Saturday, March 26, 2011

നന്മയുടെ ഒരു വിളക്കു കൂടി അണഞ്ഞു !




'അപ്പു ഇപ്പോള്‍ പ്രലോഭനങ്ങളും ദൌര്‍ബല്യങ്ങളും നിറഞ്ഞ ഒരു ലോകത്തിലേക്ക് കാലുകുത്തുകയാണ്. രോഗികളുടെ ദീനരോദനങ്ങളില്‍ നിന്നും ലാഭം കൊയ്യാതിരിക്കുക'....... എംബിബിഎസ് നേടിയതറിഞ്ഞപ്പോള്‍ ഡോ. പി കെ ആര്‍ വാര്യര്‍ക്ക് അദ്ദേഹത്തിന്റെ അച്ഛന്‍ എഴുതിയ കത്തിലെ വരികളാണിത്. സമാന സ്വഭാവം തന്നെയായിരുന്നു അമ്മയുടെ കത്തിനും. അതിങ്ങനെയായിരുന്നു 'അപ്പു ഇന്ന് അച്ഛന്റെ പാരമ്പര്യം ഏറ്റെടുക്കുകയാണ്. ആ മഹാന്‍ എക്കാലവും പുലര്‍ത്തിപ്പോന്ന ധാര്‍മികമൂല്യം ഏറ്റെടുത്ത് പതറാതെ മുന്നേറുക.' ജീവിതാന്ത്യം വരെ ഡോ. പി കെ ആര്‍ വാര്യര്‍ കാത്തുസുക്ഷിച്ച വാക്കുകള്‍ ഇവയായിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച തൊറാസിക് സര്‍ജന്‍മാരില്‍ ഒരാളായ അദ്ദേഹത്തിന് ജീവിതത്തില്‍ മാര്‍ഗദര്‍ശനം നല്‍കിയത് ഈ വാക്കുകളും പിതാവിന്റെ ആദര്‍ശനിഷ്ഠമായ പ്രവൃത്തികളുമായിരുന്നു. ജീവിതത്തില്‍ കൂടുതല്‍ സമയവും അദ്ദേഹം പാവപ്പെട്ട രോഗികളോടൊപ്പം ചെലവഴിച്ചു. അതിനദ്ദേഹം കണ്ടെത്തിയ വഴി സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ജോലിചെയ്യുക എന്നതായിരുന്നു. ആതുരസേവനജീവിതത്തിന്റെ സിംഹഭാഗവും സര്‍ക്കാര്‍ സര്‍വീസില്‍ കഴിച്ചു കൂട്ടി. സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായും ഒഴിവാക്കി. സഹോദരി ജാനകിയോടൊപ്പമാണ് വാര്യര്‍ ചെറുപ്പത്തില്‍ കോഗ്രസ് സമ്മേളനത്തിനും മറ്റും പോയിരുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെത്തുമ്പോഴേക്കും അത് ഇടതുപക്ഷരാഷ്ട്രീയത്തിലേക്ക് വഴിമാറി. മദിരാശി മെഡിക്കല്‍ കോളേജിലെ സഹപാഠികളാണ് വാര്യരിലെ കമ്യൂണിസ്റ്റുകാരനെ ഉണര്‍ത്തിയത്. പില്‍ക്കാലത്ത്് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായ പി രാമചന്ദ്രനോടൊത്ത് വിദ്യാര്‍ഥി ഫെഡറേഷന്‍ ഓഫീസിലായിരുന്നു മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ അവസാനകാലങ്ങളില്‍ താമസം. അക്കാലത്തെ സഹപാഠിയും വിദ്യാര്‍ഥി ഫെഡറേഷനില്‍ സഹപ്രവര്‍ത്തകയുമായിരുന്ന ദേവകി വാര്യരാണ് പിന്നീട് വാര്യരുടെ ജീവിതസഖിയായത്. പ്രത്യയശാസ്ത്രനിബദ്ധമായിരുന്നു വാര്യരുടെ ജീവിതം. ജീവിതത്തില്‍ മുഴുവന്‍ താന്‍ വിശ്വസിച്ചുപോന്ന തത്വസംഹിതകള്‍ അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മക്കളുടെ വിവാഹകാര്യമായാലും പിതാവിന്റെയും മാതാവിന്റെയും മരണാനന്തരചടങ്ങായായാലും ഒക്കെ ഈ കണിശത അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ ദര്‍ശിക്കാന്‍ കേരളത്തിന് കഴിഞ്ഞു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള മക്കളുടെ വിവാഹവും, മക്കള്‍ക്ക് സ്കൂളിലും മറ്റും ജാതിയോ മതമോ ചേര്‍ക്കാതിരുന്നതും അദ്ദേഹത്തിന്റെ നിര്‍ബന്ധബുദ്ധിയുടെ ഉദാഹരണങ്ങളായിരുന്നു. ഇക്കാര്യങ്ങളിലൊക്കെയും അദ്ദേഹത്തെ നയിച്ചത് പിതാവിന്റെ ജീവിതം തന്നെയായിരുന്നു. വാര്യരുടെ ജീവിതത്തിലെ നന്മകളുടെ നേര്‍പതിപ്പു തന്നെയായിരുന്നു ഭാര്യ ദേവകി വാര്യര്‍. സാമൂഹ്യ പരിഷ്കരണപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ആര്യാ പള്ളത്തിന്റെ മകളായിരുന്നു ദേവകി. സിപിഐ എമ്മിന്റെയും പുരോഗമന മഹിളാ പ്രസ്ഥാനത്തിന്റെയും നേതാക്കളിലൊരാളായി ഉയര്‍ന്ന അവര്‍ വൈദ്യവിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിച്ചു. മഹിളാ പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വരെയെത്തിയ അവര്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൌസിലറുമായിരുന്നു. പട്ടാമ്പി മണ്ഡലത്തില്‍ നിന്നും അവര്‍ നിയമസഭയിലേക്കും മല്‍സരിച്ചു. വാര്യര്‍ ഡോക്ടര്‍ മണിപ്പാലില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ദേവകി വാര്യര്‍ മഹിളാപ്രസ്ഥാനത്തിന്റെ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു.
...........
കേരളത്തിന്റെ ജനകീയ ഡോക്ടര്‍ പി കെ ആര്‍ വാര്യരുടെ കണ്ണുകളാണ് ഒരു അന്ധന് വെളിച്ചമേകുക. തന്റെ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങളും വ്യക്തമായി എഴുതി മക്കളെ ഏല്‍പ്പിച്ചശേഷമാണ് അദ്ദേഹം ശനിയാഴ്ച വിടപറഞ്ഞത്. കണ്ണും ഹൃദയവും ദാനംചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ഏറ്റുവാങ്ങി. മരണശേഷം കഴിയുമെങ്കില്‍ ഒരു മണിക്കൂറിനകം സംസ്കാരം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭൌതികശരീരം അവസാനമായി ഒരുനോക്ക് കാണണമെന്ന അടുത്ത ചില ബന്ധുക്കളുടെ ആഗ്രഹത്തിനുമുന്നില്‍ കുടുംബാംഗങ്ങള്‍ കീഴടങ്ങി. ഒറ്റപ്പാലത്തുനിന്ന് അവര്‍ എത്തിയശേഷം രാത്രിയിലായിരുന്നു സംസ്കാരം. ആദരാഞ്ജലി അര്‍പ്പിക്കാനെത്തുന്നവര്‍ പുഷ്പചക്രം അടക്കമുള്ള ഉപചാരം ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശവും പാലിക്കപ്പെട്ടു. [ദേശാഭിമാനി]

ലോകസ്ഭാസീറ്റോ രാജ്യസഭാസീറ്റോ തരാതെ തന്നെ അവഗണിച്ചു എന്നു കാരണം പറഞ്ഞ് രാഷ്ട്രീയാദര്‍ശം ഇടത്തു നിന്നു വലത്തോട്ടു മാറ്റുന്ന സിന്ധു ജോയിമാര്‍ക്ക് [പുതിയ തലമുറയുടെ പ്രതീകമാണു സിന്ധു എന്ന ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം ശരിയാണ്] ചിന്തിക്കാനാവുമോ ഇങ്ങനെയും മനുഷ്യരുണ്ടെന്ന കാര്യം?

81 comments:

  1. ലോകസ്ഭാസീറ്റോ രാജ്യസഭാസീറ്റോ തരാതെ തന്നെ അവഗണിച്ചു എന്നു കാരണം പറഞ്ഞ് രാഷ്ട്രീയാദര്‍ശം ഇടത്തു നിന്നു വലത്തോട്ടു മാറ്റുന്ന സിന്ധു ജോയിമാര്‍ക്ക് [പുതിയ തലമുറയുടെ പ്രതീകമാണു സിന്ധു എന്ന ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം ശരിയാണ്] ചിന്തിക്കാനാവുമോ ഇങ്ങനെയും മനുഷ്യരുണ്ടെന്ന കാര്യം?

    ReplyDelete
  2. ആ ധന്യജീവിതത്തെ നമിക്കുന്നു.

    ReplyDelete
  3. ജീവിതം തന്നെ രാഷ്ട്രീയമായും സംസ്ക്കാരമായും മനുഷ്യ സ്നേഹമായും മനസ്സ് നിറഞ്ഞൊഴുകുന്നവര്‍ക്ക് ആരുടേയും അംഗീകാരങ്ങളോ സ്ഥാനമാനങ്ങളോ
    സ്വന്തമാക്കാന്‍ മനസ്സിലൊരു പൊട്ടക്കിണര്‍ സൂക്ഷിക്കാനാകില്ല. ഡോ.പി.കെ.ആര്‍. വാര്യരുടെ കാര്യത്തില്‍ അച്ചനമ്മമാരുടെ സുകൃതം എന്നുകൂടി പറയാം.
    നന്മയുടെ ആ വിളക്കിന് ആദരാജ്ഞലികള്‍ !!!

    ReplyDelete
  4. ആദരാഞ്ജലികള്‍...!

    ReplyDelete
  5. ആദരാഞ്ജലികള്‍!!

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. സിന്ധു ചെന്നു കയറിയത് സ്ത്രീക്ക് എത്ര ബഹുമാനം നല്‍കുന്ന മുന്നണിയിലാണ്.കുഞ്ഞാലിയും തോമാച്ചനും ഒക്കെ അവരെ വേണ്ടപോലെ സംരക്ഷീക്കും എന്നു പ്രതീക്ഷിക്കാം.

    ReplyDelete
  10. തലക്കെട്ട് വളരെ പ്രസക്തമാണ്.
    നന്മയുടെ വിളക്കുകള്‍ അപൂര്‍വ്വമായികൊണ്ടിരിക്കുകയാണല്ലോ.

    വാര്യര്‍ സാര്‍ അവസാന കാലത്ത് ആതുരശുശ്രൂഷ രംഗത്തെ പ്രവണതകളില്‍ ദുഖിതനായിരുന്നു
    അദ്ദേഹത്തിനു കിട്ടിയ ഏറ്റവും വലിയ ബഹുമതി
    “പ്രൈവറ്റ് പ്രാക്റ്റീസ്” നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിയാണ്.

    വാര്യര്‍ സാറിനെ കേരളം വേണ്ടതുപോലെ ഉള്‍കൊണ്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

    അദ്ദേഹത്തിന്റെ മകന്‍ ക്രിഷ്ണവാര്യറ് സാര്‍ നിലയുറപ്പിച്ചിട്ടുള്ളത് ശാസ്ത്രപുരോഗമന പ്രസ്താനങ്ങള്‍ക്കൊപ്പമാണ്.

    ReplyDelete
  11. വ്യക്തിപരമായ നേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കി രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങുന്ന സ്വാര്‍ത്ഥമതികളെ ഉദ്ദേശിച്ചാണു ഞാന്‍ പറഞ്ഞത്. സമൂഹ നന്മ മാത്രം ഉദ്ദേശിച്ച് നിസ്വാര്‍ത്ഥ സേവനത്തിനിറങ്ങിയ ഒരാളായി സിന്ധു ജോയിയെ ഞാന്‍ കാണുന്നില്ല. തനിക്കു പ്രതീക്ഷിച്ചത്ര കിട്ടിയില്ല എന്ന കാരണം പറഞ്ഞു [അര്‍ഹിക്കുന്നതിലും എത്രയോ കൂടുതല്‍ പരിഗണന്യും അംഗീകാരവും കിട്ടി എന്നതാണു സത്യം ]വിരുദ്ധ രാഷ്ട്രീയക്കാരുടെ കൂടുകയല്ലേ ചെയ്തത്?

    ReplyDelete
  12. subaida said....

    അതെ യുക്തിവാദിയുടെ സ്ത്രീവിരുദ്ധ പുരുഷമേധാവിത്വ നയം.
    സ്ത്രീരഹിത സാമുഹ്യ വ്യവസ്തക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന, സ്ത്രീയെ വെറും ഭോഗയന്ത്രം മാത്രമായി കാണുന്ന നിങ്ങളില്‍ നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കുന്നു.>>>>>>>>>
    =============================
    മാഷെ,
    സ്ത്രീയെ കളിസ്ഥലമായികൂടി കാണുക,
    ആവുവോളം തല്ലുക,
    ഒന്നിനെതല്ലി മതിയായില്ലങ്കില്‍ നാലുവരെ കെട്ടി നാലിനെയും തല്ലുക,
    ഒരു നാനോ ഇരുമ്പു മറ ഉണ്ടാക്കിച്ച് അവളെ അത് അണിയിച്ചു നടത്തുക,
    തലകീഴായി കെട്ടിത്തൂക്കപ്പേടെണ്ടവള്‍ ഒരിക്കലും നാല് തിരിച്ച് ആവശ്യപ്പടീല്ല,
    ഡോക്റ്ററാണെങ്കിലും താലിബ് മോഡലില്‍ പണിചെയ്യാന്‍ അവളെ അനുവദിക്കാതിരികുക,
    അവള്‍ അവല്‍ക്കുള്ള ‘കുഞ്ഞാലി പണി’ മാത്രം ചെയ്താ‍ല്‍ മതിയെന്നു ഒരു ഫത്വ അങ്ങു ഇറക്കുക,
    ഇത്രയെങ്കിലും ചെയ്താലെ അവള്‍ ഫര്‍ദ്ദ ധരിച്ചു വന്ന് താങ്ങളെ പുണ്യാളനായി വാഴ്ത്തൂ.
    ജയ് ജയ് അല്‍ നിഷാ‍.

    ReplyDelete
  13. കണ്ണന്താനം സീറ്റ് കൊടുത്തിട്ടും വേണ്ടെന്നു പറഞ്ഞാണു പോയത് .അത്രയും മാന്യത കാട്ടി.

    ReplyDelete
  14. സിന്ധു ഒരു സ്ത്രീയായതുകൊണ്ടാണു അര്‍ഹിക്കുന്നതിനേക്കാള്‍ എത്രയോ ഉന്നതമായ സ്ഥാനങ്ങള്‍ നല്‍കി പരിഗണിച്ചത്. എന്നിട്ടൂം കുറ്റം പറഞ്ഞു മറുകണ്ടം ചാടിയത് നന്ദികേടാണ് . ഇനി എന്തു നേടും എന്നു കാത്തിരുന്നു കാണാം. പട്ടക്കാരുടെ വിദ്യാഭ്യാസക്കച്ചവടത്തെ വരെ ഇപ്പോള്‍ അവര്‍ ന്യായീകരിക്കാന്‍ തുടങ്ങി.

    ReplyDelete
  15. zubaida said...

    .@ യുക്തി കുറച്ചൊക്കെ യുക്തിവാദി സാഹിത്യങ്ങളും ആനുകാലികങ്ങളും വായിക്കുന്നത് നന്ന്
    എന്താണ് യുക്തിവാദികളുടെ സാമുഹ്യ വീക്ഷണങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ ഉപകരിക്കും.>>>>>>>>>>>
    =================================
    സാര്‍ഥവാഹക സംഘങ്ങളെ പതിയിരുന്നു കൊള്ളയടിക്കുക. അതിലേക്കു ആളുകളെ പ്രലോബ്കിപ്പിക്കാനായി ദൂതനു വഹിയിറക്കുക,കൊള്ളമുതല്‍ തനിക്കും ദൂതനും പോയി ബാക്കി വീതം വെക്കാനായി കണക്കുണ്ടാക്കുക,സ്വര്‍ഗത്തില്‍ പട്ടച്ചരായം വിളമ്പുക(എന്‍ എം ഹുസ്സൈന്‍ നിസ്സാഹായന്റെ ബ്ലൊഗില്‍ പറഞ്ഞതാണിത്)
    അവശ്യം ഹൂറികളെ തരപ്പെടുത്തുക(അതിനാല്‍ “കുഞ്ഞാലി കുഴപ്പം“ അവിടെ ഒഴിവാക്കാമല്ലോ)
    കൊഴുത്ത ബാലന്മാരെ പണിയന്വേഷിച്ച് പിറകെ നടത്തിക്കുക .....
    ഇതക്കൊയാണ് ഫര്‍ളായി വായിക്കേണ്ടത് എന്നാലെ
    ശരിയായ രീതിയില്‍ ഉള്‍കൊള്ളാന്‍ അതനുസരിച്ച് ആസ്വദിച്ച് ജീവിക്കാന്‍ ഉപകരിക്കും,

    ReplyDelete
  16. സുബൈദ സെഡ്......


    പക്ഷെ അയാള്‍ പോയത് യുക്തിവാദികളുടെ കൂട്ടുകച്ചവട്ക്കാരായ ഫഷിസ്റ്റുകള്‍ക്കിടയിലെക്കാണല്ലോ അതെ രണ്ടുകൂട്ടരുടെയും ലക്‌ഷ്യം മുസ്ലിം ഉത്മുലനം.>>>>>>>>>>
    =============================
    ഉന്മൂലനത്തിനു മുസ്ലീ‍ങ്ങള്‍ക്ക് ആരുടേയും ഒരു ഒത്താശയും അവശ്യമില്ല,
    അതവര്‍ താനേ ചെയ്തുകൊള്ളും
    പാക്കിസ്ഥാനില്‍ നന്നായി അത് നടക്കുന്നുണ്ടല്ലൊ
    ഇന്നലെയും ഒരു മുപ്പതെണ്ണം കശാപ്പുചെയ്യപ്പെട്ടു.
    മുജാഹിദ് സൈറ്റ് തുറന്നൊന്നു നോക്കു
    അതില്‍ ജമയ്ക്കിട്ട് ശരിക്കും പണിതിട്ടൂണ്ട്.
    കവലമൈക്ക് പോര്‍ മുറികി നില്‍ക്കുന്നതും കാണാമല്ലോ

    ReplyDelete
  17. zubaida said...

    @യുക്തി
    അരിയെത്ര എന്നതിന് പയറഞ്ഞാഴി എന്ന് മര്പടി പറഞ്ഞത് കൊണ്ട് കാര്യമില്ല.>>>>>>>>>>>>>>>>
    =========================
    പ്രിയ സഹോദരി
    താങ്കള്‍ തന്നെ ഉന്നയിച്ച രണ്ടു കാര്യങ്ങള്‍ക്കാണ്
    ഞാന്‍ മറുകമന്റിയത്

    ഉന്നയിച്ചവ-

    1)പക്ഷെ അയാള്‍ പോയത് യുക്തിവാദികളുടെ കൂട്ടുകച്ചവട്ക്കാരായ ഫഷിസ്റ്റുകള്‍ക്കിടയിലെക്കാണല്ലോ അതെ രണ്ടുകൂട്ടരുടെയും ലക്‌ഷ്യം മുസ്ലിം ഉത്മുലനം.>>>>>>>>>>

    2)സ്ത്രീയെ വെറും ഭോഗയന്ത്രം മാത്രമായി കാണുന്ന നിങ്ങളില്‍ നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കുന്നു.>>>>>>>>>
    ---------------------------
    ചര്‍ച്ചയൊക്കെ ആവാം
    ആദ്യം
    അരിയും പയറും തിരിച്ചറിയാന്‍ ശ്രമിക്കുക.

    ReplyDelete
  18. ഒരു വിഷയത്തില്‍ മണിക്കൂറുകള്‍ക്കകം
    സുബൈദക്കു വന്ന ആശയകുഴപ്പം കാണുക-

    1)സുബൈദ പറഞ്ഞു....
    ഇതില്‍ ഞാനെവിടെയും സിന്ധുവിന്റെ രാഷ്ട്രീയ നിലപാടുകളെ ന്യായീകരിച്ചിട്ടില്ല എന്നുമാത്രമല്ല അവരുടെ അവസരവാദ രാഷ്ട്രീയ നിലപാടുകളെ വരികള്‍ക്കിടയില്‍ സുചിപ്പിക്കുയും ചെയ്തിട്ടുണ്ട് .>>>>>>>>>>>>>>>>>>

    2)സുബൈദയുടെ മലക്കം മറിയല്‍.....
    സിന്ധു അല്പം പ്രായോഗികമായി ചിബ്തിച്ചു കാണും തന്റെ മുമ്പിലുള്ള ജീവിതം നശിപ്പിക്കാന്‍ അവര്‍ തയ്യരല്ലയിരിക്കാം അതാകും കൂടുതല്‍ പീഡനങ്ങള്‍ക്ക് നിന്ന് കൊടുക്കാതെ കൂട്മാറിയത്..

    3)ചര്‍ച്ചയ്ക്കിടയില്‍ സുബൈദയുടെ മുതലക്കൂപ്പ്.....
    സിന്ധുവിന്റെ രാഷ്ട്രീയം അബദ്ധ രാഷ്ട്രീയം ആയിക്കോട്ടെ മാഷെ.,>>>>>>>>>>>>>>>>>>>
    ================================

    മനസ്സിലെ മതവിഷം തികട്ടിവരുന്നതിന്റെ പ്രകടനമാണീത്
    സ്ത്രീ ഇസ്ലാമില്‍ തുല്യയണെന്നു മതാന്ധധ ബാധിച്ചവരെ പറയൂ.
    “നീ മോഷം”എന്നുവരുത്തിത്തീര്‍ക്കാനുള്ള വെമ്പല്‍ “ഞാന്‍ നന്നല്ല”എന്ന ഉപബോധത്തിന്റെ നൊമ്പരം മൂലമായിരിക്കാം

    ReplyDelete
  19. സുബൈദ സെഡ്....
    അത് വിഷയബന്ധിതമല്ല എന്നത് കൊണ്ട് തന്നെ അതവഗണിച്ചു.,>>>>>>>>>
    ==================================
    പ്രിയ സുബൈദ ബീഗം

    താങ്കള്‍ ചര്‍ച്ചക്കിടയില്‍
    1)ഇസ്ലാമിനെ ഉന്മൂലനം ചെയ്യാനായി നില്‍ക്കുന്ന ശത്രുക്കള്‍
    2)യുക്തിവാദികളും ഫാസിഷ്ടുകളും ക്കൂട്ടുകാര്‍

    എന്ന വിഷയവുമായി ബന്ദമില്ലാത്തെ കാര്യങ്ങള്‍ പറഞ്ഞില്ലേ

    എന്താ തങ്കളുടെ നാട്ടിലെ പാലം ഒണ്‍ വേ ട്രാഫിക്കിന്റേതോ.

    അപ്പോള്‍ എനിക്കു കുഞ്ഞാലീ‍ഇസ്ലാമിനെ സൂചിപ്പിക്കേണ്ടിവരും.തെറ്റുണ്ടോ.

    ReplyDelete
  20. subaida said.....


    ഇതിലെവിടെയാണ് ഞാന്‍ സിന്ധുവിന്റെ രാഷ്ട്രീയ നിലപാടിനെ ന്യായീകരിച്ചത്? എവിടെയാണ് മലക്കം മറിഞ്ഞത്??. >>>>>>>>>>>>>>>>
    ==================================

    ഇതിന് ബീഗത്തിന്റെ വാക്കുകള്‍ തന്നെ മറുപടി പറയട്ടെ....

    സിന്ധു അല്പം പ്രായോഗികമായി ചിബ്തിച്ചു കാണും തന്റെ മുമ്പിലുള്ള ജീവിതം നശിപ്പിക്കാന്‍ അവര്‍ തയ്യരല്ലയിരിക്കാം അതാകും കൂടുതല്‍ പീഡനങ്ങള്‍ക്ക് നിന്ന് കൊടുക്കാതെ കൂട്മാറിയത്..>>>>>>>>>>>>>>>
    ------------------------

    ഇത്തരത്തില്‍ ഗ്രാഹ്യശേഷി ഇല്ലാതെ വിഷയങ്ങളെ നോക്കിക്കാണുന്നതു കൊണ്ടാണ്
    മറ്റുള്ളവരില്‍ സ്ത്രീ വിരുദ്ധനിലപാടുകള്‍ ആരോപിക്കുന്നത്.

    ReplyDelete
  21. പ്രിയ ബീഗം സുബൈദ,
    താങ്കള്‍ തന്നെ പറയുന്നത് കമന്റ് വിഷയ സംബന്ധിയാകണമെന്ന്,

    ഈ പോസ്റ്റില്‍ വാര്യര്‍ സാര്‍ ഉയര്‍ത്തിപിടിച്ച മാനവികതയും ആദര്‍ശവും ചോര്‍ന്നു പോകുന്നത് ചൂണ്ടിക്കാണിക്കാ‍നാണ് ജബ്ബാര്‍ മാഷ് സിന്ധുജോയിയെ ഉദാഹരിച്ചത്

    താങ്കള്‍ അതിനെ വടിയാക്കി ഒരു നിഴല്‍ പോരാട്ടം നടത്തുകയാണ്.
    താങ്കളുടെ കമന്റിന്റെ മറുപടിതന്നെ യാണ് ഇസ്ലാമിലെ സ്ത്രീക്കുള്ള രണ്ടാം തരം പധവി
    എന്ന വിഷയം

    അതു മറചുപിടിക്കാനാണ്
    മറ്റുള്ളവര്‍ക്കും‘ വാലില്ല ‘എന്ന നരിയാക്ഷേപം.
    ഈ നാരിയക്ഷേപം അധികനാള്‍ നിലനില്‍ക്കില്ല
    വേലിക്കെട്ടുകള്‍ തകര്‍ന്നു തരിപ്പണമാകും
    വേവലാതി വേണ്ട.

    നബിയുടെ ആദ്യ ഭാര്യ ഖദീജയ്ക്ക് അവര്‍ നബിയെ വിവാഹം കഴിക്കുന്നതിനു മുമ്പുണ്ടായിരുന്ന പദവി(കച്ചവടത്തിന്റെ അധിപ-
    പ്രീനബി ഘട്ടത്തിന്റെ സ്ത്രീപദവിയുടെ തെളിവ്)
    കാലാനുസ്രതമായി സമുദായത്തില്‍ തിരിച്ചുവരും.

    ReplyDelete
  22. പ്രിയ ബീഗം അക്ഷരത്തെറ്റുകള്‍ പരമാവധി കുറയ്ക്കാ‍ന്‍ ശ്രമിക്കുക
    സുബൈര്‍ എന്ന ബ്ലോഗര്‍ക്കും ഈ ഉപദേശം പലരും നല്‍കിയിട്ടുണ്ട്.

    ReplyDelete
  23. subaida said....

    ഇവിടെ വിഷയം യുക്തിവടികളുടെയും കമ്യുണിസ്റ്റുകളുടെയും സ്ത്രീവിരുദ്ധ ണി;ലപടുകളാണ്.>>>>>>>>>>>>>

    വീണ്ടും സുബൈദ പറഞ്ഞു

    അത് വിഷയബന്ധിതമല്ല എന്നത് കൊണ്ട് തന്നെ അതവഗണിച്ചു.,>>>>>>>>>>>>>>>>
    ===============================
    പോസ്റ്റിന്റെ തലവാചകം-

    "നന്മയുടെ ഒരു വിളക്കു കൂടി അണഞ്ഞു !"
    ----------------------------------
    പണ്ടൊരു സിനിമയില്‍ ബഹദൂര്‍ ആവര്‍ത്തിച്ചു
    പറയുന്ന ഒരു ഹാസ്യവാചകം ഓര്‍മയില്‍ വരുന്നു
    “ഇതു നല്ല തമാശ”

    ReplyDelete
  24. പ്രിയ സുബൈദ,

    സ്ത്രീയെ അടിമയാക്കി സൂക്ഷിക്കുന്ന ആത്മീയ- രാഷ്ട്രീയ- സാമ്പത്തിക പ്രത്യയശാസ്ത്രം ചമച്ചതും പ്രയോഗിച്ചതും കമ്മ്യൂണിസ്റ്റുകാരാണോ മതങ്ങളാണോ ? താങ്കള്‍ കുറേ നേരമായി കമ്മ്യൂണിസ്റ്റുകാര്‍, യുക്തിവാദികള്‍ തുടങ്ങിയ വിഭാഗങ്ങളുടെ സ്ത്രീവിരുദ്ധതയെക്കുറിച്ച് തെളിവുകളേതും ഉദ്ധരിക്കാതെ, അവര്‍, മതങ്ങള്‍ സ്ത്രീകള്‍ക്കു മേല്‍ അടിച്ചേല്പിച്ചിട്ടുള്ളു അടിമത്തത്തേക്കാള്‍ വലിയ അടിമത്തമേല്പിക്കുന്നവരാണെന്ന മട്ടില്‍ കലപില കൂട്ടുന്നുണ്ടല്ലോ ?!!!
    ചുമ്മാതെ സമയം കളയാതെ കാര്യം വല്ലതുമുണ്ടെങ്കില്‍ പറഞ്ഞു തുലയ്ക്ക്.

    അല്‍ഫോണ്‍സ് കണ്ണന്താനം വെറും ഒരു ബ്യൂറോക്രാറ്റും പാര്‍ട്ടിയില്‍ ചേരാതെ പാര്‍ട്ടി-സ്വതന്ത്രനായി മല്‍സരിച്ചു ജയിച്ച ആളുമാണ്. അയാള്‍ മുന്നണി വിട്ടു പോകുമ്പോള്‍ ഒരു പാര്‍ട്ടി മെമ്പറോട് കാണിക്കുന്ന കര്‍ക്കശത കാണിക്കാന്‍ പാര്‍ട്ടിയ്ക്ക് യാതൊരു അവകാശവുമില്ല. പിന്നെ ഇതുപോലെയുള്ള ഭാഗ്യാന്വേഷികള്‍ക്ക് അവസരം കൊടുക്കുന്നതിന് പാര്‍ട്ടിയെ വിമര്‍ശിച്ചാല്‍ മനസ്സിലാക്കാം. അതിനാല്‍ പാര്‍ട്ടി തീറ്റിപ്പോറ്റി വളര്‍ത്തി അനര്‍ഹമായതിനേക്കാള്‍ കൂടുതല്‍ കൊടുത്തു വഷളാക്കിയ സിന്ധുജോയി നന്ദികേടു കാണിക്കുമ്പോള്‍ മിണ്ടാതിരിക്കണമെന്നാണോ സുബൈദയുടെ വാദം. നന്ദികേടിനും സ്ത്രീസംവരണം വേണമെങ്കില്‍ മിണ്ടാതിരിക്കാം.

    ReplyDelete
  25. വെറുതെ അതും ഇതും പറഞ്ഞ്
    അനാവശ്യാമായി കുറെ കോപിപേസ്റ്റിങും
    താന്‍ തന്നെ പറഞ്ഞ വാചകത്തിന്റെ അര്‍ഥം വിഴുങ്ങി

    ദയനീമമായി പരിതപിക്കുന്ന സുബൈദ മാരെ വാര്‍ത്തത് ഇസ്ലാമിലെ പുരുഷമേധാവിത്വ
    കല്‍പ്പനകള്‍ തന്നെയാണ്.
    സുബൈദ പറഞ്ഞവാക്കുകള്‍-

    സിന്ധു അല്പം പ്രായോഗികമായി ചിബ്തിച്ചു കാണും തന്റെ മുമ്പിലുള്ള ജീവിതം നശിപ്പിക്കാന്‍ അവര്‍ തയ്യരല്ലയിരിക്കാം അതാകും കൂടുതല്‍ പീഡനങ്ങള്‍ക്ക് നിന്ന് കൊടുക്കാതെ കൂട്മാറിയത്..>>>>>>>>>>>>>>>
    ===============================
    എന്നിട്ട് സുബൈദ പറയുന്നു സിന്ധുവിനെ ന്യായീകരിച്ചില്ലന്ന്
    ഇതു ന്യായീകരണമല്ലാതെ പിന്നെന്താണ്

    ഇമ്മാതിരിയുള്ള കുതര്‍ക്കവാദങ്ങള്‍ ആരോഗ്യപരമായ സംവാദരീതിക്കു ചേര്‍ന്നതല്ല

    ReplyDelete
  26. “നീ മോഷം”എന്നുവരുത്തിത്തീര്‍ക്കാനുള്ള വെമ്പല്‍ “ഞാന്‍ നന്നല്ല”എന്ന ഉപബോധത്തിന്റെ നൊമ്പരം മൂലമായിരിക്കാം "

    ഞാന്‍ ഇത് വെറുതെ പറഞ്ഞതല്ല
    തെളിവുകളില്‍ ചിലവ-
    1)പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന്‌ മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ്‌ നല്‍കിയത്‌ കൊണ്ടും, ( പുരുഷന്‍മാര്‍ ) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം ( പുരുഷന്‍മാരുടെ ) അഭാവത്തില്‍ ( സംരക്ഷിക്കേണ്ടതെല്ലാം ) സംരക്ഷിക്കുന്നവരുമാണ്‌. എന്നാല്‍ അനുസരണക്കേട്‌ കാണിക്കുമെന്ന്‌ നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത്‌ കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്‌. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു. 4;34

    തുടരും....

    ReplyDelete
  27. തുടരുന്നു...
    ============================
    നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌. നിങ്ങളുടെ നന്‍മയ്ക്ക്‌ വേണ്ടത്‌ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തു വെക്കേണ്ടതുമാണ്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങള്‍ കണ്ടുമുട്ടേണ്ടതുണ്ടെന്ന്‌ അറിഞ്ഞിരിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുക. 2;223

    തുടരും...

    ReplyDelete
  28. തുടരുന്നു...
    സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട്‌ നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന്‌ നിങ്ങള്‍ക്ക്‌ ബോധമുണ്ടാകുന്നത്‌ വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നത്‌ വരെയും ( നമസ്കാരത്തെ സമീപിക്കരുത്‌. ) നിങ്ങള്‍ വഴി കടന്ന്‌ പോകുന്നവരായിക്കൊണ്ടല്ലാതെ. നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ്‌ വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍ -എന്നിട്ട്‌ നിങ്ങള്‍ക്ക്‌ വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട്‌ നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാകുന്നു.

    ReplyDelete
  29. PICKTHAL: O ye who believe! Draw not near unto prayer when ye are drunken, till ye know that which ye utter, nor when ye are polluted, save when journeying upon the road, till ye have bathed. And if ye be ill, or on a journey, or one of you cometh from the closet, or ye have touched women, and ye find not water, then go to high clean soil and rub your faces and your hands (therewith). Lo! Allah is Benign, Forgiving.

    ReplyDelete
  30. സ്ത്രീയോട് അയിത്തം.
    അയിത്ത മുക്തിക്ക്
    കേരളത്തില്‍ ഇപ്പോള്‍ ചിലര്‍ ചാ‍ണകവെള്ളം ഉപയോഗിച്ചു,
    ഇവിടെ പറയപ്പെടുന്നത് വെള്ളമില്ലങ്കില്‍ പൊടികൊണ്ട് ശുദ്ധിവരുത്താന്‍/
    എന്തായാലും
    സ്ത്രീ അശുദ്ധയാണ്.

    ReplyDelete
  31. രണ്ടു വിവര്‍ത്തനത്തിലും ബോല്‍ഡ് ആക്കിയ വാക്കിലെ കളികൂടെ ശ്രദ്ധിക്കുക
    ഒന്നില്‍ -സമ്പര്‍ക്കം
    മറ്റതില്‍-ടചിങ്-തൊടല്‍/
    ചുമ്മാതല്ല സുബൈദയ്ക്കു സ്വന്തം വാചകത്തില്‍ അടവ് പിഴച്ചത്.ഇതക്കെയല്ലെ വായിച്ചു മത്ര്കയാക്കുന്നത്.

    ReplyDelete
  32. This comment has been removed by the author.

    ReplyDelete
  33. ബ്രൈറ്റിന്റെ ലേഖനം വായിച്ചിട്ട് ബീഗം എന്തു നിഗമനത്തിലാണ് എത്തിയത് ?

    1)നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌..............
    2)പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു.........
    3)അവരെ അടിക്കുകയും ചെയ്ത്‌ കൊള്ളുക. .......
    4)And if ye be ill, or on a journey, or one of you cometh from the closet, or ye have touched women, and ye find not water, then go to high clean soil and rub your faces and your hands (therewith). Lo!............

    ഇതിന്റെയൊക്കെ ന്യായീകരണ കസര്‍ത്തുകള്‍ പോരട്ടെ.
    ടി പോസ്റ്റിന്റെ വെളിച്ചത്തില്‍ തന്നെ.

    ReplyDelete
  34. സുബൈ സെഡ്.......

    ജനാബ് യുക്തിവാദികളുടെ മതങ്ങളോടുള്ള ശത്രുത താങ്കള്‍ സമര്തിച്ചപോലെ >>>>>>>>>
    ================================
    യുക്തിവാദികള്‍ക്ക് മതങ്ങളോടു ശത്രുതയോ?
    ഇത് ഉത്തരങ്ങള്‍ മുട്ടുമ്പോഴുള്ള
    ഒരു പതിവ് വിമര്‍ശന രീതിയാണ്.
    ഒന്ന് ശരിയല്ല എന്നു വിമര്‍ശിക്കുമ്പോള്‍ അതിനോട് ശത്രുത എന്നു വലയിരുത്തുന്നത്
    ബൌദ്ധിക പാപ്പരത്തമാണ്.
    മതം തലയ്ക്കു പിടിച്ചാല്‍ ഇതൊക്കെ തന്നെ ലക്ഷണങ്ങള്‍.

    ReplyDelete
  35. സിന്ധുവിനെ സുബൈ ന്യായീകരിച്ചെന്ന് അവരുടെ‘ മൌനം സംസാരിക്കുന്നു.‘
    ഉരുണ്ടുകളി മതത്തിന്റെ വക്ത്താക്കളുടെ പൊതു സ്വഭാവമാണ്.
    അതവരുടെ കുറ്റമല്ല,മതത്തിന്റെ പോരായ്മയാണ്.
    ഇട്ട ട്രാക്കില്‍ കൂടിയെ ട്രയിന്‍ ഓടൂ.

    ReplyDelete
  36. സുബൈ സെഡ്.......

    നിങ്ങളുടെ സ്ത്രീകളോടുള്ള നിലപാടുകലെന്തെന്നു പ്രമാണങ്ങളുദ്ധരിച്ചു (അങ്ങനെ ഒന്നുണ്ടെങ്കില്‍) സമര്‍തിക്കുക.,>>>>>>>>>>>>>>
    ==============================
    1400 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രമാണമുണ്ടാക്കി കിയാമം വരെ അതനുസരിച്ച് ജീവിക്കണമെന്ന
    അപ്രായോഗിക സൈദ്ധാന്തിക കടും പിടുത്തമാണ് ബീഗത്തെ കൊണ്ട് ഇത്തരം ജല്‍പ്പനങ്ങള്‍ കമന്റായി ഇടാന്‍ പ്രേരിപ്പിക്കുന്നത്.
    സ്വജീവിതം തന്നെ ഇതൊക്കെ “സാദ്ധ്യമല്ല”എന്നു ഇവരെ ബോധ്യപ്പെടുത്തുമെങ്കിലും അവര്‍ അത് പരസ്യമായി അംഗീകരിക്കാത്ത കപട നിലപാട് സ്വീകരിക്കും.
    “കാപട്യമേ നിന്റെ പേരോ മതം”

    ReplyDelete
  37. ea jabbar said...
    "ലോകസ്ഭാസീറ്റോ രാജ്യസഭാസീറ്റോ തരാതെ തന്നെ അവഗണിച്ചു എന്നു കാരണം പറഞ്ഞ് രാഷ്ട്രീയാദര്‍ശം ഇടത്തു നിന്നു വലത്തോട്ടു മാറ്റുന്ന സിന്ധു ജോയിമാര്‍ക്ക് [പുതിയ തലമുറയുടെ പ്രതീകമാണു സിന്ധു എന്ന ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം ശരിയാണ്] ചിന്തിക്കാനാവുമോ ഇങ്ങനെയും മനുഷ്യരുണ്ടെന്ന കാര്യം?"

    >>> ഇവിടെ ജബ്ബാര്‍ മാഷ് സിന്ധുജോയിയെ പുതിയ തലമുറയുടെ പ്രതിനിധി എന്ന നിലയിലാണ്‌ മറിച്ച് സ്ത്രീയെന്ന നിലയില്ല്ലല്ലോ അവതരിപ്പിക്കുന്നത്. മാത്രമല്ല, അധികാരമോഹികളായ രാഷ്ട്രീയക്കാരെയാണ്‌ സിന്ധുജോയി എന്ന പ്രതീകത്തിലൂടെ അവതരിപ്പിക്കുന്നത്. ഇവിടെ സ്ത്രീയെന്ന നിലയില്‍ അവരെക്കുറിച്ച് സൂചിപ്പിച്ചിട്ടേയില്ല.
    Jabbar said:-
    "വ്യക്തിപരമായ നേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കി രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങുന്ന സ്വാര്‍ത്ഥമതികളെ ഉദ്ദേശിച്ചാണു ഞാന്‍ പറഞ്ഞത്. സമൂഹ നന്മ മാത്രം ഉദ്ദേശിച്ച് നിസ്വാര്‍ത്ഥ സേവനത്തിനിറങ്ങിയ ഒരാളായി സിന്ധു ജോയിയെ ഞാന്‍ കാണുന്നില്ല. തനിക്കു പ്രതീക്ഷിച്ചത്ര കിട്ടിയില്ല എന്ന കാരണം പറഞ്ഞു [അര്‍ഹിക്കുന്നതിലും എത്രയോ കൂടുതല്‍ പരിഗണന്യും അംഗീകാരവും കിട്ടി എന്നതാണു സത്യം ]വിരുദ്ധ രാഷ്ട്രീയക്കാരുടെ കൂടുകയല്ലേ ചെയ്തത്?"

    എന്നാല്‍ സുബൈദയാകട്ടെ കിട്ടിയ അവസരം മുതലാക്കിപറയുന്നതിങ്ങനെ:-

    "ഈ ജബ്ബാര്‍ തന്റെ യുക്തിവാദ ആദര്‍ശം പ്രഖ്യാപിച്ചതാണ് മുകളില്‍ പേസ്റ്റ് ചെയ്തത്'
    ഇസ്ലാമിനെ ഉന്മൂലനം ചെയ്യാനായി നില്‍ക്കുന്ന ശത്രുക്കള്‍, യുക്തിവാദികളും ഫാസിഷ്ടുകളും ക്കൂട്ടുകാര്‍ എന്നിങ്ങനെ പുലമ്പുന്നു. സ്ത്രീയെന്ന മറപിടിച്ച് തന്റെ യുക്തിവാദവിരോധം തീര്‍ക്കാന്‍ ഈ അവസരം അവര്‍ ഉപയോഗിക്കുകയായിരുന്നു എന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്.

    ഇനി ഇതിന്റെ പേരില്‍ എന്നെയും സ്ത്രീ വിരോധിയാക്കണ്ട. മതബോധം വളര്‍ന്ന് യുക്തിവാദവിരൊധമായാല്‍ ഇതുതന്നെ ഫലം.



    യുക്തിവാദികളുടെ സ്ത്രീ വിരുദ്ധ പുരുഷമാത്ര സാമുഹ്യ സങ്കല്പത്തിന്റെ തുറന്ന പ്രഖ്യാപനം. "

    ReplyDelete
  38. Off topic: Noted Human rights activist and journalist Raza Rumi's column.
    'Our textbooks and the lies they teach'

    link:
    http://tribune.com.pk/story/149448/our-textbooks-and-the-lies-they-teach/

    ReplyDelete
  39. ബഹുമാന്യ ജബ്ബാര്‍ മാഷ് താങ്കളുടെ ഈ Yukthivadi Vs Mujaheed Samvadam E A Jabbar Master CD 2 Malayalam Kerala പോസ്റ്റില്‍ മാര്‍ച്ച്‌ 27 നു ചേര്‍ത്ത കമന്റ് താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകില്ല എന്ന് കരുതി ഒരിക്കല്‍ കൂടി താഴെ പോസ്റ്റ്‌ ചെയ്യുന്നു പ്രതികരണം പ്രതീക്ഷിക്കുന്നു







    ബഹുമാന്യ ജബ്ബാര്‍ മാഷ് താങ്കളുടെ സിറാജുല്‍ ഇസ്ലാം അറബികൊളെജിലെ പ്രസ്ന്ഗം കണ്ടു, കേട്ടു,
    ഒരു അറബികൊളെജിന്റെ വാര്‍ഷികത്തില്‍ മുസ്ലിം ബഹുജനങ്ങളുടെ (വയോധികരും, സ്ത്രീകളും, കുട്ടികളുമുള്‍പ്പെടെ) സദസില്‍ താങ്കളെ ദൈവൈശ്വാസം ചോദ്യം ചെയ്യാന്‍ വിളിച്ച മുസ്ലിംകളുടെ മാതൃക സ്വീകരിച്ചു, നിങ്ങളുടെ (യുക്തിവാദികളുടെ) ഇത്തരം കുടുംബ സംഗമത്തില്‍ യുക്തിവാദത്തിന്റെ യുക്തിരാഹിത്യം ചോദ്യം ചെയ്തു ചുരുങ്ങിയത് മണിക്കൂറെങ്കിലും സംസാരിക്കാന്‍ അവസരം നല്കാന്‍ തയ്യാറാണോ?. മുസ്ലിംകള്‍ അവരുടെ അടിസ്ഥാന വിശ്വാസം ചോദ്യം ചെയ്യാനാണ് താങ്കള്‍ക്ക് അവസരം നല്‍കിയത്. ആ രീതിയില്‍ നിങ്ങള്‍ക്ക് അത്മവിശ്വസമുന്ടെങ്കില്‍ അവസരമൊരുക്കുക.

    March 27, 2011 7:41 PM

    ReplyDelete
  40. സുബൈദ ബീഗത്തിനു കോപ്പി പേസ്റ്റ് ചെയ്യാന്‍ മാത്രമേ അറിയൂ
    കാരണമുണ്ട്-
    ബുദ്ധിയും കോപ്പി പേസ്റ്റടാണ്
    ദയവുചെയ്ത് ഈ കോപ്പിപേസ്റ്റ് പീഠനത്തില്‍ നിന്നും ഒഴിവാക്കിതരണമെന്നു നിവര്‍ത്തികേടു കൊണ്ട് അഭ്യര്‍ഥിക്കുന്നു.
    സ്വന്തമായി വല്ലതും കമന്റ് ചെയ്യാന്‍ പഠിക്ക്.

    ReplyDelete
  41. ബ്രൈറ്റിന്റെ പോസ്റ്റ് വായിച്ചിട്ട് നമ്മുടെ സുബൈദ ബീഗത്തിനു ഒരു ചുക്കും മനസ്സിലായില്ല
    വെറുതെ ഇങ്ങനെ കേറി ലിങ്കല്ലെ ബീഗം .
    ശരിക്കൊന്നു വായിച്ച് മനസ്സിലാക്കന്‍ ശ്രമിക്ക്.

    ReplyDelete
  42. This comment has been removed by the author.

    ReplyDelete
  43. പ്രിയ ബീഗം
    താങ്കള്‍ തന്ന ലിങ്കില്‍ നിന്നും താങ്കള്‍ എന്താണ്
    ഇവിടുത്തെ പരാമര്‍ശവിഷയവുമായി ബന്ധപ്പെട്ടു മനസ്സില്ലാക്കിയത്.
    ഒരു ലിങ്ക് തന്നാല്‍ അതിന്മേലുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ താങ്കള്‍ ബാധ്യസ്ഥയാണ്.
    അല്ലാതെ ഖുറാനെ പോലെ അതുമിതും പറഞ്ഞു പോവുകയാണങ്കില്‍ അത് താങ്കളുടെ ആശയ പാപ്പരത്തമെന്നു വിലയിരുട്ടേണ്ടി വരും.
    എതു കാര്യവും നമുക്ക് ചര്‍ച്ചാവിഷയമാക്കാം.
    തുടങ്ങിയവ തീരട്ടെ.

    ReplyDelete
  44. This comment has been removed by the author.

    ReplyDelete
  45. മൗനം യുക്തിവാദിക്ക് ഭൂഷണം

    ReplyDelete
  46. ഡിയര്‍ ബീഗം
    പുരോഗമന വാദികളുടെ സ്ത്രീപക്ഷ നിലപാടുകള്‍ പകല്‍ പോലെ വ്യക്തമാണ്.”തുല്യത”-
    golden rule.

    നിങ്ങള്‍ ,സിന്ധുവിനെ മാഷ് ഉദാഹരിച്ചപ്പോള്‍ ഇല്ലാത്ത അര്‍ഥം കല്‍പ്പിച്ച് വെറുതെ അതുമിതും പറയുകയാണ്.

    നിങ്ങള്‍ക്ക് യുക്തിവാദികളെ കുറ്റം പറയണം,ധാരാളമായി പറഞ്ഞുകൊള്ളുക.

    അതുമറയാക്കി ഇസ്ലാമിലെ സ്ത്രീവിരുദ്ധ നിലപാടുകളെ ന്യായീകരിക്കാം എന്നു വിചാ‍രിക്കരുത്.

    മാഷ് ആരെ ഉദാഹരിക്കണമെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്.ഒരു ഉദാഹരണം പറഞ്ഞപ്പോള്‍ എന്തുകൊണ്ട് ‘ഇങ്ങനെ ‘പറഞ്ഞില്ല എന്നു ചോദിക്കുന്നതിലെ ലോജിക്ക് എനിക്കു പിടികിട്ടുന്നില്ല.
    തുടരും....

    ReplyDelete
  47. തുടരുന്നു....

    സിന്ധുവിനെ ന്യായീകരിച്ചിട്ട് “ഞാന്‍ എവിടെയാണ് ന്യായീകരിച്ചത് ‘എന്നു വിലപിച്ച നിങ്ങളുടെ ഗ്രാഹ്യശേഷിയില്‍ സഹതാപം തോന്നുന്നു.

    തീര്‍ച്ചയായിട്ടും :തുല്യത: ഗോല്‍ഡന്‍ റൂള്‍-നമുക്കു ചര്‍ച്ചചെയ്യാം
    അതുനു മുമ്പ് നിങ്ങള്‍ തന്ന ലിങ്കില്‍നിന്നും നിങ്ങള്‍ എന്തു മനസ്സിലാക്കി എന്നു പറയുക

    ഈ പോസ്റ്റില്‍ ചര്‍ച്ചതുടങ്ങിയതിനാല്‍ ഇവിടെ തന്നെ തുടരാം -മാഷ് എതിരഭിപ്രായം പറയാതിടത്തോളംകാലം.
    എന്താ ഇവിടെ നില്‍ക്കാന്‍ പേടിയുണ്ടോ?

    ബ്രൈറ്റിന്റെ പോസ്റ്റ് തലയില്‍ കയറിയില്ല അല്ലേ?

    തുടരും....

    ReplyDelete
  48. ഇതുവരെയുള്ള താങ്കളുടെ ‘കോപ്പിപേസ്റ്റട്”
    ബുദ്ധിമാന്ദ്യം മനസ്സിലാക്കിയതിനാല്‍ ആവര്‍ത്തിക്കുന്നു-
    തുല്യത-ചര്‍ച്ചയാവാം അതിനുമുമ്പ്
    ലിങ്കിന്റെ വിശദീകരണം പോരട്ടെ.

    വിശദീകരണം ഇല്ലങ്കില്‍ “ഒന്നും മനസ്സിലായില്ല എന്നു സമ്മതിക്കുക.“
    end.

    ReplyDelete
  49. പ്രിയ ബീഗം,
    താങ്കള്‍ തന്ന ലിങ്ക് പ്രതിപാദിക്കുന്ന വിഷയം പോലും താങ്കള്‍ക്ക് മനസ്സിലായില്ല,
    മതാന്ധധ ബാധിച്ച മനസ്സിന് അത് മനസ്സിലായില്ലങ്കില്‍ അല്‍ഭുതത്തിനു വകയില്ല.
    ഞാന്‍ ഖുറാനെ ക്വട്ട് ചെയ്തപ്പോള്‍ ആണ് എന്തോ വലിയ കാര്യമാണന്നു കരുതി താങ്കള്‍ ലിങ്ക് തന്നത്,
    പലവുരു ചോദിച്ചിട്ടും മറുപടിയില്ല.
    കളിക്കുന്ന “കളം“കൊള്ളില്ല എന്നു വിചാരിക്കുന്നത് തോല്വി ഉറപ്പായ ടീം ആണ്.
    തുടരും....

    ReplyDelete
  50. തുടരുന്നു....

    ഇവിടെ തന്നെ ചര്‍ച്ച തുടര്‍ന്നാല്‍ എന്താണ് കുഴപ്പം ?ഞാന്‍ അവിടെ വരണമെന്ന നിര്‍ബന്ധത്തിനു എന്താ കാരണം?
    ചര്‍ച്ച തുടങ്ങിയത് ഇവിടെയാണ്.

    ഒന്നുകൂടി ആവര്‍ത്തിക്കുന്നു-
    താങ്കല്‍ തന്ന ബ്രൈറ്റിന്റെ പോസ്റ്റിലൂടെ എന്തു വാദമാണ് നിങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത് ?

    ഉത്തരം നിങ്ങള്‍ തരാതെ ഒഴിഞ്ഞു മാറാനായി വിണ്ടും അതുമിതും പറയും എന്നു തന്നെ ഇതുവരെയുള്ള “കോപ്പിപേസ്റ്റ് “അനുഭവത്തില്‍ നിന്നും മനസ്സിലാക്കുന്നു

    ReplyDelete
  51. സുബൈദ ബീഗത്തിന്റെ അസ്ഥിര ബുദ്ധിയുടെ തെളിവ്-
    അവരുടെ വാക്കുകള്‍ തന്നെ സാക്ഷ്യപ്പെടുത്തട്ടെ......

    ഇതിനുള്ള മറുപടി ഒരു വിഡ്ഢി, മന്ദ ബുദ്ധിയോട്‌ സംവദിക്കുന്നത് മഡയത്തരമണെന്നാണ്., പക്ഷെ ഞാന്‍ അങ്ങനെ പറയുന്നില്ല>>>>>>>>>>>>>>>>>>>>>>>>
    =================================

    സ്വന്തം വാചകം തന്നെ മനസ്സിലാക്കത്ത ഒരാള്‍
    ബ്രൈറ്റിന്റെ പോസ്റ്റ് മനസ്സിലാക്കാത്തതില്‍ അതിശയത്തിനു വകയില്ല
    ഖുറാന്റെ തലക്കെട്ടും തുടര്‍ന്നു വരുന്ന വിഷയവും തമ്മില്‍ ബന്ധമില്ലാത്തതു പോലയാണിത്.

    ReplyDelete
  52. Hi Zubaida,

    ലോകസ്ഭാസീറ്റോ രാജ്യസഭാസീറ്റോ തരാതെ തന്നെ അവഗണിച്ചു എന്നു കാരണം പറഞ്ഞ് രാഷ്ട്രീയാദര്‍ശം ഇടത്തു നിന്നു വലത്തോട്ടു മാറ്റുന്ന സിന്ധു ജോയിമാര്‍ക്ക് [പുതിയ തലമുറയുടെ പ്രതീകമാണു സിന്ധു എന്ന ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം ശരിയാണ്] ചിന്തിക്കാനാവുമോ ഇങ്ങനെയും മനുഷ്യരുണ്ടെന്ന കാര്യം?

    ഈ വാചകത്തില്‍ എവിടെയാണ് സ്ത്രീ വിരുദ്ധതയുള്ളതെന്നു എത്ര വായിച്ചിട്ടും എനിക്ക് കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. അതെങ്ങനെയാണ്‌ പുരുഷമാത്ര സാമുഹ്യ സങ്കല്പത്തിന്റെ തുറന്ന പ്രഖ്യാപനം ആകുന്നതെന്നും മനസ്സിലാകുന്നില്ല. താങ്കള്‍ക്കൊന്നു വിശദീകരിക്കാമോ?

    സിന്ധുജോയ് അവര്‍ ഒരു സ്ത്രീയാണ്. കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ അവര്‍ക്ക് പരിഗണന ലഭിച്ചില്ല എന്നുമാത്രമല്ല അവഗണനയും ഒതുക്കലുകളും അനുഭവിക്കേണ്ടി വന്നു എന്നത് വസ്തുതയാണ്. അത് മനസ്സിലാക്കാന്‍ സിന്ധുവിന്റെ പ്രസ്താവന വായിക്കേണ്ട ആവശ്യമില്ല. വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി.

    സ്ത്രീയായത് കൊണ്ട് മാത്രം പ്രത്യേക പരിഗണന ആവശ്യമുണ്ടോ? അപ്പോള്‍ ഇക്കണ്ട സ്ഥാന മാന്ഗങ്ങള്‍ ഒക്കെ അവര്‍ക്ക് പാര്‍ട്ടി നല്‍കിയത് അവര്‍ സ്ത്രീയായിരുന്നത് കൊണ്ടാണോ? പിന്നെങ്ങനെ അവര്‍ പെട്ടെന്ന് സ്ത്രീ വിരുദ്ധരായി? അത് പറയുമ്പോള്‍ സിന്ധുവിനെ ശെരിക്കും കൊച്ചാക്കുന്നത് താങ്കളാണ്, സിന്ധു എന്ന വ്യക്തിയുടെ കഴിവുകളേയും നേട്ടങ്ങളെയും വില കുറച്ചു കാണുകയാണ്. സ്ത്രീ എന്ന നിലയില്‍ എന്തൊക്കെ അവഗണനകളും ഒതുക്കലുകളും ആണ് അവര്‍ അനുഭവിച്ചതെന്നു താങ്കള്‍ക്കു നന്നായി മനസ്സിലായെന്നു തോന്നുന്നു. എങ്കില്‍ അത് എനിക്കും ഒന്ന് പറഞ്ഞു തരിക. അറിയാന്‍ അതിയായ ആഗ്രഹമുണ്ട്.

    ഒരു സ്ത്രീ എന്ന നിലയില്‍ ആണ് അവര്‍ ഒതുക്കപ്പെട്ടതെങ്കില്‍ പോലും ഇന്നലെ വരെ സമരം ചെയ്തും തല്ലു മേടിച്ചും ഭള്ളു പറഞ്ഞു നടന്ന എതിര്‍ പ്രസ്ഥാനത്തില്‍ ചെന്ന് അത് വരെ പറഞ്ഞതെല്ലാം മാറ്റിപറഞ്ഞതിനെ (തികച്ചും മാന്യമായ ഭാഷയില്‍)വിമര്ഷിക്കുംബോഴേക്കും അത് സ്ത്രീ വിരുദ്ധമാകുന്നതെങ്ങനെയെന്നോന്നു പറഞ്ഞു തരാമോ?(ഇടതു/കമ്മ്യൂണിസ്റ്റ്‌ അനുഭാവി പോലുമല്ലാത്ത എനിക്ക് പോലും അവരുടെ ഈ പ്രവൃത്തിയില്‍ ന്യായം കണ്ടെത്താന്‍ കഴിയുന്നെഇല്ല.) മുകളില്‍ പറഞ്ഞത് സ്ത്രീ വിരുദ്ധവും, സ്ത്രീയെ കൃഷിസ്ഥലമായി കരുതണമെന്ന് അനുശാസിക്കുന്ന മതസംഹിത സ്ത്രീ പക്ഷവും ആയി മാറുന്ന മാജിക്‌ എനിക്കങ്ങോട്ട് പിടി കിട്ടുന്നില്ല.

    ഓഫ്‌: ഇങ്ങനെ പഴയ കമന്റുകള്‍ ചുമ്മാ കോപ്പി പേസ്റ്റ് ചെയ്തു കൊണ്ടിരിക്കാതെ താങ്കള്‍ക്കു പറയാനുള്ളത് വ്യക്തമായി പറഞ്ഞുകൂടെ?

    ReplyDelete
  53. ഫയര്‍ഫ്ലൈ സെഡ്.......

    ഓഫ്‌: ഇങ്ങനെ പഴയ കമന്റുകള്‍ ചുമ്മാ കോപ്പി പേസ്റ്റ് ചെയ്തു കൊണ്ടിരിക്കാതെ താങ്കള്‍ക്കു പറയാനുള്ളത് വ്യക്തമായി പറഞ്ഞുകൂടെ?>>>>>>>>
    ===================================
    പ്രിയ സുഹ്ര്ത്തേ
    അറിഞ്ഞാലല്ലേ പറയാന്‍ പറ്റൂ
    അവര്‍ അതുമിതും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും
    അവര്‍ സ്ത്രീയായത്തുകൊണ്ടല്ല,വിശ്വാസിയായതുകൊണ്ടണ്ട് ഇങ്ങനെ.
    mere time killing exercise.

    ReplyDelete
  54. subaida praying.....

    ., ജനാബ് തോല്‍ക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.>>>>>>>>>>>>
    ==================================
    ഈ “ഉമ്മത്ത് “ഒന്നു രക്ഷപ്പെടാന്‍ പ്രാര്‍ഥിക്ക്
    അല്ലാഹു ഒരു ലക്ഷത്തില്‍ പരം പ്രാവശ്യം തോറ്റു തൊപ്പിയിട്ട വിഷയമാണത്.(ഒരു ലക്ഷത്തില്‍ പരം പ്രാവാചകരെ മനുഷ്യനെ നന്നാക്കാനായി അയച്ചു)
    എന്നിട്ടു മതി ‘നജുസുന്‍ ‘കാര്യത്തില്‍ ദുആ.

    ReplyDelete
  55. എനിക്ക് പറയാനുള്ളത് നിസ്സഹായന്‍ പറഞ്ഞു:

    "സ്ത്രീയെ അടിമയാക്കി സൂക്ഷിക്കുന്ന ആത്മീയ- രാഷ്ട്രീയ- സാമ്പത്തിക പ്രത്യയശാസ്ത്രം ചമച്ചതും പ്രയോഗിച്ചതും കമ്മ്യൂണിസ്റ്റുകാരാണോ മതങ്ങളാണോ ? താങ്കള്‍ കുറേ നേരമായി കമ്മ്യൂണിസ്റ്റുകാര്‍, യുക്തിവാദികള്‍ തുടങ്ങിയ വിഭാഗങ്ങളുടെ സ്ത്രീവിരുദ്ധതയെക്കുറിച്ച് തെളിവുകളേതും ഉദ്ധരിക്കാതെ, അവര്‍, മതങ്ങള്‍ സ്ത്രീകള്‍ക്കു മേല്‍ അടിച്ചേല്പിച്ചിട്ടുള്ളു അടിമത്തത്തേക്കാള്‍ വലിയ അടിമത്തമേല്പിക്കുന്നവരാണെന്ന മട്ടില്‍ കലപില കൂട്ടുന്നുണ്ടല്ലോ ?!!!
    ചുമ്മാതെ സമയം കളയാതെ കാര്യം വല്ലതുമുണ്ടെങ്കില്‍ പറഞ്ഞു തുലയ്ക്ക്."

    മാഡം സുബൈദയോട് ചില ചോദ്യങ്ങള്‍:

    1 . കമ്യൂണിസ്റ്റ് മാനിഫെസ്ടോയുടെ ഏതു അധ്യായത്തിലാണ് സ്ത്രീ വിരുദ്ധതയെ കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത്?
    2 . ഏതു യുക്തിവാദിയാണ് സ്ത്രീകള്‍ക്കെതിരെ ഫത്വ പുറപ്പെടുവിച്ചിട്ടുള്ളത്? അവരുടെ ഏതു മാധ്യമങ്ങളില്‍ കൂടിയാണ് അങ്ങനെ ഒരു സന്ദേശം വന്നത്? തെളിവ് നല്‍കുക.
    3 സ്ത്രീകളെ പീഡിപ്പിക്കുകയും, സ്ത്രീ വിരുദ്ധത കാണിക്കുകയും ചെയ്യുന്ന യുക്തിവാദികളുടെ പേര് നല്‍കുക; അവരുടെ പ്രസ്താവനയോടെ.
    3 . ഒരു സ്ത്രീയായത് കൊണ്ട് തെളിവുകള്‍ നിരത്താതെ എന്തു ഗീര്‍വാണവും അടിച്ചു വിടാമെന്ന് കരുതുന്നുണ്ടോ?
    4 തെളിവുകളില്ലാതെ ഒരു വ്യക്തിക്കെതിരെയോ ഒരു കൂട്ടം ആളുകള്‍ക്കെതിരെയോ അപവാദം ഉന്നയിക്കുന്നത് മാപ്പപേക്ഷിക്കേണ്ട ഒരു കുറ്റമാണെന്ന് കരുതുന്നുണ്ടോ?
    5 ജബ്ബാര്‍ മാഷിന്റെ ലേഖനത്തിലെ ഏതു വാക്യത്തിലാണ് മാഷ് തന്റെ രാഷ്ട്രീയ - പുരുഷ പക്ഷ ചായവു പ്രകടിപ്പിച്ചത്? അങ്ങനെ ഒന്നില്ലെങ്കില്‍ ഇത്ര നേരം ശര്ധിച്ചത്‌ തിരിച്ചെടുക്കുമോ?
    6 . കോപി പേസ്റ്റ് അങ്കം കാണുമ്പോള്‍ മറ്റുള്ളവര്‍ക്കും ശര്ധിക്കാന്‍ തോന്നുന്നു എന്ന് മനസിലാക്കുമോ?

    ഇപ്പൊ ഇത്രേം.

    ReplyDelete
  56. സുബൈദ സെഡ്....

    എന്റെ ജനാബ് മനസ്സിലാകാത്തത് കൊണ്ട് ചോദിക്കുന്നു ഖുര്‍ആന്‍ വിമര്‍ശനമാണോ യുക്തിവാദം?>>>>>>>>>>>>>>>>>>
    ====================================യുക്തിരഹിതമായവയെ വിമര്‍ശിക്കുന്നതുതന്നെയാണ്
    യുക്തിവാദം.
    അതില്‍ ഒന്നാം സ്ഥാനപട്ടികയില്‍ ഖുറാന്‍ കൂടി ഉള്‍പെടുന്നത് അതിനുള്ള യോഗ്യത ഉള്ളതുകൊണ്ടാണ്.
    അതില്‍ താങ്കള്‍ കുണ്ഠിതപെട്ടാല്‍ ഞങ്ങള്‍ നിസ്സാഹയരാണ്.

    ReplyDelete
  57. subaida said.....

    യുക്തിവാദം ചോദ്യം ചെയ്തതിനു ഖുര്‍ആനും,ഇസ്ലാമും വിമര്‍ശിച്ചാല്‍ മറുപടി ആയി എന്ന കണ്ടുപിടുത്തം, >>>>>>>>>>>>>>>
    =================================

    അപ്പോള്‍ അതേറ്റു പിടിച്ച് ലിങ്കു തന്നതോ?
    അതിനാല്‍ ബ്രൈറ്റിന്റെ പോസ്റ്റിലെ ന്യായ വിശദീകരണങ്ങള്‍ പറയാന്‍ താങ്കള്‍ ബാധ്യസ്ഥയാണ്.
    താങ്കള്‍ക്കതിനു കഴിയില്ല എന്നറിയാം.
    ‘തുല്യത’ ഞാന്‍ മറന്നിട്ടില്ല,എനിക്കു പേടിയില്ല.
    പേടിയുള്ള താങ്കള്‍ പലതും ഇവിടെ കണ്ടില്ല എന്നു നടിക്കും.
    അപഹാസ്യമേ തന്റെ പേരോ മതവിശ്വാസി?

    ReplyDelete
  58. സുബൈദ ബീഗം

    നാലു ജുസു ഓതി ഇനിയെങ്കിലും ആ
    കോപ്പിപേസ്റ്റ് ശൈത്താനെ ഒന്ന് ഓടിക്ക്.

    ReplyDelete
  59. April 26, 2011 12:35 PM ലെ കമന്റില്‍
    എന്റെ വാചകം
    “യുക്തിരഹിതമായവയെ”
    എന്നു വായിക്കാന്‍ അപേക്ഷിക്കുന്നു.

    ReplyDelete
  60. This comment has been removed by the author.

    ReplyDelete
  61. Zubaida,
    താങ്കളുടെ ആദ്യത്തെ കമന്റു വായിച്ചത് കൊണ്ടാണല്ലോ എനിക്കിത്രയും ചോദ്യങ്ങള്‍ ഉണ്ടായത്.

    ReplyDelete
  62. BTW, ബ്രൈറ്റ്ന്റെ പോസ്റ്റില്‍ എന്താണ് സംഭവിച്ചതു?

    ReplyDelete
  63. മാഡം zubaida
    കോപ്പി-പേസ്റ്റ് മാത്രം മുറയ്ക്ക് നടക്കുന്നുണ്ട്. പിന്നെ ചക്കയെന്നു ചോദിക്കുമ്പോള്‍ കൊക്കെന്ന മറുപടിയും. പറ്റുമെങ്കില്‍ പറയൂ..എന്താണ് താങ്കളുടെ അഭിപ്രായത്തില്‍ 'സ്ത്രീ വിരുദ്ധത'? അതോ യുക്തി പറഞ്ഞത് പോലെ ചുമ്മാ അതുമിതും പറഞ്ഞു സമയം കളയുന്നതാണോ?

    ഉത്തരം പറയുമ്പോഴേക്കും ഞാന്‍ പോയി മലയാളം പഠിച്ചിട്ടു വരാം:)

    ReplyDelete
  64. സുബൈദ താത്താ..
    വീണ്ടും ചക്ക-കൊക്ക്..എന്റെ ആദ്യ വാചകങ്ങളോട് നീതി പുലര്‍ത്തി തന്നെയല്ലേ ബാക്കി കമന്റുകളും ഇട്ടിരിക്കുന്നത്? ഉത്തരം അറിയാത്ത ചോദ്യങ്ങളെ അവഗണിക്കുന്നതാ ബുദ്ധി.താത്ത ബുദ്ധിമതി തന്നെ. തല്‍ക്കാലം ഒരു കോപ്പി-പേസ്റ്റ് കൂടി..

    Yukthi said ..

    പ്രിയ സുഹ്ര്ത്തേ
    അറിഞ്ഞാലല്ലേ പറയാന്‍ പറ്റൂ
    അവര്‍ അതുമിതും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും
    അവര്‍ സ്ത്രീയായത്തുകൊണ്ടല്ല,വിശ്വാസിയായതുകൊണ്ടണ്ട് ഇങ്ങനെ.
    mere time killing exercise.


    അപ്പൊ എല്ലാം പറഞ്ഞ പോലെ.

    ReplyDelete
  65. മുന്നാം കിട വിശ്വാസിയുമാള്ള സംവാദത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവര്‍ പ്രകടിപ്പിക്കുന്ന നിലവാരമില്ലായ്മയാണ്
    സുബൈദയും ഇവിടെ കാണിക്കുന്നത്.സംവാദ മര്യാത അവര്‍ പഠിക്കേണ്ടിയിരിക്കുന്നു.സോ
    this is mere waste of time.

    ReplyDelete
  66. "മുന്നാം കിട വിശ്വാസിയുമാള്ള സംവാദത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവര്‍ പ്രകടിപ്പിക്കുന്ന നിലവാരമില്ലായ്മയാണ്
    സുബൈദയും ഇവിടെ കാണിക്കുന്നത്.സംവാദ മര്യാത അവര്‍ പഠിക്കേണ്ടിയിരിക്കുന്നു.സോ
    this is mere waste of time. "

    =തനിച്ചിരുന്ന് പിറു-പിറുക്കുന്നത് , Time Waste തന്നെയാണ് യുക്തീ, മാത്രമല്ല മന്ദബുദ്ധികളുടെ മുന്തിയ ലക്ഷണവും.

    ReplyDelete
  67. കമര്‍ സെഡ്.....

    =തനിച്ചിരുന്ന് പിറു-പിറുക്കുന്നത് , Time Waste തന്നെയാണ് യുക്തീ, മാത്രമല്ല മന്ദബുദ്ധികളുടെ മുന്തിയ ലക്ഷണവും.>>>>>>>>>
    ===========================
    കമറെ, പ്രവാചകനാകാന്‍ ഇതാണ് മുന്തിയ യോഗ്യത!ഒരു ഗുഹയ്ക്കകത്താകണമെന്നു മാത്രം.

    ReplyDelete
  68. “ആള്‍ദൈവവിശ്വാസവും വിശ്വാസത്തിന്റെ മനശാസ്ത്രവും“ കാണുക ഇന്ന് (8/05/11)
    ഞായറാഴ്ച്ച രാത്രി 10 ന് കൈരളി പീപ്പിള്‍ ടി വി മൈന്റ് വാച്ച് പ്രോഗ്രാമില്‍,യുക്തിവാദി സംഘം
    നേതാക്കള്‍ പങ്കെടുക്കുന്നു.

    ReplyDelete
  69. This comment has been removed by the author.

    ReplyDelete
  70. ദാ പിടിച്ചോ സിദ്ധാന്തം
    "ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ യുക്തിവാദിക്ക് തന്റെ യുക്തിവാദം ജീവിതാവസാനം വരെ, നിലനിര്‍ത്തി കൊണ്ടുപോകണമെന്ന താല്‍പര്യമുണ്ടെങ്കില്‍ അവിവാഹിതനായി കഴിയുന്നതാണ് ഏറ്റവും ഉത്തമമായ മാര്‍ഗം. സ്വന്തം ഭാര്യയോ കുട്ടിയോ ഉണ്ടെങ്കില്‍ അവരോട് ഒരു പ്രത്യേക താല്‍പര്യം ഉണ്ടായിപ്പോകുന്നത് സഹജമാണ്. വിശ്വാസം കയറി എളുപ്പം പിടിക്കുക ഭാര്യയേയും കുട്ടികളെയുമാണ്. പ്രസവ സുരക്ഷ മുതല്‍ കുടുംബ സുരക്ഷ വരെ ദൈവത്തിന്റെ കയ്യിലേല്‍പിക്കാന്‍ സ്ത്രീ തയ്യാറാകുന്നത് ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് ഭാര്യയെ പ്രസാദിപ്പിക്കുവാന്‍ ഭര്‍ത്താവിനു കഴിവില്ലാതെ വരുമ്പോഴാണ്. മാത്രമല്ല, വിവാഹം ഫലപ്രദമാകണമെങ്കില്‍ 'താന്‍ പ്രസവിച്ചേ മതിയാകൂ' എന്ന തീരുമാനത്തോടെയെത്തുന്ന ഭാര്യക്ക്, കുഞ്ഞൊരു അധികപ്പറ്റാണെന്ന യുക്തിവാദിയായ ഭര്‍ത്താവിന്റെ തീരുമാനത്തോട് യോജിക്കാനും കഴിയില്ല. അതുകൊണ്ട് ഭാര്യയോ സ്വന്തം കുഞ്ഞോ ഇല്ലാത്ത യുക്തിവാദിക്ക് സ്വാതന്ത്യ്രത്തോടെ യുക്തിവാദിയായി ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയും. (യുക്തിവിചാരം, ഡിസംബര്‍ 2010 പേ. 16,1)
    -സുബൈദയുടെ പ്രസ്താവന

    കിഴങ്ങീ സുബൈദേ, മേല്‍ താങ്കള്‍ കൊടുത്ത ഏതോ യുക്തിവാദിയുടെ വ്യക്തിപരമായ ഒരു അഭിപ്രായത്തെയാണോ സിദ്ധാന്തം എന്ന് താങ്കള്‍ വിശേഷിപ്പിക്കുന്നത് ! അങ്ങിനെയെങ്കില്‍,'സ്ത്രീക്ക് ആര്‍ത്തവകാലമാകുമ്പോള്‍ പുരുഷന് തന്റെ ജൈവികാവശ്യങ്ങള്‍ (പൊട്ടിക്ക് മനസ്സിലാകാത്തതു കൊണ്ട് തെളിച്ചെഴുതാം- ലൈംഗികാവശ്യം) നിര്‍വഹിക്കാന്‍ മാര്‍ഗ്ഗമില്ലാതെ വരുന്നതിനാല്‍ മറ്റൊരു സ്ത്രീയെ തേടേണ്ടി വരുന്നത് അനിവാര്യമാണ്' എന്ന് കാന്തപുരം മുസലിയാര്‍ അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ട് ബഹുഭാര്യാത്വത്തിനു ന്യായമുണ്ടെന്നാണ് ടിയാന്‍ വാദിച്ചത്. ഇത് ഇസ്ലാമിന്റെ ബഹുഭാര്യത്വത്തിനുള്ള സിദ്ധാന്തമാണോ അതോ മുസലാര്യരുടെ സ്വന്തം സിദ്ധാന്തമാണോ ? ആദ്യം സിദ്ധാന്തമെന്താണെന്ന് മനസ്സിലാക്കുക. താങ്കളെപ്പോലുള്ള മന്ദബുദ്ധികളോട് മറുപടി പറഞ്ഞില്ലെങ്കില്‍ നാളെ അതിനേക്കാള്‍ വരട്ടുവാദികളായ പ്രമുഖര്‍ ഉറഞ്ഞു തുള്ളുമെന്നതിനാലാണ് മാത്രമാണ് വിലപ്പെട്ട സമയം താങ്കള്‍ക്കു വേണ്ടി വേസ്റ്റാക്കുന്നത്.

    ReplyDelete
  71. സുബൈദയുടെ മാറ്റത്തിനു അഭിനന്ദനങ്ങള്‍.
    “ലിങ്കി “അസുഖം ചെറുതായി ഭേദപ്പെട്ടുവരുന്നുണ്ടല്ലോ.കീപ്പിറ്റ് അപ്പ്.
    സ്വയം മര്യാദ പുലര്‍ത്താന്‍ കൂടി ശ്രമിക്കുക,
    ഞാന്‍ ഇട്ട കമന്റിനു മറുപടിയായി ബ്രൈറ്റിന്റെ ലിങ്കിട്ടു.അതിന്റെ വിശദീകരണം ഇന്നേവരെ തന്നില്ല.പുതിയ കാര്യവുമായി വരുന്നല്ലോ,ഇതില്‍ ചര്‍ച്ചയാവുമ്പോള്‍ ഇതും അതു പോലേ മുക്കില്ല എന്നതിനു എന്താണ് ഉറപ്പ്?
    അതിനാല്‍ ആദ്യം അതു പറ
    എന്നിട്ട്
    1)തുല്യത
    2)യുക്തിവിചാരലേഖനം
    എന്നിവ ചര്‍ച്ചയ്ക്കു എടുക്കാം
    അള്ളാഹു ആണെ ഉറപ്പ്.

    ReplyDelete
  72. This comment has been removed by the author.

    ReplyDelete