Friday, September 3, 2010

ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അക്രമത്തിലൂടെയോ?


ഇസ്ലാം എങ്ങനെ പ്രചരിച്ചു?

പതിമൂന്നു വര്‍ഷക്കാലം മുഹമ്മദ് തന്റെ പുതിയ മതം പ്രചരിപ്പിച്ചത് ജന്മദേശമായ മക്കയിലായിരുന്നു. മക്കയിലന്നുണ്ടായിരുന്നത് മുഖ്യമായും ബഹുദൈവാരാധനയില്‍ വിശ്വസിച്ചിരുന്ന ആളുകളാണ്. ജൂതമതക്കാരും ക്രിസ്ത്യാനികളും അറേബ്യയില്‍ അക്കാലത്തുണ്ട്. കുര്‍ആനില്‍ അല്ലാഹുവിനു പരിചയമുള്ള മതക്കാര്‍ ഈ വാക്യത്തില്‍ ഇങ്ങനെ വായിക്കാം:-

സത്യവിശ്വാസികള്‍ , യഹൂദന്‍മാര്‍ , സാബീമതക്കാര്‍ , ക്രിസ്ത്യാനികള്‍ , മജൂസികള്‍ , ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.[22-17]

മക്ക അക്കാലത്ത് വിഗ്രഹാരാധനയുടെ കേന്ദ്രമായിരുന്നു. കഅബാ ക്ഷേത്രത്തില്‍ മുന്നൂറില്‍ പരം ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു. അറേബ്യയുടെ നാനാദിക്കില്‍നിന്നും അങ്ങോട്ട് തീര്‍ത്ഥാടനത്തിനായി ആളുകള്‍ പ്രവഹിച്ചിരുന്നത് ‍ മക്കയുടെ സാമ്പത്തികാഭിവൃദ്ധിയും യശസ്സും വര്‍ദ്ധിക്കുന്നതിനു കാരണമായി.

തൌഹീദ് [ഏക ദൈവത്വം] സിദ്ധാന്തവുമായി രംഗത്തു വന്ന മുഹമ്മദിനെ മക്കാനിവാസികള്‍ സ്വാഭാവികമായും എതിര്‍ത്തു. അവര്‍ പക്ഷെ വളരെ ഉന്നത സാംസ്കാരികനിലവാരമുള്ളവരായിരുന്നതിനാല്‍ കായികമായല്ല , ആശയപരമായിത്തന്നെയാണു മുഹമ്മദിന്റെ പ്രവാചകത്വവാദത്തെ നേരിട്ടത്. ശാരീരികമായ ഉപദ്രവങ്ങളൊന്നും കാര്യമായി അദ്ദേഹത്തിനു നേരെ ഉണ്ടായതായി തെളിവുകളില്ല. വളരെ നിസ്സാരമായ ചില ഒറ്റപ്പെട്ട സംഭവങ്ങളെയാണു പില്‍ക്കാലത്ത് അതിശയോക്തിപരമായി അവതരിപ്പിക്കാന്‍ ചരിത്രകാരന്മാര്‍ ശ്രമിച്ചിട്ടുള്ളത്. മുഹമ്മദ് പിന്നീടു നടത്തിയ നരനായാട്ടുകളുമായി താരതമ്യം ചെയ്താല്‍ ഈ സംഭവങ്ങളൊക്കെ അവഗണനീയമാംവിധം നിസ്സാരമാണെന്നു കാണാം.

മക്കയില്‍ തികച്ചും സമാധാനപരവും ജനാധിപത്യപരവുമായിരുന്നു മുഹമ്മദിന്റെ പ്രബോധനങ്ങള്‍
.സമാധാനവാദികള്‍ സാധാരണ ഇക്കാലത്ത് ഉദ്ധരിക്കാറുള്ള ഈ വചനങ്ങളെല്ലാം ആദ്യകാല സൂക്തങ്ങളാണ്:-

1:“ മതത്തില്‍ ബലപ്രയോഗം പാടില്ല; (2:256)“
2:“ നിങ്ങള്‍ക്കു നിങ്ങളുടെ മതം, ഞങ്ങള്‍ക്കു ഞങ്ങളുടെ മതം;(109:6)“
3: “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“
4:“ യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍‍പ്പെടുകയാണു വേണ്ടത്;(16:125)“
5:“ ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“
6:“ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)“


മക്കക്കാരായ മുശ്രിക്കുകളും [ബഹുദൈവാരാധകര്‍] വളരെ സഹിഷ്ണുതയോടെയാണു മുഹമ്മദിനോടു പെരുമാറിയത്.
മക്കയിലെ ഖുറൈശികള്‍ വളരെ ഉയര്‍ന്ന സംസ്കാരമുള്ളവരും മുഹമ്മദിനേക്കാള്‍ നന്മയുള്ളവരുമായിരുന്നുവെന്ന് ഇസ്ലാമിന്റെ ചരി‍ത്രത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഏതൊരാള്‍ക്കും മനസ്സിലാകും. ചില ചരിത്രകാരന്മാര്‍ ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുമുണ്ട്. നബിയുടെ മഹത്വം ഉയര്‍ത്തിക്കാട്ടുന്നതിനായി അവരെ വെറും ജാഹിലുകളായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് ഇന്നത്തെ മതപ്രചാരകര്‍. ഈ അഭിപ്രായം ഇസ്ലാം വിരോധികളുടെയല്ലെന്നു കാണിക്കാന്‍ ചില ഉദ്ധരണികള്‍ കൂടി കാണുക;-
“തിരുമേനി ആദ്യമാദ്യം ഏകദൈവസിദ്ധാന്തത്തിലേക്ക് ജനങ്ങളെ വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോളാണ് ബഹുദൈവവിശ്വാസത്തെ പരസ്യമായി എതിര്‍ക്കാന്‍ തുടങ്ങിയത്. അത് മക്കക്കാര്‍ക്കു വിശിഷ്യാ ഖുറൈശികള്‍ക്കു സഹിക്കാന്‍ കഴിയാത്ത ഒന്നായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ഒരു ജനതയുടെ ദൈവങ്ങളെ പാടേ നിഷേധിക്കാന്‍ ഒരാള്‍ എഴുന്നേറ്റു നിന്നാല്‍ -വിശിഷ്യാ അക്കാലത്ത്-ആ ജനത അവനെ വെറുതെ വിടുമോ? ഒരിക്കലുമില്ല. പക്ഷെ ഖുറൈശികള്‍ നമ്മില്‍ പലരും ധരിച്ചു വെച്ചതുപോലെ , വിഡ്ഢികളോ അജ്ഞാനികളോ ആയിരുന്നില്ല. അവര്‍ തികഞ്ഞ തന്റേടവും ദീര്‍ഘദൃഷ്ടിയുമുള്ളവര്‍ തന്നെയായിരുന്നു.....
.....കുറൈശികള്‍ വളരെ തന്റേടത്തോടെയും ദീര്‍ഘദൃഷ്ടിയോടെയും കൂടിയാണ് ആദ്യമാദ്യം തിരുമേനിയുടെ ഉല്‍ബോധനങ്ങളെ അഭിമുഖീകരിച്ചത്. അതായത് ആത്മനിയന്ത്രനം വിട്ട് അവര്‍ ഒന്നും പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്നില്ല......
ഖുറൈശികളുടെ ദൈവങ്ങളെ നിഷേധിക്കാന്‍ എഴുന്നേറ്റു നിന്നിരുന്ന മുഹമ്മദ്[സ]യെ ഒരൊറ്റ അടിക്കു കൊല്ലാനും അങ്ങിനെ തങ്ങളുടെ ദൈവങ്ങളുടെ അന്തസ്സും പ്രതാപവും നിലനിര്‍ത്താനും അവര്‍ക്കൊരു പ്രയാസവുമുണ്ടായിരുന്നില്ല. പക്ഷെ അവരതിനു മുതുര്‍ന്നില്ല.
....കുറൈശി നേതാക്കളെല്ലാവരും ദുഷ്ടന്മാരോ ദുര്‍ബുദ്ധികളോ ആയിരുന്നില്ല. സഹൃദയരും ഉദാര ശീലരും മാന്യരുമായി, പലരും പല നേതാക്കളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഈ പ്രശ്നത്തിനു സമാധാനപരമായ പരിഹാരം കാണണമെന്നാണ് അവരാഗ്രഹിച്ചത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ആത്മനിയന്ത്രണം കൈവിടാതെ പെരുമാറാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചത്..”[ഇസ്ലാം ചരിത്രം, സി എന്‍ അഹ്മദ് മൌലവി, പേജ് 225,226 ഒന്നാം പതിപ്പ് 1971]


“അറബികള്‍ അതിപുരാതനമായ ഒരു സംസ്കാര പാരംബര്യമുള്ള ജനതയാണ്. മക്കാനേതാക്കളായിരുന്ന കുറൈശികളോ, അവരുടെ നിലവാരം മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്; റോമന്‍ ചക്രവര്‍ത്തി,അബ്സീനിയന്‍ ചക്രവര്‍ത്തി, യമന്‍ രാജാക്കന്മാര്‍, മുതലായവരുമായി ഒരു മധ്യവര്‍ത്തിയെയും കൂടാതെ നേരില്‍തന്നെ ബന്ധം പുലര്‍ത്തിക്കൊണ്ടിരുന്നവരായിരുന്നു കുറൈശികള്‍ ‍. പരി‍ശുദ്ധമക്കായുടെ അധിപന്മാരും അറേബ്യയിലെ പുരോഹിതനേതാക്കന്മാരും എന്ന നിലക്ക് ആ രാജാക്കന്മാരെല്ലാം ഇവരെ ആദരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ,ലോകവ്യാപാരകേന്ദ്രം മക്കയാകകൊണ്ടും ,വിവിധ നാടുകളില്‍ വ്യാപാരാവശ്യാര്‍ഥം സഞ്ചരിക്കുക മൂലംവും വളരെയേറെ അറിവുകളും അനുഭവങ്ങളും നേടിക്കഴിഞ്ഞവരായിരുന്നു കുറൈശികള്‍.....
അവര്‍ ദൈവവിശ്വാസികളായിരുന്നു. അല്ലാഹുവിന്റെ അസ്തിത്വത്തിലും ,ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് അവനാണെന്ന കാര്യത്തിലും അവര്‍ക്ക് അശേഷം സംശയമുണ്ടായിരുന്നില്ല. പക്ഷെ അല്ലാഹുവിനെ പ്രതാപശാലിയായ ഒരു രാജാവിന്റെ സ്ഥാനത്താണവര്‍ കണക്കാക്കിയത്....
ഹജ്ജ് കര്‍മ്മങ്ങള്‍ അവര്‍ നിര്‍വ്വഹിച്ചിരുന്നു. അത് ഒരു വലിയ പുണ്യകര്‍മ്മമായിട്ടു തന്നെയാണവര്‍ ഗണിച്ചിരുന്നത്. നാല്‍ക്കാലികളെ തങ്ങളുടെ ദൈവങ്ങളുടെ പേരില്‍ ഉഴിഞ്ഞിടുകയും ബലിയറുക്കുകയും പതിവായിരുന്നു. പലിശ ,ചൂതാട്ടം ,വ്യഭിചാരം മുതലായവ നിഷിദ്ധങ്ങളായിട്ടു തന്നെയാണവര്‍ കണക്കാക്കിയിരുന്നത്. അതുകൊണ്ടാണല്ലൊ കാബ പുനരുദ്ധരിച്ചപ്പോള്‍ ,അത്തരം പണങ്ങളൊന്നും അതിലേക്കുപയോഗപ്പെടുത്തിക്കൂടെന്ന് അവര്‍ തീരുമാനിച്ചതും, അവസാനം പണം തികയാതെ വന്നപ്പോള്‍ തറയില്‍ ഒരു ഭാഗം ഒഴിച്ചിട്ട് കാ‍ബയുടെ ചുമര് കെട്ടിയതും. ദാനധര്‍മ്മങ്ങളില്‍ അവരെപ്പോഴും അഭിമാനം കൊണ്ടിരുന്നു. ചില പ്രത്യേക കുടുംബങ്ങള്‍ക്കു ചില വിശ്വാസ സിദ്ധാന്തങ്ങളും ആചാര സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. മരണത്തോടെ മനുഷ്യന്റെ ജീവിതം അവസാനിച്ചു,എന്നായിരുന്നു അറബികളുടെ ധാരണ....” [അതേ പുസ്തകം പേ.250]


അദ്ദേഹത്തിന്റെ പ്രവാചകത്വ വാദം തെളിയിക്കാനായി എന്തെങ്കിലും യുക്തിസഹമായ ദൃഷ്ടാന്തങ്ങള്‍ കാണിക്കൂ‍ എന്നായിരുന്നു അവരുടെ നിരന്തരമായ ആവശ്യം .താന്‍ ഒരു ദൈവദൂതനാണെങ്കില്‍ സാധാരണ അത്തരക്കാര്‍ കാണിക്കാറുള്ളതു പോലെ എന്തെങ്കിലും അദ്ഭുത്പ്രവൃത്തികളിലൂടെ അതു തെളിയിക്കണമെന്ന മക്കക്കാരുടെ ശാഠ്യത്തിനു മുമ്പില്‍ മുഹമ്മദ് ശരിക്കും അടിയറവു പറയേണ്ടി വന്നു.
അന്നത്തെ അറബികള്‍ക്കിടയില്‍ ധാരാളം പ്രവാചകന്മാരും വെളിച്ചപ്പാടുകളും ഉണ്ടായിരുന്നു. ഓരോ ഗോത്ര ദൈവങ്ങള്‍ക്കും ,അവരുടെ ഇംഗിതങ്ങള്‍ ഭക്തരെ അറിയിക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത് ഈ വെളിച്ചപ്പാടുകളായിരുന്നു. അവരുടെ വെളിപാടുകളെ ആരും കാര്യമായി സംശയിച്ചിരുന്നില്ല. അറബികള്‍ ഏതു പ്രധാന തീരുമാനം എടുക്കുമ്പോഴും അവരുടെ ദൈവങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നു.
വെളിപാടും പ്രവാചകത്വവുമൊന്നും അവര്‍ക്കു പുതിയ കാര്യമായിരുന്നില്ല എന്നു ചുരുക്കം. അങ്ങനെയിരിക്കെയാണ് മുഹമ്മദ് പുതിയ പ്രവാചകനായി രംഗത്തു വരുന്നത്. ഗോത്രദൈവങ്ങളെല്ലാം വ്യാജന്‍ മാരാണെന്നും അല്ലാഹു എന്ന ആകാശ ദൈവം മത്രമേ യഥാര്‍ഥ ദൈവമായുള്ളു എന്നുമാണ് അദ്ദേഹം വാദിച്ചത്. ഇത് അറബികള്‍ക്കു ബോധ്യപ്പെട്ടില്ല. അവരെ ബോധ്യപ്പെടുത്തുന്നതില്‍ മുഹമ്മദ് തീര്‍ത്തും പരാജയപ്പെടുകയാണുണ്ടായത്. ആ പരാജയത്തിന്റെ ദയനീയ ചിത്രം ഖുര്‍ ആന്‍ തന്നെ വരച്ചുകാട്ടുന്നതു നോക്കുക:-

മുശ്രിക്കുകളും `അല്ലാഹുവും` തമ്മില്‍ നടന്ന സംവാദം:-

“ഈ ഭൂമിയില്‍നിന്നും ഒരു ഉറവ പൊട്ടി ഒലിപ്പിച്ചു കാണിച്ചു തരുന്നതു വരേക്കും ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയില്ല;അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയുടേയും മുന്തിരിയുടേയും ഒരു തോട്ടം ഉണ്ടായിരിക്കുകയും അതിന്റെ ഇടയില്‍ അരുവികള്‍ പൊട്ടിയൊലിപ്പിച്ചു കാണിക്കുകയും വേണം.അല്ലെങ്കില്‍ നീ ജല്പിക്കാറുള്ളതുപോലെ ആകാശം കഷ്ണങ്ങളാക്കി ഞങ്ങളുടെ മേല്‍ വീഴ്ത്തുകയോ അല്ലാഹുവിനേയും മലക്കുകളേയും ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്തുകയോ ചെയ്യുക.
അല്ലെങ്കില്‍ നിനക്കു സ്വര്‍ണ്ണത്തിന്റെ ഒരു വീടുണ്ടായിരിക്കുകയോ നീ ആകാശത്തു കയറിപ്പോവുകയോ ചെയ്യുക. ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടു വരുന്നതു വരെ നിന്റെ ആകാശക്കയറ്റം ഞങ്ങല്‍ വിശ്വസിക്കുകയില്ല.”[17:90-93]

തനിക്കു മുമ്പുള്ള പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് മുഹമ്മദ് തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട് തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു തെളിവും നല്‍കാന്‍ കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്. വ്യാജന്മാരായ മറ്റു ദൈവങ്ങളെപ്പോലെ അല്ലാഹുവും ഒരു മനുഷ്യനെത്തന്നെ ദൂതനാക്കി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്തേ? എന്ന ചോദ്യവും വളരെ പ്രസക്തവും ന്യായവുമായിരുന്നു. അതിനുള്ള മറുപടി എത്ര ബാലിശമായിരുന്നു എന്നു നോക്കൂ:
“നേര്‍വഴിവന്നെത്തിയപ്പോള്‍ അതില്‍ വിശ്വസിക്കുന്നതില്‍നിന്നു ജനങ്ങളെ തടഞ്ഞത്,അല്ലാഹു മനുഷ്യനെയാണോ റസൂലായി അയച്ചിരിക്കുന്നത്? എന്ന അവരുടെ വാദം മാത്രമാണ്.പറയുക:“നടക്കുന്ന മലക്കുകളാണു ഭൂമിയില്‍ താമസക്കാരെങ്കില്‍ ആകാശത്തു നിന്നും ഒരു മലക്കിനെ നാം റസൂലായി അയക്കുമായിരുന്നു” [17:94-95]

“അല്ലാഹു ഞങ്ങളോട് നേരിട്ടു സംസാരിക്കുകയോ എന്തെങ്കിലും ദൃഷ്ടാന്തം വന്നെത്തുകയോ ചെയ്യാത്തതെന്തുകൊണ്ട്? എന്നു അജ്ഞാനികള്‍ ചോദിക്കുന്നു. അപ്രകാരം അവര്‍ക്കു മുമ്പുള്ളവരും ചോദിച്ചിട്ടുണ്ട്. ദൃഢമായി വിശ്വസിക്കുന്നവര്‍ക്ക് നിശ്ചയമായും ഞാന്‍ പല ദൃഷ്ടാന്തങ്ങളും വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.”[2:118]

ഭൂമിയിലെ താമസക്കാര്‍ മലക്കുകളായിരുന്നെങ്കില്‍ മലക്കുകളെ പറഞ്ഞയക്കുമായിരുന്നു എന്ന ന്യായം യുക്തിക്കു നിരക്കുന്നതാണോ?
മനുഷ്യര്‍ക്കിടയില്‍തന്നെ അനേകം വ്യാജ വെളിച്ചപ്പാടുകളും പ്രവാചകന്മാരുമൊക്കെയുണ്ടായിരുന്ന ഒരു കാലത്ത് യഥാര്‍ഥ ദൈവവും ഈ വ്യാജദൈവങ്ങള്‍ അവലംബിച്ച അതേ ആശയവിനിമയ മാര്‍ഗ്ഗം തന്നെ ഉപയോഗിച്ചതിന്റെ അനൌചിത്യം ചൂണ്ടിക്കാണിച്ചതില്‍ തെറ്റുണ്ടോ?
കുറേക്കൂടി വിശ്വാസയോഗ്യമായ ഒരു മാര്‍ഗ്ഗം ഈ ദൈവം അവലംബിക്കേണ്ടതായിരുന്നില്ലേ? ദൃഢമായി വിശ്വസിക്കുന്നവര്‍ക്കു വ്യക്തമായ ദൃഷ്ടാന്തം കാണിച്ചു കൊടുത്തിട്ടുണ്ടെന്ന വാദം നിരര്‍ഥകവും യുക്തിഹീനവുമല്ലേ? അന്ധമായി എന്തും വിശ്വസിക്കാന്‍ തയ്യാറാകുന്നവര്‍ക്കു തെളിവുകള്‍ വേണ്ടതില്ല. ഏതു വ്യാജന്മാരുടെ കെണിയിലും അവര്‍ വീണുപോകും. സംശയിക്കുകയും ചോദ്യം ചെയ്യുകയും വ്യക്തമായ തെളിവുള്ള കാര്യം മാത്രം വിശ്വസിക്കുകയും ചെയ്യുന്ന ചിന്താശീലര്‍ക്കാണു തെളിവു വേണ്ടത്. അത്തരക്കാരുടെ മുന്‍പില്‍ തെളിവു നല്‍കുന്നതില്‍ അമ്പേ പരാജയപ്പെടുകയും നിരാശരാവുകയും ചെയ്ത ദൈവവും ദൂദനും ചോദ്യകര്‍ത്താക്കളുടെ ഉദ്ദേശ്യ ശുദ്ധിയെത്തന്നെ ചോദ്യം ചെയ്യാനാണു പിന്നീട് മുതിര്‍ന്നത്.

“നാമുമായി കണ്ടുമുട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ചോദിക്കുന്നു. നമ്മുടെ അടുത്തേക്ക് എന്തുകൊണ്ട് മലക്കുകള്‍ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ നമ്മുടെ റബ്ബിനെ നാം എന്തുകൊണ്ട് നേരി‍ട്ടു കാണുന്നില്ല? തീര്‍ച്ചയായും അവര്‍ മനസ്സില്‍ ഗര്‍വ്വു നടിക്കുകയും ധിക്കാരം കാട്ടുകയുമാണ് ചെയ്തിരിക്കുന്നത്.”[25:21]

ശാസ്ത്രബോധവും യുക്തിചിന്തയും വികസിച്ച ഇക്കാലത്തു പോലും സിദ്ധന്മാരും മനുഷ്യദൈവങ്ങളും ആളുകളെ പറ്റിക്കുന്നത് നാം കാണുന്നു. പതിനാലു നൂറ്റാണ്ടു മുമ്പ് മക്കയില്‍ ജീവിച്ചിരുന്ന അറബികള്‍ പ്രവാചകത്വ വാദവുമായി വന്ന മുഹമ്മദിനോട് തെളിവുകള്‍ ചോദിച്ചെങ്കില്‍ അവരുടെ യുക്തിചിന്താശീലത്തെ പ്രശംസിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ അന്ധമായി വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ ഭീഷണിപ്പെടുത്തുകയാണു മുഹമ്മദിന്റെ ദൈവം ചെയ്തത്.

“അവര്‍ മലക്കുകളെ കാണുന്ന ദിവസം ആ കുറ്റവാളികള്‍ക്ക് അന്നു യാതൊരുസന്തോഷവാര്‍ത്തയും ലഭിക്കുകയില്ല.ശക്തിയായ തടസ്സം എന്നു മലക്കുകള്‍ പറയുകയും ചെയ്യും.”[25:22]

“നാം മലക്കിനെ അയച്ചിരുന്നെങ്കില്‍ ഉടനെ തീരുമാനിക്കപ്പെടുമായിരുന്നു.പിന്നീട് അവര്‍ക്ക് ഇട നല്‍കപ്പെടുകയില്ല.”[6:8]

നീതിമാനും പക്വമതിയുമായ ഒരു ദൈവം നിസ്സഹായരും അജ്ഞാനികളുമായ തന്റെ സൃഷ്ടികളോട് പറ്യേണ്ട വാക്കുകളാണോ ഇത്?
ചോദ്യകര്‍ത്താക്കള്‍ അവരുടെ പൂര്‍വിക പാരമ്പര്യപ്രകാരമുള്ള അന്ധവിശ്വാസങ്ങളില്‍ വേരുറച്ചു പോയവരാണ്.തലമുറകളായി പകര്‍ന്നുവന്ന വിശ്വാസങ്ങളെ ഒറ്റയടിക്കു തള്ളിപ്പറയാനും പകരം മറ്റൊരു പുതിയ മതം സ്വീകരിക്കാനും കഴിയണമെങ്കില്‍ അതിനു തക്കതായ തെളിവുകള്‍ ലഭിക്കണമെന്ന അവരുടെ ആവശ്യം തികച്ചും ന്യായമായിരിക്കെ തെളിവു ചോദിക്കുന്നതു തന്നെ ക്രിമിനല്‍കുറ്റമാണെന്ന് ആക്ഷേപിക്കുന്നത് ശരിയാണോ? മന്‍ഷ്യര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ മനുഷ്യരെത്തന്നെ ദൂതനാക്കുന്നതിന്റെ ഔചിത്യവും ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയല്ലേ? ഗര്‍വ്വു നിമിത്തമാണ് അന്നവര്‍ അക്കാര്യം ചോദിച്ചത് എന്നു വന്നാല്‍ പോലും പില്‍ക്കാലത്ത് ആരുടെയും മനസ്സില്‍ സ്വാഭാവികമായും ഉദിച്ചേക്കാവുന്ന ഒരു സംശയം എന്നനിലക്ക് അല്പം കൂടി യുക്തിസഹമായ മറുപടി പറയാമായിരുന്നില്ലേ?

തെളിവു ചോദിക്കുന്നതു ധിക്കാരമാണെന്നു പറയുന്ന അല്ലാഹു തന്നെ അന്യമതക്കാരോടു തെളിവു ചോദിക്കുന്നുമുണ്ട്!

“യഹൂദികളോ ക്രിസ്ത്യാനികളോ അല്ലാതെ മറ്റാരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല എന്ന് അവര്‍ പറയുന്നു.അത് അവരുടെ വ്യാമോഹം മാത്രമാണ്‍.പറയുക: നിങ്ങള്‍ സത്യവാദികളാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവുകള്‍ ഹാജറാക്കുക.”[2:111]
ഇത് വൈരുധ്യമല്ലേ?

ദൈവദൂതന്‍ എന്നവകാശപ്പെടുന്നയാള്‍ മറ്റാരും ആവശ്യപ്പെടാതെത്തന്നെ തെളിവു നല്‍കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ തെളിവു ചോദിച്ചവരെ ശിക്ഷാഭീഷണി ഉയര്‍ത്തി ഭയപ്പെടുത്താനാണു മുഹമ്മദ് ശ്രമിച്ചത്:

എങ്കില്‍ അത്തരത്തിലുള്ള ശിക്ഷകള്‍ വരുത്തിക്കാണിച്ചെങ്കിലും പ്രവാചകത്വം തെളിയിക്കണമെന്നായി മുശ്രിക്കുകള്‍ .

“അല്ലാഹുവേ ഇതു നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ ആകാശത്തുനിന്നു ഞങ്ങളുടെ മേല്‍ കല്‍മഴ വര്‍ഷിക്കുകയോ വേദനാജനകമായ മറ്റുവല്ല ശിക്ഷയും അയക്കുകയോ ചെയ്യുക എന്നവര്‍ പറഞ്ഞ സന്ദര്‍ഭം;താങ്കള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കുമ്പോല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.”[8:32,33]

മുന്‍ കാലങ്ങളില്‍ പ്രവാചകന്മാര്‍ ഉള്ളപ്പോള്‍തന്നെ ശിക്ഷയിറക്കിയിരുന്നതായി നബി പറ്ഞ്ഞതുകൊണ്ടാണ് അവര്‍ അങ്ങനെയും വെല്ലു വിളി നടത്തിയത്. നബിക്കു പരിക്കേല്‍ക്കാതെ ശത്രുക്കളെ ശിക്ഷിക്കാന്‍ പോലും കഴിയാത്ത ദൈവം?
ദൃഷ്ടാന്തങ്ങള്‍ക്കായി മുറവിളി കൂട്ടുന്നവരെ കുറിച്ച് മറ്റൊരിടത്ത് ഇങ്ങനെ കാണാം;
“അവര്‍ പറഞ്ഞു .അവരുടെ നാഥനില്‍നിന്നും ഒരു ദൃഷ്ടാന്തവും അവനു ലഭിക്കാത്തതെന്തുകൊണ്ടാണ്? പറയുക:ദൃഷ്ടാന്തങ്ങള്‍ അയക്കാന്‍ കഴിവുള്ളവനാണു ദൈവം. എന്നാല്‍ അവരിലധികപേരും അജ്ഞതയിലാണ്.”[6:37]

ഈ സൂക്തം സാമാന്യ യുക്തിക്കു നിരക്കാത്തതും അപ്രസക്തവുമാണ്. കാരണം മക്കയിലെ അറബികളാരും തന്നെ സര്‍വ്വശക്തനായ ദൈവത്തിന്റെ കഴിവിനെ ചോദ്യം ചെയ്തിരുന്നില്ല. ദൈവത്തിന് അത്ഭുതം കാട്ടാന്‍ കഴിവുണ്ടോ എന്നായിരുന്നില്ല അവരുടെ ചോദ്യം. പ്രവാചകത്വത്തിനു തെളിവുണ്ടോ എന്നാണവര്‍ ചോദിച്ചിരുന്നത്. ദൈവത്തിനു കഴിവുണ്ട് എന്ന മറുപടി അവര്‍ക്കു തൃപ്തികരമായ ഒന്നായിരുന്നില്ല.

വേദം ഒറ്റത്തവണയായി ഇറക്കാത്തതെന്തേ? എന്ന ചോദ്യത്തിനു താങ്കള്‍ക്കു ഗ്രഹിക്കാനാണ് എന്ന മുടന്തന്‍ ന്യായമാണു മറുപടി.[25:32]

ഈ വാദപ്രതിവാദം വളരെ രസകരമായി ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതു ശ്രദ്ധിച്ചു വായിച്ചാല്‍ എന്തു കൊണ്ടാണു മുഹമ്മദ് നബിക്ക് മക്ക വിട്ടു പോകേണ്ടിവന്നത് എന്നു വ്യക്തമാകും. ഈ സംവാദത്തില്‍ യുക്തിപരമായി ആരാണു മുന്നിട്ടൂ നില്‍ക്കുന്നത്? സര്‍വ്വ തന്ത്രജ്ഞനായ അല്ലാഹുവോ അതോ ബഹുദൈവ വിശ്വാസികളായ ആ പാവം അറബികളോ?
ഉത്തരം മുട്ടിയ നബിയും അല്ലാഹുവും പിന്നീട് വിചിത്രമായ മറ്റൊരു സിദ്ധാന്തവുമായി രംഗത്തു വന്നു.

“അവരുടെ അടുക്കലേക്കു നാം മലക്കുകളെ ഇറക്കുകയും മരിച്ചവര്‍ അവരോട് സംസാരിക്കുകയും സകല വസ്തുക്കളേയും കൂട്ടം കൂട്ടമായി നാം അവരുടെ മുന്നില്‍ ഹാജറാക്കുകയും ചെയ്താലും അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവര്‍ വിശ്വസിക്കുകയില്ല”.[6:111]

“അല്ലാഹു ഇഛിക്കുന്നവരെ അവന്‍ വഴി പിഴപ്പിക്കുന്നു. അവനിഛിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു.”[6:39]

“അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും സന്മാര്‍ഗ്ഗം സ്വീകരിക്കുമായിരുന്നു.പക്ഷേ മനുഷ്യരെയും ജിന്നുകളെയും കൊണ്ട് നരകം നിറയ്ക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്.”[32:13]

“എല്ലാ പ്രവാചകന്മാര്‍ക്കും നാം ശത്രുക്കളെ ഏര്‍‍പ്പെടുത്തിയിരിക്കുന്നു. അതായത് മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ; അവരില്‍ ചിലര്‍ ചിലരോട് വഞ്ചനയായി മോടിവാക്കുകള്‍ സ്വകാര്യബോധനം നല്‍കിക്കൊണ്ടിരിക്കുന്നു. നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല.”[6:112]

“അപ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങള്‍ പ്രയോഗിക്കാനായി ദുഷ്ടന്മാരില്‍ പ്രധാനികളെത്തന്നെ ഞാന്‍ നിയോഗിച്ചിരിക്കുന്നു.”[6:123]


പിന്നെയെന്തിനാണാവോ ഈ ദൈവം പ്രവാചകന്മാരെ അയച്ചും കിതാബുകളയച്ചുമൊക്കെ ബുദ്ധിമുട്ടുന്നത്?
അക്രമത്തിലേക്ക്
ആശയപരമായ ഒരു പ്രചാരണപരിപാടിയിലൂടെ തന്റെ ദൌത്യം വിജയിപ്പിക്കാനാവില്ല എന്നു മനസ്സിലാക്കിയ മുഹമ്മദ് മറ്റു വഴികള്‍ ആലോചിക്കാന്‍ തുടങ്ങി. തന്റെ ഗോത്രക്കാരില്‍നിന്നോ സ്വന്തം കുടുംബത്തിനിന്നുപോലുമോ പ്രതീക്ഷിച്ച പ്രതികരണം ഉണ്ടാകാതിരുന്നത് മുഹമ്മദിനെ നിരാശനും കുപിതനുമാക്കി. സ്വന്തക്കാരോടു തന്നെ അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു തരം പകയും വിദ്വേഷവും നുരഞ്ഞു തുടങ്ങി.
വിദൂര ദേശങ്ങളിലേക്കെവിടെയെങ്കിലും പാലായനം ചെതാലോ എന്ന ചിന്തയും അദ്ദേഹത്തിനുണ്ടായി. അങ്ങനെയാണ് താഇഫ്, അബസീനിയ , മദീന എന്നിവിടങ്ങളിലക്കെയുള്ളവരുമായി ഗൂഡാലോചനകള്‍ ആരംഭിക്കുന്നത്. അതില്‍ മദീനയിലെ ചില അപരിഷ്കൃത ഗോത്രങ്ങളാണു മുഹമ്മദിനെ സ്വീകരിക്കാന്‍ തയ്യാറായത്. അവരുമായി ഒരു ഉടംബടിയുണ്ടാക്കി അങ്ങോട്ടു പാലായനം ചെയ്ത മുഹമ്മദ് പിന്നീട് എന്താണു ചെയ്തത് ? ആ ചരിത്രം അങ്ങേയറ്റം ജുഗുപ്സാവഹവും അവിശ്വസനീയമാം വിധം ഭീകരവുമായിരുന്നു .
‘അല്ലാഹു’ മക്കയില്‍നിന്നു മദീനയിലെത്തിയതോടെ സമാധാനത്തിന്റെയും ഉല്‍ബോധനത്തിന്റെയും മതം കൊള്ളയുടെയും യുദ്ധത്തിന്റെയും മതമായി മാറിയതിന്റെ വാങ്മയചിത്രം ഖുര്‍ ആനിലും ഇസ്ലാം ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെട്ടു കിടക്കുന്നു. ദീനില്‍ യാതൊരു ബലപ്രയോഗവുമില്ല; അവര്‍ക്ക് അവരുടെ മതം നിങ്ങള്‍ക്ക് നിങ്ങളുടെ മതം; യുക്തികൊണ്ടു മാത്രം സംവാദത്തിലേര്‍പ്പെടുക ; തുടങ്ങിയ ‘മക്കീ’ വെളിപാടുകള്‍ പ്രവാചകന്‍ മദീനയിലെത്തി അധികാരം സ്ഥാപിച്ചതോടെ നസ്ഖ് [ക്യാന്‍സല്‍ ] ചെയ്യപ്പെട്ടു!

ബലപ്രയോഗത്തിനും പച്ചയായ കൊള്ളയ്ക്കും കൊലയ്ക്കും ആഹ്വാനം ചെയ്യുന്ന നൂറുകണക്കിനു വെളിപാടുകള്‍ പ്രവാചകന്റെ നാവിലൂടെ പുറത്തു വന്നു.
ഏതാനും ഉദാഹരണങ്ങള്‍ കാണുക:-

യുദ്ധം ചെയ്യല്‍ നിങ്ങള്‍ക്കു നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതു നിങ്ങള്‍ക്കു വെറുപ്പുള്ളതാണ്. എന്നാല്‍ ഒരു കാര്യം നന്മയുള്ളതായിരിക്കെ നിങ്ങള്‍ വെറുത്തെന്നു വരാം. ഒരു കാര്യം ദോഷമായിരിക്കെ നിങ്ങള്‍ ഇഷ്ടപ്പെട്ടെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.[2:216]

പരിശുദ്ധ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ ചോദിക്കുന്നു. പറയുക: അത് അപരാധം തന്നെയാണ്. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു ജനങ്ങളെ തടയുന്നതും അവനെ നിഷേധിക്കുന്നതും മസ്ജിദില്‍ ഹറാമില്‍ നിന്നു ബഹിഷ്കരിക്കുന്നതും അല്ലാഹുവിങ്കല്‍ വലിയ അപരാധമാകുന്നു. ഫിത്ന യാണ് കൊലയെക്കാള്‍ വലിയത്.[2:217]

ഈ വാക്യം അവതരിക്കാനിടയായ സംഭവം വ്യാഖ്യാതാക്കളും ചരിത്രകാരന്മാരും വിവരിച്ചിട്ടുണ്ട്. ഇസ്ലാം ചരിത്രത്തിന്റെ അടിയാധാരം എന്നു കണക്കാക്കപ്പെടുന്ന , ഇബ്നു ഹിഷാമിന്റെ ‘സീറത്തു റസൂലുല്ലാഹ്’ എന്ന ഗ്രന്ഥത്തില്‍നിന്നുള്ള വിവരണം ഇതാ കാണുക:-

“ആദ്യ കാലത്തു തന്നെ ഇസ്ലാം വിശ്വസിച്ചവരില്‍ പെട്ട ഒരു മഹാനായിരുന്നു അബ്ദുല്ലാഹിബ്നു ജഹ്ശ്. ത്യാഗ സമ്പൂജ്യമായിരുന്നു അദ്ദേഹത്തിന്റെ ധീര സുന്ദരമായ ജീവിതം. നഖ്ലത്തിലേക്കു നിയോഗിക്കപ്പെട്ട മുഹാജിര്‍ സേനയുടെ നേതൃത്വം നബി അദ്ദേഹത്തില്‍ അര്‍പ്പിക്കുകയുണ്ടായി. എട്ടു പേരാണ് ആ സംഘത്തിലുണ്ടായിരുന്നത്. ഈരണ്ടു പേര്‍ക്ക് ഓരോ ഒട്ടകം എന്ന നിലയില്‍ ഒട്ടകങ്ങളെയും അവര്‍ക്കു നല്‍കുകയുണ്ടായി. വിശപ്പും ദാഹവും സഹിക്കുന്നതില്‍ നിങ്ങളില്‍ ആരെക്കാളും കഴിവുള്ള ഒരാളെ നിങ്ങളുടെ നേതാവായി അയച്ചു തരാം എന്ന മുഖവുരയോടെയാണ് നബി അബ്ദുല്ലാഹിബ്നു ജഹ്ശിനെ സംഘത്തിന്റെ നേതാവായി നിയോഗിച്ചത്.
മക്കക്കും തായിഫിനും ഇടയില്‍ ,മക്കയില്‍നിന്നും ഒരു രാത്രിയുടെ വഴിയകലത്തിലായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് നഖ്ലത്ത്. ആ പ്രദേശം കച്ചവടസംഘങ്ങളുടെ വിശ്രമസങ്കേതമായിരുന്നു. ആ സംഘം നഖ്ലത്തിലേക്കു പുറപ്പെടുമ്പോള്‍ , രണ്ടു ദിവസം യാത്ര ചെയ്ത ശേഷമല്ലാതെ തുറന്നു വായിക്കരുത് എന്ന നിര്‍ദേശത്തോടു കൂടി നബി സംഘത്തലവന്റെ കയ്യില്‍ ഒരു കത്തു കൊടുക്കുകയുണ്ടായി. നിര്‍ദേശപ്രകാരം രണ്ടു ദിവസം യാത്ര ചെയ്ത ശേഷം അബ്ദുല്ലാഹിബ്നു ജഹ്ശ് കത്തു തുറന്നു വായിച്ചു. ഈ കത്തു വായിച്ചു കഴിഞ്ഞാല്‍ നഖ്ലത്തിലേക്കുള്ള യാത്ര തുടര്‍ന്നു കൊള്ളേണമെന്നും നഖ്ലത്തിലെത്തിയാല്‍ ഖുറൈശികളുടെ വരവിനെ കാത്ത് ഇരുന്നു കൊള്ളേണമെന്നും വിജയത്തോടു കൂടി തിരിച്ചു വരുവാന്‍ അവസരം ലഭിക്കുമെന്നും ഇക്കാര്യത്തില്‍ കൂട്ടുകാരുടെ നിലപാട് കണക്കിലെടുക്കേണ്ടതില്ല എന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. അദ്ദേഹം കത്തിലെ താല്‍പ്പര്യം കൂട്ടുകാരെ അറിയിക്കുകയും ,മനോധൈര്യവും രക്തസാക്ഷ്യത്തിനു സന്നദ്ധതയും ഉള്ളവര്‍ മാത്രം നഖ്ലത്തിലേക്കു വന്നാല്‍ മതിയെന്നും അല്ലാത്തവര്‍ക്കു തിരിച്ചു പോകാവുന്നതാണെന്നും അവരെ അറിയിക്കുകയും ചെയ്തു. പക്ഷെ ആ സംഘത്തില്‍നിന്നും ഒരാളും തിരിച്ചു പോകാന്‍ ഒരുങ്ങിയില്ല. ആ സംഘം ഉത്സാഹപൂര്‍വ്വം യാത്ര തുടര്‍ന്നു. ഹിജാബിന്നപ്പുറം ബഹ്രാന്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ സംഘത്തിലെ ഒരു ഒട്ടകത്തിനെ കാണാതായി. സ അദുബിനു അബീ വക്കാസ്, ഉത്വത്തുബ്നു ഗുസ്വാന്‍ എന്നിവരുടെ ഒട്ടകത്തെയാണു കാണാതായത്. അവര്‍ രണ്ടു പേരും ഒട്ടകത്തെ അന്യേഷിച്ചു പുറപ്പെട്ടു. മറ്റുള്ളവര്‍ നഖ്ലത്തിലേക്കുള്ള യാത്ര തുടര്‍ന്നു. പത്താം ദിവസം ആ സംഘം നഖ്ലത്തിലെത്തി. ഖുറൈശികളുടെ വരവും പ്രതീക്ഷിച്ച് അവര്‍ അവിടെ ഇരിപ്പുറപ്പിച്ചു. അങ്ങനെയിരിക്കുമ്പോള്‍ , മുന്തിരി , തോല്‍ മുതലായ കച്ചവടച്ചരക്കുമായി ഖുറൈശികളുടെ ഒട്ടകങ്ങള്‍ തായിഫില്‍നിന്നും അവിടെ വന്നെത്തി. അമ്രുബിനുല്‍ ഹളുറമി , ഹഖമിബ്നുകൈസാന്‍ , ഉസ്മാനുബിനു അബ്ദുല്ലാ എന്നീ ഖുറൈശീ കച്ചവടക്കാര്‍ ആ സംഘത്തിലുണ്ടായിരുന്നു. നഖ്ലത്തില്‍ മുസ്ലിങ്ങളെ കണ്ടപ്പോള്‍ ഖുറൈശികള്‍ ഭയപ്പെട്ടു. ഒട്ടകപ്പുറത്തുനിന്നു ചരക്കുകള്‍ ഇറക്കിവെക്കാതെ അവര്‍ ശങ്കിച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഉക്കാശത്തുമായി അവര്‍ കുശലപ്രശ്നം നടത്തുകയും ,അല്‍പ്പം ആത്മധൈര്യത്തോടെ ചരക്കുകള്‍ ഇറക്കി വെക്കുകയും ചെയ്തു.

ഹിജ്ര മൂന്നാം വര്‍ഷത്തിലെ റജബ് മാസത്തിലാണ് ഈ സംഭവം നടന്നത്. റജബ് മാസം യുദ്ധം നിരോധിച്ച മാസമായിരുന്നു. തന്നിമിത്തം ഖുറൈശികളുമായി യുദ്ധം ചെയ്യുന്നതില്‍ അവര്‍ക്കു മനോവിഷമം നേരിട്ടു. അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ഖുറൈശികള്‍ ഹറമില്‍ കടന്നു കളയുമെന്നുറപ്പായിരുന്നു. അവര്‍ ഹറമില്‍ കടന്നാല്‍ പിന്നെ ഒരു വിധത്തിലും യുദ്ധം ചെയ്യാന്‍ തരപ്പെടില്ല. ആ സന്നിഗ്ദ്ധ ഘട്ടത്തില്‍ ,റജബു മാസം അവസാനിച്ചിരിക്കുന്നുവെന്നും അന്നു ശ അബാന്‍ ഒന്നാണെന്നുമുള്ള സംശയം അവര്‍ക്കു വെളിച്ചം വീശി. ആ സംശയത്തിന്റെ ബലത്തില്‍ മുസ്ലിങ്ങള്‍ ഖുറൈശികളുമായി യുദ്ധം പ്രഖ്യാപിച്ചു. വാഖിദിബ്നു അബ്ദുല്ലാ തൊടുത്തുവിട്ട അമ്പ് അമ്രുബിനുല്‍ ഹളുറമിയെ കൊലപ്പെടുത്തി. ഉസ്മാനിബ്നു അബ്ദുല്ല, ഹകം ഇബ്നു കൈസാന്‍ എന്നിവരെ തടവുകാരായി പിടിച്ചു. മറ്റുള്ളവര്‍ ഓടിക്കളഞ്ഞു. ഖുറൈശികള്‍ ഇട്ടേച്ചു പോയ മുതലുകള്‍ മുസ്ലിങ്ങള്‍ കണ്ടെടുക്കുകയും അതോടൊപ്പം തടവുകാരെയും കൂട്ടി ,അവര്‍ നബിതിരുമേനിയുടെ സന്നിധിയിലേക്കു തിരിക്കുകയും ചെയ്തു.
യുദ്ധത്തില്‍നിന്നു പിന്തിരിഞ്ഞോടിയ ഭീരുക്കള്‍ മക്കയിലെത്തി ‘യുദ്ധം നിരോധിക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്ത അക്രമികള്‍ ‘ എന്നു മുസ്ലിങ്ങളെ നിന്ദിക്കുകയും അപഹസിക്കുകയും ചെയ്തു. ഈ അപവാദം മുസ്ലിം ഹൃദയങ്ങളെ വ്രണപ്പെടുത്തി. ഈ ഘട്ടത്തിലാണ് “പുണ്യ മാസങ്ങളെ പറ്റി അവര്‍ ചോദിക്കുന്നു......”[2:217]എന്ന ആയത്ത് ഇറങ്ങിയത്. ഈ ആയത്ത് ഖുറൈശികളുടെ വായടക്കുകയും മുസ്ലിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ”

ഈ വിവരണം സൂക്ഷ്മമായി ഒരാവര്‍ത്തി വായിച്ചാല്‍ വരികളിലും വരികള്‍ക്കിടയിലും ഒരു കൊലച്ചതിയുടെ വ്യക്തമായ ചിത്രം നമുക്കു ലഭിക്കും. അല്ലാഹുവിന്റെ ഈ ആയത്തിറങ്ങുന്നതിനു തൊട്ടു മുന്‍പായി മുഹമ്മദ് ഒരു നാടകം അഭിനയിച്ചതായും ഹദീസ് വിവരണങ്ങളില്‍ കാണാം. പുണ്യമാസങ്ങളില്‍ കൊള്ള പാടില്ല എന്ന ഗോത്ര മര്യാദ ലംഘിച്ചതിന്റെ പേരില്‍ സ്വന്തം അനുയായികള്‍ക്കിടയില്‍ പോലും അനിഷ്ടം പ്രകടമായ സന്ദര്‍ഭത്തില്‍ നബി യോദ്ധാക്കളെ കുറ്റപ്പെടുത്തി സംസാരിക്കുകയും ഗനീമത്ത് തൊടാതെ കുറച്ചു നേരം മാറി നില്‍ക്കുകയും ചെയ്തുവത്രേ. പിന്നീട് അല്ലാഹുവിന്റെ പേരില്‍ ഒരു ന്യായീകരണം ‘ഇറക്കി’ എല്ലാവരെയും കബളിപ്പിക്കുകയും തുടര്‍ന്നു കൊള്ളമുതല്‍ പങ്കുവെച്ചു കൊടുക്കുകയും ചെയ്തു.

മുസ്ലിം ചരിത്രത്തിലെ ആദ്യത്തെ വിജയകരമായ യുദ്ധം എന്നു ചരിത്രകാരന്മാര്‍ അവകാശപ്പെടുന്ന സംഭവമാണിത്. ഇതിനു മുന്‍പും രണ്ടു മൂന്നു കൊള്ളകള്‍ ആസൂത്രണം ചെയ്തെങ്കിലും അവ പരാജയപ്പെടുകയായിരുന്നു. അതില്‍ ചിലതിന്റെ വിവരണം കൂടി കാണുക:-
“ഹിജ്ര രണ്ടാം കൊല്ലത്തില്‍ തന്നെ ദുല്‍ഖഅദ് മാസത്തില്‍ ഇരുപതു മുഹാജിറ്കളുടെ ഒരു സേന സഅദിബ്നു അബീവഖാസിന്റെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ടു. ഖറാര്‍ എന്ന മലഞ്ചെരുവില്‍ കുറൈശികളുടെ ഒരു ഒട്ടകസംഘവുമായി നേരിടുന്നതിനാണു ഈ സേന നിയോഗിക്കപ്പെട്ടത്. ശാമില്‍ നിന്നും മക്കയിലേക്കുള്ള വഴിയിലാണു ഖറ്രാര്‍ . മുഹാജിര്‍ സേന നടന്നാണു ഖറാരിലേക്കു പോയത്. അഞ്ചു ദിവസം യാത്ര ചെയ്യേണ്ടി വന്നു. അവര്‍ അവിടെ എത്തുന്ന തിന്റെ ഒരു ദിവസം മുമ്പ് ഖുറൈശീ കച്ചവടക്കാര്‍ സ്ഥലം വിട്ടിരുന്നു. അതറിഞ്ഞപ്പോള്‍ ആ മുസ്ലിം സേന മദീനയിലേക്കു തന്നെ തിരിച്ചു പോന്നു.”
“വദ്ദാനാണു തിരുമേനി പങ്കെടുത്ത ആദ്യ യുദ്ധരംഗം. ഇതിനു അബവാഈ യുദ്ധമെന്നും പേരുണ്ട്. ഹിജ്ര മൂന്നാം കൊല്ലത്തെ സഫര്‍ മാസം പന്ത്രണ്ടാം തിയ്യതിയാണ് മുസ്ലിം സേന വദ്ദാനിലേക്കു പുറപ്പെട്ടത്. മക്കക്കും മദീനക്കും മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണു വദ്ദാന്‍. തിരുമേനിയെ സംബന്ധിച്ചേടത്തോളം ആദ്യത്തേതായ ഈ യുദ്ധയാത്രയില്‍ ഒരു ധവള പതാക ഹംസ(റ) ഉയര്‍ത്തിപ്പിടിച്ചു. അശ്വാരൂഡരായ അറുപതു മുഹാജിര്‍കളാണ് തിരുമേനിയോടൊപ്പം ഉണ്ടായിരുന്നത്. ഖുറൈശിക്കാരായ ഒട്ടകസംഘത്തെയും മനൂളമ്രത്ത് എന്ന ഗോത്രക്കാരെയും നേരിടുക എന്നതായിരുന്നു ഉദ്ദേശ്യം. ഒട്ടകസംഘത്തെ മുസ്ലിം സേന കണ്ടെത്തിയില്ല. അബവാ എന്ന സ്ഥലത്ത് മുസ്ലിം സേന താവളമടിക്കുകയും ബനൂറമ്ലാ ഗോത്രക്കാരുമായി യുദ്ധത്തിനൊരുങ്ങുകയും ചെയ്തു. അപ്പോഴേക്കും മജ്ശിയ്യിബ്നു അമ്ര് മാധ്യസ്ഥത്തിനു മുങ്കയ്യെടുക്കുകയും ഒരു സമാധാന‍ സന്ധിയില്‍ ആ രംഗം പര്യവസാനിക്കുകയും ചെയ്തു. പതിനഞ്ചു ദിവസമാണ് ആ യാത്രക്കെടുത്തത്. ”

“യന്‍ബ ഇല്‍ ബനൂ മുദ് ലജ് ഗോത്രക്കാരുടെ സ്ഥലത്തോട് ചേര്‍ന്നു കിടന്ന സ്ഥലമാണ് ഉശൈറ. ശാമിലേക്കു കച്ചവടത്തിനു പോകുന്ന ഖുറൈശികളുടെ ഒട്ടകങ്ങളെയും മറ്റും പിടിച്ചെടുത്ത് ധര്‍മ്മമുതലാക്കുന്നതിനു വേണ്ടി , നൂറ്റമ്പതു മുഹാജിറുകളായ സഹാബികളോടൊപ്പം തിരുമേനി ഉശൈറയിലേക്കു പുറപ്പെട്ടു. ഹിജ്ര മൂന്നാം വര്‍ഷത്തിലെ ജമാദുല്‍ അവ്വല്‍ മാസത്തിലാണ് ഈ സംഭവം നടന്നത്. മുസ്ലിങ്ങള്‍ ഉശൈറയില്‍ എത്തുന്നതിനു മുന്‍പ് അബ്ബൂസുഫ്യാന്റെ നേതൃത്വത്തില്‍ നൂറോളം ഖുറൈശികളടങ്ങുന്ന ഒരു കച്ചവടസംഘം ആ വഴി ശാമിലേക്കു കടന്നുപോയതായി അവര്‍ക്കു വിവരം ലഭിച്ചു. ഖുറൈശികളുടെ പക്കല്‍ 1000ഒട്ടകങ്ങളും 50000 പൊന്നും മറ്റു ചരക്കുകളും ഉണ്ടായിരുന്നുവെന്നും മുസ്ലിങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു. ആ യാത്രയില്‍ തിരുമേനി ബനൂളമ്രത് ,ബനൂ മുദ്ലജ് എന്നീ ഗോത്രങ്ങളുമായി മൈത്രീ ബന്ധം സ്ഥാപിക്കുകയുണ്ടായി...”

നഖ് ലയില്‍ നടന്ന കൊള്ള നബിയുടെ അതിബുദ്ധിയില്‍ നിന്നുണ്ടായ ഒരാസൂത്രണമായിരുന്നു എന്നൂഹിക്കാന്‍ താഴെ പറയുന്ന തെളിവുകള്‍ മതി:-

രണ്ടു ദിവസത്തെ യാത്രക്കു ശേഷം മാത്രം വായിക്കാനുള്ള കത്ത്; അതില്‍ കൂട്ടുകാരുടെ നിലപാട് പരിഗണിക്കേണ്ട എന്ന നിര്‍ദ്ദേശം ; 8 പേര്‍ മാത്രമുള്ള ചെറു സംഘത്തെ 10 ദിവസത്തെ യാത്രാദൂരമുള്ള സഥലത്തേക്കയച്ചത്; വിജയം ഉറപ്പാണെന്ന പ്രതീക്ഷ; ഉക്കാശത്തിന്റെ കുശലപ്രശ്നത്തെ തുടര്‍ന്ന് ഖുറൈശികള്‍ ചരക്കിറക്കി വിശ്രമിക്കാനൊരുങ്ങിയത്; തുടര്‍ന്നുള്ള അപ്രതീക്ഷിതമായ ആക്രമണം; ഇതെല്ലാം ചേര്‍ത്തു വായിച്ചാല്‍ പുണ്യമാസത്തിലെ സൌകര്യം മുതലാക്കി ചതിയില്‍ കൊള്ള നടത്താന്‍ നബി നടത്തിയ ഗൂഡശ്രമം വ്യക്തമാണ്. “ഗൂഡ തന്ത്രം പ്രയോഗിച്ച് ശത്രുവിനെ കീഴടക്കലാണ് യുദ്ധം” എന്ന പ്രവാചകന്റെ നിര്‍വ്വചനം കൂടി കൂട്ടി വായിക്കാവുന്നതാണ്.

ഖുറൈശികള്‍ സാധാരണ വലിയ സംഘങ്ങളായി മാത്രമേ കച്ചവടത്തിനു പോകാറുള്ളു എന്നും പുണ്യമാസത്തില്‍ കൊള്ള ഇല്ലാത്തതിനാല്‍ അക്കാലത്ത് ആയുധവും സേനയുമില്ലാതെ ചെറു സംഘമായി കച്ചവടത്തിനു പോകുമെന്നുമൊക്കെ വളരെക്കാലം ആ വര്‍ത്തക സംഘത്തിലെ അംഗമായിരുന്ന മുഹമ്മദിനു നന്നായി അറിയാമായിരുന്നു. നഖ്ലയില്‍ അവര്‍ എത്തുന്ന സമയവും കൃത്യമായി അദ്ദേഹം മണത്തറിഞ്ഞു. അല്ലാഹുവിന്റെ വക ആയത്തും നേരത്തെ തന്നെ അദ്ദേഹം തയ്യാറാക്കിയിരുന്നു എന്നു കരുതുന്നതിലും തെറ്റില്ല.
ഇസ്ലാമിന്റെ യുദ്ധചരിത്രം തുടരും....!

374 comments:

1 – 200 of 374   Newer›   Newest»
വിചാരം said...

Tracking

chayichandi said...

bhayankara dairyam thanne thankalkk

Unknown said...

ഇവിടെ വ്യക്തം ആയിക്കൊണ്ടിരിക്കുന്നത്‌ നിങ്ങളിലെ വിഷം ആണ്. എല്ലാ ലേഖനവും വരട്ടെ, കാത്തിരിക്കുന്നു.

ബയാന്‍ said...

ea:
very constructive criticism, congrats.

ഇസ്ലാമിന്റെ ബാഹ്യസൌന്ദര്യത്തില്‍ വീണുപോകുന്നവര്‍ക്ക് ഒരു വഴിത്തിരിവായേക്കും. തുടര്‍ന്നും എഴുതുക.

paltalk said...

On Facebook, young Muslims turn away from Islam

http://www.ndtv.com/article/world/on-facebook-young-muslims-turn-away-from-islam-49951

The day is not far when everyone and Zakir Naik also become atheist.

KK Alikoya said...

'ഇസ്‌ലാം എങ്ങനെ പ്രചരിച്ചു' എന്ന കുറിപ്പ് വായിച്ചു. പതിവ്പോലെ ഇതിലും ഇസ്‌ലാം വിരുദ്ധത നുരഞ്ഞ് പൊങ്ങുന്നത് കാണാം. ഓരോ പരാമര്‍ശങ്ങളായെടുത്ത് പരിശോധിക്കാം:
1. 'മക്കക്കാര്‍ മുഹമ്മദിന്‍റെ പ്രവാചകത്വത്തെ എതിര്‍ത്തെങ്കിലും കായികമായല്ല; ആശയപരമായാണ്‌ എതിര്‍ത്തത്.'
മറുപടി: മുഹമ്മദ് നബി മുമ്പോട്ട് വച്ച ആശയങ്ങളെ ആശയപരമായി നേരിടാന്‍ അവര്‍ തീര്‍ത്തും അശക്തരായിരുന്നു. അവര്‍ വല്ലാതെയൊന്നും അതിന്ന് മുതിര്‍ന്നിട്ടുമില്ല. കാരണം മുഹമ്മദ് നബി മുമ്പോട്ട് വച്ച ഏക ദൈവ വിശ്വാസം അവര്‍ അംഗീകരിച്ചില്ലെങ്കിലും അതവരെ വല്ലാതെ സ്വാധീനിച്ചിരുന്നു.
തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങള്‍ തങ്ങളുടെ ലക്‌ഷ്യമല്ല; സാക്ഷാല്‍ ലക്‌ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗം മാത്രമാണ്‌; ആ സക്ഷാല്‍ ലക്‌ഷ്യം അല്ലാഹുവാണ്‌
എന്ന് പറയുമ്പോള്‍ തന്നെ അവര്‍ ആശയപരമായി മുഹമ്മദ് നബിക്ക് മുമ്പില്‍ ദുര്‍ബലരാവുകയാണ്‌ ചെയ്യുന്നത്. അവരുടെ വാക്ക് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: 1. 'ഇവര്‍ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ ഇവരെ ആരാധിക്കുന്നത്. (39/3)
2. "ഇവര്‍ അല്ലാഹുവിങ്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാകുന്നു." (10/18)
ഹജ്ജ് വേളയില്‍ അവര്‍ ചൊല്ലിയിരുന്ന മന്ത്രത്തില്‍ നിന്ന്: 'ആ ദൈവങ്ങളുടെ ഉടമസ്ഥതയിലുള്ളതിന്‍റെയും സാക്ഷാല്‍ ഉടമസ്ഥന്‍ നീയാണെന്നാണ്‌' അവര്‍ അല്ലാഹുവിനോട് പറഞ്ഞിരുന്നത്. നീയാണ്‌ (അല്ലാഹു) ഞങ്ങളുടെ ലക്‌ഷ്യമെന്നും പറഞ്ഞിരുന്നു. ഇതൊക്കെ പറയുനവര്‍ക്ക് ആശയപരമായി ഇസ്‌ലാമിന്‍റെ ഏക ദൈവ സങ്കല്‍പ്പത്തെ നേരിടാന്‍ കഴിഞ്ഞിരുന്നുവെന്ന് വാദിക്കാന്‍ അസാമാന്യമായ തൊലിക്കട്ടി തന്നെ വേണം. ഇസ്‌ലാം വിരോധം വല്ലാതെ തലക്ക് പിടിച്ചാല്‍ തൊലിക്കട്ടി വര്‍ദ്ധിക്കുമായിരിക്കും.
(ആത്മീയമായി താഴ്ന്ന നിലവാരത്തിലുള്ളര്‍ക്കാണ്‌ വിഗ്രഹ സങ്കല്‍പ്പമെന്നും ഉയര്‍ന്ന നിലവാരത്തിലുള്ളവര്‍ വിഗ്രഹാരാധന നടത്താറില്ലെന്നുമുള്ള ഹൈന്ദവ കാഴ്ചപ്പാട് ഇതോട് ചേര്‍ത്ത് വായിക്കുക.)
തങ്ങളുടെ വിഗ്രഹാരാധനയില്‍ കടിച്ചു തൂങ്ങാന്‍ അവര്‍ക്കുണ്ടായിരുന്ന ന്യായം ഇത് പാരമ്പര്യമായി കിട്ടിയതാണ്‌ എന്ന വാദമായിരുന്നു. ഇസ്‌ലാമിനെ ആശയപരമായി നേരിടാന്‍ ഇത് മതിയോ?
പിന്നെ ശാരീരികമായ എതിര്‍പ്പ്. പ്രവാചകന്ന് പ്രബലരായ രണ്ട് പിന്തുണക്കാരുണ്ടായിരുന്നു, ഒന്ന്: പിതൃവ്യന്‍ അബൂ താലിബ്. രണ്ട്: ഭാര്യ ഖദീജ. ഇത് നബിക്ക് താങ്ങും തണലുമായിരുന്നു. എന്നിട്ടും നിരവധി അധിക്ഷേപങ്ങള്‍ കേട്ടിട്ടുണ്ട്. അദ്ദേഹം നടക്കുന വഴിയില്‍ മുള്ള്‌ വിതറാറുണ്ടായിരുന്നു, വീട്ടിലേക്ക് മാലിന്യം എറിയാറുണ്ടായിരുന്നു. കഴുത്തില്‍ ഒട്ടകത്തിന്‍റെ കുടല്‍ മാല ഇട്ടിട്ടുണ്ട്. മൂന്ന് വര്‍ഷക്കാലം മക്കയില്‍ നിന്ന് ബഹിഷ്കരിക്കപെട്ടിട്ടുണ്ട്. ഇതില്‍ വിശ്വാസികള്‍ മാത്രമല്ല; വിശ്വാസികളെ സഹായികാന്‍ തയ്യാറായ അവിശ്വാസികളും ഉള്‍പ്പെട്ടിരുന്നു. ഇതെല്ലം സംഭവിച്ചത് മേല്‍ പറഞ്ഞ രണ്ട് പേരും ജീവിച്ചിരിക്കെ ആയിരുന്നു. ഇവരുടെ മരണ ശേഷം ശത്രുക്കള്‍ നബിക്കെതിരെ ഗൂഢാലോചന നടത്തി. നബിയെ പിടികൂടി തടവുകാരനാക്കുക അല്ലെങ്കില്‍ നാട് കടത്തുക അല്ലെങ്കില്‍ കൊന്ന് കളയുക ഇതായിരുന്നു ആലോചനയില്‍ തെളിഞ്ഞത്. അവസാനം കൊന്ന് കളയാനുള്ള തീരുമാനത്തില്‍ അവര്‍ ഉറച്ചു നിന്നു. (ഖുര്‍ആന്‍ 8/30 കാണുക) ഈ ഘട്ടത്തിലാണ്‌ നബി മദീനയിലേക്ക് പലായനം ചെയ്തത്.
പ്രവാചകന്‍റെ അനുയായികളില്‍ പലരും കഠിനമായ പലതരം പീഡനങ്ങള്‍ക്കിരയായിട്ടുണ്ട്. കഴുത്തില്‍ കയറ്‌ കെട്ടി മണലിലൂടെ വലിച്ചിഴക്കുക, നെഞ്ചില്‍ പാറക്കല്ല്‌ കയറ്റിവയ്കുക, ചാട്ടവാറടിക്കുക, ചുട്ടു പഴുപ്പിച്ച ഇരുമ്പ് ദേഹത്ത് വച്ച് പൊള്ളിക്കുക, വെയിലില്‍ മണിക്കൂറുകളോളം കിടത്തുക, ശൈത്യ കാലത്ത് രാത്രിയില്‍ തുറന്ന സ്ഥലത്ത് കെട്ടിയിടുക, ദിവസങ്ങളോളം പട്ടിണിക്കിടുക ഇങ്ങനെ പലതും അവര്‍ അനുഭവിച്ചിട്ടുണ്ട്. കണ്ണീരും രക്തവും അവരൊരു പാട് ഒഴുക്കിയിട്ടുണ്ട്. ഒന്നാമതായി സുമയ്യയും രണ്ടാമതായി അവരുടെ ഭര്‍ത്താവ് യാസിറും രക്തസാക്ഷികളായിട്ടുമുണ്ട്. അനുയായികളേല്‍ക്കുന്ന മര്‍ദ്ദനങ്ങള്‍ അവരെ സ്നേഹിക്കുന്ന ഒരു നേതാവിന്ന് സ്വന്തം ദേഹത്തേല്‍ക്കുന മര്‍ദ്ദനങ്ങളേക്കാള്‍ അസഹ്യമായിരിക്കും.
ഇസ്‌ലാമിന്‍റെ ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ എതിരാളികള്‍ക്ക് കഴിയാതെ വന്നപ്പോഴാണ്‌ അവര്‍ പ്രവാചകനെയും മുസ്‌ലിംകളെയും ശാരീരികമായി നേരിട്ടത്. അങ്ങനെ അത് മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പലായനത്തില്‍ കലാശിച്ചു. അവിടെയും നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്ന ഘട്ടത്തില്‍ ശത്രുക്കളെത്തിയപ്പോള്‍ അവരോട് പ്രവാചകന്ന് യുദ്ധം ചെയ്യേണ്ടി വന്നു. ഇതാണ്‌ വസ്തുത.

KK Alikoya said...

പിന്നെ മക്കക്കാരുടെ സംസ്കാരം അത് ഇപ്പോഴിവിടെ ചര്‍ച്ച ചെയ്യുന്നില്ലെങ്കിലും ഒരു കാര്യം സൂചിപ്പിക്കണമെന്നുണ്ട്. മക്കാക്കാര്‍ മുഹമ്മദ് നബിയെ തിരസ്‌കരിച്ചത് കൊണ്ട് മാത്രമാണ്‌ അവരുടെ സംസ്കാരം ഉന്നതമാണെന്ന് ഇദ്ദേഹം വാദിക്കുന്നത്. നേരെ മറിച്ച് മദീനക്കാര്‍ നബിയെ സ്വീകരിച്ചവരാണല്ലോ. അവരെക്കുറിച്ചുള്ള ഇദ്ദേഹത്തിന്‍റെ വീക്ഷണം കാണുക: "അതില്‍ മദീനയിലെ ചില അപരിഷ്കൃത ഗോത്രങ്ങളാണു മുഹമ്മദിനെ സ്വീകരിക്കാന്‍ തയ്യാറായത്."
ഫോര്‍മുല വ്യക്തമായില്ലേ?
* മുഹമ്മദിനെ തിരസ്കരിച്ചവര്‍ വളരെ ഉന്നത സംസ്കാരമുള്ളവര്‍.
* മുഹമ്മദിനെ സ്വീകരിച്ചവരോ അപരിഷ്കൃതര്‍.
ഇനി അറേബ്യയിലോ സമീപപ്രദേശങ്ങളിലോ ഉള്ള മറ്റ് ജനങ്ങളെ വിലയിരുത്തേണ്ടി വരുമ്പോള്‍ ഈ ഫോര്‍മുല ഓര്‍മ്മിച്ചാല്‍ മതിയാകും. ഇതാണത്രെ യുക്തിവാദം.

അപ്പൂട്ടൻ said...

അദ്ഭുതങ്ങൾ കാണിച്ചിരുന്നുവെങ്കിൽ അവർ വിശ്വസിക്കുമായിരുന്നു എന്ന വചനം യുക്തിവാദികൾക്കും ബാധകമാണെന്ന ഒരു വാദം എവിടെയോ വായിച്ചിരുന്നു. എന്നുവെച്ചാൽ വ്യക്തമായ ഒരു പ്രപഞ്ചനിയമാതീതമായൊരു സംഭവം കണ്ടാലേ യുക്തിവാദികൾ ദൈവത്തെ അംഗീകരിക്കൂ എന്ന് വിവക്ഷ.
അൽപം തിരക്കായിരുന്നതിനാൽ അന്നേരം അതിന്‌ മറുപടി എഴുതാൻ സാധിച്ചില്ല. എന്റെ ചിന്തകൾ ഇവിടെയിടട്ടെ (മറ്റേ ബ്ലോഗ്‌പോസ്റ്റ്‌ അന്വേഷിക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ്‌)
അദ്ഭുതകരമായ ഒരു സംഭവത്തെക്കുറിച്ച്‌ കേട്ടാൽ ദൈവവിശ്വാസികളാവും എന്നു പറയുന്നവർ യുക്തിവാദം എന്തെന്ന് മനസിലാക്കാത്തവരാണ്‌. അത്തരം സംഭവങ്ങളുടെ ഉള്ളിലെ ശാസ്ത്രീയവശമോ കള്ളത്തരമോ കണ്ടുപിടിയ്ക്കുക എന്നതാണ്‌ ഇന്ന് യുക്തിവാദി ചെയ്യുക. എന്തെങ്കിലുമൊരു കാര്യം കണ്ടയുടനെ ഒന്നും ചിന്തിക്കാതെ അത്‌ വിശ്വസിക്കാം എന്ന പഴയ ദൈവനിഷേധിയുടെ ന്യായമല്ല ഇന്ന് യുക്തിവാദം
. വെറും ഉഡായിപ്പ്‌ പോരാ വിശ്വസിക്കാനെന്ന് ചുരുക്കം.

ea jabbar said...

* മുഹമ്മദിനെ തിരസ്കരിച്ചവര്‍ വളരെ ഉന്നത സംസ്കാരമുള്ളവര്‍.
* മുഹമ്മദിനെ സ്വീകരിച്ചവരോ അപരിഷ്കൃതര്‍.
--------
അങ്ങനെയൊന്നുമല്ല സുഹൃത്തേ ഈ നിഗമനത്തിലെത്തിയത്. ചരിത്രമൊക്കെ നന്നായി മനസ്സിലാക്കിത്തന്നെയാണ്. സി എന്‍ അഹംദ് മൌലവിക്കു പോലും അങ്ങനെ പറയേണ്ടി വന്നതും കാര്യം മനസ്സിലായതുകൊണ്ടാണ്. കച്ചവടക്കാര്‍, സഞ്ചാരികള്‍, ക അബായുടെ നടത്തിപ്പുകാര്‍ എന്നീ നിലകളില്‍ അവര്‍ പുറം സമൂഹമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ഗോത്രകാലത്തെ അപരിഷ്കൃതത്വം താരതമ്യേന മക്കാ വാസികളില്‍ കുറവായിരുന്നു. അവര്‍ മുഹമ്മദിനോടു പെരുമാറിയ രീതി തന്നെ തെളിവാണല്ലോ?
കുടുംബ ബന്ധത്തിന്റെ പേരില്‍ മുഹമ്മദിനെ ഒരു പോറലും ഏല്‍പ്പിക്കാതെ സംരക്ഷിച്ചത് അബൂതാലിബ് ആയിരുന്നു. അദ്ദേഹം മുഹമ്മദിന്റെ മതം വിശ്വസിച്ചില്ല ! ഇനി കുടുംബ ബന്ധങ്ങള്‍പ്പോലും മുഹമ്മദ് എങ്ങനെയാണു ചീന്തിയെറിഞ്ഞതെന്ന് തുടര്‍ന്നു വരുന്ന വിവരണങ്ങളില്‍ കാണാം.
മദീനയില്‍ മുഹമ്മദിന് അഭയം നല്‍കിയ ഔസ് ഖസ്രജ് ഗോത്രക്കാരുടെ കുലത്തൊഴില്‍ എന്തായിരുന്നു? ആ തൊഴില്‍ വികസിപ്പിക്കുകയാണു മുഹമ്മദ് അവിടെ ചെയ്തത്. കൂടുതല്‍ ഇപ്പോള്‍ പറയുന്നില്ല.

ea jabbar said...

മക്കക്കാര്‍ മുഹമ്മദിന്റെ മുമ്പില്‍ വെച്ച നിര്‍ദേശങ്ങള്‍ക്കോ ചോദ്യങ്ങള്‍ക്കോ യുക്തിസഹമായ ഒരു മറുപടിയും പറഞ്ഞില്ല എന്നു ഖുര്‍ ആന്‍ വായിച്ചാല്‍ തന്നെ ഏതൊരു സാധാരണ ബുദ്ധിക്കാരനും മ്മനസ്സിലാകും.
പില്‍ക്കാല‍ത്ത് റദ്ദാക്കി എന്നു പറയുന്ന “കാഫിറൂന്‍” എന്ന അധ്യായം ഇറങ്ങിയതിന്റെ പശ്ചാതലം ഒന്നു വായിച്ചു നോക്കൂ. എത്ര ന്യായവും യുക്തിഭദ്രവുമായ നിര്‍ദേശമാണ് ഖുറൈശികള്‍ മുന്നോട്ടു വെച്ചത്.

KK Alikoya said...

അബ്ദുല്ലയും ഭാസ്‌കരനും നല്ല സുഹൃത്തുക്കളാണ്‌. ഒരിക്കല്‍ അവര്‍ തമ്മില്‍ തെറ്റി. പരസ്പരം പലതും വിളിച്ചു പറഞ്ഞു. ഭാസ്‌കരന്‍ തോല്‍ക്കുമെന്നായപ്പോള്‍ അവന്‍ ഒരു തന്ത്രം പ്രയോഗിച്ചു. 'എടോ അബ്ദുല്ലാ, ഞാന്‍ ഇപ്പോള്‍ പറഞ്ഞതും അതിലപ്പുറവും പറയും, പക്ഷെ നീ കരുതി സംസാരിച്ചോ. കാരണം എനിക്ക് കാഫറായിപ്പോകുന പേടിയില്ല.'

സൂറഃ അല്‍ കാഫിറൂന്‍ അവതരിക്കാന്‍ ഇടയായ സാഹചര്യം ഓര്‍മ്മിപ്പിച്ചപ്പോള്‍ എനിക്കിതാണ്‌ ഓര്‍മ്മ വന്നത്.
അതായത് കാഫിറായിപ്പോകുമെന്ന് പേടിക്കേണ്ടതില്ലാത്തവര്‍ക്ക് മാത്രം സ്വീകരിക്കാന്‍  കഴിയുന്ന ഒരു നിര്‍ദ്ദേശമായിരുന്നു അവര്‍ മുമ്പോട്ട് വച്ചത്.

നബി അതംഗീകരിച്ചിരുന്നുവെങ്കില്‍ യുക്തിവാദികള്‍ക്ക് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ വേറെ ഒരു പോയിന്‍റും ആവശ്യമുണ്ടാകുമായിരുന്നില്ല.

ഖുര്‍ആന്‍ മലയാള പരിഭാഷയും  വ്യാഖ്യാനവും  വായിക്കുവാന്‍: thafheem.net

KK Alikoya said...
This comment has been removed by the author.
KK Alikoya said...

ജബ്ബാര്‍ എഴുതി: "പില്‍ക്കാല‍ത്ത് റദ്ദാക്കി എന്നു പറയുന്ന “കാഫിറൂന്‍” എന്ന അധ്യായം..."
മറുപടി ഇപ്പോള്‍ ഖുര്‍ആനില്‍ കാഫിറൂന്‍ എന്ന് പേരുള്ള ഒരദ്ധ്യായം ഉണ്ട്. 109-ആമത്തെ അദ്ധ്യായം.
ചോദ്യം:
1. കാഫിറൂന്‍ എന്ന അദ്ധ്യായം ആരാണ്‌ പില്‍ക്കാലത്ത് റദ്ദാക്കിയത്?
2. റദ്ദാക്കിയെന്ന വിവരം എവിടെ നിന്നാണ്‌ താങ്കള്‍ക്ക് കിട്ടിയത്?
3. ഖുര്‍ആനിലെ ഒരദ്ധ്യായം റദ്ദാക്കാന്‍ ആര്‍ക്കാണ്‌ അധികാരമുള്ളത്?
4. ഖുര്‍ആനിലെ ഒരദ്ധ്യായം ആരെങ്കിലും റദ്ദാക്കിയാല്‍ അത് റദ്ദായതായി താങ്കള്‍ കണക്കാക്കുന്നുണ്ടോ?
5. മനഃപൂര്‍വ്വം തെറ്റിദ്ധാരണ പരത്തലല്ലാത്ത വല്ല ഉദ്ദേശ്യവും ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഉള്ളതായി തെളിയിക്കാമോ?
To read the Quran: thafheem.net

KK Alikoya said...

ജബ്ബാര്‍ എഴുതി:
"മക്കക്കാര്‍ മുഹമ്മദിന്റെ മുമ്പില്‍ വെച്ച നിര്‍ദേശങ്ങള്‍ക്കോ ചോദ്യങ്ങള്‍ക്കോ യുക്തിസഹമായ ഒരു മറുപടിയും പറഞ്ഞില്ല എന്നു ഖുര്‍ ആന്‍ വായിച്ചാല്‍ തന്നെ ഏതൊരു സാധാരണ ബുദ്ധിക്കാരനും മ്മനസ്സിലാകും."

ഇത് വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ ചില ചോദ്യങ്ങള്‍:
1. ബുദ്ധിപരമായി മുഹമ്മദ് നബിയെ തോല്‍പ്പിക്കാന്‍ പോന്നവയായിരുന്നു എതിരാളികളുന്നയിച്ച വാദങ്ങളെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
2. ആശയപരമായി നബിയെ നേരിടാന്‍ അവര്‍ ഉന്നയിച്ച വാദങ്ങള്‍ എന്തെല്ലാമായിരുന്നു?
3. ഇവയില്‍ ഏതാണ്‌ ഖുര്‍ആന്‍ അല്ലെങ്കില്‍ മുഹമ്മദ് നബി മറുപടി പറയാതെ വിട്ടുകളഞ്ഞത്?
4. നബിയോ എതിരാളികളോ ആരായിരുന്നു സംവാദത്തില്‍ ജയിച്ചു നിന്നത്?
5. സംവാദങ്ങളില്‍ നബി തോല്‍ക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍,  നബി മക്കയിലായിരിക്കെ തന്നെ ഇസ്‌ലാമിന്‍റെ അംഗസംഗ്യ വര്‍ദ്ധിക്കാന്‍ കാരണമെന്തായിരുന്നു?
6. സംവാദങ്ങളില്‍ നബി തോല്‍ക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍, കഠിനമായ പീഡനങ്ങള്‍  സഹിച്ചൂം  മക്കയിലെ വിശ്വാസികള്‍  ഇസ്‌ലാമില്‍ ഉറച്ച് നില്‍ക്കാന്‍ കാരണമെന്തായിരുന്നു?
7. സംവാദത്തില്‍ നബി തോറ്റുകൊണ്ടിരിക്കുകയാണ്‌ ചെയ്തിരുന്നതെങ്കില്‍ പരലോക ശിക്ഷയെക്കുറിച്ചുള്ള താക്കീത് അവര്‍ പേടിക്കുമായിരുന്നു എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
8. ഇഹലോകത്ത് വച്ച് എന്തെങ്കിലും ചെയ്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ്‌ മക്കയിലെ ചിലരെ നബി മതം മാറ്റുകയും, ഇസ്‌ലാമില്‍ തന്നെ അവരെ പിടിച്ചു നിറുത്തുകയും ചെയ്തത് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?

KK Alikoya said...

മക്കയിലെ ജനങ്ങളുടെ സംസ്കാരം

മുഹമ്മദ് നബിയെ തിരസ്‌കരിച്ച മക്കയിലെ ജനങ്ങളുടെ സംസ്കാരം വളരെ ഉന്നതമായിരുന്നുവെന്നാണല്ലോ യുക്തിവാദി ഇ.എ. ജബ്ബാറിന്‍റെ കാഴ്ചപ്പാട്.
എന്നാല്‍, മക്കയില്‍ ജനിക്കുകയും വളരുകയും ചെയ്ത ജഅ്‌ഫര്‍ ബിന്‍ അബൂ ത്വാലിബ് അവരുടെ സാംസ്കരിക ഔന്നത്യം എത്ര മാത്രം ഉണ്ടായിരുന്നുവെന്ന് വിശദീകരിക്കുന്നത് ചരിത്രത്തില്‍ കാണാം. മുസ്‌ലിംകള്‍ക്ക് നേരെ മക്കയിലെ അവിശ്വാസികള്‍ അസഹ്യമായ അക്രമം അഴിച്ചു വിട്ടപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി അവര്‍ അബ്സീനിയായിലേക്ക് പലായനം ചെയ്തിരുന്നു.
എന്നാല്‍ വിശ്വാസികളെ അവിടെയും നില്‍ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി രണ്ടു ഖുറൈശി പ്രമുഖരായ അബൂസുഫ്‌യാനും അംറ്‌ ബിന്‍ ആസും അബ്സീനിയന്‍ രാജാവിനെ സന്ദര്‍ശിക്കുകയുണ്ടായി. രാജാവ് നേഗസ് (നജ്ജാശി) മുസ്‌ലിംകളെ വിളിച്ചു വരുത്തി. അവരോട് ചോദിച്ചു: 'നിങ്ങളുടെ സ്വന്തം മതം പരിത്യജിക്കാനും എന്‍റെ മതമോ (ക്രിസ്തു മതം) മറ്റേതെങ്കിലും മതമോ സ്വീകരിക്കാതിരിക്കാനും നിങ്ങളെ പ്രേരിപ്പിച്ച ഈ പുതിയ മതം ഏതാണ്‌?'
ഇതിന്ന് മറുപടിയായി അബൂ താലിബിന്‍റെ മകന്‍ ജ അ്‌ഫര്‍ നടത്തിയ പ്രസംഗം ഇസ്‌ലാമിക ചരിത്രത്തില്‍ തങ്ക ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട ഒരദ്ധ്യായമാണ്‌.

ജ അ്‌ഫര്‍: രാജാവേ, ഞങ്ങള്‍ അജ്ഞരായ ഒരു ജനതയായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുകയും ശവം തിന്നുകയും അസാന്‍മാര്‍ഗ്ഗിക പ്രവൃത്തികള്‍ നടത്തുകയും കുടുംബ ബന്ധങ്ങള്‍ വേര്‍പെടുത്തുകയും അയല്‍വാസിയെ ദ്രോഹിക്കുകയും ശക്തന്‍ അശക്തനെ ചൂഷണം ചെയ്യുകയും ചെയ്തിരുന്ന ഒരു ജനത. അങ്ങനെയിരിക്കെ അല്ലാഹു ഞങ്ങള്‍ക്ക് ഞങ്ങളുടെ ഇടയില്‍ നിന്നു തന്നെ ഒരു ദൈവ ദൂതനെ അയച്ചു തന്നു. അദ്ദേഹത്തിന്‍റെ തറവാടും കുലീനതയും സത്യസന്ധതയും വിശ്വസ്തതയും ഞങ്ങള്‍ക്ക് പരിചയമുണ്ട്.
അദ്ദേഹം ഞങ്ങളെ ഏക ദൈവത്തിലേക്ക് ക്ഷണിച്ചു. അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനെ കൂടാതെ ഞങ്ങളും പൂര്‍വ്വ പിതാക്കളും ആരാധിച്ചിരുന്ന ശിലാവിഗ്രഹങ്ങളെ പരിത്യജിക്കുവാനും ഞങ്ങളോടാവശ്യപ്പെട്ടു. സത്യം പറയുക, വാക്കുപാലിക്കുക, കുടുംബ ബന്ധം നിലനിര്‍ത്തുക, അയല്‍വാസിക്ക് നന്‍മ ചെയ്യുക, രക്തം ചിന്താതിരിക്കുക, നീചകൃത്യങ്ങളും മ്ലേച്ചവൃത്തികളും ത്യജിക്കുക, പതിവ്രതകള്‍ക്കെതിരെ ആരോപണമുന്നയിക്കുന്നത് നിറുത്തുക - ഇതെല്ലാമാണ്‌ അദ്ദേഹം ഞങ്ങളെ ഉല്‍ബോധിപ്പിച്ചത്.
ആരാധന അല്ലാഹുവിന്‌ മാത്രം ചെയ്യുവാനും അവന്‌ തുല്യരെ ഉണ്ടാക്കാതിരിക്കാനും അദ്ദേഹം ഞങ്ങളോട് കല്‍പ്പിച്ചു. നമസ്‌കരിക്കാനും നോമ്പ് നോല്‍ക്കാനും സകാത്ത് കൊടുക്കാനും ഉപദേശിച്ചു. -അദ്ദേഹം ഇസ്‌ലാം പഠിപ്പിച്ച കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു.- അപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹത്തെ അനുഗമിച്ചു. അല്ലാഹുവില്‍ നിന്ന് അദേഹം കൊണ്ട് വന്നത് അംഗീകരിച്ചു. അങ്ങനെ ഞങ്ങള്‍ അല്ലാഹുവില്‍ ആരെയും പങ്ക് ചേര്‍ക്കാതെ അവനെ മാത്രം ആരാധിച്ചു. അവന്‍ നിരോധിച്ച കാര്യങ്ങള്‍ ഉപേക്ഷിച്ചു. അവന്‍ അനുവദിച്ച കാര്യങ്ങള്‍ പ്രവര്‍ത്തിച്ചു. അപ്പോള്‍ ഞങ്ങളുടെ ജനത ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു. ഞങ്ങളെ ദ്രോഹിച്ചു. ഞങ്ങളെ മര്‍ദ്ദിച്ചു. അല്ലാഹുവിനെ ആരാധിക്കുന്നതിനു പകരം ബിംബാരാധനയിലേക്ക് മടങ്ങിപ്പോകാന്‍ അവര്‍ ഞങ്ങളെ പീഡിപ്പിച്ചു. ഞങ്ങള്‍ പരിത്യജിച്ച നീചകൃത്യങ്ങള്‍ വീണ്ടും ചെയ്യാന്‍ പ്രേരിപ്പിച്ചു. അവര്‍ ഞങ്ങളെ കീഴടക്കുകയും ആക്രമിക്കുകയും ഞങ്ങളുടെ മതമാചരിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ അങ്ങയുടെ നാട്ടിലേക്ക് പോന്നു…… "

ജ അ്‌ഫര്‍ പറഞ്ഞതൊന്നും ഖുറൈശി പ്രമുഖര്‍ക്ക് നിഷേധിക്കാന്‍ സാധിച്ചില്ല. മുസ്‌ലിം അഭയാര്‍ത്ഥികളെ അബ്സീനിയയില്‍ നിന്ന് പുറത്താക്കാണമെന്ന അവരുടെ അപേക്ഷ രാജാവ് നിരസിക്കുകയും അവര്‍ നിരാശരായി മടങ്ങുകയും ചെയ്തു.
എന്നാല്‍ പതിനാലു നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇങ്ങ് കേരളത്തിലിരുന്ന് ഇ.എ. ജബ്ബാര്‍ അതൊക്കെ നിഷേധിക്കുന്നു. ഇതാണ്‌ യുക്തിവാദം.

KK Alikoya said...
This comment has been removed by the author.
roop/രൂപ് said...

മൊഹമ്മദ് മക്കയിലും മദീനയിലും ആയിരുന്നപ്പോള്‍ എങ്ങിനെ മാറി വരുന്നതെന്നറിയാന്‍ ഈ ബ്ലോഗിലെ ഒരു ചാര്‍ട്ട് കാണുക. http://www.sillyallah.com/2008/02/islams-cult-of-allah-and-muhammads.html

roop/രൂപ് said...

പ്രസ്തുത ചാര്‍ട്ട് ഒരു കമെന്റായി ഇവിടെ കൊടുക്കുന്നു.


When Muhammad was at Mecca - After Muhammad went to Medina


Be careful of what you utter in the presence of the unbelievers; be patient with them.

73:10 And bear with patience what they utter, and part from them with a fair leave-taking. [3, Mecca ]

------------------
Slay the unbelievers wherever you find them


2:191 And slay them wherever ye find them, and drive them out of the places whence they drove you out, for persecution is worse than slaughter. And fight not with them at the Inviolable Place of Worship until they first attack you there, but if they attack you (there) then slay them. Such is the reward of disbelievers. [87, Medina ]

********
Do not use coercion with the infidels.


50:45 We are Best Aware of what they say, and thou (O Muhammad) art in no wise a compeller over them. But warn by the Qur'an him who feareth My threat. [34, Mecca ]

-----------------
Make war on the infidels living in your neighbourhood.


9:123 Make ready for them all thou canst of (armed) force and of horses tethered, that thereby ye may dismay the enemy of Allah and your enemy, and others beside them whom ye know not. Allah knoweth them. Whatsoever ye spend in the way of Allah it will be repaid to you in full, and ye will not be wronged. [113, Medina ]

**************

Be patient with the unbelievers; Allah will judge them.


10:109 And (O Muhammad) follow that which is inspired in thee, and forbear until Allah give judgment. And He is the Best of Judges. [51, Mecca ]

---------------------
When opportunity arises, kill the infidels wherever you catch them.


9:5 Then, when the sacred months have passed, slay the idolaters wherever ye find them, and take them (captive), and besiege them, and prepare for them each ambush. But if they repent and establish worship and pay the poor-due, then leave their way free. Lo! Allah is Forgiving, Merciful. [113, Medina ]

*********************
Argue gently with the Jews, the Christians and the infidels.

16:125 Call unto the way of thy Lord with wisdom and fair exhortation, and reason with them in the better way. Lo! thy Lord is Best Aware of him who strayeth from His way, and He is Best Aware of those who go aright. [70, Mecca ]

-------------------------

Kill the Jews and the Christians if they do not convert to Islam or refuse to pay Jizya tax.

9:29 Fight against such of those who have been given the Scripture as believe not in Allah nor the Last Day, and forbid not that which Allah hath forbidden by His messenger, and follow not the Religion of Truth, until they pay the tribute readily, being brought low. [113, Medina ]

******************


One is free to practice whatever religion one belongs to.

109:6 Unto you your religion, and unto me my religion. [18, Mecca ]

------------------
Any religion other than Islam is not acceptable.

3:85 And whoso seeketh as religion other than the Surrender (to Allah) it will not be accepted from him, and he will be a loser in the Hereafter. [89, Medina ]

********************

roop/രൂപ് said...

Muslims should learn from the Books of the Jews and the Christians.

10:94 And if thou (Muhammad) art in doubt concerning that which We reveal unto thee, then question those who read the Scripture (that was) before thee. Verily the Truth from thy Lord hath come unto thee. So be not thou of the waverers. [51, Mecca ]

-----------------------------
The Jews and the Christians are perverts; fight them.


9:30 And the Jews say: Ezra is the son of Allah, and the Christians say: The Messiah is the son of Allah. That is their saying with their mouths. They imitate the saying of those who disbelieved of old. Allah (Himself) fighteth against them. How perverse are they! [113, Medina ]

*************************
Do not force the infidels into Islam.


10:99: And if thy Lord willed, all who are in the earth would have believed together. Wouldst thou (Muhammad) compel men until they are believers? [51, Mecca ]
-------------------------

Maim and crucify the infidels if they criticise Islam.


5:33 The only reward of those who make war upon Allah and His messenger and strive after corruption in the land will be that they will be killed or crucified, or have their hands and feet on alternate sides cut off, or will be expelled out of the land. Such will be their degradation in the world, and in the Hereafter theirs will be an awful doom; [112, Medina ]

************************

roop/രൂപ് said...

Show kindness and tolerance towards the infidels.

7:199 Keep to forgiveness (O Muhammad), and enjoin kindness, and turn away from the ignorant. [39, Mecca ]

--------------------
The infidels are unclean; do not let them into a mosque.

9:28 O ye who believe! The idolaters only are unclean. So let them not come near the Inviolable Place of Worship after this their year. If ye fear poverty (from the loss of their merchandise) Allah shall preserve you of His bounty if He will. Lo! Allah is Knower, Wise. [113, Medina ]

*****************

Show forgiveness towards the unbelievers.

15:85 We created not the heavens and the earth and all that is between them save with truth, and lo! the Hour is surely coming. So forgive, (O Muhammad), with a gracious forgiveness. [54, Mecca ]

---------------------
Be harsh with the unbelievers.

9:73 O Prophet! Strive against the disbelievers and the hypocrites! Be harsh with them. Their ultimate abode is hell, a hapless journey's end. [113, Medina ]

*******************

Do not insult the infidels lest they insult Allah.


6:108 Revile not those unto whom they pray beside Allah lest they wrongfully revile Allah through ignorance. Thus unto every nation have We made their deed seem fair. Then unto their Lord is their return, and He will tell them what they used to do. [55, Mecca ]

--------------------
Punish the unbelievers with garments of fire, hooked iron rods, boiling water; melt their skin and bellies.

22:19 These twain (the believers and the disbelievers) are two opponents who contend concerning their Lord. But as for those who disbelieve, garments of fire will be cut out for them; boiling fluid will be poured down on their heads [103, Medina ]
22:20 Whereby that which is in their bellies, and their skins too, will be melted; [103, Medina ]
22:21 And for them are hooked rods of iron. [103, Medina ]
22:22 Whenever, in their anguish, they would go forth from thence they are driven back therein and (it is said unto them): Taste the doom of burning. [103, Medina ]

*****************

Do not dispute with the Jews and the Christians.


29:46 And argue not with the People of the Scripture unless it be in (a way) that is better, save with such of them as do wrong; and say: We believe in that which hath been revealed unto us and revealed unto you; our Allah and your Allah is One, and unto Him we surrender. [85, Mecca ]

------------------------
The Jews and the Christians are in perpetual hostility to the Muslims


2:137 And if they believe in the like of that which ye believe, then are they rightly guided. But if they turn away, then are they in schism, and Allah will suffice thee (for defence) against them. He is the Hearer, the Knower. [103, Medina ]

********************
Deal kindly with those unbelievers who do not torment the Muslims.


60:8 Allah forbiddeth you not those who warred not against you on account of religion and drove you not out from your homes, that ye should show them kindness and deal justly with them. Lo! Allah loveth the just dealers. [91, Medina ]

------------------------
Fight the unbelievers vigorously without any exception.


25:52 So obey not the disbelievers, but strive against them herewith with a great endeavour. [42, Mecca ]

*********************

roop/രൂപ് said...

Be courteous when you speak with the infidels.


17:53 Tell My bondmen to speak that which is kindlier. Lo! the devil soweth discord among them. Lo! the devil is for man an open foe. [50, Mecca ]

--------------------

Be stern with the infidels.


66:9 O Prophet! Strive against the disbelievers and the hypocrites, and be stern with them. Hell will be their home, a hapless journey's end. [107, Medina ]

*********************
Tolerate the unbelievers and be at peace with them.


43:89 Then bear with them (O Muhammad) and say: Peace. But they will come to know. [63, Mecca ]

---------------------

Do not hanker for peace with the infidels; behead them when you catch them.


47:4 Now when ye meet in battle those who disbelieve, then it is smiting of the necks until, when ye have routed them, then making fast of bonds; and afterward either grace or ransom till the war lay down its burdens. That (is the ordinance). And if Allah willed He could have punished them (without you) but (thus it is ordained) that He may try some of you by means of others. And those who are slain in the way of Allah, He rendereth not their actions vain. [95, Medina ]
******************
Do not force the unbelievers to accept Islam—just warn them.


50:45 We are Best Aware of what they say, and thou (O Muhammad) art in no wise a compeller over them. But warn by the Qur'an him who feareth My threat. [34, Mecca ]

-------------------

The unbelievers are stupid; urge the Muslims to fight them

.
8:65 O Prophet! Exhort the believers to fight. If there be of you twenty steadfast they shall overcome two hundred, and if there be of you a hundred (steadfast) they shall overcome a thousand of those who disbelieve, because they (the disbelievers) are a folk without intelligence. [88, Medina ]

*********************

Be friendly with the infidels to remove evil from their hearts.


41:34 The good deed and the evil deed are not alike. Repel the evil deed with one which is better, then lo! he, between whom and thee there was enmity (will become) as though he was a bosom friend. [62, Mecca ]

------------------
Muslims must not take the infidels as friends.


3:28 Let not the believers take disbelievers for their friends in preference to believers. Whoso doeth that hath no connection with Allah unless (it be) that ye but guard yourselves against them, taking (as it were) security. Allah biddeth you beware (only) of Himself. Unto Allah is the journeying. [89, Medina ]

********************
The unbeliever’s scriptures are similar to the Qur’an.


46:10 Bethink you: If it is from Allah and ye disbelieve therein, and a witness of the Children of Israel hath already testified to the like thereof and hath believed, and ye are too proud (what plight is yours)? Lo! Allah guideth not wrong-doing folk. [66, Mecca ]

----------------------
Terrorise and behead those who believe in scriptures other than the Qur’an.

8:12 When thy Lord inspired the angels, (saying): I am with you. So make those who believe stand firm. I will throw fear into the hearts of those who disbelieve. Then smite the necks and smite of them each finger. [88, Medina ]

*******************
Muslims should forgive the infidels for their unbelief.


45:14 Tell those who believe to forgive those who hope not for the days of Allah; in order that He may requite folk what they used to earn. [65, Mecca ]

----------------------


Muslims must muster all weapons to terrorise the infidels.

8:60 Make ready for them all thou canst of (armed) force and of horses tethered, that thereby ye may dismay the enemy of Allah and your enemy, and others beside them whom ye know not. Allah knoweth them. Whatsoever ye spend in the way of Allah it will be repaid to you in full, and ye will not be wronged. [88, Medina ]

പ്രതികരണൻ said...

മാഷേ,
about me യിൽ നിങ്ങളെഴുതിയതിനോട് എത്ര പ്രാവശ്യം വേണമെങ്കിലും യോജിക്കാ പറ്റും. വെറുമൊരു മനുഷ്യൻ തന്നെ നിന്ദിച്ചെന്നു പടച്ചനു തോന്നിയാൽ, അവനെ ഇനി വച്ചേക്കണ്ടെന്നു പടച്ചനു തോന്നിയാൽ, ‘ജനകീയ മിത്രങ്ങൾ’ക്കു ക്വട്ടേഷൻ കൊടുക്കേണ്ട കാര്യം പടച്ചവനില്ല.

KK Alikoya said...
This comment has been removed by the author.
KK Alikoya said...
This comment has been removed by the author.
KK Alikoya said...
This comment has been removed by the author.
KK Alikoya said...
This comment has been removed by the author.
paltalk said...

Thanks Alikoya

സംവാദം മുന്നോട്ട്‌ പോകട്ടെ.

കുറേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചൂ
സത്യമേവ ജയതേ എന്നല്ലേ പ്രമാണം.

KK Alikoya said...

(roop പോസ്റ്റ് ചെയ്ത sillyallah.com ഇല്‍ നിന്നെടുത്ത ലേഖനത്തിനുള്ള പ്രതികരണം. )
Know the fact, and then criticize

(This was written as a response to the article titled 'Islam's cult of Allah and Muhammad's terror' published in sillyallah.com)

Dear brothers, peace be upon you all.

Islam is peace, because the Quran teaches peace. At the same time Islam is the most misunderstood religion, as well as the Quran is the most misunderstood Holy Book.

I am sorry to note, that some grave mistakes taken place in this article, titled: 'Islam's cult of Allah and Muhammad's terror'. And even the title also a product of misunderstanding about Islam. Dear writer, I am not accusing you, but I like to clear things for you and readers.

You wrote: "Does the Quran promote violence or peace? The short answer - the Quran appears to promote both, but really promotes violence."

The Quran does not promote violence at all. In the above said article the writer presents things overturned in some areas, distorted in some areas and misplaced in some areas.

E.g. for overturned:

You wrote: "When Muhammad was at Mecca:
Deal kindly with those unbelievers who do not torment the Muslims.
60:8 Allah forbiddeth you not those who warred not against you on account of religion and drove you not out from your homes, that ye should show them kindness and deal justly with them. Lo! Allah loveth the just dealers. [91, Medina ]

After Muhammad went to Medina:
Fight the unbelievers vigorously without any exception.
25:52 So obey not the disbelievers, but strive against them herewith with a great endeavour. [42,Mecca]"

The quoted Quranic verse under the title of 'When Muhammad was at Mecca' is really to be placed under the title of ' After Muhammad went to Medina', because it was revealed in Madinah. And the Quranic verse under the title of ' After Muhammad went to Medina', is really to be placed under the title of ' After Muhammad went to Medina', because it was revealed in Makkah. I request the author to edit the entry and to correct it.

But, please note one thing, when you correct it, all the theories presented by you will collapse, because, Muhammad was advised by Allah to strive against unbelievers in Makkah, (Quran 25:52) and to show unbelievers kindness and deal justly with them in Madinah. (Quran 60:8) Yes, dear writer you have proved that Muhammad was advised to be kind to unbelievers in Madinah too. That is Islam, so Islam is peace.

And the meaning of Jihad also made clear in the verse 25:52. You and all are sure that Muhammad did not go to war while he is in Makkah, although he had got an order to perform Jihad against unbelievers in Makkah. (Quran 25:52). At the same time Muhammad did not disobey Allah in performing Jihad in Makkah. He performed Jihad in Makkah, Jihad with the Quran, which described in the Quran the great Jihad. So we can understand that Jihad is not identical to war, despite the fact that war is a SMALL element of Jihad, the after-everything-else branch of Jihad, the inevitable evil part of Jihad.
(Contd.)

KK Alikoya said...

E.g. for distorted:
You wrote: " When Muhammad was at Mecca:
Do not insult the infidels lest they insult Allah.
6:108 Revile not those unto whom they pray beside Allah lest they wrongfully revile Allah through ignorance. Thus unto every nation have We made their deed seem fair. Then unto their Lord is their return, and He will tell them what they used to do.[55, Mecca ]

After Muhammad went to Medina:
Punish the unbelievers with garments of fire, hooked iron rods, boiling water; melt their skin and bellies.
22:19 These twain (the believers and the disbelievers) are two opponents who contend concerning their Lord. But as for those who disbelieve, garments of fire will be cut out for them; boiling fluid will be poured down on their heads [103, Medina ]
22:20 Whereby that which is in their bellies, and their skins too, will be melted; [103, Medina ]
22:21 And for them are hooked rods of iron. [103, Medina ]
22:22 Whenever, in their anguish, they would go forth from thence they are driven back therein and (it is said unto them): Taste the doom of burning. [103, Medina ]"
While reading the subtitle under the title of 'When Muhammad was at Mecca' i.e. "Punish the unbelievers with garments of fire, hooked iron rods, boiling water; melt their skin and bellies" one may think this instructs the Muslims to 'punish' the unbelievers in the said manner. Really it is a narration about the punishments would be in the hell, and these types of narrations are frequent in the Quran regardless of whether the verse was revealed in Makkah or Madinah. So you have to correct the subtitle into "(The hell) Punish(ments for) the unbelievers, with garments of fire, hooked iron rods, boiling water; melt their skin and bellies"
Please note: when you correct this subtitle, the quoted verses cannot be used for the purpose you have used it here.
(Contd.)

KK Alikoya said...

E.g. for misplaced:
Many verses quoted under the title of ' After Muhammad went to Medina', such as 2:191, 9:123, 9:5, 9:29, 9:73, 66:9, 47:4, 8:65, 3:28, 8:12 and 8:20, all are related to war situations, many of them are instructing the Muslim soldiers what they have to do in a battle field. These are not to be followed in a normal condition, if it is said correctly these verses SHOULD NOT BE followed in normal state of affairs.
To understand this, please read the 8th and 9th chapter of the Quran along with the interpretations given by the great Islamic scholar Sayed Abul A'la maudoodi. : tafheem.net
Another e.g. for misplaced:
"When Muhammad was at Mecca:
One is free to practice whatever religion one belongs to.
109:6 Unto you your religion, and unto me my religion. [18, Mecca]
After Muhammad went to Medina:
Any religion other than Islam is not acceptable.
3:85 And whoso seeketh as religion other than the Surrender (to Allah) it will not be accepted from him, and he will be a loser in the Hereafter. [89, Medina ]"

The verse 3:85, quoted under the title of ' After Muhammad went to Medina' is not related to warfare or anything like that, in contrast, it is related to the hereafter. So you have no use of it in this discussion.

And one more verse quoted by you in the preface is also an example for misplacement. i.e. 2:256. You wrote: "…….. Muhammad and his followers were in a relatively weak position while in Mecca. Thus, the Meccan verses of the Quran show humility and are relatively peaceful (e.g., 2:256) "there is no compulsion in religion")."

Dear writer, this verse was not revealed in Makkah, but in Madinah. And Moudoodi interpreted this as follows: "285. Din (religion) here signifies the belief about God embodied in the above 'Verse of the Throne' (2:255) and the entire system of life which rests upon it. The verse means that the system of Islam, embracing belief, morals and practical conduct cannot be imposed by compulsion. These are not things to which people can be yoked forcibly." So, this is not supporting your argument that Muhammad was peaceful while in Makkah alone while he was weak, and he became violent in Madinah.

But really the Muslims are forbidden by Allah to force anyone to accept Islam in Makkah as well as in Madinah i.e. in all circumstances.
(Contd.)

KK Alikoya said...

You wrote about the principle of abrogation of Quranic verses: "The principle of abrogation -- al-naskh wa al-mansukh (the abrogating and the abrogated) -- directs that verses revealed later in Muhammad's career "abrogate" -- i.e., cancel and replace -- earlier ones whose instructions they may contradict. Thus, passages revealed later in Muhammad's career, in Medina, overrule passages revealed earlier, in Mecca."

The theory of abrogation is not the same. What told by you is a partial truth. One more point is to be added, it should be studied the reveling context of the Quranic verses, especially the verses associated to social aspects, and to be compared it with the contemporary situations. While one lives in Makkah-like situation he has to follow the Makkan instructions and while in Madinah-like situation the Madani instructions. And while one lives in a peaceful circumstance he has to follow the instruction about peaceful circumstances and in warfare the instructions about warfare.

This is an old saying: An honest man alters his ideas to fit the truth, despite the fact that a dishonest man alters the truth to fit his ideas.

paltalk said...

താങ്കളുടെ ശ്രമങ്ങള്‍ക്ക് നന്ദി

അല്ലിക്കോയ താങ്കള്‍ താങ്കളുടെ അഭിപ്രായം പറയുന്നു.
ആമുസ്ലിംകളെ വെറുതെ വീടൂ, ഇസ്ലമില്ല് തന്നെ നൂറു കൂട്ടം വിഭാഗങ്ങള്‍ പതിനായിരം രീതിയിലാണല്ലോ കൂറന്‍ വിശദീകരിക്കുന്നത്‌.
കൂറന്‍ ദൈവത്തിന്റെ സൃഷ്ടിയയ്നേങ്കില്‍ ഇങ്ങനെ വരുമായിരുന്നു എന്നു തോന്നുന്നുണ്ടോ?വ്യക്തതയില്ലാത്തതല്ലേ ഇതിനെല്ലാം കാരണം?
നമ്മള്‍ ഏതു വിസ്വസിക്കണം? താങ്കള്‍ പറയും താങ്കളുടെ അഭിപ്രായമാണ്‌ ശരി എന്നു.

മുല്ല ഉമാറിനു അയാള്‍ പറയുന്നതാണു ശരി. അയാളുടെ ക്രൂരതകള്‍ അയാള്‍ക്ക് ഇസ്ലാമികാം തന്നെ.
സാകിര് നൈക്കങു അയാള്‍ പറയുന്നത്‌ ശരി. വഹാബികല്ല്ക് അവര്‍ പറയുന്നതും, ഷിയക്കാള്‍ക് അവര്‍ പറയുന്നതും ശരി.
ഇതില്‍ നിന്നും എനിക്ക്‌ തോന്നുന്നത്‌ ഖുറാന്‍ ദൈവ സൃഷ്ടിയല്ലേന്നാണ്.

എന്റെ ദൈവമേ.. നീ വേറെ ഊന്നു കൂടി ഒരു ബുക് കൂടി അയക്കുമോ? ഇവിടെ ടോടല് കന്ഫ്യൂഷന് ആണ്.

paltalk said...

താങ്കളുടെ ശ്രമങ്ങള്‍ക്ക് നന്ദി

അല്ലിക്കോയ താങ്കള്‍ താങ്കളുടെ അഭിപ്രായം പറയുന്നു.
ആമുസ്ലിംകളെ വെറുതെ വീടൂ, ഇസ്ലമില്ല് തന്നെ നൂറു കൂട്ടം വിഭാഗങ്ങള്‍ പതിനായിരം രീതിയിലാണല്ലോ കൂറന്‍ വിശദീകരിക്കുന്നത്‌.
കൂറന്‍ ദൈവത്തിന്റെ സൃഷ്ടിയയ്നേങ്കില്‍ ഇങ്ങനെ വരുമായിരുന്നു എന്നു തോന്നുന്നുണ്ടോ?വ്യക്തതയില്ലാത്തതല്ലേ ഇതിനെല്ലാം കാരണം?
നമ്മള്‍ ഏതു വിസ്വസിക്കണം? താങ്കള്‍ പറയും താങ്കളുടെ അഭിപ്രായമാണ്‌ ശരി എന്നു.

മുല്ല ഉമാറിനു അയാള്‍ പറയുന്നതാണു ശരി. അയാളുടെ ക്രൂരതകള്‍ അയാള്‍ക്ക് ഇസ്ലാമികാം തന്നെ.
സാകിര് നൈക്കങു അയാള്‍ പറയുന്നത്‌ ശരി. വഹാബികല്ല്ക് അവര്‍ പറയുന്നതും, ഷിയക്കാള്‍ക് അവര്‍ പറയുന്നതും ശരി.
ഇതില്‍ നിന്നും എനിക്ക്‌ തോന്നുന്നത്‌ ഖുറാന്‍ ദൈവ സൃഷ്ടിയല്ലേന്നാണ്.

എന്റെ ദൈവമേ.. നീ വേറെ ഊന്നു കൂടി ഒരു ബുക് കൂടി അയക്കുമോ? ഇവിടെ ടോടല് കന്ഫ്യൂഷന് ആണ്.

paltalk said...

താങ്കള്‍ പറയും ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന്. ശരിയായിരിക്കാം. പക്ഷേ അതു ആക്രമത്തിനു വളക്കൂറുള്ള മണ്ണു ആണെന്ന് കാണുന്നു.
സമാധാനത്തിന്റെ മാര്‍ഗം
വെറും പ്രൊപഗ്യാംഡ. ആളെ ആകര്‍ഷിച്ചു പിന്നീത് മാറ്റും..
ക്രിസ്ത്യാനികളും ഇതു പോലെ ക്രൂരത കണിങചിരുന്നു. അവര്‍ നിര്‍ത്തി ഇപ്പോള്‍ സ്നേഹ ത്തിന്റെ വഴിയാണെന്ന് പറയുന്നു.

paltalk said...

എന്തായിരുന്നു ഹിട്ലേറുതെ പ്രശ്നം? അയാള്‍ക്ക് ചെറുപ്പത്തില്‍ സ്നേഹം കിട്ടിയില്ല. എല്ലാ ഭീകരന്മര്‍കും ഇങ്ങനെ ഒരു ഹിസ്ടരീ കാണും. ബിന്‍ ലാതെണും അതു തന്നെ പ്രശ്നം. ഒരാള്‍ക്ക് ഒരു പാട്‌ ഭാര്യമാര്‍, കുട്ടികള്‍, ആര്‍കും സ്നേഹം കിട്ടുന്നില്ല. ആര്‍കും ശരിയായ മാര്‍ഗം കിട്ടുന്നില്ല. അങ്ങനെ അവര്‍ തല തിരിന്‍ഹു പോകുന്നു. ഇസ്ലമിഴ് ശരിക്കും കുടുംഭം എന്നൊന്നുന്‍ന്ടോ?
അച്ഛന്‍ അമ്മ മക്കള്‍.. ഈ സംസ്കാരം ഇസ്ലാമിണുണ്ടോ? കേര്‍ലതിലുള്ള മുസ്ലിംകങളുടെ കുടുംബ സങ്കല്‍പം ഇംഡിയന് അല്ലേ?അതു ഇസ്ലാമികമല്ല.

ea jabbar said...

ചര്‍ച്ച തുടരട്ടെ
തിരക്കിലാണു കുറച്ചു ദിവസം.
ഈ പോസ്റ്റിനു തുടര്‍ച്ചയുണ്ട്. ചര്‍ച്ച അവസാനമാകാം. ഇംഗ്ലീഷ് കോപി പേസ്റ്റിങ് കഴിയുന്നതും ഒഴിവാക്കുക.

KK Alikoya said...

To paltalk
* ഖുര്‍ആന്‍ പലരും പലരീതിയില്‍ വ്യാഖ്യാനിക്കുന്നു എന്നത് അത് ദൈവികമല്ലെന്നതിന്‍റെ തെളിവാകുന്നില്ല. സാക്ഷാല്‍ ദൈവിക ഗ്രന്‍ഥമായിരിക്കെ തന്നെ പലര്‍ക്കും അത് പലരീതിയില്‍ വ്യാഖ്യാനിക്കാന്‍ സാധിക്കുമല്ലോ. എത്ര കൃത്യമായും വ്യക്തമായും കാര്യങ്ങള്‍ പറഞ്ഞാലും വ്യാഖ്യാനിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിന്‌ സാധിക്കും.സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുമ്പില്‍ ഒരു വ്യാഖ്യാനവും തടസ്സമാവുകയുമില്ല.

* ഓരോരുത്തര്‍ക്കും അവരവര്‍ പറയുന്നതാണ്‌ ശരിയെന്ന് paltalk പറഞ്ഞത് വളരെ ശരിയാണ്‌. ഇത് മറിച്ചും പറയാം: 'ഓരോരുത്തരും അവരവര്‍ക്ക് ശരിയാണെന്ന് തോന്നുന്നത് പറയുന്നു'. എന്നു വച്ച് ചിലര്‍ കള്ളം പറയുന്നില്ലെന്ന് ഇതിന്നര്‍ത്ഥമില്ല. paltalk നു paltalk പറയുന്നതാണ്‌ ശരി.

* ക്രിസ്ത്യാനികള്‍ കാണിച്ച അത്രയും ക്രൂരത ലോകത്ത് മറ്റാരും കാണിച്ചിട്ടില്ല. ഇപ്പോഴും കാണിക്കുന്നുമില്ല. പക്ഷെ അതൊന്നും ആരും ക്രിസ്തുമതത്തിന്‍റെ കണക്കില്‍ ചേര്‍ക്കാറില്ലെന്ന് മാത്രം. എന്നാല്‍ ഏതൊരു മുസ്‌ലിമും ചെയ്യുന്നതെന്തും സമൂഹം ഇസ്‌ലാമിന്‍റെ കണക്കില്‍ ചേര്‍ക്കാറാണ്‌ പതിവ്. ഇതാണ്‌ പാശ്ചാത്യര്‍ ലോകത്തെ പഠിപ്പിച്ച നീതിബോധം!

* ഒരു ഭാര്യയും ഒരു കുട്ടിയും മാത്രമുള്ളവരായിരുന്നിട്ടും, അവര്‍ക്ക് ആവശ്യത്തിന്‌ സ്നേഹം നല്‍കാന്‍ കഴിയാതെ പോകുന്ന ചിലരുണ്ട്. എന്നാലോ, വേറെ ചിലര്‍ അവര്‍ക്ക് എത്ര ഭാര്യാ-മക്കള്‍ ഉണ്ടായാലും എല്ലാവര്‍ക്കും സമൃദ്ധമായി സ്നേഹം നല്‍കും. ഉള്ളില്‍ സ്നേഹം ഉണ്ടെങ്കിലേ നല്‍കാന്‍ കഴിയൂ എന്ന് മാത്രം. നല്‍കുംതോറും തീര്‍നു പോകുന്നതല്ല സ്നേഹം, എത്ര കൂടുതല്‍ നല്‍കുന്നുവോ അതിനനുസരിച്ച് അത് വര്‍ദ്ധിച്ചുകൊണ്ടിരിക്കും.

* ഇസ്‌ലാമിക നിയമങ്ങള്‍ നാല്‌ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 1. ആരാധന. 2. ഇടപാടുകള്‍. 3. കുടുംബ ജീവിതം. 4. ശിക്ഷാവിധികള്‍. paltalk ന്‌ സമയം കിട്ടുമ്പോള്‍ ഇസ്‌ലാമിനെക്കുറിച്ച് അല്‍പ്പം പഠിക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. "ഇസ്ലമിഴ് ശരിക്കും കുടുംഭം എന്നൊന്നുന്‍ന്ടോ?
അച്ഛന്‍ അമ്മ മക്കള്‍.. ഈ സംസ്കാരം ഇസ്ലാമിണുണ്ടോ? " എന്നൊക്കെ ചോദിക്കാതിരിക്കാനെങ്കിലും അത് സഹായിക്കും.

paltalk said...

http://news.rediff.com/slide-show/2010/sep/11/slide-show-1-guns-and-prayers-mark-eid-here.htm

where do they get this???

കുരുത്തം കെട്ടവന്‍ said...

KK Alikoya: ക്രിസ്ത്യാനികള്‍ കാണിച്ച അത്രയും ക്രൂരത ലോകത്ത് മറ്റാരും കാണിച്ചിട്ടില്ല. ഇപ്പോഴും കാണിക്കുന്നുമില്ല. പക്ഷെ അതൊന്നും ആരും ക്രിസ്തുമതത്തിന്‍റെ കണക്കില്‍ ചേര്‍ക്കാറില്ലെന്ന് മാത്രം. എന്നാല്‍ ഏതൊരു മുസ്‌ലിമും ചെയ്യുന്നതെന്തും സമൂഹം ഇസ്‌ലാമിന്‍റെ കണക്കില്‍ ചേര്‍ക്കാറാണ്‌ പതിവ്. ഇതാണ്‌ പാശ്ചാത്യര്‍ ലോകത്തെ പഠിപ്പിച്ച നീതിബോധം!

ശരിയായ നിരീക്ഷണം. ഇതിണ്റ്റെ ഒരുദാഹരണം പറയാം.... ഈയിടെ ശശിതരൂര്‍ മുന്നാമത്തെ വിവാഹം ചെയ്തു. ആര്‍ക്കെങ്കിലും അതില്‍ വല്ല അപാകതയും തോന്നിയോ?! ഇല്ല. ശരി പോട്ടെ. ഇനി ഈ വിവാഹം നടത്തിയത്‌ മുസ്ളിം ലീഗ്‌ നേതാവ്‌ കുഞ്ഞാലികുട്ടിയോ മുനീറോ മറ്റു മുസ്ളിം സംഘടനകളൂടെ നേതാവോ ആയിരുന്നു എന്ന് വെക്കുക.... ആഹാ... പോസ്റ്റുകളൂടെ ഒരു ബഹളമായിരിക്കും... എത്രയും കെട്ടും... അതാണവരുടെ മതം.... തുടങ്ങീ യുക്തി'വാത'ക്കാരന്‍ മുതല്‍ മതമുള്ളവനും ഇല്ലത്തവനും കാണിക്കുന്ന 'മതേതര' സര്‍ക്കസ്‌ കാണാന്‍ തല്‍ക്കാലം കേരളീയര്‍ക്ക്‌ യോഗമില്ലാതെ പോയി!!

കുരുത്തം കെട്ടവന്‍ said...

ന്യായാ ന്യായതകളോടെ കാര്യം അവതരിപ്പിക്കുന്നവരോട്‌ സ്ഥിരമായി പറയാറുള്ളതാണു നിങ്ങള്‍ക്ക്‌ നിങ്ങള്‍ പറയുന്നത്‌ ശരി... ഖുറ്‍ആന്‍ പറയുന്നത്‌ ശരി...പക്ഷേ ഞങ്ങല്‍ക്കതല്ല.!! ജബ്ബാറിനു ജബ്ബാറ്‍ പറയുന്നതാണു ശരി... ഓരോരുത്തര്‍ക്കും അവനവന്‍ പറയുന്നത്‌ ശരി.... എന്നാല്‍ മുസ്ളീങ്ങളുടെ 'ശരി' അംഗീകരിക്കാന്‍ മാത്രം എന്തോ ഒരു ലിത്‌!! അത്‌ മാത്രം 'ശരിയല്ല' ഹ ഹ.....

paltalk said...

കുരുത്തം കെട്ടവന്‍ said...
മുസ്ളീങ്ങളുടെ 'ശരി' അംഗീകരിക്കാന്‍ മാത്രം എന്തോ ഒരു ലിത്‌!! അത്‌ മാത്രം 'ശരിയല്ല' ഹ ഹ....


കുരുതം കേട്ടവനെ,
മുസ്ലിംകങളുടെ ശരി എഴുപാത്തിയഞ്ച് വിഭാഗങ്ങളായി കിടക്കുന്ന മുസ്ലിംകള്‍ തന്നെ പരസ്പരം അംഗീകരിക്കട്ടെ. എന്നിട്ടാവം മറ്റുള്ളവര്‍. ഈ വിഭാഗങ്ങള്‍ ഖൂരാണേ പല രീതിയിലാണല്ലോ വൈഖ്യനിക്കുന്നത്‌.

ea jabbar said...

1. കാഫിറൂന്‍ എന്ന അദ്ധ്യായം ആരാണ്‌ പില്‍ക്കാലത്ത് റദ്ദാക്കിയത്?
2. റദ്ദാക്കിയെന്ന വിവരം എവിടെ നിന്നാണ്‌ താങ്കള്‍ക്ക് കിട്ടിയത്?
3. ഖുര്‍ആനിലെ ഒരദ്ധ്യായം റദ്ദാക്കാന്‍ ആര്‍ക്കാണ്‌ അധികാരമുള്ളത്?
4. ഖുര്‍ആനിലെ ഒരദ്ധ്യായം ആരെങ്കിലും റദ്ദാക്കിയാല്‍ അത് റദ്ദായതായി താങ്കള്‍ കണക്കാക്കുന്നുണ്ടോ?
5. മനഃപൂര്‍വ്വം തെറ്റിദ്ധാരണ പരത്തലല്ലാത്ത വല്ല ഉദ്ദേശ്യവും ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഉള്ളതായി തെളിയിക്കാമോ?

------
എനിക്കീ വിവരങ്ങള്‍ കിട്ടിയത് പ്രധാനമായും ഇമ്മം സുയൂതിയുടെ “ഇത്ഖാന്‍’ എന്ന ഗ്രന്ധത്തില്‍ നിന്നാണ്.
ഇബ്നു അബ്ബാസിന്റെ വ്യാഖ്യാനത്തില്‍ പറയുന്നതും നോക്കുക:



(Say: O disbelievers! …) [109:1-6]. These verses was revealed about a group of people from the Quraysh who said to the Prophet, Allah bless him and give him peace: “Come follow our religion and we will follow yours. You worship our idols for a year and we worship you Allah the following year. In this way, if what you have brought us is better than what we have, we would partake of it and take our share of goodness from it; and if what we have is better than what you have brought, you would partake of it and take your share of goodness from it”. He said: “Allah forbid that I associate anything with Him”, and so Allah, exalted is He, revealed (Say: O disbelievers!) up to the end of the Surah. The Messenger of Allah, Allah bless him and give him peace, then went to the Sacred Sanctuary, which was full of people, and recited to them the Surah. It was at that point that they despaired of him.[വാഖിദി]

You have your religion, idolatry, and I have a religion’, Islam: this was [revealed] before he was commanded to wage war [against the idolaters] (all seven Qur’ānic readers omit the yā’ of the genitive possessive construction [in wa-liya dīni] whether with a pause or without; Ya‘qūb, however, retains it in both cases).[ജലാലൈന്‍]

(Unto you your religion) of disbelief and ascribing partners to Allah, (and unto me my religion) Islam and faith in Allah. The verses of fighting then abrogated this and the Prophet (pbuh) did fight them'[ഇബ്നു അബ്ബാസ്]

ea jabbar said...

roop said...

മൊഹമ്മദ് മക്കയിലും മദീനയിലും ആയിരുന്നപ്പോള്‍ എങ്ങിനെ മാറി വരുന്നതെന്നറിയാന്‍ ഈ ബ്ലോഗിലെ ഒരു ചാര്‍ട്ട് കാണുക.

ea jabbar said...

1. 'മക്കക്കാര്‍ മുഹമ്മദിന്‍റെ പ്രവാചകത്വത്തെ എതിര്‍ത്തെങ്കിലും കായികമായല്ല; ആശയപരമായാണ്‌ എതിര്‍ത്തത്.'
മറുപടി: മുഹമ്മദ് നബി മുമ്പോട്ട് വച്ച ആശയങ്ങളെ ആശയപരമായി നേരിടാന്‍ അവര്‍ തീര്‍ത്തും അശക്തരായിരുന്നു. അവര്‍ വല്ലാതെയൊന്നും അതിന്ന് മുതിര്‍ന്നിട്ടുമില്ല. കാരണം മുഹമ്മദ് നബി മുമ്പോട്ട് വച്ച ഏക ദൈവ വിശ്വാസം അവര്‍ അംഗീകരിച്ചില്ലെങ്കിലും അതവരെ വല്ലാതെ സ്വാധീനിച്ചിരുന്നു.

-------
മക്കക്കാര്‍ മുഹമ്മദുമായി സംവാദത്തിലേര്‍പ്പെട്ടത് ദൈവങ്ങളുടെ എണ്ണം സംബന്ധിച്ചായിരുന്നില്ല. അവര്‍ക്കറിയേണ്ടിയിരുന്നത് മുഹമ്മദ് ഒരു ദൈവദൂതനാണെന്നതിനുള്ള തെളിവുകള്‍ എന്തൊക്കെ എന്നതായിരുന്നു. അതു തെളിയിക്കാന്‍ മുഹമ്മദും അദ്ദേഹത്തിന്റെ അല്ലാഹുവും മുന്നോട്ടു വെച്ച വാദങ്ങളാണ് ആകെ പൊളിഞ്ഞു പാളീസായത്.
വെളിപാടുകളും വെളിച്ചപ്പാടുകളുമൊന്നും അവര്‍ക്കു പുതുമയുള്ള കാര്യമായിരുന്നില്ല. അവരുടെ ദൈവങ്ങളൊക്കെ അത്തരം ഇടനിലക്കാരായ മനുഷ്യ വെളിച്ചപ്പാടുകള്‍ മുഖേന ആശയവിനിമയം നടത്തിയിരുന്നു. അവര്‍ക്കൊന്നുമില്ലാത്ത എന്തു സവിശേഷ സിദ്ധിയാണു മുഹമ്മദിനുള്ളതെന്നറിയാനായിരുന്നു അവര്‍ ശ്രമിച്ചത്.

ea jabbar said...

ഇത് വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ ചില ചോദ്യങ്ങള്‍:
1. ബുദ്ധിപരമായി മുഹമ്മദ് നബിയെ തോല്‍പ്പിക്കാന്‍ പോന്നവയായിരുന്നു എതിരാളികളുന്നയിച്ച വാദങ്ങളെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
2. ആശയപരമായി നബിയെ നേരിടാന്‍ അവര്‍ ഉന്നയിച്ച വാദങ്ങള്‍ എന്തെല്ലാമായിരുന്നു?
3. ഇവയില്‍ ഏതാണ്‌ ഖുര്‍ആന്‍ അല്ലെങ്കില്‍ മുഹമ്മദ് നബി മറുപടി പറയാതെ വിട്ടുകളഞ്ഞത്?
4. നബിയോ എതിരാളികളോ ആരായിരുന്നു സംവാദത്തില്‍ ജയിച്ചു നിന്നത്?
5. സംവാദങ്ങളില്‍ നബി തോല്‍ക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍, നബി മക്കയിലായിരിക്കെ തന്നെ ഇസ്‌ലാമിന്‍റെ അംഗസംഗ്യ വര്‍ദ്ധിക്കാന്‍ കാരണമെന്തായിരുന്നു?
6. സംവാദങ്ങളില്‍ നബി തോല്‍ക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍, കഠിനമായ പീഡനങ്ങള്‍ സഹിച്ചൂം മക്കയിലെ വിശ്വാസികള്‍ ഇസ്‌ലാമില്‍ ഉറച്ച് നില്‍ക്കാന്‍ കാരണമെന്തായിരുന്നു?
7. സംവാദത്തില്‍ നബി തോറ്റുകൊണ്ടിരിക്കുകയാണ്‌ ചെയ്തിരുന്നതെങ്കില്‍ പരലോക ശിക്ഷയെക്കുറിച്ചുള്ള താക്കീത് അവര്‍ പേടിക്കുമായിരുന്നു എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
8. ഇഹലോകത്ത് വച്ച് എന്തെങ്കിലും ചെയ്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ്‌ മക്കയിലെ ചിലരെ നബി മതം മാറ്റുകയും, ഇസ്‌ലാമില്‍ തന്നെ അവരെ പിടിച്ചു നിറുത്തുകയും ചെയ്തത് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?


ഇതു വായിച്ചപ്പോള്‍ എനിക്കു മനസ്സിലായത് ആലിക്കോയ എന്റെ പോസ്റ്റ് പൂര്‍ണമായി വായിച്ചിട്ടില്ല എന്നാണ്.
മക്കക്കാര്‍ ചോദിച്ച പ്രധാന ചോദ്യങ്ങളും അവയ്ക്കു “ദൈവം” നേരിട്ടു പറയുന്ന മറുപടികളും ഈ പോസ്റ്റില്‍ തന്നെയുണ്ട്. അതൊന്നു വായിച്ചാല്‍ മനസ്സിലാകും ദൈവത്തിന്റെ നിലവാരവും അന്നത്തെ ഖുറൈശികളുടെ നിലവാരവും !

ea jabbar said...

1. ബുദ്ധിപരമായി മുഹമ്മദ് നബിയെ തോല്‍പ്പിക്കാന്‍ പോന്നവയായിരുന്നു എതിരാളികളുന്നയിച്ച വാദങ്ങളെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
----
തീര്‍ച്ചയായും !
അല്ലാഹു മാത്രമാണു ദൈവമെങ്കില്‍ , തങ്ങള്‍ ഇത്രയും കാലം ആരാധിച്ച ദൈവങ്ങളൊക്കെ വ്യാജന്മാരാണെങ്കില്‍, അതു തെളിയിക്കാനും മുഹമ്മദ് ദൈവത്തിന്റെ ദൂതന്‍ തന്നെയെന്നു ബോധ്യപ്പെടുത്താനും ഒരു ദൃഷ്ടാന്തം കാണിച്ചു താ എന്ന അവരുടെ ആവ്ശ്യം ന്യായമായിരുന്നില്ലേ? എന്തേ ദൈവം അതിനു മുതിരാതെ പിച്ചും പേയും പറഞ്ഞുകൊണ്ട് ഒഴിഞ്ഞു മാറിയത്?

ea jabbar said...

2. ആശയപരമായി നബിയെ നേരിടാന്‍ അവര്‍ ഉന്നയിച്ച വാദങ്ങള്‍ എന്തെല്ലാമായിരുന്നു?
---
ആ വാദങ്ങള്‍ ഈ പോസ്റ്റില്‍ തന്നെയുണ്ടല്ലോ

ea jabbar said...

3. ഇവയില്‍ ഏതാണ്‌ ഖുര്‍ആന്‍ അല്ലെങ്കില്‍ മുഹമ്മദ് നബി മറുപടി പറയാതെ വിട്ടുകളഞ്ഞത്?

----
പറഞ്ഞ മറുപടികള്‍ എത്രമാത്രം ബാലിശവും യുക്തിഹീനവുമായിരുന്നു എന്നു നോക്കൂ
ദൃഷ്ടാന്തം ചോദിച്ചപ്പോള്‍ ശിക്ഷാഭീഷ്ണി മുഴക്കി. അപ്പോള്‍ എങ്കില്‍ ശിക്ഷയിറക്കിയെങ്കിലും തെളിയിക്ക് എന്നായി മുശ്രിക്കുകള്‍. അതിനു നല്‍കിയ മറുപടിയൊന്നു വായിച്ചു നോക്കൂ.
മലക്കുകള്‍ കൂട്ടത്തോടെ ഇറങ്ങിയാലും, അല്ലാഹു നേരിട്ടു ഹാജറായാലും , അല്ലാഹു ഉദ്ദേശിച്ചാലേ നിങ്ങള്‍ വിശ്വസിക്കൂ എന്ന വാദം ഉത്തരം മുട്ടിയതിലുള്ള കൊഞ്ഞനം കുത്തലല്ലാതെ മറ്റെന്താണ്?
അങ്ങനെ അല്ലാഹു ഉദ്ദേശിക്കുന്നവരെ മാത്രം വിശ്വസിപ്പിക്കാനാണെങ്കില്‍ പിന്നെ ഈ കപടനാടകമൊക്കെ എന്തിന്? ഈ വാദത്തെ മക്കക്കാര്‍ പരിഹസിച്ചു തള്ളിയപ്പോള്‍ അല്ലാഹു എന്താ മറുപടി പറഞ്ഞ‍ത്?

ea jabbar said...

4. നബിയോ എതിരാളികളോ ആരായിരുന്നു സംവാദത്തില്‍ ജയിച്ചു നിന്നത്?
---
മുശ്രിക്കുകള്‍ ഏകപക്ഷീയം അനായാസം ജയിക്കുന്ന കാഴ്ചയാണു ഖുര്‍ ആന്‍ തന്നെ വരച്ചു വെച്ചിട്ടുള്ളത്.

ea jabbar said...

5. സംവാദങ്ങളില്‍ നബി തോല്‍ക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍, നബി മക്കയിലായിരിക്കെ തന്നെ ഇസ്‌ലാമിന്‍റെ അംഗസംഗ്യ വര്‍ദ്ധിക്കാന്‍ കാരണമെന്തായിരുന്നു?
6. സംവാദങ്ങളില്‍ നബി തോല്‍ക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍, കഠിനമായ പീഡനങ്ങള്‍ സഹിച്ചൂം മക്കയിലെ വിശ്വാസികള്‍ ഇസ്‌ലാമില്‍ ഉറച്ച് നില്‍ക്കാന്‍ കാരണമെന്തായിരുന്നു?
----
13 കൊല്ലം താരതമ്യേന കാവ്യഭംഗിയും ആകര്‍ഷകത്വവുമുള്ള വെളിപാടുകള്‍ ഉരുവിട്ടുകൊണ്ട് പ്രചാരണം നടത്തിയിട്ടും സ്വതന്ത്രവ്യക്തിത്വമുള്ള എത്ര പേരെയാണു മുഹമ്മദിനു കൂട്ടായി കിട്ടിയത്?
ബുദ്ധിമാനും പക്വമതിയും സര്‍വ്വാദരണീയനുമായിരുന്ന അബൂതാലിബ് പോലും ഇതൊന്നും വിശ്വസിക്കാന്‍ കൂട്ടാക്കിയില്ലല്ലോ?
കഠിനമായ പീഡനങ്ങളോ? എന്തു പീഡനം? അവര്‍ക്കു വേണമെങ്കില്‍ നിഷ്പ്രയാസം കൊല്ലാമായിരുന്നില്ലേ ? അവര്‍ അതു ചെയ്തോ? മുഹമ്മദ് പിന്നീടവരോടു കാട്ടിയ കൊടും ക്രൂരതകളോടു തുലനം ചെയ്താല്‍ ഒരു പീഡനവും അവര്‍ നടത്തിയിട്ടില്ല എന്നതല്ലേ സത്യം? ഇസ്ലാമിന്റെ പക്ഷത്തുനിന്നുള്ള ചരിത്രം മാത്രമേ നമുക്കു ലഭ്യമായിട്ടുള്ളു എന്നിട്ടു പോലും !

ea jabbar said...

7. സംവാദത്തില്‍ നബി തോറ്റുകൊണ്ടിരിക്കുകയാണ്‌ ചെയ്തിരുന്നതെങ്കില്‍ പരലോക ശിക്ഷയെക്കുറിച്ചുള്ള താക്കീത് അവര്‍ പേടിക്കുമായിരുന്നു എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
---
അങ്ങനെ താങ്കള്‍ പറയുമ്പോലെ വല്ല ശിക്ഷയുമുണ്ടെങ്കില്‍ അതിങ്ങിറക്കിക്കാണിക്ക് എന്നു വെല്ലു വിളിച്ചവരാണവര്‍. അവര്‍ എന്തു പേടിച്ചുന്നാ പറയുന്നേ?

ea jabbar said...

8. ഇഹലോകത്ത് വച്ച് എന്തെങ്കിലും ചെയ്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ്‌ മക്കയിലെ ചിലരെ നബി മതം മാറ്റുകയും, ഇസ്‌ലാമില്‍ തന്നെ അവരെ പിടിച്ചു നിറുത്തുകയും ചെയ്തത് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
----
ചോദ്യം മനസ്സിലായില്ല .

ea jabbar said...

3. ഇവയില്‍ ഏതാണ്‌ ഖുര്‍ആന്‍ അല്ലെങ്കില്‍ മുഹമ്മദ് നബി മറുപടി പറയാതെ വിട്ടുകളഞ്ഞത്?
---
മറുപടി പറയാതെ പോയ ചോദ്യങ്ങള്‍ ഏതൊക്കെയെന്നറിയണമെങ്കില്‍ അന്നത്തെ മുശ്രിക്കുകളോടു ചോദിക്കണം. അതിനെന്താ വഴി?
മറുപടി പറയാതെ പോയതൊന്നും ഖുര്‍ ആനിലുണ്ടാവില്ലല്ലോ? പറഞ്ഞ മറുപടി തന്നെ ധാരാളം മതി അല്ലാഹുവിന്റെയും ദൂതന്റെയും നിലവാരം അളക്കാന്‍ !

ea jabbar said...

വെളിപാടുകളില്‍ വെട്ടും തിരുത്തും നസ്ഖിനെ ക്കുറിച്ചുള്ള പോസ്റ്റ് ഇവിടെ

ea jabbar said...

സൂറതുല്‍ കാഫിറൂന്‍ പൂര്‍ണമായും നസ്ഖ് ചെയ്തുവെന്ന് വിഖ്യാത പണ്ഡിതനായ കെ വി എം പന്താവൂര്‍ :-

“ ഈ സൂറത്ത് പ്രബോധനത്തിന്റെ തുടക്കത്തില്‍ അവതരിച്ചതാണ്. സാഹചര്യം മാറിയപ്പോള്‍ ഇതിനെ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ട് താഴെ സൂക്തങ്ങള്‍ അവതരിച്ചു:
1 “വല്ലവരും ഇസ്ലാമല്ലാതെ മറ്റൊരു മതം അവലംബിച്ചാല്‍ അത് സ്വീകാര്യമല്ല തന്നെ.”
2.“അവര്‍ നിങ്ങളോടു പോരാടും പോലെ നിങ്ങള്‍ അവരോടും പോരാടുവിന്‍ ”
3.“ശത്രുവിനെ കണ്ടു മുട്ടിയാല്‍ വധിക്കണം”

തുടങ്ങിയ ആയത്തുകള്‍ അവതരിച്ചതു സാഹചര്യം മാറി വന്നപ്പോഴാണ്. അതോടെ ആദ്യത്തെ നയം ദുര്‍ബ്ബലപ്പെട്ടു. സൂറതുല്‍ കാഫിറൂന്‍ മുഴുവനും നസ്ഖ് ചെയ്യപ്പെട്ടതിങ്ങനെയാണ്. പക്ഷെ ആ സൂറത്ത് ഇന്നും മുസ് ഹഫില്‍ ഉണ്ട്.” [ഖുര്‍ ആനിലെ അറിയപ്പെടാത്ത ഏടുകള്‍. പേ.59]

KK Alikoya said...

ജബ്ബാര്‍ നേരത്തെ എഴുതിയത്: "പില്‍ക്കാല‍ത്ത് റദ്ദാക്കി എന്നു പറയുന്ന “കാഫിറൂന്‍” എന്ന അധ്യായം ഇറങ്ങിയതിന്റെ പശ്ചാതലം ഒന്നു വായിച്ചു നോക്കൂ. എത്ര ന്യായവും യുക്തിഭദ്രവുമായ നിര്‍ദേശമാണ് ഖുറൈശികള്‍ മുന്നോട്ടു വെച്ചത്."
ഈ ഉദ്ധരണിയില്‍ താങ്കള്‍ പറഞ്ഞത് "പില്‍ക്കാല‍ത്ത് റദ്ദാക്കി എന്നു പറയുന്ന “കാഫിറൂന്‍” എന്ന അധ്യായം" എന്നാണ്‌. ഈ വാദത്തെയാണ്‌ ഞാന്‍ ചോദ്യം ചെയ്തത്. അതിന്നുള്ള മറുപടിയെന്ന നിലയിലാണ്‌ താങ്കള്‍ വാഖിദി, ജലാലൈനി, ഈബ്‌നു അബ്ബാസ് എന്നിവയില്‍ നിന്ന് സുദീര്‍ഗ്ഗമായി ഉദ്ധരിച്ചത്. എന്നാല്‍ സൂറത്തുല്‍ കാഫിറുന്‍ റദ്ദാക്കിയെന്ന 'വിവരക്കേട്' ജലാലൈനിയില്ല; വാഖിദിയിലില്ല; ഇബ്‌നു അബ്ബാസിലില്ല. ഉണ്ടെന്ന് തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിയുകയുമില്ല.
വായിച്ചിട്ട് മനസ്സിലായിട്ടില്ലെങ്കില്‍ ശ്രദ്ധിച്ചോളൂ: ജലാലൈനി, ഇബ്‌നു അബ്ബാസ്, എന്നിവയിലുള്ളത് (വാഖിദിയില്‍ ഉള്ളതായി എനിക്കറിയില്ല. പിന്നെ താങ്കള്‍ പേര്‌ പരാമര്‍ശിച്ച ഇത്ഖാനില്‍ അതുണ്ട്.) ആ അദ്ധ്യായത്തിന്‍റെ അവസാന സൂക്തത്തെക്കുറിച്ച് മാത്രമാണ്‌. അല്ലാതെ ആ അദ്ധ്യായത്തെക്കുറിച്ചല്ല. അത് കൊണ്ട് താങ്കളുന്നയിച്ച തെറ്റായ വാദം പിന്‍വലിക്കുക; അതാണ്‌ മാന്യതയുടെ അടയാളം. താങ്കളുടെ മറുപടിക്ക് ശേഷവും എന്‍റെ ചോദ്യങ്ങള്‍ മറുപടി ലഭിക്കാതെ അവശേഷിക്കുന്നു എന്ന് ഇപ്പോള്‍ താങ്കള്‍ക്ക് തന്നെ ബോധ്യമായിരികുമല്ലോ.

മേല്‍ കൊടുത്ത ഉദ്ധരണിയ്ക്ക് ശേഷം താങ്കള്‍ ഇങ്ങനെ എഴുതിയിരുന്നു: "എത്ര ന്യായവും യുക്തിഭദ്രവുമായ നിര്‍ദേശമാണ് ഖുറൈശികള്‍ മുന്നോട്ടു വെച്ചത്."
ഇതിന്‍റെ മറുപടിയില്‍ ഞാന്‍ എഴുതിയിരുന്നു: 'കാഫിര്‍ ആയിപ്പോകുമെന്ന പേടിയില്ലാത്തവര്‍ക്ക് മാത്രം അംഗീകരിക്കാന്‍ കഴിയുന്ന നിര്‍ദ്ദേശമായിരുന്നു മക്കയിലെ അവിശ്വാസികള്‍ മുമ്പോട്ട് വച്ചത്' എന്ന്. വാഖിദിയില്‍ നിന്ന് താങ്കള്‍ ഉദ്ധരിച്ച ഭാഗത്ത് അതാണുള്ളത്. എന്‍റെ വാദം സാധൂകരിക്കുന്നതിന്നുള്ള തെളിവ് തികച്ചും സൌജന്യമായി ഈ ബ്ലോഗില്‍ സമര്‍പ്പിച്ചതിന്ന് താങ്കളോടെനിക്ക് നന്ദിയുണ്ട്.
ഒരു മനുഷ്യന്‍ ഒരിക്കല്‍ ഒരു കാര്യം പറയുക; എന്നിട്ട് രണ്ടേകാല്‍ ദശബ്ദക്കാലം ​ആ വാദത്തില്‍ ഉറച്ചുനില്‍ക്കുക. അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ പലരും പലപടി ശ്രമിക്കുക. അപ്പോഴെല്ലാം ഒരു മാറ്റവും കൂടാതെ അദ്ദേഹം ഒന്നാം നാള്‍ പറഞ്ഞതെന്തോ അത് തന്നെ പറയുക. ഇതൊക്കെ മായാഭ്രമവും ചിത്തഭ്രമവും  ബാധിച്ച ഒരാള്‍ക്ക് സാധിക്കുന്നതാണോ എന്ന് ആലോചിക്കുക. എന്നാല്‍ മുഹമ്മദ് നബിയുടെ മഹത്വം ബോധ്യമാകും.

ea jabbar said...

...സൂറതുല്‍ കാഫിറൂന്‍ മുഴുവനും നസ്ഖ് ചെയ്യപ്പെട്ടതിങ്ങനെയാണ്. പക്ഷെ ആ സൂറത്ത് ഇന്നും മുസ് ഹഫില്‍ ഉണ്ട്.” [ഖുര്‍ ആനിലെ അറിയപ്പെടാത്ത ഏടുകള്‍. പേ.59]
----
ഇത്ഖാനില്‍ അതുണ്ടെന്നു സമ്മതിച്ചല്ലോ. അപ്പോള്‍ എന്റെ സ്വന്തം അഭിപ്രായമല്ല എന്നും വ്യക്തമായല്ലോ. അതു മതി.
ഖുര്‍ ആനിനെ സമ്ബന്ധിച്ചുള്ള ഏറ്റവും ആധികാരിക വിവരങ്ങളാണ് [ഉലൂമുല്‍ ഖുര്‍ ആന്‍]ഇത്ഖാന്‍ നല്‍കുന്നത്. ജലാലൈന്‍ എന്നറിയപ്പെടുന്നവരില്‍ ഒരാള്‍ തന്നെയാണ് ഇത്ഖാന്റെയും കര്‍ത്താവ്.

ea jabbar said...

അത് കൊണ്ട് താങ്കളുന്നയിച്ച തെറ്റായ വാദം പിന്‍വലിക്കുക;
----
ജലാലുദ്ദീന്‍ അല്‍ സുയൂതിയും, കെ വി എം പന്താവൂരുമൊക്കെ പിന്‍ വലിച്ചാല്‍ ഞാനും പിന്‍ വലിക്കാം. !!

ea jabbar said...

ഇനി അവരൊന്നും ഇസ്ലാം അംഗീകരിക്കുന്ന പണ്ഡിതരല്ല, മൌദൂദി മാത്രമാണു പണ്ഡിതന്‍ എന്നാണഭിപ്രായമെങ്കില്‍ അതെനിക്കു സ്വീകാര്യമല്ല.

ea jabbar said...

ഒരു മനുഷ്യന്‍ ഒരിക്കല്‍ ഒരു കാര്യം പറയുക; എന്നിട്ട് രണ്ടേകാല്‍ ദശബ്ദക്കാലം ​ആ വാദത്തില്‍ ഉറച്ചുനില്‍ക്കുക. അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ പലരും പലപടി ശ്രമിക്കുക. അപ്പോഴെല്ലാം ഒരു മാറ്റവും കൂടാതെ അദ്ദേഹം ഒന്നാം നാള്‍ പറഞ്ഞതെന്തോ അത് തന്നെ പറയുക.
----
പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറഞ്ഞതിന്റെ എത്രയോ ഉദാഹര‍ണങ്ങള്‍ അദ്ദേഹത്തിന്റെ “വെളിപാടുകളില്‍” തന്നെയുണ്ടല്ലോ
വെളിപാടുകളില്‍ വെട്ടും തിരുത്തും എന്ന മുകളിലെ ലിങ്കില്‍ പോയാല്‍ കാണാം.

ea jabbar said...

മാരണം ബാധിച്ചു പിച്ചും പേയും പറഞ്ഞിരുന്നു എന്ന് ആയിശ തന്നെ സാക്ഷ്യപ്പെടുത്തുന്നു . ! പിശാചു വന്ന് വെളിപാടുകള്‍ കലക്കിയിരുന്നു എന്നു കുര്‍ ആനിലും പറയുന്നു. ഇതൊക്കെ പോരേ അദ്ദേഹം പ്രവാചകനായിരുന്നില്ല, എന്നതിനു ദൃഷ്ടാന്തം ?

KK Alikoya said...

ജബ്ബാര്‍ എഴുതി: "തനിക്കു മുമ്പുള്ള പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് മുഹമ്മദ് തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട് തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു തെളിവും നല്‍കാന്‍ കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്."

ഇസ്‌ലാം വിരോധം ഒരു ലഹരിയായി മാറിയാല്‍ പിന്നെ ഖുര്‍ആന്‍ വായിച്ചാല്‍ മനസ്സിലാകില്ല. നബിയോട് അവിശ്വാസികള്‍ അടയാളം ചോദിച്ചതും അത് നല്‍കാതിരുന്നതും ജബ്ബാര്‍ മക്കയില്‍ പോയി ഖനനം നടത്തി കണ്ടുപിടിച്ചതല്ലല്ലോ. ഖുര്‍ആനില്‍ നിന്ന് തന്നെയല്ലേ അത് കിട്ടിയത്. എല്ലാ തരത്തിലും മേന്‍മ സ്വയം അവകാശപ്പെടുകയും ഇത്പോലൊരു ഗ്രന്‍ഥം രചിക്കാന്‍ എതിരാളികളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഖുര്‍ആന്‍ സ്വയം ഒരു പരാചയ സമ്മതം നടത്തും എന്ന് കരുതാന്‍ കഴിയില്ല. തോറ്റുകൊടുക്കുന്ന സ്വഭാവം ഖുര്‍ആനിനില്ല. അന്നും ഇല്ല; ഇന്നും ഇല്ല.

അല്ലാഹു, മുഹമ്മദ്, ഇസ്‌ലാം, മുസ്‌ലിം, ഖുര്‍ആന്‍, ഹദീസ്, മസ്ജിദ് തുടങ്ങി ഇസ്‌ലാമുമായി ബന്ധപ്പെട്ട ഏത് പദം കേള്‍ക്കുമ്പോഴും ഉള്ളില്‍ വിരോധം, വെറുപ്പ്, വിദ്വേഷം, അവജ്ഞ, അസൂയ, നിഷേധം, അഹന്ത, അക്രമവാസന തുടങ്ങിയുള്ള ദുര്‍വികാരങ്ങള്‍ അലയടിച്ചൂയരുന്ന ഒരു മനസ്സിന്‌ ഖുര്‍ആനില്‍ എന്തെങ്കിലും നന്‍മയും കാണാനോ ഉള്‍ക്കൊള്ളാനോ കഴിയുകയില്ല.

അല്‍ഭുത അടയാളങ്ങളെക്കുറിച്ചാണല്ലോ ചര്‍ച്ച. മുഹമ്മദ് നബി അദ്ദേഹത്തിന്‍റെ പ്രക്വാചകത്വം തെളിയിക്കാന്‍ മുന്‍ പ്രവാചകന്‍മാര്‍ കാണിച്ചത് പോലുള്ള അടയാളങ്ങള്‍ കാണിച്ചിരുന്നുവെങ്കില്‍ യുക്തിവാദികള്‍ വിശ്വസിക്കുമായിരുന്നോ? അത്തരം അല്‍ഭുതങ്ങള്‍ കാണിച്ച പ്രവാചകന്‍മാരെയെല്ലാം യുക്തിവാദികള്‍ വിശ്വസിച്ചിട്ടുണ്ടോ? അവയൊക്കെ കെട്ടുകഥകളാണെന്നല്ലേ യുക്തിവാദ മതം പറയുന്നത്? ഇനി മുഹമ്മദ് നബി അദ്ദേഹത്തിന്‍റെ പ്രവാചകത്വത്തിന്‍റെ തെളിവായി ചില 'നൈമിഷിക അടയാളങ്ങള്‍' കാണിച്ചിരുന്നു എന്നിരിക്കട്ടെ; അദ്ദേഹത്തിന്‌ ശേഷം ലോകാവസാനം വരെ 'അവന്‍ പണ്ട് അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയിട്ടുണ്ടായിരുന്നു' എന്ന് ഉപദേശി ശൈലിയില്‍ പ്രസംഗിച്ചു നടന്നാല്‍ മതിയാകുമായിരുന്നോ ഈ ശാസ്ത്രയുഗത്തില്‍ ഇസ്‌ലാം പ്രബോധനം ചെയ്യാന്‍? അതല്ല ഇന്നും സജീവമായി നിലനില്‍ക്കുന്ന വല്ല അടയാളവും വേണമായിരുന്നോ? ഏതാണ്‌ യുക്തി അംഗീകരിക്കുന്നത്? ഇവയില്‍ രണ്ടാമത്തേതാണ്‌ ഖുര്‍ആന്‍ തെരഞ്ഞെടുത്തത്.
"അവര്‍ ചോദിക്കുന്നു:എന്ത്കൊണ്ടാണ്‌ അവന്ന് അല്‍ഭുത അടയാളങ്ങള്‍ ഇറക്കപ്പെടാത്തത് എന്ന്. നീ പറയുക: അടയാളങ്ങള്‍ അല്ലാഹുവിങ്കലാകുന്നു. നീ താക്കീതുകാരന്‍ മാത്രമാണ്‌. അവര്‍ക്ക് ഓതിക്കൊടുക്കപ്പെടുന ഒരു ഗ്രന്‍ഥം നിനക്ക് നാം ഇറക്കിത്തന്നു എന്നത് (അടയാളമെന്ന നിലയില്‍) അവര്‍ക്ക് മതിയായിട്ടില്ലേ? വിശ്വസിക്കുന്ന ജനതക്ക അതില്‍ കാരുണ്യവും മാര്‍ഗ്ഗ ദര്‍ശനവും ഊഉണ്ട്. (ഖുര്‍ആന്‍ 29/50, 51)
മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്ന് അടയാളമില്ല എന്നല്ല; അടയാളം ഖുര്‍ആനാണ്‌ എന്നാണ്‌ പറഞ്ഞത്. അതാണ്‌ ഈ സൂക്തതിലുള്ളത്.
മുഹമദ് നബി അന്ത്യപ്രവാചകനാണ്‌. അദ്ദേഹത്തിന്‍റെ പ്രവാചകത്വത്തിന്‍റെ അടയാളം ലോകാവസാനം വരെ നിലനില്‍ക്കുന്ന ഒന്നാകണം. ഇതാണ്‌ അല്ലാഹുവിന്‍റെ തീരുമാനം. അത്കൊണ്ടാണ്‌ അവിശ്വാസികള്‍ പ്രവാചകത്വത്തിന്‍റെ അടയാളം ചോദിച്ചപ്പോള്‍ അത് ഖുര്‍ആനാണ്‌ എന്ന് പറഞ്ഞത്. സാധിക്കുമെങ്കില്‍ ഇത് പോലൊരു ഗ്രന്‍ഥം രചിക്കാന്‍ അവിശ്വാസികളെ ഖുര്‍ആന്‍ വെല്ലുവിളിച്ചു. (ഖുര്‍ആന്‍ 28:49) ) അവര്‍ ശ്രമിക്കാഞ്ഞിട്ടല്ല; പക്ഷെ പരാചയപ്പെടുക കയും പരിഹാസ്യരാവുകയുമാണ്‌ ചെയ്തിരുന്നത്. ആ വെല്ലുവിളികള്‍ ഇപ്പോഴും ഖുര്‍ആനിലുണ്ട്. ഖുര്‍ആന്‍ ദൈവികമല്ല എന്ന് വാദിക്കുന്നവര്‍ക്ക് തത്തുല്യമായ ഒന്ന് രചിച്ചു കാണിച്ച് വെല്ലുവിളി നേരിടാവുന്നതാണ്‌. മുഹമ്മദ് നബി മറ്റ് അല്‍ഭുതങ്ങള്‍ കാണിച്ചിട്ടില്ല എന്ന് മേല്‍ പറഞ്ഞതിന്ന് അര്‍ത്ഥമില്ല. മറിച്ച് പ്രവാചകത്വത്തിന്‍റെ അടയാളമായി കാണിച്ചിട്ടില്ലെന്ന് മാത്രമാണ്‌ ഉദ്ദേശിച്ചത്.
ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം: മൂസാ നബിയുടെ വടി കൊണ്ട് അദ്ദേഹം കാണിച്ച മൂന്ന് അടയാളങ്ങളുണ്ട്. ഒന്ന്: വടി പാമ്പായത്. ഇത് ഫറോവയ്ക്ക് മുമ്പില്‍ പ്രവാചകത്വം തെളിയിക്കാന്‍ വേടി കാണിച്ചതാണ്‌. രണ്ട്: വടികൊണ്ട് ചെങ്കടലില്‍ അടിച്ചതും അത് പിളര്‍ന്നതും. ഇത് ശത്രുവില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കാണിച്ച അടയാളമാണ്‌. മൂന്ന്: വടികൊണ്ട് പാറയില്‍ അടിച്ചതും അതില്‍ നിന്ന് 12 ഉറവകള്‍ ഒഴുകിയതും. ഇത് ഒരു ആവശ്യം നിര്‍വ്വഹിക്കാന്‍ വേണ്ടി കാണിച്ചതാണ്‌. ഇതില്‍ ഒന്നാം ഇനത്തില്‍ മുഹമ്മദ് നബിയുടെ അടയാളം ഖുര്‍ആന്‍ മാത്രമാണ്‌. മറ്റു രണ്ടിനങ്ങളില്‍ പെട്ട അടയാളങ്ങള്‍ വേറെയുണ്ട്.

KK Alikoya said...

ഖുര്‍ആനിന്‍റെ സാഹിത്യ ഭംഗി, ആകര്‍ഷകത്വം, വശ്യത, മനുഷ്യ ജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താനുള്ള കഴിവ്, ലോകത്ത് വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍, പ്രായോഗികമായ ഒരു ജീവിത വ്യവസ്ഥയുടെ സമര്‍പ്പണം, ജീവിത വ്യവസ്ഥയുടെ പ്രയോഗവല്‍ക്കരണത്തിന്‌ മേല്‍നോട്ടം വഹിച്ചത്, പ്രാകൃതാവസ്ഥയിലായിരുന്ന ഒരു ജനതയെ ലോകത്തിന്‍റെ കടിഞ്ഞാണ്‍ പിടിക്കാന്‍ പോന്ന നിലവാരത്തിലേക്ക് വളര്‍ത്തിയത്, പൂര്‍വ്വകാല സംഭവങ്ങള്‍ അബദ്ധമുക്തമായി വിവരിച്ചത്, പൂര്‍വ്വ വേദങ്ങളായി കണക്കാക്കപ്പെടുന്ന ഗ്രന്‍ഥങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചത്, പ്രവചനങ്ങള്‍ നടത്തിയത്, അവ പുലര്‍ന്നത്, പൂര്‍വ്വ സമുദായങ്ങളുടെ വിശ്വാസ ആചാര സമ്പ്രദായങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തത്, അതിലൂടെ അവരെ ചിന്തിപ്പിച്ചതും പരിവര്‍ത്തിപ്പിച്ചതും, മനുഷ്യജീവിതത്തിന്‍റെ സകല മേഖലകള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത് ഇങ്ങനെ നിരവധി പ്രത്യേകതകളുള്ള ഒരു അതുല്യ കൃതിയാണ്‌ വിശുദ്ധ ഖുര്‍ആന്‍. അത് പോലൊന്ന് രചിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഈ ഗുണങ്ങളുള്ള ഒരു കൃതി രചിക്കാനാണ്‌ ആവശ്യപ്പെടുന്നത്. കഴിഞ്ഞ 14 നൂറ്റാണ്ടായി നേരിടന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ വെല്ലുവിളി നേരിടാന്‍ താല്‍പര്യമുള്ളവര്‍ക്ക് ശ്രമിക്കാവുന്നതാണ്‌.

KK Alikoya said...

മനുഷ്യന്‍റെ വിശ്വാസം, ആരാധന, മറ്റ് ആത്മീയ കാര്യങ്ങള്‍, പെരുമാറ്റ മര്യാദ, കുടുംബ ജീവിതം, സാമൂഹിക ബന്ധം, ജനക്ഷേമം, ഇടപാടുകള്‍, ഭരണം, സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍, നീതിന്യായ സംവിധാനം, സാമ്പത്തിക ശാസ്ത്രം, യുദ്ധം, സമാധാനം, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നു തുടങ്ങി മനുഷ്യ ജീവിതതെ ബാധിക്കുന്ന സകല മേഖലകളിലും ഖുര്‍ആന്‍ മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നു. അവ പ്രായോഗികമാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.
ഇതിനെ എതിര്‍ക്കുന്ന യുക്തിവാദികള്‍ക്ക് പകരം സമര്‍പ്പിക്കാന്‍ എന്തുണ്ട്? നിങ്ങള്‍ക്ക് സമര്‍പ്പിക്കാനുള്ള ബദലുകള്‍ സമര്‍പ്പിക്കൂ. നമുക്കൊന്ന് താരതമ്യം ചെയ്ത് നോക്കാം.

ea jabbar said...

തങ്ങളുടെ വിഗ്രഹാരാധനയില്‍ കടിച്ചു തൂങ്ങാന്‍ അവര്‍ക്കുണ്ടായിരുന്ന ന്യായം ഇത് പാരമ്പര്യമായി കിട്ടിയതാണ്‌ എന്ന വാദമായിരുന്നു.
------

ഇസ്ലാം ബഹുദൈവാരാധനയെ മാത്രമാണെതിര്‍ത്തത്. വിഗ്രഹാരാധനയെ അല്ല അതു കൊണ്ടു തന്നെ ഇസ്ലാമിലെ ആരാധനയും വിശ്വാസവും നിലവാരം കുറഞ്ഞതു തന്നെയാണ്. കരിങ്കല്‍ മണ്ഡപത്തെ ചുറ്റുന്നതും മൃഗബലി നടത്തുന്നതും കുന്നുകളെ തവാഫ് ചെയ്യുന്നതും കല്ലിനെ ചുംബിക്കുന്നതും കത്സ്തൂപത്തെ കല്ലെറിയുന്നതും തല മൊട്ടയടിക്കുന്നതും മറ്റും മറ്റും വിഗ്രഹാരാധനയല്ലാതെ മറ്റെന്താണാവോ?

ea jabbar said...

പ്രപഞ്ച നാഥനായ ദൈവം ഈ നിസ്സാര ജീവികളെ സാഹിത്യരചനാമത്സര്‍ത്തിനു വെല്ലു വിളിക്കുകയോ? ഒരു ദൈവം ഇത്രയും തരം താഴുമോ സുഹൃത്തേ ?

ea jabbar said...

വെല്ലുവിളി ഏറ്റെടുത്തു കവിതകള്‍ രചിച്ചവരെ മുഴുവന്‍ കൊട്ടേഷന്‍ സംഘത്തെ അയച്ചു കശാപ്പു ചെയ്യുകയല്ലേ ചെയ്തത്?

ea jabbar said...

കുര്‍ ആനിനെക്കാള്‍ നിലവാരമുള്ള കവിതകള്‍ ജാഹിലിയ്യാ കാല‍ത്തു തന്നെയുണ്ടായിരുന്നു. അവയിലെ വരികള്‍ പലതും അല്ലാഹു കോപ്പിയടിച്ചതും കാണാം !!
പിന്നീടും കുര്‍ ആനിനു സമ്പൂര്‍ണ പാരടി രചിക്കപ്പെട്ടിട്ടുണ്ട്. സിറിയന്‍ കവിയായിരുന്ന അബുല്‍ അലാ അല്‍ മ അര്രി ഒരുദാഹരണം മാത്രം .

ea jabbar said...

ഇതിനെ എതിര്‍ക്കുന്ന യുക്തിവാദികള്‍ക്ക് പകരം സമര്‍പ്പിക്കാന്‍ എന്തുണ്ട്?
-------
എത്രയോ തവണ മറുപടി പറഞ്ഞു കഴിഞ്ഞതാണിത്. ആദ്യത്തെ പോസ്റ്റുകള്‍ നോക്കുക. ലതീഫിനുള്ള പുതിയ മറുപടിയിലും കാണാം.

ea jabbar said...

.....അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നു തുടങ്ങി മനുഷ്യ ജീവിതതെ ബാധിക്കുന്ന സകല മേഖലകളിലും ഖുര്‍ആന്‍ മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നു.
----
വിമാനം പറത്തുന്നതിനും സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നതിനും ആവശ്യമായ അന്താരാഷ്ട്രനിയമങ്ങള്‍ കുര്‍ ആനിലുണ്ടെങ്കില്‍ ഒന്നു റഫറ് ചെയ്യണമെന്നുണ്ട്. നംബര്‍ തന്നാല്‍ മതി.
ആണിനു ഇരട്ടിയും പെണ്ണിനു പകുതിയും എന്നാണല്ലോ അനന്തരാവകാശ വിഹിതം. ഹിജഡയ്ക്ക് [ നപുംസകലിംഗത്തില്‍ പിറക്കുന്നര്‍ക്ക്] എത്രയാ കുര്‍ ആന്‍ നിശ്ചയിച്ച സ്വത്തവകാശവിഹിതം?
ബലാസംഗത്തിനുള്ള ശിക്ഷയെന്താ കുര്‍ ആനില്‍?
ഒന്നുരണ്ടുദാഹരണങ്ങള്‍ ചൊദിച്ചെന്നേയുള്ളു.

KK Alikoya said...

ജബ്ബാര്‍ എഴുതി: "ജലാലുദ്ദീന്‍ അല്‍ സുയൂതിയും, കെ വി എം പന്താവൂരുമൊക്കെ പിന്‍ വലിച്ചാല്‍ ഞാനും പിന്‍ വലിക്കാം. !!"
ജലാലുദ്ദീന്‍ സുയുഥി, വാഖിദി, ഇബ്‌നു അബ്ബാസ് എന്നിവര്‍ 'സൂറത്തുല്‍ കാഫിറൂന്‍' എന്ന അദ്ധ്യായം റദ്ദായെന്ന് പറഞ്ഞിട്ടില്ല. ആ അദ്ധ്യായത്തിന്‍റെ അവസാന സൂക്തത്തെക്കുറിച്ച് മാത്രമേ അവര്‍ പറഞ്ഞീട്ടുള്ളു. മറിച്ച് തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിയില്ല.
പിന്നെ പന്താവൂരിന്‍റെ കാര്യം: ആ അദ്ധ്യയം റദ്ദാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്നര്‍ത്ഥം ഈ കാര്യം അദ്ദേഹം മനസ്സിലാക്കിയത് തെറ്റായിട്ടാണ്‌ എന്ന് മാത്രമാണ്‌. അബദ്ധം ആര്‍ക്കും സംഭവിക്കാല്ലോ. അദ്ദേഹത്തിന്ന് ഈ വിഷയത്തില്‍ ദുരുദ്ദേശ്യം കാണില്ല, താങ്കളെ പോലെ.

ഖുര്‍ആനില്‍ നിന്നുള്ള ഒരു ഭാഗത്തിന്‍റെ റദ്ദാക്കല്‍ സംഭവിക്കണമെങ്കില്‍  റദ്ദാക്കന്‍ കാരണമാകുന്ന വേറെ സൂക്തം/ സൂക്തങ്ങള്‍ ഉണ്ടാകണം. അവസാന സൂക്തം (ആറാം സൂക്തം) റദ്ദായത് ഏത് സൂക്തം മൂലമാണെന്ന് സുയൂഥിയും ഇബ്‌നു അബ്ബാസും പറഞ്ഞത് കാണാം. ബാക്കിയുള്ള അഞ്ച് സൂക്തങ്ങള്‍ റദ്ദായത് ഏത് സൂക്തം മൂലമാണ്‌? ഇതിന്ന് താങ്കളും പന്താവൂരും മറുപടി പറയണം.

ea jabbar said...

സുയൂതിയുടെ കൃതിയാണ് ഇത്ഖാന്‍ !

ea jabbar said...

ആ കൃതിയില്‍ നിന്നുള്ള ഉദ്ധരണിയാണ് പന്താവൂരിന്റെ ബുക്കിലേത്.

KK Alikoya said...

ea jabbar said...
roop said...

മൊഹമ്മദ് മക്കയിലും മദീനയിലും ആയിരുന്നപ്പോള്‍ എങ്ങിനെ മാറി വരുന്നതെന്നറിയാന്‍ ഈ ബ്ലോഗിലെ ഒരു ചാര്‍ട്ട് കാണുക.
___________
ഇതിന്‍റെ മറുപടി ഇവിടെ വായിക്കുക:

Know the fact, and then criticize: K K Alikoya
http://notable-notes.blogspot.com/2010/09/know-fact-and-then-criticize.html

ea jabbar said...

കഴിഞ്ഞ 14 നൂറ്റാണ്ടായി നേരിടന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ വെല്ലുവിളി നേരിടാന്‍ താല്‍പര്യമുള്ളവര്‍ക്ക് ശ്രമിക്കാവുന്നതാണ്‌.
---
വെല്ലുവിളി ഏറ്റെടുക്കാം. പക്ഷെ ഒരു പ്രശ്നം? അല്ലാഹുവും ഞാനും തമ്മിലുള്ള മത്സര‍ത്തിന്റെ റഫറി [വിധി കര്‍ത്താവ്] ആരായിരിക്കും?

ea jabbar said...

മുഹമ്മദ് ജീവിച്ചിരുന്നപ്പോള്‍ ഈ മത്സരത്തിന്റെ റഫറി അദ്ദേഹം തന്നെയായിരുന്നു. പാരടി എഴുതിയവര്‍ക്കൊക്കെ സമ്മാനവും കിട്ടി [ തല പോയി എന്നര്‍ത്ഥം]

KK Alikoya said...

ജബ്ബാര്‍ എഴുതി: "മക്കയില്‍ തികച്ചും സമാധാനപരവും ജനാധിപത്യപരവുമായിരുന്നു മുഹമ്മദിന്റെ പ്രബോധനങ്ങള്‍
.സമാധാനവാദികള്‍ സാധാരണ ഇക്കാലത്ത് ഉദ്ധരിക്കാറുള്ള ഈ വചനങ്ങളെല്ലാം മക്കാ സൂക്തങ്ങളാണ്:-

1:“ മതത്തില്‍ ബലപ്രയോഗം പാടില്ല; (16:125)“
2:“ നിങ്ങള്‍ക്കു നിങ്ങളുടെ മതം, ഞങ്ങള്‍ക്കു ഞങ്ങളുടെ മതം;(109:6)“
3: “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“
4:“ യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍‍പ്പെടുകയാണു വേണ്ടത്;(16:125)“
5:“ ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“
6:“ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)"
മറുപടി:
1. 'മതത്തില്‍ ബലപ്രയോഗം പാടില്ല; ഇങ്ങണെ 16:125 ഇല്‍ ഇല്ല. ഈ ഭാഗം ഉള്ളത് 2/256 ഇല്‍ ആണ്‌. അത് മക്കയില്‍ അവതരിച്ചതല്ല; മദീനയില്‍ അവതരിച്ചതാണ്‌.
2: “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“ ഇതും മക്കയിലല്ല; മദീനയിലാണ്‌ അവതരിച്ചത്.
3. “ ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“ ഇതും മദീനയില്‍ അവതരിച്ച മറ്റൊരു ജനാധിപത്യ സൂക്തം തന്നെ.
:4. “ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)“ ഇതാ വീണ്ടും മദീനയിലവതരിച്ച ജനാധിപത്യ സൂക്തം.
മി. ജബ്ബാര്‍ ആറ്‌ സൂക്തങ്ങള്‍ മക്കയില്‍ അവതരിച്ചത് എന്ന് പറഞ്ഞ് ചൂണ്ടിക്കാണിച്ചിട്ട് അവയില്‍ നാലും മദീനയില്‍ അവതരിച്ചവയാണ്‌. അപ്പോള്‍ ജനധിപത്യ ശൈലി പ്രവാചകന്‍ മക്കയിലും മദീനയിലും കാണിച്ചീട്ടുണ്ട് എന്ന് ജബ്ബാര്‍ ഉദ്ധരിച്ച സൂക്തങ്ങളിലൂടെ തന്നെ തെളിഞ്ഞിരിക്കുന്നു.
മക്കയില്‍ മാത്രമേ മുഹമ്മദ് നബി ജനാധിപത്യ സ്വഭാവം കാണിച്ചിട്ടുള്ളു എന്നാല്ലേ ജബ്ബാര്‍ പറഞ്ഞത്. ഇതോടെ ആ വാദം പൊളിഞ്ഞിരിക്കുന്നു. ഇങ്ങനെയെല്ലാം വാസ്തവമല്ലാത്ത കാര്യങ്ങള്‍  പറഞ്ഞെങ്കില്‍ മാത്രമേ ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ സധിക്കുകയുള്ളൂ എന്നര്‍ത്ഥം.

ea jabbar said...

{ ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ وَجَٰدِلْهُم بِٱلَّتِي هِيَ أَحْسَنُ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ }

Call, mankind, O Muhammad (s), to the way of your Lord, [to] His religion, with wisdom, [with] the Qur’ān, and fair exhortation, its [the Qur’ān’s] fair exhortations, or with gentle words, and dispute with them by way of that which, that is, by way of that [manner of] disputation which, is best, such as calling [them] to God by way of His signs and calling [them] to His definitive arguments. Truly your Lord knows best, that is, He is fully knowledgeable [of], those who stray from His way and He knows best those who are guided, and will requite them — this was [revealed] before the command to fight [them].16-125

ea jabbar said...

{ لاَ إِكْرَاهَ فِي ٱلدِّينِ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَيِّ فَمَنْ يَكْفُرْ بِٱلطَّاغُوتِ وَيْؤْمِن بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لاَ ٱنفِصَامَ لَهَا وَٱللَّهُ سَمِيعٌ عَلِيمٌ }


(There is no compulsion in religion…) [2:256]. Muhammad ibn Ahmad ibn Ja'far al-Muzakki informed us> Zahir ibn Ahmad> al-Husayn ibn Muhammad ibn Mus'ab> Yahya ibn Hakim> Ibn Abi 'Adiyy> Shu'bah> Abu Bishr> Sa'id ibn Jubayr> Ibn 'Abbas who said: “The women of the Helpers whose boys always died in infancy used to vow to bring up their boys as Jews if they were to live. When the Banu'l-Nadir were driven out, they had among them children of the Helpers. The Helpers said: 'We will not leave our children!' Upon which Allah, exalted is He, revealed (There is no compulsion in religion. The right direction is henceforth distinct from error …)”. Muhammad ibn Musa ibn al-Fadl informed us> Muhammad ibn Ya'qub> Ibrahim ibn Marzuq> Wahb ibn Jarir> Shu'bah> Abu Bishr> Sa'id ibn Jubayr> Ibn 'Abbas who said regarding the saying of Allah, exalted is He, (There is no compulsion in religion…): “The woman of the Helpers whose boys never survived used to vow that if a boy of hers survived, she would raise him as a Jew. When the Banu'l-Nadir were driven out of Medina they had among them children of the Helpers. The Helpers said: 'O Messenger of Allah! Our Children!' Allah, exalted is He, therefore revealed (There is no compulsion in religion…)”. Sa'id ibn Jubayr said: “Those who wished to leave with the Jews did leave, and those who wished to embrace Islam embraced Islam”. Said Mujahid: “This verse was revealed about a man of the Helpers who had a black boy called Subayh whom he used to coerce to become Muslim”. Al-Suddi said: “This verse was revealed about a man from the Helpers called Abu'l-Husayn. This man had two sons. It happened that some traders from Syria came to Medina to sell oil. When the traders were about to leave Medina, the two sons of Abu'l-Husayn called them to embrace Christianity. These traders converted to Christianity and then left Medina. Abu'l-Husayn informed the Messenger of Allah, Allah bless him and give him peace, of what had happened. He asked him to summon his two sons. But then Allah, exalted is He, revealed (There is no compulsion in religion…). The Messenger of Allah, Allah bless him and give him peace, said: 'May Allah banish both of them. They are the first to disbelieve'. [wahidi]
2-256

ea jabbar said...

ആയത്തിന്റെ നംബര്‍ തെറ്റിയത് തിരുത്തിയിട്ടുണ്ട്.
സമാധാനത്തിന്റെ ആയത്തുകള്‍ എല്ലാം തന്നെ യുദ്ധത്തിനും അക്രമത്തിനും ആജ്ഞ വരുന്നതിനു മുമ്പിറങ്ങിയതാണെന്നേ ഉദ്ദേശിച്ചുള്ളൂ. കൃത്യമായി ഏതൊക്കെ ആയത്തുകള്‍ മക്കയില്‍ ഇറങ്ങി, ഏതൊക്കെ മദീനയില്‍ ഇറങ്ങി എന്നൊന്നും ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ക്കു പോലും അറിയില്ല. അഭിപ്രായവ്യത്യാസങ്ങളുണ്ടു താനും. തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.

ea jabbar said...

لَّيْسَ عَلَيْكَ هُدَاهُمْ وَلَـٰكِنَّ ٱللَّهَ يَهْدِي مَن يَشَآءُ وَمَا تُنْفِقُواْ مِنْ خَيْرٍ فَلأَنْفُسِكُمْ وَمَا تُنْفِقُونَ إِلاَّ ٱبْتِغَآءَ وَجْهِ ٱللَّهِ وَمَا تُنْفِقُواْ مِنْ خَيْرٍ يُوَفَّ إِلَيْكُمْ وَأَنْتُمْ لاَ تُظْلَمُونَ


...It happened that some Muslims had relatives, in-laws and ties through suckling among the Jews. Because of this, they used to help them before the advent of Islam. When they became Muslim, they disliked to keep on helping them and wanted to force these Jews to become Muslim. They consulted the Messenger of Allah, Allah bless him and give him peace, about this. This verse was revealed as a response to their consultation, after which the Muslims continued their help to them”.[വാഹിദി] 2-276

ea jabbar said...

തന്നോടൊപ്പം സഹായികളായി വന്ന അന്‍സാറുകള്‍ക്കായി ചെയ്ത താല്‍കാലിക വിട്ടുവീഴ്ച്ചകള്‍ മാത്രമായിരുന്നു ഇത്തരം വെളിപാടുകള്‍ എന്ന് സന്ദര്‍ഭത്തില്‍ നിന്നും മനസ്സിലാക്കാം. ഇതൊന്നും ഇന്നത്തെ സമാധാനവാദികള്‍ അവകാശപ്പെട്ന്നതു പോലെ ഇസ്ലാമിന്റെ പൊതു നിയമങ്ങളല്ല. സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്തുള്ള വ്യാഖ്യാനക്കസര്‍ത്തുകള്‍ മാത്രം !

ea jabbar said...

ഇന്നത്തെ ജനാധിപത്യ മതേതരത്വ വാദികളുടെ വ്യാഖ്യാനങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ “പിടിച്ചു നില്‍ക്കാന്‍” മാത്രമുള്ളതാണ്. ഉദ്ദേശ്യശുദ്ധിയോടെയായിരുന്നെങ്കില്‍ സ്വാഗതാര്‍ഹമായേനെ. ഉദ്ദേശ്യശുദ്ധിയും ആത്മാര്‍ത്ഥതയുമുണ്ടായിരുന്നെങ്കില്‍ ഇക്കാല‍ത്ത് നാം ഏറ്റവും കൂടുതലായി ഉദ്ധരിച്ചു കേള്‍ക്കേണ്ടിയിരുന്നത് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നു ധ്വനിപ്പിക്കുന്ന ഈ വാക്യമാണ്:[2-62]
إِنَّ ٱلَّذِينَ آمَنُواْ وَٱلَّذِينَ هَادُواْ وَٱلنَّصَارَىٰ وَٱلصَّابِئِينَ مَنْ آمَنَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ وَعَمِلَ صَالِحاً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُون

(വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്‌. അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.)

പക്ഷെ ഈ വാക്യം ചേകനൂര്‍ മൌലവിയല്ലാതെ മറ്റാരും പറഞ്ഞു കേട്ടിട്ടില്ല !

ea jabbar said...

ഈ കുര്‍ ആന്‍ വാക്യത്തെ മുന്‍ നിര്‍ത്തി മറ്റു മതങ്ങളെയും അംഗീകരിക്കുന്ന ഒരു നിലപാട് ഇന്ത്യയിലെ മുസ്ലിംങ്ങള്‍ എന്തു കൊണ്ടു സ്വീകരിക്കുന്നില്ല?
ഈ ചോദ്യം ഒരിക്കല്‍ ഒരു ജമാ അത്തു യുവനേതാവിനോട് ഒരു സംവാദവേദിയില്‍ ഞാന്‍ ചോദിച്ചു.
അതിനദ്ദേഹം തന്ന മറുപടി ഇങ്ങനെ: “ആ വാക്യം ചില പ്രത്യേക സന്ദര്‍ഭത്തില്‍ പറഞ്ഞതാണ്. അങ്ങനെ മറ്റു മതങ്ങളെ മൊത്തമായി അംഗീകരിക്കാനാണെങ്കില്‍ പിന്നെ ഇസ്ലാമിനെന്തു പ്രസക്തി?“
അപ്പോള്‍ ഞാന്‍ തിരിച്ചു ചോദിച്ചു : “നിങ്ങള്‍ മത മൈത്രിക്കായി ക്യാമ്പൈന്‍ നടത്തുമ്പോഴെങ്കിലും ഈ കുര്‍ ആന്‍ വാക്യം ഉദ്ധരിക്കാമായിരുന്നില്ലേ? ആ ക്യാമ്പൈനില്‍ നിങ്ങള്‍ ഉദ്ധരിച്ച ദീനില്‍ ബലപ്രയോഗമില്ല, സമാധാ‍ന മാര്‍ഗ്ഗത്തില്‍ പ്രബോധനം ചെയ്യാനേ പറഞ്ഞിട്ടുള്ളു തുടങ്ങിയ വെളിപാടുകളും ഇതു പോലെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയതല്ലേ? “
മറുപടിയുണ്ടായില്ല !

ea jabbar said...

ആലിക്കോയ കുര്‍ ആനിന്റെ ദൈവികതയ്ക്കു തെളിവായി പറയ്ന്നത് ഇതൊക്കെയാണ് :
പൂര്‍വ്വകാല സംഭവങ്ങള്‍ അബദ്ധമുക്തമായി വിവരിച്ചത്, പൂര്‍വ്വ വേദങ്ങളായി കണക്കാക്കപ്പെടുന്ന ഗ്രന്‍ഥങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചത്, പ്രവചനങ്ങള്‍ നടത്തിയത്, അവ പുലര്‍ന്നത്, പൂര്‍വ്വ സമുദായങ്ങളുടെ വിശ്വാസ ആചാര സമ്പ്രദായങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തത്, അതിലൂടെ അവരെ ചിന്തിപ്പിച്ചതും പരിവര്‍ത്തിപ്പിച്ചതും,
-------
*പൂര്‍വകാലസംഭവങ്ങള്‍ വിവരിക്കവെ ഗുരുതരമായ തെറ്റും ആശയക്കുഴ്പ്പവും സംഭവിച്ചിട്ടുണ്ട് കുര്‍ ആനില്‍. ബൈബിളിലെ കഥാപാത്രങ്ങള്‍ പോലും പരസ്പരം മാറിപ്പോയിട്ടുണ്ട്.
*അല്ലാഹുവിന്റെ തന്നെ വേദങ്ങളിലെ തെറ്റ് അല്ലാഹു ചൂണ്ടിക്കാണിച്ചുവെന്നോ? സര്‍വ്വശക്തനായ ദൈവത്തിനു തന്റെ വേദങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നോ? അസംബന്ധം !
*പ്രവചനങ്ങളെല്ലാം പുലര്‍ന്നു എന്ന വാദം തെറ്റാണ്. പൊളിഞ്ഞ പ്രവചനങ്ങള്‍ നിരവധിയുണ്ട്.
* അറേബ്യന്‍ നാടോടികളുടെയും പാഗന്‍ സമൂഹത്തിന്റെയും ആചാരങ്ങളും സംബ്രദായങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യുകയല്ല, അപ്പടി പകര്‍ത്തുകയാണു ചെയ്തത്. മുഹമ്മദ് ജനിക്കുന്നതിനും 1200 വര്‍ഷം മുമ്പ് ജീവിച്ച ബുദ്ധനു പോലും അനാചാരമായി തോന്നിയ ‍ മൃഗബലി പോലും നിലനിര്‍ത്തി.

ea jabbar said...

1.( നബിയേ, ) പറയുക: അവിശ്വാസികളേ,
2.നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
3.ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
4.നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
5.ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
6.നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.
.....

ഇതാണു സൂറതുല്‍ കാഫിറൂന്‍ എന്ന അധ്യായം .

ഇതിലെ ആറാം വാക്യം മാത്രമേ റദ്ദാക്കിയിട്ടുള്ളു എന്നും മറ്റു വാക്യങ്ങള്‍ എന്തിനു റദ്ദാക്കണം എന്നുമാണു ആലിക്കോയ ചോദിക്കുന്നത്.
ഇതിലെ 3, 5 വാക്യങ്ങള്‍ എന്തിനു റദ്ദാക്കാതിരിക്കണം? ഈ വാക്യങ്ങളെ മുഖവിലക്കെടുത്താല്‍ ഇസ്ലാം മതം തന്നെ ആവശ്യമില്ലെന്നു വരും. ഒരിക്കലും ആരും ഈ മതം വിശ്വസിക്കാന്‍ പോകുന്നില്ല എന്നര്‍ത്ഥം .
കുര്‍ ആനിലെ പൊളിഞ്ഞു പോയ പ്രവചനമായി ഇതിനെ കാണാവുന്നതാണ്. എന്തുകൊണ്ടെന്നാല്‍ ആരെ അഭിമുഖീകരിച്ചാണോ നബി ഈ വാക്യങ്ങള്‍ ഉരുവിട്ടത്, അവരൊക്കെ പിന്നീട് മക്കാവിജയത്തോടെ മുഹമ്മദ്ദ് ആരാധിച്ച ദൈവത്തെ ആരാധിക്കുന്നവരായി മാറി എന്നാണു ചരിത്രം. അപ്പോള്‍ ഈ വാക്യം [പ്രവചനം] പൊളിഞ്ഞു എന്നു വ്യക്തം !

ea jabbar said...

സന്ദര്‍ഭത്തിനനുസരിച്ച് തനിക്കു മനസ്സില്‍ തോന്നുന്നതൊക്കെ അങ്ങു വെളിപാടാക്കി ഉരുവിടുകയായിരുന്നു മുഹമ്മദ് ചെയ്തിരുന്നത്. അതു പിന്നീട് വിരോധാഭാസമാകുമെന്നോ അപ്രസക്തമാകുമെന്നോ മുന്‍ കൂട്ടി ചിന്തിക്കാനൊന്നും അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. അതാണു ഈ വക വൈരുദ്ധ്യങ്ങള്‍ക്കു കാരണം.
പ്രപഞ്ചമുണ്ടാക്കും മുമ്പേ ആസൂത്രിതമായി ഒരു ദൈവം തയ്യാറാക്കിയ വേദഗ്രന്ഥമാണു കുര്‍ ആന്‍ എങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. ഒരിക്കല്‍ പറഞ്ഞതു മാറ്റിപ്പറയേണ്ടാതായും വരുമായിരുന്നില്ല. അന്നത്തെ സന്ദര്‍ഭങ്ങള്‍ക്കു മാത്രം പ്രസക്തമായ കാര്യങ്ങളും ഉണ്ടാകുമായിരുന്നില്ല.

ea jabbar said...

ഖുര്‍ആനിന്‍റെ സാഹിത്യ ഭംഗി, ആകര്‍ഷകത്വം, വശ്യത, മനുഷ്യ ജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താനുള്ള കഴിവ്, .....
------
ഈ പറഞ്ഞ സവിശേഷതകളൊക്കെയുള്ളത് മക്കയില്‍ ഇറങ്ങിയ ചെറിയ സൂറത്തുകള്‍ക്കു മാത്രമാണ്. മക്കയില്‍ അതൊന്നും ഏശിയിട്ടുമില്ല. മദീനയില്‍ വാളും കൊള്ളയും പങ്കു വെപ്പുമൊക്കെയായി തന്ത്രം മെനഞ്ഞപ്പോള്‍ ആളെ കിട്ടുകയും ചെയ്തു. അതാണു സത്യം ! മൌദൂദി പറഞ്ഞ പോലെ കുര്‍ ആന്‍ അല്ല, വാള്‍ ആണ് ഫലം കൊയ്തത്. !

KK Alikoya said...

From the quotation by Jabbar:
1. “Those who wished to leave with the Jews did leave, and those who wished to embrace Islam embraced Islam”
.........................
2. This verse was revealed about a man of the Helpers who had a black boy called Subayh whom he used to coerce to become Muslim”
....................
3. These traders converted to Christianity and then left Medina. Abu'l-Husayn informed the Messenger of Allah, Allah bless him and give him peace, of what had happened. He asked him to summon his two sons. But then Allah, exalted is He, revealed (There is no compulsion in religion…).
.............
മുസ്‌ലിംകളില്‍ ചിലര്‍ ചില അവിശ്വാസികളെ വിശ്വസിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അത് അരുതെന്ന് പറയാന്‍ വേണ്ടി അവതരിച്ച സുക്തമാണ്‌ 2/256. ഇതായിരുന്നുവല്ലോ എന്‍റെ വാദം. താങ്കള്‍ വാഹിദിയില്‍ നിന്ന് ഉദ്ധരിച്ചതില്‍ എന്‍റെ വാദത്തെ സാധൂകരിക്കുന്ന തെളിവുകളാണുള്ളത്. അതായത് ആരെയും മത പരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിച്ചു കൂടാ എന്ന് തന്നെ. അബ്ദുല്ലാ യൂസുഫ് അലി ഇതിന്‍റെ കാരണം വിശദീകരിക്കുന്നുണ്ട്: compulsion is incompatible with religion: because (1) religion depends upon faith and will, and these would be meaningless if induced by force…..
മൌലാനാ മൌദൂദി: "വാക്യത്തിന്‍റെ താല്പര്യമിതാണ്‌: ഇസ്‌ലാമാകുന്ന ആദര്‍ശപരവും ധാര്‍മ്മികവും കര്‍മ്മപരവുമായ ഈ വ്യവസ്ഥ ആരുടേയും മേല്‍ ബലാല്‍ക്കാരം അടിച്ചേല്‍പ്പിക്കാവതല്ല. ഇത് ഒരാളുടെ തലയില്‍ നിര്‍ബന്ധ പൂര്‍വ്വം വെച്ച് കെട്ടാവുന്ന ഒരു വസ്തുവേ അല്ല".(തഫ്ഹീമുല്‍ ഖുര്‍ആന്‍)

ഈ സൂക്തം അവതരിച്ചത് യുദ്ധം നിര്‍ബന്ധമാകുന്നതിന്നോ യുദ്ധം ആരംഭിക്കുന്നതിന്നോ മുമ്പല്ല. ബദ്‌റും ഉഹ്ദും കഴിഞ്ഞതിന്ന് ശേഷമാണ്‌. ബനു നദീറിനെ പുരത്താക്കിയത് അതിന്ന് ശേഷമാണല്ലോ. വാഹിദിയില്‍ നിന്ന് താങ്കള്‍ ഉദ്ധരിച്ച ഭാഗം ഒരിക്കല്‍ കൂടി മനസ്സിരുത്തി വായിക്കുക. ഖുര്‍ആനിനെതിരില്‍ താങ്കള്‍ പറഞ്ഞതൊന്നും ശരിയല്ലെന്ന് അപ്പോള്‍ ബോധ്യമാകും.

ഇത് അന്‍സാരികളെ സുഖിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണെന്ന ജബ്ബാറിന്‍റെ നിരീക്ഷണം മഹാ അബദ്ധമാണ്‌. കാരണം, അന്‍സാറുകള്‍ (സഹായികള്‍) അമുസ്‌ലിംകളായിരുന്നില്ല; മുസ്‌ലിംകളായിരുന്നു. എന്നിരിക്കെ, നിര്‍ബന്ധിത മത പരിവര്‍ത്തനം നിരോധിക്കുന്നതിലൂടെ അവരെ എങ്ങനെയാണ്‌ സുഖിപ്പിക്കുക? നിര്‍ബന്ധിച്ച് ചിലരെ മതം മാറ്റാന്‍ അന്‍സാറുകള്‍ ശ്രമിച്ചുകൊണ്ടിരിക്കെ വിശേഷിച്ചും!

KK Alikoya said...

മക്കയില്‍ ആയിരിക്കെ തന്നെ നബിക്ക് മക്കയിലും മദീനയിലും അനുയായികളുണ്ടായിട്ടുണ്ട്. മക്കയില്‍ നിന്നുള്ള അനുയായികളെയും കൊണ്ടാണ്‌ നബി മദീനയിലേക്ക് പലായനം ചെയ്തത്. മദീനയില്‍ നിന്നുള്ള അനുയായികളാണ്‌ നബിയെയും കൂടെ പലായനം ചെയ്തവരെയും അവിടെ സ്വീകരിച്ചത്.
ഏറ്റവും ചുരുങ്ങിയത്, മദീനയില്‍ ഒരു നഗരരാഷ്ട്രം സ്ഥാപിക്കാന്‍ മാത്രമുള്ള ആളുകളെയെങ്കിലും ഒരു യുദ്ധവും നിര്‍ബന്ധം ചെലുത്തലും കൂടാതെ തന്നെ നബിക്ക് കിട്ടിയിട്ടുണ്ടായിരുന്നു എന്ന് സമ്മതിക്കാതിരിക്കാന്‍ താങ്കള്‍ക്ക് യാതൊരു ന്യായവുമില്ല. ഇസ്‌ലാം വിരോധം താങ്കളുടെ മനസ്സിനെ അന്ധമാക്കിയിട്ടില്ലെങ്കില്‍ ഇത് താങ്കള്‍ ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

KK Alikoya said...

മക്കയില്‍ നബിയ്ക്ക് കുറച്ചു മാത്രമേ അനുയായികളുണ്ടായിരുന്നുള്ളു. കാരണം അവര്‍ക്ക് വേദം, പ്രവാചകത്വം ഇതൊന്നും വലിയ പിടിപാടുള്ള കാര്യങ്ങളായിരുന്നില്ല. എന്നാല്‍ മദീനയിലെ സ്ഥിതി വ്യത്യസ്ഥമായിരുനു. അവര്‍ക്ക് യഹൂദന്‍മാരില്‍ നിന്ന് വേദം, പ്രവാചകന്‍ തുടങ്ങിയ സങ്കല്‍പ്പങ്ങളൊക്കെ മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. ഒരു പ്രവാചകന്‍ വരാനുണ്ടെന്ന് അവരുടെ വേദത്തിലുണ്ടെന്ന കാര്യവും മദീനയിലെ അയഹൂദര്‍ക്കും അറിയാമായിരുന്നു. അതാണ്‌ അവിടെ കൂടുതല്‍ ആളുകളെ കിട്ടാന്‍ കാരണം. അല്ലാതെ ജബ്ബാര്‍ പറയുമ്പോലെ മദീനാ വാസികള്‍ 'പ്രാകൃതരായിരുന്നത് കൊണ്ട്' അവര്‍ മുഹമ്മദ് നബിയെ സ്വീകരിച്ചതല്ല. മുഹമ്മദ് നബി സംസാരിച്ച വിഷയം മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചു; മക്കക്കാര്‍ക്കത് സാധിച്ചില്ല. അതാണ്‌ രണ്ടും തമ്മിലുള്ള വ്യത്യാസം.

KK Alikoya said...

ജബ്ബാര്‍ എഴുതി:
"1.( നബിയേ, ) പറയുക: അവിശ്വാസികളേ,
2.നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
3.ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
4.നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
5.ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
6.നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.
.....

ഇതാണു സൂറതുല്‍ കാഫിറൂന്‍ എന്ന അധ്യായം .

ഇതിലെ ആറാം വാക്യം മാത്രമേ റദ്ദാക്കിയിട്ടുള്ളു എന്നും മറ്റു വാക്യങ്ങള്‍ എന്തിനു റദ്ദാക്കണം എന്നുമാണു ആലിക്കോയ ചോദിക്കുന്നത്.
ഇതിലെ 3, 5 വാക്യങ്ങള്‍ എന്തിനു റദ്ദാക്കാതിരിക്കണം? ഈ വാക്യങ്ങളെ മുഖവിലക്കെടുത്താല്‍ ഇസ്ലാം മതം തന്നെ ആവശ്യമില്ലെന്നു വരും. ഒരിക്കലും ആരും ഈ മതം വിശ്വസിക്കാന്‍ പോകുന്നില്ല എന്നര്‍ത്ഥം .
കുര്‍ ആനിലെ പൊളിഞ്ഞു പോയ പ്രവചനമായി ഇതിനെ കാണാവുന്നതാണ്. എന്തുകൊണ്ടെന്നാല്‍ ആരെ അഭിമുഖീകരിച്ചാണോ നബി ഈ വാക്യങ്ങള്‍ ഉരുവിട്ടത്, അവരൊക്കെ പിന്നീട് മക്കാവിജയത്തോടെ മുഹമ്മദ്ദ് ആരാധിച്ച ദൈവത്തെ ആരാധിക്കുന്നവരായി മാറി എന്നാണു ചരിത്രം. അപ്പോള്‍ ഈ വാക്യം [പ്രവചനം] പൊളിഞ്ഞു എന്നു വ്യക്തം !"
..........
മറുപടി:
1. "ഇതിലെ ആറാം വാക്യം മാത്രമേ റദ്ദാക്കിയിട്ടുള്ളു എന്നും മറ്റു വാക്യങ്ങള്‍ എന്തിനു റദ്ദാക്കണം എന്നുമാണു ആലിക്കോയ ചോദിക്കുന്നത്."
ഇങ്ങനെയൊരു ചോദ്യം ഞാന്‍ ചോദിച്ചിട്ടില്ല; ഉണ്ടെങ്കില്‍ അത് കാണിച്ചു തരണം. ഞാന്‍ ചോദിച്ചതിന്ന് മറുപടി പറയാനില്ലെങ്കില്‍ അത് തുറന്ന് സമ്മതിക്കാം. ഖുര്‍ആനിനെതിരില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാം. അല്ലാഹുവിനോട് മാപ്പ് ചോദിക്കാം. എന്നിട്ട് ഇസ്‌ലാം സ്വീകരിക്കാം. അതാണ്‌ താങ്കള്‍ ചെയ്യേണ്ടത്.
അല്ലാതെ താങ്കള്‍ക്ക് മറുപടി പറയാന്‍ സൌകര്യം ലഭിക്കും വിധം എന്‍റെ ചോദ്യം വക്രീകരിക്കുന്നത് മാന്യതയല്ല.

എന്‍റെ ചോദ്യം ഇതായിരുന്നു: "ഖുര്‍ആനില്‍ നിന്നുള്ള ഒരു ഭാഗത്തിന്‍റെ റദ്ദാക്കല്‍ സംഭവിക്കണമെങ്കില്‍ റദ്ദാക്കന്‍ കാരണമാകുന്ന വേറെ സൂക്തം/ സൂക്തങ്ങള്‍ ഉണ്ടാകണം. അവസാന സൂക്തം (ആറാം സൂക്തം) റദ്ദായത് ഏത് സൂക്തം മൂലമാണെന്ന് സുയൂഥിയും ഇബ്‌നു അബ്ബാസും പറഞ്ഞത് കാണാം. ബാക്കിയുള്ള അഞ്ച് സൂക്തങ്ങള്‍ റദ്ദായത് ഏത് സൂക്തം മൂലമാണ്‌? ഇതിന്ന് താങ്കളും പന്താവൂരും മറുപടി പറയണം."

ചോദ്യത്തിന്ന് ഉത്തരം പറയാതെ വെറുതെ ബഡായി അടിച്ചിട്ട് കാര്യമില്ല. സൂറത്തുല്‍ കാഫിറൂനിലെ ഒന്ന് മുതല്‍ അഞ്ച് വരെ സൂക്തങ്ങള്‍ റദ്ദാക്കപ്പെട്ടതായി താങ്കള്‍ക്ക് തെളിയിക്കാനായിട്ടില്ല; ആവുകയുമില്ല.
പിന്നെ ആ അധ്യായത്തിലെ 'സത്യ നിഷേധികളേ' എന്ന അഭിസംബോധന നിലവില്‍ അവിശ്വാസികളായി തുടരുന്നവര്‍ക്ക് മാത്രം ബാധകമാവുന്നതാണ്‌. ഒരാള്‍ എപ്പോള്‍ വിശ്വാസിയാകുന്നുവോ അത് മുതല്‍ അയാള്‍ക്കത് ബാധകമല്ല. അത് പോലെ തന്നെ മക്കയിലെ ജനങ്ങള്‍ വിശ്വസിക്കുകയില്ലെന്ന പ്രവചനം ഈ അധ്യായത്തിലില്ല.
* അവര്‍ വിശ്വസികളാകുമെന്ന പ്രവചനം വേറെ അദ്ധ്യായത്തിലുണ്ട്; അത് പുലര്‍ന്നിട്ടുമുണ്ട്.
* ഇങ്ങനെ ഒരു പരിണതിയാണ്‌ അവര്‍ക്കുണ്ടാവുകയെന്ന് അല്ലാഹുവിന്നറിയാമായിരുന്നുവല്ലോ. എന്നിരിക്കെ 'ശിക്ഷ ഇങ്ങിറക്കിക്കോ, ഞങ്ങളെയങ്ങ് നശിപ്പിച്ചോ' എന്നൊക്കെ അവര്‍ പിച്ചും പേയും പറയുമ്പോഴേക്ക് അല്ലാഹു അവരെ ശിക്ഷിക്കുമോ? അല്ലാഹു അവരിലെ കടുത്ത അവിശ്വാസികളെ ശിക്ഷിച്ചിട്ടുണ്ട്. ആ ശിക്ഷ മറ്റുള്ളവര്‍ക്ക് പാഠമായിത്തീര്‍ന്നിട്ടുമുണ്ട്. അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനും അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനും  ജബ്ബാറിനു കഴിയട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

KK Alikoya said...

ജബ്ബാര്‍ എഴുതി: "പൂര്‍വകാലസംഭവങ്ങള്‍ വിവരിക്കവെ ഗുരുതരമായ തെറ്റും ആശയക്കുഴ്പ്പവും സംഭവിച്ചിട്ടുണ്ട് കുര്‍ ആനില്‍. ബൈബിളിലെ കഥാപാത്രങ്ങള്‍ പോലും പരസ്പരം മാറിപ്പോയിട്ടുണ്ട്."
ഉഗ്രന്‍ കണ്ടുപിടുത്തം തന്നെ!
ഖുര്‍ആനില്‍ പൂര്‍വ്വകാലചരിത്രം വിശദീകരിച്ചത് ബൈബിള്‍ കോപ്പിയടിച്ചുകൊണ്ടല്ല. ബൈബിളില്‍ കാണപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമായാണ്‌ ചില സംഭവങ്ങള്‍ ഖുര്‍ആന്‍ വിവരിച്ചിരിക്കുന്നത്.
ഒരു ചരിത്ര സംഭവം വിവരിക്കുന്നിടത്ത് ബൈബിളും ഖുര്‍ആനും തമ്മില്‍ വൈരുദ്ധ്യം കാണുമ്പോള്‍ ഒരു ബൈബിള്‍ വിശ്വാസി കരുതുക ബൈബിളില്‍ പറഞ്ഞത് ശരിയും ഖുര്‍ആന്‍ പറഞ്ഞത് തെറ്റുമാണെന്നായിരിക്കും. ഇവിടെ ഒന്ന് ശരിയാണെന്നും മറ്റേത് തെറ്റാണെന്നും അയാള്‍ കരുതുന്നതിന്ന് കാരണം അയാളുടെ വിശ്വാസമാണ്‌. ഈ വാദം ഏറ്റുപാടാന്‍ മി. ജബ്ബാര്‍ ബൈബിള്‍ വിശ്വാസിയാണോ? ഇല്ലെങ്കില്‍ ബൈബിള്‍ പറഞ്ഞത് ശരിയും ഖുര്‍ആന്‍ പറഞ്ഞത് തെറ്റുമാണെന്ന് പറയാന്‍ താങ്കളുടെ പക്കലുള്ള തെളിവെന്താണ്‌?
(ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ താങ്കള്‍ ആരെയാണ്‌ അവലംബിക്കുന്നത് എന്ന് ഇത് വ്യക്തമാകുന്നുണ്ട്.)

KK Alikoya said...

ജബ്ബാര്‍ എഴുതി: "*അല്ലാഹുവിന്റെ തന്നെ വേദങ്ങളിലെ തെറ്റ് അല്ലാഹു ചൂണ്ടിക്കാണിച്ചുവെന്നോ? സര്‍വ്വശക്തനായ ദൈവത്തിനു തന്റെ വേദങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നോ? അസംബന്ധം !"

'അല്ലാഹുവിന്‍റെ വേദങ്ങളിലെ തെറ്റ്' അല്ലാഹു തന്നെ ചൂണ്ടിക്കാണിച്ചുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ എഴുതിയത് ശ്രദ്ധിച്ച് വായിച്ചിട്ട് അതിന്ന് മറുപടിയായി വല്ലതും പറയാനുണ്ടെങ്കില്‍ അത് പറയുക. എന്‍റെ വാക്കുകള്‍, താങ്കള്‍ക്ക് മറുപടി പറയാന്‍ പാകത്തില്‍ മാറ്റിയെഴുതുന്നതിലെ മാന്യതയില്ലായ്മ സ്വയം തിരിച്ചറിയുക. ഒരു ഉപദേശിയുടെ സ്വരമാണ്‌ ഞാനിപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. അതാണ്‌ ജബ്ബാറിന്‍റെ സാക്ഷാല്‍ സ്വരമെങ്കില്‍ അത് തുറന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കുക.

KK Alikoya said...

ജബ്ബാര്‍ എഴുതി: "*പ്രവചനങ്ങളെല്ലാം പുലര്‍ന്നു എന്ന വാദം തെറ്റാണ്. പൊളിഞ്ഞ പ്രവചനങ്ങള്‍ നിരവധിയുണ്ട്."
ഖുര്‍ആനിലെ ഏതെല്ലം പ്രവചനങ്ങളാണ്‌ പുലരാതെ പോയത്?

ea jabbar said...

മുസ്‌ലിംകളില്‍ ചിലര്‍ ചില അവിശ്വാസികളെ വിശ്വസിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അത് അരുതെന്ന് പറയാന്‍ വേണ്ടി അവതരിച്ച സുക്തമാണ്‌ 2/256.
----
ചിലര്‍ ചില അവിശ്വാസികളെയല്ല, അവരുടെ മക്കളും സ്വന്തക്കാരുമായിരുന്നു അവര്‍ .അതുകൊണ്ടാണു വിട്ടുവീഴ്ച്ചയുണ്ടായത് . അതേ ഞാനും പറഞ്ഞുള്ളു.

ea jabbar said...

ബാക്കിയുള്ള അഞ്ച് സൂക്തങ്ങള്‍ റദ്ദായത് ഏത് സൂക്തം മൂലമാണ്‌? ഇതിന്ന് താങ്കളും പന്താവൂരും മറുപടി പറയണം."
----
പന്താവൂരും സുയൂതിയും ജീവിച്ചിരിപ്പില്ല.
അവരൊക്കെ എഴുതിയ കാര്യം ഞാനുദ്ധരിച്ചു അതിനപ്പുറം തെളിവന്യേഷിച്ചു പോകേണ്ട ബാധ്യത എനിക്കില്ല. ഇത്ഖാന്‍ എഴുതിയ സുയൂതിയെ ഉദ്ധരിച്ചാണ് പന്താവൂര്‍ എഴുതിയത്. അതാണു ഞാന്‍ ഉദ്ധരിച്ചത്. ഇനി നിങ്ങള്‍ തമ്മിലായിക്കോളൂ.

ea jabbar said...

പൊളിഞ്ഞ പ്രവവചനം ഞാന്‍ പറഞ്ഞല്ലോ. ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങള്‍ ആരാധിക്കാന്‍ പോകുന്നില്ല എന്ന പ്രവചനം പൊളിഞ്ഞില്ലേ?

KK Alikoya said...

ജബ്ബാര്‍: "അറേബ്യന്‍ നാടോടികളുടെയും പാഗന്‍ സമൂഹത്തിന്റെയും ആചാരങ്ങളും സംബ്രദായങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യുകയല്ല, അപ്പടി പകര്‍ത്തുകയാണു ചെയ്തത്."
...................
അപ്പോള്‍ " നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും." എന്ന് പറഞ്ഞതോ?

ea jabbar said...

ഈ വാദം ഏറ്റുപാടാന്‍ മി. ജബ്ബാര്‍ ബൈബിള്‍ വിശ്വാസിയാണോ? ഇല്ലെങ്കില്‍ ബൈബിള്‍ പറഞ്ഞത് ശരിയും ഖുര്‍ആന്‍ പറഞ്ഞത് തെറ്റുമാണെന്ന് പറയാന്‍ താങ്കളുടെ പക്കലുള്ള തെളിവെന്താണ്‌?
(ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ താങ്കള്‍ ആരെയാണ്‌ അവലംബിക്കുന്നത് എന്ന് ഇത് വ്യക്തമാകുന്നുണ്ട്.)
------
ബൈബിളാണാദ്യമുണ്ടായത്. അതിലെ കഥാപാത്രങ്ങളുടെ പേരും കാലവുമൊക്കെ മുഹമ്മദ് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പുനരാവിഷ്കരിച്ചപ്പോള്‍ കണ്‍ഫ്യൂഷന്‍ ഉണ്ടായി എന്നു വ്യക്തം.
ബൈബിളിനാണു തെറ്റു പറ്റിയതെന്നു താങ്കള്‍ പറയാന്‍ കാരണം താങ്കളുടെ “വിശ്വാസം” മാത്രമെന്നു തുറന്നു സമ്മതിച്ചല്ലോ.

KK Alikoya said...

ചിലര്‍ ചില അവിശ്വാസികളെയല്ല, അവരുടെ മക്കളും സ്വന്തക്കാരുമായിരുന്നു അവര്‍ .അതുകൊണ്ടാണു വിട്ടുവീഴ്ച്ചയുണ്ടായത് . അതേ ഞാനും പറഞ്ഞുള്ളു.
..............
ഈ വിട്ടുവീഴ്ച മൂലമായിരുന്നില്ല അന്‍സാറുകള്‍ക്ക് തൃപ്തിയവുക ; നിര്‍ബന്ധിച്ച് മതത്തില്‍ ചേര്‍ക്കാന്‍ സമ്മതിക്കുമ്പോഴായിരുന്നു. അതാണല്ലോ അവര്‍ ആഗ്രഹിച്ചിരുന്നത്. അതിന്നാണല്ലോ അവര്‍ ശ്രമിച്ചിരുന്നത്. നിര്‍ബന്ധ മത പരിവര്‍ത്തനം അരുതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുകയായിരുന്നു ഈ (2:256) സൂക്തതിലൂടെ. അല്ലെന്ന് പറയാന്‍ താങ്കളുടെ പക്കല്‍ തെളിവുണ്ടോ?

KK Alikoya said...

ജബ്ബാര്‍ എഴുതി: "ബൈബിളാണാദ്യമുണ്ടായത്. അതിലെ കഥാപാത്രങ്ങളുടെ പേരും കാലവുമൊക്കെ മുഹമ്മദ് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പുനരാവിഷ്കരിച്ചപ്പോള്‍ കണ്‍ഫ്യൂഷന്‍ ഉണ്ടായി എന്നു വ്യക്തം."

ജബ്ബാര്‍ ആദ്യം എഴുതിയത്: "പൂര്‍വകാലസംഭവങ്ങള്‍ വിവരിക്കവെ ഗുരുതരമായ തെറ്റും ആശയക്കുഴ്പ്പവും സംഭവിച്ചിട്ടുണ്ട് കുര്‍ ആനില്‍."
.........
സംഭവങ്ങളോ കഥകളോ?

KK Alikoya said...
This comment has been removed by the author.
ea jabbar said...

തൌഹീദ് സംബന്ധിച്ചോ ആരാധന സംബന്ധിച്ചോ ഒക്കെയുള്ള അടിസ്ഥാന ദര്‍ശനങ്ങളിലാണു വ്യത്യാസമെങ്കില്‍ അതു ബൈബിള്‍ തിരുത്തിയതു കൊണ്ടാണെന്നു പറയുന്നതില്‍ അല്‍പ്പമെങ്കിലും ന്യായവും യുക്തിയും കണ്ടെത്താം. എന്നാല്‍ കേവലം കഥാപാത്രങ്ങള്‍ മാറി മറിയുന്നതും പേരു വ്യത്യാസപ്പെടുന്നതുമൊക്കെ ബൈബിളിലെ തിരുത്താണെന്നു പറയണമെങ്കില്‍ അപാരമായ തൊലിക്കട്ടി വേണം.
ഒരുദാഹരണം മാത്രം തല്‍ക്കാലം . ഇബ്രാഹിമിന്റെ പിതാവിന്റെ പേര് കുര്‍ ആനില്‍ ആസര്‍ എന്നും ബൈബിളീല്‍ തേരഹ് എന്നുമാണ്. ഈ പേര്‍ ബൈബിള്‍ കഥകള്‍ കേട്ടു മനസ്സിലാക്കിയപ്പോള്‍ മുഹമ്മദിനു പറ്റിയ ഓര്‍മ്മത്തെറ്റാണെന്നു പറഞ്ഞാല്‍ അതു സാമാന്യ യുക്തിക്കു നിരക്കും. എന്നാല്‍ ആ പേര്‍ ബൈബിള്‍ തിരുത്തിയതാണെന്ന വാദം യുക്തിക്കു നിരക്കുന്നതോ? ബൈബിള്‍ എന്തിനു പേരു മാറ്റണം? ആര്‍ ഇതു തിരുത്തി? എപ്പോള്‍ തിരുത്തി? ഒരു പേരു തിരുത്തിയിട്ട് ആര്‍ക്ക് എന്തു കാര്യം ?

KK Alikoya said...

ജബ്ബാര്‍ എഴുതി: "ബൈബിളിനാണു തെറ്റു പറ്റിയതെന്നു താങ്കള്‍ പറയാന്‍ കാരണം താങ്കളുടെ “വിശ്വാസം” മാത്രമെന്നു തുറന്നു സമ്മതിച്ചല്ലോ."
......
ഇല്ല; സമ്മതിച്ചിട്ടില്ല. അങ്ങനെയൊരു ഗതികേട് ഉണ്ടാവുകയുമില്ല. എന്‍റെ കയ്യിലുള്ളത് അല്ലാഹുവിന്‍റെ വചനമായ ഖുര്‍ആനാണ്‌.
ബൈബിളിലും ഖുര്‍ആനിലും പരസ്പരവിരുദ്ധമായി പറഞ്ഞ ഏതെങ്കിലും കാര്യം നമുക്ക് പരിശോധനാ വിധേയമാക്കാം. (പരിശോധിക്കാന്‍ കഴിയുന്നതാകണം.) എന്നിട്ട് ഏത് ഗ്രന്‍ഥം പറഞ്ഞതാണ്‌ സത്യമായിത്തീരുന്നതെന്ന് നോക്കാം.
ഏത് 'സംഭവ'മാണ്‌ പരിശോധിക്കേണ്ടതെന്ന് താങ്കള്‍ നിര്‍ദ്ദേശിച്ചോളൂ. പറ്റുന്നില്ലെങ്കില്‍ ഞാന്‍ നിര്‍ദ്ദേശിക്കാം.

ea jabbar said...

ബൈബിളില്‍ കന്യാ മറിയം ഹെലിയുടെ പുത്രിയാണ്. കുര്‍ ആന്‍ ഇമ്രാന്റെ പുത്രിയെന്നും. ഇമ്രാന്‍ മൂസയുടെ പിതാവും ഹാറൂന്‍ മൂസയുടെ സഹോദരനുമാണ്. കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്.

ea jabbar said...

ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങള്‍ ബൈബിളിന്റെ കുഴപ്പം കൊണ്ടോ അതോ മുഹമ്മദിന്റെ ഓര്‍മ്മപ്പിശകു കൊണ്ടോ എന്നു സാമാന്യ യുക്തിയുള്ളവര്‍ തീരുമാനിക്കട്ടെ !

ea jabbar said...

ബൈബിള്‍ കഥകളും മറ്റും സ്ഥിരമായി ഒരു ക്രിസ്ത്യന്‍ കൊല്ലപ്പണിക്കാരനില്‍നിന്നും മുഹമ്മദ് കേട്ടു മനസ്സിലാക്കാറുണ്ടായിരുന്നു. അയാള്‍ പറഞ്ഞു കൊടുത്തപ്പോള്‍ തെറ്റിയതുമാകാം. !

ea jabbar said...

താങ്കളുടെ “വിശ്വാസം” മാത്രമെന്നു തുറന്നു സമ്മതിച്ചല്ലോ."
......
ഇല്ല; സമ്മതിച്ചിട്ടില്ല. അങ്ങനെയൊരു ഗതികേട് ഉണ്ടാവുകയുമില്ല. എന്‍റെ കയ്യിലുള്ളത് അല്ലാഹുവിന്‍റെ വചനമായ ഖുര്‍ആനാണ്‌.
-----
(:

ea jabbar said...

ഇബ്രാഹിമിന്റെ പിതാവിന്റെ പേര് കുര്‍ ആനില്‍ ആസര്‍ എന്നും ബൈബിളീല്‍ തേരഹ് എന്നുമാണ്. ഈ പേര്‍ ബൈബിള്‍ കഥകള്‍ കേട്ടു മനസ്സിലാക്കിയപ്പോള്‍ മുഹമ്മദിനു പറ്റിയ ഓര്‍മ്മത്തെറ്റാണെന്നു പറഞ്ഞാല്‍ അതു സാമാന്യ യുക്തിക്കു നിരക്കും. എന്നാല്‍ ആ പേര്‍ ബൈബിള്‍ തിരുത്തിയതാണെന്ന വാദം യുക്തിക്കു നിരക്കുന്നതോ? ബൈബിള്‍ എന്തിനു പേരു മാറ്റണം? ആര്‍ ഇതു തിരുത്തി? എപ്പോള്‍ തിരുത്തി? ഒരു പേരു തിരുത്തിയിട്ട് ആര്‍ക്ക് എന്തു കാര്യം ?

ചിന്തകന്‍ said...

ചര്‍ച്ച നല്ല നിലയില്‍ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു....

KK Alikoya said...

ജബ്ബാര്‍ എഴുതി: "ബൈബിളില്‍ കന്യാ മറിയം ഹെലിയുടെ പുത്രിയാണ്. കുര്‍ ആന്‍ ഇമ്രാന്റെ പുത്രിയെന്നും. ഇമ്രാന്‍ മൂസയുടെ പിതാവും ഹാറൂന്‍ മൂസയുടെ സഹോദരനുമാണ്. കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്."

കൊള്ളാം. കൊള്ളാം. അഞ്ജനമെന്തെന്ന് ഞാനറിയും അത് മഞ്ഞള്‌ പോലെ വെളുത്തിരിക്കും അല്ലേ മി. ജബ്ബാര്‍?

ഖുര്‍ആന്‍ തെറ്റാണെന്നും ബൈബിള്‍ ശരിയാണെന്നും തെളിയിക്കാന്‍ വേണ്ടി മി. ജബ്ബാര്‍ ഉന്നയിച്ച വാദം അത്യുഗ്രന്‍ തന്നെ. സംവാദ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ഇവ രേഖപ്പെടുത്തപെടണം. അല്ലാതിരുന്നാല്‍ യുക്തിവാദ സാഹിത്യ ശാഖയ്ക്ക് സംഭവിക്കുന്ന തീരാ നഷ്ടമായിരിക്കുമത്.

മുഹമ്മദ് നബിക്ക് എഴുത്തും വായനയും അറിയാത്തത് കൊണ്ട് അദ്ദേഹം ഒരു കൊല്ലപ്പണിക്കാരനെ സമീപിച്ച് ബൈബിള്‍ കഥകള്‍ കേട്ടു പഠിക്കുകയായിരുന്നു എന്നാണല്ലോ താങ്കളുടെ ആരോപണം. അതേ കൊല്ലന്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നാണ്‌ എനിക്ക് തോന്നുന്നത്. അയാളില്‍ നിന്നാണ്‌ മി.ജബ്ബാര്‍ ബൈബിള്‍ കേട്ടു പഠിച്ചുകൊണ്ടിരിക്കുന്നത്. എഴുത്തും വായനയും അറിയുന്ന താങ്കള്‍ക്കിത് വേണമായിരുന്നോ?

എന്തിനെക്കുറിച്ചാണ്‌ സംവാദം നടത്തേണ്ടതെന്ന് എനിക്കിപ്പോഴും വ്യക്തത കൈവന്നിട്ടില്ല; കാരണം മറിയം ഹേലിയുടെ പുത്രിയാണെന്ന് ബൈബിളില്‍ എവിടെയും പറഞ്ഞിട്ടില്ല. എന്നിരിക്കെ ബൈബിളില്‍ ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്ന് സങ്കല്‍പ്പിച്ചാണോ ഞാന്‍ താങ്കളോട് സംവാദം നടത്തേണ്ടത്? ഇനി അങ്ങനെ ഉണ്ടെന്ന വാദം താങ്ക്ങ്കള്‍ക്കുണ്ടെങ്കില്‍ അതൊന്ന് കാണിച്ചു തരണം.

മറിയം ഹേലിയുടെ പുത്രിയാണെന്ന് ബൈബിളില്‍ എവിടെയാണ്‌ പറഞ്ഞത്? അതിന്‍റെ റഫറന്‍സ് ഒന്ന് കാണട്ടെ. ഇല്ല മി. ജബ്ബാര്‍, ഇനിയൊരു 14 ജന്‍മം കൂടി താങ്കള്‍ക്ക് കിട്ടിയാലും താങ്കള്‍ക്കതിന്‌ കഴിയില്ല.

ബൈബിള്‍ ആദ്യാവസാനം അരിച്ചു പെറുക്കിയാല്‍ കാണാന്‍ കഴിയുക മറിയം അഹറോന്‍റെ പുത്രിയായിരുന്നു എന്നാണ്‌. താങ്കള്‍ എഴുതിയത് "കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. " എന്നാണല്ലോ. അപ്പോള്‍ മറിയം അഹറോന്‍റെ പുത്രിയാണോ അതല്ല സഹോദരിയാണോ എന്നതിനെക്കുറിച്ചാണോ ഇനി നമ്മള്‍ സംവാദം നടത്തേണ്ടത്? ആണെങ്കില്‍ അത് പറയണം.

പക്ഷെ ഗുരുതരമായ ഒരു കുഴപ്പം വേറെയുമുണ്ടാല്ലോ മി. ജബ്ബാര്‍. താങ്കള്‍ എഴുതിയല്ലോ: "ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്" എന്ന്. അപ്പോള്‍ മറിയം അഹറോന്‍റെ പുത്രിയോ സഹോദരിയോ എന്ന് തീരുമാനിക്കപ്പെടുമ്പോള്‍ ഈ 1600 കൊല്ലത്തിന്‍റെ കുഴപ്പം രണ്ടിലും ഉണ്ടാവില്ലേ? അപ്പോള്‍ ഖുര്‍ആന്‍ തെറ്റും ബൈബിള്‍ ശരിയുമാണെന്ന് എങ്ങനെ പറയും? അങ്ങനെ പറയാന്‍ ന്യായമില്ലാതെ പോകുമല്ലോ. ഇനി രണ്ടും തെറ്റാണെന്നങ്ങ് തുറന്നു പറഞ്ഞാല്‍ താങ്കളുടെ സഹായികള്‍ക്കത് ഇഷ്ടപ്പെടാതെ പോകില്ലെ? എല്ലാം കൂടി പുലിവാല്‌ പിടിച്ച പോലെ ആയല്ലോ മി. ജബ്ബര്‍.

മൂസാ നബിയുടെ കാലത്താണ്‌ മറിയം ജീവിച്ചതെന്ന(?), മുഹമ്മദ് നബിയെ കൊല്ലപ്പണിക്കാരന്‍ പഠിപ്പിച്ച(?), അതേ പാഠം തന്നെ എങ്ങനെയോ ബൈബിളിലും കടന്നു കൂടിയോ? അതല്ല; ഇതേ കൊല്ലന്‍ തന്നെയാകുമോ ബൈബിള്‍ എഴുതിയതും? ചിരഞ്ജീവിയായ കൊല്ലന്‍!!

KK Alikoya said...

ജബ്ബാര്‍ എഴുതി: "ഇബ്രാഹിമിന്റെ പിതാവിന്റെ പേര് കുര്‍ ആനില്‍ ആസര്‍ എന്നും ബൈബിളീല്‍ തേരഹ് എന്നുമാണ്."
അതെ, ബൈബിള്‍ പറയുന്ന തേരഹ് ആണോ ഖുര്‍ആന്‍ പറയുന്ന ആസര്‍ ആണോ ഏതാണ്‌ ശരി? ബൈബിള്‍ പറഞ്ഞത് ശരിയും ഖുര്‍ആന്‍ പറഞ്ഞത് തെറ്റുമാണെന്നതിന്ന് തെളിവ് സമര്‍പ്പിക്കുക. ആ തെളിവുകളെക്കുറിച്ച് നമുക്ക് ചര്‍ച്ചയാവാം.
ജബ്ബാര്‍: "ഈ പേര്‍ ബൈബിള്‍ കഥകള്‍ കേട്ടു മനസ്സിലാക്കിയപ്പോള്‍ മുഹമ്മദിനു പറ്റിയ ഓര്‍മ്മത്തെറ്റാണെന്നു പറഞ്ഞാല്‍ അതു സാമാന്യ യുക്തിക്കു നിരക്കും."
ഹായ് എന്തൊരു യുക്തി! എന്തൊരു യുക്തിവാദം! ഈശോ മിശിഹക്ക് സ്തുതിയായിരിക്കട്ടെ!

ജബ്ബാര്‍ ചോദിക്കുന്നു: "എന്നാല്‍ ആ പേര്‍ ബൈബിള്‍ തിരുത്തിയതാണെന്ന വാദം യുക്തിക്കു നിരക്കുന്നതോ? ബൈബിള്‍ എന്തിനു പേരു മാറ്റണം? ആര്‍ ഇതു തിരുത്തി? എപ്പോള്‍ തിരുത്തി? ഒരു പേരു തിരുത്തിയിട്ട് ആര്‍ക്ക് എന്തു കാര്യം ?"
മി. ജബ്ബാര്‍, ബൈബിള്‍ പറഞ്ഞതാണ്‌ ശരിയെന്ന് ആദ്യം തെളിയിക്കുക; എന്നിട്ടാവാം ഇത്തരം ചോദ്യങ്ങള്‍.

paltalk said...

Dear Alikoya

നമ്മുടെ വിഷയം കന്യാമറിയത്തിന്റെ അച്നര് അമ്മായാരു എന്നതല്ല.

വിഷയം "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അക്രമത്തിലൂടെയോ?

ചിന്തകന്‍ said...

@പാൽടാക്
ജബ്ബാറിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകമാത്രമേ ആലിക്കോയ ചെയ്തുള്ളൂ.

പിന്നെ ആക്രമത്തിലൂടെ പ്രചരിച്ച ഒരു കാര്യവും അധികകാലം നിലനിൽക്കില്ല. അക്രമി മരണപെട്ടാൽ അതോടെ തീരും കാര്യങ്ങൾ. അത്തരത്തിൽ കീഴ്പെടുത്തപെട്ടവർ പൂർവ്വാധികം ശക്തിയോടെ പഴയതിലേക്ക് തന്നെ തിരിച്ചു പോകും. ഇതൊക്കെ മനസ്സിലാക്കാൻ സാമാന്യയുക്തി മതി. യുക്തിക്ക് വാതം പിടിച്ചവരുടെ യുക്തിക്ക് ഇതൊന്നും മനസ്സിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല.

ഏറ്റവും പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ പോലും യൂറോപിലും അമേരിക്കയിലുമൊക്കെ ആളുകൾ ഇസ്ലാം സ്വീകരിക്കുന്നത് അക്രമം കൊണ്ടാണെന്ന് താങ്കൾ കരുതുകയില്ലല്ലോ?

paltalk said...

ചിന്തകാ
താങ്കളുടെ വാദം അംഗീകരിക്കുന്നു. ഇപ്പോഴും ആളുകള്‍ ഇസ്ലമിഴ് ചേരുന്നുണ്ട്‌.

Tyson. Jacksonm, Madhavikkutty.. David Headly..
ഇപ്പോഴത്തെ Rateലാണ്‌ ഇസ്ലാം വഴര്‍തെങ്കില്‍ ലോകത്ത് ഇത്രയും മുസ്ലിമാകള്‍ ഉണ്ടാകുമായിരുന്നോ? ആക്രമത്തില്ലോടേയാല്ലാതെ ഇത്രയും population ഉണ്ടാകില്ല.

ചിന്തകന്‍ said...

അക്രമത്തിലൂടെ ആളുകളെ കൂട്ടത്തോടെ മതം സ്വീകരിപ്പിക്കാൻ കഴിയില്ല. അങ്ങിനെ സ്വീ‍കരിപ്പിക്കപെട്ടാൽ തന്നെ അക്രമിക്ക് ശേഷം അവർ കൂട്ടത്തോടെ തിരിച്ചു പോവുകയും ചെയ്യും. അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ ഇന്ന് ഇസ്ലാം ഉണ്ടാവുമായിരുന്നില്ല.

അക്രമം കൊണ്ട് ആരുടെയും മനസ്സ് കീഴടക്കാൻ കഴിയില്ല തന്നെ!


പിന്നെ താങ്കളുടെ അറിവിലേക്കായി:
ഡേവിഡ് ഹെഡ്ലി ഇസ്ലാം സ്വീകരിച്ചയാളല്ല, ആഗ്ലിക്കൻ പേര് സ്വീകരിച്ചു അമേരിക്കൻ ചാരനും ഭീകരനുമാണ്. അയാളുടെ മുൻ പേര് ദാവൂദ് സെയ്യിദ് ഗീലാനി എന്നായിരുന്നു.

paltalk said...

@Chintakan
അക്രമത്തിലൂടെ ആളുകളെ കൂട്ടത്തോടെ മതം സ്വീകരിപ്പിക്കാൻ കഴിയില്ല. അങ്ങിനെ സ്വീ‍കരിപ്പിക്കപെട്ടാൽ തന്നെ അക്രമിക്ക് ശേഷം അവർ കൂട്ടത്തോടെ തിരിച്ചു പോവുകയും ചെയ്യും.

I would like to know your comments about Crusades and Spain on the background of your argument

paltalk said...
This comment has been removed by the author.
paltalk said...
This comment has been removed by the author.
CKLatheef said...

paltalk said...

>>> Dear Alikoya

നമ്മുടെ വിഷയം കന്യാമറിയത്തിന്റെ അച്നര് അമ്മായാരു എന്നതല്ല.

വിഷയം "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അക്രമത്തിലൂടെയോ? <<<

വിഷയം മാറിപ്പോകുന്നത് ശ്രദ്ധിക്കേണ്ടത് പോസ്റ്റിടുന്നയാളാണ്. പക്ഷെ ഇവിടെ ബ്ലോഗര്‍ തന്നെ വിഷയം മാറ്റുന്നുവെന്നതാണ് പ്രത്യേക. മറുപടി പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ചര്‍ചയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് ആക്ഷേപം. താങ്കള്‍ ഇത് ഓര്‍മപ്പെടുത്തേണ്ടിയിരുന്നത് ജബ്ബാര്‍ മാഷിനെയാണ് എന്നാണ് എന്റെ അഭിപ്രായം. കൂടുതല്‍ ഇതാ ഇവിടെ.

ചിന്തകന്‍ said...

[[I would like to know your comments about Crusades and Spain on the background of your argument]]

@പാൽടാക്

എനിക്ക് മനസ്സിലായില്ല!

paltalk said...

@Chintakan
അക്രമത്തിലൂടെ ആളുകളെ കൂട്ടത്തോടെ മതം സ്വീകരിപ്പിക്കാൻ കഴിയില്ല. അങ്ങിനെ സ്വീ‍കരിപ്പിക്കപെട്ടാൽ തന്നെ അക്രമിക്ക് ശേഷം അവർ കൂട്ടത്തോടെ തിരിച്ചു പോവുകയും ചെയ്യും.

I would like to know your comments about Crusades and Spain on the background of your argument

നൂറു ശതമാനം മുസ്ലിംകള്‍ ഉണ്ടായിരുന്ന സ്പയിനും ഫിലിപ്പിനെസും ആക്രമത്തിലൂടെ ക്രൈസ്തവവട്കരിച്ചു എന്നറിയാമല്ലോ? അങ്ങനെ ക്രിസ്ത്യാനികളായാവര്‍ പിന്നീട് മുസ്ലിംകലായില്ലല്ലോ? അപ്പോള്‍ താങ്കളുടെ വാധവും തെറ്റല്ലേ?

ചിന്തകന്‍ said...

[[നൂറു ശതമാനം മുസ്ലിംകള്‍ ഉണ്ടായിരുന്ന സ്പയിനും ഫിലിപ്പിനെസും ആക്രമത്തിലൂടെ ക്രൈസ്തവവട്കരിച്ചു എന്നറിയാമല്ലോ? ]]

ഞാനാദ്യമായി കേൾക്കുകയാ ഇങ്ങനെയൊരു വാദം. സ്പെയിനിലും ഫിലിപെയ്ൻസും മുസ്ലീങ്ങൾ ഭരിച്ചിരുന്നു എന്നത് നേരാണ്. അവിടെ 100% മുസ്ലീങ്ങൾ ഉണ്ടായിരുന്നു എന്ന് ആദ്യമായി കേൾക്കുകയാണ്.

800 വർഷത്തോളം ഇന്ത്യമുസ്ലീം ഭരണത്തിലായിരുന്നപ്പോൾ ഇവിടെ മുസ്ലീം ജന സംഖ്യ വെറും പത്ത് ശതമാനത്തിൽ താഴെയായിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇപ്പോഴാണ് അതിലും കൂടുതലുള്ളത് :)

KK Alikoya said...

വിഷയം മാറിയെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, ഇസ്‌ലാം പ്രചരിച്ചത് അക്രമം മൂലമല്ല എന്ന് പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് സമാധാനപരമായി ഇസ്‌ലാം പ്രചരിച്ചു എന്നാണല്ലോ. സമാധാനപരമായ പ്രചാരണത്തിലൂടെ എങ്ങനെ ഇസ്‌ലാമിന്ന് സ്വീകാര്യത ലഭിച്ചു എന്ന് വ്യക്തമാക്കേണ്ടതുണ്ടല്ലോ. അതിന്‍റെ ഭാഗമായാണ്‌ ഖുര്‍ആനിന്‍റെ അമാനുഷികത വിഷയമാക്കിയത്. പൂര്‍വ്വവേദങ്ങളുടെ തെറ്റ് ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ചു എന്ന പോയന്‍റില്‍ നിന്നാണ്‌ മറിയമിന്‍റെ അച്ഛനമ്മാമാര്‍ ചര്‍ച്ചാ വിഷയമായത്. അക്രമത്തിനും ഭീഷണിക്കും വിധേയരാകാതെ തന്നെ ഖുര്‍ആനിന്‍റെ അമാഷികതക്ക് മുമ്പില്‍ മനുഷ്യന്‍ കീഴടങ്ങുന്നത് എങ്ങനെയെന്ന് ജബ്ബാരിന്ന് അദ്ദേഹത്തിന്‍റെ സ്വന്തം അനുഭവത്തിലൂടെ ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നാണ്‌ ഞാന്‍ ഉദ്ദേശിക്കുനത്. ഈ ചര്‍ച്ച മുമ്പോട്ട് പോകുമ്പോള്‍, പക്ഷപാതിത്തം മനസ്സിനെ ബാധിച്ചിട്ടില്ലാത്ത എല്ലാവര്‍ക്കും അത് ബോധ്യം വരുക തന്നെ ചെയ്യും.

ea jabbar said...

ea jabbar said...
ആലിക്കോയ കുര്‍ ആനിന്റെ ദൈവികതയ്ക്കു തെളിവായി പറയ്ന്നത് ഇതൊക്കെയാണ് :
പൂര്‍വ്വകാല സംഭവങ്ങള്‍ അബദ്ധമുക്തമായി വിവരിച്ചത്, പൂര്‍വ്വ വേദങ്ങളായി കണക്കാക്കപ്പെടുന്ന ഗ്രന്‍ഥങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചത്, പ്രവചനങ്ങള്‍ നടത്തിയത്, അവ പുലര്‍ന്നത്, പൂര്‍വ്വ സമുദായങ്ങളുടെ വിശ്വാസ ആചാര സമ്പ്രദായങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തത്, അതിലൂടെ അവരെ ചിന്തിപ്പിച്ചതും പരിവര്‍ത്തിപ്പിച്ചതും,
-------
*പൂര്‍വകാലസംഭവങ്ങള്‍ വിവരിക്കവെ ഗുരുതരമായ തെറ്റും ആശയക്കുഴ്പ്പവും സംഭവിച്ചിട്ടുണ്ട് കുര്‍ ആനില്‍. ബൈബിളിലെ കഥാപാത്രങ്ങള്‍ പോലും പരസ്പരം മാറിപ്പോയിട്ടുണ്ട്.
-----
ഇവിടെ വെച്ചാണു മുഖ്യ വിഷയത്തില്‍നിന്നും ചര്‍ച്ച വഴി മാറിയത്.

ea jabbar said...

ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. ബൈബിളില്‍ കുര്‍ ആന്‍ പോലെത്തന്നെ വൈരുദ്ധ്യങ്ങളും അവ്യക്തതകളും ധാരാളമുണ്ട്. കന്യാമറിയത്തിന്റെ പിതാവ് ഹേലിയാണെന്നു വ്യാഖ്യാനമുണ്ട്. ഭര്‍ത്താവായ യോസഫിന്റെ പിതാവാണു ഹേലിയെന്നും പറയുന്നു. എന്തായാലും ഇമ്രാന്റെ പുത്രിയാകാന്‍ നിവൃത്തിയില്ല. കാരണം ഇമ്രാന്‍ മൂസയുടെ പിതാവാണ് ബൈബിള്‍ പ്രകാരം. ഹാറൂന്‍ മൂസയുടെ സഹോദരനായിരിക്കെ മറിയത്തെ കുര്‍ ആന്‍ ഹാറൂന്റെ സഹോദരീ എന്നു വിളിക്കുന്നതും ശരിയാവില്ല.
നബിയുടെ കാല്‍ത്തു തന്നെ ഈ തെറ്റ് ചിലര്‍ ചൂണ്ടിക്കാണിച്ചിരുന്നുവത്രേ. അപ്പോള്‍ അദ്ദേഹം വീണതു വിദ്യയെന്നോണം ചില വ്യാഖ്യാനങ്ങള്‍ പറഞ്ഞ് ഒപ്പിക്കുകയാണു ചെയ്തത്. സഹോദരി എന്നാല്‍ ആ വംശപരംബരയില്‍ പെട്ടവള്‍ എന്നാണുദ്ദേശ്യമെന്നോ മറ്റോ ആയിരുന്നു വിശദീകരണം.
ഇബ്രാഹിമിന്റെ പിതാവിന്റെ പേര്‍ ബൈബിള്‍ തെറ്റായി കൊടുത്തു എന്ന ആലിക്കോയയുടെ വാദം വിചിത്രമാണ്.
ഈ ചര്‍ച്ച ഇനി മുഖ്യ വിഷയത്തിലേക്കു തന്നെ തിരിച്ചു കൊണ്ടു വരേണ്ടതുണ്ട്.

ea jabbar said...

ഈ പോസ്റ്റില്‍ മക്കയിലെ വാദപ്രതിവാദങ്ങളില്‍ ജാഹിലിയ്യാ ഖുറൈശികള്‍ അല്ലാഹുവിനെക്കാള്‍ നിലവാരം പുലര്‍ത്തിയിരുന്നു എന്നും അവരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ അല്ലാഹു പതറിപ്പോയി എന്നുമാണു ഞാന്‍ പറഞ്ഞു തുടങ്ങിയത്. തുടര്‍ന്ന് മദീനയിലെത്തിയ ശേഷം മുഹമ്മദ് നടത്തിയ ആക്രമണപരംബരകളിലെ ആദ്യ സംരംഭം -നഖ്ല കൊള്ള- ഇസ്ലാമികചരിത്രത്തില്‍ നിന്നു തന്നെ ഉദ്ധരിക്കുകയും ചെയ്തു. അതേകുറിച്ചു ചര്‍ച്ചയുണ്ടായില്ല !

ea jabbar said...

മദീനയില്‍ അന്‍സാറുകളെയും മുഹാജിറുകളെയും ചേര്‍ത്ത് ശക്തമായ ഒരു കൊള്ളസംഘം രൂപീകരിക്കുകയാണു മുഹമ്മദ് ചെയ്തത്. ഇതു പറയുമ്പോള്‍ മുസ്ലിം സുഹൃത്തുക്കള്‍ക്ക് ആത്മരോഷം അനുഭവപ്പെടുന്നത് ഇന്നത്തെ മൂല്യബോധം വെച്ചു ചിന്തിക്കുന്നതുകൊണ്ടാണ്. അക്കാല‍ത്ത് കൊള്ള എന്നത് ഒരു സാധാരണ തൊഴില്‍ മാത്രമായിരുന്നു. അതൊരു കടുത്ത തിന്മയായി ആരും കരുതിയിരുന്നില്ല. കച്ചവടസംഘങ്ങളെ പതിയിരുന്നു കൊള്ള ചെയ്യുന്ന ഗോത്രക്കാരുണ്ടായിരുന്നു. പക്ഷെ അവര്‍ക്കിടയില്‍ ചില ഗോത്രാന്തര പെരുമാറ്റച്ചട്ടങ്ങളും നിലവിലിരുന്നു. കചവടവും തീര്‍ത്ഥാടനവും മറ്റും സുഗമമായി നടത്താന്‍ എല്ലാ ഗോത്രങ്ങളും ചേര്‍ന്നുണ്ടാക്കിയ നാട്ടു മര്യാദയാണ് പുണ്യമാസങ്ങളില്‍ കൊള്ളയും യുദ്ധവും പാടില്ല എന്നത്. നക്ലയില്‍ മുഹമ്മദ് ലംഘിച്ചത് ഈ ഗോത്ര മര്യാദയായിരുന്നു. ചരിത്രത്തിന്റെ വരികളില്‍നിന്നും വരികള്‍ക്കിടയില്‍നിന്നും എനിക്കു മനസ്സിലായ കാര്യം ഞാന്‍ പറഞ്ഞുവെന്നേയുള്ളു.
ഇസ്ലാമിന്റെ ആദ്യകാല ചരിത്രകാരന്മാര്‍ മുഹമ്മ്ദ് ചെയ്ത കൊള്ളകളുടെ വിവരണം നല്‍കുന്നതില്‍ യാതൊരു വയ്മുഖ്യവും കാണിച്ചതായി കാണുന്നില്ല എന്നതു തന്നെ ഈ പറഞ്ഞതിനുള്ള ഏറ്റവും നല്ല തെളിവ്. കൊള്ള തെറ്റാണെന്നു ഈ ചരിത്രകാരന്മാര്‍ക്കു പോലും തോന്നിയിരുന്നില്ല എന്നര്‍ത്ഥം.

ea jabbar said...

ഇന്നത്തെ ചരിത്രകാരന്മാര്‍ക്കു പക്ഷെ ഇതൊക്കെ മൂടിവെച്ച് മറ്റെന്തൊക്കെയോ ആയിരുന്നു സംഭവിച്ചതെന്നു വരുത്തിത്തീര്‍ക്കാനാണു താല്പര്യം. അതിന്റെ മനശാസ്ത്രം വ്യക്തമാണല്ലോ !

ea jabbar said...

അക്രമത്തിലൂടെ ആളുകളെ കൂട്ടത്തോടെ മതം സ്വീകരിപ്പിക്കാൻ കഴിയില്ല. അങ്ങിനെ സ്വീ‍കരിപ്പിക്കപെട്ടാൽ തന്നെ അക്രമിക്ക് ശേഷം അവർ കൂട്ടത്തോടെ തിരിച്ചു പോവുകയും ചെയ്യും.
------
നബി മരിച്ചതിന്റെ പിറ്റേന്നു തന്നെ ലക്ഷക്കണക്കിനു മുസ്ലിംങ്ങള്‍ മുസൈലിമത്ത് എന്ന മറ്റൊരു പ്രവാചകനോടൊപ്പം ചേര്‍ന്നു എന്നും അബൂബക്കര്‍ അധികാരമേറ്റെടുത്തയുടനെ ഒരു ഘോരയുദ്ധത്തിലൂടെ മുസൈലിമത്തിനെ കൊന്നു അവരെയെല്ലാം തിരിച്ചു കൊണ്ടുവന്നു എന്നും ചരിത്രം !

ea jabbar said...

അക്രമത്തിനും ഭീഷണിക്കും വിധേയരാകാതെ തന്നെ ഖുര്‍ആനിന്‍റെ അമാഷികതക്ക് മുമ്പില്‍ മനുഷ്യന്‍ കീഴടങ്ങുന്നത് എങ്ങനെയെന്ന് ജബ്ബാരിന്ന് അദ്ദേഹത്തിന്‍റെ സ്വന്തം അനുഭവത്തിലൂടെ ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നാണ്‌ ഞാന്‍ ഉദ്ദേശിക്കുനത്.
-----
ആലിക്കോയയുടെ ആത്മവിശ്വാസം എനിക്കും ഊര്‍ജ്ജമാകട്ടെ. ആശംസകള്‍ ! നമുക്ക് തുടരാം !!
-----
ഖുര്‍ ആനിന്റെ അമാനുഷികതയെ പൊളിച്ചു കാട്ടുന്ന നിരവധി കുറിപ്പുകള്‍ ഞാന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആലിക്കോയക്ക് അവിടേയ്ക്കു സ്വാഗതം.
http://quranvimarsanam.blogspot.com/
http://kuransamvadam.blogspot.com/
ഇതൊക്കെ ചില ഗല്‍ഫ് രാജ്യങ്ങളില്‍ ബ്ലോക് ചെയ്തിട്ടുണ്ട്. കിട്ടുന്നില്ലെങ്കില്‍ അറിയിച്ചാല്‍ മറ്റു മാര്‍ഗ്ഗത്തില്‍ ലഭ്യമാക്കാം. ആലിക്കോയ ഏതു രാജ്യത്താണെന്നറിയില്ല.

KK Alikoya said...

(പറഞ്ഞു തുടങ്ങിയ ഒരു കാര്യം പൂര്‍ത്തിയാക്കേണ്ടതുണ്ടല്ലോ. അത് കൊണ്ട് മറിയമിനെക്കുറിച്ച് അല്‍പ്പം കൂടി.)
യാക്കോബിന്‌ 12 മക്കളുണ്ടായിരുന്നു. Reuben, Simeon, Levi, Judah, Dan, Naphtali, Gad, Asher, Issachar, Zebulun, Joseph and Benjamin എന്നിവര്‍. ഇതില്‍ ജൂദ (യഹൂദ) എന്ന മകന്‍റെ പരമ്പരയിലാണ്‌ യേശു ജനിച്ചത് എന്നാണ്‌ ബൈബിള്‍ പറയുന്നത്. എന്നാല്‍ ലേവിയുടെ പരമ്പരയില്‍ ജനിച്ചുവെന്ന് ഖുര്‍ആന്‍.
ഒരു സംശയവും വേണ്ട; രണ്ടിലൊന്നേ ശരിയാവുകയുള്ളു. യേശുവിന്ന് പിതാവില്ലെന്ന് ബൈബിളും ഖുര്‍ആനും സമ്മതിക്കുന്ന സ്ഥിതിക്ക് ക്രിസ്തുവിന്ന് ഒരു വംശാവലിയേ ഉണ്ടാവുകയുള്ളു; മാതൃ വഴിക്കുള്ളത് മാത്രം. അപ്പോള്‍ മറിയം ഏത് വംശക്കാരിയാണോ ആ വനംശക്കാരനായിരിക്കും യേശുവും.
മത്തായി ഒന്നാം അദ്ധ്യായത്തിലും ലൂക്കോസ് മൂന്നാം അദ്ധ്യായത്തിലും യേശുവിന്‍റെ വംശാവലി വിവരിക്കുനുണ്ട്. (മത്തായിയും ലൂക്കോസും തമ്മില്‍ വൈരുദ്ധ്യമുണ്ട്. അതിരിക്കട്ടെ.) യേശുവിന്‍റെ അമ്മയുമായി വിവാഹം നിശ്ചയിക്കപ്പെട്ട ജോസഫിന്‍റെ വംശാവലിയാണിവ രണ്ടും. അതിനാല്‍ യേശുവിന്‍റെ വംശാവലിയായി ഇവ അംഗീകരിക്കാന്‍ കഴിയില്ല.

മറിയമിന്‍റെ അച്ഛനമ്മമാരുടെ പേര്‌ പോലും ബൈബിളില്‍ പറഞ്ഞിട്ടില്ല. അവര്‍ യഹൂദ വംശത്തിലാണ്‌ ജനിച്ചതെന്ന ഒരു പ്രസ്താവനയും ബൈബിളില്‍ ഇല്ല.

എന്നാല്‍ ഖുര്‍ആന്‍ പറഞ്ഞത് ശരിയാണെന്നതിന്ന് ബൈബിളില്‍ തന്നെ തെളിവുണ്ട്.
1. എലിസബത്തിന്‍റെ കസിന്‍ ആണ്‌ മറിയം. (ലൂക്കോസ് 1:37)
2. എലിസബത്ത് അഹറോന്‍റെ പുത്രിമാരില്‍ പെട്ടവളാണ്‌. (ലൂക്കോസ് 1:5)
എലിസബത്തിനെ അഹരോന്‍റെ പുത്രിമാരില്‍ പെട്ടവളെന്ന് പറഞ്ഞത് അഹരോന്‍റെ നേര്‍ക്കുനേര്‍ മകള്‍ എന്ന അര്‍ത്ഥത്തിലല്ല. ആ പരമ്പരയില്‍ പെട്ടവള്‍ എന്ന അര്‍ത്ഥത്തിലാണ്‌. (മറിയമിനെ ഇംറാന്‍റെ പുത്രിയെന്നും ഹാറൂന്‍റെ സഹോദരിയെന്നും ഖുര്‍ആന്‍ വിശേഷിപ്പിച്ചതും ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്‌.) അഹറോന്‍റെ പരമ്പര എന്നാല്‍ ലേവി പരമ്പര തന്നെ. ഈ എലിസബത്തിന്‍റെ കസിനാണ്‌ മറിയം എന്ന് പറഞ്ഞാല്‍ മറിയമും അഹരോന്‍ പരമ്പരയില്‍ പിറന്നവളാണ്‌ എന്ന് വ്യക്തം. അത് കൊണ്ട് യേശുവും ലേവി പരമ്പരയില്‍ പിറന്നവനാണ്‌. ബൈബിളിന്‍റെ സാക്‌ഷ്യം മൂലം തന്നെ തെളിയുന്നത് ഖുര്‍ആനിന്‍റെ പ്രസ്താവനയാണ്‌ ശരിയെന്നാണ്‌.

ചുരുക്കി പറഞ്ഞാല്‍, ബൈബിളിലെ തെറ്റ് അല്ലാഹുവിന്‍റെ വചനമായ ഖുര്‍ആന്‍ തിരുത്തുകയാണ്‌ ചെയ്യുന്നത്.
ബൈബിള്‍ കഥകള്‍, മുഹമ്മദ് നബി കേട്ട് പഠിക്കുകയും എന്നിട്ട് ഖുര്‍ആനില്‍ ചേര്‍ക്കുകയാണ്‌ ചെയ്തിരുന്നതെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല എന്ന് തീര്‍ച്ചയാണല്ലോ.

എന്തിനാണിവര്‍ തിരുത്തുന്നതെന്ന് കൂടി പറയാം. യേശുവിനെ യഥാര്‍ത്ഥത്തില്‍ ദൈവം നിയോഗിച്ചതിനേക്കാള്‍ വലിയ പദവിയില്‍ ഇരുത്താന്‍, അദ്ദേഹത്തിന്‍റെ കാലശേഷം ക്രിസ്ത്യാനികള്‍ ഉദ്ദേശിച്ചു. അതിന്ന് ലേവി വംശജനായ ഒരു പ്രവാചകന്‍ പോരായിരുന്നു അവര്‍ക്ക്. മറിച്ച് യഹൂദ വംശജനായ പ്രവാചകനും രാജാവും ആകാന്‍ അര്‍ഹതയുള്ള ഒരാളെ വേണമായിരുന്നു. അപ്പോള്‍ പിന്നെ തിരുത്താതെന്ത് ചെയ്യും?
ബൈബിളും ഖുര്‍ആനും താരതമ്യ പഠനം നടത്തിയ ക്രൈസ്തവ പണ്ഡിതന്‍മാരില്‍ പലരും ഇസ്‌ലാം സ്വീകരിച്ചീട്ടുണ്ട്. ഫാതര്‍ ബെഞ്ചമിന്‍ കെല്‍ദാനി (അബ്ദുല്‍ അഹദ് ദാവൂദ്) ഇക്കുട്ടത്തില്‍ ഒരാളാണ്‌. അദ്ദേഹം 'മുഹമ്മദ് ബൈബിളില്‍' എന്ന കൃതി രചിച്ചിട്ടുണ്ട്. ഈ വിഷയം പഠിക്കാന്‍ ആ കൃതി സഹായിക്കും.

KK Alikoya said...

ജബ്ബാറിന്‍റെ വാക്കുകള്‍:

1. "ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. "

2. "പൂര്‍വകാലസംഭവങ്ങള്‍ വിവരിക്കവെ ഗുരുതരമായ തെറ്റും ആശയക്കുഴ്പ്പവും സംഭവിച്ചിട്ടുണ്ട് കുര്‍ ആനില്‍. ബൈബിളിലെ കഥാപാത്രങ്ങള്‍ പോലും പരസ്പരം മാറിപ്പോയിട്ടുണ്ട്."

3. "ബൈബിളില്‍ കന്യാ മറിയം ഹെലിയുടെ പുത്രിയാണ്. കുര്‍ ആന്‍ ഇമ്രാന്റെ പുത്രിയെന്നും. ഇമ്രാന്‍ മൂസയുടെ പിതാവും ഹാറൂന്‍ മൂസയുടെ സഹോദരനുമാണ്. കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്."

4. "എന്നാല്‍ ആ പേര്‍ ബൈബിള്‍ തിരുത്തിയതാണെന്ന വാദം യുക്തിക്കു നിരക്കുന്നതോ? ബൈബിള്‍ എന്തിനു പേരു മാറ്റണം? ആര്‍ ഇതു തിരുത്തി? എപ്പോള്‍ തിരുത്തി? ഒരു പേരു തിരുത്തിയിട്ട് ആര്‍ക്ക് എന്തു കാര്യം ?"

5. "തൌഹീദ് സംബന്ധിച്ചോ ആരാധന സംബന്ധിച്ചോ ഒക്കെയുള്ള അടിസ്ഥാന ദര്‍ശനങ്ങളിലാണു വ്യത്യാസമെങ്കില്‍ അതു ബൈബിള്‍ തിരുത്തിയതു കൊണ്ടാണെന്നു പറയുന്നതില്‍ അല്‍പ്പമെങ്കിലും ന്യായവും യുക്തിയും കണ്ടെത്താം. എന്നാല്‍ കേവലം കഥാപാത്രങ്ങള്‍ മാറി മറിയുന്നതും പേരു വ്യത്യാസപ്പെടുന്നതുമൊക്കെ ബൈബിളിലെ തിരുത്താണെന്നു പറയണമെങ്കില്‍ അപാരമായ തൊലിക്കട്ടി വേണം. "

6. "ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങള്‍ ബൈബിളിന്റെ കുഴപ്പം കൊണ്ടോ അതോ മുഹമ്മദിന്റെ ഓര്‍മ്മപ്പിശകു കൊണ്ടോ എന്നു സാമാന്യ യുക്തിയുള്ളവര്‍ തീരുമാനിക്കട്ടെ !"

7. "ബൈബിളാണാദ്യമുണ്ടായത്. അതിലെ കഥാപാത്രങ്ങളുടെ പേരും കാലവുമൊക്കെ മുഹമ്മദ് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പുനരാവിഷ്കരിച്ചപ്പോള്‍ കണ്‍ഫ്യൂഷന്‍ ഉണ്ടായി എന്നു വ്യക്തം."

8. "ഈ പേര്‍ ബൈബിള്‍ കഥകള്‍ കേട്ടു മനസ്സിലാക്കിയപ്പോള്‍ മുഹമ്മദിനു പറ്റിയ ഓര്‍മ്മത്തെറ്റാണെന്നു പറഞ്ഞാല്‍ അതു സാമാന്യ യുക്തിക്കു നിരക്കും."

9. "ബൈബിള്‍ കഥകളും മറ്റും സ്ഥിരമായി ഒരു ക്രിസ്ത്യന്‍ കൊല്ലപ്പണിക്കാരനില്‍നിന്നും മുഹമ്മദ് കേട്ടു മനസ്സിലാക്കാറുണ്ടായിരുന്നു. അയാള്‍ പറഞ്ഞു കൊടുത്തപ്പോള്‍ തെറ്റിയതുമാകാം!"

.................
ആദ്യ വാചകം ഒരിക്കല്‍ കൂടി വായിക്കുക: "ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. "
.................
ഇനി ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലൊ.

ചിന്തകന്‍ said...

[നബി മരിച്ചതിന്റെ പിറ്റേന്നു തന്നെ ലക്ഷക്കണക്കിനു മുസ്ലിംങ്ങള്‍ മുസൈലിമത്ത് എന്ന മറ്റൊരു പ്രവാചകനോടൊപ്പം ചേര്‍ന്നു]
@ഇഎ.ജബ്ബാര്‍
ഈ ലക്ഷക്കണക്കിന്റെ റഫറന്‍സ് ഒന്ന് തരാമോ? അതിന് ശേഷം ബാക്കി പറയാം

ഇനി താങ്കള്‍ പറഞ്ഞ ലോജിക്ക് അനുസരിച്ചാണെങ്കില്‍ തന്നെ അബൂബക്കറിന് ശേഷവും അതു തുടരേണ്ടതായിരുന്നില്ലേ? അത്തരത്തിലുള്ളതൊന്നു അവിടം കൊണ്ട് അവസാനിക്കുന്നത് എങ്ങനെയാണ് ഈ പറഞ്ഞ യുക്തിക്ക് നിരക്കുന്നത്? അങ്ങനെ പിടിച്ചു നിര്‍ത്താന്‍ ഇന്നും യുദ്ധം ആവശ്യമായും വന്നേനെ. മുസ്ലീങ്ങള്‍ ഒരു ലോക ശക്തിയേ അല്ലാത്ത അവസരത്തില്‍പോലും ഇസ്ല്ലാമിലേക്ക് ആളുകള്‍ കൂടുതല്‍ വന്നുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. താങ്കളെ പോലെ ഇസ്ലാമിനെ വികലമായി മനസ്സിലാക്കിയവരല്ലാതെ തിരിഞ്ഞുപോയിട്ടുമില്ല.
എത്ര നല്ല അധ്യാപകന്‍ ക്ലാസെടുത്താലും താന്തോന്നികളാ‍ായ ചിലകുട്ടികള്‍ പഠിക്കില്ല. അവര്‍ തന്നിഷ്ടത്തെ പിന്‍പറ്റിയവരാണ്. അതായത് അവരുടെ ഇഷ്ടത്തിനനസരിച്ച് അധ്യാപകന്‍ ക്ലാസെടുക്കണമെന്ന് വിചാരിക്കുന്നവര്‍. അത്തരക്കാര്‍ തോല്‍ക്കാന്‍ വിധിക്കപെട്ടവരാണ് കരുതുകയേ നിര്‍വ്വാഹമുള്ളൂ. അത്തരക്കാരോട് യുദ്ധം ചെയ്യാന്‍ ഇസ്ലാം എവിടെയും കല്പിക്കപെട്ടിട്ടില്ല.

ഇന്ത്യന്‍ said...

ആദ്യമായി ജബ്ബാര്‍ മാഷിനു അഭിനന്ദനങ്ങള്‍,

അങ്ങയുടെ സ്വരവും സംവാദ രീതിയും ഭാഷയും മാന്യത പുലര്‍ത്തുന്നതായി ചര്‍ച്ചയുടെ ഈ ഭാഗത്ത്‌ എത്തിയപ്പോള്‍ കാണുന്നു. ഇത്തരം ഒരു രീതി, അവഹേളനം ചെയ്യാത്ത രീതി താങ്കളോടു ആശയവ്യത്യാസം പ്രകടിപ്പിച്ചു കൊണ്ട് തന്നെ, അങ്ങയെ ബഹുമാനത്തോടെ കാണാന്‍ സഹായിക്കുന്നു എന്ന് പറയട്ടെ. അങ്ങ് പറയുന്നത് കേള്‍ക്കാനുള്ള മനോഭാവവും വായനക്കാര്‍ക്ക്‌ ഇത്തരം രീതി കൊണ്ട് ഉണ്ടാവും. താങ്കള്‍ ഈ ബ്ലോഗ്‌ താങ്കളോട് യോജിക്കുന്നവര്‍ പ്രശംസിച്ചു അങ്ങയെ പൊക്കി നടക്കാനല്ലല്ലോ എഴുതുന്നത്. അന്ധവിശ്വാസികളായ ഞങ്ങളെ പോലുള്ള യുക്തിയില്ലാത്ത ആള്‍ക്കാര്‍ വായിക്കാനല്ലേ? ഇപ്പോള്‍ എനിക്ക് വായിക്കാന്‍ പറ്റുന്നുണ്ട്. എതിരാളിയെ അവഹെളിക്കുന്നില്ല,ഒരു വിഷയത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ചാട്ടമില്ല, വളരെ മൃദുവായ സംസാരം, പക്വതയുള്ള അവതരണം, തെറ്റ് പറ്റിയത് സമ്മതിക്കാനുള്ള ആര്‍ജ്ജവം, സ്വന്തം വാദം ശക്തിയായി ഉയര്‍ത്തുന്നു, തെളിവും റഫറന്‍സും നിരത്തുന്നു എല്ലാം കാണുന്നു. താങ്കള്‍ക്ക് ഭാവുകങ്ങള്‍. അങ്ങയുടെ ഭാഗം ഭംഗിയായി അവതരിപ്പിക്കാന്‍ സര്‍വ്വശക്തന്‍ തുണക്കട്ടെ.

പ്രിയ ആലിക്കോയ,

അങ്ങ് ഇതുവരെ ശ്രീ ജബ്ബാര്‍ മാഷെ ഇണക്കിയിരിക്കുകയാണ്. മദം പൊട്ടിയ ഒറ്റയാനെ അനുസരണയുള്ള കുഞ്ഞാടാക്കി മാറ്റി എന്ന് തന്നെ പറയാം. മാഷിന്‍റെ സംസാര രീതി പലരെയും മടുപ്പിച്ചതായി മനസിലാക്കുന്നു. പക്ഷെ ആലിക്കോയ സാര്‍ ജബ്ബാര്‍ മാഷിനെ ശരിക്കും പിടിച്ചു ഇരുത്തി സംസാരിപ്പിക്കുന്നു എന്ന് തന്നെ പറയാം. മാഷേ കുതറിച്ചാടാന്‍ വിടാതെ വിഷയത്തില്‍ ഊന്നി സംസാരിപ്പിക്കാന്‍ താങ്കള്‍ക്ക് കഴിയുന്നുണ്ട്. അങ്ങയുടെ വാദങ്ങള്‍ വളരെ വ്യക്തമായി അവതരിപ്പിക്കുന്നുമുണ്ട്. മാഷ്‌ അദേഹത്തിന്റെ വാദത്തില്‍ ചിലതെങ്കിലും പിന്‍വലിച്ചത് താങ്കളുടെ വിഷയത്തിലുള്ള അറിവ് കൊണ്ട് മാത്രമാണ്. അങ്ങയുടെ ഭാഗം ഭംഗിയായി അവതരിപ്പിക്കാനും ബോധ്യപ്പെടുത്താനും സര്‍വ്വശക്തന്‍ തുണക്കട്ടെ.

വിമര്‍ശനം ആര്‍ക്കും നടത്താവുന്നതാണ്. അതിനെ കൃത്യമായ മറുപടി കൊടുക്കാന്‍ നല്ല പഠനം വേണ്ടി വരും എന്നാണു എനിക്ക് തോന്നുന്നത്. ബൂലോഗത്തെ നവാഗതന്‍ എന്ന നിലയില്‍ ഈ സംവാദത്തെ ആവേശത്തോടെയാണ് നോക്കുന്നത്.

KK Alikoya said...
This comment has been removed by the author.
KK Alikoya said...

ജബ്ബാര്‍ എഴുതി: "ഗോത്രദൈവങ്ങളെല്ലാം വ്യാജന്‍ മാരാണെന്നും അല്ലാഹു എന്ന ആകാശ ദൈവം മത്രമേ യഥാര്‍ഥ ദൈവമായുള്ളു എന്നുമാണ് അദ്ദേഹം വാദിച്ചത്. ഇത് അറബികള്‍ക്കു ബോധ്യപ്പെട്ടില്ല. അവരെ ബോധ്യപ്പെടുത്തുന്നതില്‍ മുഹമ്മദ് തീര്‍ത്തും പരാജയപ്പെടുകയാണുണ്ടായത്."

ചില ഖുര്‍ആന്‍ വാക്യങ്ങള്‍ കാണുക:

1. "നീ ഈ ജനത്തോട് ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരെന്നും സൂര്യചന്ദ്രന്‍മാരെ കീഴ്പ്പെടുത്തിവെച്ചതാരെന്നും ചോദിച്ചാല്‍, തീര്‍ച്ചയായും ഇവര്‍ പറയും: `അല്ലാഹു` എന്ന്. പിന്നെങ്ങനെയാണിവര്‍ വഞ്ചിക്കപ്പെടുന്നത്? ... മാനത്തുനിന്ന് മഴ വര്‍ഷിക്കുന്നതും ചത്തുകിടന്ന ഭൂമിയെ അതുവഴി സജീവമാക്കുന്നതും ആരെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഇവര്‍ പറയും: `അല്ലാഹു' എന്ന്…. (ഖുര്‍ആന്‍ 29: 61, 63)

2. അല്ലാഹുവിനെ കൂടാതെ മറ്റു രക്ഷകന്‍മാരെ വരിക്കുകയും എന്നിട്ട്, അവരെ ഞങ്ങള്‍ ആരാധിക്കുന്നത് 'അവര്‍ ഞങ്ങളെ അല്ലാഹുവിങ്കലേക്ക് അടുപ്പിക്കുന്നതിനുവേണ്ടി മാത്രമാകുന്നു` എന്ന് ന്യായീകരിക്കുകയും ചെയ്യുന്നവര്‍ ഉണ്ടല്ലോ; അവര്‍ ഭിന്നിക്കുന്ന കാര്യങ്ങളിലൊക്കെയും തീര്‍ച്ചയായും അല്ലാഹു വിധികല്‍പിക്കുന്നതാകുന്നു.
(ഖുര്‍ആന്‍ 39: 3)

3. 'ഈ ജനം അല്ലാഹുവിനെക്കൂടാതെ, തങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്തതിനെ ആരാധിച്ചുകൊണ്ടിരിക്കുന്നു. അവര്‍ വാദിക്കുന്നു: `ഇക്കൂട്ടര്‍ അല്ലാഹുവിങ്കല്‍ ഞങ്ങളുടെ ശിപാര്‍ശകരാണ്.` നീ അവരോടു പറയുക: നിങ്ങള്‍ അല്ലാഹുവിന് വാനങ്ങളിലോ ഭുവനത്തിലോ അവന്‍ അറിയാത്ത കാര്യങ്ങള്‍ അറിയിച്ചുകൊടുക്കുകയാണോ?' (ഖുര്‍ആന്‍ 10: 18)

4. 'എന്നിട്ട് പുരുഷന്‍ സ്ത്രീയെ ആശ്ലേഷിച്ചപ്പോള്‍ അവള്‍ അവനില്‍നിന്ന് ലഘുവായ ഒരു ഭാരം വഹിച്ചു. അവള്‍ അതുമായി നടന്നു. പിന്നീട് അതിന്‍റെ ഭാരം വര്‍ദ്ധിച്ചപ്പോള്‍ ഇരുവരും തങ്ങളുടെ നാഥനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു: `നീ ഞങ്ങള്‍ക്ക് ഒരു നല്ല കുഞ്ഞിനെ പ്രദാനംചെയ്താല്‍ ഞങ്ങള്‍ നിന്നോട് നന്ദിയുള്ളവരായിരിക്കും.` എന്നാല്‍, അല്ലാഹു അവര്‍ക്കൊരു നല്ല കുഞ്ഞിനെ പ്രദാനം ചെയ്തപ്പോള്‍ അവര്‍ക്കല്ലാഹു നല്‍കിയതില്‍ മറ്റുള്ളവരെ അവന്‍റെ പങ്കാളികളായി ആരോപിക്കുകയായി. അവര്‍ ജല്‍പിക്കുന്ന പങ്കാളിത്തത്തിനെല്ലാം അതീതനും അത്യുന്നതനുമത്രെ അല്ലാഹു. … അല്ലാഹുവിനെ വെടിഞ്ഞ് നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവരുണ്ടല്ലോ, നിങ്ങള്‍ എപ്രകാരമുള്ള അടിമകളാണോ, അതുപോലുള്ള അടിമകള്‍ മാത്രമാകുന്നു അവര്‍. അവരോടു പ്രാര്‍ഥിച്ചുനോക്കുക. അവര്‍ നിങ്ങളുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കട്ടെ; അവരെക്കുറിച്ച് നിങ്ങള്‍ക്കുള്ള ധാരണകള്‍ ശരിയാണെങ്കില്‍. അവര്‍ക്ക് കാലുകളുണ്ടോ നടക്കാന്‍? കൈകളുണ്ടോ പിടിക്കാന്‍? കണ്ണുകളുണ്ടോ നോക്കാന്‍? കാതുകളുണ്ടോ കേള്‍ക്കാന്‍? നീ അവരോടു പറയുക: `ദൈവത്തിന്റെ പങ്കാളികളായി നിങ്ങള്‍ സങ്കല്‍പിക്കുന്നവരെ വിളിക്കുവിന്‍. എന്നിട്ട് എല്ലാവരും ചേര്‍ന്ന് എനിക്കെതിരില്‍ തന്ത്രങ്ങളാസൂത്രണം ചെയ്യുവിന്‍. എനിക്ക് ഒട്ടും അവധി തരേണ്ടതില്ല. ഈ വേദമവതരിപ്പിച്ച ദൈവമാരോ അവനാകുന്നു എന്റെ രക്ഷകനും സഹായിയും. അവന്‍ നല്ലവരായ മനുഷ്യരെ സംരക്ഷിക്കുന്നു. നേരെമറിച്ച്, അല്ലാഹുവിനെ വെടിഞ്ഞ് നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവരോ, അവര്‍ നിങ്ങളെ സഹായിക്കാന്‍ കഴിവുള്ളവരല്ല; തങ്ങളെ സ്വയം സഹായിക്കാനും അവര്‍ യോഗ്യരല്ല'.
(ഖുര്‍ആന്‍ 7: 189-197)

ബഹുദൈവ വിശ്വാസികളുടെ മാനസികാവസ്ഥയാണ്‌ ഖുര്‍ആന്‍ ഈ വരച്ചു കാണിച്ചിരിക്കുന്നത്. അല്ലാഹുവിനെ മുഖ്യ ദൈവമായി കാണുകയും, അവന്‍റെ അടുക്കല്‍ ശുപാര്‍ശക്കാരാകാനുള്ള യോഗ്യത മാത്രം തങ്ങളുടെ കുട്ടി ദൈവങ്ങള്‍ക്ക് വകവച്ച് കൊടുക്കുകയുമാണവര്‍ ചെയ്തത്. കുട്ടി ദൈവങ്ങള്‍ അല്ലാഹുവുവിന്‍റെ മേലെയാണെന്നോ തുല്യരാണെന്നോ ഒന്നും അവര്‍ കരുതിയിരുന്നില്ല. അല്ലാഹുവിന്‍റെ സൃഷ്ടികളും ദാസന്‍മാരുമാണ്‌ ആ ദൈവങ്ങള്‍ എന്നേ വിശ്വസിച്ചിരുന്നുള്ളു. എന്നാല്‍ മി. ജബ്ബാര്‍ അല്ലാഹുവിനെ മാത്രം ഇകഴ്ത്തിക്കാണിക്കാനാണ്‌ ശ്രമിക്കുന്നത്; അതിന്നായി ആരെ പുകഴ്ത്താനും അദ്ദേഹത്തിന്ന് ഒരു മടിയുമില്ല. മക്കയിലെ ബഹുദൈവ വിശ്വാസികള്‍ പോലും ഇത്രയും തരം താഴ്ന്നിരുന്നില്ല.

ഖുര്‍ആനിന്‍റെ മലയാള വിവര്‍ത്തനവും വ്യാഖ്യാനവും വായിക്കാന്‍: thafheem.net

KK Alikoya said...

ജബ്ബാര്‍ എഴുതി: ""വ്യാജന്മാരായ മറ്റു ദൈവങ്ങളെപ്പോലെ അല്ലാഹുവും ഒരു മനുഷ്യനെത്തന്നെ ദൂതനാക്കി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്തേ? എന്ന ചോദ്യവും വളരെ പ്രസക്തവും ന്യായവുമായിരുന്നു. അതിനുള്ള മറുപടി എത്ര ബാലിശമായിരുന്നു എന്നു നോക്കൂ:
“നേര്‍വഴിവന്നെത്തിയപ്പോള്‍ അതില്‍ വിശ്വസിക്കുന്നതില്‍നിന്നു ജനങ്ങളെ തടഞ്ഞത്,അല്ലാഹു മനുഷ്യനെയാണോ റസൂലായി അയച്ചിരിക്കുന്നത്? എന്ന അവരുടെ വാദം മാത്രമാണ്.പറയുക:“നടക്കുന്ന മലക്കുകളാണു ഭൂമിയില്‍ താമസക്കാരെങ്കില്‍ ആകാശത്തു നിന്നും ഒരു മലക്കിനെ നാം റസൂലായി അയക്കുമായിരുന്നു” [17:94-95]"

ഈ ചോദ്യം ബുദ്ധിശൂന്യമാണെന്ന് കണ്ടെത്തിയ ബുദ്ധി അപാരം തന്നെ! മനുഷ്യരുടെ മാര്‍ഗ്ഗ ദര്‍ശകനും മാതൃകാ പുരുഷനുമാകാന്‍ മനുഷ്യന്ന് മാത്രമേ കഴിയുകയുള്ളു എന്ന ലളിതമായ സത്യമാണിത്. പ്രവാചകനുമായി ഇടപഴകിയ പോലെ അവര്‍ക്ക് ഒരു മാലാഖയുമായി ഇടപഴകാന്‍ കഴിയുമായിരുന്നില്ല. പ്രവാചകന്‍ മനസ്സിലാക്കിയത് പോലെ ഒരു മാലാഖയ്ക്ക് അവരെ മനസ്സിലാക്കാനും കഴിയുമായിരുനില്ല. അത് കൊണ്ടാണ്‌ മലക്കുകളാണ്‌ ഭൂമിയില്‍ ഉണ്ടായിരുന്നതെങ്കില്‍ മലക്കിനെ ദൂതനാക്കുമായിരുന്നു എന്ന് ഖുര്‍ആന്‍ പറഞ്ഞത്. അതായത് ഭൂമിയില്‍ ജീവിക്കുന്നത് മനുഷ്യരായത് കൊണ്ടാണ്‌ മനുഷ്യ പ്രവാചകനെ അയച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയാത്തത് ഇസ്‌ലാം വിരോധം ജബ്ബാറിന്‍റെ മനസ്സിനെ വല്ലാതെ അന്ധമാക്കിയത് കൊണ്ട് മാത്രമാണ്‌.

KK Alikoya said...

ജബ്ബാര്‍ എഴുതി: "മുന്‍ കാലങ്ങളില്‍ പ്രവാചകന്മാര്‍ ഉള്ളപ്പോള്‍തന്നെ ശിക്ഷയിറക്കിയിരുന്നതായി നബി പറ്ഞ്ഞതുകൊണ്ടാണ് അവര്‍ അങ്ങനെയും വെല്ലു വിളി നടത്തിയത്. നബിക്കു പരിക്കേല്‍ക്കാതെ ശത്രുക്കളെ ശിക്ഷിക്കാന്‍ പോലും കഴിയാത്ത ദൈവം?"

'നബിക്ക് പരിക്കേല്‍ക്കാതെ ശിക്ഷയിറക്കാന്‍ കഴിയാത്തത് കൊണ്ട്' എന്നതൊക്കെ ജബ്ബാറിന്‍റെ ബുദ്ധിയില്‍ തോന്നുന്നതാണ്‌. അല്ലാഹുവിന്‍റെ നടപടിക്രമം ഇപ്രകാരമാണ്‌:

1. 'ഒരു ദൂതനെ അയക്കുവോളം നാം ആരെയും ശിക്ഷിക്കുകയില്ല.' (ഖുര്‍ആന്‍ 17:15)

2. 'നീ (അതായത് ഒരു ദൂതന്‍)അവര്‍ക്കിടയില്‍ ഉള്ളിടത്തോളം അല്ലാഹു അവരെ ശിക്ഷിക്കുകയില്ല;' (ഖുര്‍ആന്‍ 21:33)

3. 'പമോചനം തേടിക്കൊണ്ടിക്കുന്നവരെയും  അല്ലാഹു ശിക്ഷിക്കുകയില്ല'. (ഖുര്‍ആന്‍ 21:33)

4. നൂഹ് പറഞ്ഞു: നാഥാ, ഈ നിഷേധികളിലാരെയും ഭൂമിയില്‍ വസിക്കാന്‍ വിടരുതേ, വിട്ടാല്‍ നിന്റെ ദാസന്മാരെ ഇവര്‍ വഴിതെറ്റിക്കും. (ഖുര്‍ആന്‍ 71: 26, 27)

5. ഇവരുടെ വംശത്തില്‍ ജനിക്കുന്നവരൊക്കെയും ദുഷ്ടന്മാരും കടുത്ത സത്യവിരോധികളുമായിരിക്കും. (ഖുര്‍ആന്‍ 71: 26, 27)

ഈയൊരവസ്ഥയില്‍ ഒരു ജനത എത്തിച്ചേരുമ്പോഴാണ്‌ അവരെ അല്ലാഹു നശിപ്പിക്കുക.
എന്നാല്‍ മക്കയിലെ അവിശ്വാസികളുടെ കാര്യത്തില്‍ അവരെയൊന്നടങ്കം നശിപ്പിക്കുകയെന്ന നിലപാടെടുക്കേണ്ട ആവശ്യമില്ലെന്ന് അല്ലാഹുവിന്നറിയാമായിരുന്നു. പില്‍ക്കാല ചരിത്രം അതിന്ന് സാക്ഷിയാണ്‌.
ഖുര്‍ആന്‍ പറഞ്നു: " അതിനാല്‍ നീ ഉപദേശം ചെയ്യുക. നിന്‍റെ നാഥന്‍റെ അനുഗ്രഹത്താല്‍ നീ ജ്യോത്സ്യനല്ല, ഭ്രാന്തനുമല്ല. `ഇയാള്‍ ഒരു കവിയാണ്, ഇയാളുടെ കാര്യത്തില്‍ നമുക്ക് കാലത്തിന്റെ കറക്കം കാത്തിരിക്കാം` എന്നാണോ ഇവര്‍ പറയുന്നത്? ഇവരോട് പറയുക: `ശരി, കാത്തിരിക്കുവിന്‍. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.` (ഖുര്‍ആന്‍ 52: 29-31)

അവര്‍ കാത്തിരുന്നു; ബോധ്യം വന്നു; വിശ്വസിച്ചു. ആ ചരിത്രത്തില്‍ നിന്ന് നമുക്ക് പാഠമുള്‍ക്കോള്ളാം. അല്ലാതെ ഇനിയെന്താണ്‌ കാത്തിരിക്കാനുള്ളത്?

KK Alikoya said...

ജബ്ബാര്‍ എഴുതി: "വേദം ഒറ്റത്തവണയായി ഇറക്കാത്തതെന്തേ? എന്ന ചോദ്യത്തിനു താങ്കള്‍ക്കു ഗ്രഹിക്കാനാണ് എന്ന മുടന്തന്‍ ന്യായമാണു മറുപടി.[25:32]"

അതെ, ഗ്രഹിക്കാന്‍ വേണ്ടി തന്നെ. ഒരോ സന്ദര്‍ഭത്തിനനുസരിച്ച്, ആവശ്യം പരിഗണിച്ച്, അല്ലാഹു നബിക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുകയായിരുന്നു. ഓരോ വചനവും കൃത്യമായും മനസ്സിലാക്കാന്‍ നബിക്കും ആ സമൂഹത്തിനും അത് മൂലം സാധിച്ചു. അവര്‍ മനസ്സിലാക്കിയതിന്‍റെ ചരിത്രം നമുക്കും പാഠമാകുന്നു. അത് കൊണ്ടാണ്‌ 'യുദ്ധം ചെയ്യുക' എന്ന കല്‍പ്പന കണ്ടിട്ടും ഇന്നത്തെ ഇന്ത്യന്‍ മുസ്‌ലിംകള്‍ യുദ്ധം ചെയ്യാത്തത്. ഏത് സാഹചര്യത്തിലാണ്‌ ആ കല്‍പ്പന കിട്ടിയതെന്നത് വ്യക്തമാണ്‌. സമാന സാഹചര്യത്തിലേ യുദ്ധം ചെയ്യാവൂ എന്നാണ്‌ വിശ്വാസികള്‍ ഖുര്‍ആനില്‍ നിന്ന് പഠിച്ചിട്ടുള്ളത്.

കള്ളനെയും വ്യഭിചാരിയെയും എങ്ങനെ ശിക്ഷിക്കണമെന്നും, പലിശക്കാരനോട് യുദ്ധം പ്രഖ്യാപിക്കണമെന്നുമുള്ള കല്‍പ്പനകള്‍ ഖുര്‍ആനില്‍ ഇല്ലാത്തത് കൊണ്ടോ അത് കാണാത്തത് കൊണ്ടോ അല്ല; ആ കല്‍പ്പന നടപ്പില്‍ വരുത്താന്‍ ഖുര്‍ആന്‍ കല്‍പ്പിച്ചതോ അനുവദിച്ചതോ ആയ സാഹചര്യത്തിലല്ല ഇന്ത്യന്‍ മുസ്‌ലിംകളുള്ളത്; അത്കൊണ്ടാണ്‌ അത് നടപ്പില്‍ വരുത്താന്‍ ശ്രമിക്കുകയോ, ആവശ്യപ്പെടുകയോ ചെയ്യാത്തത്. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ അവതരിച്ചത് ഈയൊരു പാഠം ലോക ജനതക്ക് നല്‍കുന്നതിന്ന് വേണ്ടി തന്നെ ആയിരുന്നുവെന്നാണ്‌ ഖുര്‍ആന്‍ വ്യക്തമാക്കിയത്.

ഖുര്‍ആന്‍ പറയുന്നു: "നിഷേധികള്‍ ചോദിക്കുന്നു: `ഇയാള്‍ക്ക് ഈ ഖുര്‍ആന്‍ മുഴുവന്‍ ഒറ്റയൊരിക്കലൊന്നായി ഇറക്കപ്പെടാത്തതെന്ത് ഇപ്രകാരം ചെയ്തത് നാം അത് നിന്റെ മനസ്സില്‍ നന്നായി പതിപ്പിക്കുന്നതിനു വേണ്ടിയാകുന്നു. (ഇതേ ആവശ്യത്തിന് തന്നെയാണ്) നാം അതിനെ നിശ്ചിതക്രമത്തില്‍ വെവ്വേറെ ഭാഗങ്ങളാക്കിയത്. (മറ്റൊരു മെച്ചവും കൂടിയുള്ളത്) എന്തെന്നാല്‍ അവര്‍ ഓരോ വിചിത്ര ന്യായങ്ങളുമായി നിന്നെ സമീപിച്ചപ്പോഴൊക്കെ നാം ഉടനെ നിനക്കതിന്റെ ശരിയായ മറുപടിയെത്തിക്കുകയും ഏറ്റം നല്ല നിലയില്‍ വിശദീകരിച്ചുതരികയും ചെയ്തിട്ടുണ്ട്. മുഖംകുത്തി നരകത്തിലേക്ക് തള്ളപ്പെടുന്ന ജനമുണ്ടല്ലോ, അവരുടെ നിലപാട് ഏറ്റവും ദുഷ്ടവും മാര്‍ഗം ഏറ്റവും പിഴച്ചതുമത്രെ." (25: 32-34)

ea jabbar said...

സ്വര്‍ഗ്ഗവും നരകവുമൊക്കെ ബന്ധപ്പെട്ട പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം. ഇവിടെ പ്രധാനവിഷയം നഖ്ലയിലെ കൊള്ളയും അതിലേക്കു നയിച്ച മക്കയിലെ ആശയപ്രചാരണവും പരാജയവുമൊക്കെയാണ്.

paltalk said...

"Each religion is only as good as the behaviour of its followers"

Mr. Jabbar, I understand that you are a good man. you are against violence.So you are better than the follower of any religion, because all religions justify crime and violence somewhere.
The problem with Islam is that they dont have scientific way to find out who really is the criminal. Science and technology was not developed to find out who is right and who is wrong, who lied and who told the truth. For example a person or a group will be killed based on heresy, without deeply analysing the facts.We have the version of quran only in all such incidents. God knows, how many innocents got killed by these moral preachers

ea jabbar said...

*എന്നാല്‍ മി. ജബ്ബാര്‍ അല്ലാഹുവിനെ മാത്രം ഇകഴ്ത്തിക്കാണിക്കാനാണ്‌ ശ്രമിക്കുന്നത്;
----
അല്ലാഹുവും ലാത്തയും തമ്മില്‍ എന്തു വ്യത്യാസം? ഇതാണു മക്കയിലെ ആളുകളും ചോദിച്ചതിന്റെ പൊരുള്‍ . അതു ബോധ്യപ്പെടാനുള്ള നിര്‍ദേശങ്ങള്‍ക്കു മുമ്പിലാണു മുഹമ്മദും “അല്ലാഹു”വും പരിഹാസ്യരായത്.
അള്ളാഹുവിനോട് ഒരു കൊല്ലം ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം പകരം ലാത്തമനാത്ത് ദൈവങ്ങളോട് താങ്കള്‍ ഒരു മാസം പ്രാര്‍ത്ഥിക്കുക. ആരില്‍നിന്നാണു പ്രതികരണമുണ്ടാകുന്നതെന്നു പരീക്ഷിക്കാം. ഈ നിര്‍ദേശമാണ് “ലകും ദീനുകും ... “ എന്ന മറുപടിയില്‍ കലാശിച്ചത്. ബോധ്യപ്പെടാതെ വിശ്വസിക്കാനാവില്ല എന്ന അവരുടെ നിലപാടു തന്നെയല്ലേ ശരി? ബോധ്യപ്പെടുത്താന്‍ പിന്നീട് വാള്‍ പ്രയോഗിക്കേണ്ടി വന്നത് ആശയപാപ്പരത്തം കൊണ്ടു തന്നെയാണ്.

ea jabbar said...

*മനുഷ്യരുടെ മാര്‍ഗ്ഗ ദര്‍ശകനും മാതൃകാ പുരുഷനുമാകാന്‍ മനുഷ്യന്ന് മാത്രമേ കഴിയുകയുള്ളു എന്ന ലളിതമായ സത്യമാണിത്.
----
നൂറുക്കണക്കികുനു മനുഷ്യപ്രവാചകന്മാരും വെളിച്ചപ്പാടുകളും വെളിപാടുകള്‍ ഉരുവിട്ടു കൊണ്ട് രംഗത്തുണ്ടായിരുന്ന കാല‍ത്ത് മനുഷ്യരോട് ആശയവിനിമയം ചെയ്യാന്‍ ഈ വ്യാജന്മാരുടെ അതേ ടെക്നിക് മാത്രമേ സര്‍വ്വജ്ഞാനി ദൈവത്തിനും പ്രയോഗിക്കാനുണ്ടായിരുന്നുള്ളു എന്നാണോ സുഹൃത്തേ മനസ്സിലാക്കേണ്ടത്? മനുഷ്യരോട് കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ഇത്രയും ദുരൂഹവും സംശയാസ്പദവുമായ ഒരു വഴി മാത്രമേ പാവം അള്ളാഹുവിനറിയുമായിരുന്നുള്ളൂ എന്നാണല്ലോ താങ്കളുടെ വാദം. അല്ലാഹുവിനെ ഇങ്ങനെ കൊച്ചാക്കണമായിരുന്നോ? കാര്യങ്ങള്‍ സ്വയം ചിന്തിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലും കൊടുക്കാന്മായിരുന്നില്ലേ ഈ സര്‍വ്വശക്തന്? പ്രകൃതിയില്‍ നിന്നും നേരിട്ടു കാര്യങ്ങള്‍ ഗ്രഹിക്കാന്‍ മനുഷ്യനു കഴിവു കൊടുത്തു കൂടേ? അശരീരിയായി ആകാശത്തുനിന്നും നേരിട്ടു വെളിപാടുകള്‍ കേള്‍പ്പിച്ചു കൂടേ? മലക്കുകള്‍ വന്നു പറഞ്ഞു കൊടുത്താല്‍ എന്താ കുഴപ്പം? അതു മനസ്സിലാക്കാന്‍ പറ്റുന്ന മാന‍സികാവസ്ഥയില്‍ മനുഷ്യനെ മാറ്റി സൃഷ്ടിക്കാന്‍ പ്രയാസമുണ്ടോ അല്ലാഹുവിന്? എല്ലാം ഒരാള്‍ വന്നു ഡമോണ്‍സ്ട്രെയ്റ്റ് ചെയ്തു കാണിച്ചാലേ മനസ്സിലാകൂ എന്നാണോ? സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനുമായ ദൈവത്തിനാണോ ഈ വക പ്രശ്നങ്ങള്‍ക്കു ഫലപ്രദമായ പരിഹാരം കാണാന്‍ നിവൃത്തിയില്ലാത്തത്?

ea jabbar said...

*അവര്‍ കാത്തിരുന്നു; ബോധ്യം വന്നു; വിശ്വസിച്ചു.
----
കഴുത്തിനു മീതെ വാള്‍ ഉയര്‍ന്നു നിന്നപ്പോള്‍ അവരൊക്കെ അങ്ങു “വിശ്വസിച്ചു” അല്ലാതെ ബോധ്യം വന്നതല്ല. ആയിരുന്നെങ്കില്‍ അതിനു മുമ്പേ അവരൊക്കെ വിശ്വസിക്കുമായിരുന്നു.

ea jabbar said...

*അതെ, ഗ്രഹിക്കാന്‍ വേണ്ടി തന്നെ. ഒരോ സന്ദര്‍ഭത്തിനനുസരിച്ച്, ആവശ്യം പരിഗണിച്ച്, അല്ലാഹു നബിക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുകയായിരുന്നു. ഓരോ വചനവും കൃത്യമായും മനസ്സിലാക്കാന്‍ നബിക്കും ആ സമൂഹത്തിനും അത് മൂലം സാധിച്ചു.
-----
മൂസാനബിക്ക എല്ലാം ഒരു പലകയില്‍ എഴുതി ഒറ്റയടിക്കങ്ങു കൊടുത്തിട്ടും കുഴപ്പമൊന്നുമുണ്ടായില്ല. അതോ അതിന്റെ അപ്രായോഗികത ബോധ്യപ്പെട്ടതിനാല്‍ അല്ലാഹു തീരുമാനം മാറ്റിയതോ?
ഏതായാലും നമുക്കൊക്കെ[ മുഹമ്മദിന്റെ കാലശേഷം ജീവിക്കുന്നവര്‍ക്കൊക്കെ] ഘട്ടംഘട്ട ഡമോണ്‍സ്റ്റ്രേഷന്‍ ഇല്ലാതെ തന്നെ കുര്‍ ആന്‍ മനസ്സിലാകുന്നുണ്ടെങ്കില്‍ പിന്നെ അന്നു മാത്രം ഒറ്റത്തവണ ഇറക്കിയാല്‍ പറ്റില്ല എന്നു തോന്നുന്നതെന്തുകൊണ്ട്. ഗന്ഥം ഒറ്റത്തവണ അങ്ങിറക്കിയ ശേഷം സന്ദര്‍ഭം വരുന്നതനുസരിച്ച് അതിലെ വെളിപാടുകള്‍ എടുത്തങ്ങു വിശദീകരിച്ചാല്‍ അതായിരുന്നില്ലേ കൂടുതല്‍ ലളിതവും വിശ്വാസയോഗ്യവും ആവുക?
സന്ദര്‍ഭത്തിനനുസരിച്ച് മുഹമ്മദിന്റെ നാവിലൂടെ പുറത്തു വരുമ്പോള്‍ അതൊക്കെ അദ്ദേഹത്തിന്റെ തന്നെ ചിന്തകളാണെന്നല്ലേ ആളുകള്‍ക്കു തോന്നുക. അതു തന്നെയല്ലേ സത്യം? അല്‍ അഹ്സാബ് എന്ന അധ്യായം പൂര്‍ണമായി ചര്‍ച്ചക്കിട്ടത് ഈ കാര്യം വ്യക്തമാക്കാനാണ്. അവിടെ ഒരാളെയും കണ്ടില്ല.

ea jabbar said...

നമ്മുടെ ചിന്താശക്തിയെ ഒരു മൂഡവിശ്വാസത്തിനു മുമ്പില്‍ പണയം വെച്ചു കഴിഞ്ഞാല്‍ പിന്നെ ആ വിശ്വാസത്തിന്റെ കുറ്റിക്കു ചുറ്റും കറങ്ങാനല്ലാതെ വിശാലമായ ഒരു മേച്ചില്പുറവും കണ്ടെത്താനാവില്ല. അതാണിവിടെയും നാം കാണുന്നത്.
----
ദൈവത്തിനു തന്റെ സൃഷ്ടികളായ മനുഷ്യര്‍ തന്നെ മനസ്സിലാക്കണമെന്നും ആരാധിക്കണമെന്നും ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ , അര്‍ധരാത്രിയില്‍ പാറമടയില്‍ ഒറ്റക്കിരുന്ന് ധ്യാനിക്കുന്ന ഒരാളുടെ അടുത്തേയ്ക്ക് ആരും കാണാത്ത ഒരു വിചിത്രജന്തുവിനെ പറഞ്ഞയച്ച് മറ്റാരും സാക്ഷികളില്ലാതെ വെളിപാടു പറഞ്ഞു കൊടുത്ത്, അയാള്‍ നേരം പുലര്‍ന്നപ്പോള്‍ പേടിച്ച് വിറച്ച് ഭാര്യയുടെ അടുത്തേക്കോടി... കാര്യം പറയുകയും , പിന്നെ കാഫറുകളും ജാഹിലുകളുമായ ജ്യോല്‍ത്സ്യന്‍മാരുടെയും ക്രിസ്ത്യാനികളുടെയും ജാഹിലിയ്യാ അറബികളുടെ ചില അന്ധവിശ്വാസ പരീക്ഷണങ്ങളുടെയുമൊക്കെ പിന്‍ ബലത്തില്‍ , സംഭവിച്ചത് ദൈവീകവെളിപാടായിരുന്നു എന്നു ബോധ്യപ്പെടുത്തി , അതു പിന്നെ ആളുകളെ പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടി... ഇങ്ങനെയൊക്കെയാണോ സാമാന്യബുദ്ധിയും വിവേകവുമുള്ള ഒരു ദൈവം സൃഷ്ടികളെ നേര്‍മാര്‍ഗ്ഗത്തിലാക്കുന്നത്? എന്തിനിങ്ങനെയൊക്കെ ദുരൂഹവും ജുഗുപ്സാവഹവുമായ മാര്‍ഗ്ഗമൊക്കെ ദൈവം സ്വീകരിക്കണം? അദ്ദേഹത്തിനു തന്നെ, ആരും തന്നെ വിശ്വസിച്ചു പോകരുതെന്ന് എന്താണിത്ര വാശി ? മനസ്സിലാകാത്തതുകൊണ്ടു ചോദിക്കുകയാണേ !

ea jabbar said...

ആകാശത്തിന്റെ മറവില്‍ ഒളിച്ചിരുന്നുകൊണ്ട് തന്റെ സൃഷ്ടികളായ ഈ പാവം ജന്തുക്കളെ പരസ്പരം വാളെടുത്തു കഴുത്തു വെട്ടാന്‍ ഉപദേശിക്കുകയും അതിനവരെ സഹായിക്കുകയും അവരുടെ ഗോത്രയുദ്ധങ്ങളില്‍ സ്വയം കക്ഷി ചേര്‍ന്നു കൊണ്ടു സ്വയം ചെറുതാവുകയുമൊക്കെ ചെയ്യുന്ന “അല്ലാ‍ഹു” എന്ന ഈ കുട്ടിദൈവത്തിന് ലാത്തയെക്കാള്‍,മനാത്തയെക്കാള്‍, എന്തു മഹത്വമാണുള്ളത്?

KK Alikoya said...
This comment has been removed by the author.
KK Alikoya said...

ജബ്ബാര്‍ എഴുതി: "സ്വര്‍ഗ്ഗവും നരകവുമൊക്കെ ബന്ധപ്പെട്ട പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം. "

സ്വര്‍ഗ്ഗവുമായി ബന്ധപ്പെട്ട എന്‍റെ കമന്‍റ്‌ ബന്ധപ്പെട്ട ബ്ലോഗില്‍ താങ്കള്‍ അപ്രൂവ് ചെയ്യാത്തത് കൊണ്ടാണ്‌ അത് ഞാനിവിടെ അയച്ചത്. അതും, താങ്കള്‍ പരസ്യമായി എന്നെ ആ ബ്ലോഗിലേക്ക് ക്ഷണിച്ച ശേഷം. ആ കമന്‍റ്‌ താങ്കളെ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് മനസ്സിലായി. അത് കൊണ്ടാണല്ലോ അത് അവിടെ അപ്രൂവ് ചെയ്യാതിരുന്നതും, ഇവിടെ പോസ്റ്റ് ചെയ്തപ്പോള്‍ ഡിലീറ്റ് ആക്കിയതും. (ഇതാ ഇവിടെ: http://rationalism-malayalam.blogspot.com/2010/09/blog-post.html )
മക്കയിലെ മുശ്‌രിക്കുകളുടെ സംവാദ പരാചയവും ഇങ്ങനെത്തന്നെ ആയിരുന്നു. ഖുര്‍ആനില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി അവര്‍ പല കോപ്രായങ്ങളും കാട്ടിയിരുന്നു. "ഈ സത്യനിഷേധികള്‍ പറയുന്നു: `ഈ ഖുര്‍ആന് നിങ്ങള്‍ ചെവികൊടുക്കുകയേ അരുത്. അത് കേള്‍പ്പിക്കപ്പെടുമ്പോള്‍ ബഹളമുണ്ടാക്കുക. അങ്ങനെ നിങ്ങള്‍ക്കതിനെ ജയിക്കാം.` ഈ നിഷേധികളെ നാം കൊടിയ ശിക്ഷ രുചിപ്പിക്കുകതന്നെ ചെയ്യും. അവര്‍ ചെയ്തുകൊണ്ടിരുന്ന കൊടും പാതകങ്ങള്‍ക്ക് തികഞ്ഞ പ്രതിഫലം നല്‍കുന്നതുമാകുന്നു. അല്ലാഹുവിന്റെ വൈരികള്‍ക്കുള്ള ആ പ്രതിഫലമത്രെ നരകം! അതില്‍തന്നെയായിരിക്കും അവരുടെ സ്ഥിര താമസത്തിനുള്ള വീട്."(ഖുര്‍ആന്‍ 41: 26-28)
ഈ സൂക്തം മൌദൂദി വ്യാഖ്യാനിക്കുനു: 'നബി(സ)യുടെ പ്രബോധനം പരാജയപ്പെടുത്താന്‍ നിശ്ചയിച്ച മക്കയിലെ അവിശ്വാസികള്‍ അവലംബിച്ച പരിപാടികളിലൊന്നായിരുന്നു ഇത്. ഖുര്‍ആന്‍ ജനഹൃദയങ്ങളിലുളവാക്കുന്ന പ്രതികരണത്തെക്കുറിച്ചും അത് കേള്‍പ്പിക്കുന്ന ആളുടെ അവസ്ഥയെയും അത്തരം ഒരു വ്യക്തിത്വം അത് അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന ഉയര്‍ന്ന പ്രതിഫലനശക്തിയെയും കുറിച്ചും അവര്‍ക്ക് നന്നായറിയാമായിരുന്നു. ഇത്ര ഉന്നതനായ ഒരാളില്‍നിന്ന്, ഈ വിധം ഹൃദയാവര്‍ജകമായ വചനങ്ങള്‍ കേള്‍ക്കുന്നവര്‍ അതില്‍ ആകൃഷ്ടരാവുക തന്നെ ചെയ്യുമെന്ന് അവര്‍ മനസ്സിലാക്കി. അതുകൊണ്ട് ഈ വചനങ്ങള്‍ കേള്‍ക്കാതെയും ആരെയും കേള്‍പ്പിക്കാതെയും കഴിക്കാന്‍ പരിപാടിയിട്ടു. മുഹമ്മദ് അത് കേള്‍പ്പിക്കാന്‍ തുടങ്ങിയാല്‍ ഉടനെ ബഹളം കൂട്ടുക, കൂക്കും ചൂളവുമിടുക, സന്ദേഹങ്ങളും വിമര്‍ശനങ്ങളും തുരുതുരാ ഉന്നയിക്കുക, അങ്ങനെ അദ്ദേഹത്തിന്റെ ശബ്ദം ആര്‍ക്കും കേള്‍ക്കാനാവാത്തവണ്ണം രംഗം ശബ്ദമുഖരിതമാക്കുക, ഇത്തരം സൂത്രങ്ങളിലൂടെ അല്ലാഹുവിന്റെ പ്രവാചകനെ തോല്‍പിച്ചുകളയാമെന്നായിരുന്നു അവരുടെ വിചാരം.'
നബിയുടെ പ്രബോധനം പരാചയമായിരുന്നുവെങ്കില്‍  എന്തിനായിരുന്നു ഈ കുരവയിടല്‍?

ea jabbar said...

അതുകൊണ്ട് ഈ വചനങ്ങള്‍ കേള്‍ക്കാതെയും ആരെയും കേള്‍പ്പിക്കാതെയും കഴിക്കാന്‍ പരിപാടിയിട്ടു. മുഹമ്മദ് അത് കേള്‍പ്പിക്കാന്‍ തുടങ്ങിയാല്‍ ഉടനെ ബഹളം കൂട്ടുക,
---
അതാണു പറഞ്ഞത് മനുഷ്യന്റെ നാക്കും വാക്കും കടമെടുത്ത് ഒരു ദൈവം സംസാരിക്കാന്‍ പോയതാണിതിനൊക്കെ കാരണമായത്. ആകാശത്തുനിന്നും അശരീരിയായി കേള്‍പ്പിച്ചിരുന്നെങ്കില്‍ അവര്‍ ബഹളം വെച്ച് തടസ്സമുണ്ടാക്കില്ലായിരുന്നു. ഒരു ദൈവമൊക്കെയാകുമ്പോള്‍ അല്‍പ്പം വിവരവും കാര്യബോധവും വേണ്ടേ ? അല്ലാഹുവിനതില്ലാതെ പോയി !

KK Alikoya said...

ഇസ്‌ലാമിന്‍റെ പ്രബോധന വിജയത്തിന്ന് ത്ടയിടാന്‍  വേണ്ടി മക്കയിലെ അവിശ്വാസികള്‍ പ്രയോഗിച്ച മറ്റൊരു തന്ത്രം ഖുര്‍ആന്‍ വിവരിക്കുന്നു:
"വഞ്ചനാത്മകമായ വര്‍ത്തമാനങ്ങള്‍ വിലയ്ക്കുവാങ്ങി കൊണ്ടുവരുന്ന8 ചില മനുഷ്യരുണ്ട്; ഒരു വിവരവുമില്ലാതെ ദൈവിക മാര്‍ഗത്തില്‍നിന്ന് ജനത്തെ വ്യതിചലിപ്പിക്കുന്നതിനും ഈ മാര്‍ഗത്തിലേക്കുള്ള പ്രബോധനത്തെ പരിഹസിക്കുന്നതിനും വേണ്ടി. അത്തരമാളുകള്‍ക്കുള്ളത് അവരെ അത്യധികം നിന്ദിതരാക്കുന്ന ശിക്ഷയത്രെ. നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍, താനതു കേട്ടിട്ടേയില്ല എന്ന മട്ടില്‍ മഹാ ഗര്‍വോടെ അവന്‍ തിരിഞ്ഞുകളയുന്നു; കാതുകളില്‍ അടപ്പുള്ളതുപോലെ. ശരി, അവനെ വേദനയേറിയ ശിക്ഷയുടെ സുവിശേഷമറിയിച്ചുകൊള്ളുക. (31:6,7)

ഈ സൂക്തത്തിന്‌ മൌദൂദിയുടെ വ്യാഖ്യാനം:
"ഇബ്നു ഹിശാം മുഹമ്മദുബ്നു ഇസ്ഹാഖിനെ ഉദ്ധരിക്കുന്നു: മക്കയില്‍ നിഷേധികളുടെ സകലവിധ പ്രതിലോമ പ്രവര്‍ത്തനങ്ങളെയും അതിജയിച്ചുകൊണ്ട് നബി(സ)യുടെ സന്ദേശം പ്രചരിച്ചുകൊണ്ടിരുന്നപ്പോള്‍ നള്റുബ്നു ഹാരിസ് ഖുറൈശികളോടു പറഞ്ഞു: `നിങ്ങള്‍ ഇയാള്‍ക്കെതിരില്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതുകൊണ്ടൊന്നും ഫലമില്ല. കുട്ടിക്കാലം മുതല്‍ മധ്യവയസ്സുവരെ നിങ്ങള്‍ക്കിടയില്‍ കഴിഞ്ഞുകൂടിയവനാണ് ഇയാള്‍. ഇന്നേവരെ ഇയാള്‍ സ്വഭാവചര്യകളില്‍ സര്‍വോല്‍കൃഷ്ടനായിരുന്നു. വിശ്വസ്തതയില്‍ എല്ലാവരുടെയും മുമ്പിലായിരുന്നു. ഇന്നിതാ നിങ്ങള്‍ പറയുന്നു; അയാള്‍ ജ്യോത്സ്യനാണ്, മാന്ത്രികനാണ്, ഭ്രാന്തനാണ്, കവിയാണ് എന്നൊക്കെ. ഇതൊക്കെ ആരാണ് വിശ്വസിക്കുക?! മാന്ത്രികന്മാര്‍ ഏതുതരം സൂത്രങ്ങളാണവലംബിക്കുകയെന്ന് ജനങ്ങള്‍ക്കറിയില്ലെന്നോ? ഒരു ജ്യോത്സ്യന്‍ ഏതുതരം വര്‍ത്തമാനങ്ങളാണ് പറയുകയെന്ന് ജനങ്ങള്‍ക്കറിയില്ലേ? കവിതയെയും കവികളെയും കുറിച്ച് ആളുകള്‍ തീരേ അജ്ഞരാണോ? ഭ്രാന്തിനെക്കുറിച്ചും ജനങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നാണോ? ഈ ആരോപണങ്ങളില്‍ ഏതാണ് മുഹമ്മദി(സ)ന്ന് യോജിക്കുക; അത് വിശ്വസിപ്പിച്ച് ജനങ്ങളെ അയാളില്‍നിന്നകറ്റുവാന്‍? നില്‍ക്കട്ടെ, ഞാനിതിനൊരു വിദ്യ കണ്ടിട്ടുണ്ട്.` അനന്തരം അയാള്‍ ഇറാഖിലേക്കു പോയി. അവിടെനിന്ന് അനറബി രാജാക്കന്മരുടെ ചരിതങ്ങളും റുസ്തം കഥകളും ശേഖരിച്ചുകൊണ്ടുവന്ന് മക്കയില്‍ കഥാസദസ്സുകള്‍ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. അപ്പോള്‍ ജനശ്രദ്ധ ഖുര്‍ആനില്‍നിന്നകന്ന് കഥകളില്‍ മുഴുകിക്കൊള്ളുമല്ലോ. (സീറത്തു ഇബ്നിഹിശാം വാള്യം 1, പേജ് 320-321) ഇതേ നിവേദനം `അസ്ബാബുന്നുസൂലി`ല്‍ വാഹിദി , കല്‍ബിയില്‍ നിന്നും മുഖാതിലില്‍നിന്നും ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു അബ്ബാസ് ഇപ്രകാരംകൂടി പ്രസ്താവിച്ചിരിക്കുന്നു: നള്ര്‍ ഈ ഉദ്ദേശ്യാര്‍ഥം ഗായികകളായ ദാസികളെക്കൂടി വാങ്ങിക്കൊണ്ടുവന്നിരുന്നു. ആരെങ്കിലും പ്രവാചകന്റെ പ്രബോധനത്തില്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്നു കേട്ടാല്‍ അയാള്‍ക്ക് ഒരു ദാസിയെ ഏല്‍പിച്ചുകൊടുക്കും. അവളോട് പറയും: `നന്നായി ആടിപ്പാടി ഇദ്ദേഹത്തിന്റെ മനസ്സിനെ കീഴടക്കി മറ്റേ ഭാഗത്തു നിന്നകറ്റണം.` മഹാ ധിക്കാരികള്‍ എക്കാലത്തും തുടര്‍ന്നുവന്നിട്ടുള്ള ഒരു സൂത്രം തന്നെയാണിത്. സാധാരണക്കാരെ കളിതമാശകളുടെയും കഥകളുടെയും സംസ്കാരത്തില്‍ മുക്കിക്കളയാന്‍ ശ്രമിക്കുക. അങ്ങനെ അവരെ ഗൌരവമുള്ള ജീവിത പ്രശ്നങ്ങളെക്കുറിച്ചും തങ്ങള്‍ മഹാനാശത്തിലേക്ക് തള്ളിവിടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നതിനെക്കുറിച്ചും ഒട്ടും ബോധമില്ലാത്തവരാക്കിത്തീര്‍ക്കുക. `ലഹ്വുല്‍ ഹദീസി`ന്റെ ഈ വ്യാഖ്യാനം നിരവധി സഹാബികളില്‍നിന്നും താബിഇകളില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്."

(ഇബ്‌നു ഇസ്‌ഹാഖ്, ഇബ്‌നു ഹിഷാം, വാഹിദി, ഇബ്‌നു അബ്ബാസ് എന്നിവരെയാണ്‌ മൌദൂദി അവലംബിച്ചതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.)

ഇസ്‌ലാമിക പ്രബോധനം പരാചയമായിരുന്നുവെങ്കില്‍, സംവാദത്തില്‍ മുശ്‌രിക്കുകള്‍ വിജയിച്ചു നില്‍ക്കുകയായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഇത്തരം 'ശ്രദ്ധ തിരിക്കല്‍' പരിപാടികള്‍ അവര്‍ നടത്തിയിരുന്നത്?
മദീനയുല്‍ ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ മാത്രമുള്ള ആളുകളെ യുദ്ധം തുടങ്ങുന്നതിന്ന് വളരെ മുമ്പ് തന്നെ പ്രവാചകന്ന് കിട്ടിയിട്ടുണ്ടായിരുന്നു എന്ന് ആര്‍ക്കാണറിയാത്തത്?
Read: thafheem.net and tafheem.net

ea jabbar said...

സ്വര്‍ഗ്ഗവുമായി ബന്ധപ്പെട്ട എന്‍റെ കമന്‍റ്‌ ബന്ധപ്പെട്ട ബ്ലോഗില്‍ താങ്കള്‍ അപ്രൂവ് ചെയ്യാത്തത് കൊണ്ടാണ്‌ അത് ഞാനിവിടെ അയച്ചത്.
-----
അങ്ങനെയൊരു കമന്റ് ഇതു വരെ വന്നതോര്‍മ്മയില്ല. ഒരു കാര്യം ചെയ്യൂ. ഒന്നു കൂടി പോസ്റ്റ് ചെയ്തോളൂ. തീര്‍ച്ചയായും അപ്രൂവ് ചെയ്യുകയും ചര്‍ച്ച തുടരുകയും ചെയ്യും

ea jabbar said...

അത്തരമാളുകള്‍ക്കുള്ളത് അവരെ അത്യധികം നിന്ദിതരാക്കുന്ന ശിക്ഷയത്രെ. നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍, താനതു കേട്ടിട്ടേയില്ല എന്ന മട്ടില്‍ മഹാ ഗര്‍വോടെ അവന്‍ തിരിഞ്ഞുകളയുന്നു; കാതുകളില്‍ അടപ്പുള്ളതുപോലെ. ശരി, അവനെ വേദനയേറിയ ശിക്ഷയുടെ സുവിശേഷമറിയിച്ചുകൊള്ളുക.
-----
30 വര്‍ഷത്തിലേറെയായി ഞാനിതൊക്കെ കേള്‍ക്കാന്‍ തുടങ്ങീട്ട്. ഖുര്‍ ആന്‍ വായിച്ചു തന്നെയാണു ഞാനും അവിശ്വാസിയായത്. ‘പടച്ചോന്‍‘ എന്നെ ഒരു നിലയ്ക്കും ഉപദ്രവിച്ചിട്ടില്ല. പടച്ചോന്റെ രക്ഷക്കിറങ്ങിയ പടപ്പുകള്‍ ഒരുപാടുപദ്രവിച്ചിട്ടുണ്ട്. പടച്ചോന്‍ ഇല്ല എന്നങ്ങനെ എനിക്കു ബോധ്യമാവുകയും ചെയ്തു. സര്‍വ്വശക്തനായ ദൈവത്തിനു വേണ്ടി വാളെടുക്കുന്ന പാവം മനുഷ്യര്‍ !!

ea jabbar said...

നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍, താനതു കേട്ടിട്ടേയില്ല എന്ന മട്ടില്‍ മഹാ ഗര്‍വോടെ അവന്‍ തിരിഞ്ഞുകളയുന്നു; കാതുകളില്‍ അടപ്പുള്ളതുപോലെ.
-------
അടപ്പിട്ടു കാതുകളും ‘ഹൃദയങ്ങളും” മൂടുന്നതും ഈ അല്ലാഹു തന്നെയെന്നും കുര്‍ ആന്‍ പറയുന്നു.

മക്കക്കാര്‍ അത്രയൊക്കെയല്ലേ ചെയ്തുള്ളു. മുഹമ്മദോ അദ്ദേഹത്തെ വിമര്‍ശിക്കാന്‍ നാവു പൊന്തിച്ചവരെയൊക്കെ വാളിനിരയാക്കിക്കൊണ്ടാണു പ്രതികരിച്ചത്. മുഹമ്മദിനെക്കാള്‍ എന്തുകൊണ്ടും മികച്ച സംസ്കാരമായിരുന്നു കുറൈശി മുശ്രിക്കുകളുടേത്.

KK Alikoya said...

Alikoya wrote: "സ്വര്‍ഗ്ഗവുമായി ബന്ധപ്പെട്ട എന്‍റെ കമന്‍റ്‌ ബന്ധപ്പെട്ട ബ്ലോഗില്‍ താങ്കള്‍ അപ്രൂവ് ചെയ്യാത്തത് കൊണ്ടാണ്‌ അത് ഞാനിവിടെ അയച്ചത്.
-----
Jabbar replied:
അങ്ങനെയൊരു കമന്റ് ഇതു വരെ വന്നതോര്‍മ്മയില്ല. ഒരു കാര്യം ചെയ്യൂ. ഒന്നു കൂടി പോസ്റ്റ് ചെയ്തോളൂ. തീര്‍ച്ചയായും അപ്രൂവ് ചെയ്യുകയും ചര്‍ച്ച തുടരുകയും ചെയ്യും"

Alikoya:
മുമ്പ് രണ്ട് തവണ ആ കമന്‍റ്‌ അയച്ചിട്ടുണ്ട്. അപ്പോള്‍ താങ്കള്‍ അപ്രൂവ് ചെയ്തില്ല. പിന്നെ ഈയിടെ ആ ബ്ലോഗിലേക്ക് താങ്കളെന്നെ ക്ഷണിച്ചപ്പോള്‍ ആ കാര്യം ഞാന്‍ ഉണര്‍ത്തിയതും ആ കമന്‍റ്‌ ഇവിടെ പോസ്റ്റ് ചെയ്തതും. അത് താങ്കള്‍ ഡിലീറ്റ് ചെയ്തു. താങ്കളുടെ അഭ്യര്‍ത്ഥന മാനിച്ച് മൂന്നാം തവണ ഞാനത് ഇപ്പോള്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു. എന്‍റെ ബ്ലോഗില്‍ അത് വായിക്കുവാന്‍: http://rationalism-malayalam.blogspot.com/2010/09/blog-post.html

ea jabbar said...

ദൈവത്തിനു ബുദ്ധിയുണ്ടായിരുന്നെങ്കില്‍ പറയാനുള്ള കാര്യങ്ങള്‍ ആകാശത്തുനിന്നും അശരീരിയായി കേള്‍പ്പിക്കുകയും അത് ലോകത്തുള്ള എല്ലാ ഭാഷക്കാര്‍ക്കും മനസ്സിലാക്കുമാറു ഒരേ സമയം ഭാഷാന്തരം ചെയ്യുകയും ആകാശത്തു തന്നെ എല്ലാ ഭാഷയിലും എഴുതിക്കാണിക്കുകയും ചെയ്യുകയായിരുന്നു വേണ്ടത്. അതല്ലാതെ ലോകത്തിന്റെ ഒരു മൂലയില്‍ പോയി ഒരു പ്രാദേശികഭാഷ കടമെടുത്ത് ആര്‍ക്കും കാണാന്‍ പറ്റാത്ത ഒരു മലക്കിനെ ഇടനിലക്കാരനാക്കി മാറ്റാരും സാക്ഷിയില്ലാതെ ഒരു മനുഷ്യന്റെ നാവിലൂടെ പറഞ്ഞു കേള്‍പ്പിക്കുക യല്ല വേണ്ടത്. ആളുകള്‍ വിശ്വസിക്കണം എന്നു നിര്‍ബ്ബന്ധമുണ്ടെങ്കില്‍ അങ്ങനെ പല മാര്‍ഗ്ഗങ്ങളും അവലംബിക്കാമായിരുന്നു.
എന്നാല്‍ കുര്‍ ആനില്‍ പറയുന്നത് അല്ലാഹു തന്നെ നേരിട്ട് ഹാജറായാലും “അല്ലാഹു ഉദ്ദേശിച്ചാല്‍ അല്ലാതെ ആരും വിശ്വസിക്കുകയില്ല“ എന്നാണ്. എന്നു വെച്ചാല്‍ ആരും വിശ്വസിക്കരുത് എന്നാണു മൂപ്പര്‍ക്കു നിര്‍ബ്ബന്ധം എന്ന്! നോക്കണേ ഒരു ദൈവത്തിന്റെ കുരുട്ടുബുദ്ധി !
രോഗാതുരമായ ഒരു വികല മനസ്സിന്റെ ഭാവനയല്ലാതെ മറ്റൊന്നുമല്ല ഈ ദൈവം!
ഇത്രയും യുക്തിഹീനമായ മറ്റൊരു ദൈവം ഉണ്ടോ എന്നും സംശയമാണ്.

ea jabbar said...

നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍, താനതു കേട്ടിട്ടേയില്ല എന്ന മട്ടില്‍ മഹാ ഗര്‍വോടെ അവന്‍ തിരിഞ്ഞുകളയുന്നു; കാതുകളില്‍ അടപ്പുള്ളതുപോലെ.
------
അത്രയ്ക്കുണ്ട് അതിന്റെ ആകര്‍ഷണീയത !
മാസ്മരികത!!

ea jabbar said...

ഇത്ര ഉന്നതനായ ഒരാളില്‍നിന്ന്, ഈ വിധം ഹൃദയാവര്‍ജകമായ വചനങ്ങള്‍ കേള്‍ക്കുന്നവര്‍ അതില്‍ ആകൃഷ്ടരാവുക തന്നെ ചെയ്യുമെന്ന് അവര്‍ മനസ്സിലാക്കി.
-----
എന്നിട്ടെന്തേ അവര്‍ സ്വയം വിശ്വസിക്കാതിരുന്ന്ത്? നരകത്തില്‍ പോകുമെന്നുറപ്പുണ്ടായിട്ടും !

KK Alikoya said...

Alikoya: ഖുര്‍ആനില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി അവര്‍ പല കോപ്രായങ്ങളും കാട്ടിയിരുന്നു.
-----
Jabbar: ‘ഖുര്‍ ആന്‍ സംവാദം‘ എന്ന എന്റെ ബ്ലോഗില്‍നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി മുസ്ലിം സുഹൃത്തുക്കളും തുടക്കം മുതലേ പല കോപ്രായങ്ങളും കാട്ടിയിരുന്നു.

Alikoya:

അപ്പോള്‍ നിങ്ങള്‍ തുല്യ ദുഖിതര്‍!ആ ദുഃഖത്തില്‍ ഞാനും പങ്ക് ചേരുന്നു. അതോടൊപ്പം ചില കാര്യങ്ങള്‍ ചോദിക്കട്ടെ:

1. അവിശ്വാസികള്‍ ആളുകളെ ഖുര്‍ആനില്‍ നിന്നകറ്റാന്‍ ശ്രമിച്ചത് എന്തിനായിരുന്നു?

2. ഖുര്‍ആന്‍ നടത്തിയ പ്രബോധനം വിജയമായിരുന്നുവെന്നും അത് ആളുകളെ ആകര്‍ഷിച്ചിരുന്നു എന്നുമല്ലേ അതിന്നര്‍ത്ഥം?

3. അത് ആളുകളെ ആകര്‍ഷിച്ചിരുന്നില്ലെങ്കില്‍ പിന്നെ അകറ്റാന്‍ ശ്രമിച്ചതെന്തിനായിരുന്നു?

4. സംവാദത്തില്‍ ഖുര്‍ആന്‍ പരാചയപ്പെടുകയാണ്‌ ചെയ്തിരുന്നതെങ്കില്‍, അത് അങ്ങനെ പരാചയപ്പെടട്ടെ എന്ന് കരുതി വെറുതെ വിട്ടാല്‍ പോരായിരുന്നോ?

5. മറ്റു രീതിയില്‍ ആളുകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഖുര്‍ആന്‍ ഒന്ന് മനസ്സിലാക്കി നോക്കണമെന്ന് ആളുകള്‍ക്ക് തോന്നുമായിരുന്നില്ലേ? അങ്ങനെ തോന്നിയതായി ചരിത്രത്തിലുണ്ടോ?

6. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുകയും എന്നിട്ട് ഖുര്‍ആന്‍ കേള്‍ക്കാനോ വായിക്കാനോ ശ്രമിക്കുകയും അങ്ങനെ അയാള്‍ ഇസ്‌ലാമിന്‍റെ കടുത്ത വിരോധിയായി മാറുകയും ചെയ്തതിന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാമോ?

7. ഇബ്‌നു ഹിഷാം, ഇബ്‌നു ഇസ്‌ഹാഖ്, ഇബ്‌നു അബ്ബാസ്, വാഹിദി എന്നിവര്‍ ഇതിനെക്കുറിച്ച് വല്ലതും എഴുതിയത് താങ്കള്‍ കണ്ടിട്ടുണ്ടോ?
.....
താങ്കള്‍ നേരത്തെ എഴുതിയിരുന്നു: "അങ്ങനെയൊന്നുമല്ല സുഹൃത്തേ ഈ നിഗമനത്തിലെത്തിയത്. ചരിത്രമൊക്കെ നന്നായി മനസ്സിലാക്കിത്തന്നെയാണ്."

ea jabbar said...

1. അവിശ്വാസികള്‍ ആളുകളെ ഖുര്‍ആനില്‍ നിന്നകറ്റാന്‍ ശ്രമിച്ചത് എന്തിനായിരുന്നു?
------
പറ്റുന്നേടത്തൊക്കെ യുക്തിവാദികളുടെ ബ്ലോഗും ലേഖനങ്ങളും പുസ്തകങ്ങളുമൊക്കെ മുസ്ലിംങ്ങള്‍ വിലക്കുന്നത് എന്തുകൊണ്ടാ ? അതേ കാരണം കൊണ്ടുതന്നെയാകും. തങ്ങളുടെ പാരംബര്യ വിശ്വാസങ്ങളെ നിഷേധിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത് ആ വിശ്വാസികള്‍ക്കും സഹിക്കാന്‍ കഴിഞ്ഞില്ലായിരിക്കും.

ea jabbar said...

2. ഖുര്‍ആന്‍ നടത്തിയ പ്രബോധനം വിജയമായിരുന്നുവെന്നും അത് ആളുകളെ ആകര്‍ഷിച്ചിരുന്നു എന്നുമല്ലേ അതിന്നര്‍ത്ഥം?
-----
യുക്തിവാദികള്‍ പറയുന്നത് സത്യമാണെന്നു വ്യക്തമായതുകൊണ്ടാണോ നിരോധനം?
അതോ ശല്യമാണെന്നു തോന്നിയിട്ടോ?
മുഹമ്മദിന്റെ പ്രബോധനം ഒരു ശല്യമായി അവര്‍ക്കു തോന്നിയതാകാം !

ea jabbar said...

3. അത് ആളുകളെ ആകര്‍ഷിച്ചിരുന്നില്ലെങ്കില്‍ പിന്നെ അകറ്റാന്‍ ശ്രമിച്ചതെന്തിനായിരുന്നു?
---
അതു തങ്ങളുടെ ആളുകളെ വഴി തെറ്റിക്കും എന്നവര്‍ ആശങ്കിച്ചു കാണും .

ea jabbar said...

4. സംവാദത്തില്‍ ഖുര്‍ആന്‍ പരാചയപ്പെടുകയാണ്‌ ചെയ്തിരുന്നതെങ്കില്‍, അത് അങ്ങനെ പരാചയപ്പെടട്ടെ എന്ന് കരുതി വെറുതെ വിട്ടാല്‍ പോരായിരുന്നോ?
---
അതുകൊണ്ടാണല്ലോ അദ്ദേഹത്തെ അവര്‍ കൊല്ലാതിരുന്നത്.

ea jabbar said...

5. മറ്റു രീതിയില്‍ ആളുകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഖുര്‍ആന്‍ ഒന്ന് മനസ്സിലാക്കി നോക്കണമെന്ന് ആളുകള്‍ക്ക് തോന്നുമായിരുന്നില്ലേ? അങ്ങനെ തോന്നിയതായി ചരിത്രത്തിലുണ്ടോ?
---
അറിയില്ല

ea jabbar said...

7. ഇബ്‌നു ഹിഷാം, ഇബ്‌നു ഇസ്‌ഹാഖ്, ഇബ്‌നു അബ്ബാസ്, വാഹിദി എന്നിവര്‍ ഇതിനെക്കുറിച്ച് വല്ലതും എഴുതിയത് താങ്കള്‍ കണ്ടിട്ടുണ്ടോ?
----
അവരൊക്കെ ഈ മതത്തെ പുകഴ്ത്തി മാത്രം ഏകപക്ഷീയമായി എഴുതിയവര്‍ തന്നെ. എങ്കിലും ഇന്നത്തെ മൂല്യബോധം അവര്‍ക്കില്ലാത്തതിനാല്‍ കുറെ സത്യങ്ങള്‍ അതിന്റെയൊക്കെ വരികളിലും വരികള്‍ക്കിടയിലും കണ്ടത്താം . മറുപക്ഷത്തിന്റെ വേര്‍ഷന്‍ എന്തൊക്കെയെന്നറിയാന്‍ നമുക്കു നിവൃത്തിയില്ലല്ലോ. അതുകൊണ്ടു തന്നെ ഈ ചരിത്രമൊന്നും പൂര്‍ണമായും സത്യമാകില്ല എന്നുറപ്പാണ്. മുഹമ്മ്ദ് എന്തൊക്കെയാണു തങ്ങളോട് ചെയ്തതെന്നും എന്തുകൊണ്ടാണു തങ്ങള്‍ അദ്ദേഹത്തെ എതിര്‍ത്തതെന്നും ഈ ഖുറൈശികള്‍ നമ്മോടു പറഞ്ഞാലല്ലേ നമുക്ക് ഇരു വശവും മനസ്സിലാക്കി ഒരു നിഷ്പക്ഷ നിലപാടിലെത്താനാകൂ. ഖുറൈശികളുടേതായി ഒന്നും ഇസ്ലാം അവശേഷിപ്പിച്ചില്ല എന്നതാണു പ്രശ്നം.

ea jabbar said...

ആ കമന്റ് ഞാന്‍ ഒഴിവാക്കിയിരുന്നു.
[കുറാന്‍ സംവാദം... ]

KK Alikoya said...

ജബ്ബാര്‍ എഴുതി: "എന്നിട്ടെന്തേ അവര്‍ സ്വയം വിശ്വസിക്കാതിരുന്ന്ത്? നരകത്തില്‍ പോകുമെന്നുറപ്പുണ്ടായിട്ടും !"
..............

1. നാല്‍പ്പതാമത്തെ വയസ്സില്‍ പ്രവാചകത്വം കിട്ടിയ മുഹമ്മദ് എത്ര വര്‍ഷം കഴിഞ്ഞാണ്‌ യുദ്ധം ചെയ്യാന്‍ തുടങ്ങിയത്?
2. യുദ്ധം തുടങ്ങുന്ന സമയത്ത് പ്രവാചകന്ന് കൃത്യം/ സുമാര്‍ എത്ര അനുയായികളുണ്ടായിരുന്നു?
3. ഇവര്‍ അനുയായികളാകാന്‍ കാരണം എന്തായിരുന്നു? എന്തായിരുന്നു അവരുടെ പ്രചോദനം?
4. മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം നടത്തിയ അനുയായികള്‍ കൃത്യം/ സുമാര്‍ എത്ര പേരുണ്ടായിരുന്നു?
5. ഈ കാലത്ത് മദീനയില്‍ പ്രവാചകന്ന് കൃത്യം/ സുമാര്‍ എത്ര അനുയായികളുണ്ടായിരുന്നു?
6. യുദ്ധം ചെയ്യാത്ത കാലത്ത്, ആരുടെയും നിര്‍ബന്ധത്തിന്ന് വഴങ്ങിയല്ലാതെ, കുറെ അനുയായികളെ മുഹമ്മദ് നബിക്ക് കിട്ടിയിട്ടുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
7. അവിശ്വസിക്കാന്‍ പലരും നിര്‍ബന്ധിച്ചിട്ടും, അതിന്നായി അതി ക്രൂരമായി പീഡിപ്പിച്ചിട്ടും പിന്തിരിയാതെ ചിലര്‍ മുഹമ്മദിന്‍റെ കൂടെ തന്നെ ഉറച്ചു നിന്നുവെന്ന് മുസ്‌ലിംകള്‍ പറയുന്നു. ഇത് ശരിയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ശരിയാണെങ്കില്‍ അവരെ പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു?
8. ഇങ്ങനെ പീഡിപ്പിക്കപ്പെട്ട രണ്ട് പേര്‍ രക്തസാക്ഷികളായെന്നും ഇസ്‌ലാം ഉപേക്ഷിക്കുന്നതിനേക്കാള്‍ മരണമാണ്` നല്ലതെന്ന് അവര്‍ തീരുമാനിച്ചുവെന്നും മുസ്‌ലിംകള്‍ പറയുന്നു. ഇത് ശരിയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ശരിയാണെങ്കില്‍ അവരെ പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു?

ചിന്തകന്‍ said...

a jabbar said...
[[അങ്ങനെയൊരു കമന്റ് ഇതു വരെ വന്നതോര്‍മ്മയില്ല. ഒരു കാര്യം ചെയ്യൂ. ഒന്നു കൂടി പോസ്റ്റ് ചെയ്തോളൂ. തീര്‍ച്ചയായും അപ്രൂവ് ചെയ്യുകയും ചര്‍ച്ച തുടരുകയും ചെയ്യും]]

....
[[ഒരു ദൈവമൊക്കെയാകുമ്പോള്‍ അല്‍പ്പം വിവരവും കാര്യബോധവും വേണ്ടേ ? അല്ലാഹുവിനതില്ലാതെ പോയി !]]

.....

[[ആകാശത്തിന്റെ മറവില്‍ ഒളിച്ചിരുന്നുകൊണ്ട് തന്റെ സൃഷ്ടികളായ ഈ പാവം ജന്തുക്കളെ പരസ്പരം വാളെടുത്തു കഴുത്തു വെട്ടാന്‍ ഉപദേശിക്കുകയും അതിനവരെ സഹായിക്കുകയും അവരുടെ ഗോത്രയുദ്ധങ്ങളില്‍ സ്വയം കക്ഷി ചേര്‍ന്നു കൊണ്ടു സ്വയം ചെറുതാവുകയുമൊക്കെ ചെയ്യുന്ന “അല്ലാ‍ഹു” എന്ന ഈ കുട്ടിദൈവത്തിന് ലാത്തയെക്കാള്‍,മനാത്തയെക്കാള്‍, എന്തു മഹത്വമാണുള്ളത്?]]


സംവാദത്തിൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്നായപ്പോൾ പഴയ യുക്തിവാത സ്വഭാവം വീണ്ടും പുറത്തെടുത്ത് തുടങ്ങി നമ്മുടെ ഇഎ ജബ്ബാർ മാസ്റ്റർ!
ea jabbar said...
[[ഖുര്‍ ആനിന്റെ അമാനുഷികതയെ പൊളിച്ചു കാട്ടുന്ന നിരവധി കുറിപ്പുകള്‍ ഞാന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആലിക്കോയക്ക് അവിടേയ്ക്കു സ്വാഗതം.

http://quranvimarsanam.blogspot.com/
http://kuransamvadam.blogspot.com/
ഇതൊക്കെ ചില ഗല്‍ഫ് രാജ്യങ്ങളില്‍ ബ്ലോക് ചെയ്തിട്ടുണ്ട്. കിട്ടുന്നില്ലെങ്കില്‍ അറിയിച്ചാല്‍ മറ്റു മാര്‍ഗ്ഗത്തില്‍ ലഭ്യമാക്കാം. ആലിക്കോയ ഏതു രാജ്യത്താണെന്നറിയില്ല.]]

ഒരു സംവാദത്തിൽ സത്യസന്ധത വളരെ അത്യാവശ്യമാണ്. ഒരു പോസ്റ്റിലേക്കു ലിങ്ക് നൽകുകയും ആ പോസ്റ്റിൽ നൽകിയ കമന്റ് പ്രസിദ്ധീകരികാതിരിക്കുകയും ഇവിടെ കമന്റ് നൽകിയപ്പോൾ ഡിലീറ്റാക്കുകയും ചെയ്യുന്നത് ആരെ/എന്തിനെ ഭയന്നിട്ടാണ് ജബ്ബാർ മാഷേ? ഒരേ പോസ്റ്റിൽ ന്നൂറായിരം വിഷയങ്ങൾ ചർച്ചക്ക് വെക്കുന്ന താങ്കൾക്കിപ്പോൾ ഇതിനോടരലർജ്ജി?

ലത്തീഫിനോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചതും താങ്കൾ തന്നെയല്ലേ?

[[സമഗ്രവും സമ്പൂര്‍ണ്ണവും എന്ന വകാശപ്പെടുന്ന ഒരു സിദ്ധാന്തത്തെ കഷ്ണം മുറിച്ചു മാത്രമേ ചര്‍ച്ച ചെയ്യാവൂ എന്നു പറയുന്നത് വൈരുദ്ധ്യമല്ലേ? മറുപടിക്കാരുടെ സൌകര്യം മാനിച്ചു വിമര്‍ശകര്‍ വിഷയം തെരഞ്ഞെടുക്കണം എന്നു പറയുന്നതിനര്‍ത്ഥമില്ല.]]


ഞാനൊരു ‘ലക്ഷകണക്കിന്റെ‘ റഫറൻസ് ചോദിച്ചിരുന്നു. അറിയില്ലെങ്കിൽ താങ്കളുടെ യുക്തിവാത കണക്കാണതെന്ന് വിചാരിച്ചോട്ടെ?

ea jabbar said...

ആലിക്കോയ മാഷാണല്ലേ? പരീക്ഷയ്ക്കു ചോദ്യമുണ്ടാക്കി ശീലിച്ചതാകും.

KK Alikoya said...

Alikoya wrote: "സ്വര്‍ഗ്ഗവുമായി ബന്ധപ്പെട്ട എന്‍റെ കമന്‍റ്‌ ബന്ധപ്പെട്ട ബ്ലോഗില്‍ താങ്കള്‍ അപ്രൂവ് ചെയ്യാത്തത് കൊണ്ടാണ്‌ അത് ഞാനിവിടെ അയച്ചത്.
-----
Jabbaar: അങ്ങനെയൊരു കമന്റ് ഇതു വരെ വന്നതോര്‍മ്മയില്ല. ഒരു കാര്യം ചെയ്യൂ. ഒന്നു കൂടി പോസ്റ്റ് ചെയ്തോളൂ. തീര്‍ച്ചയായും അപ്രൂവ് ചെയ്യുകയും ചര്‍ച്ച തുടരുകയും ചെയ്യും
September 19, 2010 6:38 AM

ea jabbar said...
ആ കമന്റ് ഞാന്‍ ഒഴിവാക്കിയിരുന്നു.
[കുറാന്‍ സംവാദം... ]
September 19, 2010 8:13 AM

ea jabbar said...

[[ആകാശത്തിന്റെ മറവില്‍ ഒളിച്ചിരുന്നുകൊണ്ട് തന്റെ സൃഷ്ടികളായ ഈ പാവം ജന്തുക്കളെ പരസ്പരം വാളെടുത്തു കഴുത്തു വെട്ടാന്‍ ഉപദേശിക്കുകയും അതിനവരെ സഹായിക്കുകയും അവരുടെ ഗോത്രയുദ്ധങ്ങളില്‍ സ്വയം കക്ഷി ചേര്‍ന്നു കൊണ്ടു സ്വയം ചെറുതാവുകയുമൊക്കെ ചെയ്യുന്ന “അല്ലാ‍ഹു” എന്ന ഈ കുട്ടിദൈവത്തിന് ലാത്തയെക്കാള്‍,മനാത്തയെക്കാള്‍, എന്തു മഹത്വമാണുള്ളത്?]]


സംവാദത്തിൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്നായപ്പോൾ പഴയ യുക്തിവാത സ്വഭാവം വീണ്ടും പുറത്തെടുത്ത് തുടങ്ങി നമ്മുടെ ഇഎ ജബ്ബാർ മാസ്റ്റർ!
-----
ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കരുത് അങ്ങനെ ചോദിച്ചവരൊക്കെ പിഴച്ചു പോയിട്ടുണ്ട്. [കുര്‍ ആന്‍]

ea jabbar said...

Jabbar: ‘ഖുര്‍ ആന്‍ സംവാദം‘ എന്ന എന്റെ ബ്ലോഗില്‍നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി മുസ്ലിം സുഹൃത്തുക്കളും തുടക്കം മുതലേ പല കോപ്രായങ്ങളും കാട്ടിയിരുന്നു.
---
ഇതാണുദ്ദേശിച്ചത്.

ea jabbar said...

ഈ കമന്റ് ഞാന്‍ ഒഴിവാക്കിയപ്പോഴേക്കും ആലിക്കോയ അതിനു മറുപടിയിട്ടിരുന്നു. അതേ കുറിച്ചാണു ഒഴിവാക്കി എന്നു പറഞ്ഞത്. അല്ലാതെ താങ്കള്‍ കുറാന്‍സംവാദത്തിലിട്ട കമന്റല്ല ഉദ്ദേശിച്ചത്. തെറ്റിദ്ധരിച്ചതോ ധരിപ്പിച്ചതോ?

ea jabbar said...

രേ പോസ്റ്റിൽ ന്നൂറായിരം വിഷയങ്ങൾ ചർച്ചക്ക് വെക്കുന്ന താങ്കൾക്കിപ്പോൾ ഇതിനോടരലർജ്ജി?
----
പോസ്റ്റിലെ വിഷയവുമായി ബന്ധമുള്ള കാര്യങ്ങള്‍ തന്നെ ഏറെ പറയാനുള്ളപ്പോള്‍ മറ്റു കാര്യങ്ങള്‍ വലിച്ചു കൊണ്ടു വരുന്നത് പണ്ട് ആ ഖുറൈശികള്‍ ബഹളം വെച്ചതുപോലുള്ള ഒരു സൂത്രപ്പണിയാണെന്നു തിരിച്ചറിയുന്നതുകൊണ്ടാണ്. അലര്‍ജിയുണ്ടെങ്കില്‍ അതാതു വിഷയങ്ങളുഇടെ പോസ്റ്റില്‍ ചര്‍ച്ച ചെയ്യില്ലല്ലോ.

ചിന്തകന്‍ said...

[[ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കരുത് അങ്ങനെ ചോദിച്ചവരൊക്കെ പിഴച്ചു പോയിട്ടുണ്ട്. [കുര്‍ ആന്‍] ]]

ഇതു കുര്‍ ആനില്‍ എവിടെയാ പറഞ്ഞത്? :)

ലക്ഷ കണക്ക് ഇപ്പോഴും കിട്ടിയില്ല!!!

നിഷ്കളങ്കന്‍ said...

എനിക്കൊന്നും ജബ്ബാര്‍ മാഷുടെ കൂടെ സംവദിച്ചു നില്‍ക്കാന്‍ കഴിയില്ല. കാരണം എനിക്ക് ഈ പറയുന്ന പുസ്തകങ്ങള്‍ വായിച്ചു അറിവില്ലല്ലോ.ഇപ്പോള്‍ ആലിക്കോയ വന്നപ്പോഴല്ലേ അറിയുന്നത് ഇതൊക്കെ വായിച്ച ആള്‍ വന്നാല്‍ ജബ്ബാര്‍ മാഷ്‌ അല്പം പാവം ആകുമെന്ന്.

സംവാദം തുടരുമെന്ന് ആശിക്കുന്നു. എന്‍റെ അഭിപ്രായം ജബ്ബാര്‍ മാഷിന്‍റെ കൂടെ സംവദിക്കാന്‍ കുട്ടികള്‍ പോര എന്നാണ്. മുസ്ലിങ്ങള്‍ മാഷെ ഗൗരവമായി കണക്കിലെടുക്കുന്നില്ല എന്നാണു എന്‍റെ തോന്നല്‍. അത് പോര, മാഷെ അവഗണിച്ചു തള്ളാതെ, പരിഗണിക്കുകയും സംവദിക്കുകയും വേണം. എന്നാലേ സംവാദം വൈജ്ഞാനികമാവൂ. സാധാരണയായി കുട്ടികളാണ് മാഷുമായി സംവദിക്കാറുള്ളത്. മുതിര്‍ന്നവര്‍ വന്നാല്‍ മാഷ്‌ പറയുന്ന പലതും തിരുത്താന്‍ തയ്യാറാവുന്നത് ഇവിടെ ഇപ്പോള്‍ കാണുന്നുണ്ടല്ലോ

ചിന്തകന്‍ said...

[[പോസ്റ്റിലെ വിഷയവുമായി ബന്ധമുള്ള കാര്യങ്ങള്‍ തന്നെ ഏറെ പറയാനുള്ളപ്പോള്‍ മറ്റു കാര്യങ്ങള്‍ വലിച്ചു കൊണ്ടു വരുന്നത് പണ്ട് ആ ഖുറൈശികള്‍ ബഹളം വെച്ചതുപോലുള്ള ഒരു സൂത്രപ്പണിയാണെന്നു തിരിച്ചറിയുന്നതുകൊണ്ടാണ്.]]

താങ്കളിട്ട പോസ്റ്റിലെ വിഷത്തില്‍ ഉത്തരം മുട്ടുമുട്ടുമ്പോള്‍ താങ്കള്‍ തന്നെ വിഷയങ്ങള്‍ മാറ്റി മാറ്റി കൊണ്ടിരിക്കുന്ന ഏര്‍പ്പാട് ഖുറൈശികല്‍ ചെയ്തതിന്റെ ബ്ലോഗ് കമന്റിം രൂപമാണ്. ലത്തീഫ് അക്കാര്യം സൂചിപ്പിച്ചപ്പോള്‍, ഈ മോഡേര്‍ണ്‍ ഖുറൈശി രീതിയെ ന്യായീകരിക്കല്‍ വേണ്ടിയാണ് ഇത് പോലൊരു കമന്റ് ലത്തീഫിന് നല്‍കിയത്.

[[സമഗ്രവും സമ്പൂര്‍ണ്ണവും എന്ന വകാശപ്പെടുന്ന ഒരു സിദ്ധാന്തത്തെ കഷ്ണം മുറിച്ചു മാത്രമേ ചര്‍ച്ച ചെയ്യാവൂ എന്നു പറയുന്നത് വൈരുദ്ധ്യമല്ലേ? മറുപടിക്കാരുടെ സൌകര്യം മാനിച്ചു വിമര്‍ശകര്‍ വിഷയം തെരഞ്ഞെടുക്കണം എന്നു പറയുന്നതിനര്‍ത്ഥമില്ല.]]

paltalk said...

ജബ്ബാര്‍ സര്‍
താങ്കളുടെ യുക്തിയുക്തമായ വാദങ്ങളെ കലപില ശബ്ദത്തില്‍ മൂക്കിക്കൊല്ലാന്‍
ശ്രമിക്കുകയാണ്‌ ചിലര്‍..
ഇത്‌ താങ്കളുടെ വിജയമാണ്‌..

paltalk said...
This comment has been removed by the author.
നിഷ്കളങ്കന്‍ said...

paltalk said...
ജബ്ബാര്‍ സര്‍
താങ്കളുടെ യുക്തിയുക്തമായ വാദങ്ങളെ കലപില ശബ്ദത്തില്‍ മൂക്കിക്കൊല്ലാന്‍
ശ്രമിക്കുകയാണ്‌ ചിലര്‍..
ഇത്‌ താങ്കളുടെ വിജയമാണ്‌..

XXXXX XXXX XXXX

എന്നാ പിന്നെ തക്ബീര്‍ അടിച്ചു പിരിയാം അല്ലേ പാല്ടാക്ക്?? പാല്‍ടാക്ക് മാഷെ ആളാണ്‌ അല്ലേ? ഇപ്പൊ മനസ്സിലായി.

ഇപ്പോഴാ ഈ ബ്ലോഗില്‍ കലപില കുറഞ്ഞ് ഒരല്പം മാന്യത വന്നത്. എന്‍റെ അഭിപ്രായത്തില്‍ സംവാദം തുടരട്ടെ. മുസ്ലിങ്ങളില്‍ കൂടുതല്‍ അറിവുള്ളവര്‍ മാഷെ അവഗണിക്കാതെ സംവാദത്തിനു വരട്ടെ. മാഷ്‌ ഇപ്പോള്‍ അങ്ങിനെ തോന്നിയ പോലെ പുസ്തകം എടുത്ത്‌ പറയില്ല. കാരണം എതിരാളിക്ക് ആ പുസ്തകം അറിയാല്ലോ.

കൂടുതല്‍ പേര്‍ ജബ്ബാര്‍ മാഷുമായി സംവാദത്തിനു വരിക. മുസ്ലിങ്ങളില്‍ വിവരമുള്ളവര്‍ മാഷെ അവഗണിക്കുന്ന നിലപാട് മാറ്റി സമയം നഷ്ടപ്പെട്ടാലും സംവാദത്തിന് വരട്ടെ. വിവരമില്ലാത്തവരെ വെറുതെ ഓരോന്ന് എഴുതിക്കൂട്ടി പറ്റിക്കുന്ന നിലപാടില്‍ നിന്നും മാഷ്‌ പിന്നോട്ട് പോകാന്‍ അത് വഴിവെക്കും.

ചിന്തകന്‍ said...

@പാല്‍ടക്

ജബ്ബാറിന്റെ ഏത് യുക്തിയുക്തമായ വാദങ്ങളാണ് ഉത്തരം നല്‍കപെടാതിരുന്നത്?

ഈ പോസ്റ്റിന്റെ വിഷയമെന്താണ്?
[[ഒരു ദൈവമൊക്കെയാകുമ്പോള്‍ അല്‍പ്പം വിവരവും കാര്യബോധവും വേണ്ടേ ? അല്ലാഹുവിനതില്ലാതെ പോയി !]]

ജബ്ബാറിന്റെ ഈ ചോദ്യങ്ങളൊക്കെ ഈ പോസ്റ്റിലെ വിഷയത്തിന്റെ ഭാഗമാകേണ്ടതാണോ? ഇതൊക്കെയാണോ താങ്കള്‍ പറയുന്ന യുക്തിയുക്തമായ ചോദ്യങ്ങള്‍? താങ്കള്‍ ഒരു വിശ്വാസിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. താങ്കളുടെ വിശ്വാസവുമായി ബന്ധപെട്ട് ഇത് പോലെ എത്ര ചോദ്യങ്ങള്‍ വേണമെങ്കിലും ചോദിക്കാന്‍ പറ്റുന്നതാണ്. ജബ്ബാറിന്റെ യുക്തിവാദത്തത്തെ പറ്റിയും ഇത് പോലുള്ള അതിഫയങ്കര ചോദ്യങ്ങള്‍ ചോദിക്കാന്‍ പറ്റും.

ഇപോസ്റ്റില്‍ ജബ്ബാര്‍ ഉന്നയിച്ച വസ്തുതാ വിരുദ്ധവും തെറ്റായതുമായ വാദങ്ങള്‍ക്കൊക്കെ ആലിക്കോയ മാഷ് വളരെ കൃത്യതയാര്‍ന്നതും വ്യക്തമായ തെളിവുകളോടും ഉത്തരം പറഞ്ഞു കഴിഞ്ഞു. ആ വാദങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ വയ്യ എന്നായപ്പോഴല്ലേ ഇത് പോലുള്ള അതിഫയങ്കര ചോദ്യങ്ങള്‍ പരിഹസിക്കുന്ന രൂപത്തില്‍ ജബ്ബാര്‍ ചോദിക്കാന്‍ തുടങ്ങിയത്?


അല്ലാ എങ്കില്‍ ജബ്ബാറിന്റെ ഈ പോസ്റ്റുമായി ബന്ധപെട്ട ഏതൊക്കെ ചോദ്യങ്ങള്‍ക്കൊണ് മറുപടി പറയാതെ പോയത് എന്ന് വ്യക്തമാക്കാനുള്ള ബാധ്യത താങ്കള്‍ക്ക് ഉണ്ട്. എവിടെയാണ് കലപില കൂട്ടുന്നത് എന്നും

Rational books said...

കത്തോലിക്കാ മതഭീകരതയ്ക്കെതിരേ മതവിരുദ്ധ റാലി

KK Alikoya said...

ജബ്ബാര്‍ എഴുതി: "കുര്‍ ആനിനെക്കാള്‍ നിലവാരമുള്ള കവിതകള്‍ ജാഹിലിയ്യാ കാല‍ത്തു തന്നെയുണ്ടായിരുന്നു. അവയിലെ വരികള്‍ പലതും അല്ലാഹു കോപ്പിയടിച്ചതും കാണാം !!
പിന്നീടും കുര്‍ ആനിനു സമ്പൂര്‍ണ പാരടി രചിക്കപ്പെട്ടിട്ടുണ്ട്. സിറിയന്‍ കവിയായിരുന്ന അബുല്‍ അലാ അല്‍ മ അര്രി ഒരുദാഹരണം മാത്രം."

1. ആ കവിതകള്‍ മനുഷ്യ ജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയോ? ഉണ്ടെങ്കില്‍ എന്തെല്ലം? തെളിവ് സമര്‍പ്പിക്കുക.
2. ആ കവിതകള്‍ ലോകത്ത് വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ എന്തെല്ലാം?
3. അവ പ്രായോഗികമായ ഒരു ജീവിത വ്യവസ്ഥയുടെ സമര്‍ര്‍പ്പിച്ചുവോ?
4. ഒരു ജീവിത വ്യവസ്ഥയുടെ പ്രയോഗവല്‍ക്കരണത്തിന്‌ അവ മേല്‍നോട്ടം വഹിച്ചുവോ?
5. പ്രാകൃതാവസ്ഥയിലായിരുന്ന ഒരു ജനതയെ ലോകത്തിന്‍റെ കടിഞ്ഞാണ്‍ പിടിക്കാന്‍ പോന്ന നിലവാരത്തിലേക്ക് അവ വളര്‍ത്തിയോ?
6. പൂര്‍വ്വകാല സംഭവങ്ങള്‍ അബദ്ധമുക്തമായി അവ വിവരിച്ചുവോ?
7. പൂര്‍വ്വ വേദങ്ങളായി കണക്കാക്കപ്പെടുന്ന ഗ്രന്‍ഥങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുവോ?
8. അവ പ്രവചനങ്ങള്‍ നടത്തിയോ?, ആ പ്രവചനങ്ങള്‍  പുലര്‍ന്നുവോ?
9. പൂര്‍വ്വ സമുദായങ്ങളുടെ വിശ്വാസ ആചാര സമ്പ്രദായങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുകയും  അതിലൂടെ അവരെ ചിന്തിപ്പിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്തുവോ?
10. മനുഷ്യജീവിതത്തിന്‍റെ സകല മേഖലകള്‍ക്കും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അവ സമര്‍പ്പിച്ചുവോ?

ഇതിനെല്ലാം പോസിറ്റീവായ ഉത്തരം, തെളിവ് സഹിതം നല്‍കാമെങ്കില്‍, ആ കവിതകള്‍ ഖുര്‍ആനിന്ന് ബദലായി സ്വീകരിക്കാന്‍ ഞാന്‍ തയ്യറാന്‌.

മനുഷ്യന്‍റെ വിശ്വാസം, ആരാധന, മറ്റ് ആത്മീയ കാര്യങ്ങള്‍, പെരുമാറ്റ മര്യാദ, കുടുംബ ജീവിതം, സാമൂഹിക ബന്ധം, ജനക്ഷേമം, ഇടപാടുകള്‍, ഭരണം, സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍, നീതിന്യായ സംവിധാനം, സാമ്പത്തിക ശാസ്ത്രം, യുദ്ധം, സമാധാനം, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നു തുടങ്ങി മനുഷ്യ ജീവിതതെ ബാധിക്കുന്ന സകല മേഖലകളിലും ഖുര്‍ആന്‍ മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നു. അവ പ്രായോഗികമാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.
ഇതിനെ എതിര്‍ക്കുന്ന യുക്തിവാദികള്‍ക്ക് പകരം സമര്‍പ്പിക്കാന്‍ എന്തുണ്ട്? നിങ്ങള്‍ക്ക് സമര്‍പ്പിക്കാനുള്ള ബദലുകള്‍ സമര്‍പ്പിക്കൂ. നമുക്കൊന്ന് താരതമ്യം ചെയ്ത് നോക്കാം. കഴിഞ്ഞ 14 നൂറ്റാണ്ടായി നേരിടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ വെല്ലുവിളി നേരിടാന്‍ താല്‍പര്യമുള്ളവര്‍ക്ക് ശ്രമിക്കാവുന്നതാണ്‌.

പക്ഷെ, അത് സര്‍ക്കസ് കൂടാരത്തിലെ കോമാളികളുടെ പ്രകടനത്തെ അനുസ്മരിപ്പിക്കുന്നതാകരുതെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു.

ea jabbar said...

ഉത്തരം മുട്ടിയ നബിയും അല്ലാഹുവും പിന്നീട് വിചിത്രമായ മറ്റൊരു സിദ്ധാന്തവുമായി രംഗത്തു വന്നു.

“അവരുടെ അടുക്കലേക്കു നാം മലക്കുകളെ ഇറക്കുകയും മരിച്ചവര്‍ അവരോട് സംസാരിക്കുകയും സകല വസ്തുക്കളേയും കൂട്ടം കൂട്ടമായി നാം അവരുടെ മുന്നില്‍ ഹാജറാക്കുകയും ചെയ്താലും അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവര്‍ വിശ്വസിക്കുകയില്ല”.[6:111]

“അല്ലാഹു ഇഛിക്കുന്നവരെ അവന്‍ വഴി പിഴപ്പിക്കുന്നു. അവനിഛിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു.”[6:39]

“അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും സന്മാര്‍ഗ്ഗം സ്വീകരിക്കുമായിരുന്നു.പക്ഷേ മനുഷ്യരെയും ജിന്നുകളെയും കൊണ്ട് നരകം നിറയ്ക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്.”[32:13]

“എല്ലാ പ്രവാചകന്മാര്‍ക്കും നാം ശത്രുക്കളെ ഏര്‍‍പ്പെടുത്തിയിരിക്കുന്നു. അതായത് മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ; അവരില്‍ ചിലര്‍ ചിലരോട് വഞ്ചനയായി മോടിവാക്കുകള്‍ സ്വകാര്യബോധനം നല്‍കിക്കൊണ്ടിരിക്കുന്നു. നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല.”[6:112]

“അപ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങള്‍ പ്രയോഗിക്കാനായി ദുഷ്ടന്മാരില്‍ പ്രധാനികളെത്തന്നെ ഞാന്‍ നിയോഗിച്ചിരിക്കുന്നു.”[6:123]


പിന്നെയെന്തിനാണാവോ ഈ ദൈവം പ്രവാചകന്മാരെ അയച്ചും കിതാബുകളയച്ചുമൊക്കെ ബുദ്ധിമുട്ടുന്നത്?
അക്രമത്തിലേക്ക്
ആശയപരമായ ഒരു പ്രചാരണപരിപാടിയിലൂടെ തന്റെ ദൌത്യം വിജയിപ്പിക്കാനാവില്ല എന്നു മനസ്സിലാക്കിയ മുഹമ്മദ് മറ്റു വഴികള്‍ ആലോചിക്കാന്‍ തുടങ്ങി. തന്റെ ഗോത്രക്കാരില്‍നിന്നോ സ്വന്തം കുടുംബത്തിനിന്നുപോലുമോ പ്രതീക്ഷിച്ച പ്രതികരണം ഉണ്ടാകാതിരുന്നത് മുഹമ്മദിനെ നിരാശനും കുപിതനുമാക്കി. സ്വന്തക്കാരോടു തന്നെ അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു തരം പകയും വിദ്വേഷവും നുരഞ്ഞു തുടങ്ങി.

-------
ഇത് എന്റെ പോസ്റ്റില്‍നിന്നു തന്നെ എടുത്തതാണ്. മുഹമ്മദ് ആ ഖുറൈശികളുടെ മുമ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വെള്ളം കുടിച്ചു എന്നു വ്യക്തമാക്കുന്ന കൊഞ്ഞനം കുത്തലാണിത്.

KK Alikoya said...

ജബ്ബാര്‍ എഴുതി: "വെല്ലുവിളി ഏറ്റെടുക്കാം. പക്ഷെ ഒരു പ്രശ്നം? അല്ലാഹുവും ഞാനും തമ്മിലുള്ള മത്സര‍ത്തിന്റെ റഫറി [വിധി കര്‍ത്താവ്] ആരായിരിക്കും?"
…..
ഖുര്‍ആനിന്‍റെ കാര്യത്തില്‍ വിധി കല്‍പ്പിക്കപ്പെട്ടത് എപ്രകാരമാണോ അപ്രകാരം തന്നെ താങ്കളുടെ 'ബദലി'ന്‍റെ കാര്യത്തിലും വിധി കല്‍പ്പിക്കപ്പെടും.

ea jabbar said...

അവര്‍ അന്നുന്നയിച്ച ഒരു ചോദ്യത്തിനും അന്നു മുഹമ്മദോ ഇന്നു ആലിക്കോയയോ മറുപടി നല്‍കിയിട്ടില്ല. ബഹളം വെച്ച ഖുറിശികളുടെ കാര്യം ചര്‍ച്ചക്കെടുത്തത് ഉത്തരം മുട്ടിയ അല്ലാഹുവിന്റെയും ദൂതന്റെയും ഗതികേട് ചര്‍ച്ച ചെയ്യാതിരിക്കാനാണ്. കുറൈശികള്‍ ബഹളമുണ്ടാക്കിയത് മുഹമ്മദിന്റെ അര്‍ത്ഥശൂന്യവും യുക്തിഹീനവുമായ ഇത്തരം വാദങ്ങള്‍ ശല്യമായിത്തീര്‍ന്നതുകൊണ്ടാകാനേ നിവൃത്തിയുള്ളു.
ഈ സംവാദം സൂക്ഷിച്ചു വായിക്കുന്ന ആര്‍ക്കെങ്കിലും ഇവിടെ “ദൈവം” പറയുന്ന മറുപടികള്‍ യുക്തിക്കു നിരക്കുന്നതാണെന്നു തോന്നുമോ?
ഉത്തരം മുട്ടിയ അല്ലാഹു ശിക്ഷാഭീഷണിയുമായി വന്നു. ആലിക്കോയയും അതുതന്നെ ചെയ്തു!
ഖുറൈശികള്‍ ശിക്ഷയിറക്കാന്‍ വെല്ലു വിളിച്ചു. അതിനും മുടന്തന്‍ ന്യായം പറഞ്ഞു ഒഴിഞ്ഞു മാറി. ഒരു വേള നിരാശനായ മുഹമ്മദ് ആത്മഹത്യക്കു പോലും ശ്രമിച്ചതായി ഖുര്‍ ആന്‍ സൂചിപ്പിക്കുന്നു.
ആലൊക്കോയ ഒടുവില്‍ ചോദിച്ചതും ഇവര്‍ കാലാകാലമായി ചോദിച്ചു കൊണ്ടേയിരിക്കുന്നതുമായ ചോദ്യങ്ങള്‍ക്കു മുമ്പെത്രയോ തവണ മറുപടി പറഞ്ഞിട്ടുണ്ട്. വിഷയം മാറിപ്പോകുമെന്നതിനാല്‍ ആ ‘പല്ലിവാലില്‍‘ തല്‍ക്കാലം കടിക്കുന്നില്ല !

ea jabbar said...

ഖുര്‍ആനിന്‍റെ കാര്യത്തില്‍ വിധി കല്‍പ്പിക്കപ്പെട്ടത് എപ്രകാരമാണോ അപ്രകാരം തന്നെ താങ്കളുടെ 'ബദലി'ന്‍റെ കാര്യത്തിലും വിധി കല്‍പ്പിക്കപ്പെടും.
----
അന്ന് പാരഡി എഴുതിയവരെയൊക്കെ കഴുത്തറുത്തു. എന്റെയും ഗതി അതാകുമെന്ന് !!
കൊള്ളാം !!
നല്ല മറുപടി !!!

ea jabbar said...

അല്ലാഹു ഞങ്ങളോട് നേരിട്ടു സംസാരിക്കുകയോ എന്തെങ്കിലും ദൃഷ്ടാന്തം വന്നെത്തുകയോ ചെയ്യാത്തതെന്തുകൊണ്ട്? എന്നു അജ്ഞാനികള്‍ ചോദിക്കുന്നു. അപ്രകാരം അവര്‍ക്കു മുമ്പുള്ളവരും ചോദിച്ചിട്ടുണ്ട്. ദൃഢമായി വിശ്വസിക്കുന്നവര്‍ക്ക് നിശ്ചയമായും ഞാന്‍ പല ദൃഷ്ടാന്തങ്ങളും വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.”[2:118]

....
ദൃഢമായി വിശ്വസിക്കുന്നവര്‍ക്കു വ്യക്തമായ ദൃഷ്ടാന്തം കാണിച്ചു കൊടുത്തിട്ടുണ്ടെന്ന വാദം നിരര്‍ഥകവും യുക്തിഹീനവുമല്ലേ? അന്ധമായി എന്തും വിശ്വസിക്കാന്‍ തയ്യാറാകുന്നവര്‍ക്കു തെളിവുകള്‍ വേണ്ടതില്ല. ഏതു വ്യാജന്മാരുടെ കെണിയിലും അവര്‍ വീണുപോകും. സംശയിക്കുകയും ചോദ്യം ചെയ്യുകയും വ്യക്തമായ തെളിവുള്ള കാര്യം മാത്രം വിശ്വസിക്കുകയും ചെയ്യുന്ന ചിന്താശീലര്‍ക്കാണു തെളിവു വേണ്ടത്. അത്തരക്കാരുടെ മുന്‍പില്‍ തെളിവു നല്‍കുന്നതില്‍ അമ്പേ പരാജയപ്പെടുകയും നിരാശരാവുകയും ചെയ്ത ദൈവവും ദൂദനും ചോദ്യകര്‍ത്താക്കളുടെ ഉദ്ദേശ്യ ശുദ്ധിയെത്തന്നെ ചോദ്യം ചെയ്യാനാണു പിന്നീട് മുതിര്‍ന്നത്.

“നാമുമായി കണ്ടുമുട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ചോദിക്കുന്നു. നമ്മുടെ അടുത്തേക്ക് എന്തുകൊണ്ട് മലക്കുകള്‍ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ നമ്മുടെ റബ്ബിനെ നാം എന്തുകൊണ്ട് നേരി‍ട്ടു കാണുന്നില്ല? തീര്‍ച്ചയായും അവര്‍ മനസ്സില്‍ ഗര്‍വ്വു നടിക്കുകയും ധിക്കാരം കാട്ടുകയുമാണ് ചെയ്തിരിക്കുന്നത്.”[25:21]

ശാസ്ത്രബോധവും യുക്തിചിന്തയും വികസിച്ച ഇക്കാലത്തു പോലും സിദ്ധന്മാരും മനുഷ്യദൈവങ്ങളും ആളുകളെ പറ്റിക്കുന്നത് നാം കാണുന്നു. പതിനാലു നൂറ്റാണ്ടു മുമ്പ് മക്കയില്‍ ജീവിച്ചിരുന്ന അറബികള്‍ പ്രവാചകത്വ വാദവുമായി വന്ന മുഹമ്മദിനോട് തെളിവുകള്‍ ചോദിച്ചെങ്കില്‍ അവരുടെ യുക്തിചിന്താശീലത്തെ പ്രശംസിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ അന്ധമായി വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ ഭീഷണിപ്പെടുത്തുകയാണു മുഹമ്മദിന്റെ ദൈവം ചെയ്തത്.

ea jabbar said...

ഇതും എന്റെ പോസ്റ്റില്‍ നിന്ന്

paltalk said...

Jabbar Sir,
ഓരോ തുള്ളി ചോരയില്‍ നിന്നും
ഒരായിരം പേര്‍ ഉയരുന്നു.
ജീവിച്ചിരിക്കുന്നേടത്തോളം സത്യഥതോടൊപ്പം നില്‍ക്കുക
ഭയം കൊണ്ട്‌ വിസ്വാശീയവുന്നതിലും ഭേദം മരണം തന്നെ.

ശ്രദ്ധേയന്‍ | shradheyan said...

ഹൃദ്യവും ഗഹനവുമായ സംവാദത്തിനു കളമൊരുക്കിയ ആലിക്കോയ സാറിന് അഭിവാദ്യങ്ങള്‍. ചര്‍ച്ച താല്‍പര്യപൂര്‍വം വീക്ഷിക്കുന്നു.

ea jabbar said...

ലോകത്തുള്ള ഇസ്ലാം മതക്കാരൊക്കെ കുര്‍ ആനിന്റെ വശ്യതയാല്‍ ഇസ്ലാമില്‍ ചേര്‍ന്നതാണെന്ന് ആരെങ്കിലും കരുതുമെന്നു തോന്നുന്നില്ല. മുസ്ലിംങ്ങളില്‍ കുര്‍ ആന്‍ അര്‍ത്ഥമറിഞ്ഞു വായിച്ചവര്‍ 0.01% പോലും ഇല്ല എന്നെനിക്കുറപ്പുണ്ട്. ഇസ്ലാം ഉപേക്ഷിച്ചു പോയ ആളുകളില്‍ അധികപേരും കുര്‍ ആന്‍ വായിച്ച കാരണത്താലാണു മതം ഉപേക്ഷിച്ചത്. ഞാനും അതേ കാരണത്താലാണു അവിശ്വാസിയായത്.
പാരമ്പര്യമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന അന്ധവിശ്വാസം സാധാരണഗതിയില്‍ ആരും ഉപേക്ഷിക്കുന്നില്ല എന്നേയുള്ളു. ഒരു വിശ്വാസത്തിന്റെ ചുറ്റും കൂടിയ ആല്‍ക്കൂട്ടത്തിന്റെ ബാഹുല്യം ആ വിശ്വാസം സത്യമാണെന്നതിന്റെ തെളിവായി യുക്തിചിന്തകര്‍ കാണുന്നില്ല.

paltalk said...

ജബ്ബാര്‍ സാറിന്റെ ഏതു ചോദ്യത്തിനാണ്‌ ആളീക്കോയ മറുപടി പരഞ്ഹതത്‌? അറിയേത്ര മാപ്പിലെ പയറംഹാഴി എന്നല്ലേ ഉത്തരം. ആളുക വിശ്വസിക്കുന്നു,വിശ്വാസം കൈവിറ്റുന്നില്ല എന്ണതൊക്കെ ഒരു വിശ്വാസം സരിയാണെന്നതിനു പറ്റിയ തെലിവണോ? എങ്കില്‍ എഴുപാത്തിയഞ്ച് ശതമാനം വരുന്ന മറ്റുള്ളവര്‍ വിശ്വസിക്കുന്നതും ശരിയല്ലേ കൂട്ടാ?

paltalk said...

@royal said...
ഇവിടെ വ്യക്തം ആയിക്കൊണ്ടിരിക്കുന്നത്‌ നിങ്ങളിലെ വിഷം ആണ്. എല്ലാ ലേഖനവും വരട്ടെ, കാത്തിരിക്കുന്നു.

September 4, 2010 11:10 AM

എവിടെ? കാണുന്നില്ലലോ?

ചിന്തകന്‍ said...

[[ജബ്ബാര്‍ സാറിന്റെ ഏതു ചോദ്യത്തിനാണ്‌ ആളീക്കോയ മറുപടി പരഞ്ഹതത്‌? അറിയേത്ര മാപ്പിലെ പയറംഹാഴി എന്നല്ലേ ഉത്തരം]]

ജബ്ബാർ തെളിവുകാളെന്ന തരത്തിൽ അവതരിപ്പിച്ചതിനെല്ലാം വസ്തുതാപരവും വ്യക്തമായ റഫറൻസുകളോടും കൂടി ആലിക്കോയ മാഷ് കൃത്യമായ ഉത്തരം നൽകിയിട്ടുണ്ട്. ഒരു ഉദാഹരണം: സമാധാനത്തിന്റെ സൂക്തങ്ങൾ എല്ലാം അവതരിച്ചത് മക്കയിലാണെന്ന് ജബ്ബാർ തട്ടിവിട്ടു. എന്നാൽ വ്യക്തമായ തെളിവോടുകൂടി അത് ആലിക്കോയ മാഷ് തെറ്റാണെന്ന് തെളിയിച്ചു. അതോടെ ജബ്ബാർ അല്ലാഹുവിനെ തെറിവിളിക്കാൻ ആരംഭിച്ചു. സ്ഥിരം പരിപാടി. ഇച്ഛയുമായി ബന്ധപ്പെട്ട വരട്ടുയുക്തിവാദം ആരംഭിച്ചു. ഇത്തരം കസർത്തുകളെല്ലാം മൂന്നു നാല് വർഷമായി ജബ്ബാറിന്റെ ബ്ലോഗിൽ വീക്ഷിക്കുന്ന ആളാണ് ഞാൻ...മുകളിൽ പറഞ്ഞ ടൈപ് ജബ്ബാറിയൻ യുക്തിവാദങ്ങൾ ഒരൊന്നരവർഷം മുമ്പിട്ടത് എന്റെ ബ്ലോഗിലും കാണാം.

ea jabbar said...

ഇന്ത്യയില്‍ ശതകോടി ഹിന്ദുക്കള്‍ ഹിന്ദു മതം വിശ്വസിക്കുന്നതും ആചരിക്കുന്നതും ആ മതത്തിന്റെ ഏതെങ്കിലും കിതാബിന്റെ വശ്യതയാലാണോ? ലോകത്തേറ്റവും പ്രചാരമുള്ള ക്രിസ്തു മതത്തില്‍ ആളു കൂടുതലുള്ളത് ബൈബിളിന്റെ വശ്യതകൊണ്ടാണോ? സായിബാബയുടെയും അമൃതനന്ദമയിയുടെയും ആശ്രമങ്ങളില്‍ വിദ്യാസമ്പന്നരായ ലക്ഷക്കണക്കിനാളുകള്‍ വന്നു ക്യൂ നില്‍ക്കുന്നത് അവരുടെ പക്കല്‍ വശ്യതയുള്ള കിതാബുള്ളതുകൊണ്ടല്ലല്ലോ?
കുര്‍ ആനിന്റെ “വശ്യതയാല്‍” ഇസ്ലാമില്‍ ആളു കൂടുമായിരുന്നെങ്കില്‍ മുഹമ്മദിന്റെ മക്കയില്‍ 13 വര്‍ഷക്കാല‍ത്തെ പ്രബോധനകാലത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വരേണ്ടിയിരുന്നത്. കാരണം അന്നത്തെ വെളിപാടുകള്‍ക്കാണല്ലോ താരതമ്യേന വശ്യത കൂടുതലുള്ളത്. എന്നാല്‍ അവിടെയാണ് ഈ വശ്യതയവകാശപ്പെടുന്ന കിതാബിലെ മേല്പറഞ്ഞ ആശയപരമായ മണ്ടന്‍ വെളിപാടുകളെല്ലാം ഇറങ്ങിയതും ആ അറബികളുടെ മുമ്പില്‍ ദൈവവും ദൂതനും പരിഹാസ്യരായതും !
മദീനയില്‍ ആളു കൂടിയതിന്റെ മോട്ടിവേഷന്‍ എന്തായിരുന്നു എന്നു നമുക്ക് തുടര്‍ന്നു വരുന്ന ബദര്‍ ഉഹ്ദ് ചരിത്രത്തില്‍ ചര്‍ച്ച ചെയ്യാം !

ea jabbar said...

ea jabbar said...

അതുകൊണ്ട് ഈ വചനങ്ങള്‍ കേള്‍ക്കാതെയും ആരെയും കേള്‍പ്പിക്കാതെയും കഴിക്കാന്‍ പരിപാടിയിട്ടു. മുഹമ്മദ് അത് കേള്‍പ്പിക്കാന്‍ തുടങ്ങിയാല്‍ ഉടനെ ബഹളം കൂട്ടുക,
---
അതാണു പറഞ്ഞത് മനുഷ്യന്റെ നാക്കും വാക്കും കടമെടുത്ത് ഒരു ദൈവം സംസാരിക്കാന്‍ പോയതാണിതിനൊക്കെ കാരണമായത്. ആകാശത്തുനിന്നും അശരീരിയായി കേള്‍പ്പിച്ചിരുന്നെങ്കില്‍ അവര്‍ ബഹളം വെച്ച് തടസ്സമുണ്ടാക്കില്ലായിരുന്നു. ഒരു ദൈവമൊക്കെയാകുമ്പോള്‍ അല്‍പ്പം വിവരവും കാര്യബോധവും വേണ്ടേ ? അല്ലാഹുവിനതില്ലാതെ പോയി !
-----
മുഹമ്മദ് കുര്‍ ആന്‍ കേള്‍പ്പിക്കുമ്പോള്‍ കുറൈശികള്‍ ബഹളം കൂട്ടി അതു കലക്കാന്‍ നോക്കിയിരുന്നു എന്ന കുര്‍ ആന്റെ വാദം , ദൈവികതയ്ക്കു തെളിവായി ചൂണ്ടിക്കാണിച്ചപ്പോഴാണു ഞാന്‍ ഈ വിധം പ്രതികരിച്ചത്. ആളുകള്‍ക്കു കേള്‍ക്കാന്‍ പോലും ഇഷ്ടമില്ലാത്തവിധം അസഹ്യമായതുകൊണ്ടായിരിക്കുമല്ലോ അവര്‍ ബഹളമുണ്ടാക്കിയത്. അതെങ്ങനെ ദൈവികതയ്ക്കു തെളിവാകും? അത്രയ്ക്കു മാസ്മരികതയും വശ്യതയുമൊക്കെയുണ്ടായിരുന്നെങ്കില്‍ ആ ബഹളം വെച്ചവരും അതില്‍ ആകൃഷ്ടരായി പരിസരം മറന്നു നില്‍ക്കുമായിരുന്നല്ലോ !

ea jabbar said...

അല്ലാഹു ഞങ്ങളോട് നേരിട്ടു സംസാരിക്കുകയോ എന്തെങ്കിലും ദൃഷ്ടാന്തം വന്നെത്തുകയോ ചെയ്യാത്തതെന്തുകൊണ്ട്? എന്നു അജ്ഞാനികള്‍ ചോദിക്കുന്നു. അപ്രകാരം അവര്‍ക്കു മുമ്പുള്ളവരും ചോദിച്ചിട്ടുണ്ട്. ദൃഢമായി വിശ്വസിക്കുന്നവര്‍ക്ക് നിശ്ചയമായും ഞാന്‍ പല ദൃഷ്ടാന്തങ്ങളും വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.”[2:118]
-----
ഈ ഒരൊറ്റ വാക്യം പോരേ കുര്‍ ആന്‍ ഒരു ദൈവം രചിച്ചതല്ല, എന്നും ബുദ്ധിനിലവാരമില്ലാത്ത ഒരു മനുഷ്യന്റെ ഞഞ്ഞാപിഞ്ഞാ വര്‍ത്തമാനം മാത്രമാണെന്നും ബോധ്യപ്പെടാന്‍ ?
മുമ്പ് ദൃഷ്ടാന്തങ്ങള്‍ കാണിച്ചിരുന്നു എന്ന കാരണത്താലാണല്ലോ ആ അറബികള്‍ ദൃഷ്ടാന്തം ചോദിച്ചത്. അതിനുള്ള ഉത്തരമാണോ ഇത്?

«Oldest ‹Older   1 – 200 of 374   Newer› Newest»
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.