Sunday, July 25, 2010

മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !



ഇന്നത്തെ മുഖപ്രസംഗം നോക്കുക.

കേരളത്തെ മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാന്‍ പോപ്പുലര്‍ ഫ്രന്റ് പദ്ധതിയിടുന്നു എന്നും അതിനായി അക്രമപ്രവര്‍ത്തനങ്ങളും പെണ്‍ കുട്ടികളെ തട്ടിയെടുക്കലുമൊക്കെ അവര്‍ നടപ്പിലാക്കുന്നു എന്നും മുഖ്യ മന്ത്രി പറഞ്ഞത് ഒരു സമുദായത്തെ അടച്ചാക്ഷേപിക്കലാണെന്നാണു മാധ്യമക്കാരന്റെ വ്യാഖ്യാനം. മുഖ്യ മന്ത്രി അങ്ങനെ പറഞ്ഞത് പോലീ‍സ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പോപ്പുലര്‍ ഫ്രന്റെന്നും എന്‍ ഡി എഫ് എന്നും മറ്റും മറ്റുമായി പേരുമാറാട്ടക്കളി നടത്തുന്ന ഈ കശ്മലക്കൂട്ടം ലക്ഷ്യമാക്കുന്ന കാര്യങ്ങള്‍ മുഖ്യ മന്ത്രി പറഞ്ഞതൊക്കെത്തന്നെയാണെന്ന് കണ്ണും കാതുമുള്ള എല്ലാവരും എന്നേ മനസ്സിലാക്കിയതാണ്. അതു മാധ്യമക്കാരനും അറിയാം. ഈ ഭീകരസംഘടന അതിന്റെ അജണ്ടയായി പരസ്യപ്പെടുത്തുന്ന കാര്യം മാത്രമേ അദ്ദേഹം പറഞ്ഞുള്ളു.

അതെങ്ങനെ സമുദായത്തിന്റെ മൊത്തം അജണ്ടയായി മാറുന്നു? അതാണു മുസ്ലിം വര്‍ഗ്ഗീയവാദത്തിന്റെ സവിശേഷ സ്വഭാവം. ആര്‍ എസ്സ് എസ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു എന്നു പറയാത്ത രാഷ്ട്രീയക്കാരില്ല. അതു ഹിന്ദു സമുദായത്തെ അടക്ഷാക്ഷേപിക്കലാണെന്നിതുവരെ ആരും [ആര്‍ എസ്സ് എസ്സുകാര്‍ പോലും] വ്യാഖ്യാനിച്ചിട്ടില്ല. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് ഇസ്ലാമിക രാഷ്ട്രം ലക്ഷ്യമാക്കുന്നു എന്നു പറഞ്ഞാല്‍ അതു മുസ്ലിം സമുദായത്തെ ആക്ഷേപിക്കലാണെന്നു പറയാന്‍ ഉമ്മന്‍ ചാണ്ടി മുതല്‍ കുഞ്ഞാലിക്കുട്ടിവരെയുള്ളവര്‍ തയ്യാറാകുന്നു. മാധ്യമം മുതല്‍ ചന്ദ്രിക വരെ അതേറ്റു പാടുന്നു.

എന്താണിതിന്റെ അര്‍ത്ഥം ?



പോപ്പുലര്‍ ഫ്രണ്ട് എന്നത് മുസ്ലിം സമുദായത്തെയും ഇസ്ലാം മതത്തെയും പ്രതിനിധീകരിക്കുന്നു എന്നാണോ?
അതോ അവരെ കുറ്റം പറഞ്ഞാല്‍ അതു തങ്ങളുടെ സമുദായത്തെയും മതത്തെയും കുറ്റം പറയുന്നതിനു തുല്യമാണെന്നു മുസ്ലിങ്ങള്‍ പൊതുവില്‍ കരുതുന്നു എന്നാണോ?

ഇതാണു മുസ്ലിം വര്‍ഗ്ഗീയതയും ഭീകരതയും , ഇതരവര്‍ഗ്ഗീയതയുമായുള്ള വ്യത്യാസം.

മാധ്യമത്തിന്റെ പേനയുന്തി പറയുന്നത് ഭീകരവാദികളെ സമുദായം തീര്‍ത്തും ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നും അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതു സംഘപരിവാറിന്റെ ഭാഷയാണെന്നുമൊക്കെയാണ്. തീര്‍ത്തും ഒറ്റപ്പെടുത്തപ്പെട്ട ഒരു നിസ്സാര സംഘടനയുടെ അജണ്ട ഇന്നതാണെന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പറഞ്ഞാല്‍ അതെന്തിനാണു സമുദായം ഏറ്റു പിടിക്കുന്നത്? അവരുടെ ലക്ഷ്യം അതായാല്‍ തന്നെ അതിന്റെ പഴി എങ്ങനെയാണു സമുദായത്തിനു മുഴുവനായും ചാര്‍ത്തിക്കിട്ടുന്നത്?

അപ്പോള്‍ മനസ്സിലാകുന്ന കാര്യം ഇതാണ്. സമുദായം ഇക്കൂട്ടരെ ഒറ്റപ്പെടുത്തുകയല്ല ചെയ്തിട്ടുള്ളത്. അവരെ സമര്‍ത്ഥമായി പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി തന്ത്രം മെനയുകയാണ്. പോപ്പുലര്‍ ഫ്രണ്ടു നേതാക്കള്‍ ഇപ്പോള്‍ അവരുടെ സംഘടനേകുറിച്ചല്ല സംസാരിക്കുന്നത്. മുസ്ലിം സമുദായത്തെ കുറിച്ചാണ്. അതു തന്നെ മറ്റുള്ളവരും ഏറ്റു പറയുന്നു. അതിന്റെ മലയാളം എന്താണ്?

പോപ്പുലര്‍ ഫ്രണ്ട്= മുസ്ലിം സമുദായം. ; ഭീകരവാദം = ഇസ്ലാം ?
പോപ്പുലര്‍ഫ്രണ്ടിന്റെ അജണ്ട = ഇസ്ലാമിന്റെയും സമുദായത്തിന്റെയും പൊതു അജണ്ട?


ഇനി മാധ്യമം അവകാശപ്പെടുന്ന പോലെ ഈ ഭീകരന്മാരെ സമുദായം എവിടെയെങ്കിലും ഒറ്റപ്പെടുത്തിയിട്ടുണ്ടോ? ഇല്ല , ഇല്ല ഇല്ല!!

അവരെല്ലാം സമുദായത്തിനകത്തു വളരെ സുരക്ഷിതരായി ഇന്നും ഉത്തമ ദീനീ സേവകരായിത്തന്നെ സേവനം അനുഷ്ഠിക്കുന്നുണ്ട്. ആരെയും ഒരു മഹല്ലു പോലും - ഒരു കുടുംബം പോലും- വിലക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തതായി അറിവില്ല. മറിച്ചുള്ള ആയിരം തെളിവുകള്‍ എന്റെ കണ്‍ മുമ്പില്‍ എന്റെ സ്വന്തം കുടുംബങ്ങളില്‍ പോലും ഉണ്ടു താനും.

276 comments:

«Oldest   ‹Older   201 – 276 of 276
അപ്പൊകലിപ്തോ said...

ഡൂഡു...

>>> കലിപ്തോ (ഭക്കര്‍) !! <<<

എന്നില്‍ നിന്നും ദുരനുഭവം വല്ലതും ഉണ്ടായോ.. വല്ല പീഡനമോ മറ്റോ .. ??

അതോ ഭക്കര്‍മാരെ പെരുത്ത്‌ ഇഷ്ടം കൊണ്ടു അങ്ങനെ വിളിച്ചതോ ???

ഡൂഡുവിണ്റ്റെ വസതി പുത്തരിക്കണ്ടത്താണോ ??


എവിടെയാണു വിഷമെന്നും ആര്‍ക്കാണു വിഷമെന്നും ഇപ്പോല്‍ പുടികിട്ടിയില്ലെ ...

Sudheer said...

കണ്ടാ കണ്ടാ സുകുമാരന്‍ ബി എ പോലും ഇസ്ലാമിനെ പറ്റി പറഞ്ഞ കണ്ടോ . അദ്ദേഹത്തിന്റെ ആഗ്രഹം കണ്ടാ . ഇത് നമ്മള് പൊക്കി കാട്ടുന്നതെന്തിനാ ? ഇതന്നെ നമ്മടെം ആഗ്രഹം
അത് എങ്ങനെ വേണംന്ന സംശയമേ ഉള്ളൂ . ലോകം മുഴുവന്‍ ഇസ്ലാമിന് കീഴില്‍ വരുന്ന ആ സുവര്‍ണ്ണ നിമിഷം ആഹഹ . ചിലര്‍ അത് ബുദ്ധി കൊണ്ട് സാധിക്കുമെന്ന് ചിന്തിച്ചു അങ്ങനെ നടക്കുന്നു . മറ്റു ചിലര്‍ അത് ശക്തി കൊണ്ടു സാധിക്കുമെന്ന് സ്വപ്നം കാണുന്നു .

എങ്ങനെ ആയാലും ഇസ്ലാമിന്റെ ആധിപത്യം വരണം. യേത് ?? .പുടി കിട്ടിയാ

Sulfikar said...

കുരുത്തം കെട്ടവന്‍ ആ ലിങ്ക് കൊടുത്തത് നന്നായി ജബ്ബാര്‍ മാഷ്‌ കണ്ടില്ലായിരിക്കും. നന്നായി വായിച്ചായിരോന്നോ എന്നാല്‍ ഇതും കണ്ടുകാണുമായിരിക്കും.
"സ്വാഭാവികമായും മുഹമ്മദിനെ പ്രവാചകനായി ആരാധിക്കുന്ന ആരേയും വിവാദ ചോദ്യ ത്തിലെ വാചകങ്ങള്‍ അസ്വസ്‌ഥരാക്കും. അന്ധമായ മതവികാരത്തിനു തിരികൊളുത്തി ഇന്ത്യാ രാജ്യത്തു കലാപമുണ്ടാക്കാമെന്നും അതേത്തുടര്‍ന്നു സ്വന്തം മതത്തില്‍ അധിഷ്‌ഠിതമായ ഒരു ഇന്ത്യ സൃഷ്‌ടിച്ചെടുക്കാമെന്നും വ്യാമോഹിക്കുന്ന ചില ആഗോള ക്ഷുദ്രശക്‌തികളുടെ ഏജന്റന്‍മാരായ ചിലര്‍ ആ പ്രഫസറുടെ കൈ വെട്ടി. എന്തായാലും ഈ സംഭവത്തേത്തുടര്‍ന്നു ഭീകര പ്രവര്‍ത്തനത്തിന്റെ പലേ ഞെട്ടിക്കുന്ന കഥകളും പുറത്തു വന്നിരിക്കുന്നു"
ഈ കഥകള്‍ തുറന്നു പറഞ്ഞതിനാണ് അന്താരാഷ്‌ട്ര വിവരമുള്ള സാറെന്മാരെല്ലാം കൂടി പാവം വി എസ് ന്റെ മേല്‍ കുതിര കയറുന്നത്. അതില്‍ തന്നെയുള്ള ഈ വരികളും കൂടി സാര്‍ വായിക്കണം എന്നിട്ട് പറയണം വി എസ് അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സീറ്റ് കൂട്ടാന്‍ വേണ്ടിയാണ് ആ പ്രസ്താവന ഇറക്കിയത് എന്ന്.

"ഏറ്റവും ഒടുവില്‍ എ.പി. അബ്‌ദുള്ളക്കുട്ടി എം.എല്‍.എ.യെ കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം ഒരു സ്‌ത്രീയുമായി പൊന്മുടി വിനോദസഞ്ചാരകേന്ദ്രത്തിലേക്കു പോകവെ വിതുര പോലീസ്‌ പിടികൂടിയെന്ന വാര്‍ത്ത സി.പി.എം. ചാനലായ കൈരളി ടി.വി. റിപ്പോര്‍ട്ട്‌ ചെയ്‌തു. ആ വാര്‍ത്താ പിന്നെ ചാനലില്‍ തോരണം കെട്ടി രണ്ടുദിവസം ആഘോഷിച്ചു. ആ ഭയങ്കര സംഭവം സി.പി.എം. അംഗമായ എം. ചന്ദ്രന്‍ നിയമസഭയില്‍ കൊട്ടിഘോഷിച്ചു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അതിനു സ്‌ഥിരീകരണം നല്‍കി.

ഒടുവിലാണു സത്യാവസ്‌ഥ പുറത്തുവന്നത്‌. ഹര്‍ത്താല്‍ ദിവസം സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ സംരക്ഷണം തേടി രണ്ടു കാറില്‍ വിതുര സ്‌റ്റേഷനില്‍ എത്തിയവരായിരുന്നു അബ്‌ദുള്ളക്കുട്ടിയും ഗള്‍ഫിലെ ഒരു ബിസിനസുകാരനായ ഡോക്‌ടര്‍ പ്രസാദ്‌ പണിക്കരും ഭാര്യയുമെന്ന്‌. നേരത്തെ സി.പി.എമ്മുകാരനായിരുന്ന അബ്‌ദുള്ളക്കുട്ടിയെ സ്വഭാവഹത്യയിലൂടെ നശിപ്പിക്കാന്‍ തെരഞ്ഞെടുത്ത കഥയായിരുന്നു അതെന്നറിഞ്ഞു ലജ്‌ജിച്ചു തലതാഴ്‌ത്തിയതു സംസ്‌ഥാന നിയമസഭയും മാധ്യമലോകവുമാണ്‌.

ഒടുവില്‍ ഈ അശ്ലീലകഥ നിയമസഭാ നടപടികളില്‍ നിന്നു നീക്കം ചെയ്യാന്‍ സി.പി.എമ്മുകാരനായ സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ ധൈര്യം കാണിച്ചപ്പോള്‍ അതു ചരിത്രരേഖയാവുകയും അദ്ദേഹം സഭയുടെ ആദരണീയനായ സ്‌പീക്കര്‍മാരില്‍ ഒരാളായി മാറുകയും ചെയ്‌തു.

അതേക്കുറിച്ചു പാരമ്പര്യവാദികളായ സി.പി.എം. പ്രവര്‍ത്തകരുടെ രാഷ്‌ട്രീയ വാരികയായ ജനശക്‌തി പ്രകടിപ്പിച്ച അഭിപ്രായം ഏതൊരു മാധ്യമപ്രവര്‍ത്തകന്റേയും തൊലിയുരിച്ചു കളയുന്നതാണ്‌. (ദേശാഭിമാനി മുന്‍ അസിസ്‌റ്റന്റ്‌ എഡിറ്റര്‍ ജി. ശക്‌തിധരന്‍ പത്രാധിപരായുള്ള ജനശക്‌തി മുഖ്യമന്ത്രി അച്യുതാനന്ദന്റെ അനുഗ്രഹാശിസുകളോടെ നടത്തുന്ന വാരികയാണെന്നാണു പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം നേതാക്കള്‍ പ്രചരിപ്പിക്കുന്നത്‌). ജനശക്‌തിയുടെ രാഷ്‌ട്രീയ റിപ്പോര്‍ട്ട്‌ ഇങ്ങനെയായിരുന്നു. ''അബ്‌ദുള്ളക്കുട്ടിയെ സ്‌ത്രീലമ്പടനാക്കി ചിത്രീകരിക്കാന്‍ ഒരു പകലും രാത്രിയും മുഴുവന്‍ സ്‌റ്റുഡിയോയും ക്യാമറയും തുറന്നുവച്ച കൈരളി ചാനലിന്റെ മരണവെപ്രാളം മാധ്യമരംഗത്തെ വേറിട്ട കാഴ്‌ചയായി. ഈ വിഷയത്തില്‍ എരിവും പുളിയും ചേര്‍ത്തു മദാലസയുടെ നൃത്താവതരണം പോലെ ആഘോഷിച്ച ഈ വാര്‍ത്താവതാരകന്‌ ഒരു വിടന്റെ ഭാവമായിരുന്നു. അമ്മയും സഹോദരിയും കുടുംബവുമുള്ള ഒരുവനും മാധ്യമപ്രവര്‍ത്തനത്തെ ഇവ്വിധം ഒരു കൂട്ടിക്കൊടുപ്പുകാരന്റെ ജോലിയാക്കി മാറ്റുകയില്ലായിരുന്നു.''

Sulfikar said...

ശശി അണ്ണാ ഷമി പുള്ളീടെ പുത്തകം എല്ലാം അറബിയിലായത് കൊണ്ട് മലയാളം വല്യ പുടിയില്ല ശരിയാവാന്‍ വേണ്ടി പോത്തുംകാലപ്പനോട് പ്രാര്‍ഥിക്കാം.

Sulfikar said...

പിന്നെ ശാപം നരകത്തില്‍ കഞ്ഞി വെച്ച് കുടിക്കാന്‍ കാലം വാങ്ങാന്‍ നടക്കണ യുക്തിവാദികള്‍ക്ക് എന്ത് പാമ്പ് എന്ത് പഴുതാര അതിലും വിഷം കൂടിയ സാധനങ്ങള്‍ ഉള്ള ലോകത്തല്ലേ ഇപ്പോഴേ ഉള്ളത്.

Sulfikar said...

സോറി കാലം അല്ല കലം ഇമ്മിണി ബല്യ കലം.

കുരുത്തം കെട്ടവന്‍ said...

മുഖ്യമന്ത്രിയുടെ തൊഗാഡിയന്‍ യുക്തി - സെബിന്‍ അബ്രഹാം ജേക്കബ്‌

അപ്പൊകലിപ്തോ said...

ഹിറ്റ്ലറിണ്റ്റെ ഗാസ്ചാംബറിനു സമാനമായ കോന്‍സെണ്റ്റ്രാഷന്‍ ഫാം ഹൌസുകള്‍ മുസ്ളിമിനെ വേവിച്ചെടുക്കാന്‍ ഇന്ത്യയില്‍ പലേടത്തും സജ്ജമാക്കിവച്ചാലും മുസ്ളിം നാമമുള്ള ചില അമേരിക്കന്‍ മിഷണറി പറ്റുകാരായ 'കുടി'-'കിടപ്പു'കാര്‍ക്ക്‌ മോഹാലസ്യമില്ല.

മറിച്ച്‌ മുസ്ളിം തുമ്മുമ്പോല്‍ അധോവായുവെങ്ങാനും പോയാല്‍ അതിനെ മണപ്പിച്ച്‌ ഊരു മുടിപ്പിച്ചുകളയും ഈ മണ്‍-പെണ്‍ വേഷക്കാര്‍..

Ajith said...

K.M.Venugopalan sir

Its a debate ,dont get too excited and
besides Thanks for bringing in lot of your popular front pariwar (CHRO) colleagues here , let them see some light ..

The cherry picked issues which you are posting from sites such as CounterCurrent are there just because of media freedom existing in the same societies which are being accused of everything..

Bye the bye you may not have seen in countercurrents,Radiance weekly ,Thejas about "Hudud" laws
which are subject of debate among the liberal sections of Muslim society , these are the laws which came from houses of your pay masters during reign of Zia Ul Haque

any way i dont know , if the same is also part of "Imperialist, Zionist ,S pariwar" conspiracy

Link : http://en.wikipedia.org/wiki/Hudood_Ordinance

SMASH said...

പോപ്പുലര്‍ ഫ്രണ്ടിനെ പറഞ്ഞു എന്നതിനെ മൊത്തം സമുദായത്തെ മാത്രം ഉദ്ദേശിച്ചാണ്‌ എന്ന് പറഞ്ഞത് എന്ന് ആക്കി തീര്‍ക്കാന്‍ ശ്രമിക്കുന്ന മത/രാഷ്ട്രീയ നേതാക്കന്മാര്‍ ആണ്‌ വര്‍ഗ്ഗീയതയെ സ്ഥാപനവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ മുഖ്യന്‍ പറഞ്ഞ വാചകത്തേക്കാളും പലമടങ്ങ് ഗുരുതരമാണ്‌ മത/രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങള്‍. ഇത്, മുഖ്യന്റെ പ്രസ്താവനയേക്കാളും എത്രയോ വൈകാരികമായി സാധാരണ മുസ്ലിമിനെ ബാധിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?

എല്ലാവരും തങ്ങളുടെ തലയില്‍ ഇട്ട് തോണ്ടുകയാണ്‌, തങ്ങള്‍ അരക്ഷിതരാണ്‌, ഇനി പ്രതികരിക്കുകായല്ലാതെ വഴിയില്ല' എന്ന ബോധ്യം മുസ്ലിമുകളില്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുകയാണ്‌ 'മുഖ്യധാരാ' മത നേതാക്കള്‍ ‌. ചുരുക്കത്തില്‍ "മുസ്ലീമുകളെ എല്ലാവരും വെറുക്കുന്നു എന്ന അവരില്‍ തന്നെ ഒരു ബോധ്യം ജനിപ്പിക്കണം, അത്രതന്നെ! ഇതുവഴി ഇസ്ലാം സമൂഹം മറ്റുള്ളവരില്‍ നിന്നും ഉള്‍‌വലിയും എന്നത് ഏത് പേട്ടക്കും ഊഹിക്കാവുന്നതാണ്. ഇങ്ങനെ ഉള്‍‌വലിഞ്ഞ ഇസ്ലാമിനെ എല്ലാവരും പിന്തിരിപ്പന്‍ എന്നു വിളിക്കുകയും, അതുവഴി യഥാര്‍ഥ പിന്തിരിപ്പന്മാരുടെ അനുയായികളായിത്തീരേണ്ട ഗതികേടിലേക്ക് അവര്‍ എത്തുകയും ചെയ്യുന്നു- അവസാനം ഈ പിന്തിരിപ്പന്മാര്‍ ആര്‍ക്കുവേണ്ടിയാണോ വിടുവേല ചെയ്യുന്നത് അവരുടെ ലക്ഷ്യം പുഷ്പം പോലെ സാധിക്കുകയും ചെയ്യും

കുരുത്തം കെട്ടവന്‍ said...
This comment has been removed by the author.
ea jabbar said...

ചര്‍ച്ച സജീവമാക്കുന്ന എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും നന്ദി !

കുരുത്തം കെട്ടവന്‍ said...

കൈവെട്ട്‌ കേസില്‍ എല്ലാവരും പോപ്പുലര്‍ ഫ്രണ്ടിനെ ഒറ്റപെടുത്തി. അവരെ തള്ളിപറയാത്ത്‌ ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയോ മത സംഘടനയോ കേരളത്തില്‍ ഇല്ലായിരുന്നു. പോലീസ്‌ മുറക്ക്‌ അവരുടെ ഓഫീസുകള്‍ റെയ്ഡ്‌ ചെയ്തുകൊണ്ടിരുന്നു. അങ്ങിനെ പോപ്പുലര്‍ ഫ്രണ്ട്‌ തീര്‍ത്തും പ്രതിരോധത്തിലാവുകയും ഒറ്റപെടുകയും ചെയ്ത സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന ആരെയാണു സഹായിച്ചത്‌? സമൂഹത്തില്‍ ഒറ്റപ്പെട്ടിരുന്ന പോപ്പുലര്‍ ഫ്രണ്ടിനു ആ ഒരൊറ്റ മണ്ടന്‍ പ്രസ്താവന (അധ്യാപകണ്റ്റെ മണ്ടന്‍ ചോദ്യം പോലെ) അവര്‍ക്ക്‌ പൂര്‍വാധികം മൈലേജ്‌ നല്‍കിയിരിക്കുന്നു. അതിനു നേരെ കണ്ണടച്ച്‌ പിടിച്ചതുകൊണ്ട്‌ കാര്യമില്ല. ഉമ്മന്‍ ചാണ്ടിയും, കുഞ്ഞാലികുട്ടിയും മറ്റു മുസ്ളിം സംഘടനകളൂം എഴുത്തുകാരും സാംസ്കാരിക നായകരും എല്ലാവരും വി എസിണ്റ്റെ ഈ പ്രസ്താവനയെ എതിര്‍ക്കുന്നത്‌ ആ അര്‍ത്ഥത്തിലാണു. അല്ലാതെ ഇവരെല്ലാം പോപ്പുലര്‍ ഫ്രണ്ടിനു ഓശാന പാടുന്നവരല്ല. ഈ കാര്യം വളരെ വ്യക്തമായി അറിയുന്നവര്‍ പോലും മുസ്ളീങ്ങളെ ഒന്ന് കൊട്ടാന്‍ കിട്ടിയ വടി എന്തിനാ വെറുതേ കളയുന്നതെന്നും പറഞ്ഞ്‌ ഈ പോസ്റ്റില്‍ ഉറഞ്ഞു തുള്ളൂന്നത്‌. മുഖ്യമന്ത്രിയുടെ പ്രസ്താവന എത്രത്തോളം വിഡ്ഡിത്തരമാണെന്ന് അതിനെ അനുകൂലിച്ചവരെ നോക്കുക. സാക്ഷാല്‍ പിണറായി വിജയന്‍! മുഖ്യമന്ത്രി എന്ത്‌ നല്ല കാര്യം പറഞ്ഞാലും അതിനെ എതിര്‍ക്കുന്ന പിണറായി ഇക്കാര്യത്തില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നുവെങ്കില്‍ ഉറപ്പാണൂ അത്‌ വി എസിനെ കുടുക്കാന്‍ കിട്ടിയ ആയുധമാണെന്ന്! എന്നിട്ടും പലരും വി എസ്‌ ശരി എന്ന് ഭാവത്തില്‍ തട്ടിവിടുന്നതെന്തും തൊണ്ടതൊടാതെ വിഴുങ്ങാന്‍ കേരള ജനത ജബ്ബാറിണ്റ്റെ പോസ്റ്റ്‌ മാത്രമല്ല വായിക്കുന്നത്‌.

സഹൃദയന്‍ ... said...

@അപ്പൊകലിപ്തോ:
ചങ്ങാതീ, എന്നിട്ട് കെ. സുകുമാരന്‍ ബി.എ മരിക്കുന്നത് വരെ ഈഴവന്‍ ആയിരുന്നല്ലോ? അതെന്തു പറ്റി?
(അങ്ങേരുടെ എല്ലാ ലേഖനങ്ങളും വായിക്കാന്‍ അവസരം കിട്ടിയിട്ടില്ല, അത് കൊണ്ട് മാധവിക്കുട്ടിയെപ്പോലെ ഇസ്ലാമിനെ എവിടെയിടെയെങ്കിലും തള്ളിപ്പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.)
Anyway, പുള്ളി ശ്രമിച്ചത് മതം മാറ്റാന്‍ ഒന്നും അല്ല, അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ വേണ്ടി ആയിരുന്നു.. ഒരു ഭീഷണിയുടെ സ്വരത്തില്‍.
അതിനു ഉടനെ തന്നെ ഫലവും കിട്ടി.. ചാന്നാര്‍ ലഹള മുതല്‍ തിരുവിതാങ്കൂര്‍ ഗവണ്‍മെന്റ് ആലോചിച്ചു കൊണ്ടിരുന്ന ക്ഷേത്ര പ്രവേശനം ഉടനടി നടപ്പാക്കി.
From Wikipedia:
In dejection, many of the Ezhavas embraced Christianity, making the Christian population of Travancore increase from six lakhs in 1901 to 17 lakhs by 1931. When it seemed that the fight for equity had not gone anywhere, the leadership threatened that they would convert en masse, rather than stay as helots of Hindu society. Diwan Sir C.P. Ramaswamy Iyer, realizing the imminent danger, prompted the Maharajah to issue the proclamation.

(ഇനി, സി പി-യെ വര്‍ഗീയ വാദി എന്ന് വിളിച്ചു കൊണ്ടുള്ള കമന്റും കാണേണ്ടി വരും.)

ഈഴവരെ ക്രിസ്തു മതത്തിലേക്ക് പോകുന്നത് തടയാനും അധികാരികളെ ചിന്തിപ്പിക്കാനുമുള്ള ലേഖന പരമ്പരയില്‍ പെട്ടതുമായിരുന്നു പ്രസ്തുത ലേഖനം. ഒരു സുകുമാരന്‍ പറഞ്ഞാലൊന്നും ഈഴവര്‍ ഇസ്ലാമിലേക്ക് ഓടിപ്പോകില്ലെന്നു അങ്ങേര്‍ക്കു വ്യക്തമായി അറിയാമായിരുന്നു.

അങ്ങേരുടെം കേരള കൌമുദീടെയും ഒക്കെ അജണ്ടയും മാര്‍ഗങ്ങളും അറിഞ്ഞിരുന്നെങ്കില്‍ താങ്കള്‍ ഇങ്ങനെ എഴുതില്ലായിരുന്നില്ല.

കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കല്ലേ ഇനിയെങ്കിലും..

സഹൃദയന്‍ ... said...
This comment has been removed by the author.
സഹൃദയന്‍ ... said...
This comment has been removed by the author.
സഹൃദയന്‍ ... said...
This comment has been removed by the author.
Kmvenu said...

@whosoever concerned:
What do you mean by pay master? who told you & others repeatedly saying here that I am in the pay list of someone?...!
Anyway,I thank you for making me doubly convinced of the mysterious ways in which fascists create 'enemies' and 'loyals'; the language of suspicion and secrecy that is repeatedly employed even in debates taking place in the open ,across the cyber world!

SMASH said...

"ഉമ്മന്‍ ചാണ്ടിയും, കുഞ്ഞാലികുട്ടിയും മറ്റു മുസ്ളിം സംഘടനകളൂം എഴുത്തുകാരും സാംസ്കാരിക നായകരും എല്ലാവരും വി എസിണ്റ്റെ ഈ പ്രസ്താവനയെ എതിര്‍ക്കുന്നത്‌ ആ അര്‍ത്ഥത്തിലാണു"

ഇതു മാത്രം പറയരുത്.. വര്‍ഗ്ഗീയ/രാഷ്ട്രീയ മുതലെടുപ്പിനും, മുസ്ലീംങ്ങളെ തെറ്റിദ്ധരിപ്പിക്കാഇസ്ലാംനും മാത്രമാണിതെന്ന് സംശയം വേണ്ടാ.. മനോരമയ്ക്കൊക്കെ എന്താപ്പ മുസ്ലീം മൊഹബ്ബത്ത്!!! എല്ലാ രാഷ്ട്രീയക്കാരുടേയും മത പ്രഭുക്കന്മാരുടേയും ഉദേശം എന്നതാ? വര്‍ഗ്ഗീയം ആളിക്കത്തിച്ച് അതില്‍ നിന്നും മുതലെടുക്കുക!

Sulfikar said...

അതെ അപ്പൊകലിപ്തോ വിഷം വമിക്കുന്ന നാറുന്ന അധോവായു പൊതു സമൂഹത്തിനു മുന്നില്‍ വിടുന്നതിനെ ചോദ്യം ചെയുന്ന മുസ്ലിം നാമധാരികള്‍ മാത്രമല്ല ആരായാലും RSS നു ഓശാന പാടുന്നവരും അമേരിക്കന്‍ മിഷണറി കുടി'-'കിടപ്പു'കാരും. അതില്‍ മുസ്ലിം പേരുള്ളവര്‍ക്ക് ഡോളര്‍ കൂടുതല്‍ കിട്ടുകയും ചെയ്യും. തന്നെ പോലുള്ളവരുടെ വിഷം വമിക്കുന്ന അധോവായു ശ്വസിച്ചിട്ടാണ് ഇന്ത്യന്‍ മുസ്ലിം ഇന്നും അരക്ഷിതാവസ്ഥയില്‍ കഴിയുന്നത്.

കുഞ്ഞുമോന്‍ said...
This comment has been removed by the author.
കുഞ്ഞുമോന്‍ said...

കുരുത്തംകേട്ടവ,
>>>അങ്ങിനെ പോപ്പുലര്‍ ഫ്രണ്ട്‌ തീര്‍ത്തും പ്രതിരോധത്തിലാവുകയും ഒറ്റപെടുകയും ചെയ്ത സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന ആരെയാണു സഹായിച്ചത്‌?<<< ആരെയാണ് സഹായിച്ചത്? സാധാരണ യുക്തി വച്ച് നോക്കീട്ടു ഒന്നും തോന്നുന്നില്ല. പക്ഷെ ഈ ചോദ്യം ചോദിച്ചു മുഖ്യമന്ത്രിയെ ഹിന്ദുത്വ വാദിയാക്കുന്നത് എന്തായാലും മുസ്ലീം തീവ്രവാദികളെ സഹായിക്കാനാണെന്ന് കണ്ണടച്ച് പറയാം. വീണിടത്ത് കിടന്നു ഉരുളാതെ? ഉത്തരം ഒന്ന് വെളിപ്പെടുത്തു. അപ്പൊ മനസ്സിലാകും ഈ ചോദ്യത്തിലെ പൊള്ളത്തരം,

ഇനി ഉത്തരം പോപ്പുലര്‍ ഫ്രണ്ടിനെ ആണ് എന്നെങ്ങാനും ആണെങ്കി അവര്‍ക്ക് മൈലേജ് നല്‍കുന്നതും ഇപ്പൊ നല്കിയതും ലീഗാനെന്നു പകല്‍ പോലെ വ്യക്തമായിക്കഴിഞ്ഞു. കോണ്‍ഗ്രസ്‌ വോട്ട് ബാങ്കിന് വേണ്ടി ലീഗിനെപ്പോലെ മാത്രം പ്രവര്‍ത്തിക്കുന്നു എന്നും വ്യക്തമായിക്കഴിഞ്ഞു. ഇത്ര വ്യക്തതക്കിടയില്‍ അവ്യക്തതയ്ക്ക് വേണ്ടി ചികയുന്നത് ആടിനെ പട്ടിയാക്കാനാണ്.

അതിലും ഉപരി, മുസ്ലീം വോട്ട് ബാങ്ക് രാഷ്ട്രീയം രാജ്യത്തെ അരാജകത്വത്തില്‍ കൊണ്ട് ചെന്നെത്തിക്കും എന്ന് ചിലര്‍ക്കൊക്കെ ബോധ്യമായി. അതാണ്‌ വി എസ് പറഞ്ഞതിനെ ലീഗ് വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചതിലൂടെ കേരളത്തിന്‌ ലഭിച്ച നേട്ടം.

Unknown said...

രാജ്യത്ത് സത്യത്തില്‍ ഇത്ര അധികം വര്‍ഗീയതക്ക് വളമിട്ടു കൊടുത്തത് പൊതുവേ പലരും പറയുന്നതുപോലെ സംഘപരിവാറോ ബിജെപ്പിയോ അല്ല, കോണ്‍ഗ്രസാണ്. മുഖ്യമന്ത്രിയെ ന്യൂനപക്ഷവിരുദ്ധന്‍(അഥവാ മുസ്ലീം വിരുദ്ധന്‍) ആക്കാന്‍ ലീഗിനൊപ്പം കോണ്‍ഗ്രസ് നിന്നത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം.

രാജ്യം രൂപീകരിച്ചത് മുതല്‍ വോട്ട് ബാങ്കിന് വേണ്ടി രാജ്യതാല്പര്യങ്ങള്‍ ബലി കൊടുത്തതിന്റെ ഇന്നത്തെ അവസ്ഥക്ക് പക്ഷെ, കോണ്‍ഗ്രസ് മറ്റുള്ളവരെ ചൂണ്ടിക്കാട്ടി രക്ഷപെടാന്‍ നല്ല മെയ്‌വഴക്കം കാട്ടിയിട്ടുണ്ട്. രാഷ്ട്രീയ അധികാരം പക്വതയോടെ വിനിയോഗിക്കാതെ സംഘടിതമതങ്ങള്‍ക്ക് വഴിവിട്ടു സഹായം ചെയ്തത് കൊണ്ടാണ് സംഘപരിവാര്‍ ശക്തി പ്രാപിച്ചത് തന്നെ. അതിനുദാഹരണങ്ങള്‍ മതത്തിന്റെ പേരില്‍ സ്കൂളുകള്‍ വീതം വച്ച് കൊടുത്തത് മുതല്‍ മുസ്ലീം സംവരണം നടപ്പാക്കും എന്ന് പറയുന്ന ഇന്നത്തെ സ്ഥിതിവരെ നിരവധിയുണ്ട്. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഘടിച്ചത് കൊണ്ടാണ് വര്‍ഗീയത വളര്‍ന്നത്‌ എന്ന് ചിന്തിക്കാന്‍ കോണ്‍ഗ്രസുകാര്‍ ഇന്നും വിമുഖത കാട്ടുന്നു എന്നര്‍ഥം. കോണ്‍ഗ്രസ് വളര്‍ത്തിയ മതരാഷ്ട്രീയത്തെ പിന്താങ്ങുന്ന എല്ലാ ഇടതു-വലതു രാഷ്ട്രീയ കക്ഷികളും മതേതരവാദികള്‍ ആണെന്ന് വിശ്വസിക്കാന്‍ സ്വബോധമുള്ള ഒരാള്‍ക്ക്‌ സാധിക്കില്ല.

രാജ്യത്തിലെ നിയമങ്ങള്‍ മതത്തിനതീതമായി രാജ്യത്ത് വേണമെന്ന് വാദിക്കുന്ന ഏകരാഷ്ട്രീയ കക്ഷി മതേതരവിരുദ്ധര്‍ എന്ന് വിളിക്കപ്പെടുന്ന ബിജെപ്പി മാത്രമാണന്നത് വൈരുദ്ധ്യമായി ഇപ്പോളും നിലനില്‍ക്കുന്നുണ്ട്. അതും പോരാത്തതിന് ഭീകരവാദികള്‍ എന്നും തീവ്രവാദികള്‍ എന്നും പൊതുവേ വിളിക്കപ്പെടുന്ന ആര്‍എസ്എസ് എന്ന സംഘടന ഹിന്ദുതീവ്രവാദികളെ തള്ളിപ്പറയുകയും അത്തരം ഒരു കൂട്ടരേ രാജ്യത്ത് സൃഷ്ട്ടിക്കാതിരിക്കാനും പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന സംഘടനയാണ്. മുസ്ലീം ലീഗ് മുസ്ലീങ്ങളില്‍ തീവ്രവാദികള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുന്നു എന്ന് വാദിച്ച് കോണ്‍ഗ്രസ്‌ അടക്കം പിന്തുണ കൊടുക്കുമ്പോ ആര്‍എസ്എസിനെയും ബിജെപ്പിയെയും തോട്ടുകൂടാന്‍ പാടില്ലാത്തവരായി മുദ്ര ചാര്‍ത്തുകയും ചെയ്യുന്നു.

പറഞ്ഞു വരുന്നത് മതേതരത്വം പ്രസംഗിക്കുന്നവരാണ് വര്‍ഗീയവാദികള്‍ എന്ന് വിളിക്കപ്പെടുന്നവരെക്കാള്‍ രാജ്യത്തിന് ദോഷം ചെയ്തിട്ടുള്ളത്. ഒരു രാഷ്ട്രീയകക്ഷിക്ക് വേണ്ടത് ആദര്‍ശമാണ്. പക്ഷെ കോണ്‍ഗ്രസിന്റെ ആദര്‍ശം പലപ്പോളും അധികാരത്തിനു വേണ്ടിയുള്ള തുഴച്ചില്‍ മാത്രമായി രൂപപ്പെട്ടിരുന്നു. അല്ലായിരുന്നെങ്കില്‍ മുസ്ലീം രാഷ്ട്രീയത്തിന് അമിതപ്രാധാന്യം രാജ്യത്ത് കൈവരിക്കില്ലായിരുന്നു. ഹിന്ദുക്കളുടെ ആവശ്യങ്ങള്‍ക്ക് വര്ഗീയപ്പാര്ട്ടിയായ ബിജെപ്പി മാത്രം രക്ഷയുള്ളൂ എന്ന ഗതിയും വരില്ലായിരുന്നു. അധികാരത്തിനെ കുറുക്കന്റെ ബുദ്ധിയോടെ ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. അത് കൊണ്ട് രാജ്യത്തിന്റെ താല്പര്യങ്ങള്‍ ബലി കൊടുക്കപ്പെടുകയാണ് കൂടുതല്‍ ഉണ്ടായത്.

കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചു കൂവി ആര്‍ക്കോ വേണ്ടി ഓടുന്നവര്‍ കള്ളനല്ല എന്ന് ഉറപ്പിക്കുന്ന ചില യുക്തികളെ ചോദ്യം ചെയ്യാന്‍ മാത്രം എഴുതിയതാണ്. എല്ലാവരും പറയുന്നതുപോലെ എന്നെ ആര്‍എസ്എസ് ശിങ്കിടി ആക്കരുത്(വല്ലതും പറയണമെങ്കില്‍ അവസാനത്തെ വാചകം അത്യാവശ്യമായത്തിന്റെ കൌതുകവും എടുത്തു കാട്ടാനും ആഗ്രഹിക്കുന്നു).

സഹൃദയന്‍ ... said...

@വേണുഗോപാലന്‍:
താങ്കളുടെ നവയുഗ സാമ്രാജ്യത്വ വിരോധം കണ്ടിട്ട് ഒരു കൌതകം കൊണ്ട് ചോദിക്കുകുയാ..
താങ്കള്‍ caliphate- ന്റെ വ്യാപനവും ടിപ്പുവിന്റെ പടയോട്ടവും കേരളത്തിലെ ഖിലാഫത്ത് പ്രസ്ഥാനവും (അതോ ബലാത്സംഗ പ്രസ്ഥാനമോ?) ഒക്കെ എങ്ങനെ കാണുന്നു?

വായുജിത് said...

സഹ്രുദയ അങ്ങനെ കടുപ്പിക്കുന്ന ചോദ്യം ചോദിക്കരുത് അത് ഫൌള്‍ .

മാപ്പിള ലഹളയെ പറ്റി അംബേദ്കര്‍ പറഞ്ഞതൊഴിച്ച് അദ്ദേഹത്തിന്റെ എല്ലാ പുസ്തങ്ങളും വേണു ഗോപാലന്‍ വായിച്ചിട്ടുണ്ട് .

അതെന്താണെന്നറിയില്ലേ .

സവര്‍ണ്ണ ജന്മികള്‍ക്കെതിരെ അടിയാന്മാര്‍ നടത്തിയ കാര്‍ഷിക സമരം. അതുമല്ലെങ്കില്‍ തുര്‍ക്കിയിലെ ഖലീഫയെ പുറത്താക്കിയതിനെതിരെ നടത്തിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം .

പക്ഷെ എന്താണെന്നറിയില്ല . കുടിയാന്മാര്‍ ജന്മികളെ ആക്രമിച്ചപ്പോള്‍ ഒരൊറ്റ മുസ്ലിം ജന്മിക്കും വെട്ടു കിട്ടിയില്ല . ഒരൊറ്റ ഹിന്ദു കുടിയാനും ഹിന്ദു ജന്മിയെ ആക്രമിച്ചില്ല . ഇതൊന്നും പോരാഞ്ഞ് പത്തന്‍പത് പാവപ്പെട്ട ചാലിയര്‍( ദളിതര്‍) സ്വയം വെട്ടി മരിക്കുകയും ചെയ്യ്തു . കാര്‍ഷിക കലാപത്തിന്റെ ഓരോ കാര്യങ്ങളേ .....

ഒരു തമാശ കൂടിയുണ്ട് . ഇത് ഒരു പ്രത്യേക തരം സ്വാതന്ത്ര്യ സമര കാര്‍ഷിക കലാപം ആയിരുന്നു. ഇതില്‍ ഒന്നുകില്‍ വാള്‍ കഴുത്തില്‍ അല്ലെങ്കില്‍ സുന്നത്ത് എന്നൊരു സമ്പ്രദായവും ഉണ്ടായിരുന്നു.

എന്തരോ എന്തോ :)

കുഞ്ഞുമോന്‍ said...

ഹ ഹ വായൂ, തകര്‍ത്തു.
പഴേ അബ്ദു നാസ മദനി(കുഞ്ഞാടിന്റെ കുപ്പായം കിട്ടുന്നതിനു മുന്‍പ്) "1921ല് ഊരിയ കത്തി അറബിക്കടലി കളഞ്ഞിട്ടില്ല കേട്ടോ" ന്ന് അലറി വിളിക്കുന്ന ഒരു വീഡിയോ യൂടൂബില്‍ കണ്ട ഒരോര്‍മ്മ. ആ കാര്‍ഷിക കലാപത്തെക്കുറിച്ചാണോ നിങ്ങ പറയുന്നേ?

Kmvenu said...
This comment has been removed by the author.
ea jabbar said...

ബംഗ്ലാദേശ് പള്ളി ലൈബ്രറികളിലെ ഗ്രന്ഥവിലക്ക് ചരിത്രപരമായ അബദ്ധം- ജമാഅത്ത് അമീര്‍
Thursday, July 29, 2010
[madhyamam]
ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 24,000 പള്ളികളിലെ ഗ്രന്ഥാലയങ്ങളില്‍നിന്ന് സയ്യിദ് അബുല്‍അഅ്‌ലാ മൗദൂദിയുടെ ഗ്രന്ഥങ്ങള്‍ നീക്കം ചെയ്യാനുള്ള ഗവണ്‍മെന്റിന്റെ തീരുമാനം ദുഃഖകരവും ചരിത്രപരമായ അബദ്ധവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി പ്രതികരിച്ചു.

മൗദൂദി കൃതികള്‍ മാനവലോകത്തിന്റെ മഹദ് സമ്പത്തും വിലപ്പെട്ട പൈതൃകവുമാണെന്നും ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും അതിന്റെ യഥാര്‍ഥചിത്രം ലഭ്യമാകാനും അവ ഏറെ സഹായകരമാണെന്നും ഉമരി പറഞ്ഞു. അമ്പതിലധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട മൗദൂദികൃതികള്‍ ലോകവ്യാപകമായി വായിക്കപ്പെടുന്നുണ്ട്. മൗദൂദിയുടെ ചിന്തകളോട് വിയോജിക്കാം. എന്നാല്‍, അത് തീവ്രവാദവും ഭീകരതയും പ്രോല്‍സാഹിപ്പിക്കുന്നുവെന്ന ആരോപണം സാമ്രാജ്യത്വവാദികളുടെയും നിര്‍മതവാദികളുടെയും ആരോപണങ്ങള്‍ മാത്രമാണെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. ഇസ്‌ലാമിന്റെ ശത്രുക്കള്‍ തങ്ങളുടെ അവിശുദ്ധ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതില്‍ മൗദൂദി കൃതികള്‍ തടസ്സമാവുന്നു എന്ന് മനസ്സിലാക്കിയതുകൊണ്ടാണിത്.

ബംഗ്ലാദേശ്‌സര്‍ക്കാറിനോട് തീരുമാനം പുനഃപരിശോധിക്കാന്‍ അഭ്യര്‍ഥിച്ച ഉമരി, ചില മൗദൂദി ഗ്രന്ഥങ്ങളുടെ ബംഗാളി പരിഭാഷകള്‍ പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദിന് ഉപഹാരമായി അയച്ചുകൊടുക്കുമെന്നും വ്യക്തമാക്കി. രാജ്യത്തെ 2,70,000 പള്ളികളില്‍ സര്‍ക്കാര്‍ഫണ്ട് പറ്റുന്ന മസ്ജിദുകളുടെ ലൈബ്രറികളില്‍നിന്ന് മൗദൂദിയുടെ കൃതികള്‍ നീക്കംചെയ്യാനുള്ള തീരുമാനം സര്‍ക്കാറിനു കീഴിലുള്ള ഇസ്‌ലാമിക് ഫൗണ്ടേഷന്‍ അധ്യക്ഷന്‍ ശമീം മുഹമ്മദ് അഫ്‌സല്‍ കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്.

ea jabbar said...

മൌദൂദി വിഷം ബംഗ്ലദേശില്‍ പോലും വിലക്കപ്പെടുന്നു !!

ea jabbar said...

ബംഗ്ല്ലാദേശിലെ ഹിന്ദു ന്യൂനപക്ഷത്തെ വംശനാശം വരുത്തിയതിനു മുന്‍പന്തിയില്‍ നിന്നു പൊരുതിയ മഹാപ്രസ്ഥാനമാണു ജമാ അത്തെ ഇസ്ലാമി !
പാകിസ്ഥാനില്‍ അഹമ്മദിയാ ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാന്‍ കൂട്ടക്കൊല സംഘടിപ്പിച്ചതും ഇന്നും അവരെ വേട്ടയാടല്‍ മുഖ്യ കര്‍മ്മ പദ്ധതിയായി കൊണ്ടു നടക്കുന്നതും ഈ വിഷ ജന്തുക്കള്‍ തന്നെ !
ആട്ടിന്‍ തോലണിഞ്ഞ് ഇവിടെ കേരളത്തില്‍ മാത്രം പുരോഗമനം വില്‍ക്കാന്‍ നടക്കുന്നു !!

ea jabbar said...

പോപ്പുലര്‍ ഫ്രണ്ടും സിമിയും താലിബാനും അല്‍കൊയ്ദയുമൊക്കെ ഈ വിഷ സര്‍പ്പത്തിന്റെ മുട്ട വിരിഞ്ഞുണ്ടായ അരുമ സന്തതികളാണെന്നു ലോകം തിരിച്ചറിയുന്നു !
ഇവരെ ഒറ്റപ്പെടുത്താന്‍ മനുഷ്യസ്നേഹികള്‍ ഒന്നായി ശ്രമിക്കണം

Kmvenu said...

അമരേഷ് മിശ്രയുടെ ലിങ്ക്:
ഞാന്‍ പൂര്‍ണമായും വിയോജിക്കുന്ന കാരങ്ങള്‍ അതില്‍ ഉണ്ട്.
കാര്യങ്ങളെ കേവലം മതവിശ്വാസങ്ങള്‍
മതങ്ങള്‍ തമ്മിലുള്ള പ്രശ്നമായി ചുരുക്കി കാണുന്ന യുക്തിവാടികളുടെതിനു സമാനമായ രീതി അമരേഷ് മിശ്രയ്ക്കു ഉണ്ട്

Kmvenu said...

ഇതാണ് ഞാന്‍ അല്‍പ്പം
മുമ്പ് പോസ്റ്റ്‌ ചെയ്തശേഷം cancel ചെയ്ത അമരേഷ് മിശ്രയുടെ article ലിങ്ക്.
(താല്‍പ്പര്യമുള്ളവര്‍ക്ക് വേണ്ടി) ഒരു
പുനരാലോച്ചനയ്ക്കുശേഷം വീണ്ടും പോസ്റ്റ്‌ ചെയ്യുന്നു.
http://ghulammuhammed.wordpress.com/2009/01/23/from-terrorism-to-fascism-the-bloody-trail-of-malegaon-blasts-and-the-israel-us-rss-nexus-proved-rss-took-money-from-isi-by-amaresh-misra/

വായുജിത് said...

അമരെഷ് മിശ്രയുടെ നല്ല ഒരു ലേഖനം ഇവിടെ വായിക്കാം.

തേജസ്സില്‍ പ്രസിധീകരിക്കുന്നതിനു തലേ ദിവസം പാക് പത്രത്തില്‍ പ്രസിദ്ധീകരിച്ചത് . ബാക്കി വാര്‍ത്തകളൊക്കെ ഒന്നു വായിക്കൂ . പത്രത്തിന്റെ ഇന്ത്യാ സ്നേഹം വെളിവാകും .

ഇങ്ങനെയുള്ളതില്‍ ലേഖനം എഴുതുന്ന അമരേഷ് മിശ്രയാണോ ഐ എസ് ഐ ഏജന്റ് അതോ ??

കാശു കിട്ടിയാല്‍ ഇവനൊക്കെ സ്വന്തം അമ്മയെ വരെ കൂട്ടിക്കൊടുക്കും . ത്ഫൂ ..

ആര്‍.എസ്സ്.എസ്സ് നെ പ്രതിരോധിക്കാം. പക്ഷെ അതിനു ഇന്ത്യയെ തകര്‍ക്കാന്‍ നടക്കുന്നവന്മാരുടെ കൂടെ കൂട്ടു കൂടേണ്ട കാര്യമില്ല. കാഴ്മീര്‍ തീവ്രവാദികളെ വിശുദ്ധ പോരാളികളും ആക്കേണ്ട കാര്യമില്ല

അമ്മാവന്‍ / AMMAVAN said...

വേണു അണ്ണന് കാശ്മീരില്‍ നിന്നും അഭയാര്‍ത്ഥികള്‍ ആയി പോകേണ്ടി

വന്ന ലക്ഷ കണക്കിന് ആളുകളെ കുറിച്ചും കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നു ക്രിസ്ത്യന്‍ തീവ്രവാദത്തെ കുറിച്ചും ഒന്നും അറിയില്ലേ അല്ലേ ............

അവരെക്കുറിച്ച് പറഞ്ഞാല്‍ ഒന്നും തടയില്ല അല്ലേ .....

ഇത്തരം ഊച്ചളികളാണ് ഈ നാടിന്‍റെ ശാപം

ea jabbar said...

ചര്‍ച്ച പുതിയ പോസ്റ്റില്‍ തുടരുന്നതാകും സൌകര്യം

കുഞ്ഞുമോന്‍ said...

അമരേഷ് മിശ്രയെ പൊക്കിക്കൊണ്ട് നടക്കുന്ന വേണുവിനു ബംഗ്ലാദേശിലോ പാകിസ്ഥാനിലോ കൊന്നു തള്ളുന്ന ഹിന്ദുക്കളെക്കുറിച്ച് വിഷമമില്ല. ദിവസവും ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടു പോയി മുസ്ലീമാക്കുന്ന കാടത്തത്തെക്കുറിച്ച് വ്യാകുലത ഇല്ല. ഓ അത് നമ്മടെ രാജ്യത്തല്ലല്ലോ! അല്ലേല്‍ തന്നെ കല്ലും മണ്ണും ആരാധിക്കുന്ന വൃത്തികെട്ടവര്‍ ജീവിച്ചിരുന്നിട്ട് എന്തോന്നിനാ?

നമ്മടെ രാജ്യത്തിലെ കലാപങ്ങള്‍ മിക്കവയ്ക്കും വഴി മരുന്നിട്ടത് മുസ്ലീം വികാരജീവികള്‍ ആസൂത്രിതമായി ഹിന്ദുക്കളെ അക്ക്രമിച്ചത് കൊണ്ടാണെന്ന് പഠിച്ചിട്ടില്ല. വാള്‍ മുനയില്‍ മതത്തിന്റെ "വലിപ്പം" കൂട്ടാന്‍ നടത്തിയ സംഭവങ്ങള്‍ കേട്ടിട്ടില്ല. മാറാടോ മാപ്പളലഹളയോ കാശ്മീരില്‍ മുസ്ലീം യുവാക്കള്‍ യുദ്ധത്തിനു പോയതോ കൈവെട്ടോ കേരളത്തില്‍ നടന്നതായി ഓര്‍മ്മ പോലുമില്ല. കാരണം അതെല്ലാം അമേരിക്കയുടെയോ ഹിന്തു പരിവാരങ്ങളുടെയോ പ്രചാരണം മാത്രമായി പുള്ളി "തള്ളിക്കളഞ്ഞിരിക്കുന്നു".

ഈ പ്രാന്തന്മാരെ സഹിക്കാന്‍ വയ്യാതെ സ്വയരക്ഷക്കാണ് സംഗപരിവാര്‍ ഉടലെടുത്തത് എന്ന് പറഞ്ഞാല്‍ അതൊരു തെറ്റാകില്ല. കാരണം മുസ്ലീങ്ങള്‍ കൂട്ടമായി താമസിക്കുന്നിടത്ത് ഇന്ത്യയില്‍ ഇപ്പോളും ഹിന്ദുക്കള്‍ക്ക് പോയിട്ട് പോലീസിനു പോലും വഴി നടക്കാന്‍ പറ്റില്ല എന്നത് കൂടി ചേര്‍ത്ത് വായിച്ചാല്‍. പലയിടത്തും ഇത്തരത്തില്‍ താമസിക്കുന്നിടത്ത് നിന്നാണ് മുസ്ലീം പ്രാന്ത് ഉയരുന്നതും മറ്റു ജനങ്ങളെ ഇല്ലാതാക്കാന്‍ ആഗ്രഹം കൂടുന്നതും. ഇതൊക്കെ വേണു ചിരിച്ചു തളളും. എന്നിട്ട് മൂല കാരണം തേടി അമേരിക്കയിലോട്ടു വണ്ടി കേറും.

മുസ്ലീങ്ങള്‍ ഹിന്ദൂജാതി പറഞ്ഞു നടക്കുന്നതും അധസ്ഥിത-മുസ്ലീം ഭായി ഭായി അഭിനയിക്കുന്നതും പോപ്പ് ഫ്രെണ്ടുകാരുടെ അജണ്ട പോലെ മതപരിവര്‍ത്തനത്തിനായിയുള്ള ഒരു ഗൂടാലോചനയായി സംശയിച്ചാലും തെറ്റില്ല. അധസ്ഥിത വര്‍ഗം വലിയ വിശ്വാസികള്‍ അല്ലല്ലോ, കഴുകന്മാര്‍ക്ക് സോഫ്റ്റ്‌ ടാര്‍ഗെറ്റ്. ഏത്? ഹിന്ദുക്കള്‍ എന്നത് മുസ്ലീം-ക്രിസ്ത്യന്‍ സത്യാവിശ്വാസികള്‍ക്ക് വിളവെടുക്കാനുള്ള ദൈവം സൃഷ്ടിച്ച നിലമല്ലേ?

ജബ്ബാര്‍ അണ്ണന്‍,
പുതിയ പോസ്ടിടാന്‍ ടൈം ആയി. :)

Philip said...

Kurutham Kettavan,, Apocalypto, Venu...... Welldone, Welldone.

For "Kuru" and "Apo" 72 virgins are ready in heaven. But Venu willnot get because still he is bearing a kaaffir name

അപ്പൊകലിപ്തോ said...

>>> sulfikar said തന്നെ പോലുള്ളവരുടെ വിഷം വമിക്കുന്ന അധോവായു ശ്വസിച്ചിട്ടാണ് ഇന്ത്യന്‍ മുസ്ലിം ഇന്നും അരക്ഷിതാവസ്ഥയില്‍ കഴിയുന്നത്. <<<<


തന്നെയോ .. ??

അതോ നീയൊക്കെ ചേര്‍ന്ന്‌ ഒരു സമുദായത്തെ തീവ്രമെന്നും ഭീകരതയെന്നും പറയുന്നവരുടെ അധോചലം കുടിച്ച്‌, അവര്‍ക്ക്‌ ദികിര്‍ പറയുന്നതോ ഈ സമുദായത്തെ തെറ്റിധരിപ്പിക്കാനായത്‌. ??
നീയൊക്കെ നക്കിക്കൊടുക്കുമ്പോഴും നിണ്റ്റെ ആ അടിയിലെ മുറിഞ്ഞഭാഗമുണ്ടല്ലോ , അതുനോക്കി നിനക്കൊക്കെ എന്തെങ്കിലും സൌജന്യം കിട്ടിയോ ഗുജറാത്തിലുള്‍പ്പെടുയുള്ള ആര്‍.എസ്സ്‌.എസ്സ്‌ അഴിഞ്ഞാടിയ ഇടങ്ങളില്‍ ..

അവര്‍ വീണ്ടൂം വരുമല്ലോ 1921-ണ്റ്റെയും ഔറംഗസീബിണ്റ്റെയും മണ്ണടിഞ്ഞ ചരിത്രത്തിണ്റ്റെ തീട്ടവും പേറി ..‌. അന്ന്‌ നിണ്റ്റെയൊക്കെ സഹോദരിമാരുടെ ഗര്‍ഭപാത്രം ത്രിശൂലം കൊണ്ട്‌ തുരന്ന്‌ പച്ചക്ക്‌ കത്തിക്കുമ്പോല്‍, വായുജിത്തിനോടും കുഞ്ഞുമോനോടും നീയൊക്കെ കെഞ്ചും "ഞങ്ങളൊക്കെ സമുദായത്തെ നിനക്കൊക്കെ കൂട്ടിത്തന്നവന്‍മാരാണ്‌, ഞങ്ങളെ വെറുതെ വിടണമെന്നു.." ?

അന്നു അവര്‍ക്ക്‌ ജബ്ബറിണ്റ്റെ ഭാര്യയെന്നോ, സുല്‍ഫിയുടെ സഹോദരിയെന്നോ തിരിച്ചറിവുണ്ടാവുമോ .. ??

ഇല്ലെന്നാണ്‌ ഗുജറാത്തുകളും ഒറീസകളും പറയുന്നതു...

ജീവിക്കാനും, വിശ്വസിക്കാനുമല്ലാതെ മറ്റെന്ത്‌ തീവ്രവാദമാണ്‌ മുസ്ളിം ഇവിടെ ആവശ്യപ്പെടുന്നത്‌ .. ???

അപ്പൊകലിപ്തോ said...

>>> ea jabbar : പോപ്പുലര്‍ ഫ്രണ്ടും സിമിയും താലിബാനും അല്‍കൊയ്ദയുമൊക്കെ ഈ വിഷ സര്‍പ്പത്തിന്റെ മുട്ട വിരിഞ്ഞുണ്ടായ അരുമ സന്തതികളാണെന്നു ലോകം തിരിച്ചറിയുന്നു ! <<<


റഷ്യക്കെതിരെ പോരാടാന്‍ താലിബാനെ വളര്‍ത്തിയതു ഇസ്ളാമായിരുന്നോ ?

ബിന്‍ ലാദന്‍ ഇസ്ളാമിനു വേണ്ടിയോ അമേരിക്കക്ക്‌ വേണ്ടിയോ റഷ്യക്കെതിരെ പോരാടിയത്‌ ???

വിഷ സര്‍പ്പം അമേരിക്കയോ അതോ അമേരിക്കക്ക്‌ വേണ്ടി വിടുപണിചെയ്യുന്ന യുക്തിവാടികളോ ??

അപ്പൊകലിപ്തോ said...

>>> ea jabbar : മൌദൂദി വിഷം ബംഗ്ലദേശില്‍ പോലും വിലക്കപ്പെടുന്നു !! <<<

ഇനി പറയില്ലല്ലോ മൌദൂദിസം മുസ്ളിം ഭൂരിപക്ഷമുണ്ടാക്കാന്‍ നടക്കുന്നുവെന്നു.. !!

അപ്പോല്‍ സത്യത്തില്‍, മൌദൂദിസം സത്യത്തിണ്റ്റെ ധ്വനിയെന്നാണു വ്യക്തമാവുന്നതു. കാരണം അതു അളിഞ്ഞ എല്ലാ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നു. മുസ്ളിം ഭൂരിപക്ഷമെന്നോ അല്ലെങ്കില്‍ ന്യൂനപക്ഷമെന്നോ അല്ല അതു നോക്കുന്നതു. മനുഷ്യണ്റ്റെ പീഢിതാവസ്തയെ അതു അട്രസ്സ്‌ ചെയ്യുകയും അവയോടു അനുകമ്പപ്പെടുകയും ചെയ്യുന്നുവെന്നര്‍ഥം.


ഒറ്റപ്പെടുത്തപ്പെട്ടവണ്റ്റെയും പീഢിപ്പിക്കപ്പെടുന്നവണ്റ്റെയും അത്താണിയാണു ഇസ്ളാം. മൌദൂദിയുടെ പ്രചോദനവും അതുതന്നെ.

Sulfikar said...

അപ്പോകലിപ്തോ ഭീകരവാദികളെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും കുറിച്ച് പറയുമ്പോള്‍ അതൊരു സമുദായത്തെ ആക്കിതീര്‍ക്കുന്നത് തീവ്രവാദ വിഷം മനസ്സില്‍ കൊണ്ട് നടക്കുന്ന നിന്നെ പോലുള്ളവരാണ്. അടിയിലെ മുറിഞ്ഞ ഭാഗവുമായി ഇത്രയും കാലം ജീവിച്ചിട്ടും എന്നെയോ എന്റെ കുടുംബക്കാരെയോ ഒരു RSS കാരനും ഞൊട്ടാന്‍ വന്നിട്ടില്ല കാരണം ബഹുമാനം കൊടുത്തും വാങ്ങിയും ജീവിക്കാന്‍ എനിക്ക് മതം ഒരിക്കലും ഒരു തടസ്സം ആയിരുന്നില്ല.

"അവര്‍ വീണ്ടൂം വരുമല്ലോ 1921-ണ്റ്റെയും ഔറംഗസീബിണ്റ്റെയും മണ്ണടിഞ്ഞ ചരിത്രത്തിണ്റ്റെ തീട്ടവും പേറി ..‌. അന്ന്‌ നിണ്റ്റെയൊക്കെ സഹോദരിമാരുടെ ഗര്‍ഭപാത്രം ത്രിശൂലം കൊണ്ട്‌ തുരന്ന്‌ പച്ചക്ക്‌ കത്തിക്കുമ്പോല്‍, വായുജിത്തിനോടും കുഞ്ഞുമോനോടും നീയൊക്കെ കെഞ്ചും "ഞങ്ങളൊക്കെ സമുദായത്തെ നിനക്കൊക്കെ കൂട്ടിത്തന്നവന്‍മാരാണ്‌, ഞങ്ങളെ വെറുതെ വിടണമെന്നു.." ?"

നിന്റെ ഈ വരികളില്‍ തെളിഞ്ഞിട്ടുണ്ട് നിന്റെ മനസ്സിലെ വിഷം ഇത്രയും കാലം കേരളത്തില്‍ ജീവിച്ചിട്ട് നിന്റെ കുടുംബത്തിലെ എത്ര ഗര്‍ഭിണികളെ അവര്‍ കൊന്നു എത്ര സ്ത്രീകളെ നശിപ്പിച്ചു കണക്കെടുക്കുമ്പോള്‍ അതും കൂടി ഓര്‍ത്താല്‍ നന്ന്. നീ പള്ളിയില്‍ പോകുമ്പോള്‍ എത്രപേര്‍ നിന്നെ തടഞ്ഞു നിര്‍ത്തുന്നു മുസ്ലിങ്ങള്‍ ജോലിചെയുന്ന ഇടങ്ങളില്‍ എവിടെയാണ് അവരെ രണ്ടാം തരക്കാരായി മതത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്നത്.

വായുജിത് said...

<<<< അന്ന്‌ നിണ്റ്റെയൊക്കെ സഹോദരിമാരുടെ ഗര്‍ഭപാത്രം ത്രിശൂലം കൊണ്ട്‌ തുരന്ന്‌ പച്ചക്ക്‌ കത്തിക്കുമ്പോല്‍, വായുജിത്തിനോടും കുഞ്ഞുമോനോടും നീയൊക്കെ കെഞ്ചും "ഞങ്ങളൊക്കെ സമുദായത്തെ നിനക്കൊക്കെ കൂട്ടിത്തന്നവന്‍മാരാണ്‌, ഞങ്ങളെ വെറുതെ വിടണമെന്നു >>>>>

പാവം അപ്പോ. എന്തോ കുഴപ്പം പറ്റി
:)

ശ്രീജിത് കൊണ്ടോട്ടി. said...

മൗദൂദിയുടെ പുസ്തകങ്ങള്‍ക്ക് ബംഗ്ലാദേശില്‍ നിരോധനം
Posted on: 31 Jul 2010
http://www.mathrubhumi.com/online/malayalam/news/story/444187/2010-08-01/weekend

ശ്രീജിത് കൊണ്ടോട്ടി. said...

മൗദൂദിയുടെ പുസ്തകങ്ങള്‍ക്ക് ബംഗ്ലാദേശില്‍ നിരോധനം
Posted on: 31 Jul 2010

ധാക്ക: ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ അബുല്‍ അലാ മൗദൂദിയുടെ പുസ്തകങ്ങള്‍ പള്ളികളിലും ലൈബ്രറികളിലും സൂക്ഷിക്കുന്നത് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. മതമൗലിക വാദത്തിനു മൂക്കുകയറിട്ട് മതനിരപേക്ഷതയിലേക്ക് തിരികെപ്പോകാന്‍ ശൈഖ്ഹസീന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണീ നടപടി.

അപ്പൊകലിപ്തോ said...

Talibanism in london :

http://malayalam.deepikaglobal.com/cat4_sub.asp?ccode=Cat4&subcatcode=&newscode=129116

Kmvenu said...

http://digg.com/political_opinion/upcoming

Kmvenu said...

http://blogs.alternet.org/speakeasy/2010/07/31/time%E2%80%99s-epic-distortion-of-the-plight-of-women-in-afghanistan/

Kmvenu said...

Here is part of transcript of an interview with a young Woman Parliamentarian who had been unlawfully blocked entry to the Parliament; she's representing the democratic voices of Afghanistan, resisting simultaneously the US occupation,
Hamid Karzai govt(the US puppet)and the Taliban:-

http://www.malalaijoya.com/voice.htm

KERRY O'BRIEN: You have been critical of President Barack Obama for increasing the American military presence in Afghanistan. But without the Americans, and NATO in Afghanistan, wouldn't your country simply descend again into a dangerous civil war, essentially between the war lords and the Taliban and Al Qaeda?

MALALAI JOYA: Everyone is talking about this time the civil war happen but what's going on today - let's do talk about - itself is like a civil war. Today our people are between two enemies, internal enemies Taliban, who are anti-US terrorists - and Northern Alliance, who are pro-US terrorists.

KERRY O'BRIEN: Where will your people, as you call them, find the strength and the power to defeat both the fundamentalists of the Northern Alliance, the war lords and the Taliban?

MALALAI JOYA: I strongly believe that no nation can donate liberation to another nation. This is the responsibility of our own people to fight for their rights to achieve values like democracy and women's rights, human rights in our country. It's a prolonged struggled, it's a risky struggle full of hardships and challenges but I trust on my people. On the history of my country.

KERRY O'BRIEN: Let me put this proposition - and this is what you are arguing against - that the only way to a true democracy has to be a very slow very painful one, maybe over decades, but that it can only happen, if in the short-term, America and NATO work to beat the Taliban and give your people a chance then to focus on democratically overcoming the war lords and the fundamentalists?

MALALAI JOYA: Only the democratic-minded men and women in some parties in Afghanistan, modern parties, democratically-minded intellectuals ... we have a democrat men and women of my country, they are the only alternative for the bright future of Afghanistan as people trust on them and they don't have bloody hands and they really believe in democracy.

KERRY O'BRIEN: You have been banned from attending the parliament, even though you are still a member of parliament. Will you run in the next election?

MALALAI JOYA: Many requests coming from people from different parts of Afghanistan. When directly underground I have an appointment with them. When they are calling me and even they are asking me to run for the presidential election and also for parliamentary election that what we can do. But as they wish I will do that, but at least now I am not sure about my tomorrow as these enemies, these fundamentalists, these war lords. As they know I never do compromise with them and they threat me more today and I have to be careful, but as much as I can, but as I am young I have energy. I wish to be alive as I have lots of hopes for the future of my country to do something for them, and more in the future.

SMASH said...

ഇതിനു മറുടിയില്ലാത്തതുകൊണ്ട് ഒന്നുകൂടെ കമന്റുന്നു...

എല്ലാവരും തങ്ങളുടെ തലയില്‍ ഇട്ട് തോണ്ടുകയാണ്‌, തങ്ങള്‍ അരക്ഷിതരാണ്‌, ഇനി പ്രതികരിക്കുകായല്ലാതെ വഴിയില്ല' എന്ന ബോധ്യം മുസ്ലിമുകളില്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുകയാണ്‌ 'മുഖ്യധാരാ' മത നേതാക്കള്‍ ‌. ചുരുക്കത്തില്‍ "മുസ്ലീമുകളെ എല്ലാവരും വെറുക്കുന്നു എന്ന അവരില്‍ തന്നെ ഒരു ബോധ്യം ജനിപ്പിക്കണം, അത്രതന്നെ! ഇതുവഴി ഇസ്ലാം സമൂഹം മറ്റുള്ളവരില്‍ നിന്നും ഉള്‍‌വലിയും എന്നത് ഏത് പേട്ടക്കും ഊഹിക്കാവുന്നതാണ്. ഇങ്ങനെ ഉള്‍‌വലിഞ്ഞ ഇസ്ലാമിനെ എല്ലാവരും പിന്തിരിപ്പന്‍ എന്നു വിളിക്കുകയും, അതുവഴി യഥാര്‍ഥ പിന്തിരിപ്പന്മാരുടെ അനുയായികളായിത്തീരേണ്ട ഗതികേടിലേക്ക് അവര്‍ എത്തുകയും ചെയ്യുന്നു- അവസാനം ഈ പിന്തിരിപ്പന്മാര്‍ ആര്‍ക്കുവേണ്ടിയാണോ(സാമ്രാജ്യത്വം) വിടുവേല ചെയ്യുന്നത് അവരുടെ ലക്ഷ്യം(ഇസ്ലാമിനെ ഒറ്റപ്പെടുത്തുക എന്നത്) പുഷ്പം പോലെ സാധിക്കുകയും ചെയ്യും.

പക്ഷെ, മുസ്ലീമുകള്‍ പൊതുസമൂഹത്തില്‍ നിന്നും കൂടുതല്‍ ഒറ്റപ്പെട്ടാല്‍ ഉണ്ടാകുന്നതെന്തൊക്കെയാണെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ഇസ്ലാം മാത്രമല്ല, ഏതു മതമായാലും മറ്റുള്ളവരില്‍ നിന്നും ഒറ്റപെട്ടാല്‍ സംഭവിക്കിന്നത്, മറ്റൊന്നുമായിരിക്കുകയില്ല, തങ്ങളുടെ വിശ്വാസതീക്ഷ്ണത കൂടുതല്‍ തീവ്രമാക്കുകയും, തങ്ങളുടെ മതനേതാക്കന്മാരുടെ ജല്പ്പനങ്ങളെ മറ്റെന്നതിനേക്കാളുമുപരി ദിവ്യവചനാമൃതങ്ങളായി പരിഗണിക്കുവാനും അവര്‍ തയ്യാറാകും.(കാരണം നമ്മള്‍ ഒറ്റപ്പെട്ടുവല്ലോ! ഇനി നമ്മുടെ മൊല്ലമാര്‍ മാത്രം നമുക്കാശ്രയം!)

സാമ്രാജ്യത്വത്തിനും ലാഭം, മതകിങ്കരന്മാര്‍ക്കും ലാഭം. എപ്പടി?

Unknown said...

ജബ്ബാര്‍ സര്‍, ഒരു സംശയം ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് തുടങ്ങിയതാണല്ലോ ഈ ചര്‍ച്ച മുഴുവനും. മുഖ്യമന്ത്രിയുടെ പ്രസ്താവന എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിലാണോ?എങ്കില്‍ ആ തെളിവുകള്‍ എന്തൊക്കെയാണ്. അതോ വെളിപ്പെടുത്താന്‍ പറ്റാത്ത തെളിവുകള്‍ ആണോ? മുമ്പ് മുഖ്യമന്ത്രി മലപ്പുറത്തെ കുട്ടികളെ കുറിച്ച് നടത്തിയ കോപ്പിയടി പരാമര്‍ശത്തിന് എന്ന് വരെയും ഒരു തെളിവും തന്നിട്ടുമില്ല. താങ്കളുടെ പ്രതികരണം????

ea jabbar said...

മുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും പറഞ്ഞതിലപ്പുറം എനിക്കെന്തു പറയാന്‍ കഴിയും. മുഖ്യമന്ത്രി പോപുലര്‍ ഫ്രന്റ് എന്ന സംഘടനയുടെ ലക്ഷ്യമാണു പറഞ്ഞത്. അവരില്‍നിന്നും കിട്ടിയ തെളിവുകളുടെ വെളിച്ചത്തില്‍. അതെങ്ങനെ മുസ്ലിം സമുദായത്തിന്റെ മൊത്തം ലക്ഷ്യമായി മാറി ?
ഇതിനാണുത്തരമില്ലാത്തത്.
ആര്‍ എസ് എസ് ലക്ഷ്യമിടുന്നത് ഹിന്ദു രാഷ്ട്രമാണെന്നു മുഖ്യമന്ത്രിയും മറ്റു നേതാക്കളും എത്രയോ കാലമായി പറയുന്നതാണ്. ആരും അത് ഹിന്ദു സമുദായത്തെ അവഹേളിക്കലായി വ്യാഖ്യാനിച്ചു കേട്ടിട്ടില്ല !

Subair said...

വേണുഗോപാല്‍, താങ്കള്‍ വളരെ ഭംഗിയായി സംവദിച്ചിരിക്കുന്നു. 13 ശതമാനം വരുന്ന മുസ്ലിംകളിലെ, ഒരു ന്യൂനപക്ഷമായ പോപ്പുലര്‍ഫ്രണ്ട്‌ കാര്‍, ഹിന്ദു യുവാക്കള്‍ക്ക് പണം കൊടുത്തു, മുസ്ലിം യുവതികളെ അവരെ കൊണ്ട് കേട്ടിച്ചിട്ട്, അവര്‍ പെറ്റിട്ട്, കേരളത്തെ ഒരു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നുണ്ട് എങ്കില്‍ അത് ചികില്‍സിച്ചു മാറ്റേണ്ട ഒരു മനോരോഗമാണ്, എന്ന് ആരോ എഴുതിയാതായി വായിച്ചതോര്‍ക്കുന്നു. മുഖ്യ മന്ത്രിയുടെ ഇത്തരം പ്രസ്താവന സൃഷ്ടിക്കുന്ന വര്‍ഗീയ ചെരിതിരിവിനെക്കുറിച്ച് വര്‍ഗീയാന്തത ബാധിച്ചിട്ടില്ലാത്തവര്‍ക്കൊക്കെ മനസ്സിലാകെണ്ടാതാണ്.

മാതൃഭൂമിയില്‍ ഇന്ദ്രന്‍ താങ്കളുടെതിനു സമാനമായ നിരീക്ഷണം നടത്തിയുരുന്നു. ഇന്ദ്രനെയും മാതൃഭൂമിയും ഇനി ജബ്ബാര്‍ മാഷ്‌ പോപ്പുലര്‍ ഫ്രണ്ടിന്റെ ആളുകളാക്കുമോ എന്നറിയില്ല.കേരളത്തിലെ യുക്തിവാദികള്‍ക്കില്ലാതെ പോയത് യുക്തിപരമായി കാര്യങ്ങളെ വിശകലനം ചെയ്യാനുള്ള കഴിവാണ് എന്നതോര്‍ത്ത്‌ നമ്മുക്ക് സഹതപിക്കാം.

Subair said...

മാതൃഭൂമിയിലെ ആ ലേഖനത്തിന്‍റെ പ്രസക്ത ഭാഗം ഇവിടെ ഉദ്ദരിക്കെട്ടെ.
=============

ലോകാവസാനത്തോളമൊന്നും വരില്ലെങ്കിലും ഇരുപതു വര്‍ഷം കൊണ്ട് കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ ഒരു കൂട്ടര്‍ പ്ലാനിടുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ സംഗതി സീരിയസ്സാകും. സീരിയസ്സല്ലെങ്കില്‍ മുഖ്യമന്ത്രി അതു പറയുകയേ ഇല്ലല്ലോ. എവിടെ നിന്നുകിട്ടി വിവരം? രഹസ്യപ്പോലീസാകും വിവരം കൊടുത്തത്. എങ്ങനെയാണ് സംഗതി നടത്തുക? ചെറുപ്പക്കാരെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട്, മുസ്‌ലിം യുവതികളെ കല്യാണം കഴിച്ചിട്ട്, അവര്‍ പെറ്റിട്ട്... അങ്ങനെ പോകുന്നു മോഡസ് ഓപറാന്‍ഡി. തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തിട്ട് ഭൂരിപക്ഷം പിടിക്കുന്നതു പോലുള്ള എളുപ്പപ്പണിയാണിതെന്ന് രഹസ്യപ്പോലീസുകാരോ മുഖ്യമന്ത്രിയോ ധരിച്ച ലക്ഷണമുണ്ട്. എന്തായാലും കാശ് മുടക്കി യുവാക്കളെ സ്വാധീനിക്കാനും കല്യാണം കഴിപ്പിക്കാനും പ്ലാനിടുന്നവര്‍ അങ്ങനെ ധരിക്കാനിടയില്ല. ലോകത്തെങ്ങും അങ്ങനെ നടന്നിട്ടുമില്ല. ദാരിദ്ര്യം കൊടികുത്തിവാഴുന്ന സൊമാലിയയിലോ ബുര്‍ക്കിനോ ഫാസയിലോപോലും ഇക്കാലത്ത് അതു നടക്കില്ല, പിന്നെയല്ലേ കേരളത്തില്‍. എന്തായാലും കഴിഞ്ഞ ഞായറാഴ്ച മുഖ്യമന്ത്രിയില്‍നിന്ന് കേട്ടത് വാര്‍ത്തയുടെ കിടിലന്‍ തലക്കെട്ടായിരുന്നു. ബാക്കികൂടി കേട്ടിട്ടു വേണം വാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ കൊള്ളുമോ എന്ന് തീരുമാനിക്കാന്‍. ആഴ്ചയൊന്ന് കഴിഞ്ഞിട്ടും തലവാചകത്തിനു ചുവട്ടിലെഴുതാന്‍ ഒരു വരി വാര്‍ത്ത കിട്ടിയിട്ടില്ല, കിട്ടുന്ന ലക്ഷണവുമില്ല. സോറി സാര്‍, തലവാചകം മാത്രമായി ഒരു വാര്‍ത്ത ജനിക്കുകയില്ല, അതൊരു ചാപിള്ളയാണ്.

രഹസ്യപ്പോലീസിനെയാണോ അതല്ല മാധ്യമപ്രവര്‍ത്തകരെയാണോ കൂടുതല്‍ വിശ്വസിക്കാവുന്നത് എന്ന ചോദ്യത്തിനു ശരിയുത്തരം നല്‍കുക പ്രയാസമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസുകാരില്‍ ഉള്ളത്ര വിശ്വാസം അവരില്‍ത്തന്നെയില്ല. അമേരിക്കയിലെ ഇരട്ട ടവര്‍ വിമാനമിടിച്ച് വീഴ്ത്തിയതില്‍ അബ്ദുന്നാസര്‍ മഅദനിക്ക് പങ്കുള്ളതായി വിവരം കിട്ടിയെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞാല്‍ അതിന്റെ തെളിവെവിടെ എന്ന് പത്രക്കാര്‍ ചോദിക്കുകയില്ല. ചോദിക്കാന്‍ പാടില്ല. രഹസ്യപ്പോലീസാണ് പറഞ്ഞതെങ്കില്‍ പിന്നെ പറയാനുമില്ല. ബോംബുസ്‌ഫോടനം നടത്തിയത് താനാണെന്ന് മെലിയന്റവിടെ ബഷീര്‍ സമ്മതിച്ചു എന്നു പറഞ്ഞാല്‍, മൊഴി വായിച്ചുനോക്കി ബഷീറിനോട് താന്‍ ഇങ്ങനെ പറഞ്ഞതുതന്നെയാണോ എന്നു ചോദിക്കാനൊന്നും മാധ്യമപ്രവര്‍ത്തകനു കഴിയില്ല, അതിനു വകുപ്പുമില്ല. വാര്‍ത്ത വായിച്ചാല്‍ ചിലപ്പോള്‍ വായനക്കാര്‍ വഴിയില്‍ പിടിച്ചുനിര്‍ത്തി വല്ലതും ചോദിച്ചേക്കാം, പത്രാധിപന്മാര്‍ ചോദിച്ചേക്കാം തുടങ്ങിയ ആശങ്കകള്‍ പത്രക്കാര്‍ക്കേ ഉണ്ടാകൂ. രഹസ്യപ്പോലീസിനു പക്ഷേ, ഇങ്ങനെ യാതൊരു പേടിയും വേണ്ട. വിശ്വസനീയ വൃത്തങ്ങളില്‍നിന്നറിഞ്ഞെന്ന് പത്രക്കാര്‍ എഴുതുന്നതുപോലെ രഹസ്യകേന്ദ്രങ്ങളില്‍നിന്നറിഞ്ഞെന്ന് അവര്‍ക്കു പറയാം. അതു ശരിയായില്ലെങ്കിലും പിന്നീടാരും ഇന്‍ക്രിമെന്റ് തടയുകയൊന്നുമില്ല. സര്‍വീസ്‌കാലത്തിനിടയ്ക്ക് എത്ര രഹസ്യവിവരം ശരിയായി, തെറ്റായി എന്ന് നോക്കിയിട്ടല്ല പെന്‍ഷന്‍ അനുവദിക്കുന്നതും.

മലപ്പുറത്തെ കുട്ടികള്‍ പരീക്ഷയില്‍ മുന്നില്‍ വരുന്നത് വേറെയെന്തോ എക്‌സ്ട്രാ കരിക്കുലര്‍ ഏര്‍പ്പാട് കൊണ്ടാണെന്ന് പറഞ്ഞത് വേറൊരു കേസ്. ലീഗ് മാറി സി.പി.എം. വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്തപ്പോഴും മലപ്പുറത്തെ കുട്ടികള്‍ തന്നെ മുന്നിലെത്തിയെന്നതാണ് കാര്യം. പത്രക്കാര്‍ ചിലപ്പോഴൊരു തിരുത്തെങ്കിലും കൊടുക്കും. നേതാക്കള്‍ക്ക് അതും ആവശ്യമില്ല

Subair said...

ഇരുപതു കൊല്ലം മിനക്കെട്ടാല്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ പോപ്പുലര്‍ ആകാന്‍പോലും കഴിയില്ല ഈ അണ്‍പോപ്പുലര്‍ ഫ്രണ്ടിന്. അവരാണ് ഇരുപതു കൊല്ലംകൊണ്ട് കേരളത്തില്‍ മതഭൂരിപക്ഷമുണ്ടാക്കാന്‍ നോക്കുന്നത്. ഹിന്ദുജനസംഖ്യയുടെ പാതിയില്‍ താഴെയുള്ള മതത്തെ ഭൂരിപക്ഷമതമാക്കാന്‍ ഈ പറഞ്ഞുകേട്ടതുപോലുള്ള ചെറിയ ചെപ്പടി വിദ്യയൊന്നും പോരെന്ന് ആര്‍ക്കാണറിയാത്തത്. തീര്‍ച്ചയായും മുഖ്യമന്ത്രി പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചേ ആരോപണം ഉന്നയിച്ചിട്ടുള്ളൂ. മുസ്‌ലിങ്ങളില്‍ ഒരു ചെറുന്യൂനപക്ഷമാണ് ഈ സാധനം. കൈവെട്ട്‌കേസ് കാരണം കുറച്ചേറെ ശ്രദ്ധ നേടിയെന്നുമാത്രം. ഇത്തരമൊരു കൂട്ടര്‍ക്ക് എന്തിനാണ് അര്‍ഹിക്കുന്നതിലേറെ പ്രാധാന്യവും ഗൗരവവും മുഖ്യമന്ത്രി നല്‍കിയത്? പോപ്പുലര്‍ ഫ്രണ്ടിനോടുള്ള അന്യമതക്കാരുടെ അമര്‍ഷം മുസ്‌ലിങ്ങളോടുള്ള അമര്‍ഷമായി രൂപാന്തരപ്പെട്ടേക്കുമെന്ന് ഓര്‍ക്കാതെയാണോ ഇങ്ങനെ ചെയ്തത്? കുത്തനെ താഴോട്ടുപോകുന്ന സ്വന്തം പോപ്പുലാരിറ്റി ഗ്രാഫ് ഭൂരിപക്ഷമതക്കാര്‍ക്കിടയിലെങ്കിലും പിടിച്ചുയര്‍ത്താനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നത്? ഹിന്ദുവികാരമിളക്കി വോട്ട് ഉറപ്പിച്ച് 1987 ആവര്‍ത്തിക്കലാണോ ലക്ഷ്യം. ഒന്നും ഉറപ്പിക്കാനാവില്ല. നാലാംവര്‍ഷത്തിലേക്ക് കടക്കുന്ന ഒരു സര്‍ക്കാര്‍ തലവന്റെ ''....മനമോടാത്തൊരു കുമാര്‍ഗമില്ലെടോ'' എന്ന് ജനം ധരിച്ചാല്‍ കുറ്റംപറയാനാവില്ല.

Subair said...

മാതൃഭൂമി ലേഖനത്തിന്‍റെ ലിങ്ക് ഇതാണ്.

വി എസ് പറയാഞ്ഞത് - ഇന്ദ്രന്‍

Kmvenu said...

@ Subair;
Thanks for your comment;
by he way, there was a factuar error relating to the percentage of Muslims if yo were referring to Kerala population.it seems that the percentage of Muslims is around 25% of all Keralites. Can anyone give a more exact and updated figure here?

Subair said...

Yes, I was wrong.

It seems that, as of 2004, Muslim population in Kerala is around 24.7% ( Christiana - 19% Hindus - 56.2%). In India, Muslim population is 13.4% whereas Hindus are 80.5% and Christians are 2.3%.

Thanks for teh correction.

അസുരന്‍ said...

മുഖ്യമന്ത്രി പറഞ്ഞത് ശരിയാകാനാണ് സാധ്യത. കാരണം അദ്ദേഹം തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം സംസാരിക്കുന്ന ഒന്നാന്തരം കമ്മ്യൂണിസ്റ്റാണ്. കമ്മ്യൂണിസ്റ്റുകാര്‍ കള്ളം പറയാറില്ല. തെളിവെന്നു പറയുമ്പോള്‍ രഹസ്യപ്പോലീസ് പറഞ്ഞ വെറും തെളിവല്ല. രഹസ്യപ്പോലീസ് മുഖ്യമന്ത്രിക്കു കൊടുത്ത തെളിവിനുള്ള തെളിവ് ! അതായത് പോലീസുകാര്‍ സംസ്ഥാനം മുഴുവന്‍ അരിച്ചു പെറുക്കി സംഘടിപ്പിച്ച സ്ഥിതിവിവരക്കണക്ക് :-1)ഫ്രണ്ടിന്റെ കൈയ്യില്‍ നിന്നും കാശുവാങ്ങി മുസ്ലീമായ ഹിന്ദുയുവാക്കളുടെ എണ്ണം,പേര്,വിലാസം 2) മുസ്ലീം ജിഹാദികള്‍ കറക്കി നിക്കാഹ് കഴിച്ച ഹിന്ദു പെണ്‍കുട്ടികളുടെ എണ്ണം പേര്, നാള്, വിലാസം 3)ടി പെണ്‍കുട്ടികള്‍ പെറ്റു പെരുക്കിയുണ്ടാക്കിയ കുട്ടികളുടെ എണ്ണം 4)ആദിയായ മാര്‍ഗങ്ങളില്‍ ആകെയുണ്ടായ മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവ് 5)കാശു കൊടുത്താലുടനെ മതം മാറാന്‍ തയ്യാറായി നില്‍ക്കുന്ന ഹിന്ദുക്കളുടെയും കൃസ്ത്യാനികളുടെയും %. ഇങ്ങനെ വസ്തുനിഷ്ഠവും കൃത്യവുമായ അമ്പരപ്പിക്കുന്ന തളിവുകളാണ് മുഖ്യമന്ത്രിക്കു കിട്ടിയിരിക്കുന്ന തെളിവിനുള്ളിലെ തെളിവുകള്‍ ! അദ്ദേഹം ഇതറിയിച്ചില്ലായിരുന്നെങ്കില്‍ ഇരുപത് വര്‍ഷത്തിനു ശേഷം ഉണ്ടാകാമായിരുന്ന ആ കൊടും വിപത്ത് ?!!!....., ഇപ്പോള്‍ മനസ്സിലായില്ലേ സംഘപരിവാര്‍ മാത്രമല്ല കാര്യങ്ങള്‍ മുന്‍കൂട്ടിക്കാണുന്നവര്‍, കമ്മ്യൂണിസ്റ്റുകാരത്ര മണ്ടന്മാരല്ല, പ്രത്യേകിച്ച് മുഖ്യമന്ത്രി.

Kmvenu said...

http://socialistworker.org/2010/08/11/making-hate-respectable

സുശീല്‍ കുമാര്‍ said...

K M Venugopal said:-
"ശരിയാ നിയമം മനുഷ്യനിര്‍മ്മിതമല്ലെന്ന ധാരണ മുസ്ലിം വിശ്വാസികളുടെത് മാത്രമാണ്.
എല്ലാവരെയും മുസ്ലിം വിശ്വാസികലാക്കാന്‍ ഇന്നല്ലെങ്കില്‍ നാളെ കഴിയും എന്നത് മുസ്ലിം വിശ്വാസികളുടെ ഭാവന."


>>>>വേണുഗോപാല്‍ സര്‍, താങ്കളുടെ പേര്‍ ഇനിയും അവര്‍ മാറ്റിയില്ലേ?

Murali said...

ഒരു ന്യൂനപക്ഷമായ പോപ്പുലര്‍ഫ്രണ്ട്‌ കാര്‍, ഹിന്ദു യുവാക്കള്‍ക്ക് പണം കൊടുത്തു, മുസ്ലിം യുവതികളെ അവരെ കൊണ്ട് കേട്ടിച്ചിട്ട്, അവര്‍ പെറ്റിട്ട്, കേരളത്തെ ഒരു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നുണ്ട് എങ്കില്‍ അത് ചികില്‍സിച്ചു മാറ്റേണ്ട ഒരു മനോരോഗമാണ്, എന്ന് ആരോ എഴുതിയാതായി വായിച്ചതോര്‍ക്കുന്നു

1920-കളില്‍ അന്നത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനുടമകളായ ബ്രിട്ടനെ അഹിംസാ സമരമുറകളിലൂടെ പുറത്താക്കി ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം നേടിത്തരാനുള്ള ഗാന്ധിജിയുടെ പദ്ധതിയെപ്പറ്റി കേട്ടപ്പോഴും പലരും ഇതുതന്നെ പറഞ്ഞിട്ടുണ്ടാകും: കിഴവന് മുഴുഭ്രാന്താണ്.

ഈ വിവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ വന്ന അഭിപ്രായങ്ങളില്‍ ഏറ്റവും ബാലിശമായത് പോപ്പുലര്‍ ഫ്രണ്ടിന് ഉണ്ടെന്ന് ആരോപിക്കപ്പെട്ട പദ്ധതി അസാദ്ധ്യമായതാണ്, അതുകൊണ്ട് ആരെങ്കിലും അതിനെപ്പറ്റി ചിന്തിക്കുമെന്ന് പറയുന്നത് തന്നെ അസംബന്ധമാണ് എന്നതാണ്. അസാദ്ധ്യമെന്ന് തോന്നുന്നതൊന്നും ചെയ്യാതിരിക്കുക എന്നതായിരുന്നു മനുഷ്യരുടെ അടിസ്ഥാന ചോദന എങ്കില്‍ നാം ഇപ്പോഴും മരക്കൊമ്പില്‍ തന്നെയായിരുന്നേനെ.

ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുക എന്നത് ഇസ്ലമിസ്റ്റു് പ്രസ്ഥാനങ്ങളുടെ അജണ്ടയിലെ ഒന്നാമത്തെ ഐറ്റമാണ് - എവിടെയായാലും. അമേരിക്കയെ ഒരു ഇസ്ലാമിക്ക് രാജ്യമാക്കിക്കളയാം എന്ന് ആരെങ്കിലു ചിന്തിക്കുമോ എന്ന് സാധാരണക്കാര്‍ക്കു തോന്നിയേക്കാം. പക്ഷെ അങ്ങനെ സ്വപ്നം കാണുന്നവരില്‍ അമേരിക്കയിലെ പ്രശസ്ത ‘ഇസ്ലാമിക്ക് സിവില്‍ റൈറ്റ്സ് മൂവ്മെന്റാ’യ CAIR എന്ന സംഘടനയുടെ ഭാരവാഹിയായ ഇബ്രാഹിം ഹൂപ്പര്‍ വരെ ഉള്‍പ്പെടുന്നു. ഇസ്ലാമിസത്തിനെക്കുറിച്ച് അടിസ്ഥാന ധാരണയെങ്കിലും ഉള്ളവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ അജന്‍ഡയില്‍ അവിശ്വസനീയമായി ഒന്നും കാണാന്‍ കഴിയില്ല.

Kmvenu said...

ഉവ്വ് ഉവ്വ്..!

സുശീല്‍ കുമാര്‍ said...

ഉവ്വ, ഉവ്വ, ഉവ്വേ,

ഇത് കഴുകിയാല്‍ നന്നാകില്ലെന്നാണ്‌ വായിച്ച ഒരു സുഹൃത്ത് പറഞ്ഞത്.

Kmvenu said...

http://networkedblogs.com/71ZnO

"..The August 9, 2010, issue of TIME magazine featured a striking cover photograph of an 18-year-old Afghan woman, Aisha, who was disfigured by the Taliban last year. The cover title read, "What happens if we leave Afghanistan". While Aisha's story and the stories of many other women like her may depict some part of the reality of women's lives under the Taliban, TIME's conclusion that continuing the US occupation of Afghanistan is necessary is highly misleading and troubling.Afghan women..have lived under very oppressive conditions for decades. Many women remain indoors, without education or health care, or economic security, have early marriages, and are unprotected from domestic violence. Today, after a decade of the US-led occupation, the lives of Afghan women have become worse, not better: in addition to facing continued oppression under the Taliban and the equally oppressive Northern Alliance, they also live in a war zone.

TIME's statement echoes and resurrects the same justification for the war given during the 2001 invasion of Afghanistan: if US forces withdraw from Afghanistan, any rights gained for Afghan women will be reversed by fundamentalist forces. However, this false logic grossly ignores the history of the US imperialist relationship and presence in the region and its effect on women's rights..United States has consistently chosen the side of fundamentalist allies at the expense of Afghan women, and has always sought its own gains in the region.
In its nine long years, the US-led occupation.. has done nothing to improve the conditions for people..especially for women. As the classified documents recently leaked by WikiLeaks.org corroborate, the coalition forces have been killing hundreds of civilians in unreported incidents..There has been a general increase in violence and civilian deaths..US-backed Afghan regime led by Hamid Karzai has passed and maintained numerous misogynist laws..the occupying forces of the US and its NATO allies have nourished warlords and supported a corrupt government, leading many to join the Taliban and increasing their influence across Afghanistan...deadly bombing raids have led to a devastated country and a Taliban stronger than ever before. TIME's claim to "illuminate what is actually happening on the ground" falsely equates the last decade of occupation with progress. The occupation has not and will not bring democracy to Afghanistan, nor will it bring liberation to Afghan women. Instead, it has exacerbated deep-seated corruption in the government, the widespread abuse of women's rights and human rights by fundamentalists, including Karzai's allies, and stymied critical infrastructure development in the country..
The Afghan people are capable of creating their own democratic future. Progressive groups and democratic parties in Afghanistan are fighting to reconstruct the peace and safety of their country, and more often than not, are forced underground for fear of their safety.. thousands of brave students and women have come out on to the streets of Kabul to protest the bombings and the continued war. It is from these forces that a larger progressive movement will emerge that could play a role in bringing real democracy to Afghanistan. If the United States continues the occupation, the space for progressive forces becomes increasingly limited.

We must know and remember, that liberation never comes from occupation..American people must come out in support and solidarity with the resilient peoples of Afghanistan and elsewhere who are fighting for their own liberation, and must call for the end of all US wars and occupations."

[The South Asia Solidarity Initiative (SASI) is an organization based the United States that is in solidarity with progressive social movements and democratic politics in South Asia.

Murali said...
This comment has been removed by the author.
Murali said...

ഇസ്ലാമിനെയും ഇസ്ലാമിസത്തെയും കുറിച്ചുള്ള ചര്‍ച്ചകളില്‍ അടുത്തകാലംവരെ ഇടതുപക്ഷ ഇസ്ലാമിസ്റ്റ് അപ്പോളജിസ്റ്റുകള്‍ ഉന്നയിച്ചിരുന്ന പ്രധാന വാദം, ഇസ്ലാമിക ഭീകരത എന്നൊന്ന് ഉണ്ടെന്നത് ശരിതന്നെ, പക്ഷെ അതിന്റെ അടിസ്ഥാന കാരണം ദാരിദ്ര്യം, പീഡനം, നിരക്ഷരത തുടങ്ങിയവയാണ് (the so called root cause theory), അതുകൊണ്ട് നാം ആ അടിസ്ഥാനകാരണങ്ങിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്നതാണ്. മുഖ്യധാരാ ഇടതുപക്ഷം ഇപ്പോഴും ഉന്നയിക്കുന്നത് ഇതു തന്നെയാണ്. പക്ഷെ, ഇസ്ലാമികഭീകരരില്‍ ബഹുഭൂരിപക്ഷവും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളവരും സാമ്പത്തികമായി ഉന്നത ശ്രേണിയിലുള്ളവരുമാണെന്ന സത്യം പ്രസിദ്ധമായതോടെ ഈ വാദങ്ങളുടെ മുനയൊടിഞ്ഞു. അതുകൊണ്ടാണോ എന്നറിയില്ല, ഇപ്പോല്‍ പല നോണ്‍-മെയിന്‍സ്ട്രീം ഇടതുപക്ഷക്കാരും പ്ലേറ്റുമാറ്റിത്തുടങ്ങിയിരിക്കുന്നു. ഇസ്ലാമിക ഭീ‍കരത എന്നൊന്നേ ഇല്ല എന്നും, ഇസ്ലാമിക ഭീകരര്‍ നടത്തിയ ആക്രമണങ്ങളെല്ലാം തന്നെ മറ്റരൊക്കെയോ - മൊസ്സാദ്, സി.ഐ.എ., സയണിസ്റ്റുകള്‍, ആറെസ്സെസ്സുകാര്‍ ഒക്കെ - ആണ് നടത്തിയത് എന്നാണ് അവരുടെ പുതിയ ലൈന്‍. ഈ ജനുസ്സില്‍ പെട്ട അപ്പോളജിസ്റ്റുകളാണ് ബ്ലോഗര്‍മാരായ വേണുഗോപാലന്‍, നിസ്സഹായന്‍, സത്യാന്വേഷി തുടങ്ങിയവര്‍. നിര്‍ഭാഗ്യവശാല്‍ ഇസ്ലാമികഭീകരര്‍ തന്നെ അവരുടെ അജണ്ടയും പ്രവര്‍ത്തനങ്ങളും പരസ്യപ്പെടുത്തുന്നതുകൊണ്ട് ഇവരുടെ വാദങ്ങള്‍ക്ക് അധികം ‘ട്രാക്ഷന്‍’ കിട്ടുന്നില്ല.

പലര്‍ക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യം, മതസഹിഷ്ണുത, നിരപേക്ഷത, സ്വാതന്ത്ര്യം, ലിംഗസമത്വം, അഭിപ്രായ സ്വാതന്ത്ര്യം എന്നൊക്കെ നാഴികക്ക് നാല്‍പ്പതുവട്ടം ഉരുവിടുന്ന ഇടതുപക്ഷ ബുദ്ധിജീവികള്‍ എന്തുകൊണ്ട് ഇതിന്റെയെല്ലാം ആന്റി-തീസിസ് ആയ ഇസ്ലാമിസ്റ്റ് ഐഡിയോളജിയെ പുണരുന്നു എന്നതാണ്. എന്നാല്‍ അതിന്റെ ഉത്തരം ഇന്ന് ലഭ്യമാണ്. അമേരിക്കന്‍ ജേര്‍ണ്ണലിസ്റ്റായ ജേമി ഗ്ലാസോവിന്റെ United in Hate - the Left's Romance with Tyranny and Terror എന്ന പുസ്തകമാണ് അത്. അമേരിക്കയിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാസ്സ് മര്‍ഡറേഴ്സായ സ്റ്റാലിന്‍, മാവോ തുടങ്ങിയവരുടെ ആരാധകരായിരുന്നു പണ്ട്. ഇപ്പോള്‍ അത് ഫിഡല്‍ കാസ്ട്റോയിലും അഹമ്മദിനെജാദിലും ഒസാമ ബിന്‍ ലാദനിലും എത്തിനില്‍ക്കുന്നു. അതിന്റെ ചരിത്രം - വ്യക്തമായ റെഫറന്‍സുകളോടെ - ഗ്ലാസോവ് വിവരിക്കുന്നു. മാത്രമല്ല, ഇടതുപക്ഷത്തെ മനുഷ്യവിരുദ്ധമായ ഐഡിയോളജികളുടെ ആരാധകരാക്കുന്ന മനഃശാസ്ത്രവും അദ്ദേഹം വിശദമാക്കുന്നു.

Murali said...

ഗ്ലാസോവിന്റെ വാക്കുകള്‍:

In rejecting his own society, the believer spurns the values of democracy and individual freedom, which are anathema to him, since he has miserably failed to cope with both the challenges they pose and the possibilities they offer. Tortured by his personal alienation, which is accompanied by feelings of self-loathing, the believer craves a fairy-tale world where no individuality exists, and where human estrangement is thus impossible. The believer fantasizes about how his own individuality and self will be submerged within the collective whole.

…As history tragically recorded, this “holy cause” follows a road that leads not to an earthly paradise, but rather to an earthly hell in all of its manifestations. The political faith rejects the basic reality of the human condition—that human beings are flawed and driven by self-interest—and rests on the erroneous assumption that humanity is malleable and can be shaped into a more perfect form.

…[T]he new generation of believers found their own idols in the terror war. The romance with Islamism is just a logical continuation of the long leftist tradition of worshipping America’s foes.

An added ingredient in this equation is the Left’s sacred cow of multiculturalism. The believer cannot accept the truth about Islamism or much of Islam, because he would then have to concede that not all cultures are equal, and that some cultures (e.g., America’s, with its striving for equality) are superior to others (e.g., Islam’s structure of gender apartheid). For the believer to retain his sense of purpose and to avoid the collapse of his identity and community, such thoughts must be suppressed at all cost. Because he seeks to nurture his self-identification as a victim and to lose himself inside a totalitarian collective whole, he must deny the truth about the object of his worship, as believers of previous generations denied the truth about Stalin’s Russia, Mao’s China, and other totalitarian societies.

Because of these factors, the believer clings to a rigid Marxist view of the terror war, no matter how much empirical evidence proves that Islamist violence has absolutely nothing to do with economic inequality, class oppression, or Western exploitation. This is why, when Osama bin Laden and Abu Musab Al-Zarqawi justify their terror with references to the Koran, and when Zacarias Moussaoui casually explains in court that he was simply following the Koran’s directive that Muslims must make Islam the world’s superpower, the believer always turns a deaf ear.

This is a long tradition of the Left: progressives have always assumed that they understand the world much better than the people for whom they purport to speak. In terms of the terror war, there exists an obvious and profound racism in the believer’s disposition, since the implication is that Muslims and Arabs are not bright enough to understand their own circumstances, and therefore their explanations of their own actions cannot be taken seriously.

Thus while bin Laden, Zarqawi, and Moussaoui may insist that the holy jihad is motivated by the desire to spread sharia throughout the world, to erase individual freedom, and to kill, convert, or subjugate infidels, the Western leftists is constrained to rationalize that they are saying such things only because they have been hurt by capitalism and Western imperialism. As David Horowitz points out, the leftist holds the Marxist perspective that religion is nothing more than a thought structure rooted in suffering under capitalism. Once the oppression stops, the believer assumes, the Islamist conceptions of Allah and jihad (which the believer privately considers ridiculous but would never dare say so in public) will simply disappear. Believers, therefore, inevitably deny the Islamic dimension that the terrorists themselves insist is their impetus for terror.

Murali said...
This comment has been removed by the author.
Subair said...

ഈ വിഷയത്തെ കുറിച്ചും താങ്കളുടെ ഒടുവിലത്തെ ചില കമന്റുകളെ കുറിച്ചും എന്‍റെ അഭിപ്രായം പറഞ്ഞു എന്‍റെ ഭാഗത്ത്‌ നിന്നും ഈ ചര്‍ച്ച അവസാനിപ്പിക്കെട്ടെ.

ഒന്നാമതായി, കേരളത്തിലേക്ക് വരാം.

താങ്കള്‍ പറഞ്ഞു:

ഈ വിവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ വന്ന അഭിപ്രായങ്ങളില്‍ ഏറ്റവും ബാലിശമായത് പോപ്പുലര്‍ ഫ്രണ്ടിന് ഉണ്ടെന്ന് ആരോപിക്കപ്പെട്ട പദ്ധതി അസാദ്ധ്യമായതാണ്, അതുകൊണ്ട് ആരെങ്കിലും അതിനെപ്പറ്റി ചിന്തിക്കുമെന്ന് പറയുന്നത് തന്നെ അസംബന്ധമാണ് എന്നതാണ്.
..
ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുക എന്നത് ഇസ്ലമിസ്റ്റു് പ്രസ്ഥാനങ്ങളുടെ അജണ്ടയിലെ ഒന്നാമത്തെ ഐറ്റമാണ്
==========


താങ്കള്‍ ആദ്യമായി മനസ്സിലാക്കേണ്ടത്, മുഖ്യമന്ത്രി എന്ത് പറഞ്ഞു എന്നതാണ്. അദ്ദേഹം പറഞ്ഞത് പോപ്പുലര്‍ ഫ്രാണ്ടുകാര്‍, ഇരുപത് കൊല്ലം കൊണ്ട് കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നതാണ്. ഇതിനുള്ള മാര്‍ഗവും അദ്ദേഹം പറഞ്ഞു അതായത്, ഹിന്ദു യുവാക്കളെ പണം കൊടുത്തു മുസ്ലിം യുവതികളെ കൊണ്ട് കെട്ടിച്ച് (അപ്പോള്‍ പിന്നെ മുസ്ലിം യുവാക്കള്‍ പെണ്ണ് കെട്ടാന്‍ എന്ത് ചെയ്യും എന്ന് മുഖ്യമന്ത്രി പറഞ്ഞു കണ്ടില്ല), അങ്ങിനെ ജനസംഖ്യ വര്‍ദ്ധിപ്പിച്ചിട്ട് ഭൂരിപക്ഷം ഉണ്ടാക്കും എന്ന്.! കാലങ്ങളായി ഹിന്ദു വര്‍ഗീയവാദികള്‍ പറഞ്ഞു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതാണ് മുസ്ലിം ക്രൈസ്തവ ജനസംഖ്യ വര്‍ധനവിനെ കുറിച്ചുള്ള ഭയം. മുസ്ലിംകള്‍ നാലുകെട്ടിയും, ക്രിസ്ത്യാനികള്‍ പണം കൊടുത്ത് മതം മാറ്റിയും ജന സംഖ്യ വര്‍ദ്ധിപ്പിക്കുനതിനാല്‍, ഇതാ ഹിന്ദുക്കള്‍ ഇവിടെ ന്യൂനപക്ഷമാകാന്‍ പോകുന്നു, നമ്മള്‍ അതിനെതിരെ സംഘടിക്കണം ഇതായിരുന്നു സന്ഘ്പരിവാര്‍ കാലങ്ങളായി പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. ഇതാണ് നമ്മുടെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി ഏറ്റു പിടിക്കുന്നത്‌. അദ്ദേഹം പറഞ്ഞതിലെ അസംബന്ധം ഇരിക്കട്ടെ, എന്തിനാണ് ഒരു കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി, ഏതെങ്കിലും ഒരു മത വിഭാഗത്തിന്‍റെ ജനസംഖ്യ വര്‍ദ്ധനവിനെ ഭയപ്പാടോടെ കാണുന്നത് ? ആരെയെങ്കിലും നിര്‍ബന്ധിച്ച് - കേരളത്തില്‍ അത് നടക്കുമെന്ന്‌ തോന്നുന്നില്ല - മതം മാറ്റുന്നുന്ടെന്കില്‍, കേരളത്തിന്‍റെ മുഖ്യമന്ത്രി പത്ര സമ്മേളനം നടത്തുകയല്ല വേണ്ടത് മറിച്ചു, അതിനെതിരെ നിയമ നടപടി എടുക്കണം, അത്തരം ഒന്നും അദ്ദേഹം പറഞ്ഞില്ല. ഇതിന് മുമ്പ് ലവ് ജിഹാദ്‌ എന്നാ പേരില്‍ നടന്ന പ്രചരണം വ്യാജമായിരുന്നു എന്ന് അദേഹത്തിന്റെ പോലീസ് തെന്നെയാണ് കോടതിയില്‍ പറഞ്ഞത്.

(ലവ് ജിഹാദ്‌ പ്രചരണം എന്ത് മാത്രം സ്ത്രീ വിരുദ്ധമായിരുന്നു എന്ന് ആലോചിച്ചു നോക്കൂ, ഇതില്‍ കേന്ദ്ര കഥാപാത്രങ്ങളായ പെണ്‍കുട്ടികള്‍ എം.ബി.എക്കും, ബി.ടെകിനും എല്ലാം പഠിക്കുന്നവരാണ്, നാളെ കോര്‍പ്പറേറ്റ് തെന്നെ ഭരിക്കേണ്ട പ്രായപൂര്‍ത്തിയായ ഇവരെയാണ് ഏതാനും ചെറുപ്പക്കാര്‍ കണ്ണ് കാണിച്ചു മയക്കിയെടുത്ത്, മതം മാറ്റി പാകിസ്ഥാനിലും മറ്റും അയക്കുന്നു എന്നും ഞങ്ങള്‍ ഒരു കൂട്ടം ആണുങ്ങള്‍ ഇവരെ ജിഹാദികളുടെ കയ്യില്‍ നിന്നും രക്ഷിക്കും എന്നും പറഞ്ഞാണ് ഒരു വിഭാഗം വര്‍ഗീയവാദികളും അവരെ പിന്തുണക്കുന്ന വലത് പക്ഷ മാധ്യമങ്ങളും ഇറങ്ങിയത്. അതില്‍ ഇരുപതോളം പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി എന്ന് പറയപ്പെട്ട ഇരുപത്തി മൂന്നു വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍, പത്ര സമ്മേളനത്തില്‍ ചോദിച്ചത് ഞാനെന്താ ഷാരൂഖ്ഖാനാണോ, ഞാനൊന്ന് നോക്കുമ്പോഴേക്കു പെണ്‍കുട്ടികള്‍ എല്ലാം എന്നെ പ്രേമിക്കാനും മതം മാറാനും എന്നാണ്. )

ഇനി മതങ്ങള്‍ "ഭൂരിപക്ഷം" കൂട്ടുന്ന കാര്യം. ഇസ്ലാമും ക്രിസ്ത്യാനിറ്റിയും അടിസ്ഥാനപരമായി മിഷനറി മതങ്ങളാണ്. ക്രിസ്ത്യന്‍ സുവിശേഷകള്‍ കോടിക്കണക്കിന് രൂപ ചിലവിട്ടും ഒട്ടേറെ ക്ലേശങ്ങള്‍ സഹിച്ചും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്, പരമാവധി ആളുകള്‍ക്ക് യേശുവിന്‍റെ സന്ദേശം എത്തിക്കുവാനും അവരുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ വേണ്ടിയാണ്. ക്രിസ്ത്യാനികളോളം വ്യവസ്ഥാപിതമല്ലങ്കിലും മുസ്ലിം മിഷനറിമാരും ഇസ്ലാമിലേക്ക്‌ ജനങ്ങളെ ക്ഷണിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം കേരള അവരുടെ മതക്കാരുടെ ഭൂരിപക്ഷം ആയാല്‍ സന്തോഷം തെന്നെയായിരിക്കും. അതുകൊണ്ടാണ് അവര്‍ മത പ്രബോധനവുമായി രംഗത്തുള്ളത്. ലോകത്ത് ജനാധിപത്യമുള്ള ഒട്ടു മിക്ക ബഹുമത സമൂഹങ്ങളും ഈ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. ഇതിന് വേണ്ടി നിയമ വിധേയമായി പ്രവര്‍ത്തിക്കുന്നത് ഒരു തെറ്റല്ല.

Subair said...

ഇനി ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കല്‍. പോപ്പുലര്‍ ഫ്രണ്ടിന് ഇത്തരം ഒരു അജണ്ട ഉള്ളതായി അവര്‍ പരസ്യമായി പറയുന്നില്ല, എന്നല്ല ഇത് ഞങ്ങളുടെ അജണ്ട അല്ല എന്നാണ് അവരുടെ പരസ്യ നിലപാട്. രഹസ്യമായി ഇത്തരമൊരു അജണ്ട അവര്‍ക്ക് ഉണ്ടോ എന്നറിയില്ല. ഏതായിരുന്നാലും ഞാന്‍ മനസ്സിലാക്കിയടതോളം, ഇവര്‍ ഇന്ത്യയില്‍ ആര്‍ എസ് എസ് പോലെയുള്ള വര്‍ഗീയ സംഘടങ്ങള്‍ക്ക് ബദല്‍ എന്ന രീതിയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ മുസ്ലിംകള്‍ അപകടത്തില്‍ ആണെന്നും, ഞങ്ങള്‍ ഇതാ കുറച്ച് ധീരരായ ചെറുപ്പക്കാര്‍ അതിനെ പ്രധിരോധിക്കാന്‍ എന്ന പ്രചചരണവുമായാണ് അവര്‍ ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്നത്. മറു വശത്ത് ആര്‍ എസ് എസ് ചെയ്യുന്നതും അത് തെന്നെയാണ്, മുസ്ലിം ഭീകരതയെ കുറിച്ചുള്ള ഭീതി ഉയര്‍ത്തി വിട്ട് ആളെ കൂട്ടുക എന്നത്. ഫലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ന്യൂനപക്ഷ വര്‍ഗീയത, ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളമാകുകയാണ്. ഇതില്‍ഉപരി ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും അവര്‍ നടത്തിയതായി എനിക്കറിയില്ല. കൈ വെട്ടിയത് കൊണ്ട്, ഇസ്ലാമിക ഭരണം പോയിട്ട്, നേരെ ചൊവ്വേ ഒരു പരേഡ്‌ നടത്താനുള്ള സ്വാതന്ത്ര്യം കൂടി പോകുകയാണ് ഉണ്ടായത്. ഇത്തരത്തില്‍ വെട്ടു കത്തി എടുത്തുകൊണ്ട് ഉണ്ടാക്കാവുന്നതാണ് ഇന്ത്യയില്‍ ഇസ്ലാമിക ഭരണം അവരുടെ കൂട്ടത്തില്‍ ഏറ്റവും വലിയ ബുദ്ധിശൂന്യന്‍ പോലും വിശ്വസിക്കും എന്നും തോന്നുന്നില്ല.

താങ്കള്‍ CAIR ന്‍റെ ഇബ്രാഹിം ഹൂപ്പര്‍ നെ ഉദ്ദരിച്ചു കണ്ടു. താങ്കള്‍ ഇസ്ലാം ഇസ്ലാംഫോബിയ സൈറ്റുകള്‍ ധാരാളം വായിക്കുന്ന ആളാണെന്ന്‌ തോന്നുന്നു. അമേരിക്കയില്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന, എല്ലാവരും ബഹുമാനിക്കുന്ന ഒരു സംഘടനയാണ് CAIR. താങ്കള്‍ ഇസ്ലാമിസ്റ്റുകള്‍ എന്നും, ഇസ്ലാമിക ഭരണം എന്നും പറയുമ്പോള്‍ ഉദ്ദേശിക്കുന്നതെന്താണ് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇസ്ലാമിക ഭരന്നം എന്നത് കൊണ്ട് ഒരു സംഘടന ഇസ്ലാമിക മൂല്യങ്ങളില്‍ അധിഷ്ടിതാമായ ഒരു ഭരണമാണ് ഉദ്ദേശിക്കുന്നത് എങ്കില് അതിന് വേണ്ടി ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എങ്കില്‍, അത് "ഇസ്ലാമികമാണ്" എന്ന ഒറ്റ കാരണത്താല്‍ എതിര്‍ക്കപ്പെടെണ്ടാതാണ് എന്ന് ഞാന്‍ കരുതുന്നില്ല. തീര്‍ച്ചയായും ഇസ്ലാം മുന്നോട്ടു വെക്കുന്ന ഭരണ വ്യവസ്ഥയെയും, മൂല്യങ്ങളെയും വിമര്‍ശിക്കുകയും വിശകലാനം ചെയ്യുകയും ആകാം. എന്നാല്‍ ഇസ്ലാമിക ഭരണം എന്നത് കൊണ്ട്, ആര്‍ എസ് എസിന്‍റെ ഹിന്ദു രാഷ്ട്രവാദം പോലെ, മുസ്ലിം വംശീയതയില്‍ അധിഷ്ടിതമായ ഒരു ഭരണം ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍ തീര്‍ച്ചയായും അതിനെ എതിര്‍ക്കപ്പെടനം.

Subair said...

യൂറോപ്പിലും, അമേരിക്കയിലും മറ്റും, ക്രിസ്ത്യന്‍മൂല്യങ്ങള്‍ അനുസരിച്ചുള്ള ഭരണം വരണം എന്ന് ആഗ്രഹിക്കുന്ന ക്രിസ്ത്യന്‍ പാര്‍ടികള്‍ ഉണ്ട്. കമ്മ്യൂണിസ്റ്റ്‌ മൂല്യ വ്യവസ്ഥ പുലരണം എന്നാഗ്രഹിക്കുന്നവരും ഉണ്ട്. ഇവരെ പോലെ തെന്നെ ഇസ്ലാമിക ഭരണം വരണം എന്ന് അവിടെത്തുകാര്‍ക്ക് ആഗ്രഹിക്കാം അതിന് വേണ്ടി ജനാധിപത്യപരമായി പ്രവര്‍ത്തിക്കാം.

ഏതാനും ക്രിസ്ത്യന്‍ പാര്‍ടികള്‍ ഇതാ.

http://en.wikipedia.org/wiki/Christian_Peoples_Alliance
Christian Peoples Alliance

Christian Heritage Party of Canada
http://en.wikipedia.org/wiki/Christian_Heritage_Party_of_Canada

Christian Democratic People's Party of Switzerland
http://en.wikipedia.org/wiki/Christian_Democratic_People%27s_Party_of_Switzerland

Christian Democratic Party of Russia
http://en.wikipedia.org/wiki/Christian_Democratic_Party_of_Russia

ഇത്തരം പാര്‍ടികള്‍ യൂറോപ്പില്‍ മിക്കയിടത്തും ഉണ്ട്, പെട്ടന്ന് തിരഞ്ഞപ്പോള്‍ കിട്ടിയ ചില ഉദാഹാരണങ്ങള്‍ കൊടുത്ത് എന്ന് മാത്രം.

ഇനി ലോകത്ത് ഇസ്ലാമിക രാഷ്ട്രീയത്തെ പ്രദിനിധാനം ചെയ്യുന്നത് താലിബാനോ അല്‍-ഖായിദയോ ആണ് എന്നതും തെട്ടിദ്ദരിപ്പിക്കല്‍ ആണ്. ഇവരാരും തെന്നെ മുഖ്യധാര ഇസ്ലാമിക സംഘടനകള്‍ അല്ല. താലിബാന്‍, സോവിയറ്റ്‌ അധിനിവേശത്തിനെതിരെ അഫ്ഗാനിസ്ഥാലില്‍ നിലവില്‍ വന്ന, മത യാഥാസ്ഥികരുടെ ഒരു സംഘടനയാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കടുത്ത യാഥാസ്ഥികരും നിരക്ഷരരും ആയ ഇവര്‍ക്ക്, അഫ്ഗാനിസ്താന് പുറത്തുള്ള ലോകത്തെ കുറിച്ച് കാര്യമായ കാഴ്ച്ചപ്പാടുകാളോ അജണ്ടകുളല്ലതായി എനിക്കറിയില്ല. പിന്നെയുള്ളത് അല്‍ഖായിദ യാണ്. ഇവരുടെ അജണ്ടകള്‍ ശത്രുക്കള്‍ പറയുന്നതിനപ്പുറം വിശകലന്‍ ചെയ്യാന്‍ നമ്മുക്ക് കഴിയില്ല, കാരണം പരസ്യമായി പ്രവര്ത്തിക്കുന്നവരല്ല എന്നത് തെന്നെ.

ഇസ്ലാമോഫോബിയ സൈറ്റുകൈളില്‍, ഇവരെ പറ്റിപറയാറ്‍, അമുസ്ലികലെയെല്ലാം കൊന്നൊടുക്കി ഇസ്ലാമിക ഭരരണം സ്ഥാപിക്കലാണ് ഇവരുടെ അജണ്ട എന്നാണ്. അമുസ്ലിം രാജ്യമായിപ്പോയി എന്നത് കൊണ്ടാണ് അമേരിക്കയെ വെറുക്കുന്നത് എന്നും. അമുസ്മ്കളെ ആക്രമിച്ചു കൊന്നൊടുക്കി ഇസ്ലാമിക ഭരണം സ്ഥാപിക്കലാണ് ഇവരുടെ ലക്ഷ്യമെന്കില്‍, അങ്ങകലെ കിടക്കുന്ന അമേരിക്കയെയോ, ബ്രിടനെയോ ആക്രമിക്കുന്നതിലും എളുപ്പം ഇവര്‍ക്ക്, തൊട്ടടുത്ത്‌ തെന്നെയുള്ള മോന്നാം ലോക ദരിദ്ര രാജ്യങ്ങളായ നേപാള്‍, മ്യാന്‍മാര്‍, ശ്രീലങ്ക പോലെയുള്ള രാജ്യങ്ങളെ ആക്രമിക്കുകായിരിന്നു. എന്തായിരുന്നാലും ഇവരുടെ പ്രവര്‍ത്തങ്ങള്‍ കൊണ്ട് അമേരിക്കയിലും, യൂറോപ്പിലും എല്ലാം മുസ്ലിം ആണെന്ന് പുറത്തു പറയാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായി എന്നല്ലാതെ, മറ്റ് ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ല. അഥവാ ഇവരുടെ ഉപയോഗാക്തുക്കളും പ്രവര്‍ത്തനങ്ങളുടെ വിളവെടുക്കുന്നവരും സാമ്രാജ്യത്വ ശക്തികളാണ് എന്ന്.

യഥാര്‍ത്ഥത്തില്‍ ഇന്ന് ഇസ്ലാമിക രാഷ്ട്രീയത്തെ ഇന്ന് മുഖ്യധാരയില്‍ പ്രധിനിധീകരിക്കുന്നത്
മുസ്ലിം ബ്രതര്‍ഹൂട് പോലയുള്ള സംഘടനകള്‍ ആണ്.

Subair said...

ഇസ്ലാമിക ഭീ‍കരത എന്നൊന്നേ ഇല്ല എന്നും, ഇസ്ലാമിക ഭീകരര്‍ നടത്തിയ ആക്രമണങ്ങളെല്ലാം തന്നെ മറ്റരൊക്കെയോ - മൊസ്സാദ്, സി.ഐ.എ., സയണിസ്റ്റുകള്‍, ആറെസ്സെസ്സുകാര്‍ ഒക്കെ - ആണ് നടത്തിയത് എന്നാണ് അവരുടെ പുതിയ
=============


മുസ്ലിംകള്‍ ഭീകരപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നില്ല എന്നോ, മതെത്തെ അവരില്‍ ചിലരെങ്കിലും ദുരുപയോഗപെടുത്തുന്നില്ല എന്നോ എനിക്ക് അഭിപ്രായമില്ല. പക്ഷെ ഞാന്‍ നേരെത്തെ പറഞ്ഞ പോലെ ഇത്തരം പ്രവര്‍ത്തങ്ങളുടെ ഗുണഭോക്താക്കള്‍ മുസ്ലിംകള്‍ അല്ല, അവരുടെ ശത്രുകള്‍ ആണ് എന്നതാണ് സത്യം. അതുകൊണ്ടാണല്ലോ, ശത്രുക്കള്‍ മുസ്ലിംകള്‍ ചെയ്തതാണ് എന്ന രീതിയില്‍ ബോംബ്‌ സ്ഫോടനങ്ങള്‍ നടത്തുകയും ഒരു പാട് നിരപാധികലായ മുസ്ലിം യുവാക്കള്‍ അറസ്റ്റിലാകുകയും ചെയ്തത്. ഇത്തരം പ്രവര്‍ത്തങ്ങള്‍ മുസ്മ്കള്‍ക്ക് ഗുനകരമാണെങ്കില്‍ അവരെ ഉല്‍മൂലനംചെയ്യണം എന്നാഗ്രഹിക്കുന്ന ശത്രുക്കള്‍ തെന്നെ അത് ചെയ്യുകയില്ലല്ലോ ?

ഒരു ഉദാഹരണം നോക്കൂ.

ഹൈദരാബാദ്‌ മക്ക മസ്ജിദ്‌ സ്ഫോടനത്തെ കുറിച്ച് മാധ്യമങ്ങള്‍ എഴുതി.

http://ibnlive.in.com/news/huji-simi-main-suspects-behind-friday-terror-in-hyd/40899-3.html?from=prestory

"The Andhra police on Saturday claimed that the blast that shocked the City of Charminar on Friday was a terrorist attack and pointed fingers at Harkat-ul-Jihad-al-Islami or HUJI and the Students' Islamic Movement of India (SIMI) as the main suspects.
..

Intelligence agencies say the mode of the attack, which was almost similar to the Malegaon blasts, points to the involvement of the SIMI. Deendar Anjuman, another banned outfit which was found involved in similar activities in the past and which has been around Hyderabad, may have played the supporting role in the operation, they say."

നോക്കൂ, സ്ഫോടനം നടന്നത് പള്ളിയില്‍, കൊല്ലപ്പെട്ടതെല്ലാം മുസ്ലിംകള്‍, സംശയിച്ചതും അറസ്റ്റു ചെയ്തതും അവരെതെന്നെ. ഈ കേസില്‍ പിടിക്കപ്പെട്ട ചെരുപ്പക്കാരെയെല്ലാം പിന്നീട് നിരപരാധികള്‍ എന്ന് കണ്ടു കോടതി, വര്‍ഷങ്ങളുടെ പീഡനങ്ങള്‍ക്ക് ശേഷം വിട്ടയക്കുകയായിരുന്നു.

പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം ഈയടുത്തു സി ബി ഐ കണ്ടത്തിയത് നോക്കൂ.

The CBI’s probe has established the role of two inter-linked terror modules in allegedly executing the May 2007 Mecca mosque blast in Hyderabad and the October 2007 Ajmer Sufi shrine blast in Rajasthan, two year ago. CBI director Ashwani Kumar said, “Our probe has established the commonalities related stories
Ajmer bombing: Rajasthan cops pick up MP industrialist
between the perpetrators and modus operandi behind the Mecca mosque blast and the Ajmer dargah blast in 2007.”

He added, “Among the commonalities between the two terror attacks was the Indore connection: Indore’s Sunil Joshi had played an important role in orchestrating both the blasts. Also, the same set of SIM cards was used to activate the bomb-triggers used in the two blasts.”

Joshi, allegedly a former pracharak (volunteer) of the RSS, was murdered in December 2007 in Dewas. Joshi had allegedly played a role in preparing the explosive used in the Mecca blast. Joshi, a source said, was also identified by Lt Colonel Prasad Purohit — accused in the Malegaon blast — as the man who allegedly executed the blast at Ajmer shrine through his aide Devendra Gupta alias Ramesh Kumar.

Gupta, arrested last week, is a key link in the two blasts, since the SIM card bought by him .."
http://www.hindustantimes.com/Ajmer-Mecca-blast-CBI-finds-links/Article1-539013.aspx

മക്ക മസ്ജിദ്‌ സ്ഫോടനം മാത്രമല്ല, അജ്മീര്‍, സംജോദ പോലെയുല്ലവയും നടത്തിയത് അഭിനവ്‌ ഭാരത്‌ പോലെയുള്ള സംഘടനകളാണ് എന്ന്. ഇതിലൊക്കെ ആദ്യം പിടിക്കപ്പെട്ടത് മുസ്ലിംകളാണ് എന്ന് ഓര്‍ക്കണം.
ഈ വാര്‍ത്തകള്‍ പോലും നമ്മുടെ മുഖ്യ ധാരാ വാര്‍ത്താ മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പ്രാധ്യാന്യത്തോടെ റിപ്പോര്‍ട്ട്‌ ചെയ്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആര്‍ എസ് എസ് പോലുള്ള സംഘടകള്‍ എന്തിനായിരിക്കും മുസ്ലികലാണ് ചെയ്തത് എന്ന സംശയിക്കത്ത രീതിയില്‍ ഇവ ആസ്ത്രൂണം ചെയ്തത്, തീര്‍ച്ചയായും ഇതിന്‍റെ ഗുണഭോക്താക്കള്‍ മുസ്ലിം വിരുദ്ധരാണ് എന്നത് കൊണ്ട് തെന്നെ.

Subair said...

ആഗോള തലത്തിലും, ശത്രുകളുടെ പേരില്‍ സ്വയം ഭീകരാക്രമണം നടത്തുകയും അതിന്‍റെ പേരില്‍ മുതലെടുപ്പ് നടത്തുകയും ചെയ്യുക പല ചാര സംഘടകളുടെ പണിയാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. ലാവോണ്‍ അഫൈര്‍ ഉദാഹരണം.
( http://en.wikipedia.org/wiki/Lavon_Affair )
http://en.wikipedia.org/wiki/False_flag ഉം നോക്കുക.

ഇത് പറയുന്നതിനര്‍ത്തം മുസ്ലിംകള്‍ ഇത്തരം ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ല എന്നല്ല, മറിച്ച് എല്ലാം അവര്‍ ചെയ്തതതാണ് എന്ന് പറയരുത്‌ എന്നും ഇത് കൊണ്ട് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നത് പോയിട്ട്, ലോക മുസ്ലിംകള്‍ക്ക് ദുഷ്പെരല്ലാതെ മറ്റൊരു ഗുണവുമില്ല എന്ന് ചൂണ്ടിക്കാട്ടുകയുമാണ്. ഇത്തരം പ്രവര്‍ത്തികള്‍ അവരെ കൂടുതല്‍ പാര്ശ്വവല്‍കരിക്കപ്പെട്ടാവാരാകാനും, അത് വഴി ഒരു കാലത്തും മുഖ്യ ധാരയിലേക്ക് വരാനാകത്ത ഒരവസ്ഥ സൃഷ്ടിക്കുകയും ആയിരിക്കും ചെയ്യുക എന്നതാണ്. സെപ്റ്റംബര്‍ 11 അടക്കം ആഗോള തലത്തില്‍ നടന്ന ഒട്ടു മിക്ക ഭീകാരക്രമനത്തിന്റെയും ഗുണഭോക്താക്കള്‍ സാമ്രജ്യത്തമായിരുന്നു എന്നും മനസ്സിലാക്കുക, സെപ്റ്റംബര്‍ 11 അമേരിക്ക തെന്നെ ആസൂത്രണം ചെയ്തതാണ് എന്ന് പ്രചരിപ്പിക്കുന്നവര്‍ മുസ്ലിമ്കളല്ല അമേരികക്കാര്‍ തെന്നെയാണ് എന്നും മനസ്സിലാക്ക. എന്ത് കൊണ്ട് അവര്‍ സ്വന്തം രാജ്യത്തെ അവിശ്വസിക്കുന്നു എന്നും കണ്ടത്തുക. End.

..naj said...

Here Jabbar Mash was grounded to BIG ZERO !

Jabbar mashkkum kali kayarum,sathyam parayunnavar cheetha parayunna swabhaavam oru maashkku chernnathaano ennu swayam chinthikkuka.

Velukkaan thechathu paandaayi.

ശ്രീജിത് കൊണ്ടോട്ടി. said...

ജബ്ബാര്‍ മാഷിനോട് ഒരു അപേക്ഷ...
ദയവായി അങ്ങ് ഈ പോസ്റ്റു ചെയ്യുന്ന കമന്റുകള്‍ എല്ലാം മോഡറേറ്റ്‌ ചെയ്തതിനു ശേഷം പ്രസിധീകരിക്കുക

ഇന്ന് മതവിശ്വാസികളില്‍ 99% അന്ധമായി വിശ്വസിക്കുന്നവര്‍ ആണ്, അതുകൊണ്ട് തന്നെ ആണ് തങ്ങള്‍ വിശ്വസിക്കുന്ന മതങ്ങള്‍ എന്ത് തെറ്റ് ചെയ്താലും അതിനെ ന്യായീകരിക്കുന്നതും, വിശ്വാസം സംരക്ഷിക്കാന്‍ ആയി മതന്ധരായ വിശ്വാസികള്‍ വര്‍ഗീയ വിഷം ചീറ്റുന്ന കാഴ്ചയാണ് ഇന്ന് മിക്ക ബ്ലോഗുകളിലും കാണുന്നത്, വിശ്വാസം തികച്ചും പാരമ്പര്യ സ്വത്താണ് എന്നിരിക്കെ അതിനെ ന്യായീകരിക്കേണ്ടത് തങ്ങളുടെ കടമ ആയിട്ടാണ് ഓരോ മത വിശ്വാസിയും ഏറ്റെടുക്കുനത്.. ബഹു ഭൂരിപക്ഷം വരുന്ന അന്ധവിശ്വാസികളും വര്‍ഗീയ വാദികളുമായ ബ്ലോഗ്ഗേര്‍മാര്‍ വാഴുന്ന ഈ ബ്ലോഗുലകത്തില്‍ ഒരു മത ഇതര ബ്ലോഗ്‌ കൂട്ടായ്മ പടുത്തുയര്തെണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നു....

«Oldest ‹Older   201 – 276 of 276   Newer› Newest»
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.