എന്നു കേള്‍ക്കുമ്പോഴേക്കും കയറു പൊട്ടിക്കുന്ന പോത്തുകളോട് പക്ഷെ ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ

271 comments:

«Oldest   ‹Older   201 – 271 of 271
ea jabbar said...

"Be cheerful, for you have only moments between you and your eternity, after which a happy and satisfying life begins...

"Remember: it is a raid for the sake of Allah. Recite the prayer. As you take the seat, recite the prayer. Mention Allah a lot. When the hijacking begins, "Shout Allah is great because this shout strikes terrors in the hearts of the infidels

"And the moment of death should be accompanied by the basic statement of belief recited by all Muslims at the call to prayer. Seconds before the target, your last words should be, 'there is no god but Allah. Mohammed is his messenger!."

Written instructions to the hijackers.



"Allahu Akbar! Allahu Akbar! Allahu Akbar!"


Last words from the cockpit of Flight 93.

ea jabbar said...

അപ്പൊകലിപ്തോ said...

ഫൈസലേ ...
ഏതു പോത്തിനോടും പട്ടിയോടും വേദമോതൂ.. സഹിക്കാം.. എന്നാല്‍ അതിനേക്കാല്‍ കൂടിയ ഇനങ്ങളാണ്‌ ഈ പുളുത്തിയ യുക്തി ജാതി ഇനങ്ങള്‍ ... ഇവരോട്‌ എന്തര്‌ സാരോപദേശം ...

മുക്രി ബാങ്ക്‌ വിളിക്കുമ്പോല്‍ എപ്പോഴെങ്കിലും വളിവിടുന്ന ശബ്ദം കേട്ടാല്‍ അത്‌ ഇസ്ളാമിക ബോംബ്‌. മുല്ലാക്ക മട്ടണ്റ്റെ എല്ല്‌ ചവച്ച്‌ പോട്ടിച്ചാല്‍ താലിബാണ്റ്റെ ഗീര്‍വാണം .. അന്ത്രുപ്പ ചന്തികഴുകിയാല്‍ അതു ബിന്‍ലാദണ്റ്റെ മറ്റേത്‌ പിടിച്ച്‌ വലിച്ചത്‌ . എന്തൊക്കെ ഇനിയും നിങ്ങള്‍ കാണാന്‍ കിടക്കുന്നു.


വിഡ്ഡിത്തം ഒരു തെറ്റല്ല. പക്ഷേ ഒരു ഉളുപ്പുമില്ലാതെ വിഡ്ഡിത്തം അറിഞ്ഞ്കൊണ്ട്‌ ജീവിതത്തിണ്റ്റെ ഭാഗമാക്കിയ മണ്ണുണ്ണികളോടും അവര്‍ക്ക്‌ വേണ്ടി മുണ്ട്പൊക്കി കാണിക്കുന്നവരോടും ദയകാണിക്കുന്നത്‌ ഒരു കുറ്റമാണ്‌.
---------
തിരുമേനി ബനൂഖുറൈളക്കാരില്‍ പ്രമാണികളായ വ്യക്തികളുടെ പേരുകള്‍ വിളിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു:-“കുരങ്ങിന്റെയും പന്നിയുടെയും വംശക്കാരേ, നിങ്ങള്‍ ‍ എന്നെ പുലഭ്യം പറഞ്ഞുവോ?, പിശാചിനെ ആരാധിക്കുന്നവരേ, നിങ്ങളെ അല്ലാഹു ശിക്ഷിച്ചില്ലേ?.” ‘ഞങ്ങള്‍ താങ്കളെ ദുഷിച്ചുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല.’ എന്ന് അവര്‍ ആണയിട്ടു. ഇതു കേട്ടപ്പോള്‍ ഉസൈദിബ് നു ഹളീര്‍ പറഞ്ഞു:-‘ അല്ലാഹുവിന്റെ ശത്രുക്കളേ, മടയില്‍ കുടുങ്ങിയ കൂരനെപ്പോലെ ,നിങ്ങള്‍ കോട്ടക്കകത്തു കിടന്നു ചത്തുകൊള്ളുക’ ഇതു കേട്ടപ്പോള്‍ അവര്‍ ഭയചകിതരായി മാറി. അവര്‍ പറഞ്ഞു:‘ യാ ഇബ്നു ഹളീര്‍, ഞങ്ങള്‍ നിങ്ങളുമായി ഉടമ്പടി ചെയ്തവരണല്ലോ’. ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ യാതൊരു ഉടമ്പടിയുമില്ല’എന്ന് അദ്ദേഹം അതിനു മറുപടിയും നല്‍കി. ഈ സംഭവത്തെകുറിച്ച് ഇപ്രകാരവും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. [ibnu hisham ]
----

ea jabbar said...

ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര മനുഷ്യനെ ലോകാവസാനം വരെ ജീവിത മാതൃകയാക്കണമെന്നു വിശ്വസിക്കാന്‍ വിധിക്കപ്പെട്ട ഈ പാവങ്ങള്‍ സഹതാപം മാത്രമേ അര്‍ഹിക്കുന്നുള്ളു !!

Dr.Doodu said...

അപ്പൊക്കാലി , അയാളുടെ മതം എന്താണെന്നതിന്റെ ഒരു ചിത്രം തരുന്നുണ്ട്. :-)

TPShukooR said...

കിടക്കട്ടെ ഇത് ഇവിടെയും .കൈ വെട്ട് : അധ്യാപകന്‍ ജോസഫിനോട്......

സന്ദേഹി-cinic said...

ഉദ്ധരണികളുടെ പിറകെ പോയി മതങ്ങളെ അപഹസിച്ച്/വിമർശ്ശിച്ച് സമാധാനപരമായ ലോകത്തിലേക്ക്/സമൂഹത്തിലേക്കുള്ള പാത പണിയാം എന്ന വ്യാമോഹം ഈയുള്ളവനില്ല.ഓരോരുത്തർക്കും ഓരോ മാർഗ്ഗമുണ്ട്.ഒരു മാർഗ്ഗമേ ശരിയുള്ളു എന്ന് ധരിക്കുന്നത് സങ്കുചിതത്വമാണ്.ഒന്നിച്ചു നീങ്ങാവുന്ന പലമാർഗ്ഗങ്ങളുണ്ട്.മതേതരത്വം,ബഹുസ്വരത എന്നൊക്കെ പറയുന്നത് ഏതെങ്കിലും ഒന്നിനെ/പലതിനെ തച്ചുടച്ചില്ലാതാക്കിയ ശേഷം ഉണ്ടാക്കുന്ന ഏകശിലാത്മകത്വമല്ല.പുതിയ കാലഘട്ടത്തിനനുസൃതമായി സ്വയം മാറാനും സ്വത്വത്തെ പുതിയ കാലഘട്ടത്തിനനുസരിച്ച് പുനർ നിർമ്മിച്ച് വൈവിധ്യങ്ങളെ ആഘോഷിക്കാനുമുള്ള സന്നദ്ധതയാണത്.


സഹോദരങ്ങളെ കൊല്ലാൻ അറച്ചുനിന്ന അർജ്ജുനന് ആത്മ ധൈര്യം പകരാൻ ശ്രീകൃഷ്ണൻ നൽകിയ ഉപദേശമാണ് ഭഗവത് ഗീത എന്ന് ലളിതവൽക്കരിച്ച് അത് ഹിംസക്ക് ആഹ്വാനം ചെയ്യുന്നു എന്ന് പറയാറുണ്ട്.എന്നാൽ ഇതേ ഭഗവത്ഗീതയാണ് മഹാത്മാഗാന്ധി തന്റെ അഹിംസാ മാർഗ്ഗത്തിന് അവലംബമാക്കിയത്.
ഇന്നുള്ള ഇസ്ലാമികഭീകരതൊക്കെ കാരണം ഖുർ-ആനും ഹദീസുകളുമാണെങ്കിൽ സിംഹളരുടെ അക്രാമകദേശീയതക്ക് കാരണം ബുദ്ധമതമാണോ?അഹിംസയിലധിഷ്ഠിതമായ ബുദ്ധ,ജൈനമതങ്ങളിൽ വിശ്വസിക്കുന്ന രാജാക്കന്മാരും പ്രസ്ഥാനങ്ങളും സംഘടനകളും നടത്തിയ/നടത്തുന്ന ക്രൂരതകൾക്ക് കാരണം ബുദ്ധന്റെയോ മഹാവീരന്റെയോ ഉപദേശങ്ങളോ പ്രവൃത്തികളോ അല്ലല്ലോ.ഗുരുനാനാക്ക് തന്റെ പുതിയ മതത്തിന് പ്രചോദനം ഉൾക്കൊണ്ടത് ഇസ്ലാമിക സൂഫിസത്തിൽ നിന്നായിരുന്നു.ഗുരുനാനാക്കിന്റെ മതത്തിൽ പിന്നീട് ഹിംസാത്മകരീതി കടന്നുകൂടിയത് അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും കാരണമല്ലല്ലോ?
അപ്പോൾ ഗീതയുടെയും ഖുർ-ആന്റെയും വിശാലമായ മാനുഷികതയുടെ അന്തസ്സാരം ചരിത്രകാരണങ്ങളാൽ സംഭവിച്ച ഹിംസയെ നിഷേധിക്കുന്നു എന്നതാണ് സൂഫിസവും ഗാന്ധിസവുമെല്ലാം സാധ്യമായതിലൂടെ വെളിവാകുന്നത്.

ശാസ്ത്രം അറിവാണല്ലോ.ശാസ്ത്രത്തെ അഹിംസക്കും ഹിംസക്കും ഉപയോഗിക്കുന്നത് മനുഷ്യരിലെ വ്യത്യസ്ത താൽപര്യങ്ങളാണ്.അധികാരം,ലാഭേച്ഛ അങ്ങനെയുള്ള ഭൗതിക താൽപര്യങ്ങളാണ് മതത്തിലും ശാസ്ത്രത്തിലും ഹിംസ കലർത്തുന്നത്.ബോംബുണ്ടാക്കാൻ അറിവു തന്ന ശാസ്ത്രമാണ് കുഴപ്പക്കാരൻ.അതു കൊണ്ട് ശാസ്ത്രം ഇല്ലാതാകണമെന്ന് ശഠിക്കുന്നത് പോലെ വ്യർത്ഥമാണ് മതങ്ങൾ ഇല്ലാതായാൽ സമാധാനം കൈവരും എന്ന വ്യാമോഹം.
ഇന്ന് നാമീ ഉപയോഗിക്കുന്ന ഇന്റർ നെറ്റ് പോലും യുദ്ധ,സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഉൽഭവിച്ചതാണ്.അത് കൊണ്ട് യുദ്ധ,സൈനികാക്രമണങ്ങളും അതിനു വേണ്ടിയുള്ള ഗവേഷണങ്ങളും ഉണ്ടായാലേ ശാസ്ത്രസാങ്കേതികത വികസിക്കൂ എന്ന് പറയുന്ന ഒരു ശാസ്ത്രഭീകരവാദി നാളെ രംഗത്തുവന്നാൽ അതെത്രമാത്രം ബാലിശമാണോ അതുപോലെ ഇസ്ലാമിക ഭീകരവാദവും ബാലിശവും മതവിരുദ്ധവുമാണ്.
മതത്തിന്റെ ജീനിൽ ഹിംസയുണ്ടെന്നാണെങ്കിൽ ശാസ്ത്രത്തിന്റെ ജീനിലും അതുണ്ട്.രണ്ടിലും അഹിംസയുമുണ്ട്.അത് കൊണ്ട് നാം ഏതിനെ ഊതിപ്പെരുപ്പിച്ച് കാണിക്കണം.അതാണ് മൗലിക ചോദ്യം.
സാമ്രാജ്യവാദികളും യുദ്ധക്കൊതിയന്മാരും ആയുധക്കമ്പനികളും ഹിംസയെ പ്രോത്സാഹിപ്പിക്കും.പരസ്പരം ചേരിതിരിഞ്ഞ് യുദ്ധത്തിനു വേണ്ടി വാദിക്കും.
അപ്പോൾ ഹിംസയുടെ വാദങ്ങൾക്ക് കരുത്ത് പകരുന്ന രീതിയിൽ ചരിത്രത്തെയും വിജ്ഞാനങ്ങളെയും അവതരിപ്പിക്കുന്നതും ഉറപ്പിക്കുന്നതും നല്ലതല്ല.വിരുദ്ധപാഠങ്ങളെ പാടെ തള്ളിക്കളയുന്നത് അപകടകരമാണ്.
http://svathvam.blogspot.com/

Fazil said...

മാഷെ, കമ്യുണിസം എന്നത് യുക്തിവാദികളുടെ ആശയം ആണ്. സ്വയം യുക്തി ഉള്ളവരാണെന്ന് വിശ്വസിക്കുന്നവരുടെ ആശയം, അത് നടപ്പിലാകി ഒരു നൂറ്റാണ്ടു കഴിയും മുന്‍പേ കാലഹരണപ്പെട്ടു എന്ന് പറയുന്നത് ലോകത്തെ മുഴുവന്‍ യുക്തിവാതികള്‍കും നാണക്കേടാണ്. അപ്പോഴും പതിനാലു നൂറ്റാണ്ടായിട്ടും ജീവിച്ചിരിക്കുന്ന ആശയം ആണ് ഇസ്ലാം.‍ കമ്യുണിസവും ഇസ്ലാമും അവിടെ നില്കട്ടെ. മാഷ് വിഭാവനം ചെയ്യുന്ന സെക്യുലറിസ്റ്റ് ഇന്ത്യയില്‍ എനിക്ക് ആശയസ്വതന്ത്ര്യം ഉണ്ടാകും എന്നുള്ളതിന് എന്ത് ഉറപ്പാണുള്ളത്? 127 കോടി (Population of china was 1.27 billion in 1989) യുക്തിവാതികള്‍ താമസിച്ചിരുന്ന ചൈനയില്‍ പോലും അത് ഉണ്ടായിരുന്നില്ലല്ലോ..!

ea jabbar said...
- "ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടിട്ടുള്ള പ്രതികളെല്ല്ലാം തങ്ങള്‍ക്കു പ്രേരകമായത് ഈ മതത്തിലുള്ള വിശ്വാസമാണെന്നു തുറന്നു പറഞ്ഞിട്ടുമുണ്ട്"

മുസ്ലിം ഭീകരവാതികള്‍ മാത്രം അല്ല, അതിന്റെ എത്രയോ ഇരട്ടി മനുഷ്യരെ, രാഷ്ട്രീയ ഗുണ്ടകളും ഹിന്ദുത്വവാദികളും മാവോയിസ്റ്റുകളും ജൂതന്മാരും അമേരിക്കക്കാരും കൊന്നോടുക്കുന്നുണ്ട്. പക്ഷെ അതിനെ ഒന്നും ആരും ഭീകരവാദം എന്ന് വിളിക്കുന്നില്ല. അതുകൊണ്ടാണ് ഭീകരവാദികളുടെ കൂട്ടത്തില്‍ അമുസ്ലിം ഭീകരവാദികളെ കാണാത്തത്.

@കെ.പി.സുകുമാരന്‍ - യുക്തിവാതികള്‍ മുന്നോട്ടുവക്കുന്ന ഏതെങ്കിലും ആശയം ഉണ്ടോ? അതോ തന്റെ യുക്തിക്ക് ശരി എന്ന് തോനുന്നത് ചെയ്യുക എന്നതാണോ യുക്തിവാദിയുടെ ആശയം?

SMASH said...

കമ്മ്യൂണിസം യുക്തിവാദികളുടെ ആശയമാണെങ്കില്‍ മതവും അങ്ങനെ തന്നെ എന്നും വാദിക്കാം. മാര്‍ക്സിന്റെ സ്വന്തം യുക്തി ഉപയോഗിച്ചാണ്‌ അദ്ദേഹം, ലോകത്തെ വീക്ഷിച്ച് മാര്‍ക്സിസം വിഭാവനം ചെയ്തത്. അതായത് അന്നുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്ന എല്ലാം അതില്‍ ഉണ്ടെന്ന് മാര്‍ക്സ് കരുതി, വര്‍ത്തമാന കാലത്ത് അത് കാലഹരണപെട്ടോ ഇല്ലയോ എന്നതില്‍ രണ്ടഭിപ്രായം ഉണ്ടെങ്കിലും,എന്നെങ്കിലുമൊരിക്കല്‍ അത് കാലഹരണപ്പെടും എന്നതില്‍ തര്‍ക്കമില്ല, കാരണം, ഒരു അറിവും ശാശ്വതമല്ല എന്നതിനാല്‍ തന്നെ അതുവഴി നിര്‍മ്മിച്ച തത്വശാസ്ത്രങ്ങളും ശാശ്വതമല്ല. എന്നാല്‍ ആ തത്വശാസ്ത്രം പിന്തുടര്‍ന്നവര്‍ അത് കാലാ കാലത്തേയ്ക്കുള്ളതാണെന്നു ധരിച്ചു അഥവാ അവരുടെ യുക്തി അവരെ അങ്ങനെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു . ഇനി മതത്തിന്റെ കാര്യം പറയുകയാണെങ്കില്‍, അതും അതുപോലെ തന്നെ, മതം ഉല്‍ഭവിച്ച കാലഘട്ടത്തില്‍ ലഭ്യമായ എല്ലാ അറിവുകളുടേയും അടിസ്ഥാനത്തില്‍ സ്വന്തം യുക്തി ഉപയോഗിച്ചു തന്നെയാണ്‌ മതസ്ഥപകര്‍ മതനിയമങ്ങള്‍ ആവിഷ്കരിച്ചത്. ആ തത്വങ്ങള്‍ മുഴുവന്‍ വിശ്വസിക്കുന്നത് സ്വന്തം യുക്തിക്ക് ബോധ്യപെട്ടതിനാല്‍ തന്നെയാണെന്ന് പല വിശ്വാസികളും സമ്മതിച്ചു കഴിഞിട്ടുള്ളതാണ്‌. ഏത് തത്വശാസ്ത്രമായാലും നിയമങ്ങളായാലും ഒന്നും ലോകാവസാനം വരെ ഉള്ളതാണെന്ന് യഥാര്‍ഥ യുക്തിവാദികളോ, ശാസ്ത്രവാദികളോ വിശ്വസിക്കുന്നില്ല. അന്നാന്നത്തെ അറിവനുസരിച്ച്, അതാതു കാലഘട്ടങ്ങള്‍ക്കുവേണ്ട നിയമങ്ങളും, പാഠങ്ങളും നിര്‍മ്മിക്കുക, പുതിയ അറിവുകള്‍ക്കും ലോകക്രമത്തിനും അനുസരിച്ച് വികസിപ്പിക്കുക. ഏതെങ്കിലും തത്വശാസ്ത്രത്തിലോ, ശാസ്ത്ര വീക്ഷണങ്ങളിലോ ആരെങ്കിലും കടിച്ചു തൂങ്ങി എക്കാലവും കിടന്നാല്‍ അയാള്‍ ഒരിക്കലും യുക്തിവാദിയോ, ശാസ്ത്രവാദിയോ ആകില്ല. അതു മാര്‍ക്സിസ്റ്റായാലും, മറ്റേത് ഇസത്തില്‍ അന്തമായി വിശ്വസിക്കുന്നവരായാലും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:


ആരെടാ ഈ യുക്തിവാദി

യുക്തിവാദികള്‍ അന്തമായി വിശ്വസിക്കുന്നുവോ


രാമഭദ്രന്‍ ഒരു....

kochi kazhchakal said...

രാവിലെ അച്ഛന്‍ പത്രം വായനയില്‍ കുട്ടി : അച്ഛാ അച്ഛാ അച്ഛന്‍ :എന്താ മോനെ കുട്ടി :എങ്ങിനെയാ അച്ഛാ യുദ്ധം ഉണ്ടാവുന്നെ ? അച്ഛന്‍ :മോന്‍ പോയ്‌ അമ്മയോട് ചോദിക് കുട്ടി : അമ്മേ അമ്മേ എങ്ങിനെയാ യുദ്ധം ഉണ്ടാവുന്നെ ? അമ്മ : മോന്പോയ്‌ അച്ഛനോട് ചോദിക്ക് എനികകിവെടെ നൂറുകൂട്ടം പണിയുണ്ട് കുട്ടി കരഞ്ഞു കൊണ്ട് അച്ഛന്ടുതെയ്ക് ഓടി കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോള്‍ അച്ഛന്‍ അമ്മയെ ഉറക്കെ ശകാരിച്ചു അമ്മയും വിട്ടു കൊടുത്തില്ല ഒന്നും രണ്ടും പറഞ്ഞു അവര്‍ തമ്മില്‍ വഴക്ക് മൂത്തപ്പോള്‍ കുട്ടി പറഞ്ഞു അച്ഛാ അമ്മേ വഴക്ക് നിര്‍ത്തു ഇപ്പൊള്‍ എനിക്ക് മനസ്സിലായി എങ്ങനാ യുദ്ധം ഉണ്ടാവുന്നെ എന്ന് . ഇങ്ങള് കഥ കേട്ടല്ലോ ഇപ്പൊ ഞമ്മക്ക് പുടി കിട്ടീട്ടാ അയല എത്ര കഷണംആവൂം ബര്‍ഗീയത എങ്ങിനെ ഉണ്ടാവൂം അല്ലാ ഞമ്മകൊരു പുടീം കിട്ടണില്ല ഞമ്മലെ എല്ലാ നേതാക്കന്മാരും ചങ്ങടനകളും തൊണൂടിഒമ്പത് ശതമാനം കാക്കംമാരും ഇസ്ലാമിന് വേണ്ടി മഹത്തായ കാരിയം ശൈത ഇബ്ലീസുമാരുടെ പ്രവര്‍ത്തിയെ എതിര്‍ത്ത് സംസാരിക്കനത്‌ ഇങ്ങലോന്നും ശര്തിക്കാത്ത എന്തേ ??????????????

SMASH said...

Fazil said...

"മുസ്ലിം ഭീകരവാതികള്‍ മാത്രം അല്ല, അതിന്റെ എത്രയോ ഇരട്ടി മനുഷ്യരെ, രാഷ്ട്രീയ ഗുണ്ടകളും ഹിന്ദുത്വവാദികളും മാവോയിസ്റ്റുകളും ജൂതന്മാരും അമേരിക്കക്കാരും കൊന്നോടുക്കുന്നുണ്ട്. പക്ഷെ അതിനെ ഒന്നും ആരും ഭീകരവാദം എന്ന് വിളിക്കുന്നില്ല. അതുകൊണ്ടാണ് ഭീകരവാദികളുടെ കൂട്ടത്തില്‍ അമുസ്ലിം ഭീകരവാദികളെ കാണാത്തത്'

മവോയിസ്റ്റുകളും, എല്‍ ടി ടി കാരും എല്ലാം അമുസ്ലീമുകളായ ഭീകരവാദികള്‍ തന്നെ എന്നതില്‍ സംശയം വേണ്ട. കൂട്ടത്തില്‍ ക്രിസ്ത്യന്‍ തീവ്രവാദ സംഘടനകളും ഉണ്ട് കേട്ടോ, പക്ഷെ ഇവരൊന്നും അത്ര സജീവമല്ലാത്തതിനാല്‍ ആരും കേള്‍ക്കുന്നില്ലെന്നേ ഉള്ളു. പിന്നെ ജൂതന്മാരും, അമേരിക്കകാരും എന്നത് സയണിസ്റ്റുകളും, അമേരിക്കന്‍ ഗവണ്മെന്റും എന്നു പറയുകയാവും ഉചിതം. ഇവര്‍ മാത്രമല്ല മിക്ക രാജ്യങ്ങളും ഇവരേപോലെ തന്നെ തെമ്മാടിത്തരങ്ങള്‍ കാണിച്ചു കൂട്ടിയിട്ടുണ്ട്. പക്ഷെ അതിനൊക്കെയുള്ള ന്യായം തങ്ങളുടെ രാജ്യത്തിന്റെ നിലനില്പ്പിന്‌ ഭീഷണിയായതിനെ വകവരുത്തുന്നു എന്നതാണ്‌‌. നിഷ്പക്ഷമായി ഈ പ്രശ്നത്തെ സമീപിച്ചാല്‍, ഭീകരവാദികളാകേണ്ട പല സംഘടനകളും അതല്ല എന്നതാണ്‌. അതിനു ഒറ്റവാചകത്തിലുള്ള മറുപടി ഇതാണ്‌ "The international community has never succeeded in developing an accepted comprehensive definition of terrorism'' ഇതു ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌.

Dr.Doodu said...

മാധ്യമത്തിലെ ഒരു ലേഖനം വായിക്കാം.

''ബഹുസ്വരതയെക്കുറിച്ച ചര്‍ച്ചകള്‍ മുഴുവനും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും എങ്ങനെ കൈകാര്യം ചെയ്യാം എന്നുള്ളതായി പരിമിതപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബഹുസ്വരത എന്നത്, ഇസ്‌ലാമിനു പുറത്തെ/ഇസ്‌ലാമിന് ഗ്രഹിച്ചെടുക്കാന്‍ പറ്റാത്തതാണ് എന്നാണ് പൊതുവിലുള്ള ധാരണ. നാനാത്വത്തിലെ ഏകത്വമാണ് ഇസ്‌ലാമികവിശ്വാസത്തിന്റെ തന്നെ അടിത്തറ. ഇതുവരെ ഖുര്‍ആന്റെ തെറ്റായ വ്യാഖ്യാനങ്ങളാണ് പ്രശ്‌നങ്ങളുടെ ഹേതു എന്നായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ ഇന്നത് മാറി. ഖുര്‍ആന്‍ തന്നെയാണ് കാതലായ പ്രശ്‌നം എന്നാണ് ആരോപണം. "
ഖുറാന്‍ തന്നെയാണ് കാതലായ പ്രശ്നം എന്ന സത്യം ചില തീവ്രവാദികള്‍ എങ്കിലും മനസ്സിലാക്കിയാല്‍ ലോകം രക്ഷപ്പെടും , കൂടെ കേരളവും.

ബഷീർ said...

മിസ്റ്റർ ജബ്ബാർ ഈ ബ്ലോഗിലൂടെ നടത്തുന്നത് തികച്ചും ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനുള്ള ശ്രമങ്ങളാണ്. തീവ്രവാദികൾ (അവർ ആരായിരുന്നാലും )പറഞ്ഞുവെന്ന് പറയുന്നതും, തീവ്രവാദി മാസികയിൽ എഴുതിയെന്ന് പറയുന്ന കാര്യങ്ങളും കൂടാ‍തെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർ‌വ്യാഖ്യാനം ചെയ്തതും കെട്ടിച്ചമച്ച കഥകളുമെല്ലാം കോർത്തിണക്കി വളരെ നീചമാ‍യ ഒരു ശ്രമമാണ് ഈ പോസ്റ്റിൽ നടത്തിയിരിക്കുന്നത്.

മനുഷ്യ സ്നേഹികൾ ഈ കുത്സിത ശ്രമത്തെ തിരിച്ചറിയുക തന്നെ ചെയ്യും

ഇനിയെങ്കിലും ഈ അരുതായ്മകൾ നിങ്ങൾ നിർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

Param Vaibhavam said...

ജബ്ബാര്‍ മാസ്റ്ററെ പോലുള്ള ആളുകള്‍ ഇസ്ലാം ആയിട്ടും യുക്തി വിചാരം ചെയ്യുന്നു എന്നുള്ളത് ലോകത്തിനു ഒരു ആശ്വാസമാണ്.
ഒരു കാര്യം ചോദിച്ചോട്ടെ ജബ്ബാര്‍ മാഷെ? താങ്കള്‍ മദ്രസ്സയില്‍ പഠിച്ചിട്ടില്ലേ? ആളുകളെ വഴി തെറ്റിക്കാന്‍ നടക്കുന്ന, കവല പ്രസംഗം നടത്തുന്ന ഒട്ടനവധി "യുക്തി വാദികളെ" കണ്ടിട്ടുണ്ട്, ഇവരില്‍ നിന്നൊക്കെ വ്യത്യ സ്ഥനായ ഒരാള്‍ ആണ് താങ്കള്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇസ്ലാമില്‍ ജനിച്ചിട്ടും തീവ്ര വാദി ആകാത്ത താങ്കള്‍ ഒരു രത്നം തന്നെ ആണ്.

കുരുത്തം കെട്ടവന്‍ said...

Dr. Doodu "...ഖുറാന്‍ തന്നെയാണ് കാതലായ പ്രശ്നം എന്ന സത്യം ചില തീവ്രവാദികള്‍ എങ്കിലും മനസ്സിലാക്കിയാല്‍ ലോകം രക്ഷപ്പെടും...."

ഖുര്‍ആന്‍ തന്നെയാണു കാതലായ പ്രശ്നം എന്ന് വരുത്തിതീര്‍ക്കേണ്ടത്‌ Dooduമാരുടെ ആവശ്യമാണു. എങ്കിലല്ലേ അവരുടെ പൊള്ളയായ വാദങ്ങള്‍ക്ക്‌ എന്തെങ്കിലും പ്രസക്തിയുള്ളൂ. അതിനുവേണ്ടി തന്നെയാണു ചിലര്‍ അഹോരാത്രം ഉറക്കമിളക്കുന്നത്‌. ഒറ്റയടിക്ക്‌ അങ്ങിനെ പറയാന്‍ കെല്‍പില്ലാത്തതുകൊണ്ടോ അതൊ പൊതുസമൂഹം തങ്ങളെയും 'തലക്ക്‌ വെളിവില്ലാത്തവന്‍' എന്ന് പറയുമോ എന്ന് പേടിച്ചിട്ടോ എന്തൊ; ആദ്യം മുസ്ളിം സമുദായത്തിലെ എതെങ്കിലും പണ്ഡിതന്‍ എഴുതിയ ഗ്രന്ഥം തെറ്റാണെന്നും ആ പണ്ഡിതനെയും അദ്ദേഹത്തിണ്റ്റെ സംഘടനയെയും ഇല്ലാതാക്കണമെന്നും ആക്രോഷിക്കുക പ്രചരിപ്പിക്കുക. സ്വാഭാവികമായും ആ സംഘടനയോട്‌ വിരൊധമുള്ളവരൊക്കെ ഒപ്പം കൂടികൊള്ളൂം. അതിനെ ഇല്ലാതാക്കി കഴിഞ്ഞാല്‍ പിഞ്ഞെ അടുത്തതിനെ ആക്രമിക്കുക. അങ്ങിനെ ഒാരോരുത്തരെയും ഇല്ലാതാക്കിയ ശേഷം ചൈനയിലെ പോലെ തങ്ങളുടെ പുഴുത്തു നാറിയ 'യുക്തിവാദം' മാത്രം അവശേഷിപ്പിക്കുക. ഇതൊക്കെ ചിലരുടെ ഒളിയജണ്ടയാണെന്ന് തിരിച്ചറിവുള്ളതുകൊണ്ടാണു ആരും നിങ്ങളെയൊക്കെ നിലം തൊടീക്കാത്തത്‌. ചെകുത്താന്‍ വേദം ഒാതുന്നത്‌ കാണാന്‍ നല്ല രസമുണ്ട്‌.

കുരുത്തം കെട്ടവന്‍ said...

Param Vaibhavam:"...ഇസ്ലാമില്‍ ജനിച്ചിട്ടും തീവ്ര വാദി ആകാത്ത താങ്കള്‍ ഒരു രത്നം തന്നെ ആണ്."

ഖുര്‍ആനും ഹദീസും പടിച്ചിട്ടും ജബ്ബാര്‍ തീവ്രവാദിയായില്ല!! (മറ്റുള്ളവരും ആയില്ല എന്നുള്ളത്‌ നമുക്ക്‌ മറക്കാം.) അദ്ദേഹം ഇത്രയും പോസ്റ്റുകളിട്ടത്‌ വെറുതെയോ?!!

ea jabbar said...

മിസ്റ്റർ ജബ്ബാർ ഈ ബ്ലോഗിലൂടെ നടത്തുന്നത് തികച്ചും ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനുള്ള ശ്രമങ്ങളാണ്.
----------
മനുഷ്യര്‍ക്കിടയില്‍ വിദ്വേഷവും വൈരാഗ്യവും വളര്‍ത്തുന്നത് മതങ്ങളാണ്.
ഖുര്‍ ആനും ഹദീസും നബിചരിത്രവുമൊക്കെയാണു മുസ്ലിം കുട്ടികളെ അന്യമതവിദ്വേഷികളും ചാവേര്‍ അക്രമികളുമാക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്.
----------
മനുഷ്യത്വം പുലര്‍ന്നു കാണാനുള്ള തീവ്രാഭിലാഷം ഒന്നു മാത്രമാണ് എന്നെ ഉദ്യമത്തിനു പ്രേരിപ്പിക്കുന്നത്.
----------
ഞാന്‍ വ്യക്തികളെയോ സമുദായത്തെയോ അല്ല, വിമര്‍ശിക്കുന്നത്. ഒരു മത പ്രത്യയ ശാസ്ത്രത്തെയാണ്. അതാരെയും തമ്മില്‍ തല്ലിക്കാന്‍ കാരണമാകുമെന്നു ഞാന്‍ കരുതുന്നില്ല.

ea jabbar said...

മനുഷ്യരെ വെറുക്കാനല്ല, കാലഹരണപ്പെട്ട മതത്തെ വെറുക്കാനാണു , അതു വഴി എല്ലാ മനുഷ്യരെയും ഒന്നായി കാണാനും സ്നേഹിക്കാനുമാണു ഞങ്ങള്‍ യുക്തിവാദികള്‍ ആവശ്യപ്പെടുന്നത്.

Jyothis said...

ആ ചോദ്യം ഇങ്ങനെ എഴുതിയിരുന്നേല്‍ ഈ പൊല്ലാപ്പൊന്നും ഉണ്ടാകുമായിരുന്നില്ല.

ടിന്‍റു മോന്‍ : ശശീ ശശീ
ശശി : എന്താടാ നായിന്‍റെ മോനെ
ടിന്‍റു മോന്‍ : ഒരു അയില അതു മുറിച്ചാല്‍ എത്ര കഷണമാണ്
ശശി : മൂന്നു കഷണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ

ഒരു സംശയം ചോദിച്ചോട്ടെ? ആ വെട്ടേറ്റയാളുടെ പേര് മുഹമ്മദും ചോദ്യക്കടലാസിലെ കഥാപാത്രങ്ങള്‍ ദൈവവും ജോസെഫും ആയിരുന്നെങ്കില്‍ മാഷീബ്ലോഗെഴുതുമായിരുന്നോ?

സന്ദേഹി-cinic said...

ജബ്ബാർ മാഷിന്റെ ഈ ബ്ലോഗിൽ പരസ്യം കൊടുത്ത "ജമാ-അത്തെ ഇസ്ലാമി, അകവും പുറവും" എന്നപുസ്തകം എഡിറ്റു ചെയ്ത എം എ കാരപ്പഞ്ചേരി തന്നെ വിവർത്തനം ചെയ്ത അസ്ഗർ അലി എഞ്ചിനീയറുടെ പുസ്തകം വായിക്കുക.സന്ദേഹി അതിനെ പരിചയപ്പെടുത്തിയത് മഴവിൽ ഇസ്ലാം എന്ന ബ്ലോഗിൽ വായിക്കാം
http://mazhavilislam.blogspot.com

അപ്പൊകലിപ്തോ said...
This comment has been removed by the author.
അപ്പൊകലിപ്തോ said...

മിസ്റ്റര്‍ ജബ്ബര്‍.. താങ്കളെ കുറിച്ച്‌ നാണിക്കേണ്ടിയിരിക്കുന്നു..

കുറെ സാന്ദര്‍ഭികമല്ലാത്ത ഹദീസ്‌ എടുത്ത്‌ വച്ച്‌ കഥകളിയിലെ കത്തിയും പച്ചയും വേഷം പകര്‍ന്നാടിയാല്‍ എല്ലാം ശരിയാണു എന്ന്‌ ധരിക്കുന്ന അബദ്ധത്തെ താങ്കള്‍ താലോലിക്കുന്നത്‌ കാണുമ്പോല്‍ പ്രത്വേകിച്ചും.

ഈ ഹദീസ്‌ തന്നെ എടുക്കാം ,

>>> ജാബിര്‍ പറയുന്നു: തിരുമേനി അരുളി:
“ അഞ്ചു കാര്യങ്ങള്‍ എനിക്ക് അല്ലാഹു അനുവദിച്ചു തന്നിട്ടുണ്ട്. എനിക്കു മുമ്പുള്ള ഒരു നബിക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. ഒരു മാസം യാത്ര ചെയ്യേണ്ടത്ര ദൂരമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു പോലും എന്നെ ക്കുറിച്ചു ഭയം ജനിപ്പിച്ചു തന്നു. ഭൂമിയെ[മണ്ണിനെ] എനിക്കു നമസ്കരിക്കാനുള്ള സ്ഥലവും ശുചീകരിക്കാനുള്ള വസ്തുവുമാക്കിത്തന്നു. അതു കൊണ്ട് എന്റെ അനുയായികള്‍ക്ക് നമസ്കാരസമയമെത്തിയാല്‍ അവര്‍ നമസ്കരിക്കട്ടെ. യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന കൊള്ളമുതലുകള്‍ [ ഗ്വ നാഇം] എനിക്ക് അനുവദനീയമാക്കിത്തന്നു. എനിക്കു മുമ്പ് ആര്‍ക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. എനിക്ക് ശുപാര്‍ശ ചെയ്യാനുള്ള അനുമതിയും നല്‍കിയിരിക്കുന്നു. നബിമാരെ അവരുടെ ജനതയിലേക്കു മാത്രമാണ് മുമ്പ് നിയോഗിച്ചിരുന്നത്. എന്നെ നിയോഗിച്ചതാകട്ടെ മനുഷ്യരാശിക്കാകമാനവും”.
<<<

ഇതില്‍ ജബ്ബര്‍ ചൂണ്ടിക്കാണിക്കാനുദ്ധേശിക്കുന്ന ഭാഗം ഇത്‌.

ഒരു മാസം യാത്ര ചെയ്യേണ്ടത്ര ദൂരമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു പോലും എന്നെ ക്കുറിച്ചു ഭയം ജനിപ്പിച്ചു തന്നു

ഇത്‌ ചരിത്ര സഭവമാണ്‌. ചരിത്രത്തില്‍ ചില്ലിട്ടു സൂക്ഷിക്കേണ്ട സംഗതി. വാളുവച്ച്‌ സൂക്ഷിക്കേണ്ടതല്ല എന്നര്‍ഥം.

കാരണം. ഖന്തഖ്‌ (battle of trench) യുദ്ധാനന്തരമെടുത്ത ജനസംഖ്യാ കണക്കെടുപ്പ്‌ പ്രകാരം മുസ്ളിംകള്‍ അന്ന്‌ 1500. ഈ ജന ന്യൂനപക്ഷത്തിനു ചുറ്റുമുള്ള അവരെ വിഴുങ്ങാന്‍ നില്‍ക്കുന്ന പേര്‍ഷ്യന്‍ റോമന്‍ സാമ്രാജ്യങ്ങളെ അതിജീവിക്കണമെങ്കില്‍ അമാനുഷികമായ ഇടപെടല്‍ വേണം. അത്‌ ചരിത്രത്തില്‍ സഭവിക്കുകതന്നെ ചെയ്തു.

റോമന്‍ സാമ്രാജ്യത്തെ മുസ്ളിംകള്‍ കീഴ്പ്പെടുത്തിയത്‌ രക്തം ചിന്തിയല്ല. ഭയത്താല്‍ അവര്‍ കീഴടങ്ങുകയായിരുന്നു. അന്ന്‌ മദീനയില്‍ നിന്ന്‌ തുര്‍ക്കിയിലേക്ക്‌ (റോമന്‍ ആ സ്താനം) ഒരുമാസത്തെ യാത്രയുണ്ടായിരുന്നു. ഈ രോമാഞ്ചമുണ്ടാക്കുന്ന ചരിത്ര സത്യത്തെ ഈ വിഡ്ഡികള്‍ എങ്ങനെ തുപ്പിക്കളയുന്നതെന്നു നോക്കൂ.. ശ്രീ ജബ്ബറിനെ പോലെ പൊട്ടന്‍ കളിക്കുന്നവരോട്‌ എന്ത്‌ പറഞ്ഞിട്ട്‌ എന്തുകാര്യം..

ഇത്‌ ആരെങ്കിലും വാളുവച്ചാണ്‌ മറുപടിപറയാന്‍ ഇന്നു ഇറങ്ങിയിരിക്കുന്നതെങ്കില്‍, അതിനു ഇസ്ളാം എറിഞ്ഞുകളിക്കാനുള്ള അണ്ടിയല്ലെന്നു അറിഞ്ഞുകൊള്ളുക !!


പണ്ട്‌ നാലാം വയസ്സില്‍ ശ്രീ ജബ്ബറിണ്റ്റെ ബാപ്പ സ്കൂളില്‍ പോകുന്ന വഴിക്ക്‌ ഒരു പീപ്പി വാങ്ങി ഊതിക്കൊണ്ട്‌ അദ്ധേഹത്തോട്‌ നിക്കറും പൊക്കി ഒടാന്‍ പറഞ്ഞു . അതു 48-മത്തെ വയസ്സിലും പീപ്പി ഊതി ഓടണമെന്നാണ്‌ അദ്ധേഹം മനസ്സിലാക്കിയിരിക്കുന്നതെന്നു തോന്നുന്നു, അദ്ധേഹത്തിണ്റ്റെ അളിഞ്ഞ യുക്തികണ്ടാല്‍...

അപ്പൊകലിപ്തോ said...
This comment has been removed by the author.
അപ്പൊകലിപ്തോ said...
This comment has been removed by the author.
muham said...

ea jabbar said...
മിസ്റ്റർ ജബ്ബാർ ഈ ബ്ലോഗിലൂടെ നടത്തുന്നത് തികച്ചും ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനുള്ള ശ്രമങ്ങളാണ്.
----------
മനുഷ്യര്‍ക്കിടയില്‍ വിദ്വേഷവും വൈരാഗ്യവും വളര്‍ത്തുന്നത് മതങ്ങളാണ്.
ഖുര്‍ ആനും ഹദീസും നബിചരിത്രവുമൊക്കെയാണു മുസ്ലിം കുട്ടികളെ അന്യമതവിദ്വേഷികളും ചാവേര്‍ അക്രമികളുമാക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്.
----------
മനുഷ്യത്വം പുലര്‍ന്നു കാണാനുള്ള തീവ്രാഭിലാഷം ഒന്നു മാത്രമാണ് എന്നെ ഉദ്യമത്തിനു പ്രേരിപ്പിക്കുന്നത്.
----------
ഞാന്‍ വ്യക്തികളെയോ സമുദായത്തെയോ അല്ല, വിമര്‍ശിക്കുന്നത്. ഒരു മത പ്രത്യയ ശാസ്ത്രത്തെയാണ്. അതാരെയും തമ്മില്‍ തല്ലിക്കാന്‍ കാരണമാകുമെന്നു ഞാന്‍ കരുതുന്നില്ല.
മാഷേ!
താങ്കൾക്ക് പ്രത്യേയ ശാസ്ത്രത്തോടാണോ എതിർപ്പ്?
എങ്കിൽ ഇസ്ലാം എന്ന പ്രത്യേയ ശാസ്ത്രത്തെ വ്യവസ്ഥാപിതമായി വിമർശിക്കാൻ എന്തെങ്കിലും കോപ്പ് താങ്കളുടെ കയ്യിലുണ്ടോ?
ഇസ് ലാമിന്റെതായി താങ്കൾ മുന്നോട്ട് വെക്കുന്ന ഓരോ കാര്യങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തി എടുത്തതല്ലേ?ഖു ർ ആൻ വിശ്വസിച്ചാൺ തീവ്ര വാദികളുണ്ടാകുന്നെതെന്ന നിരീക്ഷണം കല്ലുവെച്ച കളവല്ലെ?
ഖുർ ആൻ നീതി നടപ്പാക്കാനും അനീതിക്കെതിരെ നില കൊള്ളാനും മാത്രമേ പഠിപ്പിക്കുന്നുള്ളൂ..അല്ലാത്തതൊന്നും ഖുർ ആനിൽ ഇല്ല
ചിലരെ കൊന്നില്ലേ എന്ന പൊട്ടത്തരം ഇതിനെ എതിർക്കാൻ ഇങ്ങോട്ട് ചോദിക്കേണ്ടതില്ല ,കാരണം അതൊക്കെ നീതിയുടെ നില നില്പിനു വേണ്ടി നടത്തിയിട്ടുള്ളതാണെന്ന് അതിന്റെ പാശ്ചാത്തലം പരിശോധിച്ചാൽ മനസ്സിലാവും.പക്ഷെ മാസ്റ്റർക്ക് അതൊന്നുമല്ല ആവശ്യം.ഇസ് ലാം വിരോധികളുടെ നക്കാപിച്ചയാൺ ആവശ്യം,.ഇങ്ങനെയൊക്കെ കള്ളം പറഞ്ഞില്ലെങ്കിൽ അത് നിന്ന് പോകുമല്ലോ!
മാഷ് തുടർന്നോളൂ....പള്ള വീർപ്പിച്ചോളൂ..പക്ഷെ അതിനു ആദർശത്തിന്റെ പുകമറയിട്ട് വേണ്ട........
അക്രമികളെ മുസ് ലിം കൾ എല്ലാവരും അപലപിച്ചിട്ടും അക്രമമാൺ ഇസ് ലാമിനു താല്പര്യം എന്ന് വരുത്താനുള്ള ശ്രമം നിങ്ങൾ പറ്റുന്ന ശമ്പളത്തിനുള്ള ഉപകാരസ്മരണയാണെങ്കിൽ പോലും തറയാൺ എന്ന് ഉണർത്തട്ടെ

muham said...

മാഷേ!
താങ്കൾക്ക് പ്രത്യേയ ശാസ്ത്രത്തോടാണോ എതിർപ്പ്?
എങ്കിൽ ഇസ് ലാം എന്ന പ്രത്യേയ ശാസ്ത്രത്തെ വ്യവസ്ഥാപിതമായി വിമർശിക്കാൻ എന്തെങ്കിലും കോപ്പ് താങ്കളുടെ കയ്യിലുണ്ടോ?
ഇസ് ലാമിന്റെതായി താങ്കൾ മുന്നോട്ട് വെക്കുന്ന ഓരോ കാര്യങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തി എടുത്തതല്ലേ?ഖു ർ ആൻ വിശ്വസിച്ചാൺ തീവ്ര വാദികളുണ്ടാകുന്നെതെന്ന നിരീക്ഷണം കല്ലുവെച്ച കളവല്ലെ?
ഖുർ ആൻ നീതി നടപ്പാക്കാനും അനീതിക്കെതിരെ നില കൊള്ളാനും മാത്രമേ പഠിപ്പിക്കുന്നുള്ളൂ..അല്ലാത്തതൊന്നും ഖുർ ആനിൽ ഇല്ല
ചിലരെ കൊന്നില്ലേ എന്ന പൊട്ടത്തരം ഇതിനെ എതിർക്കാൻ ഇങ്ങോട്ട് ചോദിക്കേണ്ടതില്ല ,കാരണം അതൊക്കെ നീതിയുടെ നില നില്പിനു വേണ്ടി നടത്തിയിട്ടുള്ളതാണെന്ന് അതിന്റെ പാശ്ചാത്തലം പരിശോധിച്ചാൽ മനസ്സിലാവും.പക്ഷെ മാസ്റ്റർക്ക് അതൊന്നുമല്ല ആവശ്യം.ഇസ് ലാം വിരോധികളുടെ നക്കാപിച്ചയാൺ ആവശ്യം,.ഇങ്ങനെയൊക്കെ കള്ളം പറഞ്ഞില്ലെങ്കിൽ അത് നിന്ന് പോകുമല്ലോ!
മാഷ് തുടർന്നോളൂ....പള്ള വീർപ്പിച്ചോളൂ..പക്ഷെ അതിനു ആദർശത്തിന്റെ പുകമറയിട്ട് വേണ്ട........
അക്രമികളെ മുസ് ലിം കൾ എല്ലാവരും അപലപിച്ചിട്ടും അക്രമമാൺ ഇസ് ലാമിനു താല്പര്യം എന്ന് വരുത്താനുള്ള ശ്രമം നിങ്ങൾ പറ്റുന്ന ശമ്പളത്തിനുള്ള ഉപകാരസ്മരണയാണെങ്കിൽ പോലും തറയാൺ എന്ന് ഉണർത്തട്ടെ

അപ്പൊകലിപ്തോ said...

"അവരുടെ വായകൊണ്ട്‌ അല്ലാഹുവിണ്റ്റെ പ്രകാശം കെടുത്തിക്കളയാമെന്നു അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തണ്റ്റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക്‌ അനിഷ്ടകരമായാലും. " - Qur-aan , 9:32

-----------------------------------------

Evidence :
>> Futurist John Gary stated in 1997 that Islam is the fastest-growing of the major world religions

>> Barrett & Johnson's estimated in an article in the "International Bulletin of Missionary Research" that the number of Muslims would grow from 1.22 billion in the year 2000 to 1.89 billion by 2025

>> Author "Samuel Huntington" predicts that "Muslims in the world will continue to increase dramatically, amounting to 20 percent of the world's population about the turn of the [21st] century, surpassing the number of Christians some years later..."

----------------------------------------------

അതുകൊണ്ടാണ്‌ ഇസ്ളാം വിരോധികള്‍ക്ക്‌ ഇത്രകടി.

അത്‌ അമേരിക്കയായാലും റോം ആയാലും ഇസ്രായേല്‍ ആയാലും സംഘപരിവാര്‍ ആയാലും ശ്രീ ജബ്ബറും കൂട്ടരും ആയാലും ശരി. നിങ്ങള്‍ യുദ്ധം ചെയ്യുന്നത്‌ നിങ്ങളുടെ സൃഷ്ടാവിനെതിരിലാണ്‌. അത്‌ നിങ്ങള്‍ ഒരിക്കലും അറിയാതെ പോവില്ല. സമയത്തിണ്റ്റെ, നിങ്ങളുടെ ആയുസിണ്റ്റെ കാലദൈര്‍ഘ്യം മാത്രമേ ഉള്ളു അതിനു.. .

കുരുത്തം കെട്ടവന്‍ said...

ജനങ്ങളെ തെറ്റിദ്ദരിപ്പിക്കുന്നതും കലാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും 'മനുഷ്യത്വത്തിനു'വേണ്ടി എന്ന് നാഴികക്ക്‌ നാല്‍പതുവട്ടം പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇ എ ജബ്ബാറും കൂട്ടുകാരും തന്നെ. സംശയം വേണ്ട 'മാധ്യമം' വെറുതെ പറഞ്ഞതല്ല. എഴുതി എന്ന് പറയപ്പെടുന്നവരുടെ നിലപാട്‌ വ്യക്തമായി അറിഞ്ഞ ശേഷം മാത്രമാണു. ഇതാ കണ്ടോളൂ.

ഉത്തരവാദിത്തം ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന് -പി.എം. ബിനുകുമാര്‍

തിരക്കഥയുടെ രീതിശാസ്ത്രം എന്റെ രചനയല്ല -പി.ടി. കുഞ്ഞുമുഹമ്മദ്

ചെറിയൊരു തിരുത്ത്‌; ജോസഫ്‌ പറഞ്ഞത്‌ ആരും കേട്ടില്ലെന്നല്ല. ചോദ്യപേപ്പറിലെ വിവാദ പരമായ ചോദ്യം കണ്ട്‌ പലരും അത്‌ തിരുത്താന്‍ (ടൈപ്പിസ്റ്റ്‌ -ഡി ടി പി ഒാപ്പറേറ്റര്‍ ഈ പ്രശ്നം കോളേജ്‌ അധിക്രതരുടെ ശ്രദ്ദയില്‍ പെടുത്തുകയും ജോസഫ്‌ അത്‌ പിന്‍വലിക്കാതിരിക്കാന്‍ ശാട്യം പിടിക്കുകയുമായിരുന്നു) ആവശ്യപെട്ടെങ്കിലും ജോസഫ്‌ അതിനു തയ്യാറാകാതെ തണ്റ്റെ ധാര്‍ഷ്ട്യം പ്രകടിപ്പിക്കുകയായിരുന്നു. അല്‍പം വിവേകം കാണിച്ചിരുന്നെങ്കില്‍ എന്തെല്ലാം ഒഴിവാക്കാമായിരുന്നു. ഇപ്പോള്‍ പറഞ്ഞത്‌ കോടതി പിരിഞ്ഞിട്ട്‌ ലോ പോയിണ്റ്റ്‌ ഒാര്‍മ വന്നപോലെ ആയി എന്ന് മാത്രം.

ea jabbar said...

കൈ വെട്ടല്‍ സംഭവത്തിനു മുമ്പാണു ഞാന്‍ അദ്ദേഹവുമായി സംസാരിച്ചത് . അപ്പോള്‍ പറഞ്ഞ കാര്യങ്ങളാണു പോസ്റ്റിലുള്ളത്. പക്ഷെ അക്കാര്യങ്ങളെല്ലാം മാധ്യമങ്ങളും പോലീസും മറച്ചു വെച്ചു. വര്‍ഗ്ഗീയവാദികള്‍ പൊലിപ്പിച്ചു കാട്ടിയതൊക്കെ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.

ea jabbar said...

ഖു ർ ആൻ വിശ്വസിച്ചാൺ തീവ്ര വാദികളുണ്ടാകുന്നെതെന്ന നിരീക്ഷണം കല്ലുവെച്ച കളവല്ലെ?
----
അല്ല; പച്ച പ്പരമാര്‍ത്ഥം !
ഭീകരവാദികളുടെ തന്നെ സാക്ഷ്യം എത്ര വേണമെങ്കിലും തരാം !

Fazil said...

The Word "Islam"
The "root" of the word "Islam" in Arabic is SALAMA which is the origin of the words Peace & / or Submission, a submission to God and peace to all humanity. It is, thus, no wonder why the salutation in Islam is: "Al-Salamu Alaikum or Peace on You."

In this regard, prophet Mohammad ordered his fellow Muslims to salute others Muslims or non-Muslims with peace when he said: "Peace Before Speech"

It is a Rule in Islam that during war time, an enemy warrior who pronounces the word peace is totally immune.

Fazil said...

Quran - 5:32 al-Ma'idah
Unjust murder is such a heinous crime that We laid down for the Bani-Isr'ael that if one kills another except as a punishment for murder or for spreading disorder in the land it shall be as if he has killed all mankind. On the other hand, if one saves the life of a single person it shall be as if he has saved the lives of all mankind.

Fazil said...

The Prophet (peace and blessings be upon him!) said:
“Whoever kills a person who has a truce with the Muslims will never smell the fragrance of Paradise.” (Saheeh Muslim)

"Anyone who kills a Non-Muslim who had become our ally will not smell the fragrance of Paradise." (Bukhari)

Fazil said...

The Prophet (peace and blessings be upon him!) said:
“Beware! Whoever is cruel and hard on a non-Muslim minority, or curtails their rights, or burdens them with more than they can bear, or takes anything from them against their free will; I (Prophet Muhammad) will complain against the person on the Day of Judgment.” (Abu Dawud)

"Beware on the Day of Judgement; I shall mysefl be complainant against him who wrongs a Non-Muslim citizen of a Muslim state or lays on him a responsibility greater than he can bear or deprives him of anything that belongs to him." (Al-Mawardi)

Fazil said...

The teachings of the Prophet on how you and I should treat our Non-Muslim friends and neighbours on a day to day basis as well as how to government should treat a Non-Muslim citizen of a Muslim state.

"He who believes in God and the Last Day should honour his guest, should not harm his neighbour, should speak good or keep quiet." (Bukhari, Muslim)

"Whoever hurts a Non-Muslim citizen of a Muslim state hurts me, and he who hurts me annoys God." (Bukhari)

"He who hurts a Non-Muslim citizen of a Muslim state, I am his adversary, and I shall be his adversary on the Day of a Judgement." (Bukhari)

Fazil said...

യുക്തിവാദികളും ഇസ്ലാമിക തീവ്രവാതികളും ഒരുകാര്യത്തില്‍ ഒരുപോലെയാണ്. ഇസ്ലാമിനെ തെറ്റായി വ്യക്യാനിക്കുന്ന കാര്യത്തില്‍. Both of you have betrayed Islam.

നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കാത്ത ഇസ്ലാമിന്റെ ഒരു സാമ്പിള്‍ മാത്രം ആണ് മേലെ കൊടുത്തിട്ടുള്ളത്. സമയം കിട്ടുമ്പോള്‍ positive യുക്തിയോടെ ഇസ്ലാമിനെ പഠിക്കാന്‍ ശ്രമിക്കുക.

Deepu said...

ഈ വര്‍ഷത്തെ ഏറ്റവും നല്ല അഭിപ്രായങ്ങള്‍ ലഭിച്ച വാര്‍ത്ത.

ea jabbar said...

"Whoever hurts a Non-Muslim citizen of a Muslim state hurts me, and he who hurts me annoys God." (Bukhari)

----
ഏതു ബുഖാരിയിലാ? മേല്‍ വിലാസം കൂടി താ. റഫറ് ചെയ്യാനാ ! അധ്യായം- ഹദീസ് നംബര്‍ ?

ea jabbar said...

ചോര കൊടുത്തേ.....! ഞങ്ങളു ചോര കൊടുത്തേ....!ജോസഫ്മാഷിനു ചോര കൊടുത്തേ....!
ഞങ്ങക്കു ഭീഷ്ണി വന്നേ....! കോയിന്‍ ബൂത്തീന്നു ഭീഷ്ണി വന്നേ...!
---
മനസ്സിലായില്ലേ അതാണു സോളിഡാരിറ്റി !!

ea jabbar said...

ചോര കൊടുത്തേ.....! ഞങ്ങളു ചോര കൊടുത്തേ....!ജോസഫ്മാഷിനു ചോര കൊടുത്തേ....!
ഞങ്ങക്കു ഭീഷ്ണി വന്നേ....! കോയിന്‍ ബൂത്തീന്നു ഭീഷ്ണി വന്നേ...!

------


എന്തിനാ തള്ളിക്കേറി ചോര കൊടുത്തേ ന്നു മനസ്സിലായോ മാളോരേ ?
ആരാ കോയിന്‍ ബൂത്തീന്നു ഭീഷണി മുഴക്കീത് ന്നും തിരിഞ്ഞോ മാളോരേ ?

കുരുത്തം കെട്ടവന്‍ said...

ഇ എ ജബ്ബാറിണ്റ്റെയും ജോസഫിനെ വെട്ടിയവരുടേയും ചിന്തകള്‍ ഒന്നു തന്നെ. രണ്ടും അസഹിഷ്ണുതയില്‍ പൊതിഞ്ഞത്‌. സോളിഡാരിറ്റിക്കാര്‍ ജോസഫിനു രക്തം നല്‍കിയത്‌ ജബ്ബാറിനങ്ങട്ട്‌ ദഹിക്കുന്നില്ല. കാരണം ജബ്ബാര്‍ അവരെ പറ്റി സ്ഥിരമായി എഴുതുന്നതും പറയുന്നതും വേറൊന്ന് സോളിഡാരിറ്റിയാകട്ടെ പ്രവര്‍ത്തിച്ച്‌ കാണിക്കുന്നത്‌ മറ്റൊന്ന്. ജബ്ബാറിനെ പോലുള്ളവര്‍ക്ക്‌ കലിതുള്ളാന്‍ ഇതില്‍ പരം എന്ത്‌ വേണം?! സോളിഡാരിറ്റിക്കാര്‍ രക്തം വേണോ രക്തം വേണോ എന്ന് ചോദിച്ച്‌ നടക്കുകയായിരുന്നില്ല. ജോസഫിണ്റ്റെ സഹോദരി അവരെ വിളിച്ച്‌ ആവശ്യപ്പെട്ടതുകൊണ്ടാണു. അവര്‍ക്ക്‌ അഭിനവ 'മനുഷ്യാവകാശ' പ്രവര്‍ത്തകനായ ജബ്ബാറിനെ വേണ്ടായിരുന്നു.

പൂമ്പാറ്റ said...

ഖുറ്ആനെ സമീപിക്കുന്നത് നല്ലതിന് വേണ്ടി ആണെങ്കില് അത് അവന് വഴികാട്ടും....
അല്ലാതെ ജബ്ബാറ് മാഷെ പോലെ സമീപിക്കുന്നവന് ഇദ്ദേഹത്തെ പോലെ ചിത്തഭ്രമമുള്ളവനായി തീരും

Fazil said...

ഏതു ബുഖാരിയിലാ? മേല്‍ വിലാസം കൂടി താ. റഫറ് ചെയ്യാനാ ! അധ്യായം- ഹദീസ് നംബര്‍ ?

Sahih Bukhari; ഹദീസ് നംബര്‍ കൃത്യമായി അറിയില്ല. ഇന്റര്‍നെറ്റ്‌ ആണ് എന്റെ സോഴ്സ്. മാഷിന് നേരിട്ട് പരിശോദിക്കാം;400 ഇലേറെ റിസല്ടുകള്‍ ഉണ്ട്.

ea jabbar said...

Sahih Bukhari; ഹദീസ് നംബര്‍ കൃത്യമായി അറിയില്ല.
-----
അപ്പൊ അതും വ്യാജന്‍ ആണെന്നു വ്യക്തം !

ea jabbar said...

ആശുപത്രിയിലെ ബില്ല് സോളിഡാരിറ്റി പേ ചെയ്യുമായിരിക്കും . ത്യാഗികളല്ലേ !!

ea jabbar said...

നബിയുടെ കാലത്ത് ആരും കേട്ടിട്ടില്ലാത്ത കുറെ ഹദീസുകള്‍ ഇപ്പോള്‍ നെറ്റിലും മറ്റും പ്രചരിക്കുന്നുണ്ട്. അതിനൊന്നും ഒരു മേല്‍ വിലാസവും ഇല്ല !!

എന്തു ചെയ്യാനാ ഒരു ദൈവത്തിനെ ഗതികേട് ! ഇക്കാല‍ത്തു മനുഷ്യന്‍ കേള്‍ക്കാന്‍ കൊള്ളാവുന്ന നാലു ഹദീസു പോലും ഒറിജിനല്‍ കിട്ടാനില്ല ! വ്യാജം ചമയ്ക്കേണ്ട ഗതികേടിലാ ദൈവസംരക്ഷകര്‍ !

Jack Rabbit said...

Hello Sir,
This comment was submitted in Latheef's blog. I amn't sure whether he will approve it

Latheef said
"മനസ്സിലാക്കേണ്ട കാര്യം. പ്രവാചക നിന്ദക്ക് വധശിക്ഷയോ കൈവെട്ടോ ഇസ്്‌ലാമിക ശിക്ഷാവിധികളില്‍ പറഞ്ഞിട്ടില്ല."

Could you explain this verse Sura 5.33 ?

അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു. ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു. പരലോകത്തിലോ, ഇതെക്കാള്‍ ഭയങ്കരമായ ശിക്ഷയാണവര്‍ക്കുള്ളത്. പക്ഷേ, നിങ്ങള്‍ അവരെ പിടികൂടുംമുമ്പ് പശ്ചാത്തപിച്ചവരുടെ കാര്യമോ-നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്, അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമാണെന്ന്.

I expect you will tell that this is said in the historical context of war and so cannot be applicable. But do you know about practice of abrogation which means chronologically later verses in Koran can cancel an earlier verse. This is problematic to those who want to give moderate interpretation to the Koran, since all the verses advocating tolerance have been abrogated by the verses of the sword. On the other hand, a rationalist can question why there should be abrogation if the Koran is the eternal word of God and is true and valid always.

Fazil said...

ea jabbar said...
അപ്പൊ അതും വ്യാജന്‍ ആണെന്നു വ്യക്തം !
നബിയുടെ കാലത്ത് ആരും കേട്ടിട്ടില്ലാത്ത കുറെ ഹദീസുകള്‍ ഇപ്പോള്‍ നെറ്റിലും മറ്റും പ്രചരിക്കുന്നുണ്ട്. അതിനൊന്നും ഒരു മേല്‍ വിലാസവും ഇല്ല !!

എന്തു ചെയ്യാനാ ഒരു ദൈവത്തിനെ ഗതികേട് ! ഇക്കാല‍ത്തു മനുഷ്യന്‍ കേള്‍ക്കാന്‍ കൊള്ളാവുന്ന നാലു ഹദീസു പോലും ഒറിജിനല്‍ കിട്ടാനില്ല ! വ്യാജം ചമയ്ക്കേണ്ട ഗതികേടിലാ ദൈവസംരക്ഷകര്‍ !


The Messenger of Allah (saw) said: “He who hurts a dhimmi hurts me, and he who hurts me annoys Allah.”(Reported by al-Tabarani in Al-awsat on good authority)

Bukhari എന്ന് തെറ്റായി പറഞ്ഞതിന് ക്ഷമ ചോദിക്കുന്നു.
എനിക്കറിയില്ല എന്ന് പറഞ്ഞപ്പോഴേക്കും മാഷ് അതിനെ വ്യജനാകിയോ? ഇപ്പൊ ഒരു കാര്യം കൂടി മനസ്സിലായി, എങ്ങനെയാണ് യഥാര്‍ത്ഥ ഹദീസുകള്‍ വ്യജമാകുന്നത് എന്ന്.

Fazil said...
This comment has been removed by the author.
Fazil said...
This comment has been removed by the author.
Fazil said...

ea jabbar said...
ഇമ്പിച്ചിബാവയുടെ ഹദീസ് !
സഖാവ് ഇമ്പിച്ചിബാവ പണ്ട് പ്രസംഗിക്കുമ്പോള്‍ ഒരു ഹദീസ് ഉദ്ധരിക്കുമായിരുന്നു : “വിയര്‍പ്പു വറ്റുന്നതിനു മുമ്പ് തൊഴിലാളിക്കു കൂലി കൊടുക്കുവീന്‍ “ ഖാല റസൂലുള്ളാഹീ..!

ഒരിക്കല്‍ ഞാന്‍ സഖാവിനോടു ചോദിച്ചു : അല്ല സഖാവേ , ആഹദീസ് ഏതു കിതാബിലാ ?
സഖാവ് ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു “ജ്ജ് മാണ്ടാത്ത ചോദ്യൊന്നും ചോയിക്കല്ലെ മോനേ “ ഇന്നിപ്പൊ നാട്ടില്‍ ഏറെ പ്രചാരമുള്ള ഹദീസാണത്. ഖാല ഇമ്പിച്ചിബാവാ....!


ആടിനെ പട്ടിയകുക,
ആ പട്ടിയെ പേ പട്ടിയാക്കുക,
പിന്നെ അതിനെ എറിഞ്ഞു കൊല്ലുക. അതാണ്‌ ഇവിടെ നടക്കുന്നത്.


വ്യജനെന്നു മാഷ് രസകരമായി പ്രക്യപിച്ച ഇമ്പിച്ചിബാവയുടെ ഹദീസ് !, അതിന്‍റെ യഥാര്‍ത്ഥ പതിപ്പ്.

حَدَّثَنَا الْعَبَّاسُ بْنُ الْوَلِيدِ الدِّمَشْقِيُّ حَدَّثَنَا وَهْبُ بْنُ سَعِيدِ بْنِ عَطِيَّةَ السَّلَمِيُّ حَدَّثَنَا عَبْدُ الرَّحْمَنِ بْنُ زَيْدِ بْنِ أَسْلَمَ عَنْ أَبِيهِ عَنْ عَبْدِ اللَّهِ بْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ
وَسَلَّمَ أَعْطُوا الْأَجِيرَ أَجْرَهُ قَبْلَ أَنْ يَجِفَّ عَرَقُهُ
(2434 ابن ماجه)

The Prophet (sws) is also reported to have said:The wages of the labourers must be paid to him before the sweat dries upon his body (Ibn Majah - 2434).


ഒന്ന് ചോദിക്കട്ടെ മാഷെ, ഈ ഒറിജിനലിനെ വ്യജനാകേണ്ട അത്രക്കും ഗതികേടിലാണോ യുക്തിവാദികള്‍..?

അപ്പൊകലിപ്തോ said...

ഫാസില്‍..

യുക്തിവാദികളുടെ കാര്യത്തില്‍, അവര്‍ ആടിനെ പട്ടിയാക്കുകയല്ല. പട്ടിതന്നെ പേപ്പട്ടിയായി രൂപ പരിണാമം സംഭവിക്കുന്നതാണ്‌.

Narrated 'Amr bin Maimun: Umar (after he was stabbed), instructed (his would-be-successor) saying, "I urge him (i.e. the new Caliph) to take care of those Non-Muslims who are under the protection of Allah and His Apostle in that he should observe the convention agreed upon with them, and fight on their behalf (to secure their safety) and he should not over-tax them beyond their capability." (Bukhari, Book #52, Hadith #287)

ഒരു പടികൂടി കടന്ന് അമുസ്ളിമകളുടെ സംരക്ഷണത്തിനു വേണ്ടി, വേണ്ടിവന്നാല്‍ യുദ്ധം ചെയ്യുകതന്നെ ചെയ്യണമെന്നാണ്‌ മുസ്ളിംകളോട്‌ ഇസ്ളാം ആഹ്വാനം ചെയ്യുന്നത്‌..

chithrakaran:ചിത്രകാരന്‍ said...

ജനശക്തിയില്‍ നല്ലൊരു പോസ്റ്റ്:
കോല് കൈവെട്ടും; ബിബിസി ബോംബുണ്ടാക്കും

Deepu said...

വ്യാജനോ ഒറിജിനലോ ആകട്ടെ, അവര്‍ക്ക് വേണ്ടതൊക്കെ അവര്‍ തപ്പി പിടിച്ചു......

കമന്റുകളാണ് ഇതിലെ താരം!!!

ea jabbar said...

എനിക്ക് വ്യഭിചരിക്കാനനുവാദം തരണം !
പ്രവാചകനും അനുചരന്മാരുമിരിക്കുന്ന സദസ്സിലേക്ക് ഒരാള്‍ കടന്നുവന്നു. വികൃതമായ മുഖഭാവം. പരുക്കന്‍ പ്രകൃതം. ഉപചാരവാക്കുകളൊന്നുമില്ലാതെ അയാള്‍ നബി തിരുമേനിയോടാവശ്യപ്പെട്ടു: 'എനിക്ക് വ്യഭിചരിക്കാന്‍ അനുവാദം തരണം.'

പ്രവാചകന്റെ പള്ളിയില്‍ വെച്ച് പ്രവാചകനോട് ഇവ്വിധം സംസാരിച്ചത് അവിടുത്തെ അനുചരന്മാര്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവരദ്ദേഹത്തെ തടഞ്ഞു. അവര്‍ പറഞ്ഞു: 'മിണ്ടാതിരി.'

അപ്പോള്‍ അവിടുന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തു, അടുത്തിരുത്തി. കുശലാന്വേഷണങ്ങള്‍ക്കു ശേഷം ചോദിച്ചു: 'താങ്കളുടെ മാതാവിനെ വ്യഭിചരിക്കുന്നത് താങ്കള്‍ക്കിഷ്ടമാണോ?

"ഇല്ല. അല്ലാഹുവാണ് സത്യം. ഞാനിതംഗീകരിക്കില്ല. എന്നല്ല, ആരും തന്റെ മാതാവിനെ വ്യഭിചരിക്കുന്നത് ഇഷ്ടപ്പെടില്ല.'

'താങ്കളുടെ മകളെ വ്യഭിചരിക്കുന്നതോ?'

'അതും ഞാന്‍ അനുവദിക്കില്ല.'

"താങ്കളുടെ സഹോദരിയെ വ്യഭിചരിക്കുന്നതോ?'

'അതും ഞാന്‍ ഇഷ്ടപ്പെടില്ല. ആരും തന്റെ സഹോദരിയെ വ്യഭിചരിക്കാന്‍ അനുവദിക്കില്ല.'

'താങ്കളുടെ പിതൃസഹോദരിയെ വ്യഭിചരിച്ചാലോ?'

'അതും ഞാനംഗീകരിക്കില്ല.'

'മാതൃ സഹോദരിയെ?'

'ഇല്ല. ഒരിക്കലും ഇതൊന്നും ഞാനിഷ്ടപ്പെടുന്നില്ല. ആരും ഇഷ്ടപ്പെടുമെന്ന് തോന്നുന്നുമില്ല.'

----
ജമാ അത്തുകാര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ഒരു ഹദീസാണിത്. ഇതിന്റെ മേല്‍ വിലാസം കൂടി ഒന്നു കണ്ടെത്തിത്തരാമോ?

ea jabbar said...

“ഇമ്പിച്ചി ബാവാ ഹദീസിനു“ മേല്‍ വിലാസം കണ്ടെത്തിത്തന്ന ഫാസിലിനു നന്ദി . അതും സന്ദര്‍ഭവും പരിശോധിക്കാമല്ലോ

prachaarakan said...

@ ജബ്ബാർ,

>“ഇമ്പിച്ചി ബാവാ ഹദീസിനു“ മേല്‍ വിലാസം കണ്ടെത്തിത്തന്ന ഫാസിലിനു നന്ദി . അതും സന്ദര്‍ഭവും പരിശോധിക്കാമല്ലോ <


Dear brother Jabbar,

ഹദിസും അതിന്റെ സന്ദർഭവും താങ്കൾ ഏത് മാനദണ്ഡം ഉപയോഗിച്ചാണ് പരിശോധിക്കുക എന്നറിഞ്ഞാൽ ,താങ്കൾ മേൽ പറഞ്ഞ (അത് തന്നെ അപൂർണ്ണമായി) ഹദീസിനെ പറ്റി പറയാം.ഇൻശാ അല്ലാഹ്..

ഹദീസ് ഗ്രന്ഥങ്ങൾ, അത് പരിശോധിക്കാനുള്ള യോഗ്യത. അതിനുപയോഗിക്കുന്ന മാനദണ്ഡം എന്നിവ അറിയിക്കുക

in fact,

ഈ ഒരു അക്രമ സംഭവത്തെ മുസ്‌ലിംകളും മറ്റ് സഹോദരങ്ങളും അപലപിച്ചു അതിനെ എതിർത്തു. എന്നാൽ താങ്കളെപ്പോലുള്ളവർ ജനങ്ങളിൽ കൂടുതൽ വിദ്വേഷമുണ്ടാക്കാനാണ് ശ്രമിച്ചത്. ഈ പോസ്റ്റിന്റെതലക്കെട്ട് തന്നെ അത്തരത്തിലാണ് ( ജോസഫിനെ വെട്ടി നുറുക്കി )

ഇത്തരം നീച കൃത്യങ്ങളിൽ നിന്ന് ദയവായി പിന്മാറുക. ഇസ്‌ലാമിനെയും പ്രവാചകരെയും വിമർശിച്ചോളൂ. പക്ഷെ അതിനു ആദ്യം ഇസ്‌ലാം എന്താണെന്നും പ്രവാചകർ ആരാണെന്നും പഠിക്കാനെങ്കിലും ശ്രമിയ്ക്കൂ..

നല്ല ബുദ്ധിയ്ക്കായി പ്രാർത്ഥിക്കുന്നു

Fazil said...
This comment has been removed by the author.
Fazil said...
This comment has been removed by the author.
Fazil said...

ea jabbar said...
ജമാ അത്തുകാര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ഒരു ഹദീസാണിത്. ഇതിന്റെ മേല്‍ വിലാസം കൂടി ഒന്നു കണ്ടെത്തിത്തരാമോ?


കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്നതുപോലെ, ഹദീസുകളെ വ്യജനെന്നു വിളിക്കുന്ന രീതി ഇത്തവണ ഉപേക്ഷിച്ചതില്‍ നന്ദി.

മാഷെ, മാഷിന്‍റെ homework ചെയ്യാന്‍ വായനക്കാരോടു പറയുന്നത് ശരിയല്ല. ഹദീസിന്‍റെ ഉറവിടം മാഷ് ഇത് പ്രചരിപ്പിക്കുന്ന ആളുകളോടു തന്നെ ചോദിക്കുനതാണ് നല്ലത്. കഴിഞ്ഞ 30 വര്‍ഷത്തോളമായി മാഷ്‌ ഈ രംഗത്ത് ഗവേഷണം നടത്തുന്നു. മാത്രവും അല്ല, ചെറുപ്പത്തിലെ തന്നെ എല്ലാം വായിച്ചു പഠിച്ചു തീര്‍ത്തു വച്ചിരിക്കുന്ന മാഷിനെപ്പോലത്തെ വന്‍ അറിവുള്ളവരുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഞാന്‍ ഒരു മത പണ്ഡിതന്‍ ഒന്നും അല്ല; ഒരു ജമാഅത്തെഇസ്ലാമിക്കാരനോ പോപ്പുലര്‍ഫ്രണ്ട്കാരനോ അല്ല; ദീനുല്‍ ഇസ്ലാമില്‍ വിശ്വസിക്കുന്ന വെറും ഒരു സാധാരണ വിശ്വാസി മാത്രമാണ്.

എന്തിരായാലും മാഷെന്നെ ഇങ്ങോട്ടു വിളിച്ചു വരുത്തിയ സ്ഥിതിക്കു ഇനി മാഷിന്‍റെ കച്ചോടം പൂട്ടി താക്കോലും കൊണ്ടേ ഞാന്‍ പോണുള്ളൂ... :) (Just kidding...)



ഈ ഹദീസ് പറഞ്ഞത് Abu Umamah യും എഴുതിയത് Imam Ahmad ഉം ആണ്. Ibn Kathir ഇന്‍റെ തഫ്സീറില്‍ (17:32) ഈ സംഭവം ഇപ്രകാരം വിശദീകരിക്കുന്നു.

Imam Ahmad recorded Abu Umamah saying that a young man came to the Prophet and said, "O Messenger of Allah! Give me permission to commit Zina (unlawful sex).'' The people surrounded him and rebuked him, saying, "Stop! Stop!'' But the Prophet said,

«ادْنُه»

(Come close) The young man came to him, and he said,

«اجْلِس»

(Sit down) so he sat down. The Prophet said,

«أَتُحِبُّهُ لِأُمِّك»

(Would you like it (unlawful sex) for your mother) He said, "No, by Allah, may I be ransomed for you.'' The Prophet said,

«وَلَا النَّاسُ يُحِبُّونَهُ لِأُمَّهَاتِهِم»

(Neither do the people like it for their mothers.) The Prophet said,

«أَفَتُحِبُّهُ لِابْنَتِكَ؟»

(Would you like it for your daughter) He said, "No, by Allah, may I be ransomed for you.'' The Prophet said,

«وَلَا النَّاسُ يُحِبُّونَهُ لِبَنَاتِهِم»

(Neither do the people like it for their daughters. ) The Prophet said,

«أَفَتُحِبُّهُ لِأُخْتِكَ؟»

(Would you like it for your sister) He said, "No, by Allah, may I be ransomed for you.'' The Prophet said,

«وَلَا النَّاسُ يُحِبُّونَهُ لِأَخَوَاتِهِم»

(Neither do the people like it for their sisters.) The Prophet said,

«أَفَتُحِبُّهُ لِعَمَّتِكَ؟»

(Would you like it for your paternal aunt) He said, "No, by Allah, O Allah's Messenger! may I be ransomed for you.'' The Prophet said,

«وَلَا النَّاسُ يُحِبُّونَهُ لِعَمَّاتِهِم»

(Neither do the people like it for their paternal aunts.) The Prophet said,

«أَفَتُحِبُّهُ لِخَالَتِكَ؟»

(Would you like it for your maternal aunt) He said, "No, by Allah, O Allah's Messenger! may I be ransomed for you.'' The Prophet said,

«وَلَا النَّاسُ يُحِبُّونَهُ لِخَالَاتِهِم»

(Neither do the people like it for their maternal aunts.) Then the Prophet put his hand on him and said,

«اللَّهُمَّ اغْفِرْ ذَنْبَهُ، وَطَهِّرْ قَلْبَهُ، وَأَحْصِنْ فَرْجَه»

(O Allah, forgive his sin, purify his heart and guard his chastity.) After that the young man never paid attention to anything of that nature.

Unknown said...

> ea jabbar said...
> ഇമ്പിച്ചിബാവയുടെ ഹദീസ് !
> സഖാവ് ഇമ്പിച്ചിബാവ പണ്ട് പ്രസംഗിക്കുമ്പോള്‍ ഒരു ഹദീസ് ഉദ്ധരിക്കുമായിരുന്നു : “വിയര്‍പ്പു വറ്റുന്നതിനു മുമ്പ് തൊഴിലാളിക്കു കൂലി കൊടുക്കുവീന്‍ “ ഖാല റസൂലുള്ളാഹീ..!
:
> വ്യജനെന്നു മാഷ് രസകരമായി പ്രക്യപിച്ച ഇമ്പിച്ചിബാവയുടെ ഹദീസ് !, അതിന്‍റെ യഥാര്‍ത്ഥ പതിപ്പ്.

@ഫൈസല്‍,
ഫൈസല്‍ മറുപടി നല്‍കിയ ഈ കമെന്റ് ജബ്ബാര്‍ ഇട്ടതായി ഈ ബ്ലോഗില്‍ കാണുന്നില്ല. വേറെ ഏതെങ്കിലും ബ്ലോഗില്‍ നിന്ന് കോപ്പി ചെയ്തതാണെങ്കില്‍, ഇതിനെ കുറിച്ചുള്ള സംവാദം അവിടെ തന്നെ നടത്തുന്നതാണ് നല്ലത്. ഇങ്ങോട്ട് വലിച്ചിഴക്കണ്ട. ഏറ്റവും കുറഞ്ഞത്‌ യഥാര്‍ത്ഥ ബ്ലോഗിലേകുള്ള ഒരു ലിങ്കെങ്കിലും നല്‍കണം. അതും ചെയ്തിട്ടില്ല. ഇനി ജബ്ബാറിന്‍റെ പേരില്‍ വ്യാജമായി കമെന്റ് ഉണ്ടാകി അതിനു മറുപടി നല്‍കിയതാണോ? അങ്ങനെ എങ്കില്‍ ഫൈസല്‍ സഹതാപം മാത്രം അര്‍ഹിക്കുന്നു. കഷ്ടം.

Fazil said...

Michael said...
ഫൈസല്‍ മറുപടി നല്‍കിയ ഈ കമെന്റ് ജബ്ബാര്‍ ഇട്ടതായി ഈ ബ്ലോഗില്‍ കാണുന്നില്ല. വേറെ ഏതെങ്കിലും ബ്ലോഗില്‍ നിന്ന് കോപ്പി ചെയ്തതാണെങ്കില്‍, ഇതിനെ കുറിച്ചുള്ള സംവാദം അവിടെ തന്നെ നടത്തുന്നതാണ് നല്ലത്. ഇങ്ങോട്ട് വലിച്ചിഴക്കണ്ട. ഏറ്റവും കുറഞ്ഞത്‌ യഥാര്‍ത്ഥ ബ്ലോഗിലേകുള്ള ഒരു ലിങ്കെങ്കിലും നല്‍കണം. അതും ചെയ്തിട്ടില്ല. ഇനി ജബ്ബാറിന്‍റെ പേരില്‍ വ്യാജമായി കമെന്റ് ഉണ്ടാകി അതിനു മറുപടി നല്‍കിയതാണോ? അങ്ങനെ എങ്കില്‍ ഫൈസല്‍ സഹതാപം മാത്രം അര്‍ഹിക്കുന്നു. കഷ്ടം.


സുഹൃത്തേ, ഈ കമന്റ്‌ മാഷ്‌ ഈ ബ്ലോഗില്‍ തന്നെ ഇട്ടതാണ്. തെറ്റുപറ്റി എന്ന് മനസ്സിലാകിയത് കൊണ്ടാവാം, ആരോടും പറയാതെ മാഷ്‌ തന്നെ സ്വന്തം കമന്റ്‌ സ്വന്തം ബ്ലോഗില്‍ നിന്ന് delete ചെയ്തിരിക്കുന്നു. അതിനു ഞാന്‍ എന്ത് ചെയ്യാനാ? ഈ ബ്ലോഗിന്‍റെ ഒരു കോപ്പി ഇപ്പോള്‍ തന്നെ എടുത്തു വച്ചോളൂ, മറ്റു ചില കമന്റുകളും ഉടനെ തന്നെ അപ്രത്യക്ഷമാകാന്‍ സാധ്യതയുണ്ടെയ്:) താങ്കള്‍ ഇവിടെ പുതിയ ആളായത് കൊണ്ടാണ്, മുന്‍പ് ഈ ബ്ലോഗിന്‍റെ mail list ഇല്‍ ഉള്ള താങ്കളുടെ തന്നെ സുഹൃത്തുക്കളോട് ചോദിച്ചു ഉറപ്പുവരുത്താം. അല്ലെങ്കില്‍ മാഷ്‌ തന്നെ നിഷേധിക്കട്ടെ, അപ്പോള്‍ ഞാന്‍ എന്‍റെ കയ്യിലുള്ള തെളിവുകള്‍ നല്‍കാം. മാഷെ, തെറ്റിദ്ധാരണകള്‍ക്ക് ഇട നല്‍കുന്ന തരത്തില്‍ ചര്‍ച്ചയുടെ ഗതി നിര്‍ണയിക്കുന്ന മറുപടികള്‍ അറിയിപ്പുകള്‍ ഒന്നും തന്നെ ഇല്ലാതെ നീകം ചെയ്യരുത് എന്നപേക്ഷിക്കുന്നു.

KK Alikoya said...

ചര്‍ച്ചക്ക് തുടക്കം കുറിച്ച ജബ്ബാര്‍ ഉള്‍പ്പെടെ പലരും ഇവിടെ വിഷയം ചര്‍ച്ച ചെയ്യുന്നത് ശരിയായ രീതിയിലല്ല. മുസ്‌ലിംകളിലെ ഒരു വിഭാഗം ചെയ്തത ദുഷ്കൃത്യത്തെ അപലപിക്കുന്നത് ന്യായമാണ്‌. എന്നാല്‍ അതോടൊപ്പം തന്നെ മറ്റു മുസ്‌ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാത്തതെന്ത് കൊണ്ട്? വെട്ടിയവരെ അപലപിച്ച മുസ്‌ലിംകളെ നിങ്ങള്‍ കാണാത്തതെന്ത് കൊണ്ട്? ചികില്‍സയില്‍ കഴിയുമ്പോള്‍ പ്രൊ. ജോസഫിന്ന് രക്തം നല്‍കിയവരെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? നിങ്ങളവരെ അവഗണിക്കുന്നത് എന്ത് കൊണ്ട്? ഈ ദുഷ്കൃത്യത്തിന്റെ പാപ ഭാരം മുസ്‌ലിം സമുദായത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മേല്‍ വാരി വിതറാന്‍ നിങ്ങള്‍ തുനിയുന്നതെന്ത് കൊണ്ട്?
ഇനി ഈ വിഷയത്തെക്കുറിച്ച് വല്ലതും പറയാന്‍ നിര്‍ബന്ധിതനായാല്‍ തന്നെ ജബ്ബാര്‍ എന്താണ്‌ പറയുക നോക്കുക: "സംഭവങ്ങളുണ്ടാകുമ്പൊൾ പൊതു സമൂഹത്തെ വിഡ്ഡികളാക്കാൻ അവർ സമാധാനവും പറഞ്ഞ് രക്തദാനം നടത്താൻ വരും. ! തട്ടിപ്പ് ! വെറും തട്ടിപ്പ് !!"
(മാത്രമല്ല സോളിഡാരിറ്റി രക്തം നല്‍കിയതിനെ അനുകൂലിച്ച് ലേഖനമെഴുതിയ കെ.പി. രാമനുണ്ണിയെ കെ.പി. മുഹമ്മദുണ്ണി ആക്കും വിധം കടുത്ത അസഹിഷ്ണുവാണ്‌ മി. ജബ്ബാര്‍.)

ഇതിനു പുറമെ കുറ്റം ഇസ്‌ലാമിന്‍റെതും മൊത്തം മുസ്‌ലിംകളുടേതുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ജബ്ബാര്‍ എഴുതുന്നു: 'മുഹമ്മദ് എന്നു കേള്‍ക്കുമ്പോഴേക്കും കയറു പൊട്ടിക്കുന്ന പോത്തുകളോട് പക്ഷെ ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ.' ഈ പോത്ത് വിളി കൈ വെട്ടിയവര്‍ക്ക് മാത്രം ബാധകമാണോ? അതല്ല; മുഴുവന്‍ മുസ്‌ലിംകള്‍ക്കും ബാധകമാവുന്നതാണോ?
ഇനി അതുമല്ല; കേസെടുത്ത പൊലിസിനും കോടതിക്കും ഇത്തരം പ്രവൃത്തികള്‍ കുറ്റമാണെന്ന് വിധിക്കുന്ന നിയമം നിര്‍മ്മിച്ചവര്‍ക്കും ജനാധിപത്യ മാര്‍ഗ്ഗത്തില്‍ പ്രതിഷേധിച്ചവര്‍ക്കും എല്ലാം ബാധകമാണോ? ജോസഫിനെ വിമര്‍ശിച്ചവരില്‍ ചില യുക്തിവാദികളെയും കാണാന്‍ കഴിഞ്ഞു. അവര്‍ക്കും .....
ഇന്ത്യയില്‍ നിലവിലുള്ള നിയമമനുസരിച്ച് ജോസഫ് ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ പോലീസ് കേസ് എടുത്തതും കോടതി അദ്ദേഹത്തെ റിമാന്‍റ്‌ ചെയ്തതും എന്തിനായിരുന്നു? ഇപ്പോള്‍ അദ്ദേഹം ജാമ്യത്തിലാണ്‌ പുറത്ത് കഴിയുന്നത്. നിരവധി രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകന്‍മാരും എഴുത്തുകാരും മാധ്യമങ്ങളും വിവിധ മത നേതാക്കളും അദ്ദേഹത്തെ അപലപിച്ചതെന്തിനായിരുന്നു? കോളേജധികൃതര്‍ അദ്ദേഹത്തെ സസ്പെന്ഡ് ചെയ്തതും യൂനിവേഴ്സിറ്റി ഒരു വര്‍ഷത്തേക്ക് അദ്ദേഹത്തിന്‍റെ അംഗീകാരം റദ്ദാക്കിയതും എന്തിനായിരുന്നു? എല്ലാവര്‍ക്കും തറ്റു പറ്റിയെന്നോ?

ജബ്ബാറിന്‍റെ ഉദ്ദേശ്യം വേറെയാണ്‌. അത് വ്യക്തമാക്കുന്ന ചില ഉദ്ധരണികള്‍ കാണുക: "മുഹമ്മദ്‌ എന്നുച്ച്ചരിച്ച്ചാല്‍ ഞാങ്ങ ള്‍ വെ ട്ടും ,നുറുക്കും ! അത് മുഹമ്മദ്‌ തന്നെ പറഞ ത"
"ലോകം കണ്ട ഏറവും വലിയ ഭിക രന്‍ ആരെന്ന്‍ മനസ്സിലായില്ലേ?"
"കോടിക്കണക്കിനു മനുഷ്യരുടെ രക്തത്തില്‍ ഭീകരതയുടെ വിഷം കുത്തി വെക്കുന്ന മതം അതാണ ഇസ്ലാം"
ജബ്ബാറിന്‍റെ വീക്ഷണത്തില്‍ കുറ്റം പ്രവാചകന്‍റേതും ഇസ്‌ലാമിന്‍റേതുമാണ്‌. ലോകത്തിലെ ഏറ്റവും വലിയ ഭീകരന്‍ മുഹമ്മദ് നബിയും ഭീകരത ഇസ്‌ലാമുമാണ്‌. ഇത് പറയാന്‍ തീരുമാനിച്ചുറപ്പിച്ച് ഇറങ്ങിത്തിരിച്ച ഒരാള്‍ക്ക് ഈ വിഷയത്തില്‍ സമാധാനപരമായ നിലപാട് സ്വീകരിച്ചവരും മര്‍ദ്ദിതനെ സഹായിച്ചവരും മുസ്‌ലിംകളിലുണ്ട് എന്ന് പറയാന്‍ മനസ്സ് വരില്ല.

അതോടൊപ്പം, ഒരു ശിങ്കിടിയുടെ, രോശമിളക്കി വിടുന്ന ഈ ടിപ്പണി കാണുക: "തലയില്‍ തൊപ്പിയും ശരീരത്തില്‍ പര്‍ദ്ദയുമണിയാത്ത എല്ലാ മനുഷ്യരേയും വെട്ടി ഇസ്ലാമിക രാജ്യം സ്ഥാപിക്കേട... ചെറ്റകളെ !!!
താലിബാന്റെ പൊലയാടിമക്കളെ !!!"
ഇത്രയുമാകുമ്പോള്‍ ഇനി ഇതു കൂടി പറയാമെന്ന അവസ്ഥയിലെത്തുന്നു മറ്റൊരു ടിപ്പണിക്കാരന്‍: "ഈ ഭീകര മതം ഭൂമിയില്‍ നിന്നും തുടച്ചു മാറ്റപെടെണ്ടത് തന്നെ." ഇപ്പോള്‍ ഉദ്ദേശ്യം വ്യക്തമായില്ലേ?
ഇല്ലെങ്കില്‍ ജബ്ബാര്‍ തന്നെ വ്യക്തമാക്കട്ടെ: "ഈ കൃത്യം നിർവ്വഹിച്ച ഏതാനും മന്ദബുദ്ധികളായ ചെറുപ്പക്കാരല്ല യഥാർത്ഥ കുറ്റവാളികൾ. അവരെ അതിനു പരിശീലിപ്പിക്കുകയും മസ്തിഷ്കപ്രക്ഷാളനം നടത്തുകയും ചെയ്ത സംഘടിതപ്രസ്ഥാനവും ആ പ്രസ്ഥാനത്തിനു മുലപ്പാലും വെള്ളവും വളവും നൽകി വളർത്തുന്ന മതബോധവും തന്നെയാണു കുറ്റവാളി ! എല്ലാത്തിനും അടിസ്ഥാനവേരായും ബീജമായും വർത്തിക്കുന്ന മതമൂഡവിശ്വാസവും ! മതങ്ങൾ തുലയട്ടെ ! മനുഷ്യത്വം പുലരട്ടെ!!"
(എന്നിട്ട് പകരം വയ്ക്കാനുള്ളതോ? യുക്തിവാദം! )

എന്നാല്‍ എങ്ങനെയൊക്കെ ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും പറഞ്ഞാലും അത് തീവ്രവാദമോ ഭീകരതയോ ആകുമോ? ഏയ്, ഇല്ല; ഒട്ടും ഭയപ്പെടേണ്ടതില്ല. മാത്രമല്ല; ഇത്തിരി കടുപ്പത്തില്‍ തന്നെ പറയുന്നവനാണ്‌ മതേതരവാദിയായി ആഘോഷിക്കപെടുക. അതാണ്‌ സവര്‍ണ്ണ ഫാഷിസ് നീതി ബോധം. ഇത് നമ്മുടെ പൊതു ബോധമാക്കി വളര്‍ത്തിക്കൊണ്ടിരിക്കുകയുമാണ്‌. യുക്തി വാദിയും നാടോടുമ്പോള്‍ നടുവേ തന്നെ….

KK Alikoya said...

ഇസ്‌ലാമെന്നാല്‍ ഭീകരതയാണെന്ന് വാദിക്കാന്‍ വേണ്ടി ജബ്ബാര്‍ ന്യായം നിരത്തുന്നത് കാണുക: "മതം നിരപരാധിയാണെന്ന വാദമുന്നയിക്കുന്നവർ മതചരിത്രം ഒന്നു വായിക്കണം. മുഹമ്മദിന്റെ ജീവിതകാലത്ത് അദ്ദേഹത്തെ ആരെങ്കിലും പരിഹസിച്ചതായോ വിമർശിച്ചതായോ ഒരു കിംവദന്തി കേട്ടാൽ ഉടനെ അവരെ കഴുത്തറുത്ത് തല ഹാജറാക്കാൻ “കൊട്ടേഷൻ“ സംഘത്തെ അയക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത്തരം നിരവധി സംഭവങ്ങൾ ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കുന്നു. അതൊക്കെ തന്നെയാണീ മതഭ്രാന്തിനു പ്രേരകമാകുന്നത്."
അപൂര്‍വ്വം ചില ഘട്ടങ്ങളില്‍ രാജ്യത്തിന്‍റെ അഖണ്ഡത തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരെ ഉന്‍മൂലനം ചെയ്തത് മാറ്റി വച്ചാല്‍ അങ്ങേയറ്റം സമാധാന പരമായാണ്‌ മുഹമ്മദ് നബി പ്രവര്‍ത്തിച്ചതെന്ന് കാണാം. രാഷ്ട്രത്തിന്‍റെ അഖണ്ഡത തകര്‍ക്കുന്നവര്‍ക്കെതിരെ ഏത് കാലത്തും ഭരണകൂടങ്ങള്‍ കര്‍ക്കശ നിലപാടുകള്‍ എടുക്കാറുണ്ട്. ഇല്ലെങ്കില്‍ രാജ്യം ശിഥിലമാകും; അക്രമവും അരാജകത്വവും നടമാടും. രാജ്യനിവാസികളെ രക്ഷിക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. അല്‍പ്പം കടും കൈ കാണിച്ചും ഈ ദൌത്യം നിര്‍വ്വഹിക്കാന്‍ ഭരണകൂടം ബാദ്ധ്യസ്ഥമാണ്‌. ഇത് ചെയ്യാത്ത ഭരണകൂടം ആ പേരിന്നര്‍ഹമല്ല. പ്രവാചകന്‍റെ ഭരണകൂടവും ഇതിന്നപവാദമല്ല.

പ്രവാചകന്‍റെ അങ്ങേയറ്റത്തെ ക്ഷമക്കും അസാമാന്യമായ സഹിഷ്ണുതക്കും ഉദാഹരണമായി പ്രവാചക പത്നി ആയിശ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം കാണുക: ഒരിക്കല്‍ യഹൂദന്‍മാരുടെ ഒരു സംഘം പ്രവാചക സന്നിധിയില്‍ വന്നു. അപ്പോള്‍ അവര്‍ 'അസ്സാമു അലൈകും' (നിങ്ങള്‍ക്ക് നാശമുണ്ടാകട്ടെ) എന്ന് പറഞ്ഞു.
ഉടനെ ആയിശ അവരോട് പറഞ്ഞു: വ അലൈകുമുസ്സാമു വല്ല അ്‌ന. (നിങ്ങള്‍ക്ക് നാശവും ശാപവും ഉണ്ടാകട്ടെ)
ഇത് കേട്ട നബിയുടെ പ്രതികരണം: നീ അടങ്ങ് ആയിശാ. അല്ലാഹു സൌമ്യനാണ്‌; എല്ലാ കാര്യത്തിലും സൌമ്യതയാണ്‌ അവന്‍ ഇഷ്ടപ്പെടുന്നത്.
ആയിശ: അവര്‍ പറഞ്ഞത് താങ്കള്‍ കേട്ടില്ലേ?
പ്രവാചകന്‍: അതെ, ഞാന്‍ വ അലൈകും (നിങ്ങള്‍ക്കും) എന്ന് മറുപടിയും പറഞ്ഞല്ലോ. (ബുഖാരി 6415)
ഇവിടെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:
മദീനയിലെ ഭരണാധികാരിയുടെ മുഖത്ത് നോക്കിയാണ്‌ അങ്ങേയറ്റം ധിക്കാരപരമായ ഈ അസഭ്യം അവര്‍ പറഞ്ഞത്. മാത്രമല്ല; 'അസ്സലാമു അലൈകും' (നിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ) എന്ന ഇസ്‌ലാമിന്‍റെ ഔദ്യോഗിക അഭിവാദന വാക്യം വികൃതമാക്കിയാണ്‌ അവര്‍ പ്രവാചകനെ നിന്ദിച്ചത്. ഇത് ഒരു കിംവദന്തിയായിരുന്നില്ല. നേരിട്ട് പ്രവാചകന്‍ അനുഭവിച്ചതായിരുന്നു. എന്നിട്ടും പ്രവാചകന്‍ ക്ഷമിച്ചു; സൌമ്യത കാണിച്ചു; അല്ലാഹു സൌമ്യനാണെന്നും എല്ലാ കാര്യത്തിലും അവന്‍ സൌമ്യത ഇഷ്ടപ്പെടുന്നുവെന്നും പ്രഖ്യാപിക്കുകയും ചെയ്തു.
ഇത് കേട്ടാലും ജബ്ബാര്‍ പറയുമായിരിക്കും: 'തട്ടിപ്പ് വെറും തട്ടിപ്പ്' എന്ന്.

പ്രവാചകന്‍ യുദ്ധം ചെയ്തെന്നും വെട്ടിപ്പിടിച്ചെന്നുമാണല്ലോ മറ്റൊരാരോപണം. ഇതിന്‍റെ നിജസ്ഥിതി ശ്രീ. ഇടമറുകിന്‍റെ 'ഖുര്‍ആന്‍ ഒരു വിമര്‍ശന പഠന'ത്തില്‍ ഇങ്ങനെ വായിക്കാം: "മദീനയിലെത്തിയ മുഹമ്മദും അനുയായികളുമായി അവിടത്തുകാര്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടു. മുഹമ്മദിനെ അവര്‍ ആ നഗരരാഷ്ട്രത്തിന്‍റെ അധിപനാക്കി. മക്കാ നിവാസികള്‍ക്ക് ഇത് സഹിച്ചില്ല. മദീനത്ത് അദ്ദേഹത്തിന്‍റെ ശക്തി വര്‍ദ്ധിച്ചു വരുന്നതില്‍ അസൂയയുണ്ടായിരുന്ന യൂദ കച്ചവടക്കാര്‍ മക്കക്കാരെ പറഞ്ഞ് ഇളക്കുകയും ചെയ്തു. അതിന്‍റെ ഫലമായി ഖുറൈശികള്‍ മദീനക്കെതിരെ യുദ്ധത്തിന്ന് പുറപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ നബിയും അനുയായികളും മുന്നൂറില്‍ ചില്വാനം ആളുകള്‍ ഉള്‍പ്പെടുന്ന ഒരു ചെറിയ സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് അവരെ എതിര്‍ക്കാന്‍ പുറപ്പെട്ടു. ബദര്‍ എന്ന സ്ഥലത്ത് വെച്ച് രണ്ട് സൈന്യങ്ങളും ഏറ്റുമുട്ടി. അംഗ സംഖ്യ കുറവായിരുന്നെങ്കിലും മുഹമ്മദിന്‍റെ സൈന്യമാണ്‌ വിജയിച്ചത്. ഇസ്‌ലാം മത ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണിത്. ഖുറൈശികളുടെ പ്രതാപം തകരാന്‍ ഇത് കാരണമാക്കി. എങ്കിലും പിറ്റെ കൊല്ലം അവര്‍ വീണ്ടും യുദ്ധത്തിന്‌ വന്നു. ഉഹുദ് മലയുടെ താഴ്വാരത്തില്‍ വെച്ച് നടന്ന യുദ്ധത്തില്‍ ഇരു കൂട്ടര്‍ക്കും വമ്പിച്ച നഷ്ടമുണ്ടായി. ഇതോടെ മദീന അക്രമിച്ച് കീഴടക്കാമെന്ന മോഹം ഖുറൈശികള്‍ക്കില്ലാതായി." (ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം പേജ് 51, 52( (തുടരും)

KK Alikoya said...

യുദ്ധോല്‍സുകത ആര്‍ക്കാണുണ്ടായിരുന്നതെന്നും ആര്‌ ആരോടാണ്‌ യുദ്ധത്തിന്‌ പുറപ്പെട്ടതെന്നും ഇവിടെ വ്യക്തമായിരിക്കുകയാണ്‌. എന്നാല്‍ ഉദ്ധരണിയുടെ അവസാന വാചകത്തില്‍ സൂക്ഷ്മതക്കുറവുണ്ട്. കാരണം മൂന്നാമതൊരിക്കല്‍ക്കൂടി അവര്‍ സര്‍വ്വ ശക്തിയും സംഭരിച്ച് മദീനക്കെതിരെ ഒരാക്രമണം കൂടി നടത്തിയിരുന്നു. അതാണ്‌ ഖന്ദഖ് (കിടങ്ങ്) യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്. യുദ്ധത്തിന്‌ വന്ന ഭീമന്‍ സൈന്യത്തില്‍ നിന്ന് മദീനയെ രക്ഷിക്കാന്‍ വേണ്ടി മദീനക്ക് ചുറ്റും കിടങ്ങ് തീര്‍ത്ത് യുദ്ധം ഒഴിവാക്കാനുള്ള വഴി തേടുകയായിരുന്നു പ്രവാചകന്‍. ഈ യുദ്ധത്തില്‍ അല്ലാഹുവിന്‍റെ ഇടപെടല്‍ മൂലം അല്‍ഭുതകരമായാണ്‌ പ്രവാചകനും വിശ്വാസികളും മദീനയും രക്ഷപ്പെട്ടത്.
ഈ ഭാഗം വിട്ടുകളഞ്ഞിട്ട് അതിന്‍റെ ശേഷം നടന്ന ചില കാര്യങ്ങള്‍ ഉഹ്ദ് യുദ്ധത്തിന്‍റെ തുടര്‍ച്ചയെന്നോണം വിവരിക്കുകയാണ്‌ ശ്രീ ഇടമറുക് ചെയ്തത്. ആ ഭാഗം ഇങ്ങനെ: "അടുത്തുള്ള ചില കോട്ടകള്‍ അക്രമിച്ച് കൊള്ളയടിക്കാനും ആളുകളെ തടവുകാരായി പിടിക്കാനും മുഹമ്മദും അനുയായികളും തയ്യാറായി." (പേജ് 52)
മദീനയിലെ താമസക്കാരായിരുന്ന യഹൂദന്‍മാര്‍ പ്രവാചകനുമായി സഖ്യത്തിലായിരുന്നു. എങ്കിലും തക്കം കിട്ടുമ്പോഴൊക്കെ മുസ്‌ലിംകളെ വഞ്ചിക്കാനും പ്രവാചകനെ വധിക്കാന്‍ ശ്രമിക്കാനും അവര്‍ ഒരു മടിയും കാണിച്ചിരുന്നില്ല. മാപ്പര്‍ഹിക്കാത്ത ഈ രാജ്യദ്രോഹത്തിനുള്ള ശിക്ഷ പ്രവാചകന്‍ അവര്‍ക്ക് നല്‍കുകയും ചെയ്തു. ഇവിടെ പ്രവാചകന്‍റെ നടപടിയെ അക്രമം, കൊള്ള, കൊലപാതകം എന്നൊക്കെ വിശേഷിപ്പിക്കുകയും അതിന്ന് പ്രവാചകനെ നിര്‍ബന്ധിതനാക്കിയ സാഹചര്യം ഒളിച്ച് വയ്ക്കുകയുമാണ്‌ വിമര്‍ശകന്‍മാര്‍ സാധാരണ ചെയ്യാറുള്ളത്. ഈ ശ്രമം ശ്രീ ഇടമറുകും നടത്തുന്നുണ്ട്. എന്നിട്ടും അദ്ദേഹം ചില സത്യങ്ങള്‍ തുറന്നു പറയാന്‍ നിര്‍ബന്ധിതനാകുന്നു എന്ന് മാത്രം.

"വലിയ രക്തച്ചൊരിച്ചിലൊന്നും കൂടാതെ തന്നെ മക്ക കീഴടങ്ങി" (പേജ് 52) എന്നും ഇടമറുക് എഴുതുന്നു. ഇതിന്ന് തൊട്ട് മുമ്പുള്ള വളരെ പ്രധാനപ്പെട്ട ഒന്നാണ്‌ ഹുദൈബിയാ സന്ധി. ഈ കാര്യവും ഇടമറുക് വിട്ടുകളഞ്ഞിരിക്കുന്നു. ഖുരൈശികളുമായി ഉണ്ടാക്കിയ ഒരു യുദ്ധമില്ലാ കരാറായിരുനു ഇത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഖുറൈശികള്‍ തന്നെ കരാര്‍ ലംഘിച്ചു. അതിന്ന് ശേഷമാണ്‌ മക്ക വിജയം നടന്നത്. ഇടമറുക് എഴുതുന്നു: (മക്ക വിജയത്തെ) "തുടര്‍ന്ന് സമീപത്തുള്ള ശത്രുക്കളുടെ ഗോത്രങ്ങളെയും മുസ്‌ലിം സൈന്യം പരാചയപ്പെടുത്തി." (പേജ് 52) ഇത് കേട്ടാല്‍ തോന്നുക മുസ്‌ലിംകള്‍ യുദ്ധം ചെയ്യാന്‍ ആളുകളെയും തിരഞ്ഞ് നടക്കുകയായിരുന്നു എന്നാണ്‌.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിതാണ്‌. മക്ക വിജയം കഴിഞ്ഞ് ആശ്വാസത്തിലും ആഹ്ലാദത്തിലുമായിരുന്ന മുസ്‌ലിംകളെ നേരിടാന്‍ മക്കയുടെ സമീപത്ത് വസിക്കുന്ന ഹവാസിന്‍, സഖീഫ്, നദ്‌റ്‌, ജുശം ഗോത്രങ്ങള്‍ ഒരുങ്ങി മക്കക്ക് നേരെ പുറപ്പെട്ടതറിഞ്ഞ് അവര്‍ക്കങ്ങോട്ട് പുറപ്പെടേണ്ടി വരികയായിരുന്നു ചെയ്തത്. മറ്റുള്ളവര്‍ ഇങ്ങോട്ട് യുദ്ധത്തിന്ന് വരുമ്പോള്‍ പ്രവാചകന്‍ പിന്നെ എന്ത് ചെയ്യണമായിരുന്നു? മറ്റൊരു യുദ്ധത്തിന്‍റെ നിര്‍ബന്ധിതാവസ്ഥ ശ്രീ ഇടമറുക് വിവരിക്കുന്നത് കാണുക: "ഇങ്ങനെ പശ്ചിമ അറേബ്യയില്‍ ഒരു സുശക്തമായ മുസ്ളിം രാജ്യം വളര്‍ന്നു വരുന്നത് കണ്ടപ്പോള്‍ സിറിയന്‍ രാജാവ് യുദ്ധത്തിനൊരുങ്ങി. മുഹമ്മദും പടയൊരുക്കം ചെയ്തു. തബൂക്ക് എന്ന സ്ഥലം വരെ മുസ്ലിം സൈന്യം നീങ്ങി. അവിടെ വെച്ച് സന്ധി ചെയ്ത് സിറിയന്‍ രാജാവ് പിന്‍വാങ്ങി. ഇതോടെ അറേബ്യ മുഴുവന്‍ മുഹമ്മദിന്‍റെ നിയന്ത്രണത്തില്‍ വന്നു. (പേജ് 52, 53)

അഥവാ മുഹമ്മദ് നബി യുദ്ധോല്‍സുകനായിരുന്നില്ല. അനിവാര്യമായ ഘട്ടങ്ങളില്‍ അദ്ദേഹം അത് ചെയ്തിട്ടുണ്ടെങ്കിലും. മനുഷ്യന്‌ മാര്‍ഗ്ഗദര്‍ശനം നല്‍കുകയായിരുനു പ്രവാചകന്‍റെ ലക്‌ഷ്യം. അത് അനുവദിക്കാത്തവര്‍ക്കെതിരെ, പ്രവാചകനെയും ഇസ്‌ലാമിക സമൂഹത്തെയും നശിപ്പിക്കാന്‍ വരുന്നവര്‍ക്കെതിരെ, അതും മറ്റെല്ലാ വഴിയും അടയുമ്പോള്‍ അദ്ദേഹം യുദ്ധം ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക സമൂഹത്തിന്‍റെ നില നില്‍പ്പ് ഉറപ്പ് വരുത്താന്‍ വേണ്ടി അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമാണ്‌ പ്രവാചകന്‍ ആയുധമെടുത്തിട്ടുള്ളത്.

KK Alikoya said...

പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
കെ.കെ.ആലിക്കോയ

പ്ര. ജോസഫ് ചെയ്ത, പ്രവാചക നിന്ദ, തെറ്റ് തന്നെയാണ്‌. പക്ഷെ ആ തെറ്റിനുള്ള ശിക്ഷ നല്‍കാന്‍ കോടതിക്കേ അധികാരമുള്ളൂ. അത്കൊണ്ട് പ്രഫസറുടെ കൈവെട്ടിയ നടപടിയും തെറ്റ് തന്നെ.
എന്നാല്‍ ചിലര്‍, പ്രവാചക നിന്ദ കുറ്റമല്ലെന്നോ, അല്ലെങ്കില്‍ ജോസഫ് പ്രവാചകനെ നിന്ദിച്ചിട്ടില്ലെന്നോ വാദിക്കുന്നു. വേറെ ചിലരാകട്ടെ കൈവെട്ട് തെറ്റല്ലെന്ന് വാദിക്കുന്നു.
അറബിയില്‍ ഒരു ചൊല്ലുണ്ട്: الخطأ خطأ أيّ كان فاعله (കര്‍ത്താവ്‌ ആരായിരുന്നാലും തെറ്റ് തെറ്റ് തന്നെയാണ്‌.) ഒരു തെറ്റ് കാണുമ്പോള്‍ അത് ചെയ്തയാളുടെ ജാതി, മതം, പാര്‍ട്ടി, സാമ്പത്തിക സ്ഥിതി, സാമൂഹിക അന്തസ്സ്, നമ്മളുമായുള്ള ബന്ധം തുടങ്ങി ഒന്നും പരിഗണിക്കാതെ അത് തെറ്റാണെന്ന് പറയാന്‍ നമുക്ക് കഴിയണം. ഈ സാമാന്യ നീതിബോധം നഷ്ടപ്പെടുന്നവരാണ്‌ പ്രവാചകനിന്ദയെയും കൈവെട്ടിനെയും ന്യായീകരിക്കുന്നത്.

ജോസഫിനെ പലരും ന്യായീകരിച്ചു കാണുന്നു. അദ്ദേഹം ബോധപൂര്‍വ്വം ചെയ്തതല്ലെന്ന് ചിലര്‍.
എന്നാല്‍ ദൈവം, മുഹമ്മദ് ഇവ രണ്ടും ചേര്‍ത്ത് പറയുമ്പോള്‍ അത് ഒരു സമുദായത്തെ വേദനിപ്പിക്കുമെന്ന് അദ്ദേഹത്തിന്ന് മനസ്സിലായില്ലെന്ന് വിശ്വസിക്കാന്‍ സാധ്യമല്ല; ന്യൂമാന്‍ കോളേജിന്‍റെ മാനേജ്മെന്‍റ്‌ പോലും അതിന്ന് തയ്യാറാകുന്നില്ല.
പടച്ചോനേ എന്ന് ദൈവത്തെ വിളിക്കുന്നത് മുസ്‌ലിംകളായത് കൊണ്ടാണ്‌ വിളിക്കുന്ന ആള്‍ക്ക് മുസ്‌ലിം നാമം നല്‍കാമെന്ന് വച്ചതെന്ന് പ്രഫസര്‍ പറ യുന്നു. മുസ്‌ലിംകളില്‍ ഏറ്റവും കൂടുതല്‍ ഉള്ള പേര്‌ മുഹമ്മദാണെന്നും അത്കൊണ്ടാണ്‌ അത് തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വേറെയുമുണ്ട് ന്യായീകരണം. ഈ ഭാഗം പി.ടി കുഞ്ഞു മുഹമ്മദിന്‍റെ പുസ്തകത്തില്‍ നിന്നുള്ളതാകയാല്‍ അദ്ദേഹത്തിന്‍റെ പേരില്‍ നിന്ന് കുഞ്ഞു ഒഴിവാക്കി മുഹമ്മദ് കഥാപാത്രത്തിന്‌ നല്‍കാമെന്ന് വച്ചത്രെ. അപ്പോള്‍ പ്രഫസര്‍ സമയമെടുത്ത് ആലോചിച്ച് ബോധപൂര്‍വ്വം ഈ പേര്‌ തെരഞ്ഞെടുക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. ഇനി ആ കഥാപാത്രത്തിന്‌ മുഹമ്മദ് എന്ന് പേര്‌ നല്‍കിയത് പ്രഫസര്‍ക്ക് സംഭവിച്ച ഒരബദ്ധമായിരുന്നുവെങ്കില്‍ വിവാദ ചോദ്യം വെളിച്ചം കാണുന്നതിന്ന് മുമ്പ് തന്നെ ഡി.ടി.പി. ഓപറേറ്റര്‍ അപകടം സൂചിപ്പിച്ചിരുന്നു വല്ലോ; എന്ത്കൊണ്ട് പ്രഫസര്‍ അത് കാണാന്‍ കൂട്ടാക്കിയില്ല? ഈ ചോദ്യത്തിന്ന് ഉത്തരമെഴുതിയ ഒരു വിദ്യാര്‍ത്ഥി ഉത്തരക്കടലാസിലൂടെ പ്രധിഷേധിച്ചിട്ടുണ്ട്; അപ്പോഴെങ്കിലും എന്ത് കൊണ്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചില്ല? അപ്പോള്‍ മനഃപൂര്‍വ്വം തന്നെയാണ്‌ എല്ലാം ചെയ്തതെന്ന് വ്യക്തം. എന്ന് തന്നെയാണ്‌ കോളേജധികൃതരും പറയുന്നത്. അത്കൊണ്ടാണല്ലോ അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.

പി.ടി. യുടെ ഈ തമാശ ഇന്ന് വരെ ആരെയും വേദനിപ്പിച്ചതായി അറിയില്ല. ഈ തമാശകൊണ്ട് ഉദ്ദേശിച്ചതെന്തോ അത് നേടാതെ പോയിട്ടുമില്ല. എല്ലാ ചിഹ്നങ്ങളും നല്‍കാന്‍ കഴിയുന്ന ഒരു ഉദ്ധരണി എന്ന നിലയിലാണ്‌ ഇത് തെരഞ്ഞെടുത്തതെന്നാണല്ലോ പ്രഫസറുടെ വിശദീകരണം. പടച്ചോനേ പടച്ചോനേ എന്ന് വിളിക്കുന്ന ആ കഥാപാത്രത്തിന്ന് പി.ടി. കുഞ്ഞു മുഹമ്മദ് നല്‍കിയ അതേ പേര്‌ (ഭ്രാന്തന്‍) തന്നെ നല്‍കിയിരുന്നുവെങ്കില്‍ ഏത് ചിഹ്നമായിരുന്നു ചേര്‍ക്കാന്‍ കഴിയാതെ പോകുമായിരുന്നത്?
എങ്ങനെ നോക്കിയാലും ആ കഥാപാത്രത്തിന്‍റെ പേര്‌ ഭ്രാന്തന്‍ എന്ത് തന്നെ ആകുന്നതായിരുന്നു ഏറ്റവും നല്ലത്.
പക്ഷെ അതിന്ന് വിവേകവും, ഔചിത്യ ബോധവും കാണിക്കണമായിരുന്നു. പ്രഫസര്‍ അത് കാണിച്ചില്ല. ഈ പ്രശ്നം ചര്‍ച്ച ചെയ്യുന്നവര്‍ക്കെങ്കിലും അതാകാവുന്നതാണ്‌. (തുടരും)

KK Alikoya said...

ഒരാളുടെ പ്രവൃത്തി എത്ര കടുത്ത മതനിന്ദ ആയിരുന്നാലും അതിനെതിരെ സമുദായം ആയുധമെടുക്കരുത്; നിയമപരമായി മാത്രമേ നേരിടാവൂ. ഇവിടെയുള്ളത് ഇസ്‌ലാമിക ഭരണമായിരുന്നാല്‍ പോലും അതേ ചെയ്യാന്‍ പറ്റുകയുള്ളു. നിയമം കയ്യിലെടുക്കാന്‍ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല.

സമുദായത്തിലെ ചിലരുടെ അവിവേകം മൂലം ഈ ചര്‍ച്ചയുടെ ഗതി തന്നെ മാറാനിടയായി. പ്രവാചകനിന്ദക്ക് പകരം കൈവെട്ട് ചര്‍ച്ചവിഷയമായി. ജോസഫ് പ്രതിയാകുന്നതിന്ന് പകരം മുസ്‌ലിം സമുദായം പ്രതിയാവുകയും ചെയ്തു. ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ തെറ്റ് ചെയ്താല്‍ അത് ആ വ്യക്തികളുടെ മാത്രം കുറ്റം. എന്നാല്‍ ഒരു മുസ്‌ലിം തെറ്റ് ചെയ്താലോ അത് സമുദായത്തിന്‍റെ കുറ്റം! മതത്തിന്‍റെ കുറ്റം! പ്രവാചകന്‍റെ കുറ്റം! അതാണല്ലോ നമ്മുടെ ഒരു സ്റ്റൈല്‍.

കൈവെട്ട് പ്രഫസര്‍ക്ക് ലഭിച്ച ശിക്ഷയായി പരിഗണിച്ച് അദ്ദേഹത്തിന്‌ മാപ്പ് നല്‍കണമെന്ന് ചിലര്‍ വാദിക്കുന്നു. ഇതും ന്യായീകരിക്കത്തക്കതല്ല. കൈവെട്ടിയവര്‍ പ്രഫസറെ ശിക്ഷിക്കാന്‍ അധികാരമുള്ളവരായിരുന്നില്ല; അത് കൊണ്ട് അത് ശിക്ഷയല്ല; അക്രമമാണ്‌. അക്രമികള്‍ ശിക്ഷിക്കപ്പെടണം. അക്രമത്തിന്നിരയായ ആള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുകയും വേണം. അതാണ്‌ നീതിയുടെ താല്പര്യം. അക്രമത്തെ ശിക്ഷയായി പരിഗണിക്കുന്നത് അക്രമിച്ചവരെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി ചിത്രീകരിക്കുന്നതിന്ന് തുല്യമായ നടപടിയാണ്‌. അങ്ങനെ വരുമ്പോള്‍ അവരെ ശിക്ഷിക്കുന്നതിന്നുള്ള ന്യായം നഷ്ടമാവുകയും ചെയ്യും. അത്കൊണ്ട് പ്രവാചക നിന്ദയും കൈവെട്ടും തമ്മില്‍ കൂട്ടിക്കുഴക്കുന്നത് ശരിയല്ല.

ഇനി കൈവെട്ട് പ്രഫസര്‍ ജോസഫിന്ന് ലഭിച്ച ശിക്ഷയായി പരിഗണിക്കാതെ, നിരുപാധികം അദ്ദേഹത്തിന്ന് മാപ്പ് നല്‍കാന്‍ മുസ്‌ലിം സമുദായം തയ്യാറാകുമെങ്കില്‍ അത് മഹത്തായ, പ്രവാചക മാതൃക ഉയര്‍ത്തിപ്പിടിക്കുന്ന, ഒരു നടപടിയായിരിക്കും. ആ വഴിക്ക് ആലോചിക്കുന്നത് എന്ത് കൊണ്ടും വളരെ നല്ലത് തന്നെ. പക്ഷെ അദ്ദേഹം കുറ്റം സമ്മതിക്കുമ്പോള്‍ മാത്രമാണ്‌ മാപ്പിനെക്കുറിച്ച് ആലോചിക്കേണ്ടത്. ഇതിന്നദ്ദേഹം തയ്യാറല്ലെങ്കില്‍, പിന്നെ നല്ലത്, അദ്ദേഹം കുറ്റം ചെയ്തോ ഇല്ലേ എന്ന് കോടതി തീരുമാനിക്കട്ടെ എന്ന് വയ്ക്കുന്നതാണ്‌.

anthivilakk said...

കൈവെട്ടിയ സംഭവം ഭീകരതയാണ്, അതിനു യാതൊരു ന്യായീകരനവുമില്ല. എന്നാല്‍ ഈ ലേഖനത്തില്‍ പറയുന്നു, ജോസഫ്‌ മാഷ്‌ ഒരു മുസ്ലിം പേര് ആലോചിച്ചപ്പോള്‍ മുഹമ്മദ്‌ എന്നാണു മനസ്സില്‍ വന്നതെന്ന്. അതെന്താ മാഷേ മുസ്ലിംകളില്‍ മാത്രമേ ഭ്രാന്തന്മാരും ദൈവവും ഉള്ളൂ .

അപ്പൊകലിപ്തോ said...

an off comment ..
----------------------

അലഹബാദ്‌ ലക്നോ ബഞ്ചിണ്റ്റെ വിധിയുടെ പശ്ചാത്തലത്തില്‍ ഇവിടത്തെ സോ കാള്‍ഡ്‌ യുക്തി വാദികളുടെ മൌനം തളം കെട്ടി നില്‍ക്കുന്നതു അതി വിചിത്രം തന്നെ.

ഇളകിമറിഞ്ഞ്‌ കൂത്താടി തിമിര്‍ത്തു പൊട്ടിയൊലിച്ചുകൊണ്ടിരുന്ന ഇസ്ളാം വിമര്‍ഷനത്തിനു അവര്‍ അഫഗാനിസ്താനില്‍ പോയികൊണ്ടുവരുന്ന പുരാവസ്തു തെളിവുകളെ ഭോഗിച്ച്‌ ഇസ്ളാം മറ്റുമതങ്ങളെ വിഴുങ്ങാന്‍ കടല്‍ തീരത്ത്‌ മുണ്ടുപൊക്കി കുഴിയെടുത്ത്‌ കുത്തിരിക്കുന്നു എന്ന്‌ ഭീതിപ്പെടുത്തിയ മനുഷ്യസ്നേഹികളായ യുക്തിവെറിയന്‍മാര്‍ എവിടെ ????

ഈ വിധി അഫ്ഗാനിസ്താനില്‍ നടന്നെങ്കിലോ .. ????

ഒരു മതത്തിണ്റ്റെ ആരാധനാലയം മറ്റൊരു മതത്തിണ്റ്റെ കെട്ടുകഥകളിലുള്ള കഥാപാത്രങ്ങള്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പരിസരത്തുവന്നു തട്ടിയെടുക്കാന്‍ കോടതി അനുവദിക്കുന്ന മതേതര രാജ്യത്തിണ്റ്റെ കെടുതികളെ ഈ യുക്തിവെറിയന്‍മാര്‍ എന്തേ കണ്ണടച്ചിരുന്നു സന്തോഷത്തിണ്റ്റെ ലംഗികോത്തേജനം കണക്കെ ആസ്വദിക്കുന്നു.

ഇനിയും വരുമല്ലോ നിങ്ങള്‍, അഫ്ഗാനിസ്താനിലെ പെണ്ണുങ്ങളുടെ അടിവസ്തത്തിണ്റ്റെ വിയര്‍പ്പിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന അസ്വാതന്ത്യ്രത്തിണ്റ്റെ താലിബാന്‍ കഥകളുമായി...

അപ്പോല്‍ നിങ്ങളോട്‌ പറയാന്‍ ഇത്രയേ ഉള്ളു.. തുഫൂ....

---------------------------

I had no intention to insult anyone personally..

Shas said...

കോഴിക്കോട്‌: രാഷ്ട്രീയത്തിന്റെ പേരിലുള്ള കാലുഷ്യം നിരപരാധികളുടെ ജീവൻ കവരുകയും അംഗഭംഗംവരുത്തുകയും ചെയ്യുന്ന കണ്ണൂരിന്റെ മണ്ണിൽ ഒരു യുവാവിനു കൂടി കാലു നഷ്ടമായി. വിദ്യാർഥിനിയായിരുന്ന അശ്നയുടെ കാൽ ബോബെറിഞ്ഞു തകർത്ത കണ്ണൂരിൽ ഈ പൈശാചികതക്ക്‌ അറുതിയായില്ലെന്നതിനു സാക്ഷിയായി തൊക്കിലങ്ങാടി വാഴയിൽപുരയിൽ ബഷീറെന്ന 29 കാരൻ അർധബോധാവസ്ഥയിൽ കഴിയുകയാണ്‌. ചലനമറ്റ ഇടതുകാൽ ഇന്നലെ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിൽ വച്ച്‌ മുറിച്ചു മാറ്റിയതോടെ ഒരു യുവാവിന്റെ ജീവിതം കൂടി ക്രിമിനൽ രാഷ്ട്രീയം ചക്രക്കസേരയിൽ തളച്ചു. രാഷ്ട്രീയ നേതൃത്വങ്ങളോ ഭരണകൂടമോ പ്രതികരിക്കാനില്ലാതെ ഒരു ജീവിതം ഇവിടെ അടിതെറ്റി വീണു. ഇക്കഴിഞ്ഞ തൃത്താല തിരഞ്ഞെടുപ്പിനു പിറ്റേന്നു മഗ്‌രിബ്‌ നമസ്കാരം കഴിഞ്ഞു പള്ളിയിൽനിന്നു വരികയായിരുന്ന ബഷീറിനെ രാത്രി എട്ടുമണിയോടെ കൂത്തുപറമ്പ്‌ തൊക്കിലങ്ങാടി ടൗണിൽ വച്ചാണ്‌ സി.പി.എം അക്രമിസംഘം വെട്ടിപ്പരിക്കേൽപ്പിച്ചതു. സി.പി.എം പ്രവർത്തകന്റെ കള്ളവോട്ട്‌ ചെയ്യാനുള്ള ശ്രമത്തെ ചോദ്യംചെയ്തുവേന്നതാണ്‌ എസ്‌.ഡി.പി.ഐ പ്രവർത്തകനായ ബഷീർ ചെയ്ത തെറ്റ്‌. കൂത്തുപറമ്പിലെ ഓട്ടോ ഡ്രൈവറായ കണേ​‍്ടരിയിലെ പ്രഭുലാൽ, പാലപ്പറമ്പ്‌ ലക്ഷംവീട്‌ കോളനിയിലെ ജിത്തു, ഗീതയുടെ മകൻ ജിജോ, സ്വപ്നയുടെ മകൻ ശരലാൽ, സരസുവിന്റെ മക്കളായ മഞ്ജുനാഥ്‌, രാഗേഷ്‌, കണേ​‍്ടരിയിലെ രാഘവന്റെ മകൻ രാഗേഷ്‌, അനി, മൂര്യാട്‌ സ്വദേശികളായ അഭിലാഷ്‌, വിപിൻ, കുട്ടിക്കുന്നിലെ നീരജ്‌ തുടങ്ങി 15ഓളം പേരാണു ബഷീറിനെ ആക്രമിച്ചതു. എന്നാൽ കൈതേരി കപ്പണയിലെ പൊല്ലാന്തേരി ഹാസിൽ പ്രഭുലാൽ, പാലാപ്പറമ്പ്‌ ശിവഗീതിൽ സി ജിത്തു, പാലാപ്പറമ്പ്‌ ലക്ഷംവീട്‌ കോളനിയിലെ കെ സ്വരലാൽ, പാലാപ്പറമ്പ്‌ ലക്ഷംവീട്‌ കോളനിയിലെ എം എൻ രാജേഷ്‌, മൂരിയാട്‌ ചുള്ളിഭാഗം വയലിൽ ഹൗസിൽ അണ്ണേരി വിപിൻ എന്നി അഞ്ചു സി.പി.എം പ്രവർത്തകരെയാണ്‌ ഇക്കഴിഞ്ഞ 10ന്‌ അറസ്റ്റ്‌ ചെയ്തത്‌. തൊക്കിലങ്ങാടി വാഴയിൽ നബീസു-അബൂബക്കർ ദമ്പതികളുടെ മകനാണ്‌. കാസർകോഡ്‌ മേൽപ്പറമ്പ്‌ റുബീന മൻസിലിൽ റുബീനയാണു ഭാര്യ. ഒരു വയസ്സുകാരനായ മുആദ്‌ ഏകമകനാണ്‌.

ഇതിനെ എന്ത് വിളിക്കും

താലിബാനിസമോ ....? രാജ്യ ദ്രോഹമോ ..... ? ഫാഷിസ മോ ...? അതോ രാജ്യ സ്നേഹമോ ...?

വിലാപങ്ങളില്ല ...? പത്ര സമ്മേളനങ്ങള്‍ ഇല്ല ....? ന്യൂസ്‌ അവര്‍ ചര്‍ച്ചകളില്ല ...? റൈഡ് കളില്ല ...

നിഷ്പക്ഷമതികളായ മാന്യ ദേഹങ്ങളെ ആരെയും കാണാനില്ല.... കാരണം വെട്ടേറ്റ വന്റെ മതം "ഭീകര മതമാത്രേ "

Unni said...

ഭ്രാന്തൻ എന്നതിന് പകരം ഒരു പേര് ചേർത്തു ഇല്ലായിരുന്നെങ്കിൽ ദൈവത്തിന്റെ ഗുണ്ടകൾ അദ്ദേഹത്തിന്റെ ജീവിതം തകർക്കില്ലായിരുന്നു

Anonymous said...

Onnu podo ea jabbare തനിക്ക് വിവരേ വിദ്യാഭ്യാസം ഇല്ലാത്തത് എന്റെ തെറ്റല്ല

«Oldest ‹Older   201 – 271 of 271   Newer› Newest»
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.